<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Prakash Karat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prakash-karat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 07 Nov 2019 06:12:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Prakash Karat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.എ.പി.എ; സര്&#x200d;ക്കാരിനെയും പൊലീസിനെയും വിമര്&#x200d;ശിച്ച് പ്രകാശ് കാരാട്ട്</title>
		<link>https://www.chandrikadaily.com/prakash-karatt-against-kerala-police-and-the-government.html</link>
					<comments>https://www.chandrikadaily.com/prakash-karatt-against-kerala-police-and-the-government.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 07 Nov 2019 06:12:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Prakash Karat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143917</guid>

					<description><![CDATA[കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവില്&#x200d; യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്&#x200d; പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണ് . ആ തെറ്റ് തിരുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലന്&#x200d; ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്&#x200d; ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലഘുലേഖകള്&#x200d; കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവില്&#x200d; യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്&#x200d; പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണ് . ആ തെറ്റ് തിരുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലന്&#x200d; ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്&#x200d; ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. </p>



<p>ലഘുലേഖകള്&#x200d; കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടിയെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പപ്പിനെ കുറിച്ച് അന്വേഷിക്കാന്&#x200d; പാര്&#x200d;ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോര്&#x200d;ട്ട് കിട്ടിയ ശേഷം സംഭവത്തെ കുറിച്ച് പ്രതികരണം ആകാമെന്നും പ്രകാശ് കാരാട്ട് കൊച്ചിയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prakash-karatt-against-kerala-police-and-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരാട്ടിന്റെ ബി.ജെ.പി അനുകൂല പരാമര്&#x200d;ശത്തില്&#x200d; വിശദീകരണം തേടി</title>
		<link>https://www.chandrikadaily.com/cpm-seeks-explanation-from-prakash-karat-for-controversial-remark.html</link>
					<comments>https://www.chandrikadaily.com/cpm-seeks-explanation-from-prakash-karat-for-controversial-remark.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 May 2019 17:17:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cpm-bjp]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[Prakash Karatt]]></category>
		<category><![CDATA[sitaram yechury]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127052</guid>

					<description><![CDATA[പശ്ചിമ ബംഗാളില്&#x200d; ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്&#x200d; ജനറല്&#x200d; സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്&#x200d;ട്ടി. ബംഗാളില്&#x200d; ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്&#x200d;ത്താ ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് വിവാദ പരാമര്&#x200d;ശമുണ്ടായത്. വിഷയത്തില്&#x200d; ബംഗാള്&#x200d; ഘടകവും ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്&#x200d;ട്ടി കാരാട്ടില്&#x200d; നിന്നും വിശദീകരണം തേടിയത്. വിവാദ പരാമര്&#x200d;ശത്തില്&#x200d; കാരാട്ട് വിശദീകരണം നല്&#x200d;കിയതായി സി.പി.എം ബംഗാള്&#x200d; നേതൃത്വം അറിയിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[
<p>പശ്ചിമ ബംഗാളില്&#x200d; ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്&#x200d; ജനറല്&#x200d; സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്&#x200d;ട്ടി. ബംഗാളില്&#x200d; ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്&#x200d;ത്താ ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് വിവാദ പരാമര്&#x200d;ശമുണ്ടായത്. </p>



<p>വിഷയത്തില്&#x200d; ബംഗാള്&#x200d; ഘടകവും ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്&#x200d;ട്ടി കാരാട്ടില്&#x200d; നിന്നും വിശദീകരണം തേടിയത്. വിവാദ പരാമര്&#x200d;ശത്തില്&#x200d; കാരാട്ട് വിശദീകരണം നല്&#x200d;കിയതായി സി.പി.എം ബംഗാള്&#x200d; നേതൃത്വം അറിയിച്ചു. ബി.ജെ.പിയും മമതയും ഒത്തുകളിച്ചെന്നാണ് പരാമര്&#x200d;ശത്തിലൂടെ ഇദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. </p>



<p>അതേസമയം ബംഗാളില്&#x200d; സിപിഎം പ്രവര്&#x200d;ത്തകള്&#x200d; മമതക്കെതിരെ ബിജെപിക്ക് പ്രചാരണം നടത്തുന്നുവെന്ന വെളിപ്പെടുത്തലുകള്&#x200d;ക്കിടെയാണ് കാരാട്ടിന്റെ പരാമര്&#x200d;ശം വിവാദമായത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-seeks-explanation-from-prakash-karat-for-controversial-remark.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്&#x200d;ന്ന് സി.പി.എമ്മില്&#x200d; തര്&#x200d;ക്കം</title>
		<link>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html</link>
					<comments>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 09:27:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pk shashi mla]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[seetharam yechoori]]></category>
		<category><![CDATA[vrinda karat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101502</guid>

					<description><![CDATA[തിരുവനന്തപുരം: ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്&#x200d;ന്ന് സിപി.എമ്മില്&#x200d; ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്&#x200d; വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ യെച്ചൂരിയെ തള്ളി കാരാട്ട് രംഗത്തെത്തുകയായിരുന്നു. പീഡനപരാതി അറിയില്ലെന്ന് മുന്&#x200d; ജനറല്&#x200d; സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ശശിക്കെതിരെ നടപടിക്ക് നിര്&#x200d;ദ്ദേശിച്ചിട്ടില്ലെന്ന് പി.ബിയും അറിയിച്ചു. പീഡനപരാതി കിട്ടിയിട്ടില്ല. പരാതി ഉണ്ടെങ്കില്&#x200d; സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും പി.ബി പറഞ്ഞു. പീഡനപരാതി കിട്ടിയോ എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്&#x200d;ന്ന് സിപി.എമ്മില്&#x200d; ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്&#x200d; വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ യെച്ചൂരിയെ തള്ളി കാരാട്ട് രംഗത്തെത്തുകയായിരുന്നു.</p>
<p>പീഡനപരാതി അറിയില്ലെന്ന് മുന്&#x200d; ജനറല്&#x200d; സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ശശിക്കെതിരെ നടപടിക്ക് നിര്&#x200d;ദ്ദേശിച്ചിട്ടില്ലെന്ന് പി.ബിയും അറിയിച്ചു. പീഡനപരാതി കിട്ടിയിട്ടില്ല. പരാതി ഉണ്ടെങ്കില്&#x200d; സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും പി.ബി പറഞ്ഞു. പീഡനപരാതി കിട്ടിയോ എന്ന് വ്യക്തമാക്കാതെയായിരുന്നു പി.ബിയുടെ വാര്&#x200d;ത്താകുറിപ്പ്. വിഷയത്തില്&#x200d; പ്രതികരിക്കാനില്ലെന്ന് ബൃന്ദകാരാട്ടും  പ്രതികരിച്ചു.</p>
<p>പരാതി ലഭിച്ചിരുന്നുവെന്നും പരാതി പരിഗണിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരിയും പറഞ്ഞിരുന്നു. അതേസമയം, മൂന്നാഴ്ച്ച മുമ്പ് തന്നെ പരാതി ലഭിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു. പരാതി പൊലീസിന് നല്&#x200d;കേണ്ടതായിരുന്നുവെങ്കില്&#x200d; അങ്ങനെ ചെയ്‌തേനെ. പാര്&#x200d;ട്ടിയില്&#x200d; പരിഹരിക്കേണ്ട പ്രശ്‌നമായതിനാലാണ് പാര്&#x200d;ട്ടിക്ക് നല്&#x200d;കിയത്. പരാതിയില്&#x200d; നടപടി തുടങ്ങിയെന്നും കൊടിയേരി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതിനിടെ, ഡി.വൈ.എഫ്.ഐ നേതാക്കള്&#x200d; കൊടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തി. എ.എന്&#x200d; ഷംസീര്&#x200d;, എം സ്വരാജ് എന്നിവര്&#x200d; ഏ.കെ.ജി സെന്ററിലെത്തി കൊടിയേരിയെ<br />
കണ്ടു ചര്&#x200d;ച്ച നടത്തുകയായിരുന്നു. സംഭവത്തില്&#x200d; ഡി.വൈ.എഫ്.ഐക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്&#x200d; വിവരങ്ങള്&#x200d; അറിഞ്ഞ് പ്രതികരിക്കാമെന്നും സ്വരാജ് പ്രതികരിച്ചു.</p>
<p>രണ്ടാഴ്ച്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്&#x200d;കിയത്. നടപടി വരാത്തതിനാല്&#x200d; സീതാറാം യെച്ചൂരിക്ക് പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് അവൈലിബില്&#x200d; പി.ബി ചേര്&#x200d;ന്ന ശേഷം അന്വേഷണം പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്&#x200d;ത്ത. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ടെന്നും റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. എന്നാല്&#x200d; ഇത് തള്ളി പി.ബി രംഗത്തുവരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-shashi-kodiyeri-balakrishnan-pinarayi-vijayan-seetharam-yechury-prakash-karatt-rape-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ രാഷ്ട്രീയ അടവുനയങ്ങള്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് ചര്&#x200d;ച്ച ചെയ്യും: പ്രകാശ് കാരാട്ട്</title>
		<link>https://www.chandrikadaily.com/prakash-karat-about-new-political-aliance.html</link>
					<comments>https://www.chandrikadaily.com/prakash-karat-about-new-political-aliance.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 11 Mar 2018 13:14:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Prakash Karat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74243</guid>

					<description><![CDATA[തിരുവനന്തപുരം: പുതിയ രാഷ്ട്രീയ അടവുനയങ്ങള്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് ചര്&#x200d;ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പാര്&#x200d;ട്ടിക്ക് പുതിയ ദിശാബോധം നല്&#x200d;കണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്&#x200d; ത്രിപുര തെരഞ്ഞെടുപ്പ് ഫലം നല്&#x200d;കുന്ന പാഠം ഇതാണെന്നും കാരാട്ട് വ്യക്തമാക്കി. ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്&#x200d; കാരാട്ട് പക്ഷത്തിന്റെ നിലപാടുകള്&#x200d; ശക്തമായി വിമര്&#x200d;ശിക്കപ്പെട്ടിരുന്നു. കോണ്&#x200d;ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് കാരാട്ട് പക്ഷം തള്ളിയിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കുമെന്ന സൂചനയാണ് കാരാട്ട് ഇപ്പോള്&#x200d; നല്&#x200d;കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പുതിയ രാഷ്ട്രീയ അടവുനയങ്ങള്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് ചര്&#x200d;ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പാര്&#x200d;ട്ടിക്ക് പുതിയ ദിശാബോധം നല്&#x200d;കണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്&#x200d; ത്രിപുര തെരഞ്ഞെടുപ്പ് ഫലം നല്&#x200d;കുന്ന പാഠം ഇതാണെന്നും കാരാട്ട് വ്യക്തമാക്കി.</p>
<p>ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്&#x200d; കാരാട്ട് പക്ഷത്തിന്റെ നിലപാടുകള്&#x200d; ശക്തമായി വിമര്&#x200d;ശിക്കപ്പെട്ടിരുന്നു. കോണ്&#x200d;ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് കാരാട്ട് പക്ഷം തള്ളിയിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കുമെന്ന സൂചനയാണ് കാരാട്ട് ഇപ്പോള്&#x200d; നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prakash-karat-about-new-political-aliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്തര്&#x200d;ധാര സജീവമായിരുന്നു&#8230;</title>
		<link>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html</link>
					<comments>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jan 2018 17:55:59 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67057</guid>

					<description><![CDATA[&#160; ജര്&#x200d;മനിയില്&#x200d; ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്&#x200d; ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെ ബള്&#x200d;ഗേറിയന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി നേതാവായിരുന്ന ജോര്&#x200d;ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്&#x200d;ന്ന് ജര്&#x200d;മനിയില്&#x200d; ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്&#x200d; ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്&#x200d; പരാജയപ്പെട്ടു. അതിന്റെ ദുരന്തഫലം കൂടുതല്&#x200d; അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്&#x200d; ജര്&#x200d;മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്&#x200d;കുന്ന പാഠമാണ്. ചരിത്രം നല്&#x200d;കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്&#x200d; നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജര്&#x200d;മനിയില്&#x200d; ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്&#x200d; ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെ ബള്&#x200d;ഗേറിയന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി നേതാവായിരുന്ന ജോര്&#x200d;ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്&#x200d;ന്ന് ജര്&#x200d;മനിയില്&#x200d; ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്&#x200d; ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്&#x200d;മന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്&#x200d; പരാജയപ്പെട്ടു.</p>
<p>അതിന്റെ ദുരന്തഫലം കൂടുതല്&#x200d; അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്&#x200d; ജര്&#x200d;മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്&#x200d;കുന്ന പാഠമാണ്. ചരിത്രം നല്&#x200d;കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്&#x200d; നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്&#x200d; തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്&#x200d; ചെയ്തത്. ആയിരം ഫണം വിടര്&#x200d;ത്തി നില്&#x200d;ക്കുന്ന സംഘ്പരിവാര്&#x200d; ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്&#x200d; കോണ്&#x200d;ഗ്രസുമായി സഹകരിക്കണമെന്ന പാര്&#x200d;ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്&#x200d;ത്ത് തോല്&#x200d;പിച്ചിരിക്കുകയാണ് കാരാട്ട്.</p>
<p>കോണ്&#x200d;ഗ്രസിനെ തോല്&#x200d;പിക്കാന്&#x200d; ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്&#x200d; ജനസംഘംകൂടി ഉള്&#x200d;പ്പെട്ട ജനതാപാര്&#x200d;ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്&#x200d;.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്&#x200d;ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്&#x200d;ത്തിയതും ബി.ജെ.പി നേതാക്കള്&#x200d;ക്കൊപ്പം ഭരണ ചര്&#x200d;ച്ചാവിരുന്നുകളില്&#x200d; അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്&#x200d; കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്&#x200d; ദര്&#x200d;ശിച്ച നവ ലിബറല്&#x200d; നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്&#x200d; സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്&#x200d; സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്&#x200d;ഭത്തില്&#x200d; ജ്യോതിബസുവിന് മുന്നില്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്&#x200d; പുറംതിരിഞ്ഞു നില്&#x200d;ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ വഴിയില്&#x200d; അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്&#x200d;ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി തെറ്റു കണ്ടെത്തും. കാല്&#x200d; നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം.</p>
<p>രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്&#x200d;കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്&#x200d;ഗത്തിലൂടെ തന്നെ അധികാരം പൂര്&#x200d;ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്&#x200d; നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്&#x200d; നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്&#x200d; ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്&#x200d; കമ്മീഷനെ നിയോഗിച്ചുവെങ്കില്&#x200d; ഭരണഘടന മാറ്റാനാണ് ഞങ്ങള്&#x200d; അധികാരത്തില്&#x200d; വന്നതെന്ന് കേന്ദ്രമന്ത്രിമാര്&#x200d; മുതല്&#x200d; പേര്&#x200d; പ്രഖ്യാപിക്കുന്നു. കര്&#x200d;ണാടകയില്&#x200d; നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്&#x200d; ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്&#x200d; നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്&#x200d; പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്&#x200d;ക്കാര്&#x200d; അസാധ്യമായാല്&#x200d; അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്&#x200d;ഥം.</p>
<p>ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പാര്&#x200d;ട്ടി കേന്ദ്ര കമ്മിറ്റിയില്&#x200d; വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്&#x200d;.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്&#x200d; നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്&#x200d; എ.കെ.ജിയില്&#x200d;നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്&#x200d;ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്&#x200d; രണ്ടക്കം തികക്കാത്ത പാര്&#x200d;ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്&#x200d; തുടര്&#x200d;ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്&#x200d; തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്&#x200d; കോണ്&#x200d;ഗ്രസിനും താഴെ മൂന്നാമതാണ്. ബര്&#x200d;മയില്&#x200d; ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്&#x200d;ബര്&#x200d;ഗ് യൂണിവേഴ്‌സിറ്റിയില്&#x200d; പ്രമുഖ മാര്&#x200d;ക്‌സിയന്&#x200d; ചിന്തകനായ വിക്ടര്&#x200d; കിര്&#x200d;നാന്റെ ശിഷ്യനായി. 1970ല്&#x200d; തിരിച്ചെത്തി ഡല്&#x200d;ഹി ജെ.എന്&#x200d;.യുവില്&#x200d; ചേര്&#x200d;ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്&#x200d;ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-cpim-new-policy-about-to-not-support-congress-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്&#x200d;; സി.പി.എം നീക്കത്തിനൊപ്പം കോണ്&#x200d;ഗ്രസ്സും</title>
		<link>https://www.chandrikadaily.com/congress-move-to-impeach-cji-dipak-misra-sitaram-yechury.html</link>
					<comments>https://www.chandrikadaily.com/congress-move-to-impeach-cji-dipak-misra-sitaram-yechury.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Jan 2018 10:35:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sitharam yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66823</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്&#x200d;ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ഇംപീച്ച്‌മെന്റ് വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ്സിലും ചര്&#x200d;ച്ച സജീവമാവുകയായിരുന്നു. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയുടെ നേതൃത്വത്തില്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ച നടന്നതായി ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഇംപീച്ച്‌മെന്റ് ചെയ്യുന്നതിലെ നിയമസാധ്യതകളെക്കുറിച്ചാണ് പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നിയമവിദഗ്്ധരുള്&#x200d;പ്പെടെ ചര്&#x200d;ച്ച നടത്തിയത്. സുപ്രീംകോടതി ചീഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്&#x200d;ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ഇംപീച്ച്‌മെന്റ് വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ്സിലും ചര്&#x200d;ച്ച സജീവമാവുകയായിരുന്നു.</p>
<p>കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയുടെ നേതൃത്വത്തില്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ച നടന്നതായി ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഇംപീച്ച്‌മെന്റ് ചെയ്യുന്നതിലെ നിയമസാധ്യതകളെക്കുറിച്ചാണ് പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നിയമവിദഗ്്ധരുള്&#x200d;പ്പെടെ ചര്&#x200d;ച്ച നടത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്&#x200d; ഉയര്&#x200d;ത്തിയ ആരോപണത്തില്&#x200d; കഴമ്പില്ലായിരുന്നുവെങ്കില്&#x200d; ഞങ്ങള്&#x200d; ഇംപീച്ച്‌മെന്റ് നീക്കത്തിനെ പിന്തുണക്കില്ലായിരുന്നുവെന്ന് മുന്&#x200d; നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും നിയമപരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുന്&#x200d; നിയമമന്ത്രിയായിരുന്ന അശ്വനികുമാറും വീരപ്പമൊയ്‌ലിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു. വിഷയത്തെ ഗൗരവകരമായി കാണുന്നുവെന്നും ചര്&#x200d;ച്ച നടത്തിയെന്നും അശ്വനി കുമാര്&#x200d; അറിയിച്ചു. അതേസമയം, മുതിര്&#x200d;ന്ന നേതാവ് അഭിഷേക് സിംഗ്‌വി നീക്കത്തെ എതിര്&#x200d;ത്തു. കോണ്&#x200d;ഗ്രസ്സ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും താന്&#x200d; അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഗൗരവകരമായ പ്രശ്‌നമാണെന്നും വിഷയത്തെക്കുറിച്ച് ആഴത്തില്&#x200d; ചര്&#x200d;ച്ച ചെയ്യുമെന്നും മുന്&#x200d; മന്ത്രി കൂടിയായ മനീഷ് തിവാരി പറഞ്ഞു.</p>
<p>ബജറ്റ് സമ്മേളനത്തിലായിരിക്കും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം സി.പി.എം അവതരിപ്പിക്കുക. നേരെത്ത സിപിഎം ഇതിനുള്ള പ്രമേയം കൊണ്ടു വരുമെന്നു അറിയിച്ചിരുന്നുവെങ്കിലും കോണ്&#x200d;ഗ്രസ്സിന്റെ ഭാഗത്തുനിന്ന് പിന്തുണക്കുന്നതിനുള്ള യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-move-to-impeach-cji-dipak-misra-sitaram-yechury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലപാടിലുറച്ച് യെച്ചൂരി; ബി.ജെ.പി മുഖ്യശത്രു; വോട്ടെടുപ്പ് സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/sitharam-yechuri-about-congress-cpm-co-operation-news.html</link>
					<comments>https://www.chandrikadaily.com/sitharam-yechuri-about-congress-cpm-co-operation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Jan 2018 10:37:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress -cpm]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[sitharam yechury]]></category>
		<category><![CDATA[VS Achuthanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66133</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്&#x200d;മേല്&#x200d; സി.സിയില്&#x200d; രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്&#x200d;ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര്&#x200d; എതിര്&#x200d;ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര്&#x200d; അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ പരാജയമോ അല്ല. ത്രിപുരയില്&#x200d; ബി.ജെ.പിക്കെതിരെ മുന്നണി രൂപീകരിക്കും. ബി.ജെ.പിക്കെതിരായ അടവുനയം തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കും. ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. പാര്&#x200d;ട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്&#x200d;മേല്&#x200d; സി.സിയില്&#x200d; രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്&#x200d;ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര്&#x200d; എതിര്&#x200d;ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര്&#x200d; അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ പരാജയമോ അല്ല. ത്രിപുരയില്&#x200d; ബി.ജെ.പിക്കെതിരെ മുന്നണി രൂപീകരിക്കും. ബി.ജെ.പിക്കെതിരായ അടവുനയം തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കും. ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. പാര്&#x200d;ട്ടി അംഗങ്ങള്&#x200d;ക്ക് ഭേദഗതി നിര്&#x200d;ദേശിക്കാനുള്ള അധികാരമുണ്ട്. എന്നാല്&#x200d; ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം എടുക്കേണ്ടത് പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമാണ്. യോഗത്തിനുള്ളില്&#x200d; നടന്ന കാര്യങ്ങള്&#x200d; പുറത്തുപറയാനാകില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ദേശീയതയുടെ പേരില്&#x200d; ബി.ജെ.പി ഹിന്ദുത്വം അടിച്ചേല്&#x200d;പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്&#x200d; സിപിഎം നേരിടാന്&#x200d; പോകുന്നത് വാട്ടര്&#x200d;ലൂ ആണ്. ഉള്&#x200d;പാര്&#x200d;ട്ടി രാഷ്ട്രീയത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sitharam-yechuri-about-congress-cpm-co-operation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് ബന്ധം : സി.പി.എമ്മില്&#x200d; ഭിന്നത രൂക്ഷം, രാജി ഭീഷണിയുമായി യെച്ചൂരി</title>
		<link>https://www.chandrikadaily.com/cpm-general-secretary-sitaram-yechury-opposes-voting-at-cc-meet.html</link>
					<comments>https://www.chandrikadaily.com/cpm-general-secretary-sitaram-yechury-opposes-voting-at-cc-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Jan 2018 05:02:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[seetharam yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66030</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്&#x200d;ക്കത്തില്&#x200d; സി.പി.ഐ.എമ്മില്&#x200d; ഭിന്നത രൂക്ഷം. കോണ്&#x200d;ഗ്രസ് സഹകരണത്തില്&#x200d; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്&#x200d; ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്&#x200d; സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. കോണ്&#x200d;ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബി.ജെ.പിയെ താഴെയിറക്കാന്&#x200d; ധാരണയ്ക്കുള്ള സാധ്യതകള്&#x200d; തുറന്നിടണമെന്നതാണു യെച്ചൂരിയുടെ നിലപാട്. എന്നാല്&#x200d;, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്&#x200d;ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. ഇതോടെയാണ് തീരുമാനം വോട്ടെടുപ്പിന് വിടാന്&#x200d; ധാരണയായത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്&#x200d;ക്കത്തില്&#x200d; സി.പി.ഐ.എമ്മില്&#x200d; ഭിന്നത രൂക്ഷം. കോണ്&#x200d;ഗ്രസ് സഹകരണത്തില്&#x200d; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്&#x200d; ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്&#x200d; സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. കോണ്&#x200d;ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബി.ജെ.പിയെ താഴെയിറക്കാന്&#x200d; ധാരണയ്ക്കുള്ള സാധ്യതകള്&#x200d; തുറന്നിടണമെന്നതാണു യെച്ചൂരിയുടെ നിലപാട്.</p>
<p>എന്നാല്&#x200d;, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്&#x200d;ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. ഇതോടെയാണ് തീരുമാനം വോട്ടെടുപ്പിന് വിടാന്&#x200d; ധാരണയായത്. അതേസമയം തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്&#x200d; രാജി ആലോചിക്കേണ്ടി വരുമെന്ന് യെച്ചൂരി വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയിലാണ് യെച്ചൂരി നിലപാട് അറിയിച്ചത്. അതേസമയം സെക്രട്ടറി സ്ഥാനം രാജിവെക്കരുതെന്ന് പി.ബി യെച്ചൂരിയോട് ആവശ്യപ്പെട്ടു. കോണ്&#x200d;ഗ്രസുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ള ബദല്&#x200d; രേഖ തള്ളിയാലും ജനറല്&#x200d; സെക്രട്ടറി സ്ഥാനം യെച്ചൂരി തുടരണമെന്ന് ബംഗാള്&#x200d; ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രാജി വെക്കുന്നത് പാര്&#x200d;ട്ടി ക്ഷീണം ഉണ്ടാക്കുമെന്നും പി.ബി വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്&#x200d; സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണക്കുന്ന വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിര്&#x200d;ത്തിയാല്&#x200d; കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്&#x200d;ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്&#x200d; ഘടകത്തിന്റെ നിലപാട്. ത്രിപുരയില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്&#x200d; നേതാക്കള്&#x200d; ആവശ്യപ്പെട്ടു. വോട്ടെടുപ്പില്&#x200d; പരാജയപ്പെട്ടശേഷം യെച്ചൂരി ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്&#x200d;മ്മിക പ്രശ്‌നമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-general-secretary-sitaram-yechury-opposes-voting-at-cc-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസിനെ അനുകൂലിക്കുന്ന യെച്ചൂരിക്ക് പിന്തുണയുമായി വി.എസിന്റെ കത്ത്</title>
		<link>https://www.chandrikadaily.com/cpm-congress-co-operation-karat-yechury-news-kerala.html</link>
					<comments>https://www.chandrikadaily.com/cpm-congress-co-operation-karat-yechury-news-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 08:55:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm-congress]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[sitharam yechury]]></category>
		<category><![CDATA[VS Achuthanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65746</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് ബന്ധത്തില്&#x200d; സി.പി.എമ്മില്&#x200d; അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്&#x200d;ക്കത്തയില്&#x200d; തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്&#x200d; വീണ്ടും സി.പി.എം-കോണ്&#x200d;ഗ്രസ് ബന്ധം ചര്&#x200d;ച്ചയായി. കോണ്&#x200d;ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്&#x200d; കേന്ദ്രകമ്മിറ്റിയില്&#x200d; അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ എതിര്&#x200d;ക്കുമ്പോള്&#x200d; യെച്ചൂരി വിഭാഗം ബന്ധത്തെ അനുകൂലിക്കുന്ന നിലപാടിലാണ്. ഈ നിലപാട് ആവര്&#x200d;ത്തിച്ചതോടെ ഇരുപക്ഷങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കേന്ദ്രകമ്മിറ്റിയില്&#x200d; വോട്ടെടുപ്പിനുള്ള സാധ്യതകള്&#x200d; ഏറി. അനാരോഗ്യത്തെ തുടര്&#x200d;ന്ന് യോഗത്തില്&#x200d; പങ്കെടുക്കാത്ത വി.എസ് അച്യുതാനന്ദന്&#x200d; യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിക്ക് കത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് ബന്ധത്തില്&#x200d; സി.പി.എമ്മില്&#x200d; അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്&#x200d;ക്കത്തയില്&#x200d; തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്&#x200d; വീണ്ടും സി.പി.എം-കോണ്&#x200d;ഗ്രസ് ബന്ധം ചര്&#x200d;ച്ചയായി. കോണ്&#x200d;ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്&#x200d; കേന്ദ്രകമ്മിറ്റിയില്&#x200d; അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ എതിര്&#x200d;ക്കുമ്പോള്&#x200d; യെച്ചൂരി വിഭാഗം ബന്ധത്തെ അനുകൂലിക്കുന്ന നിലപാടിലാണ്. ഈ നിലപാട് ആവര്&#x200d;ത്തിച്ചതോടെ ഇരുപക്ഷങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കേന്ദ്രകമ്മിറ്റിയില്&#x200d; വോട്ടെടുപ്പിനുള്ള സാധ്യതകള്&#x200d; ഏറി. അനാരോഗ്യത്തെ തുടര്&#x200d;ന്ന് യോഗത്തില്&#x200d; പങ്കെടുക്കാത്ത വി.എസ് അച്യുതാനന്ദന്&#x200d; യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്&#x200d;കി. ഇന്ന് രാവിലെ 10.30ന് കൊല്&#x200d;ക്കത്തയിലെ മുസഫര്&#x200d; അഹമ്മദ് നഗറിലാണ് കേന്ദ്രകമ്മിറ്റിയോഗം തുടങ്ങിയത്.</p>
<p>വര്&#x200d;ഗീയതയെ നേരിടാന്&#x200d; കോണ്&#x200d;ഗ്രസ് അടക്കമുള്ള മതേതരകക്ഷികളുമായി സഹകരിക്കണമെന്ന നിലപാടാണ് സീതാറാം യെച്ചൂരിയുടേത്. ഈ രേഖയും കാരാട്ടിന്റെ രേഖയും വീണ്ടും കേന്ദ്രകമ്മിറ്റിയില്&#x200d; അവതരിപ്പിച്ചു. സമവായമില്ലെങ്കില്&#x200d; പിബിയില്&#x200d; ന്യൂനപക്ഷമായെങ്കിലും ഈ രേഖയും കാരാട്ടിന്റെ രേഖയ്‌ക്കൊപ്പം ഹൈദാരാബാദിലെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കണമെന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്&#x200d; ഘടകത്തിന്റെ ആവശ്യം. എന്നാല്&#x200d; കോണ്&#x200d;ഗ്രസുമായി സഹകരിക്കേണ്ട ആവശ്യമേയില്ലെന്നും രണ്ട് രേഖകള്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന് അയക്കുന്ന കീഴ് വഴക്കം സിപിഎമ്മിനില്ലെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇരുരേഖകളും കേന്ദ്രകമ്മിറ്റിയില്&#x200d; വോട്ടിനിടീക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കം. മണിക്ക് സര്&#x200d;ക്കാര്&#x200d; അടക്കം മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള മുതിര്&#x200d;ന്ന നേതാക്കള്&#x200d; സ്വീകരിക്കുന്ന നിലപാട് യോഗത്തില്&#x200d; ഏറെ നിര്&#x200d;ണായകമാവും. ബുദ്ധദേവ് ഭട്ടാചാര്യയെ യച്ചൂരി ഫോണില്&#x200d; വിളിച്ചു പിന്തുണക്കുള്ള നീക്കം ശക്തമാക്കി. കാരാട്ട് വിരോധിയായ ബുദ്ധദേവ് ഭട്ടാചാര്യയെ യോഗത്തിനെത്തിച്ച് പിന്തുണ വര്&#x200d;ദ്ധിപ്പിക്കാനാണ് യെച്ചൂരിയുടെ ശ്രമം. അതിനിടെ വി.എസിന്റേയും കത്ത് കേന്ദ്രകമ്മിറ്റിക്കെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-congress-co-operation-karat-yechury-news-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി&#8217;; കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് വെച്ചതിനെ പരിഹസിച്ച് വി.ടി ബല്‍റാം</title>
		<link>https://www.chandrikadaily.com/vt-belrams-fb-post-against-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/vt-belrams-fb-post-against-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Oct 2017 10:17:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[Prakash Karat]]></category>
		<category><![CDATA[sitharam yechury]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48082</guid>

					<description><![CDATA[കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത് കേരളഘടകം രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു ബല്‍റാം. കോണ്‍ഗ്രസ്സിനൊപ്പം സഹകരിക്കാമെന്നായിരുന്നു സി.പിഎം ബംഗാള്‍ ഘടകത്തിന്റേയും യെച്ചൂരിയുടേയും നിലപാട്. എന്നാല്‍ പിണറായി വിജയന്റെ നിലപാട് കാരാട്ടിനൊപ്പമായിരുന്നു. വി.എസും തോമസ് ഐസക്കും യെച്ചൂരിയെ പിന്തുണക്കുകയും ചെയ്തു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഓ.. വല്ല്യ കാര്യായിപ്പോയി. അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും [&#8230;]]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ്സുമായി ദേശീയതലത്തില്&#x200d; സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ വി.ടി.ബല്&#x200d;റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്&#x200d; ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്&#x200d; കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്&#x200d; മതിയെന്ന് ബല്&#x200d;റാം പരഹസിച്ചു. കോണ്&#x200d;ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്&#x200d;ത്ത് കേരളഘടകം രംഗത്തെത്തിയതിനെ വിമര്&#x200d;ശിക്കുകയായിരുന്നു ബല്&#x200d;റാം. കോണ്&#x200d;ഗ്രസ്സിനൊപ്പം സഹകരിക്കാമെന്നായിരുന്നു സി.പിഎം ബംഗാള്&#x200d; ഘടകത്തിന്റേയും യെച്ചൂരിയുടേയും നിലപാട്. എന്നാല്&#x200d; പിണറായി വിജയന്റെ നിലപാട് കാരാട്ടിനൊപ്പമായിരുന്നു. വി.എസും തോമസ് ഐസക്കും യെച്ചൂരിയെ പിന്തുണക്കുകയും ചെയ്തു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ഓ.. വല്ല്യ കാര്യായിപ്പോയി. അല്ലെങ്കിലും തള്ളന്താനങ്ങള്&#x200d;ക്ക് വിരുന്ന് നല്&#x200d;കിയും അമിട്ട് ഷാജിമാര്&#x200d;ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; മുന്നോട്ടുപോകാന്&#x200d; ഉദ്ദേശിച്ചിരിക്കുന്നത്. &#8216;കോണ്&#x200d;ഗ്രസിനെ തകര്&#x200d;ക്കാന്&#x200d; ഏത് ചെകുത്താനുമായും കൂട്ടുകൂടും&#8217; എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്&#x200d;ത്തികമാക്കിയവര്&#x200d; ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്&#x200d; മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്&#x200d; ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്&#x200d; കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്&#x200d; മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്&#x200d; കൂടെ നിന്നോളും. ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155273134224139&amp;width=500" width="500" height="833" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belrams-fb-post-against-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
