<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pranab Mukharjee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pranab-mukharjee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 31 Aug 2020 13:49:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Pranab Mukharjee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രണബ് ദാ; ഒരു ദീര്&#x200d;ഘയാത്രയുടെ അന്ത്യം</title>
		<link>https://www.chandrikadaily.com/pranab-mukharjee-end-of-a-long-walk.html</link>
					<comments>https://www.chandrikadaily.com/pranab-mukharjee-end-of-a-long-walk.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 31 Aug 2020 13:49:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149365</guid>

					<description><![CDATA[എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്&#x200d; നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.]]></description>
										<content:encoded><![CDATA[<p>&#8216;ഞാന്&#x200d; ദീര്&#x200d;ഘനടത്തം ഇഷ്ടപ്പെടുന്നു&#8217; &#8211; 2012ല്&#x200d; കേന്ദ്രധനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രണബ് മുഖര്&#x200d;ജി പറഞ്ഞ വാക്കുകളാണിത്. യഥാര്&#x200d;ത്ഥ ജീവിതത്തിലും ഇതു തന്നെയായിരുന്നു പ്രണബ്. അധികാരത്തിന്റെ ഇടനാഴിയില്&#x200d; പതിറ്റാണ്ടുകള്&#x200d; നീണ്ട ആ ദീര്&#x200d;ഘനടത്തത്തിന് വിരാമമായിരിക്കുന്നു. പ്രധാനമന്ത്രിക്കസേരയില്&#x200d; ഇരുന്നില്ല എങ്കിലും അതിന്റെ എല്ലാ &#8216;അധികാരവും&#8217; വഹിച്ച രാഷ്ട്രീയക്കാരനായിരുന്നു പ്രണബ്. അമ്പതിലേറെ മന്ത്രിതല സമതിയുടെ അദ്ധ്യക്ഷനായിരുന്നു പല കാലങ്ങളായി അദ്ദേഹം. കപ്പിനും ചുണ്ടിനുമിടയില്&#x200d; പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും പിന്നീട് പ്രണബ് ദാ രാഷ്ട്രപതിയുടെ കസേരയിലെത്തി. രാഷ്ട്രീയ ജിവിതം പോലെ തീര്&#x200d;ത്തും അപ്രതീക്ഷിതമായി.</p>
<p>1969ല്&#x200d; 34-ാം വയസ്സിലാണ് പ്രണബ് ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത്. 24 സൗത്ത് പര്&#x200d;ഗാനയിലെ വിദ്യാനഗര്&#x200d; കോളജില്&#x200d; രാഷ്ട്രീയം പഠിപ്പിച്ചിരുന്ന പ്രണബിനെ കണ്ടെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 69ല്&#x200d; തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് 2017ല്&#x200d; രാഷ്ട്രപതി ഭവന്&#x200d; ഒഴിയുമ്പോഴാണ്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രപതി ഭവന്&#x200d; ഒഴിയുന്ന ദിസവും അദ്ദേഹം എട്ടു കിലോമീറ്റര്&#x200d; നടന്നു. നാലു മണിക്കൂര്&#x200d; രാവിലെയും നാലു മണിക്കൂര്&#x200d; വൈകിട്ടും. എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്&#x200d; നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.</p>
<p><img loading="lazy" class="alignnone  wp-image-149353" src="https://www.chandrikadaily.com/wp-content/uploads/2020/08/pranab.jpg" alt="" width="784" height="523" /></p>
<p>അതില്&#x200d; അരമനയിലെ ഒരുപാട് രഹസ്യങ്ങളുണ്ടാകുമെന്ന് തീര്&#x200d;ച്ച. രഹസ്യങ്ങള്&#x200d; സൂക്ഷിക്കാനുള്ള പ്രണബിന്റെ കഴിവിനെ കുറിച്ച് ഒരിക്കല്&#x200d; ഇന്ദിര പറഞ്ഞത് ഇങ്ങനെയാണ്; &#8216;എല്ലാം അദ്ദേഹത്തിന്റെ തലയിലെത്തും, പുക മാത്രമേ പുറത്തു വരൂ&#8217; &#8211; അന്ന് ചെയന്&#x200d; സ്‌മോക്കറായിരുന്നു പ്രണബ്.<br />
പ്രതിരോധം, ധനം, വിദേശം, വാണിജ്യം എന്നീ നാലു മുഖ്യമന്ത്രാലയങ്ങള്&#x200d; കൈകാര്യം ചെയ്ത നയചാതുരി മാത്രം മതി പ്രണബിന്റെ വലിപ്പം ബോദ്ധ്യപ്പെടാന്&#x200d;. 2008ല്&#x200d; അദ്ദേഹമാണ് യു.എസുമായുള്ള ആണവകരാറില്&#x200d; ഒപ്പുവച്ചത്. രണ്ടു യു.പി.എ സര്&#x200d;ക്കാറുകളിലെ ഘടകകക്ഷികളെയും ഒന്നിച്ചു നിര്&#x200d;ത്തിയ നൂല്&#x200d;ച്ചരടും അദ്ദേഹം തന്നെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranab-mukharjee-end-of-a-long-walk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;മ്മ ശക്തിയില്&#x200d; അഗ്രഗണ്യന്&#x200d;; ബംഗാളില്&#x200d; നിന്ന് ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി</title>
		<link>https://www.chandrikadaily.com/pranab-mukherjee-leaving-behind-memories-of-an-eventful-time.html</link>
					<comments>https://www.chandrikadaily.com/pranab-mukherjee-leaving-behind-memories-of-an-eventful-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Aug 2020 12:58:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149328</guid>

					<description><![CDATA[ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്&#x200d; ഉപാധ്യക്ഷന്&#x200d;, രാജ്യസഭാ അധ്യക്ഷന്&#x200d; തുടങ്ങിയ പദവികള്&#x200d; വഹിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായി വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു ബംഗാള്&#x200d; സ്വദേശിയായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി (85) അന്തരിച്ച വിവരം മകന്&#x200d; അഭിജിത് മുഖര്&#x200d;ജിയാണ് ട്വിറ്ററിലൂടെ പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്&#x200d;കി രാജ്യം ആദരിച്ച പ്രണബ് ബംഗാളില്&#x200d; നിന്ന് ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയായിരു്ന്നു.</p>
<p>ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്&#x200d; ഉപാധ്യക്ഷന്&#x200d;, രാജ്യസഭാ അധ്യക്ഷന്&#x200d; തുടങ്ങിയ പദവികള്&#x200d; വഹിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായി വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു ബംഗാള്&#x200d; സ്വദേശിയായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി.</p>
<p><img loading="lazy" class="" src="https://images.news18.com/malayalam/uploads/2020/08/Pranab-Mukherjee-19.jpg" alt=" à´ªàµà´°à´£à´¬àµ à´®àµà´àµ¼à´à´¿ à´®àµàµ» à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿ à´®àµ»à´®àµà´¹àµ» à´¸à´¿à´à´à´¿à´¨àµà´ªàµà´ªà´" width="922" height="614" /></p>
<p>1935 ഡിസംബര്&#x200d; 11ന് പശ്ചിമബംഗാളിലെ ബീര്&#x200d;ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖർജിയുടെയും ഇളയ മകൻ. സുരി വിദ്യാസാഗർ കോളജിലും കൊൽക്കത്ത സർവകലാശാലയിലുമായിരുന്നു പഠനം. തപാൽ വകുപ്പിൽ യുഡി ക്ലർക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു. പരേതയായ സുവ്രാ മുഖര്&#x200d;ജിയാണ് ഭാര്യ. കോണ്&#x200d;ഗ്രസ് വ്യക്താക്കളായ ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി, അഭിജിത് മുഖര്&#x200d;ജി, ഇന്ദ്രജിത് മുഖര്&#x200d;ജി എന്നിവരാണ് മക്കള്&#x200d;.</p>
<p>പശ്ചിമ ബംഗാളില്&#x200d; നിന്ന് ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം. രാഷ്ട്രീയ കാര്യങ്ങള്&#x200d; വ്യക്തമായ രൂപമുണ്ടായിരുന്ന പ്രണബ്, ഓര്&#x200d;മ്മ ശക്തിയില്&#x200d; അഗ്രഗണ്യന്&#x200d; കൂടിയായിരുന്നു. എല്ലാ മേഖലകളിലും തന്റെ സംഭാവനകള്&#x200d; നല്&#x200d;കി പ്രണബ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു.<img loading="lazy" class="" src="https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/19/Pranab-Finance-minister.jpg.image.845.440.jpg" alt="INDIA-POLITICS-BUDGET" width="956" height="497" /></p>
<p>1969ലാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്.  2004ല്&#x200d; ലോക്സഭയിലെത്തി. എഡിബിയുടെ ബോര്&#x200d;ഡ് ഓഫ് ഗവര്&#x200d;ണന്&#x200d;സ് ചെയര്&#x200d;മാന്&#x200d; സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യ യുഎസ് ആണവ കരാര്&#x200d; നടപ്പാക്കുന്നതില്&#x200d; മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ല്&#x200d; പ്രതിരോധമന്ത്രിയും 2006 ല്&#x200d; വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്&#x200d;ക്കാരില്&#x200d; ധനമന്ത്രിയായിരിക്കുമ്പോള്&#x200d; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്&#x200d;കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.</p>
<p><img loading="lazy" class="" src="https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/19/karunakaran-pranab-oommen-chandy.jpg.image.845.440.jpg" alt="karunakaran-pranab-oommen-chandy" width="973" height="506" />രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്&#x200d; ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്&#x200d; ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്&#x200d;ഡ് ഓഫ് ഗവര്&#x200d;ണേഴ്സ് അംഗമായിരുന്നു (1982 1985). കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം, എഐസിസി ട്രഷറര്&#x200d;, കോണ്&#x200d;ഗ്രസ് പാര്&#x200d;ലമെന്റ് കക്ഷി ട്രഷറര്&#x200d;, എഐസിസിയുടെ കേന്ദ്ര പാര്&#x200d;ലമെന്ററി ബോര്&#x200d;ഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡൈ്വസറി സെല്&#x200d; അധ്യക്ഷന്&#x200d;, എഐസിസി ജനറല്&#x200d; സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.</p>
<p>1977ല്&#x200d; മികച്ച പാര്&#x200d;ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2008ല്&#x200d; പത്മവിഭൂഷണ്&#x200d; ബഹുമതിയും ലഭിച്ചിട്ടുണ്ട്. 2019-ല്&#x200d; ഭാരത രത്ന നല്&#x200d;കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ബിയോണ്ട് സര്&#x200d;വൈവല്&#x200d;, എമര്&#x200d;ജിങ് ഡൈമന്&#x200d;ഷന്&#x200d;സ് ഓഫ് ഇന്ത്യന്&#x200d; ഇക്കണോമി, ചാലഞ്ച് ബിഫോര്&#x200d; ദ് നാഷന്&#x200d;/സാഗ ഓഫ് സ്ട്രഗ്ള്&#x200d; ആന്&#x200d;ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്&#x200d; രചിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranab-mukherjee-leaving-behind-memories-of-an-eventful-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് മുഖര്&#x200d;ജി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/prabab-mukerji-death-aug-31.html</link>
					<comments>https://www.chandrikadaily.com/prabab-mukerji-death-aug-31.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Aug 2020 12:25:56 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[pranab mukerjee]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<category><![CDATA[pranab mukherjee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149319</guid>

					<description><![CDATA[തലച്ചോറില്&#x200d; രക്തം കട്ടപിടിച്ചതിനെ തുടര്&#x200d;ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്&#x200d;ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്&#x200d; രക്തം കട്ടപിടിച്ചതിനെത്തുടര്&#x200d;ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; രാഷ്ട്രപതിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുനായിരുന്ന പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി (85) അന്തരിച്ചു. ആര്&#x200d;മീസ് റിസേര്&#x200d;ച്ച് ആന്&#x200d;ഡ് റെഫറല്&#x200d; ആശുപത്രിയില്&#x200d; അതീവ ഗുരുതരാവസ്ഥയില്&#x200d; കഴിയവെയാണ് മരണം. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതല്&#x200d;തീരെ വഷളായിരുന്നു.</p>
<p>തലച്ചോറില്&#x200d; രക്തം കട്ടപിടിച്ചതിനെ തുടര്&#x200d;ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്&#x200d;ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്&#x200d; രക്തം കട്ടപിടിച്ചതിനെത്തുടര്&#x200d;ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.</p>
<p>ബംഗാളില്&#x200d; നിന്ന് ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ് മുഖര്&#x200d;ജി. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്&#x200d; ഉപാധ്യക്ഷന്&#x200d;, രാജ്യസഭാ അധ്യക്ഷന്&#x200d; തുടങ്ങിയ പദവികള്&#x200d; വഹിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.<br />
ഇന്ത്യ യുഎസ് ആണവ കരാര്&#x200d; നടപ്പാക്കുന്നതില്&#x200d; മുഖ്യപങ്കു വഹിച്ചതു പ്രണബ് മുഖര്&#x200d;ജിയായിരുന്നു. 2004 ല്&#x200d; പ്രതിരോധമന്ത്രിയും 2006 ല്&#x200d; വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്&#x200d;ക്കാരില്&#x200d; ധനമന്ത്രിയായിരിക്കുമ്പോള്&#x200d; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്&#x200d;കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13- ാം രാഷ്ട്രപതിയായിരുന്നു.</p>
<p>Updating&#8230;..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prabab-mukerji-death-aug-31.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജിക്ക്  ഭാരതരത്‌ന</title>
		<link>https://www.chandrikadaily.com/former-president-of-india-pranabmukherjee-is-conferred-the-highest-civilian-bharatratna-award.html</link>
					<comments>https://www.chandrikadaily.com/former-president-of-india-pranabmukherjee-is-conferred-the-highest-civilian-bharatratna-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Jan 2019 15:52:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[award news]]></category>
		<category><![CDATA[Awards]]></category>
		<category><![CDATA[bharath ratna]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117481</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്&#x200d; ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. മുന്&#x200d;രാഷ്ട്രപതിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി ഉള്&#x200d;പ്പെടെ മൂന്നുപേര്&#x200d;ക്ക് ഭാരതരത്‌ന പുരസ്‌കാരം.  ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്&#x200d; ഭൂപന്&#x200d; ഹസാരിക എന്നിവര്&#x200d;ക്ക് പുരസ്‌കാരം. നാനാജി ദേശ്മുഖിനും ഭൂപന്&#x200d; ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. Rashtrapati Bhavan: The President has been pleased to award Bharat Ratna to Nanaji Deshmukh (posthumously), Dr Bhupen Hazarika (posthumously), [&#8230;]]]></description>
										<content:encoded><![CDATA[
<p><br>  <br> ന്യൂഡല്&#x200d;ഹി:  റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്&#x200d; ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. </p>



<p>മുന്&#x200d;രാഷ്ട്രപതിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി ഉള്&#x200d;പ്പെടെ മൂന്നുപേര്&#x200d;ക്ക് ഭാരതരത്‌ന പുരസ്‌കാരം.  ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്&#x200d; ഭൂപന്&#x200d; ഹസാരിക എന്നിവര്&#x200d;ക്ക് പുരസ്‌കാരം. നാനാജി ദേശ്മുഖിനും ഭൂപന്&#x200d; ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.</p>



<blockquote class="wp-block-quote"><p>Rashtrapati Bhavan: The President has been pleased to award Bharat Ratna to Nanaji Deshmukh (posthumously), Dr Bhupen Hazarika (posthumously), and former President Dr Pranab Mukherjee <a href="https://t.co/tV8BTsOdNN">pic.twitter.com/tV8BTsOdNN</a>— ANI (@ANI) <a href="https://twitter.com/ANI/status/1088812815593455624?ref_src=twsrc%5Etfw">January 25, 2019</a></p></blockquote>



<p> ഭാരതരത്‌ന നേടിയതില്&#x200d; പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്&#x200d;ജിയെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-president-of-india-pranabmukherjee-is-conferred-the-highest-civilian-bharatratna-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസുമായി ബന്ധമില്ല; ആരോപണം തള്ളി പ്രണബ് മുഖര്&#x200d;ജി</title>
		<link>https://www.chandrikadaily.com/pranab-mukharjee-denied-relation-with-rss.html</link>
					<comments>https://www.chandrikadaily.com/pranab-mukharjee-denied-relation-with-rss.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 01 Sep 2018 11:16:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101087</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രണബ് മുഖര്&#x200d;ജി ഫൗണ്ടേഷന് ആര്&#x200d;.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി. ഫൗണ്ടേഷന് ആര്&#x200d;.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രണബ് മുഖര്&#x200d;ജി പുറത്തിറക്കിയ വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു. 2016 ജൂലൈയില്&#x200d; ഹരിയാന സര്&#x200d;ക്കാര്&#x200d; തുടങ്ങിയ സ്മാര്&#x200d;ട്ട്ഗ്രാം പദ്ധതി പ്രദേശം പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശിക്കുന്നുണ്ട്. രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതിപ്രകാരം ഏതാനും ഗ്രാമങ്ങള്&#x200d; പ്രണബ് മുഖര്&#x200d;ജി ഏറ്റെടുത്തിരുന്നു. ഗുര്&#x200d;ഗാവിലെ ഈ ഗ്രാമങ്ങള്&#x200d; സെപ്റ്റംബര്&#x200d; രണ്ടിന് പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശിക്കുന്നുണ്ട്. സംസ്ഥാന സര്&#x200d;ക്കാറിന്റെ ക്ഷണപ്രകാരമാണ് സന്ദര്&#x200d;ശനം. പദ്ധതിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രണബ് മുഖര്&#x200d;ജി ഫൗണ്ടേഷന് ആര്&#x200d;.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി. ഫൗണ്ടേഷന് ആര്&#x200d;.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രണബ് മുഖര്&#x200d;ജി പുറത്തിറക്കിയ വാര്&#x200d;ത്താകുറിപ്പില്&#x200d; പറയുന്നു.</p>
<p>2016 ജൂലൈയില്&#x200d; ഹരിയാന സര്&#x200d;ക്കാര്&#x200d; തുടങ്ങിയ സ്മാര്&#x200d;ട്ട്ഗ്രാം പദ്ധതി പ്രദേശം പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശിക്കുന്നുണ്ട്. രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതിപ്രകാരം ഏതാനും ഗ്രാമങ്ങള്&#x200d; പ്രണബ് മുഖര്&#x200d;ജി ഏറ്റെടുത്തിരുന്നു. ഗുര്&#x200d;ഗാവിലെ ഈ ഗ്രാമങ്ങള്&#x200d; സെപ്റ്റംബര്&#x200d; രണ്ടിന് പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശിക്കുന്നുണ്ട്. സംസ്ഥാന സര്&#x200d;ക്കാറിന്റെ ക്ഷണപ്രകാരമാണ് സന്ദര്&#x200d;ശനം. പദ്ധതിയുടെ ഉദ്ഘാടനം പ്രണബ് മുഖര്&#x200d;ജി നിര്&#x200d;വഹിക്കുമെന്നും അദ്ദേഹം ട്വിറ്റര്&#x200d; അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Statement issued by my Office today. <a href="https://twitter.com/hashtag/CitizenMukherjee?src=hash&amp;ref_src=twsrc%5Etfw">#CitizenMukherjee</a> <a href="https://t.co/7wl92vhJSx">pic.twitter.com/7wl92vhJSx</a></p>
<p>— Pranab Mukherjee (@CitiznMukherjee) <a href="https://twitter.com/CitiznMukherjee/status/1035562075655946245?ref_src=twsrc%5Etfw">August 31, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranab-mukharjee-denied-relation-with-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസ് ക്ഷണം സ്വീകരിക്കരുതെന്ന് രാഹുലിന് നേതാക്കളുടെ ഉപദേശം</title>
		<link>https://www.chandrikadaily.com/congress-leaders-advised-to-rahul-not-accept-rss-programme-invitation-news.html</link>
					<comments>https://www.chandrikadaily.com/congress-leaders-advised-to-rahul-not-accept-rss-programme-invitation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 05:29:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[congress-rss]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100893</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ആര്&#x200d;.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് മുതിര്&#x200d;ന്ന നേതാക്കളുടെ ഉപദേശം. ആര്&#x200d;.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്&#x200d;ത്തണമെന്നും കോണ്&#x200d;ഗ്രസ് നേതാക്കളുടെ കോര്&#x200d; കമ്മിറ്റിയോഗം നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. രാഹുല്&#x200d;ഗാന്ധി ചടങ്ങില്&#x200d; പങ്കെടുത്താല്&#x200d; അത് തിരിച്ചടിയാവും.ആര്&#x200d;.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് രാഹുല്&#x200d; ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്&#x200d; പരിപാടിയില്&#x200d; പങ്കെടുത്താല്&#x200d; പ്രതിച്ഛായക്കും ആദരവിനും മങ്ങലേല്&#x200d;ക്കുമെന്നും നേതാക്കള്&#x200d; അറിയിച്ചു. &#8216;ഭാവിയിലെ ഇന്ത്യ&#8217; എന്ന പരിപാടിയിലേക്കാണ് രാഹുലിനെ ക്ഷണിക്കാനിരിക്കുന്നത്. സെപ്തംബര്&#x200d; 17 മുതല്&#x200d; 19 വരെ ഡല്&#x200d;ഹിയിലാണ് പരിപാടി. സി.പി.എം നേതാവ് സീതാറം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്&#x200d;.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് മുതിര്&#x200d;ന്ന നേതാക്കളുടെ ഉപദേശം. ആര്&#x200d;.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്&#x200d;ത്തണമെന്നും കോണ്&#x200d;ഗ്രസ് നേതാക്കളുടെ കോര്&#x200d; കമ്മിറ്റിയോഗം നിര്&#x200d;ദ്ദേശിക്കുകയായിരുന്നു.</p>
<p>രാഹുല്&#x200d;ഗാന്ധി ചടങ്ങില്&#x200d; പങ്കെടുത്താല്&#x200d; അത് തിരിച്ചടിയാവും.ആര്&#x200d;.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് രാഹുല്&#x200d; ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്&#x200d; പരിപാടിയില്&#x200d; പങ്കെടുത്താല്&#x200d; പ്രതിച്ഛായക്കും ആദരവിനും മങ്ങലേല്&#x200d;ക്കുമെന്നും നേതാക്കള്&#x200d; അറിയിച്ചു.</p>
<p>&#8216;ഭാവിയിലെ ഇന്ത്യ&#8217; എന്ന പരിപാടിയിലേക്കാണ് രാഹുലിനെ ക്ഷണിക്കാനിരിക്കുന്നത്. സെപ്തംബര്&#x200d; 17 മുതല്&#x200d; 19 വരെ ഡല്&#x200d;ഹിയിലാണ് പരിപാടി. സി.പി.എം നേതാവ് സീതാറം യെച്ചൂരി ഉള്&#x200d;പ്പെടെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുമെന്ന് ആര്&#x200d;.എസ്.എസ് വക്താവ് അറിയിച്ചിരുന്നു. നേരത്തെ, നാഗ്പൂരിലെ ആര്&#x200d;.എസ്.എസ് പരിപാടിയില്&#x200d; മുന്&#x200d; രാഷ്ട്രപതിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് മുഖര്&#x200d;ജി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്&#x200d;ഗാന്ധിയേയും ക്ഷണിക്കാനിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leaders-advised-to-rahul-not-accept-rss-programme-invitation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്&#x200d;ദേശിച്ച ശിവസേനക്ക് മറുപടിയുമായി ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി</title>
		<link>https://www.chandrikadaily.com/pranab-mukherjee-rss-event-nagpur-shiv-sena-sanjay-raut-reply-sharmistha-mukherjee-news.html</link>
					<comments>https://www.chandrikadaily.com/pranab-mukherjee-rss-event-nagpur-shiv-sena-sanjay-raut-reply-sharmistha-mukherjee-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Jun 2018 07:01:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sharmishta mukharjee]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89447</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുന്&#x200d; രാഷ്ട്രപതിയും കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി 2019-ല്&#x200d; പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്&#x200d;ദേശിക്കുമെന്ന ശിവസേനയുടെ പരാമര്&#x200d;ശത്തോട് പ്രതികരിച്ച് മകള്&#x200d; ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി. നാഗ്പൂരിലെ ആര്&#x200d;.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്&#x200d; പങ്കെടുത്തതിനു ശേഷമാണ് പ്രണബ് സ്ഥാനാര്&#x200d;ഥിയായേക്കാമെന്ന് ശിവസേന സൂചിപ്പിച്ചത്. അടുത്തവര്&#x200d;ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവതെ വന്നാല്&#x200d; പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയാക്കാന്&#x200d; ആലോചിക്കുമെന്നായിരുന്നു ആര്&#x200d;.എസ്.എസ് നേതാവ് സഞ്ജയ് റൗത്തിന്റെ പരാമര്&#x200d;ശം. ബി.ജെ.പി പരാജയപ്പെടുകയും മറ്റു പാര്&#x200d;ട്ടികള്&#x200d; മോദിക്ക് പിന്തുണയും നല്&#x200d;കിയില്ലെങ്കില്&#x200d; എല്ലാവര്&#x200d;ക്കും സ്വീകാര്യനായ പ്രണബ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; രാഷ്ട്രപതിയും കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി 2019-ല്&#x200d; പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്&#x200d;ദേശിക്കുമെന്ന ശിവസേനയുടെ പരാമര്&#x200d;ശത്തോട് പ്രതികരിച്ച് മകള്&#x200d; ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി. നാഗ്പൂരിലെ ആര്&#x200d;.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്&#x200d; പങ്കെടുത്തതിനു ശേഷമാണ് പ്രണബ് സ്ഥാനാര്&#x200d;ഥിയായേക്കാമെന്ന് ശിവസേന സൂചിപ്പിച്ചത്.</p>
<p>അടുത്തവര്&#x200d;ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവതെ വന്നാല്&#x200d; പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയാക്കാന്&#x200d; ആലോചിക്കുമെന്നായിരുന്നു ആര്&#x200d;.എസ്.എസ് നേതാവ് സഞ്ജയ് റൗത്തിന്റെ പരാമര്&#x200d;ശം. ബി.ജെ.പി പരാജയപ്പെടുകയും മറ്റു പാര്&#x200d;ട്ടികള്&#x200d; മോദിക്ക് പിന്തുണയും നല്&#x200d;കിയില്ലെങ്കില്&#x200d; എല്ലാവര്&#x200d;ക്കും സ്വീകാര്യനായ പ്രണബ് സ്ഥാനാര്&#x200d;ഥിയാകുമെന്നായിരുന്നു വിശദീകരണം. എന്നാല്&#x200d; ഇതിനെതിരെ ശര്&#x200d;മിഷ്ഠ രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്&#x200d; രാഷ്ട്രപതിയായിരുന്ന തന്റെ പിതാവ് ഇനിയൊരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് പുന:പ്രവേശിക്കില്ലെന്ന്് ശര്&#x200d;മിഷ്ഠ പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-89449 size-full" src="https://www.chandrikadaily.com/wp-content/uploads/2018/06/e-1.png" alt="" width="538" height="215" srcset="https://www.chandrikadaily.com/wp-content/uploads/2018/06/e-1.png 538w, https://www.chandrikadaily.com/wp-content/uploads/2018/06/e-1-300x120.png 300w" sizes="(max-width: 538px) 100vw, 538px" /></p>
<p>നേരത്തെ, നാഗ്പൂരിലേക്കുള്ള സന്ദര്&#x200d;ശനത്തേയും ശര്&#x200d;മിഷ്ഠ എതിര്&#x200d;ത്തിരുന്നു. അവിടെ സംസാരിച്ചത് അവര്&#x200d; മറക്കുമെന്നും എന്നാല്&#x200d; എക്കാലവും നിലനില്&#x200d;ക്കുന്ന ചിത്രങ്ങള്&#x200d; ഉണ്ടാവുമെന്നും ശര്&#x200d;മിഷ്ഠ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആര്&#x200d;.എസ്.എസ് തൊപ്പി ധരിച്ച പ്രണബിന്റെ വ്യാജ ചിത്രങ്ങളും പ്രചരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pranab-mukherjee-rss-event-nagpur-shiv-sena-sanjay-raut-reply-sharmistha-mukherjee-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് മുഖര്&#x200d;ജി ആര്&#x200d;.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയാകുമോ?; നിലപാട് വ്യക്തമാക്കി മകള്&#x200d;</title>
		<link>https://www.chandrikadaily.com/sharmistha-mukharjee-says-about-the-political-future-of-her-father.html</link>
					<comments>https://www.chandrikadaily.com/sharmistha-mukharjee-says-about-the-political-future-of-her-father.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 10 Jun 2018 14:58:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<category><![CDATA[sharmishta mukharjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89396</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രണബ് മുഖര്&#x200d;ജിയെ ആര്&#x200d;.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്&#x200d;ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്&#x200d; ശര്&#x200d;മ്മിഷ്ഠ. അച്ഛന്&#x200d; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്&#x200d;മ്മിഷ്ഠ മുഖര്&#x200d;ജി വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;.എസ്.എസ് പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയായി രംഗത്തിറക്കിയേക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശര്&#x200d;മ്മിഷ്ഠയുടെ പ്രസ്താവന. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്&#x200d; പ്രണബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്&#x200d;.എസ്.എസ് ഉയര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; സാധ്യതയുണ്ടെന്നാണ് റാവത്ത് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രണബ് മുഖര്&#x200d;ജിയെ ആര്&#x200d;.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്&#x200d;ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്&#x200d; ശര്&#x200d;മ്മിഷ്ഠ. അച്ഛന്&#x200d; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്&#x200d;മ്മിഷ്ഠ മുഖര്&#x200d;ജി വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;.എസ്.എസ് പ്രണബ് മുഖര്&#x200d;ജിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയായി രംഗത്തിറക്കിയേക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശര്&#x200d;മ്മിഷ്ഠയുടെ പ്രസ്താവന.</p>
<p>പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്&#x200d; പ്രണബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്&#x200d;.എസ്.എസ് ഉയര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; സാധ്യതയുണ്ടെന്നാണ് റാവത്ത് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പ്രണബ് ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത് പരിശീലനം പൂര്&#x200d;ത്തിയാക്കി ഇറങ്ങുന്ന ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Mr. Raut, after retiring as President of India, my father is NOT going to enter into active politics again <a href="https://t.co/WJmmZx5g1y">https://t.co/WJmmZx5g1y</a></p>
<p>— Sharmistha Mukherjee (@Sharmistha_GK) <a href="https://twitter.com/Sharmistha_GK/status/1005727343497789440?ref_src=twsrc%5Etfw">June 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharmistha-mukharjee-says-about-the-political-future-of-her-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് വിതച്ചത് ആര്&#x200d;.എസ്.എസ് കൊയ്യുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/article-on-pranab-mukharjees-visit-at-nagpur.html</link>
					<comments>https://www.chandrikadaily.com/article-on-pranab-mukharjees-visit-at-nagpur.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jun 2018 18:09:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89268</guid>

					<description><![CDATA[അഹമ്മദ് ഷരീഫ് പി.വി ഹിന്ദുത്വ സംഘടനയായ ആര്&#x200d;.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനത്തും, ആര്&#x200d;.എസ്.എസ് സ്ഥാപകന്&#x200d; കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തും മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശനം നടത്തുമ്പോള്&#x200d; രാജ്യം ടെലിവിഷനുകള്&#x200d;ക്കു മുന്നില്&#x200d; ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സിരകളില്&#x200d; കോണ്&#x200d;ഗ്രസ് രക്തമാണ് ഓടുന്നതെന്ന് നാഴികക്ക് നാല്&#x200d;പത് വട്ടം പറഞ്ഞിരുന്ന, എക്കാലത്തും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്&#x200d;ത്തിയിരുന്ന മുന്&#x200d; രാഷ്ട്രപതി പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി ആര്&#x200d;.എസ്.എസുകാരെ അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ ഏറെക്കുറെ വാര്&#x200d;ത്താ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഹമ്മദ് ഷരീഫ് പി.വി</strong></p>
<p>ഹിന്ദുത്വ സംഘടനയായ ആര്&#x200d;.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനത്തും, ആര്&#x200d;.എസ്.എസ് സ്ഥാപകന്&#x200d; കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തും മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി സന്ദര്&#x200d;ശനം നടത്തുമ്പോള്&#x200d; രാജ്യം ടെലിവിഷനുകള്&#x200d;ക്കു മുന്നില്&#x200d; ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സിരകളില്&#x200d; കോണ്&#x200d;ഗ്രസ് രക്തമാണ് ഓടുന്നതെന്ന് നാഴികക്ക് നാല്&#x200d;പത് വട്ടം പറഞ്ഞിരുന്ന, എക്കാലത്തും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്&#x200d;ത്തിയിരുന്ന മുന്&#x200d; രാഷ്ട്രപതി പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി ആര്&#x200d;.എസ്.എസുകാരെ അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ ഏറെക്കുറെ വാര്&#x200d;ത്താ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം ചാനലുകള്&#x200d; ആര്&#x200d;.എസ്.എസ് തലവന്&#x200d; മോഹന്&#x200d; ഭാഗവതിന്റേയും പ്രസംഗം മാലോകരെ തല്&#x200d;സമയം അറിയിച്ചു. ആരുമാരും അറിയപ്പെടാതെ പോകുമായിരുന്ന ഒരു ചടങ്ങ് ദേശീയ സംഭവമാക്കി മാറ്റാനും, ആര്&#x200d;.എസ്.എസിന്റെ സന്ദേശം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇതുവഴി എത്തിക്കാനും സംഘാടകര്&#x200d;ക്കായി. ഒരു വെടിക്ക് രണ്ട് പക്ഷി എന്നു പറയാം.ആര്&#x200d;.എസ്.എസ് ആസ്ഥാനത്തെ പ്രണബിന്റെ പ്രസംഗം സാകൂതം കേള്&#x200d;ക്കാന്&#x200d; കാതുകൂര്&#x200d;പ്പിച്ച രാജ്യത്തെ ജനങ്ങളുടെ ജിജ്ഞാസ സംഘ്പരിവാര്&#x200d; ഭംഗിയായി കൈകാര്യം ചെയ്തുവെന്നു വേണം പറയാന്&#x200d;. ആര്&#x200d;.എസ്.എസിന്റെ ചിത്രം വ്യക്തമായിരുന്നു. പ്രണബിന്റെ ഒരു ചിത്രത്തിന് പകരം അവര്&#x200d; ലക്ഷ്യമിട്ടത് പല ഫ്രെയിമുകള്&#x200d; തന്നെയായിരുന്നു. പ്രണബിലൂടെ ഭാവിയിലേക്ക്, എക്കാലത്തും ചില്ലിട്ട് സൂക്ഷിക്കാന്&#x200d; ഒരുപിടി ഓര്&#x200d;മ ചിത്രങ്ങള്&#x200d;. ഭാവിയില്&#x200d; സംസ്‌കാരിക നാട് തങ്ങളെ തള്ളിയില്ലെന്ന സന്ദേശം ഇതുവഴി നല്&#x200d;കാമെന്ന അപാര ബുദ്ധിയും. എല്ലാ കണക്കു കൂട്ടലിലും ആര്&#x200d;.എസ്.എസ് സമ്പൂര്&#x200d;ണമായി വിജയിച്ചുവെന്നു വേണം പറയാന്&#x200d;.<br />
പ്രണബ് മുഖര്&#x200d;ജി ആര്&#x200d;.എസ്.എസ് സ്ഥാപകന്&#x200d; കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്&#x200d;ശിച്ച് ഇന്ത്യയുടെ വീരപുത്രന് ആദരമര്&#x200d;പ്പിക്കാന്&#x200d; താനിവിടെ വന്നുവെന്നു സന്ദര്&#x200d;ശക പുസ്തകത്തില്&#x200d; കുറിച്ചതോടെ രാജ്യം പ്രതീക്ഷിച്ചതും ആര്&#x200d;.എസ്.എസ് ഇഛിച്ചതുമായ കാര്യം നടന്നു. സ്വന്തം മകളുടെ പോലും താക്കീത് ലംഘിച്ച് ഈ ഫോട്ടോ എടുപ്പിന് പ്രണബ് സാഹചര്യം സ്വയം ഒരുക്കുകയായിരുന്നു. രാജ്യത്തിന്റെ വീര പുത്രനെന്ന് പ്രണബ് വിശേഷിപ്പിച്ച ഹെഡ്‌ഗെവാര്&#x200d; ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ വീര സാഹസികത എന്തായിരുന്നുവെന്നും അറിയാന്&#x200d; അദ്ദേഹത്തിന്റെ തന്നെ ആത്മകഥ ധാരാളമാണ്. പരന്ന വായനയുടെയും എഴുത്തിന്റേയും ലോകത്തു നീന്തുന്ന പ്രണബ് മുഖര്&#x200d;ജി ഇക്കാര്യം അമ്പേ വിസ്മരിച്ചുവെന്നു വേണം കരുതാന്&#x200d;. ഹെഡ്‌ഗേവാര്&#x200d; വീര പുത്രനാണെന്ന് പ്രണബിനെ കൊണ്ട് തന്നെ ആര്&#x200d;.എസ്.എസുകാര്&#x200d; പറയിപ്പിക്കുമ്പോഴും അദ്ദേഹം ആരായിരുന്നുവെന്ന് നാം കണ്ണോടിക്കുക തന്നെ വേണം. ആര്&#x200d;.എസ്എസിന്റെ ആദ്യ സര്&#x200d; സംഘ് ചാലക് എന്നതൊഴിച്ചാല്&#x200d; ഹെഡ്‌ഗേവാര്&#x200d; എന്നും ഓര്&#x200d;ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഹിന്ദു രാഷ്ട്ര സ്വപ്‌നത്തിലൂടെയാണ്. മുസ്‌ലിംകളെ യവന(വിദേശ )സര്&#x200d;പ്പങ്ങള്&#x200d; എന്ന് വിശേഷിപ്പിക്കുന്ന ഹെഡ്‌ഗേവാര്&#x200d; മാതൃരാജ്യത്തിന് ആദരം അര്&#x200d;പ്പിക്കുന്നതില്&#x200d; മുസ്‌ലിംകളെ എന്നും സംശയത്തോടെ മാത്രമാണ് നോക്കിക്കണ്ടത്. മുസ്‌ലിംകള്&#x200d; ദേശവിരുദ്ധരാണെന്ന വാദമാണ് എന്നും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. ജര്&#x200d;മ്മനി ജര്&#x200d;മന്&#x200d;കാര്&#x200d;ക്കെന്ന പോലെ ഈ രാജ്യം ഹിന്ദുക്കള്&#x200d;ക്കുള്ളതാണ്, ഹിന്ദുസ്ഥാന്&#x200d; ഹിന്ദുക്കള്&#x200d;ക്ക് എന്ന വാക്ക് യാഥാര്&#x200d;ത്ഥ്യമാക്കാനാണ് സംഘ് പ്രവര്&#x200d;ത്തകര്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടതെന്നാണ് ഹെഡ്‌ഗേവാര്&#x200d; കുറിച്ചത്. ഒരു തുണ്ട് ഭൂമിയെ രാഷ്ട്രം എന്ന് വിളിക്കാനാവില്ലെന്ന് പറയുന്ന അദ്ദേഹം ഒരു രാഷ്ട്രം സൃഷ്ടിക്കപ്പെടണമെങ്കില്&#x200d; ഒരേ ചിന്ത, ഒരേ സംസ്‌കാരം, പുരാതന കാലം മുതല്&#x200d;ക്കെ ഒരേ പാരമ്പര്യത്തില്&#x200d; ജീവിച്ചവരാവണം തുടങ്ങിയ നിബന്ധനകള്&#x200d; മുന്നോട്ടു വെക്കുന്നുണ്ട്. ഈ രാജ്യം ഹിന്ദുക്കളുടേതായതിനാലാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മറ്റുള്ളവരോട് സഹായം തേടുന്നതും, അഭ്യര്&#x200d;ത്ഥിക്കുന്നതും പോരായ്മയുടെ അടയാളമാണെന്നു ആര്&#x200d;.എസ്.എസുകാരെ പഠിപ്പിച്ച അദ്ദേഹം ഹിന്ദുസ്ഥാന്&#x200d; ഹിന്ദുക്കളുടേതെന്ന് ഉച്ചത്തില്&#x200d; പറയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റുള്ളവര്&#x200d; ഇവിടെ ജീവിക്കേണ്ടെന്ന് നമ്മള്&#x200d; ഒരിക്കലും പറയേണ്ടതില്ല. പക്ഷേ അവര്&#x200d; ഹിന്ദുക്കള്&#x200d;ക്കുള്ള ഹിന്ദുസ്ഥാനിലാണ് ജീവിക്കുന്നതെന്ന് മനസിലാക്കണമെന്നാണ് മുന്നറിയിപ്പെന്ന പോലെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കാവിക്കൊടി (ഭഗ്‌വ ധ്വജ്)കാണുമ്പോള്&#x200d; രാജ്യത്തിന്റെ മുഴുവന്&#x200d; ചരിത്രവും, പാരമ്പര്യവും, സംസ്‌കാരവും നമ്മുടെ കണ്ണുകളിലേക്ക് ഉയര്&#x200d;ന്നു വരികയും മനസ് ഉണരുകയും ഒരു പ്രത്യേക പ്രചോദനം വരികയും വേണം. കാവിക്കൊടിയെ മാത്രമേ നമ്മുടെ ഗുരുവായി, തത്വങ്ങളുടെ പ്രതീകമായി കാണേണ്ടതുള്ളൂവെന്നും. ഏത് വ്യക്തികളേക്കാളും മഹത് സ്ഥാനം കല്&#x200d;പിക്കേണ്ടത് കാവിക്കൊടിക്കാണെന്നുമാണ് ഹെഡ്‌ഗേവാര്&#x200d; പഠിപ്പിച്ചിട്ടുള്ളത്. ഹെഡ്‌ഗെയുടെ ഓരോ വാക്കുകളും ഗാന്ധി, നെഹ്‌റു, പട്ടേല്&#x200d;, രാജഗോപാലാചാരി, മൗലാന അബ്ദുല്&#x200d; കലാം ആസാദ്, എന്നിവരുടെ ആശയങ്ങള്&#x200d;ക്കു വിരുദ്ധമാണ്. മതേതര ഇന്ത്യ എന്ന സങ്കല്&#x200d;പത്തെ തന്നെ പിഴുതെറിയുന്നതിനായാണ് ഹെഗ്‌ഡേവാര്&#x200d; ആര്&#x200d;.എസ്.എസ് എന്ന സംഘടനക്ക് രൂപം നല്&#x200d;കിയത്. പ്രണബ് പറഞ്ഞ രീതിയില്&#x200d; അദ്ദേഹം മഹാനായിരുന്നുവെങ്കില്&#x200d; രാജ്യത്തിന്റെ മഹത്വം തന്നെ മറ്റൊരു രീതിയില്&#x200d; മാറ്റി മറിക്കേണ്ടി വന്നേനെ.<br />
ദേശീയതയെവ്യാഖ്യാനിക്കാനായി നെഹ്‌റുവിന്റെ &#8216;ഡിസ്‌കവറി ഓഫ് ഇന്ത്യ&#8217;യിലെ ചില വാചകങ്ങള്&#x200d; അവിടെയും ഇവിടെയും വാരി വിതറിയത് ഒഴിച്ചാല്&#x200d; രാജ്യസ്‌നേഹവും, ദേശീയതയും സംബന്ധിച്ച സംഘ് പരിവാര്&#x200d; വേര്&#x200d;ഷനുമായി മുഖര്&#x200d;ജിയുടെ കാഴ്ചപ്പാടില്&#x200d; വലിയ വ്യത്യാസം കാണാനാവില്ല. പൗരാണിക ഇന്ത്യ എങ്ങിനെയാണ് തുറന്ന സമൂഹമായി നിലനിന്നതെന്ന് മുന്&#x200d; രാഷ്ട്രപതി തന്റെ പ്രസംഗത്തില്&#x200d; പറയുന്നുണ്ട്. ലോകത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തിയത് സില്&#x200d;ക്ക്, സ്‌പൈസ് റൂട്ടിലൂടെയാണ്. സംസ്‌ക്കാരവും, വിശ്വാസവും സ്വതന്ത്രമായി പങ്കുവെക്കാന്&#x200d; ഇത് കാരണമായതായും അദ്ദേഹം പറയുന്നു. മൗര്യന്&#x200d;മാരെ കുറിച്ചും, അശോകന്&#x200d; മഹാനായ ഭരണാധികാരിയാണെന്നതും വ്യക്തമാകുന്നു. ഗുപ്തന്&#x200d;മാരെ കുറിച്ച് പറയുന്നു. ചാണക്യന്റെ അര്&#x200d;ത്ഥശാസ്ത്രം സൂചിപ്പിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പറയുന്നു. മെഗസ്തനീസിന്റെയും, ഹ്യുയാന്&#x200d;സാങ്ങിന്റെയും രചനകളെ കുറിച്ച് പറയുന്നു. തക്ഷശില, നളന്ദ, വിക്രമശില തുടങ്ങിയ യൂണിവേഴ്‌സിറ്റികള്&#x200d; ലോകത്തെ വിദ്യാര്&#x200d;ത്ഥികളെ ആകര്&#x200d;ഷിച്ചതിനെ കുറിച്ച് പറയുന്നു. യൂറോപ്യന്&#x200d;മാര്&#x200d; രാഷ്ട്രം എന്ന സങ്കല്&#x200d;പം മുന്നോട്ട് വെക്കും മുമ്പേ ഇന്ത്യ ഇക്കാര്യം മുന്നോട്ടുവെച്ചതും, 16 മഹാജനപഥങ്ങളും പ്രണബ് വ്യക്തമാക്കുന്നു. ലോകത്തെ ഒന്നായി കണ്ട് എല്ലാവരുടെ ക്ഷേമത്തിനുമായി പ്രാര്&#x200d;ത്ഥിക്കുന്നതുമാണ് ഇന്ത്യക്കാരുടെ രീതി എന്നു അദ്ദേഹം കൂട്ടിച്ചേര്&#x200d;ക്കുന്നു. ഇന്ത്യയുടെ മഹത്തായ നേട്ടങ്ങള്&#x200d; പറയുന്നതില്&#x200d; യാതൊരു തെറ്റുമില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗത്തില്&#x200d; അപകടം കാണുന്നത് പ്രസംഗ മധ്യത്തിലാണ്. 12-ാം നൂറ്റാണ്ട് വരെ പല രാജവംശവും ഇന്ത്യ ഭരിച്ചതായി പറഞ്ഞു വെക്കുന്ന മുന്&#x200d;രാഷ്ട്രപതി പിന്നീട് മുസ്‌ലിം ഭരണാധികാരികള്&#x200d; ഡല്&#x200d;ഹിയിലേക്ക് അതിക്രമിച്ച് കയറുകയും 300 വര്&#x200d;ഷം ഭരിക്കുകയും ചെയ്തതായാണ് പറഞ്ഞത്. ഇതിനു ശേഷം ലോധി വംശത്തെ പരാജയപ്പെടുത്തി മുഗളന്&#x200d;മാര്&#x200d; 300 വര്&#x200d;ഷം ഭരണം പിടിച്ചെടുത്തതായും വ്യക്തമാക്കുന്നു. സംഘ്പരിവാറിന്റെ വര്&#x200d;ഗീയ വായനയില്&#x200d; ഇത് ലളിതമായി 800 വര്&#x200d;ഷത്തെ വിദേശ ഭരണമായി മാറുമെന്ന് ഉറപ്പ്. മുസ്‌ലിം ഭരണാധികാരികളുടെ കാര്യത്തില്&#x200d; മാത്രം പിടിച്ചെടുക്കലും, കടന്നു കയറ്റവുമായിരുന്നെങ്കില്&#x200d; ബ്രിട്ടീഷുകാര്&#x200d; ഭരണം ഏറ്റെടുക്കുകയായിരുന്നു. ലോക ജി.ഡി.പിക്ക് ഇന്ത്യ നല്&#x200d;കിയ സംഭാവനയുടെ 25% മുഗള്&#x200d; കലഘട്ടത്തിലാണ്. മറ്റേത് ഭരണാധികാരികളെ പോലെയും മുഗളന്&#x200d;മാരും അവരുടെ വിഭവങ്ങളും, സമ്പത്തും ഇവിടെ തന്നെയാണ് ചെലവിട്ടതെന്ന് ചരിത്രമാണ്. എന്നിട്ടും അവര്&#x200d; പുറമെ നിന്നുള്ള കടന്നുകയറ്റക്കാരായി. മുഗളന്&#x200d;മാരുടെ പൂര്&#x200d;വികരും കുശാന, ശക വിഭാഗക്കാരും ഒരേ മേഖലയില്&#x200d; നിന്നും ഇന്ത്യയില്&#x200d; എത്തിയവരാണെങ്കിലും മുഗളന്&#x200d;മാര്&#x200d; മാത്രം അന്യരായി. മറ്റുള്ളവരെ ഇന്ത്യ സ്വീകരിച്ചു. മുഗളന്&#x200d;മാര്&#x200d;ക്ക് മുമ്പ് ഇന്ത്യയിലെത്തിയ അസമിലെ അഹം വിഭാഗക്കാരും ഇന്ത്യക്കാരായാണ് അറിയപ്പെട്ടത്. പാഠ്യ പുസ്തകങ്ങളായ ചരിത്ര ഗ്രന്ധങ്ങളില്&#x200d; പോലും മുസ്‌ലിംകളുടെ സംഭാവനകള്&#x200d; ഏറിയ പങ്കും വിസ്മരിക്കപ്പെട്ടതാണ്. ലിബറലുകള്&#x200d; എന്ന് അവകാശപ്പെടുന്നവര്&#x200d; പോലും എഴുതിയ ചരിത്ര ഗ്രന്ധങ്ങളില്&#x200d; മുസ്‌ലിം ഭരണാധികാരികളുടേയും, നവോദ്ധാന നായകരുടേയും നെഗറ്റീവ് അംശങ്ങളാണ് കൂടുതലും ഉള്&#x200d;പ്പെടുത്തിയിട്ടുള്ളത്. ഇത് തന്നെയാണ് പ്രണബും പറയാതെ പറഞ്ഞു ആര്&#x200d;.എസ്.എസിന്റെ ചിന്തകള്&#x200d;ക്കു സമം ചേര്&#x200d;ന്നത്. കുതിരാം ബോസ് ജില്ലാ ജഡ്ജിയെ വധിക്കാന്&#x200d; ശ്രമിച്ചത് മഹത് വല്&#x200d;ക്കരിച്ച ചരിത്ര ഗ്രന്ധങ്ങളില്&#x200d;, ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മായോ പ്രഭുവിനെ ഷേര്&#x200d; അലി അഫ്രീദി വധിച്ചത് കാണാനാവില്ല. ഇക്കാലത്തെ വ്യാഖ്യാന മനുസരിച്ച് അഫ്രീദി ജിഹാദിയും തീവ്രവാദിയായും ചിത്രീകരിക്കപ്പെടും. 1930ല്&#x200d; പെഷവാറിലെ ക്വിസ്സ ഖാനി ബസാറില്&#x200d; ഖാന്&#x200d; അബ്ദുല്&#x200d; ഗഫാര്&#x200d; ഖാന്റെ അനുയായികളായ നിരായുധരായ 200 മുസ്‌ലിംകളെ ബ്രിട്ടീഷുകാര്&#x200d; കൂട്ടക്കൊല ചെയ്തത് ആരും എവിടെയും പറയാറില്ല. മുസ്‌ലിംകളുടെ ഇന്ത്യന്&#x200d; സംഭാവനകള്&#x200d; ഒരിക്കലും എടുത്ത് പറയാറില്ലെങ്കിലും നെഗറ്റീവുകള്&#x200d; അത് ഹെഡ്‌ഗെവാറിന് മുമ്പ് തന്നെ കൊത്തിവെക്കാന്&#x200d; ആരംഭിച്ചതാണ്.<br />
വിദ്വേഷത്തിന്റെയോ അസഹിഷ്ണുതയുടെയോ അടിസ്ഥാനത്തില്&#x200d; ദേശീയതയെ വ്യാഖ്യാനിക്കുന്നത് ദേശീയ ഐഡന്റിറ്റിയെ ദുര്&#x200d;ബലപ്പെടുത്തുമെന്നാണ് പ്രണബ് പ്രസംഗത്തില്&#x200d; പറഞ്ഞത്. പക്ഷേ ഈ ദിനം വരെ ആര്&#x200d;.എസ് എസ് അഭിമാനം കൊള്ളുന്നത് തങ്ങളുടെ സ്ഥാപകന്&#x200d; ഹെഡ്‌ഗേവാര്&#x200d; ഒരു ഹിന്ദു രാഷ്ട്രം സ്വപ്‌നം കണ്ടവനായാണ്. ആര്&#x200d;.എസ്.എസിന്റെ തന്നെ വെബ് സൈറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വെബ് സൈറ്റില്&#x200d; അഭിമാനത്തോടെ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ഗെവാര്&#x200d; ഹിന്ദു രാഷ്ട്ര സങ്കല്&#x200d;പം പരിപോഷിപ്പിക്കാനായി 1925ല്&#x200d; നാഗ്പൂരില്&#x200d; ആര്&#x200d;.എസ്.എസ് സ്ഥാപിച്ചു. ഹെഡ്‌ഗേവാറിന്റെ ജീവചരിത്രമായ &#8216;ഡാ. ഹെഡ്‌ഗെവാര്&#x200d; ദി എപ്പോക്ക് മേക്കറില്&#x200d;&#8217;ഇങ്ങനെ പറയുന്നു. സവര്&#x200d;ക്കറുടെ പ്രചോദനപരവും, ബുദ്ധിപരവുമായ ഹിന്ദുത്വ ആശയം വ്യക്തതയോടെയും അവിതര്&#x200d;ക്കവുമായി ഡോക്ടര്&#x200d;ജിയുടെ മനസിലേക്ക് കയറി വന്നു. ന്റെ ചരിത്രപരമായ ഉള്&#x200d;ക്കാഴ്ച്ചയിലൂടെയും അനുഭവ ജ്ഞാനത്തിലൂടെയും ഹെഡ്‌ഗെ വാറും ഹിന്ദു രാഷ്ട്രമെന്ന അതേ സത്യത്തില്&#x200d; എത്തിപ്പെട്ടു. മുഖര്&#x200d;ജിയുടെ മതേതരത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടും ഹെഡ്‌ഗേവാറിനെ പുകഴ്ത്തലും തമ്മിലുളള പൊരുത്തക്കേടുകള്&#x200d; ഇവിടെ വ്യക്തമാണ്. ഖിലാഫത്ത് പ്രക്ഷോഭകാലത്ത് ഗാന്ധിയുടെ മുസ്‌ലിം കാഴ്ചപ്പാടിനെ ഹെഡ്‌ഗെവാര്&#x200d; എതിര്&#x200d;ത്തിരുന്നു. മുസ്‌ലിംകള്&#x200d; ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുന്നത് ഇന്ത്യയെക്കാളും വിധേയത്വം ഇസ്‌ലാമിനോടായതിനാലാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ഹെഡ്‌ഗെ വാറിന്റെ ജീവചരിത്രത്തില്&#x200d; ഇന്ത്യന്&#x200d; മുസ്‌ലിംകളെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഹിന്ദു മുസ്‌ലിം ഭായ് ഭായ് എന്ന ശബ്ദം അന്തരീക്ഷത്തില്&#x200d; അലയടിക്കുന്നു പക്ഷേ യാഥാര്&#x200d;ത്ഥ്യം ഇതില്&#x200d; നിന്നും വിഭിന്നമാണ്.<br />
ഡോക്ടര്&#x200d;ജി ചില ചോദ്യങ്ങള്&#x200d;ക്ക് ഉത്തരം തേടുന്നുണ്ട്. ഇക്കാലമത്രയും മുസ്‌ലിംകള്&#x200d; നമ്മളുടെ അടയാളങ്ങളോട് പോസിറ്റീവായി പ്രതികരിച്ചിട്ടുണ്ടോ? അവര്&#x200d; ഹിന്ദു സമൂഹത്തോട് ഊഷ്മളമായ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ടോ? ഭാരത മാതാവിനോട് ആദരം കാണിക്കാനുള്ള നമ്മുടെ സന്നദ്ധതയോട് ഏതെങ്കിലും രീതിയില്&#x200d; അനുകൂല സമീപനം എടുത്തിട്ടുണ്ടോ? ഹിന്ദുക്കളുടെ സഹിഷ്ണുത എന്ന പാരമ്പര്യത്തോട് ചേര്&#x200d;ന്ന് നില്&#x200d;ക്കാന്&#x200d; ഇവര്&#x200d;ക്കായിട്ടുണ്ടോ? ഇവിടെയാണ് സിറ്റി സണ്&#x200d; മുഖര്&#x200d;ജിക്ക് തെറ്റിയത്.ഇന്ത്യന്&#x200d; മുസ്‌ലിംകളെ വിദേശ സര്&#x200d;പ്പങ്ങളെന്ന് വിളിച്ച ഹെഡ്‌ഗെവാറിന്റെ വാദങ്ങളെ താങ്കള്&#x200d; അംഗീകരിക്കുന്നുണ്ടോ? ഇയാളാണോ ഇന്ത്യയുടെ ധീരപുത്രനെന്ന് അങ്ങ് വിശേഷിപ്പിച്ചത്. താങ്കളുടെ ഈ പുകഴ്ത്തലുകള്&#x200d; മതന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ് സാര്&#x200d;. കുറോസോവയുടെ &#8216;റാ ഷൊമന്&#x200d;&#8217;പോലെ ഇടതിനും, വലതിനും ആര്&#x200d;ത്തു വിളിക്കാന്&#x200d; ചിലതു താങ്കള്&#x200d;നല്&#x200d;കി. പക്ഷേ ചില പ്രത്യേക കാര്യങ്ങളില്&#x200d; താങ്കളുടെ നിശബ്ദത അവഗണിക്കാന്&#x200d; കഴിയാത്ത വലിയ രാഷ്ട്രീയ സന്ദേശമാണ് നല്&#x200d;കിയത്. ആര്&#x200d;.എസ്.എസ് ഇനിയും തൊട്ടുകൂടാത്ത ഒന്നല്ല എന്നും, ഹെഡ്‌ഗേവാര്&#x200d; ഒരു നായകനാണെന്നുള്ളതുമാണത്. പ്രണബ് ആര്&#x200d;.എസ്.എസിനെ ട്രോളി എന്നത് സവര്&#x200d;ണ ലിബറലുകള്&#x200d;ക്ക് പറയാമെങ്കിലും മറ്റുള്ളവര്&#x200d;ക്ക് ഹെഡ്‌ഗേവാര്&#x200d; ഭാരതാംഭയുടെ വീരപുത്രനാകുന്നത് വരാനിരിക്കുന്ന ദുര്&#x200d;ദിനങ്ങളുടെ സൂചകമായി മാത്രമേ കാണാനാവൂ. സംഘ്പരിവാറിന് മുന്നില്&#x200d; ഒരു ദര്&#x200d;പ്പണമായി പ്രണബ് മാറിയെന്നാണ് ഒരു വാദം. എന്നാല്&#x200d; ഒരിക്കല്&#x200d; പോലും പ്രണബിന്റെ പ്രസംഗം ഗാന്ധിയന്&#x200d; രീതിയില്&#x200d; ആയിരുന്നില്ലെന്നതാണ് സത്യം. ഗാന്ധിയെ പോലെ ദൈര്യം പ്രണബ് കാണിച്ചിരുന്നുവെങ്കില്&#x200d; സംഘ് നേതാക്കളുടെ മുന്നില്&#x200d; നിന്നും മുസ്‌ലിം വിരുദ്ധ കലാപത്തില്&#x200d; അതൃപ്തി അറിയിക്കുമായിരുന്നു. പട്ടേലിനെ പോലെ കാര്യങ്ങള്&#x200d; വെട്ടിത്തുറന്ന് പറയുന്ന ഒരാളാണ് പ്രണബെന്ന് ആരും കരുതുന്നു പോലുമില്ല. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്&#x200d; പട്ടേല്&#x200d; പോലും ആര്&#x200d;.എസ്.എസിനോടും ഗോള്&#x200d;വാക്കറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖര്&#x200d;ജി ഈ സ്ഥാനത്ത് നയതന്ത്രപരമായാണ് വാക്കുകള്&#x200d; ഉപയോഗിച്ചത്. കൊലപാതകം, തല്ലിക്കൊല്ലല്&#x200d; എന്നീ വാക്കുകള്&#x200d; ഒഴിവാക്കി അതിക്രമമെന്ന് പറഞ്ഞ മുന്&#x200d; രാഷ്ട്രപതി ഇത് ഇരുട്ട് കൊണ്ടുവരുമെന്നാണ് പറഞ്ഞത്. ആര്&#x200d;.എസ്.എസും ബന്ധപ്പെട്ട സംഘടനകളുടേയും പ്രവര്&#x200d;ത്തനമാണ് മുസ്‌ലിം വിരുദ്ധ, ക്രിസ്ത്യന്&#x200d; വിരുദ്ധ വിദ്വേഷം നിറക്കുന്നതെന്ന് പറയാന്&#x200d; പക്ഷേ പ്രണബ് മുഖര്&#x200d;ജി മിനക്കെട്ടില്ല. അതിന് പകരം ആര്&#x200d;ക്കും എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന രീതിയില്&#x200d; ഒരു അഴകൊഴമ്പന്&#x200d; പ്രസംഗം നടത്തി. അല്ലാത്ത പക്ഷം കര്&#x200d;ഷകരുടെ ആത്മഹത്യകളെ കുറിച്ചും നോട്ട് അസാധുവാക്കല്&#x200d; നരക തുല്യമാക്കിയവരെ കുറിച്ചും അദ്ദേഹം ഉരിയാടുമായിരുന്നു. എല്ലായിടത്തും ആക്രമണത്തിന് വിധേയരാവുന്ന ദളിതര്&#x200d;, മുസ്‌ലിംകള്&#x200d;, ക്രിസ്ത്യാനികള്&#x200d; ഇവരൊക്കെ സര്&#x200d;ക്കാറുകളാല്&#x200d; വേട്ടയാടപ്പെടുന്നുവെന്ന യാഥാര്&#x200d;ത്ഥ്യം അദ്ദേഹം മനോഹരമായി വിഴുങ്ങി. സാധാരണക്കാരന്റെ ജീവിതം കീറി എറിയപ്പെടുമ്പോള്&#x200d; അതേ കുറിച്ച് മിണ്ടാതെ ആര്&#x200d;.എസ്.എസുകാരുടെ പ്രീതി പറ്റി പ്രണബ് നാഗ്പൂരില്&#x200d; നിന്നും ഇറങ്ങുമ്പോള്&#x200d; സമീപ ഭാവിയില്&#x200d; ഇതിന് ഒരു പാട് അര്&#x200d;ത്ഥ തലങ്ങള്&#x200d; കൈവരുമെന്നത് തീര്&#x200d;ച്ചയാണ്. ഹെഡ്‌ഗേവാര്&#x200d; മരിച്ച് 78 വര്&#x200d;ഷം പിന്നിടുമ്പോള്&#x200d; ഇനി തലക്കെട്ടുകളില്&#x200d; ഇടം പിടിക്കാന്&#x200d; പോകുന്നത് സംഘ്പരിവാര്&#x200d; പ്രചാരകനെന്ന നിലയിലെ വാക്കുകളോ. ആര്&#x200d;.എസ്.എസ് സ്ഥാപകനെന്ന നിലയിലോ ആയിരിക്കില്ല, പകരം മുന്&#x200d; രാഷട്രപതിയും, കോണ്&#x200d;ഗ്രസ് നേതാവുമായ പ്രണബ് മുഖര്&#x200d;ജിയുടെ പുകഴ്ത്തലിന്റെ പേരിലായിരിക്കും. കാവിക്കൊടി ഉയരുമ്പോഴും, ആര്&#x200d;.എസ്.എസുകാര്&#x200d; ലാത്തിയുമായി മാര്&#x200d;ച്ച് ചെയ്യുമ്പോഴും അറ്റന്&#x200d;ഷനായി നില്&#x200d;ക്കുന്ന പ്രണബിന്റെ ചിത്രം ആര്&#x200d;.എസ്.എസുകാര്&#x200d;ക്ക് നൂറ്റാണ്ടില്&#x200d; ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തിന്റെ മുദ്രയാണ്. ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടെങ്കിലും പ്രണബും ഹെഡ്‌ഗെവാറും തമ്മില്&#x200d; അധികമാരും അറിയാത്ത ഒരു സാമ്യതയും ഉണ്ട്. പ്രണബിനെ പോലെ ഒരിക്കല്&#x200d; ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; സജീവമായിരുന്നു ഹെഡ്‌ഗെവാറും. രാഷ്ട്രീയ കാറ്റ് ദിശമാറി വീശിയപ്പോള്&#x200d; വഴി മാറി ഹെഡ്‌ഗെവാര്&#x200d; പോയത് പോലെ പ്രണബ് വഴിമാറില്ലെന്ന് നമുക്ക് പ്രത്യാശിക്കാന്&#x200d; മാത്രമേ ഇനി കഴിയൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-pranab-mukharjees-visit-at-nagpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജി</title>
		<link>https://www.chandrikadaily.com/editorial-on-political-life-of-pranab-mukharji.html</link>
					<comments>https://www.chandrikadaily.com/editorial-on-political-life-of-pranab-mukharji.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jun 2018 18:06:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Pranab Mukharjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89265</guid>

					<description><![CDATA[രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്&#x200d;മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്&#x200d; ഇന്ത്യയില്&#x200d; ഏതൊരു പേരിനൊപ്പം ചേര്&#x200d;ക്കാമോ അങ്ങനെ ഒരാള്&#x200d; പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്&#x200d; കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്&#x200d; ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി നല്&#x200d;കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്&#x200d; പോയാല്&#x200d; സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്&#x200d;ഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്&#x200d;മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്&#x200d; ഇന്ത്യയില്&#x200d; ഏതൊരു പേരിനൊപ്പം ചേര്&#x200d;ക്കാമോ അങ്ങനെ ഒരാള്&#x200d; പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്&#x200d; കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്&#x200d; ശര്&#x200d;മിഷ്ഠ മുഖര്&#x200d;ജി നല്&#x200d;കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്&#x200d; പോയാല്&#x200d; സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്&#x200d;ഫ് ചെയ്തതാണെങ്കിലും ആര്&#x200d;.എസ്.എസ്. രീതിയില്&#x200d; ദാ അഭിവാദ്യം ചെയ്ത ചിത്രം ലോകം കണ്ടു. കളവ് പറയാനും പ്രചരിപ്പിക്കാനും ആര്&#x200d;.എസ്.എസ്. പഠിച്ചത് ഗീബല്&#x200d;സില്&#x200d; നിന്ന് നേരിട്ടാണല്ലോ.<br />
മുസ്‌ലിംകളും ക്രൈസ്തവരും ഉള്&#x200d;പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്&#x200d;.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്&#x200d;മിപ്പിച്ചിട്ടുണ്ടെന്നത് നേര്. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്&#x200d; രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. സാര്&#x200d;വലൗകികത, സ്വാംശീകരണം, സഹവര്&#x200d;ത്തിത്വം എന്നീ ആര്&#x200d;.എസ്.എസ്. നിഘണ്ടുവിലില്ലാത്ത വാക്കുകള്&#x200d; അദ്ദേഹം പരിചയപ്പെടുത്തി. നാനാത്വത്തിന്റെ പ്രാധാന്യം അടക്കം നിങ്ങളോട് പറയാനാണ് ഇവിടെ വന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പക്ഷെ.<br />
ഈ രാജ്യത്തിന്റെ ആത്മാവായ ഈ മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്ന പ്രസ്ഥാനമായ ആര്&#x200d;.എസ്.എസിന്റെ സ്ഥാപകന്&#x200d; ഹെഡ്‌ഗെവാറിനെ ഭാരതത്തിന്റെ പ്രിയ പുത്രന്&#x200d; എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതാണ് പ്രണബ് ദാ, ചേര്&#x200d;ന്നു പോകാത്തത്. രാജ്യത്തെ തകര്&#x200d;ക്കുന്ന ആശയം പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിച്ച ഒരാളെങ്ങനെ രാജ്യത്തിന്റെ പ്രിയ പുത്രനാകും?<br />
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്&#x200d; പ്രണബ് മുഖര്&#x200d;ജിക്ക് വയസ്സ് പന്ത്രണ്ടാണ്. പിതാവ് ദേശീയ പ്രസ്ഥാന പ്രവര്&#x200d;ത്തകന്&#x200d;, പിന്നീട് കോണ്&#x200d;ഗ്രസ് ദേശീയ കൗണ്&#x200d;സില്&#x200d; അംഗം. ബംഗാളില്&#x200d; കുലിന്&#x200d; ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്‌സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണബ് തപാല്&#x200d; വകുപ്പില്&#x200d; ഗുമസ്തനായി ജോലിയില്&#x200d; പ്രവേശിച്ചതാണ്. പിന്നീട്ട വിദ്യാനഗര്&#x200d; കോളജില്&#x200d; രാഷ്ട്രമീമാംസയില്&#x200d; അസിസ്റ്റന്റ് പ്രൊഫസറും ദഷന്&#x200d; ദാക് മാസികയിലൂടെ മാധ്യമ പ്രവര്&#x200d;ത്തകനുമായി.<br />
ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ അടുപ്പം രാജീവ് ഗാന്ധിയുടെ കാലത്തു തുടരാനായില്ലെന്നതായിരുന്നു, ചെറിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫില്&#x200d; ഒരു താഴ്ച ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയും കോണ്&#x200d;ഗ്രസിന്റെ പ്രസിഡന്റ് പദത്തില്&#x200d; അവരോധിക്കുകയും ചെയ്തതില്&#x200d; ഈ രാഷ്ട്രീയ തന്ത്രജ്ഞനുള്ള പങ്ക് നിസ്സീമമാണ്. ഇന്ദിരാജിയുടെ കാലത്തു തന്നെ രണ്ടാമനെന്ന പദവിയിലേക്ക് ഉയര്&#x200d;ന്ന പ്രണബ് അവരുടെ കാലത്തിന് ശേഷം പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. അപ്പോഴാണ് രാജീവ് കടന്നുവരുന്നത്. അദ്ദേഹവുമായി യോജിച്ച് പോകാന്&#x200d; പ്രണബിന് സാധിക്കാതെ വന്നപ്പോള്&#x200d; വംഗനാട്ടിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.<br />
1969ല്&#x200d; മിഡ്‌നാപൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; വി.കെ.കൃഷ്ണമേനോനെ ജയിപ്പിച്ചേടത്തായിരുന്നു പ്രണബിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് എടുത്തു. പിന്നീട് നാലു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ അധികാരത്തിന്റെ ഇടനാഴികളില്&#x200d; എന്തിനും ഏതിനും മുഖര്&#x200d;ജിയെ വേണമായിരുന്നു. 1973ല്&#x200d; തന്നെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്&#x200d; നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞു നില്&#x200d;ക്കാന്&#x200d; കഴിഞ്ഞില്ല. ജനത സര്&#x200d;ക്കാര്&#x200d; വന്ന് അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്&#x200d; പ്രണബിനെ കുറ്റപ്പെടുത്താതെയും ഇരുന്നില്ല. ഇന്ദിരാഗാന്ധി തിരിച്ചുവന്നപ്പോള്&#x200d; പ്രണബ് ഉണ്ട് കൂടെ. 1981-84ല്&#x200d; ധനമന്ത്രിയായി. ഡോ.മന്&#x200d;മോഹന്&#x200d; സിംഗിനെ റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണറായി നിയമിച്ചുള്ള ഉത്തരവില്&#x200d; ഒപ്പുവെച്ചത് ദാ ആണ്. അതേ പ്രണബ് 2004ല്&#x200d; സോണിയ തന്റെ പേര് നിര്&#x200d;ദേശിക്കുമെന്ന് കരുതിയിരിക്കെ മന്&#x200d;മോഹന്&#x200d; പ്രധാനമന്ത്രിയാവുകയായിരുന്നു.<br />
രാജീവ് കോണ്&#x200d;ഗ്രസ് നേതാവായിരിക്കെ പാര്&#x200d;ട്ടി വിടേണ്ടിവന്ന പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്&#x200d;ഗ്രസിന് രൂപം നല്&#x200d;കിയെങ്കിലും പിടിച്ചു നില്&#x200d;ക്കാന്&#x200d; കഴിഞ്ഞില്ല. മൂന്നു വര്&#x200d;ഷം കഴിയും മുമ്പെ പിരിച്ചുവിട്ട് കോണ്&#x200d;ഗ്രസില്&#x200d; തിരിച്ചെത്തി. രാജീവ് കളമൊഴിയുകയും 1991ല്&#x200d; നരസിംഹറാവു ചുമതലയേല്&#x200d;ക്കുകയും ചെയ്തതോടെ പ്രണബ് വീണ്ടും കൊല്&#x200d;ക്കത്തയില്&#x200d; നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി. പ്ലാനിംഗ് കമ്മീഷന്റെ വൈസ് ചെയര്&#x200d;മാനായി റാവു നിയമിച്ചു. 1995ല്&#x200d; വിദേശകാര്യ മന്ത്രിയായി. 2004ലാണ് പ്രണബ് ആദ്യമായി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്&#x200d; നിന്ന്. 2009ല്&#x200d; വീണ്ടും ജയിച്ച സീറ്റില്&#x200d; 2012ല്&#x200d; ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്&#x200d; ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന്&#x200d; അജിത് മുഖര്&#x200d;ജിയാണ്. അജിത് ഇപ്പോള്&#x200d; നിയമസഭാംഗമാണ്.<br />
ആണവ കരാര്&#x200d;, പേറ്റന്റ് ബില്&#x200d; തുടങ്ങിയ നിര്&#x200d;ണായക തീരുമാനങ്ങളെടുക്കുമ്പോള്&#x200d; ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന &#8216;രണ പാടവം യു.പി.എ. സര്&#x200d;ക്കാറുകള്&#x200d;ക്ക് കരുത്തായിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി 2012-17 അദ്ദേഹം പ്രവര്&#x200d;ത്തിച്ചു. അതിന്റെ എല്ലാ ഗരിമയോടെയും. അതിപ്പോള്&#x200d; അദ്ദേഹത്തെ മകള്&#x200d; ഓര്&#x200d;മപ്പെടുത്തേണ്ടിവന്നു. രാജ്യവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-on-political-life-of-pranab-mukharji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
