pranab mukerjee – Chandrika Daily https://www.chandrikadaily.com Mon, 31 Aug 2020 13:25:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pranab mukerjee – Chandrika Daily https://www.chandrikadaily.com 32 32 അവധിയെടുക്കാത്ത രാഷ്ട്രീയക്കാരന്‍, ജേര്‍ണലിസ്റ്റ്… പ്രണബ് മുഖര്‍ജിയെ കുറിച്ച് അറിയേണ്ട 11 കാര്യങ്ങള്‍ https://www.chandrikadaily.com/11-amazing-facts-about-former-president-pranab-mukherjee.html https://www.chandrikadaily.com/11-amazing-facts-about-former-president-pranab-mukherjee.html#respond Mon, 31 Aug 2020 13:15:57 +0000 https://www.chandrikadaily.com/?p=149352 ഇന്ത്യന്‍ രാഷ്ട്രീയം കണ്ട അപൂര്‍വ്വം പ്രതിഭാശാലികളില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. വിവിധ അധികാര പദവികളില്‍ പ്രണബിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. പ്രണബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

1- നയതന്ത്രജ്ഞന്‍ എന്നതിന് പുറമേ, പ്രണബ് ഒരു പ്രൊഫസറായിരുന്നു എന്നത് മിക്കവര്‍ക്കും അറിയില്ല. 1963ല്‍ പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജിലാണ് ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നത്.

2- ബംഗാളി ന്യൂസ്‌പേപ്പര്‍ ദെഷെര്‍ ദാകില്‍ മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

3- 1969ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രണബിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭാംഗമായി

4- മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറയുന്നത് പ്രകാരം ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. ജന്മനഗരമായ മിറാതിയിലേക്ക് ദുര്‍ഗാപൂജയ്ക്ക് വരുന്നത് ഒഴിച്ചാല്‍ അദ്ദേഹം ഔദ്യോഗിക ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നില്ല

5- ധനം, വാണിജ്യം, വിദേശം, സാമ്പത്തികം എന്നിങ്ങനെ സുപ്രധാനമായ നാലു മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത മറ്റൊരു കേന്ദ്രമന്ത്രിയില്ല.

6- 1984ല്‍ യൂറോ മണി മാഗസിന്റെ ലോകത്തെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്തത് പ്രണബ് മുഖര്‍ജിയെ ആണ്. ഏഴ് ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

7- ഇന്ദിരാഗാന്ധി മരിച്ച ശേഷം പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ് വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചിരുന്നു

8- നാല്‍പ്പതു വര്‍ഷമായി ഡയറി സൂക്ഷിക്കുന്നയാളാണ് പ്രണബ്. മരണത്തിനു ശേഷം അതു പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

9- ഉദാരവല്‍ക്കരണത്തിന് മുമ്പും ശേഷവും ധനമന്ത്രി പദത്തിലിരുന്ന അപൂര്‍വ്വതയും പ്രണബിനുണ്ട്

10- ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ് തുടങ്ങി ഏഴു പേരുടെ ദയാഹര്‍ജിയാണ് അദ്ദേഹം തള്ളിയത്.

11- രാഷ്ട്രപതിയായിരിക്കെ സെപ്തംബര്‍ അഞ്ചിലെ അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ന്യൂഡല്‍ഹിയിലെ പ്രസിഡണ്ട് എസ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളിയായിരുന്നു അദ്ദേഹം വീണ്ടും അദ്ധ്യാപകനായത്.

]]>
https://www.chandrikadaily.com/11-amazing-facts-about-former-president-pranab-mukherjee.html/feed 0
പ്രണബ് മുഖര്‍ജി അന്തരിച്ചു https://www.chandrikadaily.com/prabab-mukerji-death-aug-31.html https://www.chandrikadaily.com/prabab-mukerji-death-aug-31.html#respond Mon, 31 Aug 2020 12:25:56 +0000 https://www.chandrikadaily.com/?p=149319 ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുനായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി (85) അന്തരിച്ചു. ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയവെയാണ് മരണം. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതല്‍തീരെ വഷളായിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.

ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ് മുഖര്‍ജി. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബ് മുഖര്‍ജിയായിരുന്നു. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13- ാം രാഷ്ട്രപതിയായിരുന്നു.

Updating…..

]]>
https://www.chandrikadaily.com/prabab-mukerji-death-aug-31.html/feed 0
പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം: പുതിയ നുണക്കഥയുമായി ആര്‍.എസ്.എസ് https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html#respond Tue, 26 Jun 2018 04:50:28 +0000 http://www.chandrikadaily.com/?p=91677 കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പുതിയ നുണക്കഥയുമായി ആര്‍.എസ്.എസ് രംഗത്ത്. നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി പ്രസംഗം നടത്തിയതിനുശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചുവെന്നാണ് ഇത്തവണത്തെ പ്രചാരണം.

പുതുതായി ലഭിച്ച അപേക്ഷകളുടെ നാല്‍പതു ശതമാനവും ബംഗാളില്‍ നിന്നാണെന്നും ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ബിപ്ലബ് റോയ് അവകാശപ്പെടുന്നത്. ജൂണ്‍ ആറിനു വെറും 378 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാല്‍ പ്രണബ് വന്നതിനു ശേഷം 1779 പേര്‍ അംഗത്വത്തിന് അപേക്ഷിച്ചതായും ബിപ്ലബ് അവകാശപ്പെടുന്നു.

അദ്ദേഹം മുന്‍ രാഷ്ട്രപതിയും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന്റെ നാഗ്പൂര്‍ സന്ദര്‍ശനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നുവെന്നും ബിപ്ലബ് പറഞ്ഞു.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ക്ഷണം സ്വീകരിച്ച് പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മകള്‍ ഷര്‍മിസ്ത മുഖര്‍ജി വരെ നാഗ്പൂരിലെ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രണബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചടങ്ങില്‍ അദ്ദേഹം ബി.ജെ.പിയെയോ ആര്‍.എസ്.എസിനെയോ വിമര്‍ശിച്ചാലും പങ്കെടുത്തതിന്റെ പേരില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഷര്‍മിസ്ത പറഞ്ഞിരുന്നു.

ഷര്‍മിസ്ത പറഞ്ഞതു പോലെ പ്രണബ് നാഗ്പൂര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിച്ചിരുന്നു. മോഹന്‍ ഭഗവതിനെ പോലെ ആര്‍എസ്എസ് തൊപ്പിയിട്ട് സെല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിരുന്നു. ഇതില്‍ സാധാരണ വേഷത്തിലായിരുന്നു പ്രണബെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ആര്‍.എസ്.എസിന് അനുകൂലമാക്കുന്നതായിരുന്നു.

]]>
https://www.chandrikadaily.com/new-fake-news-by-rss-on-pranabs-nagpur-visit-news.html/feed 0
നാഗ്പൂര്‍ സന്ദര്‍ശനം; രാഹുലിന്റെ ഇഫ്താറിലേക്ക് പ്രണബിന് ക്ഷണമില്ല https://www.chandrikadaily.com/pranab-kumar-mukhargee-exclude-in-rahuls-ifthar-meet-news.html https://www.chandrikadaily.com/pranab-kumar-mukhargee-exclude-in-rahuls-ifthar-meet-news.html#respond Mon, 11 Jun 2018 11:00:17 +0000 http://www.chandrikadaily.com/?p=89491 ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണമില്ല. പ്രമുഖ വ്യക്തികളെ ക്ഷണിച്ച വിരുന്നിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രണബിനും ക്ഷണമില്ലെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയിരിക്കുന്നത്. ഇവിടേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പ്രണബിനും കെജ്രിവാളിനും ക്ഷണമില്ല.

നേരത്തെ, ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നടപടിയെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും പ്രതികരിച്ചിരുന്നില്ല. പിന്നീട് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ പ്രതികരണം പുറത്തുവന്നിരുന്നു. പ്രണബില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇത് സോണിയയുടെ പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടര്‍ന്നാണ് ഇഫ്താര്‍ വിരുന്നില്‍ നിന്നൊഴിവാക്കിയ വാര്‍ത്ത പുറത്തുവരുന്നത്. പ്രണബ് കുമാര്‍ മുഖര്‍ജി അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നും ശിവസേന പ്രഖ്യാപിച്ചിരുന്നു.

]]>
https://www.chandrikadaily.com/pranab-kumar-mukhargee-exclude-in-rahuls-ifthar-meet-news.html/feed 0
പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍.എസ്എ.സ് അടിമുടി മാറുമോ? https://www.chandrikadaily.com/fb-post-against-pranab-mugargee-on-rss-programme-news.html https://www.chandrikadaily.com/fb-post-against-pranab-mugargee-on-rss-programme-news.html#respond Fri, 08 Jun 2018 07:26:24 +0000 http://www.chandrikadaily.com/?p=89013 പി.എം സാദിഖലി

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍ എസ് എസ് അടിമുടി മാറുമോ?
ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ?
ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ?
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകുന്നവരെയാകമാനം ശ്രത്രുക്കളാക്കുന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യെ അവര്‍ തള്ളിപ്പറയുമോ?

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍ എസ് എസിന്റെ വര്‍ഗീയത മാറില്ലെന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന ഇനിയും എത്രവട്ടമാണാവോ ഈ രാജ്യത്ത് ആവര്‍ത്തിക്കേണ്ടി വരിക….?

ആദ്യത്തേതും അവസാനത്തേതുമായി ഒരു വട്ടം മാത്രമാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ചിട്ടുള്ളത്.
ഗുരു ഗോവിന്ദ് സിംഗ്, റാണാ പ്രതാപ സിംഗ്, ശിവജി എന്നീ ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങള്‍ ശാഖ മന്ദിരത്തില്‍ കണ്ട ഗാന്ധി, ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ചിത്രം ഇവിടെ കാണുന്നില്ലല്ലോ എന്ന് സംഘ് നേതാക്കളോട് ചോദിക്കുകയുണ്ടായി.
‘രാമന്‍ യോദ്ധാവല്ല, മൃദുലനാണ്, നേതാവാക്കാന്‍ പറ്റില്ല ‘ എന്ന ഉത്തരമാണ് അന്ന് അവര്‍ ഗാന്ധിജിക്ക് നല്‍കിയത് .

ഗാന്ധിജിയുടെ ആ സന്ദര്‍ശനം തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
രാമനെ ഹൃദയത്തിലേറ്റി രാമരാജ്യം സ്വപ്‌നം കണ്ട ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് തന്നെ അക്കൂട്ടര്‍ നിറയൊഴിച്ചു.
ഗോഡ്‌സെയുടെ വെടിയേറ്റ് പിടയുമ്പോഴും ആ അതിമാനുഷന്റെ ചുണ്ടുകള്‍ റാം റാം എന്ന് ഉരുവിട്ടു കൊണ്ടിരുന്നുവെന്നത് ചരിത്ര സത്യം.
ഗാന്ധിജിയുടെ ആ രാമന്‍ ഇന്ത്യയിലെ വര്‍ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത അനേക കോടി ഹിന്ദു കുടുംബങ്ങളില്‍ ഇന്നും ജീവിക്കുന്നു.

ആദ്യ കാലങ്ങളില്‍ സംഘ് പരിവാരം ഒരു ഘട്ടത്തിലും മുന്നില്‍ നിര്‍ത്താതിരുന്ന അതേ രാമന്റെ പേരില്‍ തന്നെ പിന്നീട് അവര്‍ പള്ളി പൊളിച്ചതും കലാപങ്ങള്‍ നടത്തി കുരുതിക്കളങ്ങള്‍ തീര്‍ത്തതും രാജ്യത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നതും പില്‍ക്കാല ചരിത്രം.

അനേക വര്‍ഷത്തെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ പ്രഥമ പൗരന്റ കസേരയിലിരുന്ന പ്രണബ് മുഖര്‍ജിക്ക് ഈ ചരിത്ര പശ്ചാത്തലമൊന്നും അറിയാതിരിക്കാന്‍ വഴിയില്ല.

പിന്നെന്തേ പ്രണബ് ദാ ഇങ്ങനെ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെയും ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ ഒരു കോടി ജന്മമെടുത്താലും കഴിയുമോ പ്രണബ് താങ്കള്‍ക്ക്?

അങ്ങയുടെ മകളുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ!
‘അങ്ങയുടെ പ്രസംഗം ആളുകള്‍ മറക്കും,
എന്നാല്‍ അവിടെ പോയതിന്റെ ചിത്രങ്ങള്‍ മാത്രം ബാക്കിയാകും’.

Sadiq Ali

]]>
https://www.chandrikadaily.com/fb-post-against-pranab-mugargee-on-rss-programme-news.html/feed 0
മകള്‍ പേടിച്ചത് പോലെ തന്നെ; ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വൈറല്‍ https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html#respond Fri, 08 Jun 2018 06:01:30 +0000 http://www.chandrikadaily.com/?p=88992 ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട മുഖര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് സംഭവം.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്താന്‍ തീരുമാനിച്ചതോടെ പ്രണബിന് വിമര്‍ശനവും ഉപദേശവുമായി ഷര്‍മിഷ്ട രംഗത്തെത്തിയിരുന്നു. ആസ്ഥാനത്ത് നടത്തുന്ന പ്രസംഗം എല്ലാവരും മറക്കുമെന്നും അവിടെയുള്ള ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്നായിരുന്നു ഷര്‍മിഷ്ട പറഞ്ഞത്. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണിപ്പോള്‍. തലയില്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നത്. മോഹന്‍ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും ധരിച്ചപോലെയുള്ള കറുത്ത തൊപ്പിയാണ് ചിത്രത്തില്‍ പ്രണബിന്റെ തലയിലും മോര്‍ഫ് ചെയ്ത് വെച്ചിട്ടുള്ളത്. ചിത്രത്തില്‍ കൈ നെഞ്ചിലും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ഷര്‍മിഷ്ട പ്രതികരിച്ചു. ‘ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്നേ തന്നെ ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്’-ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചിരുന്നു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്.

]]>
https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html/feed 0
പ്രണബ് മുഖര്‍ജി ഇന്ന് ആര്‍.എസ്.എസ് ആസ്ഥാനത്ത്: പ്രതിഷേധവുമായി കോണ്‍ഗ്രസ് https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html#respond Thu, 07 Jun 2018 10:58:03 +0000 http://www.chandrikadaily.com/?p=88923 ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ആര്‍.എസ്.എസ് ആസ്ഥാനമായ മുംബൈയില്‍ പ്രണബ് എത്തുന്നതിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് അഹമ്മദ് പട്ടേലിന്റെ പ്രതികരണം വരുന്നത്. ‘പ്രണബ്, നിങ്ങളില്‍ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല’-എന്നായിരുന്നു പട്ടേലിന്റെ പ്രതികരണം. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പട്ടേലിന്റെ പ്രതികരണം സോണിയാഗാന്ധിയുടെ പ്രതികരണമെന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. തുടര്‍ ട്വീറ്റുകളിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം ഇന്ന് നാഗ്പൂരിലെത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html/feed 0
വികാരം തുളുമ്പിയ മോദിയുടെ കത്ത് പങ്കുവച്ച് പ്രണബ് മുഖര്‍ജി https://www.chandrikadaily.com/what-pm-narendra-modi-wrote-to-pranab-mukherjee-touched-his-heart.html https://www.chandrikadaily.com/what-pm-narendra-modi-wrote-to-pranab-mukherjee-touched-his-heart.html#respond Thu, 03 Aug 2017 18:44:17 +0000 http://www.chandrikadaily.com/?p=38686 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം എഴുതിയ കത്താണ് മുന്‍ രാഷ്ട്രപതി ട്വിറ്ററില്‍ പങ്കുവച്ചത്. മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് കത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.


സ്‌നേഹവും ബഹുമാനവും അറിയിക്കുന്നതോടൊപ്പം രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് പ്രണബ് മുഖര്‍ജി മാതൃകയായിരിക്കുമെന്നും മോദി കത്തിലൂടെ പറയുന്നു. ‘ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയിലേക്ക് വരുമ്പോള്‍ താനവിടെ അപരിചിതനായിരുന്നു. കാത്തിരുന്നത് വലിയ വെല്ലുവിളികളും. ആ സമയത്ത് വഴികാട്ടിയായത് പ്രണബ് ദാ ആണ്. പിതൃതുല്യമായ സ്‌നേഹമാണ് പ്രണബ് മുഖര്‍ജി തന്നോട് കാണിച്ചത്. നമ്മുടെ ആശയങ്ങളും ആദര്‍ശങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് പ്രതിനിധാനം ചെയ്തത്. എന്നിട്ടും പ്രണബ് മുഖര്‍ജിയുടെ അറിവും കഴിവും നിര്‍ദ്ദേശങ്ങളും വ്യക്തിത്വ സവിശേഷതകളും മുതല്‍ക്കൂട്ടായി. താങ്കളുടെ അറിവുകള്‍ തന്നെയും തന്റെ സര്‍ക്കാരിനെയും സഹായിച്ചിട്ടുണ്ട്.
താങ്കളെക്കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കും. രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് താങ്കള്‍ എന്നും മാതൃകയായിരിക്കും.

സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപതിയായിരുന്നു താങ്കള്‍’. കത്തില്‍ പറയുന്നു. പ്രണബ് മുഖര്‍ജിയുടെ ട്വീറ്റ് മോദിയും പങ്കു വെച്ചിട്ടുണ്ട്‌

]]>
https://www.chandrikadaily.com/what-pm-narendra-modi-wrote-to-pranab-mukherjee-touched-his-heart.html/feed 0
രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; ബിനാലെ വേദി സന്ദര്‍ശിക്കും https://www.chandrikadaily.com/binale.html https://www.chandrikadaily.com/binale.html#respond Thu, 02 Mar 2017 06:21:04 +0000 http://www.chandrikadaily.com/?p=21377 കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മൂന്നരക്ക് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും രാഷ്ട്രപതി നാവികസേന വിമാനത്താവളത്തില്‍ സ്വീകരിക്കും. സുസ്ഥിര സംസ്‌കാര നിര്‍മിതിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചി ബിനാലെ വേദിയില്‍ രാഷ്ട്രപതി സന്ദര്‍ശനം നടക്കും. പ്രണബ്മുഖര്‍ജിയുടെ ചിത്രങ്ങള്‍ അടക്കം വിദേശികളടക്കം കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രപ്രദേശനവും ആസ്പിന്‍വാളില്‍ നടക്കും. ബിനാലെ വേദിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിനാലെ വേദികളുടെ നാലു വശത്തുള്ള റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

]]>
https://www.chandrikadaily.com/binale.html/feed 0