<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>postmortem &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/postmortem/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 02 Aug 2025 04:42:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>postmortem &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കലാഭവന്‍ നവാസിന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/death-of-kalabhavan-nawaz-police-registered-a-case-of-unnatural-death.html</link>
					<comments>https://www.chandrikadaily.com/death-of-kalabhavan-nawaz-police-registered-a-case-of-unnatural-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 04:42:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[kalabavannavas]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349199</guid>

					<description><![CDATA[പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നവാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.]]></description>
										<content:encoded><![CDATA[<p>ഹോട്ടല്&#x200d; മുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയ സിനിമ &#8211; മിമിക്രി താരം കലാഭവന്&#x200d; നവാസിന്റെ മരണത്തില്&#x200d; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പൊലീസാണ് സംഭവത്തില്&#x200d; കേസെടുത്തത്. പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d;ക്ക് ശേഷം നവാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കും. ആലുവയിലെ നവാസിന്റെ വീട്ടില്&#x200d; പൊതുദര്&#x200d;ശനത്തിനു ശേഷമാകും സംസ്‌കാരം നടക്കുക.</p>
<p>എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടല്&#x200d; മുറിയില്&#x200d; ഇന്നലെ രാത്രിയോടെ നവാസിനെ മരിച്ച നിലയില്&#x200d; കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമ ചിത്രീകരണത്തിനായാണ് ചോറ്റാനിക്കരയില്&#x200d; എത്തിയത്.</p>
<p>തൃശൂര്&#x200d; സ്വദേശിയായ കലാഭവന്&#x200d; നവാസ് നിരവധി സിനിമകളില്&#x200d; ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സ്റ്റേജ് ഷോകളില്&#x200d; സജീവവുമായിരുന്നു. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-kalabhavan-nawaz-police-registered-a-case-of-unnatural-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം</title>
		<link>https://www.chandrikadaily.com/1suspicion-over-fathers-death-grave-opened-for-postmortem-on-sons-complaint.html</link>
					<comments>https://www.chandrikadaily.com/1suspicion-over-fathers-death-grave-opened-for-postmortem-on-sons-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Jun 2025 10:29:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344043</guid>

					<description><![CDATA[സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്&#x200d; നല്&#x200d;കിയ പരാതിയിൽ പയ്യോളിയിൽ ഖബര്&#x200d; തുറന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.</p>
<p>27 വര്&#x200d;ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്&#x200d; പളിളിയിൽ ഖബറടക്കി.</p>
<p>പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1suspicion-over-fathers-death-grave-opened-for-postmortem-on-sons-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്&#x200d;ട്ടം ഇന്ന്</title>
		<link>https://www.chandrikadaily.com/murder-in-thodupuzha-bijus-post-mortem-today.html</link>
					<comments>https://www.chandrikadaily.com/murder-in-thodupuzha-bijus-post-mortem-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Mar 2025 03:11:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[postmortem]]></category>
		<category><![CDATA[thodupuzha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335233</guid>

					<description><![CDATA[കൊലപാതകത്തിന് ശേഷം കാപ്പ കേസില്&#x200d; പിടിയിലായി റിമാന്&#x200d;ഡില്&#x200d; കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്&#x200d; വാങ്ങി ചോദ്യം ചെയ്യും]]></description>
										<content:encoded><![CDATA[<p>ഇടുക്കി: തൊടുപുഴയില്&#x200d; കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്&#x200d;ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്&#x200d; കോളേജിലാണ് പോസ്റ്റുമോര്&#x200d;ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്&#x200d; സംഘവും ചേര്&#x200d;ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്&#x200d; ജോമോന്&#x200d;, മുഹമ്മദ് അസ്ലം, ജോമിന്&#x200d; എന്നിവര്&#x200d; പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്&#x200d; പിടിയിലായി റിമാന്&#x200d;ഡില്&#x200d; കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്&#x200d; വാങ്ങി ചോദ്യം ചെയ്യും.</p>
<p>ബിജുവിനെ വാഹനത്തില്&#x200d; തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്&#x200d; എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്&#x200d; വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്&#x200d; സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്&#x200d;. ജോമോന്&#x200d; മുമ്പും ക്വട്ടേഷന്&#x200d; സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്&#x200d;ക്ക് കൊലയില്&#x200d; പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-in-thodupuzha-bijus-post-mortem-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടാനക്കൊല; ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്&#x200d;ട്ടം ഇന്ന് </title>
		<link>https://www.chandrikadaily.com/wild-animal-killing-post-mortem-of-tribal-couple-today.html</link>
					<comments>https://www.chandrikadaily.com/wild-animal-killing-post-mortem-of-tribal-couple-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Feb 2025 06:34:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[postmortem]]></category>
		<category><![CDATA[wild elephant attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331365</guid>

					<description><![CDATA[ആറളത്ത് ഇന്ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d;]]></description>
										<content:encoded><![CDATA[<p>പയ്യന്നൂര്&#x200d;: ആറളത്ത് കാട്ടാന ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്&#x200d;ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്&#x200d;ട്ട നടപടികള്&#x200d; പരിയാരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പുരോഗമിച്ചുകൊമ്ടിരിക്കുകയാണ്. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ വെള്ളി (80), ലീല (70) എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആറളം പഞ്ചായത്തില്&#x200d; ഇന്ന് ഹര്&#x200d;ത്താല്&#x200d; ആചരിക്കുകയാണ്.</p>
<p>ആറളം ഫാമില്&#x200d; ഏതാനും വര്&#x200d;ഷങ്ങള്&#x200d;ക്കിടെ കാട്ടാന ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. ഇന്നലെ അര്&#x200d;ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്&#x200d; ആശുപത്രിയിലേക്ക് മാറ്റിയത്. വന്യജീവി ശല്യത്തിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. 13ാം ബ്ലോക്ക് കരിക്കിന്&#x200d;മുക്ക് ആര്&#x200d;.ആര്&#x200d;.ടി ഓഫിസിന് സമീപമാണ് ഇരുവരും കാട്ടാനക്കലിക്ക് ഇരയായത്. മൃതദേഹങ്ങള്&#x200d; കാട്ടാന ചവിട്ടിയരച്ചനിലയിലായിരുന്നു. ഏറെവൈകിയിട്ടും വീട്ടില്&#x200d; തിരിച്ചെത്താത്തതിനെ തുടര്&#x200d;ന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കള്&#x200d; തേടിയിറങ്ങിയപ്പോഴാണ് ദമ്പതികളുടെ ജീവന്&#x200d; പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wild-animal-killing-post-mortem-of-tribal-couple-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സജിയുടെ പോസ്റ്റുമോര്&#x200d;ട്ടം പൂര്&#x200d;ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം, ഭര്&#x200d;ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തും</title>
		<link>https://www.chandrikadaily.com/sajis-post-mortem-has-been-completed-the-cause-of-death-is-head-injury-and-the-husbands-arrest-will-be-recorded.html</link>
					<comments>https://www.chandrikadaily.com/sajis-post-mortem-has-been-completed-the-cause-of-death-is-head-injury-and-the-husbands-arrest-will-be-recorded.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Feb 2025 10:59:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329721</guid>

					<description><![CDATA[സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ ചേര്&#x200d;ത്തലയില്&#x200d; ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്&#x200d;ട്ടം പൂര്&#x200d;ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്&#x200d;ട്ട റിപ്പോര്&#x200d;ട്ട്. സംഭവത്തില്&#x200d; സജിയുടെ ഭര്&#x200d;ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും.</p>
<p>അച്ഛന്&#x200d; അമ്മയെ മര്&#x200d;ദ്ദിക്കുന്നതിനിടെയാണ് വീണതെന്ന് മകള്&#x200d; മൊഴി നല്&#x200d;കിയിരുന്നു. ഇതിന് പിന്നാലെ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; എത്തിച്ചത്. വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്നു. തുടര്&#x200d;ന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. വൈകിട്ട് സംസ്‌കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകള്&#x200d; മീഷ്മ അച്ഛനെതിരെ ചേര്&#x200d;ത്തല പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.<br />
അച്ഛന്&#x200d; അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്&#x200d; കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്&#x200d; വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസില്&#x200d; മൊഴി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sajis-post-mortem-has-been-completed-the-cause-of-death-is-head-injury-and-the-husbands-arrest-will-be-recorded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവീന്&#x200d;ബാബു അവസാന സന്ദേശം അയച്ചത് പുലര്&#x200d;ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/naveenbabu-sent-the-last-message-at-4-58-am-postmortem-report-says-it-was-suicide.html</link>
					<comments>https://www.chandrikadaily.com/naveenbabu-sent-the-last-message-at-4-58-am-postmortem-report-says-it-was-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 22 Oct 2024 02:30:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[Naveen Babu]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314409</guid>

					<description><![CDATA[ഭാര്യയുടെയും മകളുടെയും ഫോണ്&#x200d; നമ്പറുകളാണ് ഇരുവര്&#x200d;ക്കും നവീന്&#x200d; ബാബു അയച്ചത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; ജില്ലാ പഞ്ചായത്ത് മുന്&#x200d; പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്&#x200d; ബാബുവിന്റെ അവസാന സന്ദേശം കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്&#x200d;ക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്&#x200d; നമ്പറുകളാണ് ഇരുവര്&#x200d;ക്കും നവീന്&#x200d; ബാബു അയച്ചത്. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ 4.58നാണ് സന്ദേശമയച്ചത്.</p>
<p>എന്നാല്&#x200d; നവീന്&#x200d; ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കാണുന്നത്. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; മരണസമയം ഏകദേശം 4.30നും 5.30നുമിടയിലാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണത്തിന് തൊട്ടുമുമ്പുള്ള സന്ദേശമായിരിക്കുമിതെന്നാണ് നിഗമനം.</p>
<p>അതേസമയം മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടും പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ബന്ധുക്കള്&#x200d;ക്ക് നല്&#x200d;കിയില്ലെന്ന് വിമർശനമുണ്ട്. അതുകൊണ്ട് തന്നെ മരണസമയത്തെക്കുറിച്ച് സൂചനകള്&#x200d; മാത്രമേയുള്ളു. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്&#x200d; കോടതി വഴി ലഭിക്കുമെന്നുള്ള വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കള്&#x200d; അറിയിച്ചത്.</p>
<p>കഴുത്തില്&#x200d; കയര്&#x200d; മുറുകിയാണ് മരണം സംഭവിച്ചത്. ശരീരത്തില്&#x200d; മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോയില്ലെന്ന് ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ടിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടില്ല. റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീന്&#x200d; ബാബുവിന്റെ ഫോണ്&#x200d; ലൊക്കേഷനും പരിശോധിച്ചിരുന്നെങ്കിലും റെയില്&#x200d;വേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചിട്ടില്ല.</p>
<p>നവീന്&#x200d; ബാബു ചെങ്ങളായിലെ പെട്രോള്&#x200d; പമ്പിന് എന്&#x200d;ഒസി നല്&#x200d;കിയത് നിയമപരമായെന്ന് ലാന്&#x200d;ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്&#x200d; കണ്ടെത്തിയിട്ടുണ്ട്. ഫയല്&#x200d; വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്&#x200d; പി പി ദിവ്യ മൊഴി നല്&#x200d;കിയില്ല. അന്വേഷണ റിപ്പോര്&#x200d;ട്ട് ഇന്നോ നാളെയോ സര്&#x200d;ക്കാരിന് കൈമാറും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naveenbabu-sent-the-last-message-at-4-58-am-postmortem-report-says-it-was-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കണം. യൂത്ത് ലീഗ് നിവേദനം നൽകി</title>
		<link>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html</link>
					<comments>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 12 Sep 2024 11:13:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309230</guid>

					<description><![CDATA[മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് അതോറിറ്റിയുടെ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.</p>
<p>മൃതദേഹങ്ങളും ആദരിക്കപ്പെടേണ്ടതാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്.<br />
പൂർണ്ണമായ ആദരവ് മൃതദേഹങ്ങൾക്കും നൽകുന്നതിനുവേണ്ടി സമയക്രമത്തിൽ പോസ്റ്റുമോർട്ടം പൂർത്തീകരിക്കാൻ രാത്രി പകൽ വ്യത്യാസമില്ലാതെ സ്റ്റാഫുകളെ ഉറപ്പുവരുത്തുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണം.</p>
<p>അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ട്രഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ് മരിച്ചത് ഹൃദയാഘാതം മൂലം തന്നെ; കണ്ടെത്തല്&#x200d; റീപോസ്റ്റുമോര്&#x200d;ട്ടത്തില്&#x200d;</title>
		<link>https://www.chandrikadaily.com/thomas-died-of-a-heart-attack-findings-repostmortem.html</link>
					<comments>https://www.chandrikadaily.com/thomas-died-of-a-heart-attack-findings-repostmortem.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Dec 2023 09:28:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[police]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286794</guid>

					<description><![CDATA[മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടം ചെയ്ത‌ത്]]></description>
										<content:encoded><![CDATA[<p>അരീക്കോട്: കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയ അരീക്കോട് തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് പോസ്റ്റ‌്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടം ചെയ്ത‌ത്.</p>
<p>കഴിഞ്ഞ മാസം നാലിനാണ് തോട്ടുമുക്കം പനംപ്ലാവ് സ്വദേശി തോമസ് മരിച്ചത്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോൾ തോമസ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകിയതോടെയാണ് സംസ്ക‌രിച്ച മൃതദേഹം നവംബർ 20 പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.</p>
<p>ആന്തരികാവയവങ്ങൾ രാസപരിശോധനക്കും അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്തു വന്നത്. മരണ കാരണം ഹൃദയാഘാതം തന്നയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ടിലും മരണകാരണം ഹൃദയഘാതമെന്ന് വിശദീകരിച്ചിരുന്നു. സുഹൃത്തുകളുമായുള്ള അടിപിടിയെതുടർന്നുണ്ടായ പരുക്ക് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമോയെന്ന സംശയം ചിലർ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-died-of-a-heart-attack-findings-repostmortem.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
