<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>poverty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/poverty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Nov 2025 13:47:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>poverty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിശക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക പുറത്ത്; ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്‍പന്തിയില്‍</title>
		<link>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html</link>
					<comments>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Nov 2025 13:46:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[India]]></category>
		<category><![CDATA[poverty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363000</guid>

					<description><![CDATA[2025ൽ ശാസ്​ത്രവും സാ​ങ്കേതിക വിദ്യയും കാർഷിക മേഖലയും മു​മ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്. ഏതാണ്ട് 67.3 കോടി ആളുകൾ കൊടുംപട്ടിണിയാണ് കഴിയുന്നത്. ഭക്ഷ്യഉൽപ്പാദന രംഗത്ത് പുരോഗതിയുടെ കുതിച്ചുചാട്ടമുണ്ടായിട്ടും അത് എല്ലാവരിലേക്കും തുല്യ അളവിലല്ല എത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. ഈ പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ദുർബലമായ [&#8230;]]]></description>
										<content:encoded><![CDATA[<p>2025ൽ ശാസ്​ത്രവും സാ​ങ്കേതിക വിദ്യയും കാർഷിക മേഖലയും മു​മ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്.</p>
<p>ഏതാണ്ട് 67.3 കോടി ആളുകൾ കൊടുംപട്ടിണിയാണ് കഴിയുന്നത്. ഭക്ഷ്യഉൽപ്പാദന രംഗത്ത് പുരോഗതിയുടെ കുതിച്ചുചാട്ടമുണ്ടായിട്ടും അത് എല്ലാവരിലേക്കും തുല്യ അളവിലല്ല എത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.</p>
<p>ഈ പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ദുർബലമായ സർക്കാറുകൾ എന്നിവയൊക്കെ അതിൽ ചിലതാണ്. ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭൂരിഭാഗം ഭാഗങ്ങളിലും ഈ വെല്ലുവിളികൾ ഭക്ഷ്യക്ഷാമം സൃഷ്ടിക്കുന്നു. സംഘർഷ ബാധിത രാജ്യങ്ങളും വരൾച്ച അഭിമുഖീകരിക്കുന്ന രാജ്യങ്ങളും മറ്റുള്ളവയേക്കാൾ കൂടുതൽ സഹിക്കേണ്ടി വരുന്നു. ഈ രാജ്യങ്ങളിലെ ആളുകൾക്ക് ഭക്ഷണം കിട്ടാതിരിക്കുക മാത്രമല്ല, അത് വാങ്ങാനുള്ള ശേഷിയും ഉണ്ടാകില്ല.</p>
<p>2015ലെ ആഗോള വിശപ്പ് സൂചിക പ്രകാരം നിരവധി രാജ്യങ്ങൾ ഇപ്പോഴും കൊടുംപട്ടിണിയുടെ വിഭാഗത്തിൽ പെടുന്നു എന്നാണ്. അതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിയുള്ളത് സൊമാലിയ, ദക്ഷിണ സുഡാൻ, മഡഗാസ്കർ, ഡി.ആർ കോംഗോ, ഹെയ്ത്തി എന്നിവയാണ്.</p>
<p>ദശകങ്ങളായി തുടരുന്ന സംഘർഷങ്ങളും കുടിയിറക്കവുമാണ് വരൾച്ചയുമാണ് സൊമാലിയയെ കൊടുംപട്ടിണി രാജ്യമാക്കി മാറ്റിയത്. ഇവിടത്തെ ജനങ്ങൾ വിശപ്പകറ്റാനുള്ള ഭക്ഷണത്തിനും ശുദ്ധമായ കുടിവെള്ളത്തിനും വളരെയധികം കഷ്ടപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയെയും ഭക്ഷണ വിതരണവും ​അങ്ങേയറ്റം പ്രതിസന്ധിയിലാക്കുകയാണ്. അതിന്റെ ഫലമായി സൊമാലിയ ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യമായി നിലനിൽക്കുന്നു.</p>
<p>സൗത്ത് സുഡാൻ ആണ് സൊമാലിയയുടെ തൊട്ടുപിറകിലുള്ളത്. അതിനു പിന്നിൽ ഡി.ആർ കോഗോയും ഹെയ്തതിയുമാണുള്ളത്.</p>
<p>2025ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 102 ആണ് ഇന്ത്യയുടെ സ്ഥാനം. വിശപ്പു സൂചിക സ്കോർ 25.8 ആണ്. ഇന്ത്യ ഗുരുതര പട്ടിണിയനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. കാർഷിക മേഖല വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടും ദാരി​ദ്ര്യം, കുട്ടികളുടെ പോഷകാഹാര കുറവ്, ഭക്ഷ്യ വിതരണത്തിലെ അസമത്വം, മോശം ശുചിത്വം എന്നീ വെല്ലുവിളികൾ ഇന്ത്യയിൽ നിലനിൽക്കുന്നു. അമ്മമാരുടെ ആരോഗ്യക്കുറവ്, കുട്ടികളിലെ വളർച്ച പ്രശ്നങ്ങൾ, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവയും പ്രധാന ആശങ്കളായി നിലനിൽക്കുക്യാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ചയും അസമത്വങ്ങളും സമ്പദ് വ്യവസ്ഥയെ കുടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇത് വിശപ്പിനെ ഭക്ഷ്യോൽപാദനത്തിന് അപ്പുറമുള്ള ഒരു സങ്കീർണ പ്രശ്നമാക്കി മാറ്റുന്നു. 106ാം സ്ഥാനത്തുള്ള പാകിസ്താനും 109ാം സ്ഥാനത്തുള്ള അഫ്​ഗാനിസ്താനുമാണ് ഇന്ത്യക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ.</p>
<p>ആഗോള പട്ടിണി സൂചികയിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ, വിശപ്പു സൂചിക സ്കോർ എന്നിവ താഴെ പറയുന്നു.</p>
<p>1. സൊമാലിയ -42.6</p>
<p>2. സൗത്ത് സുഡാൻ-37.5</p>
<p>3. ഡി.ആർ കോംഗോ-37.5</p>
<p>4. മഡഗാസ്കർ-35.8</p>
<p>5. ഹെയ്ത്തി-35.7</p>
<p>6. ഛാദ്-34.8</p>
<p>7.നൈജർ-33.0</p>
<p>8. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്-33.4</p>
<p>9. നൈജീരിയ-32.8</p>
<p>10.പാപ്വ ന്യൂഗിനി-31</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദാരിദ്ര്യവും തൊഴിലില്ലായ്മയും; വാരണാസിയിലെ മോദിയുടെ ഭൂരിപക്ഷം ഇടിയും; ആശങ്കയിൽ ബി.ജെ.പി</title>
		<link>https://www.chandrikadaily.com/poverty-and-unemployment-modis-majority-in-varanasi-will-fall-bjp-is-worried.html</link>
					<comments>https://www.chandrikadaily.com/poverty-and-unemployment-modis-majority-in-varanasi-will-fall-bjp-is-worried.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Jun 2024 05:29:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[poverty]]></category>
		<category><![CDATA[unemployment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299117</guid>

					<description><![CDATA[പ്രചരണാഘോഷങ്ങൾ വൻ തോതിൽ നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷം വലിയതോതിൽ കുറയുമെന്ന ആശങ്കയിലാണ് നേതൃത്വം.]]></description>
										<content:encoded><![CDATA[<div>നരേന്ദ്ര മോദി മൂന്നാമതും മത്സരിക്കുന്ന വാരാണസിയിലെ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയിൽ ബി.ജെ.പി നേതൃത്വം. പ്രചരണാഘോഷങ്ങൾ വൻ തോതിൽ നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷം വലിയതോതിൽ കുറയുമെന്ന ആശങ്കയിലാണ് നേതൃത്വം.2019 ൽ 4 .79 ലക്ഷമായിരുന്നു മോദിയുടെ ഭൂരിപക്ഷം. ഇത്തവണ അത് അഞ്ച് ലക്ഷത്തിൽ കൂടുതലായി ഉയർത്തുമെന്ന വാദത്തോടെയായിരുന്നു വൻ തോതിൽ പ്രചരണങ്ങൾ നടത്തിയത്.</div>
<div></div>
<div>
<div>മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും വലിയൊരു സന്നാഹം തന്നെ വാരണാസിയിൽ പ്രചരണത്തിനിറങ്ങിയിരുന്നു. മോദിക്ക് മികച്ച വിജയം നേടിക്കൊടുക്കാൻ അമിത് ഷാ ഉൾപ്പെടുന്ന മുതിർന്ന മന്ത്രിമാരുടെ സംഘം ദിവസങ്ങളോളം വാരണാസിയിൽ പ്രചരണം നടത്തിയിരുന്നു.</div>
<div>കാശിയിലെ രണ്ടായിരത്തിലധികം പ്രമുഖർക്കും 90000ത്തിൽ അധികം കന്നി വോട്ടർമാർക്കും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള മോദിയുടെ മെയിലുകൾ വരെ പ്രചരണത്തിന്റെ ഭാഗമായുണ്ടായിരുന്നു. കന്നി വോട്ടർമാരെ ആകർഷിക്കാൻ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബെൻസാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.</div>
</div>
<div></div>
<div>
<div>എന്നാൽ ശനിയാഴ്ച്ച വാരണാസിയിലെ വോട്ടർമാർ ബൂത്തിലേക്ക് നീങ്ങവെ തങ്ങളുടെ ലക്ഷ്യം ഉറപ്പിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി.</div>
<div>വാരണാസിയിൽ അഭ്യസ്തവിദ്യരിലെ തൊഴിലില്ലായ്മ വലിയ തോതിൽ ചർച്ചാവിഷയമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതോടൊപ്പം ദാരിദ്ര്യവും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്.</div>
<div>വോട്ടർമാരിലെ 20 ശതമാനമോ അതിൽ കൂടുതലോ ഉള്ള നെയ്ത്തുകാരുടെ ജീവിതവും ദുരിതത്തിലാണ്. ടെക്‌സ്റ്റൈൽ മേഖലയിലെ പ്രധാന കരാറുകളെല്ലാം തന്നെ ഗുജറാത്തിൽ നിന്നുള്ള കമ്പനികൾക്കാണ് ലഭിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല എന്നതും ബി.ജെ.പിയെ അലട്ടുന്ന മറ്റൊരു വിഷയമാണ്.</div>
</div>
<div></div>
<div>
<div>ഇന്ത്യാ മുന്നണിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യം കൂടുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. 2019ൽ എസ്.പി സ്ഥാനാർത്ഥി ശാലിനി യാദവ് 1.95 ലക്ഷവും കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായി 1.52 ലക്ഷവും വോട്ട് പിടിച്ചിരുന്നു.</div>
<div>ഇത്തവണ മുൻ എം.എൽ.എ ആയ അജയ് റായ് വീണ്ടും മത്സരിക്കുമ്പോൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുവാൻ ഇന്ത്യാ മുന്നണി നന്നായി ശ്രമിച്ചിട്ടുണ്ട്.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poverty-and-unemployment-modis-majority-in-varanasi-will-fall-bjp-is-worried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടിണി സൂചിക റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നത്</title>
		<link>https://www.chandrikadaily.com/editorial-12-10-2017-poverty.html</link>
					<comments>https://www.chandrikadaily.com/editorial-12-10-2017-poverty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 19:28:35 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[poverty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47555</guid>

					<description><![CDATA[നോട്ട് നിരോധനത്തിന്റെയും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിന്റെയും പരിണിതഫലമായി രാജ്യം സാമ്പത്തികമായി തകര്‍ന്ന അവസരത്തില്‍തന്നെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നത്. പട്ടിണിയുടെ കാര്യത്തില്‍ രാജ്യം മുമ്പോട്ടു കുതിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2017 ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മൂന്ന് പദവികള്‍കൂടി താഴേക്ക് പതിച്ചിരിക്കുകയാണ്. ഐറിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഭക്ഷ്യ ഗവേഷണ സ്ഥാപനവും ജര്‍മ്മനിയിലെ സ്വകാര്യ ഏജന്‍സിയും ചേര്‍ന്നാണ് ലോക പട്ടിണി സൂചിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 119 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന്റെ പദവി [&#8230;]]]></description>
										<content:encoded><![CDATA[<p>നോട്ട് നിരോധനത്തിന്റെയും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിന്റെയും പരിണിതഫലമായി രാജ്യം സാമ്പത്തികമായി തകര്&#x200d;ന്ന അവസരത്തില്&#x200d;തന്നെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്&#x200d;ത്തകൂടി പുറത്തുവന്നിരിക്കുന്നത്. പട്ടിണിയുടെ കാര്യത്തില്&#x200d; രാജ്യം മുമ്പോട്ടു കുതിക്കുന്നതായുള്ള റിപ്പോര്&#x200d;ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2017 ലോക പട്ടിണി സൂചികയില്&#x200d; ഇന്ത്യയുടെ റാങ്ക് മൂന്ന് പദവികള്&#x200d;കൂടി താഴേക്ക് പതിച്ചിരിക്കുകയാണ്. ഐറിഷ് ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഇന്റര്&#x200d;നാഷണല്&#x200d; ഭക്ഷ്യ ഗവേഷണ സ്ഥാപനവും ജര്&#x200d;മ്മനിയിലെ സ്വകാര്യ ഏജന്&#x200d;സിയും ചേര്&#x200d;ന്നാണ് ലോക പട്ടിണി സൂചിക റിപ്പോര്&#x200d;ട്ട് പ്രസിദ്ധപ്പെടുത്തിയത്. 119 രാജ്യങ്ങളുടെ പട്ടികയില്&#x200d; രാജ്യത്തിന്റെ പദവി 100ലാണ് ഇപ്പോള്&#x200d; എത്തിയിരിക്കുന്നത്. 2016ല്&#x200d; ഇത് 97 ആയിരുന്നു. ജിബൂട്ടി, ശ്രീലങ്ക, സൗത്ത് സുഡാന്&#x200d; എന്നീ രാജ്യങ്ങള്&#x200d; മാത്രമാണ് ഇക്കാര്യത്തില്&#x200d; ഇന്ത്യക്ക് ഒപ്പമുള്ളത്. ഈ രാജ്യങ്ങളില്&#x200d; 20 ശതമാനം കുഞ്ഞുങ്ങളും പട്ടിണി കാരണം ഭാരക്കുറവ് അനുഭവിക്കുന്നവരാണ്. ഇന്ത്യയില്&#x200d; 21 ശതമാനം കുട്ടികളും പട്ടിണി കാരണം ബലഹീനരാവുന്നതായും പട്ടിണി സൂചികയില്&#x200d; വ്യക്തമാക്കുന്നു. 2017 ലെ പട്ടിണി സൂചിക പ്രകാരം അതീവ ഗൗരവമുള്ള പട്ടികയിലാണ് ഇന്ത്യ ഉള്&#x200d;പ്പെടുന്നതെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p>എന്തു കഴിക്കണം എന്ന് പറഞ്ഞ് നാം കലഹിക്കുന്നത് ഒന്നും കഴിക്കാനില്ലാത്ത കോടിക്കണക്കിന് ആളുകളുള്ള ഒരു രാജ്യത്താണെന്നാണ് ഇത് ഓര്&#x200d;മ്മപ്പെടുത്തുന്നത്. ചുറ്റും ആഹാരത്തിനായി കേഴുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റിയിട്ടു പോരെ ഈ വോട്ട് ബാങ്ക് രാഷ്ട്രീയക്കളിയെന്ന് ഭക്ഷണ പദാര്&#x200d;ഥങ്ങള്&#x200d;ക്ക് ജാതി നല്&#x200d;കി അതു നിരോധിക്കുന്നവര്&#x200d; ഓര്&#x200d;ക്കേണ്ടതുണ്ട്. പശുക്കള്&#x200d;ക്ക് എ.സി റൂമുകളും ആസ്പത്രികളും ആംബുലന്&#x200d;സുകളും ഒരുക്കുന്ന ഒരു രാജ്യത്തു തന്നെയാണ് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്&#x200d; പണമില്ലാത്തതിനാല്&#x200d; തോളിലേറ്റി, മകളുടെ കൈപിടിച്ചു നടക്കുന്ന പിതാവിന്റെ ചിത്രം പുറത്തുവന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്&#x200d; കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്നു എന്നതിന്റെ സാക്ഷ്യ ചിത്രമായിരുന്നു ഇത്.</p>
<p>ജനങ്ങള്&#x200d; ദരിദ്രരാകുന്നതിന് പ്രധാന കാരണം അവര്&#x200d;ക്ക് തൊഴിലില്ലാത്തതാണ്. തൊഴിലില്ലാത്തതിനാല്&#x200d; വരുമാനവുമില്ല. വരുമാനമില്ലാത്തതിനാല്&#x200d; ജീവിതാവശ്യങ്ങള്&#x200d; നിറവേറ്റാന്&#x200d; കഴിയുന്നില്ല. ദാരിദ്ര്യവും അസമത്വവും പരസ്പരപൂരകങ്ങളാണ്. ഇതില്&#x200d; ഒരു പ്രശ്‌നം പരിഹാരിച്ചാല്&#x200d;ത്തന്നെയും മറ്റേ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നില്ല. ഇന്ന് സമൂഹത്തില്&#x200d; വിവിധ തലങ്ങളില്&#x200d; സങ്കീര്&#x200d;ണമായ വിവേചനവും അസമത്വവും അനീതിയും നിലനില്&#x200d;ക്കുന്നുണ്ട്. വര്&#x200d;ഗം, ലിംഗം, ജാതി, മതം എന്നിങ്ങനെ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്&#x200d; ജനങ്ങളെ പല തട്ടുകളായി വിഭജിച്ചുനിര്&#x200d;ത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ നിലവാരത്തിലും വിതരണത്തിലും അസമത്വം നിലനില്&#x200d;ക്കുന്നു. ആദിവാസികള്&#x200d;, പട്ടികജാതി-പട്ടികവര്&#x200d;ഗക്കാര്&#x200d;, പിന്നാക്ക ജാതികള്&#x200d;, ഭൂരഹിത കര്&#x200d;ഷകത്തൊഴിലാളികള്&#x200d;, മുക്കുവര്&#x200d;, അസംഘടിത മേഖലയിലെ തൊഴിലാളികള്&#x200d;, കൈത്തൊഴില്&#x200d; ചെയ്തു ജീവിക്കുന്നവര്&#x200d;, പൂര്&#x200d;ണമായും തൊഴിലില്ലാത്തവര്&#x200d; എന്നിവരൊക്കെ എന്നും ദാരിദ്ര്യത്തിന്റെ പിടിയിലാണ്.</p>
<p>രാജ്യത്തിന്റെ നട്ടെല്ലായ സാധാരണ ജനങ്ങള്&#x200d; ഒരു നേരത്തെ അന്നത്തിന് വേണ്ടി പെടാപ്പാട് പെടുമ്പോള്&#x200d; രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ കോര്&#x200d;പറേറ്റുകളെ തീറ്റിപ്പോറ്റുകയാണ് ഭരണാധികാരികള്&#x200d;. ദാരിദ്ര്യം രൂക്ഷമായത് കാരണം രാജ്യത്ത് പട്ടിണി കിടന്ന് മരിക്കുന്നവര്&#x200d; അനവധിയാണ്. എന്നാല്&#x200d; കേന്ദ്ര ഭരണാധികാരികള്&#x200d; രാജ്യത്തിന്റെ ഈ പരിതാപകരമായ അവസ്ഥയെ മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല, കൂടുതല്&#x200d; ദുരിതകരമായ ആഴങ്ങളിലേക്ക് പൗരന്മാരെ തള്ളിവിടുകയും ചെയ്യുന്നു. അടുത്ത കാലത്തുണ്ടായ പല നടപടികളും ഇതിന്റെ സാക്ഷിപാത്രമാണ്.</p>
<p>നാം ഉല്&#x200d;പാദിപ്പിക്കുന്ന 40 ശതമാനം പച്ചക്കറികളും പഴങ്ങളും അര്&#x200d;ഹതപെട്ടവരുടെ കൈകളില്&#x200d; എത്തുന്നില്ല. 20 ശതമാനം ധാന്യവും പാഴായി പോകുകയാണ്. നമ്മുടെ ഭക്ഷ്യവിതരണ ശൃംഖലയിലുള്ള ഇത്തരം കുറവുകള്&#x200d; പരിഹരിച്ചാല്&#x200d; തന്നെ കുറേ പേരെ ദാരിദ്ര്യത്തില്&#x200d; നിന്ന് കരകയറ്റാനാകും. ലോക ജനസംഖ്യയുടെ 30 ശതമാനം ഉള്&#x200d;ക്കൊള്ളുന്ന, ഇരുപത് ശതമാനം പേര്&#x200d; പട്ടിണിക്കാരായ ഇതേ രാജ്യത്തുതന്നെയാണ് ആയിരക്കണക്കിന് ടണ്&#x200d; ഭക്ഷ്യധാന്യങ്ങള്&#x200d; ഫുഡ്‌കോര്&#x200d;പറേഷന്&#x200d; ഓഫ് ഇന്ത്യയുടെ ഗോഡൗണില്&#x200d; കിടന്ന് ചീയുന്നത്. ഇതുകണ്ട് മനസ്സലിഞ്ഞ സുപ്രീംകോടതി ഇത്തരം ഭക്ഷ്യധാന്യങ്ങള്&#x200d; നഷ്ടപ്പെടുത്താതെ ദരിദ്രര്&#x200d;ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് നിര്&#x200d;ദേശിച്ചിരുന്നു. അഴിമതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് ഫണ്ടുകളുടെ ലഭ്യതക്കുറവും ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നുണ്ടെന്നാണ് ധനതത്ത്വശാസ്ത്രജ്ഞരുടെ അഭിപ്രായം.</p>
<p>യൂനിസെഫ് കണക്കു പ്രകാരം ഇന്ത്യയില്&#x200d; ഒരു വര്&#x200d;ഷം അഞ്ചു വയസില്&#x200d; താഴെയുള്ള 15 ലക്ഷത്തോളം കുട്ടികള്&#x200d; മരിക്കുന്നുണ്ട്. ഇതില്&#x200d; പകുതിയിലേറെയും പോഷകാഹാര കുറവു മൂലമാണ്. 2015-16 വര്&#x200d;ഷങ്ങളില്&#x200d; ദേശീയ ആരോഗ്യ സര്&#x200d;വെ പുറത്തുവന്നപ്പോള്&#x200d; മുലപ്പാല്&#x200d; കുടിക്കുന്നത് നിര്&#x200d;ത്തിയ കുട്ടികള്&#x200d;ക്ക് അല്ലാത്ത ആഹാരം ലഭ്യമാക്കുന്ന കുഞ്ഞുങ്ങളുടെ ശതമാനം 52.7ല്&#x200d; നിന്നും 42.7 ആയി കുറഞ്ഞതായി സൂചിപ്പിച്ചിരുന്നു. 23 മാസമായ കുഞ്ഞുങ്ങള്&#x200d;ക്കും ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്&#x200d;ക്കും ലഭിക്കുന്ന ആഹാരത്തിന്റെ അനുപാതം 9.6 ശതമാനമാണെന്നും സര്&#x200d;വേ റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിരുന്നു. കൂടാതെ 48.4 ശതമാനം ആളുകള്&#x200d;ക്കും മോശം ശുചിത്വനിലവാരമാണുള്ളത്. ശുചിത്വ നിലവാരം പോഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>കൊടിയ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്&#x200d; ഇന്ത്യയുടെ പേരില്ലെങ്കിലും വിലക്കയറ്റം ജനജീവിതത്തെ പൊറുതി മുട്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ നേരത്തെ ഉള്&#x200d;പ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയാണ് മുമ്പ് ഈ റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. വിളര്&#x200d;ച്ചയും അമിതവണ്ണവും നേരിടുന്നവരുടെ എണ്ണത്തില്&#x200d; ഇന്ത്യയില്&#x200d; വര്&#x200d;ധനയുണ്ടെന്നും അനുബന്ധ പട്ടികയിലുണ്ട്.</p>
<p>ഇന്ധന വില ഓരോ ദിവസവും വര്&#x200d;ധിക്കുന്ന രാജ്യത്ത് അവശ്യ സാധന വില എങ്ങനെ ഉയരാതിരിക്കാനാണ്. അതിനിടയില്&#x200d; ജി.എസ്.ടിയുടെ അധിക ബാധ്യതകൂടി വന്നുപതിച്ചത് സാധാരണക്കാരായ പാവപ്പെട്ടവരുടെ മുതുകില്&#x200d; തന്നെയാണ്. വിലക്കയറ്റവും ദാരിദ്ര്യവും അസമത്വവും വര്&#x200d;ധിച്ചുവരുന്ന രാജ്യത്ത് ഇതെല്ലാം നിയന്ത്രിക്കേണ്ടവര്&#x200d; തടിച്ചുകൊഴുക്കുകയാണ്. വില കൂടിയ വസ്ത്രങ്ങള്&#x200d; ധരിച്ച് ലോകം മുഴുവന്&#x200d; ചുറ്റിയടിച്ചാല്&#x200d; രാജ്യത്തെ പൗരന്മാരുടെ വിശപ്പകറ്റാനാകില്ല. അതിന് ക്രിയാത്മകമായ നടപടികളാണ് വേണ്ടത്. ജനങ്ങള്&#x200d;ക്കിടയില്&#x200d; വിദ്വേഷത്തിന്റെ വിത്തുകള്&#x200d; പാകുന്നതിനു പകരം ഇനിയെങ്കിലും നേരായ വഴിയിലൂടെ സഞ്ചരിച്ച് ക്ഷേമപ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താന്&#x200d; സമയം കണ്ടെത്തുകയാണ് വേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-12-10-2017-poverty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
