<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Prakash Ambedkar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prakash-ambedkar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 May 2019 08:40:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Prakash Ambedkar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-പിന്നാക്ക രാഷ്ട്രീയം, തിരിച്ചടിയായത് കോൺഗ്രസിന്</title>
		<link>https://www.chandrikadaily.com/vanchit-bahujan-aaghadi-bags-14-percent-vote-in-mh.html</link>
					<comments>https://www.chandrikadaily.com/vanchit-bahujan-aaghadi-bags-14-percent-vote-in-mh.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 25 May 2019 08:36:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128354</guid>

					<description><![CDATA[മുംബൈ: കാവിതരംഗം ആഞ്ഞടിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-ബഹുജൻ രാഷ്ട്രീയ മുന്നേറ്റം. ഭരണഘടനാ ശിൽപി ഭീംറാവു അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ സ്ഥാപിച്ച വഞ്ചിത് ബഹുജൻ ആഘാഡി (വി.ബി.എ) 14 ശതമാനം വോട്ടാണ് പിടിച്ചത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച പ്രകാശ് അംബേദ്കറടക്കം എല്ലാ സ്ഥാനാർത്ഥികളും തോറ്റെങ്കിലും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയിൽ വി.ബി.എ നിർണായക സ്വാധീനം ഉറപ്പാക്കിക്കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിലും മത്സരിക്കുമെന്ന് വി.ബി.എ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: കാവിതരംഗം ആഞ്ഞടിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-ബഹുജൻ രാഷ്ട്രീയ മുന്നേറ്റം. ഭരണഘടനാ ശിൽപി ഭീംറാവു അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ സ്ഥാപിച്ച വഞ്ചിത് ബഹുജൻ ആഘാഡി (വി.ബി.എ) 14 ശതമാനം വോട്ടാണ് പിടിച്ചത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച പ്രകാശ് അംബേദ്കറടക്കം എല്ലാ സ്ഥാനാർത്ഥികളും തോറ്റെങ്കിലും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയിൽ വി.ബി.എ നിർണായക സ്വാധീനം ഉറപ്പാക്കിക്കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിലും മത്സരിക്കുമെന്ന് വി.ബി.എ വ്യക്തമാക്കിയിട്ടുണ്ട്.</p>



<p>പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 1994-ൽ ഭാരിപ ബഹുജൻ മഹാസംഘ് രൂപീകരിക്കുകയും അകോല മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തുകയും ചെയ്തിരുന്ന പ്രകാശ് അംബേദ്കർ, ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് വഞ്ചിത് ബഹുജൻ ആഘാഡി രൂപീകരിച്ചത്. മഹാരാഷ്ട്രയിലുടനീളം അംബേദ്കർ സംഘടിപ്പിച്ച റാലികളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വൻജനക്കൂട്ടം പങ്കെടുത്തത് ശ്രദ്ധേയമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.ബി.എയുമായി ധാരണയിലെത്താൻ കോൺഗ്രസ്-എൻ.സി.പി സഖ്യം ശ്രമം നടത്തിയെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. മുസ്ലിം, ധങ്കർ, കോലി, നാടോടി ഗോത്രങ്ങൾ, ഒബിസി, ചെറിയ ഒബിസി വിഭാഗം എന്നിവക്കായി രണ്ടുവീതം സീറ്റുകൾ (മൊത്തം പന്ത്രണ്ട് സീറ്റ്) വിട്ടുനൽകണം എന്നായിരുന്നു കോൺഗ്രസ്-എൻ.സി.പി സഖ്യത്തോട് പ്രകാശ് അംബേദ്കറിന്റെ ആവശ്യം. എന്നാൽ ആറിലധികം സീറ്റ് നൽകാനാവില്ലെന്ന് സഖ്യം വ്യക്തമാക്കിയതോടെ 48 സീറ്റിലും മത്സരിക്കാൻ വി.ബി.എ തീരുമാനിച്ചു.</p>



<p>അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യംചേർന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.ബി.എ മത്സരിച്ചത്. പ്രകാശ് അംബേദ്കർ മത്സരിച്ച രണ്ടിടങ്ങളിലടക്കം 47 മണ്ഡലങ്ങളിലും അവർ തോറ്റു. എന്നാൽ, സഖ്യം ചേർന്നു മത്സരിച്ച എ.ഐ.എം.ഐ.എമ്മിന്റെ ഇംതിയാസ് ജലീൽ ഔറംഗാബാദിൽ നിന്നു വിജയിച്ചു. 32.47 ശതമാനം വോട്ടേ കിട്ടിയുള്ളൂവെങ്കിലും ശിവസേനാ വിമതൻ 23 ശതമാനം വോട്ടുപിടിച്ചത് ഇംതിയാസ് ജലീലിന് അനുഗ്രഹമാവുകയായിരുന്നു.</p>



<p>വി.ബി.എയുടെ സാന്നിധ്യം നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് തിരിച്ചടിയായി. ബുൽധന, ഗഞ്ചിറോളി ചിമൂർ, ഹത്കനംഗലെ, നാന്ദെദ്, പാർഭനി, സങ്‌ലി, സോലാപൂർ, യവത്മൽ വാശിം മണ്ഡലങ്ങളിൽ സഖ്യത്തിന്റെ ബി.ജെ.പി-ശിവസേന സഖ്യത്തിന് വിജയമൊരുക്കിയത് വി.ബി.എ കോൺഗ്രസ്-എൻ.സി.പി വോട്ടുബാങ്കിൽ വീഴ്ത്തിയ വിള്ളലായിരുന്നു. പ്രകാശ് അംബേദ്കർ അകോലിയിൽ 25 ശതമാനവും സോലാപൂരിൽ 15 ശതമാനവും വോട്ടുപിടിച്ചു.</p>



<p>14 ശതമാനം വോട്ട് സ്വന്തമാക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. മുസ്ലിംകൾ പ്രതീക്ഷിച്ചതു പോലെ വി.ബി.എക്ക് വോട്ടുചെയ്യാതിരുന്നതാണ് പലയിടങ്ങളിലും തിരിച്ചടിയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കരുതുന്നത്. കോൺഗ്രസിന് വേണമെങ്കിൽ തങ്ങളോടൊപ്പം ചേരാമെന്നും അങ്ങോട്ട് ചെന്ന് ചർച്ച നടത്താൻ താൽപര്യമില്ലെന്നും അംബേദ്കർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanchit-bahujan-aaghadi-bags-14-percent-vote-in-mh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ സഹായിക്കാന്&#x200d; ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്&#x200d; മൂന്നാം മുന്നണി</title>
		<link>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html</link>
					<comments>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 21 Sep 2018 14:26:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104172</guid>

					<description><![CDATA[മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും അപ്രതീക്ഷിത നീക്കം.</p>
<p>ഭരണഘടനാ ശില്&#x200d;പി ബി.ആര്&#x200d; അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്&#x200d; മഹാരാഷ്ട്രയില്&#x200d; ഏറെ സ്വാധീനമുള്ള ദളിത് നേതാവാണ്. പൂനെയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് അദ്ദേഹം പ്രഖ്യാപിച്ച ബന്ദിനെ മഹാരാഷ്ട്രയിലെ ദളിത് സംഘടനകള്&#x200d; പിന്തുണച്ചിരുന്നു. ദളിത് വോട്ട്ബാങ്കില്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; കഴിയുമെന്ന് വ്യക്തമായതോടെ അംബേദ്കര്&#x200d; കഴിഞ്ഞ ജൂണില്&#x200d; വഞ്ചിത് ബഹുജന്&#x200d; അഘാഡി എന്ന പേരില്&#x200d; മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള ഇടതു പാര്&#x200d;ട്ടികളും മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന മഹാരാഷ്ട്ര മുസ്‌ലിം സംഘും അടക്കമുള്ള സംഘടനകള്&#x200d; അംബേദ്കറിന്റെ മുന്നണിയില്&#x200d; ചേരാന്&#x200d; സന്നദ്ധത പ്രകടിപ്പിച്ചു.</p>
<p>അംബേദ്കറുമായി ചര്&#x200d;ച്ച നടത്തി അദ്ദേഹത്തെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് ശ്രമിച്ചു വരുന്നതിനിടെയാണ് അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി സഖ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലിയില്&#x200d; രണ്ട് അംഗങ്ങളുള്ള എ.ഐ.എം.ഐ.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അഞ്ച് ലക്ഷം വോട്ടുകള്&#x200d; നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്&#x200d;ട്ടിക്ക് നേട്ടമുണ്ടാക്കാനായി.</p>
<p>മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി &#8211; ശിവസേന ബന്ധം അവതാളത്തിലാവുകയും ഭരണവിരുദ്ധ തരംഗം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ഐക്യത്തിനു വേണ്ടി കോണ്&#x200d;ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഉവൈസിയുടെ നീക്കം. ഇതേപ്പറ്റി പ്രകാശ് അംബേദ്കര്&#x200d; നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉവൈസിയും അംബേദ്കറും ചേര്&#x200d;ന്ന് മുന്നണിയുണ്ടാക്കിയാല്&#x200d; ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്&#x200d; വിഭജിച്ചു പോവുകയും അത് ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തുനില്&#x200d;ക്കാന്&#x200d;  ഇനി സമയമില്ല</title>
		<link>https://www.chandrikadaily.com/article-96.html</link>
					<comments>https://www.chandrikadaily.com/article-96.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Feb 2018 19:33:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70858</guid>

					<description><![CDATA[&#160; ഇന്ത്യയിലിപ്പോള്&#x200d; ഉയര്&#x200d;ന്നുവന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിധത്തില്&#x200d; അധികാരം കൈക്കലാക്കാനുള്ളതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്&#x200d; അത് ശരിയല്ല. &#8216;ദലിത് -മുസ്‌ലിം സാഹോദര്യം&#8217; എന്ന വിഷയത്തില്&#x200d; നടന്ന സെമിനാര്&#x200d; ഉദ്ഘാടനം ചെയ്യാനെത്തിയ ഭരണഘടനാശില്&#x200d;പി ഭാരതരത്‌ന ഡോ. ഭീമറാവു അംബേദ്കറുടെ പൗത്രനും മുന്&#x200d; എം.പിയുമായ ബാലാസാഹേബ് അംബേദ്കര്&#x200d; മലപ്പുറത്ത് &#8216;ചന്ദ്രിക&#8217;ക്ക് അനുവദിച്ച അഭിമുഖത്തില്&#x200d; വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭാരിപ ബഹുജന്&#x200d; മഹാസംഘത്തിന്റെ അധ്യക്ഷനായ ഈ അറുപത്തിമൂന്നുകാരന്&#x200d; ഭാര്യ പൂനെയിലെ കോളജില്&#x200d; അസി. പ്രൊഫസറായ അഞ്ജലി മെയ്‌മോവുമൊത്താണ് കേരളത്തിലെത്തിയത്. അഭിമുഖത്തില്&#x200d; നിന്ന്: [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇന്ത്യയിലിപ്പോള്&#x200d; ഉയര്&#x200d;ന്നുവന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിധത്തില്&#x200d; അധികാരം കൈക്കലാക്കാനുള്ളതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്&#x200d; അത് ശരിയല്ല. &#8216;ദലിത് -മുസ്‌ലിം സാഹോദര്യം&#8217; എന്ന വിഷയത്തില്&#x200d; നടന്ന സെമിനാര്&#x200d; ഉദ്ഘാടനം ചെയ്യാനെത്തിയ ഭരണഘടനാശില്&#x200d;പി ഭാരതരത്‌ന ഡോ. ഭീമറാവു അംബേദ്കറുടെ പൗത്രനും മുന്&#x200d; എം.പിയുമായ ബാലാസാഹേബ് അംബേദ്കര്&#x200d; മലപ്പുറത്ത് &#8216;ചന്ദ്രിക&#8217;ക്ക് അനുവദിച്ച അഭിമുഖത്തില്&#x200d; വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭാരിപ ബഹുജന്&#x200d; മഹാസംഘത്തിന്റെ അധ്യക്ഷനായ ഈ അറുപത്തിമൂന്നുകാരന്&#x200d; ഭാര്യ പൂനെയിലെ കോളജില്&#x200d; അസി. പ്രൊഫസറായ അഞ്ജലി മെയ്‌മോവുമൊത്താണ് കേരളത്തിലെത്തിയത്. അഭിമുഖത്തില്&#x200d; നിന്ന്:</p>
<p>? <em>എന്താണ് താങ്കളുടെ പ്രവര്&#x200d;ത്തനമണ്ഡലം</em><br />
= നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന അഭൂതപൂര്&#x200d;വമായ ഫാസിസ്റ്റ് -ഏകാധിപത്യ വാഴ്ചക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്&#x200d; അവരുടെ പരിദേവനങ്ങള്&#x200d;ക്ക് രാജ്യത്തെ സര്&#x200d;ക്കാരിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അവര്&#x200d; വോട്ടു ചെയ്യാന്&#x200d; പോകുന്നത്. എന്നാല്&#x200d; അധികാരത്തിലേറിയവര്&#x200d; ചെയ്യുന്നത് വാഗ്ദാനങ്ങള്&#x200d; നടപ്പാക്കാതിരിക്കുകയാണ്. ജനങ്ങളുടെ നേര്&#x200d;ക്ക് അക്രമത്തിന് മുതിരുകയും ചെയ്യുന്നു. ഇതിനെതിരെ പോരാടേണ്ടത് രാജ്യത്തിലെ ഓരോ പൗരന്റെയും കര്&#x200d;ത്തവ്യമാണ്. രാജ്യമില്ലാതെ നമുക്ക് മറ്റൊന്നും ഉണ്ടാകില്ല. ജനാധിപത്യം പോലും നിലനില്&#x200d;ക്കണമെങ്കില്&#x200d; ഇന്ത്യ ഇതേപോലെ നിലനിന്നേ തീരൂ. ആ പോരാട്ടത്തിലൊരു ചെറിയ പങ്കാണ് ഞാനും എന്റെ പാര്&#x200d;ട്ടിയും നിര്&#x200d;വഹിച്ചുകൊണ്ടിരിക്കുന്നത്.</p>
<p><em>? ദലിത് രാഷ്ട്രീയമാണോ താങ്കള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുന്നത്.</em><br />
= നോക്കൂ. രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് പിന്നില്&#x200d; ജാതി രാഷ്ട്രീയത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയുടെ മുന്&#x200d;നിര നേതാക്കളെല്ലാം വിഭാവനം ചെയ്തത് ജാതി രഹിത സമൂഹമായിരുന്നു. അവരുടെ ലക്ഷ്യം സാക്ഷാല്&#x200d;കൃതമാകണമെങ്കില്&#x200d; സമൂഹത്തിലെ ഏറെ പിന്നാക്കം നില്&#x200d;ക്കുന്നവരുടെ ഉന്നമനം പ്രധാനമാണ്. ദലിതുകള്&#x200d; അവരിലൊരു വിഭാഗം മാത്രവും.</p>
<p><em>? എങ്ങനെയാണ് ഈ പോരാട്ടത്തില്&#x200d; വിജയം കൈവരിക്കാനാകുമെന്ന് കരുതുന്നത്.</em><br />
= ദലിതുകള്&#x200d;ക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ മാത്രമായി ഒരു പോരാട്ടവും തനിച്ച് നടത്തി വിജയിക്കാനാകുമെന്ന് ഞാന്&#x200d; വിചാരിക്കുന്നില്ല. അതിന് ഇന്നത്തെ രാജ്യാധികാരികള്&#x200d;ക്കെതിരെ പൊരുതുന്ന സകല മനുഷ്യരുടെയും പിന്തുണയും സഹായവും സഹകരണവും ആവശ്യമാണ്. മുസ്‌ലിംകള്&#x200d;, ക്രിസ്ത്യാനികള്&#x200d;, മറ്റു പിന്നാക്ക സമുദായക്കാര്&#x200d; ഒക്കെ ഇതില്&#x200d; ഭാഗഭാക്കുകളാണ്. അതിലൂടെ മാത്രമേ ഈയൊരു ഭീഷണിയെ ചെറുക്കാനാകൂ. ചെറുത്താല്&#x200d; മാത്രം പോരാ തോല്&#x200d;പിക്കാനുമാകണം.</p>
<p><em>? മുമ്പുതന്നെയുള്ള പ്രതിഭാസമാണല്ലോ ഇന്ത്യന്&#x200d; ജാതി വ്യവസ്ഥ.</em><br />
= അതുശരിതന്നെ. എന്നാല്&#x200d; ഒരു ഹിന്ദു സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയത് ഇന്നാണ്. ബ്രാഹ്മണിക്കല്&#x200d; സമ്പ്രദായങ്ങളുടെയും വ്യവസ്ഥകളുടെയും എല്ലാവിധ രീതികളും ഇവരില്&#x200d; ഇപ്പോള്&#x200d; കാണാന്&#x200d; കഴിയുന്നു. മുമ്പ് പുറത്തുവരാന്&#x200d; മടിച്ചുനിന്നവയെല്ലാം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്&#x200d; പോലുള്ളവ നോക്കുക. 2024ല്&#x200d; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ബ്രാഹ്മണിക്കല്&#x200d; മേധാവിത്വവാദികളുടെ പരിശ്രമം. അതിനെ ചെറുക്കേണ്ടത് ഇനി കാത്തുനിന്നിട്ടല്ല. പോരാട്ടം തുടരുകതന്നെ വേണം.</p>
<p><em>? ഹിന്ദു രാഷ്ട്രവാദത്തെക്കുറിച്ച്.</em><br />
= ഹിന്ദു രാഷ്ട്രമെന്നത് ഒരു മിഥ്യയാണ്. ജനങ്ങളില്&#x200d; ബഹുഭൂരിപക്ഷവും അതംഗീകരിക്കുന്നില്ല. ലോകത്തെ ഒരു രാജ്യത്തും മതാധികാരം വിജയം കണ്ടിട്ടില്ല. സത്യത്തില്&#x200d; ഹിന്ദു രാഷ്ട്രമെന്നതിനേക്കാളും അതിന്റെ മറവില്&#x200d; അഴിമതി നടത്തി പണം കടത്തുകയാണ് കേന്ദ്ര സര്&#x200d;ക്കാരിലെ ആളുകള്&#x200d; ചെയ്യുന്നത്.</p>
<p><em>? അടുത്ത തെരഞ്ഞെടുപ്പില്&#x200d; വിജയം സാധ്യമാകുമെന്ന് കരുതാമോ.</em><br />
= അടുത്ത തെരഞ്ഞെടുപ്പ് 2019ലാണെങ്കിലും അതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്&#x200d; അനുമാനിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പുകളോടൊപ്പം തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്&#x200d; ഇന്നത്തെ നിലയിലൊരു വിജയം നേടാനാകുമെന്നാണ് ആര്&#x200d;.എസ്.എസും ബി.ജെ.പിയും കണക്കുകൂട്ടുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടാന്&#x200d; പോകുന്നത്. കഴിഞ്ഞ യു.പി.എ സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടതിന് കാരണം വലിയ രീതിയിലുള്ള അഴിമതിയായിരുന്നു. വിലക്കയറ്റവും കാരണമായി. ഇന്ന് ഫാസിസമാണ് മുഖ്യ എതിരാളി. അതിനെ പിടിച്ചുകെട്ടുക എന്നതാണ് വലിയ ദൗത്യം. അതിന് അധികാരാരോഹണവുമായി ബന്ധമില്ല. ഇപ്പോള്&#x200d; തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതുണ്ട്.</p>
<p><em>? നോട്ടുനിരോധനം കാരണം ജനം ദുരിതത്തിലായിട്ടും സംഭവിക്കുന്ന ബി.ജെ.പിയുടെ തുടര്&#x200d; വിജയങ്ങളെ എങ്ങനെ കാണുന്നു.</em><br />
= അതിന് കാരണം പ്രതിപക്ഷത്തെ യോജിപ്പില്ലായ്മയാണ്. നോക്കൂ. ബീഹാറില്&#x200d; പ്രതിപക്ഷകക്ഷികള്&#x200d; ഒരുമിച്ചുനിന്നപ്പോഴുണ്ടായ ഫലം. പിന്നീട് ഗുജറാത്തിലും വിജയത്തിന് അടുത്തെത്താന്&#x200d; കോണ്&#x200d;ഗ്രസിനായി. അതേസമയം ആദിവാസികളാണ് കോണ്&#x200d;ഗ്രസിനെ ഗുജറാത്തില്&#x200d; കൈയൊഴിഞ്ഞത്. അവരെയും മുസ്‌ലിംകളെയും കുറെക്കൂടി ശക്തിയായി വിശ്വാസത്തിലെടുക്കാന്&#x200d; കോണ്&#x200d;ഗ്രസിന് കഴിഞ്ഞിരുന്നെങ്കില്&#x200d; ഗുജറാത്തില്&#x200d; വിജയിക്കാനാകുമായിരുന്നു. 30 ശതമാനത്തോളം ആദിവാസികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്.</p>
<p><em>? എന്നിട്ടും കച്ച്, സൗരാഷ്ട്ര മേഖലയില്&#x200d; കോണ്&#x200d;ഗ്രസ് നേട്ടം ഉണ്ടാക്കിയല്ലോ</em>.<br />
= ഗ്രാമീണ മേഖലയുടെ പിന്തുണ കോണ്&#x200d;ഗ്രസിനുണ്ട്. നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞത് ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രാമീണ കാര്&#x200d;ഷിക-ചെറുകിട മേഖലയുടെ തകര്&#x200d;ച്ചക്കാണ് അത് വഴിവെച്ചത്. ഇത് ഇനിയും നടക്കും. ബി.ജെ.പിയില്&#x200d; നിന്ന ്പിന്നാക്കക്കാരും ദലിതുകളും തിരിച്ചുപോക്കിലാണിപ്പോള്&#x200d;. ബ്രാഹ്മണരിലെ തന്നെ ചിന്തിക്കുന്നവരും കൂടെ നില്&#x200d;ക്കും. ബ്രാഹ്മണിസത്തിനെതിരാണ് നാം. ബ്രാഹ്മണര്&#x200d;ക്കെതിരല്ല. ഇത് തിരിച്ചറിയപ്പെടണം.</p>
<p><em>? താങ്കളുടെ വീക്ഷണത്തില്&#x200d; കോണ്&#x200d;ഗ്രസിതര കക്ഷികളുടെ റോളെങ്ങനെയാണ്.</em><br />
= വിവിധ കക്ഷികളും സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. അവര്&#x200d; ഒരു ഏകോന്മുഖമായ ലക്ഷ്യത്തിനായിരിക്കണം പ്രയത്‌നിക്കേണ്ടത്. ദലിതുകള്&#x200d;ക്കുപോലും ഇന്ത്യയില്&#x200d; നൂറുകണക്കിന് സംഘടനകളും കക്ഷികളുമുണ്ട്. മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി പോലുള്ളവ അംബേദ്കര്&#x200d; ചിന്താധാരയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവയാണ്. അതില്&#x200d; പ്രധാനമായത് എല്ലാവരും ഒരേ ലക്ഷ്യത്തിലാണ് നീങ്ങുന്നത് എന്നതാണ്.</p>
<p><em>? ജിഗ്നേഷ് മേവാനിയെക്കുറിച്ച്. ഒരു രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയല്ലാതെ ജാതീയത തുടച്ചുനീക്കാനാവില്ലെന്നാണല്ലോ ജിഗ്നേഷും മറ്റും പറയുന്നത്.</em><br />
= വിപ്ലവത്തെക്കുറിച്ച് അംബേദ്കറും പറഞ്ഞിട്ടുണ്ട്്. എന്നാലത് വിദ്യാഭ്യാസവും ബോധവത്കരണവും മനോഭാവം കൊണ്ടാണ് ഉണ്ടാകേണ്ടത്. രക്തം ചിന്തിയത് കൊണ്ട് ലക്ഷ്യം നേടണമെന്നില്ല.</p>
<p><em>? ദലിത്- മുസ്്‌ലിം സാഹോദര്യത്തെക്കുറിച്ച്.</em><br />
= ദലിതുകള്&#x200d; ജാതീയതയുടെ ഇരകളാണ്. മുസ്്്‌ലിംകളുടെ കാര്യത്തിലും അത് കുറെയൊക്കെ വടക്കേ ഇന്ത്യയില്&#x200d; ശരിയാണ്. ഇന്നും ദലിതുകളോടൊപ്പം തന്നെയാണ് മുസ്‌ലിംകളുടെയും സാമ്പത്തികാവസ്ഥ. അവരിരുകൂട്ടരും കഴിയുന്നത് കൊടിയ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ഇരകളായാണ്. അതുകൊണ്ടുതന്നെ ഇന്ന് വലിയൊരു യോജിച്ച മുന്നേറ്റത്തിന് ഇരുകൂട്ടര്&#x200d;ക്കും തമ്മില്&#x200d; ഏറെ പ്രസക്തിയുണ്ട്.</p>
<p><em>? ജഗജീവന്റാമിനെപോലെ വലിയ ദലിത് നേതാക്കളോ മുസ്്‌ലിം നേതാക്കളോ ഇക്കാലത്ത് ഉയര്&#x200d;ന്നുവരാത്തത് എന്തുകൊണ്ടാണ്.</em><br />
= പല പാര്&#x200d;ട്ടികളിലും കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളിലടക്കം, സവര്&#x200d;ണ നേതാക്കളാണ് കാര്യങ്ങള്&#x200d; നിയന്ത്രിക്കുന്നത്. വ്യക്തികള്&#x200d;ക്കല്ല പ്രസക്തിയെങ്കിലും ഒരു പരിധിവരെ നയരൂപീകരണത്തില്&#x200d; സവര്&#x200d;ണ താല്&#x200d;പര്യങ്ങള്&#x200d; പ്രകടമാകുന്നുണ്ട്. എന്നാലവര്&#x200d; ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നെന്ന് പറയാനാവില്ല. മുമ്പുകാലത്ത് കോണ്&#x200d;ഗ്രസില്&#x200d; ഉണ്ടായിരുന്നതുപോലുള്ള ബൗദ്ധിക നേതൃത്വം ഇനിയുമുണ്ടാകണം. മൃദുഹിന്ദുത്വം ബി.ജെ.പിക്കേ ഗുണം ചെയ്യൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-96.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദലിത് മുസ്ലിം ഐക്യം: ആലോചനകള്&#x200d; ഇനിയുമേറെ സജീവമാകണം: പ്രകാശ് അംബേദ്കര്&#x200d;</title>
		<link>https://www.chandrikadaily.com/prakash-ambedkar-on-dalith-muslim-unity-in-pitsa.html</link>
					<comments>https://www.chandrikadaily.com/prakash-ambedkar-on-dalith-muslim-unity-in-pitsa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 08:55:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PITSA]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70410</guid>

					<description><![CDATA[&#160; മലപ്പുറം: ബ്രാഹ്മണ മേധാവിത്വത്തെ നേരിടാന്&#x200d; ദലിതരും മുസ്ലിംകളും കൈകോര്&#x200d;ക്കണമെന്ന് നിയമജ്ഞനും രാഷ്ട്രീയ, സാമൂഹ്യ പ്രവര്&#x200d;ത്തകനുമായ പ്രകാശ് അംബേദ്കര്&#x200d;. അധികാര പങ്കാളിത്തത്തിനും സാമൂഹിക ഉയിര്&#x200d;പ്പിനും വേണ്ടി ദളിത്, മുസ്ലിം വിഭാഗങ്ങള്&#x200d; ഒന്നിച്ചു നില്&#x200d;ക്കുന്നതിനെ പറ്റിയുള്ള ആലോചനകള്&#x200d; സജീവമാക്കണമെന്നും ഹിന്ദുത്വ ഫാസിസത്തെ നേരിടുന്നതില്&#x200d; ദളിതുകള്&#x200d;ക്ക് ഏറെ ചെയ്യാനുണ്ടെന്നും &#8216;പിറ്റ്‌സ&#8217; മലപ്പുറത്ത് സംഘടിപ്പിച്ച &#8216;ദലിത് മുസ്ലിം സാഹോദര്യം; അതിജീവനം, സംസ്‌കാരം, രാഷ്ട്രീയം&#8217; സെമിനാര്&#x200d; ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ദലിത് മുസ്ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്&#x200d;ഗീയ ശക്തികള്&#x200d; പിടിമുറുക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലപ്പുറം: ബ്രാഹ്മണ മേധാവിത്വത്തെ നേരിടാന്&#x200d; ദലിതരും മുസ്ലിംകളും കൈകോര്&#x200d;ക്കണമെന്ന് നിയമജ്ഞനും രാഷ്ട്രീയ, സാമൂഹ്യ പ്രവര്&#x200d;ത്തകനുമായ പ്രകാശ് അംബേദ്കര്&#x200d;. അധികാര പങ്കാളിത്തത്തിനും സാമൂഹിക ഉയിര്&#x200d;പ്പിനും വേണ്ടി ദളിത്, മുസ്ലിം വിഭാഗങ്ങള്&#x200d; ഒന്നിച്ചു നില്&#x200d;ക്കുന്നതിനെ പറ്റിയുള്ള ആലോചനകള്&#x200d; സജീവമാക്കണമെന്നും ഹിന്ദുത്വ ഫാസിസത്തെ നേരിടുന്നതില്&#x200d; ദളിതുകള്&#x200d;ക്ക് ഏറെ ചെയ്യാനുണ്ടെന്നും &#8216;പിറ്റ്‌സ&#8217; മലപ്പുറത്ത് സംഘടിപ്പിച്ച &#8216;ദലിത് മുസ്ലിം സാഹോദര്യം; അതിജീവനം, സംസ്‌കാരം, രാഷ്ട്രീയം&#8217; സെമിനാര്&#x200d; ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.</p>
<p>ദലിത് മുസ്ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്&#x200d;ഗീയ ശക്തികള്&#x200d; പിടിമുറുക്കുന്ന കാലത്ത് അടിച്ചമര്&#x200d;ത്തപ്പെടുന്ന വിഭാഗങ്ങളുടെ കൂട്ടായ്മ ജനാധിപത്യത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി പറഞ്ഞു.<img loading="lazy" class="alignnone wp-image-70413" src="https://www.chandrikadaily.com/wp-content/uploads/2018/02/unnamed-300x200.jpg" alt="" width="656" height="437" srcset="https://www.chandrikadaily.com/wp-content/uploads/2018/02/unnamed-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed-1024x683.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed-630x420.jpg 630w, https://www.chandrikadaily.com/wp-content/uploads/2018/02/unnamed.jpg 2048w" sizes="(max-width: 656px) 100vw, 656px" /></p>
<p>രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ വെല്ലുവിളികള്&#x200d; നേരിടുന്ന സമയത്താണ് ദലിത് മുസ്ലിം ഐക്യം എന്ന ആശയം ശക്തിയാര്&#x200d;ജിച്ചിരിക്കുന്നതെന്നും, വെല്ലുവിളികളെ ഒന്നിച്ചു നേരിടാന്&#x200d; ഇരു വിഭാഗങ്ങളും ഒന്നിച്ചു നില്&#x200d;ക്കണമെന്നും പൂനെയിലെ കാര്&#x200d;വേ ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. അഞ്ജലി മെയ്‌ദേവ് പറഞ്ഞു. മനുവാദി ജാതീയതയേയും അവരുടെ ആധിപത്യത്തെയും നേരിടാന്&#x200d; ജാഗ്രതയും കഠിനധ്വാനവും ആവശ്യമാണ്. പുരുഷാധിപത്യ സമൂഹ വ്യവസ്ഥയില്&#x200d; വനിതകളുടെ സമരങ്ങളും പ്രസ്ഥാനങ്ങളും അടിച്ചമര്&#x200d;ത്തപ്പെടുന്നു. ജാതീയതയും സ്ത്രീകളെ അടിച്ചമര്&#x200d;ത്തുന്നതും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചുള്ള ഭരണഘടനാപരമായ നീക്കങ്ങളെ മനുവാദി ബ്രഹ്മണിസം സംഘടിതമായി ചെറുക്കുന്നു. അവര്&#x200d; പറഞ്ഞു.<br />
സംഘ് പരിവാര്&#x200d; രാഷ്ട്രീയത്തെ നേരിടാന്&#x200d; രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും ദലിതുകളും മുസ്ലിംകളും കരുത്താര്&#x200d;ജിക്കണമെന്ന് കെ.കെ കൊച്ച് പറഞ്ഞു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ് കുട്ടി, ശ്രീരാഗ് പൊയ്കാടന്&#x200d;, ആഷിഖ് റസൂല്&#x200d; സംസാരിച്ചു. പിറ്റ്‌സ സെമിനാര്&#x200d; നാളെ സമാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prakash-ambedkar-on-dalith-muslim-unity-in-pitsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
