<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>prathichaya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prathichaya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Aug 2018 17:57:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>prathichaya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉപായാധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/prathichaya-about-rajyasbha-vice-chairman.html</link>
					<comments>https://www.chandrikadaily.com/prathichaya-about-rajyasbha-vice-chairman.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Aug 2018 17:57:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[prathichaya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98539</guid>

					<description><![CDATA[പ്രതിഛായ ഹരിവന്&#x200d;ശ് നാരായണ്&#x200d; സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്&#x200d; രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്&#x200d; കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്&#x200d;. ജനതാദള്&#x200d; യു അംഗമായ ഹരിവന്&#x200d;ഷ് 105നെതിരെ 125 വോട്ടിന് ജയിച്ചു. ഒഡിഷയിലെ നവീന്&#x200d; പട്‌നായിക്കും തെലുങ്കാനയിലെ രാജശേഖര റാവുവും എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ഥിയെ പിന്തുണക്കുമെന്ന് വന്നതോടെ തന്നെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ തകര്&#x200d;ന്നിരുന്നു. എന്&#x200d;.സി.പിയും ഡി.എം.കെയും സ്വന്തം സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്താതിരുന്നതും ജയസാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ്. കോണ്&#x200d;ഗ്രസിന് പക്ഷെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പ്രതിഛായ</strong></p>
<p>ഹരിവന്&#x200d;ശ് നാരായണ്&#x200d; സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്&#x200d; രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്&#x200d; കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്&#x200d;. ജനതാദള്&#x200d; യു അംഗമായ ഹരിവന്&#x200d;ഷ് 105നെതിരെ 125 വോട്ടിന് ജയിച്ചു. ഒഡിഷയിലെ നവീന്&#x200d; പട്‌നായിക്കും തെലുങ്കാനയിലെ രാജശേഖര റാവുവും എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ഥിയെ പിന്തുണക്കുമെന്ന് വന്നതോടെ തന്നെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ തകര്&#x200d;ന്നിരുന്നു. എന്&#x200d;.സി.പിയും ഡി.എം.കെയും സ്വന്തം സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്താതിരുന്നതും ജയസാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ്. കോണ്&#x200d;ഗ്രസിന് പക്ഷെ മത്സരിച്ചേ പറ്റൂ. ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ് രാജ്യസഭക്ക് കോണ്&#x200d;ഗ്രസുകാരനല്ലാത്ത ഉപാധ്യക്ഷന്&#x200d;മാരുണ്ടാകുന്നത്. കോണ്&#x200d;ഗ്രസിലെ പി.ജെ കുര്യന്റെ കാലാവധി തീര്&#x200d;ന്ന ഉടനെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ബി.ജെ.പിയുടെ നീക്കങ്ങള്&#x200d; വിജയിക്കും വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനൊന്നും ഇപ്പോള്&#x200d; പ്രയാസമേതുമില്ല.</p>
<p>അതേസമയം ഏത് തരം വിട്ടുവീഴ്ചക്കും തയ്യാറായാലും പ്രതിപക്ഷ വിശാല സഖ്യം അത്ര എളുപ്പമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നുണ്ട്. അതുവരെ നരേന്ദ്രമോദിയെ വെല്ലുവിളിച്ച ശിവസേനയുടെ മടങ്ങിപ്പോക്ക്. പി.ഡി.പിയുടെയും ആപിന്റെയും വിട്ടുനില്&#x200d;പ്. രാഹുല്&#x200d;ഗാന്ധി നേരിട്ട് വിളിച്ചില്ലെന്ന് പറഞ്ഞാണ് ആംആദ്മി പാര്&#x200d;ട്ടി വോട്ട് രേഖപ്പെടുത്താതിരുന്നത്. ജെ.ഡി.യുവുമായുള്ള ആദര്&#x200d;ശപരമായ യോജിപ്പാണ് നവീന്&#x200d; പട്‌നായിക്കിനെ ഹരിവന്&#x200d;ശിനെ പിന്തുണക്കാന്&#x200d; പ്രേരിപ്പിച്ചത്. ബി.ജെ.പിയാകട്ടെ ഹരിവന്&#x200d;ശിനെ ഭരണഘടനാ പദവിയില്&#x200d; പ്രതിഷ്ഠിക്കുക വഴി ജെ.ഡി.യുവിനെ ദേശീയ ജനാധിപത്യ സഖ്യത്തില്&#x200d; ഉറപ്പിച്ചുനിര്&#x200d;ത്തുക കൂടിയായിരുന്നു. ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഹരിവന്&#x200d;ശിനെ ജയിപ്പിച്ചതോടെ ജെ.ഡി.യുവുമായി ബന്ധപ്പെട്ട ഊഹങ്ങള്&#x200d; അവസാനിക്കുകയുമായി. നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; തീരുമാനിച്ച അന്ന് കലശലായ മോദി വിരോധം ബാധയായി കിട്ടിയ നിതീഷ് എല്ലാ വൈരവും വെടിഞ്ഞ് ലാലുപ്രസാദ് യാദവുമായി കൈകോര്&#x200d;ക്കുന്നതും കോണ്&#x200d;ഗ്രസുകൂടി ഉള്&#x200d;പ്പെട്ട മഹാസഖ്യം രൂപവല്&#x200d;ക്കരിക്കുന്നതും എല്ലാം പെട്ടെന്നായി. അങ്ങനെ നിയമസഭയില്&#x200d; സഖ്യം ഭൂരിപക്ഷം നേടി ഭരിക്കവെയാണ് മറ്റൊരു ഉള്&#x200d;വിളി നിതീഷിനെ പിടികൂടിയത്. അത് മോദി ബാധയായിരുന്നു. ലാലുവിനെയും കോണ്&#x200d;ഗ്രസിനെയും വിട്ട് ദേശീയ ജനാധിപത്യ സഖ്യത്തിലെത്തിയ ജെ.ഡി.യുവിനെ സത്ക്കരിക്കാന്&#x200d; കിട്ടിയ അവസരം ബി.ജെ.പി ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഉപായത്തിനുള്ള അധ്യക്ഷ പദവിയാണിത്.</p>
<p>മാധ്യമ പ്രവര്&#x200d;ത്തകനില്&#x200d; നിന്ന് രാഷ്ട്രീയ വേഷം കെട്ടുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഹരിവന്&#x200d;ശ്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കുകയും ഉടച്ചുകളയുകയും ചെയ്യുന്നതിന് മാധ്യമങ്ങള്&#x200d;ക്ക് കഴിയും. രാഷ്ട്രീയ നേതാക്കളെ പണം കൊടുത്തു നിലനിര്&#x200d;ത്തിപ്പോന്ന ചില പണക്കാരെങ്കിലും അതു വിട്ട് നേരിട്ട് രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിനിറങ്ങിയ അനുഭവം കേരളത്തിനുണ്ട്. മാധ്യമ പ്രവര്&#x200d;ത്തനം വഴി ലഭിച്ച ജനസമ്മതിയും ബന്ധങ്ങളും രാഷ്ട്രീയ സ്ഥാനങ്ങള്&#x200d;ക്കായി ഉപയോഗിച്ചതിനും കേരളത്തില്&#x200d; നിന്ന് ഉദാഹരണങ്ങളുണ്ട്. ദേശീയ തലത്തിലും അതെ. ബനാറസ് ഹിന്ദു സര്&#x200d;വകലാശാലയയില്&#x200d; നിന്ന് ധനതത്വശാസ്ത്രത്തില്&#x200d; ബിരുദാനന്തര ബിരുദവും മാധ്യമ പ്രവര്&#x200d;ത്തനത്തില്&#x200d; ഡിപ്ലോമയും നേടി പുറത്തുവരുമ്പോള്&#x200d; അടിയന്തിരാവസ്ഥയെ രാജ്യം പിന്നിട്ടുകഴിഞ്ഞിരുന്നു. ജയപ്രകാശ് നാരായണന്റെയും ഹരിവന്&#x200d;ശിന്റെയും ജന്മഗ്രാമം ഒന്നാണ്. ബീഹാര്&#x200d;- ഉത്തര്&#x200d;പ്രദേശ് അതിര്&#x200d;ത്തിയിലെ സിതാസ് ദയാറ. ശരണ്&#x200d;, ബല്യ ജില്ലകള്&#x200d; തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഗ്രാമം. പഠിക്കുമ്പോഴായിരുന്നു അടിയന്തിരാവസ്ഥക്കെതിരെ ജെ.പിയുടെ പ്രസ്ഥാനം വന്നത്. സ്വാഭാവികമായും ആ ധാരയില്&#x200d; ഹരിവന്&#x200d;ശും നീങ്ങി. രാഷ്ട്രീയത്തില്&#x200d; തുടരാതെ ടൈംസ് ഓഫ് ഇന്ത്യയില്&#x200d; പത്രപ്രവര്&#x200d;ത്തക ട്രെയിനിയായി കയറുകയായിരുന്നു. മാസം അഞ്ഞൂറ് രൂപ വേതനം. മുംബൈയില്&#x200d; നിന്നുള്ള ധര്&#x200d;മയുഗ് എന്ന ഹിന്ദി പത്രത്തിലും പിന്നീട് ആനന്ദ് ബസാര്&#x200d; പത്രിക ഗ്രൂപ്പിന്റെ രവിവാര്&#x200d; വാരികയിലും പ്രര്&#x200d;ത്തിച്ചു. അതിനിടെയാണ് പ്രഭാത് ഖബറില്&#x200d; അവസരം വരുന്നത്. 1989ല്&#x200d; ഹരിവന്&#x200d;ശ് എത്തുമ്പോള്&#x200d; പ്രഭാത് ഖബര്&#x200d; ഊര്&#x200d;ധശ്വാസം വലിക്കുകയായിരുന്നു. ഇദ്ദേഹം എഡിറ്റര്&#x200d; ഇന്&#x200d; ചീഫ് കൂടി ആയതോടെ ബീഹാര്&#x200d;, ഝാര്&#x200d;ഖണ്ഡ്, പശ്ചിമ ബംഗാള്&#x200d; എന്നീ സംസ്ഥാനങ്ങളില്&#x200d; പ്രചാരമുള്ള പത്രങ്ങളിലൊന്നായി മാറി.</p>
<p>ലാലുവും കുടുംബവും പ്രതികളായ കാലിത്തീറ്റ കുംഭകോണം അടക്കം പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്നത് പ്രഭാത് ഖബര്&#x200d; ആണ്. 2014ല്&#x200d; രാജ്യസഭയിലെത്തുമ്പോഴാണ് രാജിവെച്ചത്. ഇതിനിടെ ചെറിയ കാലം പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായി. ബാങ്ക് ഓഫ് ഇന്ത്യയില്&#x200d; ഒഫീഷ്യല്&#x200d; ലാംഗ്വേജ് ഓഫീസറായും ജോലി നോക്കി. ആര്യഭട്ട യൂണിവേഴ്‌സിറ്റിയില്&#x200d; റിവേഴ്‌സ് സ്റ്റഡി സെന്ററിനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചു. ഐ.ഐ.ടി പാറ്റ്‌നയില്&#x200d; അന്യം നില്&#x200d;ക്കുന്ന ഭാഷയെ കുറിച്ച് പഠിക്കാനുള്ള സൗകര്യം ഏര്&#x200d;പെടുത്തിയതും ഇദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്. സ്വന്തം രചനയിലും മറ്റുള്ള രചനയിലുമായി എഡിറ്റ് ചെയ്ത 19 പുസ്തകങ്ങള്&#x200d; ഇതിനകം പ്രസിദ്ധീകരിച്ചു. വേള്&#x200d;ഡ് എഡിറ്റേഴ്‌സ് ഫോറത്തില്&#x200d; അംഗമാണ്. നാളെ ഭരണഘടനയെ തന്നെ സംഘ്പരിവാര്&#x200d; താല്&#x200d;പര്യത്തിനനുസരിച്ച് മാറ്റി എഴുതുന്ന ഘട്ടത്തില്&#x200d; അരുതെന്ന് പറയാന്&#x200d; ജെ.പിയുടേതെന്നല്ല ഏതെങ്കിലും രാജ്യസ്‌നേഹിയുടെ ആത്മാവ് ഹരിവന്&#x200d;ശില്&#x200d; പ്രവര്&#x200d;ത്തിക്കുമോ എന്ന് മാത്രമേ ഇനി നോക്കേണ്ടൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prathichaya-about-rajyasbha-vice-chairman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെല്&#x200d;ഫിഷ്</title>
		<link>https://www.chandrikadaily.com/editorial-national-film-award-issue.html</link>
					<comments>https://www.chandrikadaily.com/editorial-national-film-award-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 May 2018 18:17:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[malayalam movie]]></category>
		<category><![CDATA[National Film Awards]]></category>
		<category><![CDATA[prathichaya]]></category>
		<category><![CDATA[yeshudas]]></category>
		<category><![CDATA[yesudas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83489</guid>

					<description><![CDATA[ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്&#x200d;ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്&#x200d;മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്&#x200d; അലങ്കാരമല്ലാതേതുമല്ല. ഈ യോഗ്യത തന്നെയാവണം സ്മൃതിയെ വിദ്യാഭ്യാസത്തിന്റെ ചുമതല നല്&#x200d;കാന്&#x200d; മോദിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; സ്ഥാനം തെറിച്ച സ്മൃതിക്ക് പക്ഷെ എവിടെയും അവഗണനയുണ്ടായിട്ടില്ല. വാര്&#x200d;ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യാന്&#x200d; പോലും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ</strong>ന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്&#x200d;ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്&#x200d;മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്&#x200d; അലങ്കാരമല്ലാതേതുമല്ല. ഈ യോഗ്യത തന്നെയാവണം സ്മൃതിയെ വിദ്യാഭ്യാസത്തിന്റെ ചുമതല നല്&#x200d;കാന്&#x200d; മോദിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; സ്ഥാനം തെറിച്ച സ്മൃതിക്ക് പക്ഷെ എവിടെയും അവഗണനയുണ്ടായിട്ടില്ല. വാര്&#x200d;ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യാന്&#x200d; പോലും ഒക്കില്ലെന്ന് വന്നാല്&#x200d;? രാഷ്ട്രപതിയില്&#x200d; നിന്ന് വാങ്ങുന്നുവെന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകതയാണ്. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴല്ലാതെ ഇതുവരെ ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിമാരല്ലാതെ വിതരണം ചെയ്തിട്ടില്ല. ശങ്കര്&#x200d;ദയാല്&#x200d; ശര്&#x200d;മയുടെയും പ്രതിഭാ പാട്ടീലിന്റെയും കാലത്ത്, അതും അസുഖം ബാധിച്ച് കിടപ്പിലായപ്പോഴാണ് മറ്റുള്ളവര്&#x200d; പുരസ്‌കാരം സമ്മാനിച്ചത്.</p>
<p>മന്ത്രിയുടെ തന്ത്രങ്ങള്&#x200d;ക്ക് മുമ്പില്&#x200d; വിനീതവിധേയരാകാന്&#x200d; ചലച്ചിത്ര പ്രതിഭകള്&#x200d;ക്ക് ആകുമായിരുന്നില്ല. കാരണം സിനിമ ഒരു സര്&#x200d;ഗാത്മക പ്രവര്&#x200d;ത്തനമാണ്. സമൂഹത്തെ വിമര്&#x200d;ശിക്കുകയെന്ന ദൗത്യം കൂടി ഏത് സര്&#x200d;ഗാത്മകതക്കും പിന്നിലുണ്ട്. സിനിമക്ക് വിശേഷിച്ചും. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്&#x200d;ത്തകര്&#x200d; സാമൂഹ്യ ദൗത്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാതിരുന്നിട്ടില്ല. ആ നിലയില്&#x200d; തന്നെയാണ് രാഷ്ട്രപതിയില്&#x200d; നിന്ന് പുരസ്‌കാരം സ്വീകരിക്കണമെന്ന ആഗ്രഹം ഗാനഗന്ധര്&#x200d;വന്&#x200d; യേശുദാസ് അടക്കം അവാര്&#x200d;ഡ് ജേതാക്കള്&#x200d; ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഈ കത്തിനോട് നിഷേധാത്മക നിലപാട് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചപ്പോള്&#x200d; അതിനോട് രാജിയാവാനാണ്, ഒരു സെല്&#x200d;ഫിയെടുക്കാനുള്ള ആരാധകന്റെ ആവേശത്തോട് പോലും രാജിയാവാത്ത യേശുദാസ് തുനിഞ്ഞത്. രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്&#x200d;കിയ നിവേദനത്തില്&#x200d; യേശുദാസും ജയരാജും ഒപ്പു വെച്ചിരിന്നുവെങ്കിലും ആവശ്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞവര്&#x200d;ക്ക് മുമ്പില്&#x200d; ഭിക്ഷാപാത്രവുമായി നില്&#x200d;ക്കാന്&#x200d; ഗാനഗന്ധര്&#x200d;വന് മടിയുണ്ടായില്ല. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്&#x200d; യാത്രക്കിടെ സെല്&#x200d;ഫി എടുത്തതിനെ വലിയ തോതില്&#x200d; ആക്രമിക്കുകയും ഫോണ്&#x200d; പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്ത യേശുദാസ് സെല്&#x200d;ഫിയെന്നാല്&#x200d; സെല്&#x200d;ഫിഷാണെന്ന വ്യാഖ്യാനവും നല്&#x200d;കി.</p>
<p>നാലു വര്&#x200d;ഷം മുമ്പാണ് പെണ്&#x200d;കുട്ടികള്&#x200d; ജീന്&#x200d;സിടരുത്, ആണുങ്ങളെപ്പോലെയാവരുത് എന്ന് ഉപദേശിച്ചത്. അപ്പോള്&#x200d; നമുക്കൊരേയൊരു ഗാനഗന്ധര്&#x200d;വനേയുള്ളൂവെന്ന് കരുതി ആരും യേശുദാസിനെ ആക്രമിക്കാതിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരത്തിന് എട്ട് തവണയും സംസ്ഥാന പുരസ്‌കാരങ്ങള്&#x200d;ക്ക് 45 തവണയും അര്&#x200d;ഹനായ യേശുദാസ് ബഹിഷ്‌കരിച്ചിരുന്നുവെങ്കില്&#x200d; ലോകം അത് ശ്രദ്ധിക്കുമായിരുന്നു, മന്ത്രിയുടെ അല്പത്തത്തിന് അത് പ്രഹരമാകുകയും ചെയ്യുമായിരുന്നു.</p>
<p>1961 മുതല്&#x200d; ചലച്ചിത്ര സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാവായ യേശുദാസ് മലയാളികളുടെ അഭിമാനബിംബമാണ്, യേശുദാസിനെ മൂളാത്തവരായി ആരും കേരളത്തിലില്ല. അങ്ങനെയൊരാളുണ്ടെങ്കില്&#x200d; അയാള്&#x200d; മലയാളിയുമല്ല. രാജ്യത്തെ പരമോന്നത പദവികളായ പദ്മ പുരസ്‌കാരങ്ങള്&#x200d; മൂന്നെണ്ണം നല്&#x200d;കി രാജ്യം ആദരിച്ച യേശുദാസിന് ആസ്ഥാനഗായക പദവി കേരള സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്. 1970ല്&#x200d; കേരള സംഗീത നാടക അക്കാദമി ചെയര്&#x200d;മാനായി പ്രവര്&#x200d;ത്തിച്ചതില്&#x200d; പിന്നെ ഔദ്യോഗിക ചുമതലകളില്&#x200d; നിന്ന് ഗന്ധര്&#x200d;വ ശബ്ദം വിട്ടു നില്&#x200d;ക്കുകയായിരുന്നു. ഇന്ത്യന്&#x200d; ഭാഷകളില്&#x200d; യേശുദാസ് പാടിയതേതെല്ലാം എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്&#x200d; എളുപ്പം ഏതില്&#x200d; പാടിയില്ല എന്ന് അന്വേഷിക്കുന്നതിനാണ്. കശ്മീരി, കൊങ്ങിണി, ആസാമി എന്നീ ഭാഷകളിലെ പാട്ടുകള്&#x200d;ക്ക് മാത്രമേ യേശുദാസ് ശബ്ദം നല്&#x200d;കാത്തതുള്ളൂ.</p>
<p>ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന വരികള്&#x200d; പാടി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന യേശുദാസിന് ഇല്ലായ്മയുടെ വലിയ കഥ പറയാനുണ്ട്. പാട്ടുകാരനും നടനുമായിരുന്ന അഗസ്റ്റിന്&#x200d; ജോസഫിന്റെ മകന് ആദ്യ ഗുരു പിതാവ് തന്നെ.പന്ത്രണ്ടാം വയസ്സില്&#x200d; കച്ചേരി പാടിയ അദ്ദേഹം സ്വാതി തിരുനാള്&#x200d; സംഗീത അക്കാദമിയില്&#x200d; നിന്ന് ഗാനഭൂഷണം പാസായി. ദാരിദ്ര്യം മൂലം പഠനം ആഗ്രഹിച്ചുപോല്&#x200d; തുടരാകാതിരുന്ന യേശുദാസിന്റെ ശബ്ദം ആകാശവാണി തിരസ്‌കരിച്ചതാണ്. ശബ്ദ പരിശോധനയില്&#x200d; യേശുദാസ് പാസായില്ല. ഒന്നാമത്തെ സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; ലളിതഗാനത്തില്&#x200d; യേശുദാസിനായിരുന്നു ഒന്നാം സ്ഥാനം. അന്ന് മൃദംഗത്തില്&#x200d; ഒന്നാമനായ പി.ജയചന്ദ്രന്&#x200d; പിന്നീട് യേശുദാസിനോട് മത്സരിച്ച മലയാളത്തില്&#x200d; പാടി. യേശുദാസ് ഇന്നും പാടുന്നു. മകന്&#x200d; വിജയ് യേശുദാസ് പിന്നണിഗായകര്&#x200d;ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോഴും മലയാളികളുടെ ദാസേട്ടന്റെ ശബ്ദം ഇടറിയിട്ടില്ല. 2006ലെ ഒരു ദിവസം യേശുദാസ് പാടി റിക്കാര്&#x200d;ഡ് ചെയ്തത് 16 പാട്ടുകളാണ്. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്&#x200d;. നാലു ഭാഷകളിലായിരുന്നു ഗന്ധര്&#x200d;വ ശബ്ദമൊഴുകിയത്. ഇംഗ്ലീഷ്, അറബി, ലാറ്റിന്&#x200d;, റഷ്യന്&#x200d; ഭാഷകളിലും അദ്ദേഹം പാടി. കത്തോലിക്കനാണെങ്കിലും സര്&#x200d;വമത സാരം ഉള്&#x200d;ക്കൊള്ളുന്ന യേശുദാസ് മംഗലാപുരം കൊല്ലൂര്&#x200d; മൂകാംബികക്ഷേത്രം സന്ദര്&#x200d;ശിക്കും. എഴുപത് വയസ്സ് പൂര്&#x200d;ത്തിയായപ്പോള്&#x200d; കൊല്ലൂര്&#x200d; മൂകാംബികമ്മയ്ക്ക് പാട്ടുകൊണ്ടൊരു അര്&#x200d;ച്ചന നടത്താനും യേശുദാസ് ഉണ്ടായി. മാറാട് കടപ്പുറത്ത് സുഗതകുമാരിക്കൊപ്പം സമാധാനദൂതുമായി വന്ന അദ്ദേഹത്തിന് പക്ഷെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ മലയാളിയുടെ ദൗത്യം തിരിച്ചറിയാതെ പോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-national-film-award-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുത് യുവര്&#x200d; ഓര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/editorial-prathichaya-14-jan-2018.html</link>
					<comments>https://www.chandrikadaily.com/editorial-prathichaya-14-jan-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jan 2018 18:44:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[prathichaya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64884</guid>

					<description><![CDATA[ഞങ്ങള്&#x200d; രാജ്യത്തോടുള്ള കടമ നിര്&#x200d;വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്&#x200d; പരസ്യമായി ഉന്നയിച്ച മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; വാര്&#x200d;ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്&#x200d; ധൈര്യം കാണിക്കുന്ന നാവുകള്&#x200d; പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്&#x200d; അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേള്&#x200d;ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്&#x200d;ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്&#x200d; മുതിര്&#x200d;ന്ന ന്യായാധിപരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഞങ്ങള്&#x200d; രാജ്യത്തോടുള്ള കടമ നിര്&#x200d;വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്&#x200d; പരസ്യമായി ഉന്നയിച്ച മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; വാര്&#x200d;ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്&#x200d; ധൈര്യം കാണിക്കുന്ന നാവുകള്&#x200d; പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്&#x200d; അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേള്&#x200d;ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്&#x200d;ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്&#x200d; മുതിര്&#x200d;ന്ന ന്യായാധിപരുടെ ബെഞ്ചിന് വിടുന്ന കീഴ്‌വഴക്കം ലംഘിച്ച്, ഈ കേസിന്റെ ബെഞ്ച് നിശ്ചയിച്ചപ്പോഴാണ് ഇനി തുറന്നുപറയാതെ വയ്യെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വറും രഞ്ചന്&#x200d; ഗൊഗോയിയും മദന്&#x200d; ബി ലോക്കൂറും കുര്യന്&#x200d; ജോസഫും തീരുമാനിച്ചത്. ഇവര്&#x200d; ഇതേകുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരത്തെ കത്തു മുഖേന ബോധ്യപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വാര്&#x200d;ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് മിശ്രയെ കണ്ട ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു വാര്&#x200d;ത്താസമ്മേളനം എഴുതിച്ചേര്&#x200d;ക്കുന്നത്.<br />
ദീപക് മിശ്ര ഇനി തുടരുമോ? തുടര്&#x200d;ന്നാല്&#x200d; ഈ ആരോപണങ്ങളുടെ നിഴല്&#x200d; അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. അതാകട്ടെ പരമോന്നത നീതിപീഠത്തിന്റെ പ്രതിഛായയെ ബാധിക്കും. ലക്‌നോ മെഡിക്കല്&#x200d; കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്&#x200d; മിശ്ര ആരോപണത്തിന് നടുവിലാണ്. അവിടെയും സീനിയോറിറ്റിയില്&#x200d; തൊട്ടടുത്തുനില്&#x200d;ക്കുന്ന ജസ്റ്റിസ് ചെലമേശറിന്റെ വിമര്&#x200d;ശനമുണ്ട്. ലക്‌നോ മെഡിക്കല്&#x200d; കോളജ് കേസ് റിട്ടയര്&#x200d; ചെയ്ത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്&#x200d; കേള്&#x200d;ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 25 ലക്ഷം പിഴയോടെയാണ് തള്ളിയത്. ജഡ്ജിമാരുടെ സമീപനത്തില്&#x200d; പ്രതിഷേധിച്ച് വക്കീല്&#x200d; പണി നിര്&#x200d;ത്തിപ്പോകുന്ന കാലമാണ്. ആ ബെഞ്ചില്&#x200d; നിന്ന് നീതിയുണ്ടാവില്ലെന്ന് മുന്&#x200d;കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം.<br />
ഇവിടെയെല്ലാം മോദി ഭരണകൂടത്തിന് കാര്യമായ റോളുണ്ട്. ജസ്റ്റിസ് ലോയ മരിച്ച കേസില്&#x200d; ആരോപണ വിധേയന്&#x200d; ബി.ജെ.പി ദേശീയ പ്രസിഡന്റു തന്നെ. ഈ കേസ് സുപ്രീംകോടതിയിലെത്തിയാലും ജഡ്ജിമാര്&#x200d; ഭയക്കുകയോ പ്രീണനത്തിന് വഴങ്ങുകയോ ചെയ്യുമെന്ന തോന്നല്&#x200d; ജനങ്ങളിലുണ്ടാകാതിരിക്കില്ല.<br />
ഒഡീഷയില്&#x200d; നിന്ന് സുപ്രീംകോടതി മുഖ്യ ന്യായാധിപനാകുന്ന മൂന്നാമത്തെ ആളാണ് ദീപക് മിശ്ര. ജെ.എസ് ഖെഹാര്&#x200d; വിരമിച്ച ഒഴിവില്&#x200d; നാല്പത്തിയഞ്ചാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മിശ്ര ചുമതലയേല്&#x200d;ക്കുന്നത് 2017 ഓഗസ്റ്റ് 28ന്. 2018 ഗാന്ധി ജയന്തി ദിനത്തില്&#x200d; സ്ഥാനമൊഴിയാനിരിക്കുന്ന ദീപക് മിശ്ര സുപ്രധാനമായ നിരവധി കേസുകളില്&#x200d; വിധി പറഞ്ഞിട്ടുണ്ട്. ഡല്&#x200d;ഹിയിലെ നിര്&#x200d;ഭയ കൂട്ട ബലാല്&#x200d;സംഗക്കേസില്&#x200d; നാലു പ്രതികള്&#x200d;ക്കും വധശിക്ഷ വിധിച്ച മിശ്ര ആ ക്രൂരകൃത്യത്തിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച മനസ്സിനെ വിധിയില്&#x200d; തുറന്നുകാട്ടുന്നു. മുംബൈ സ്‌ഫോടനക്കേസില്&#x200d; പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന അപേക്ഷ തള്ളിയ മിശ്ര എത്രയും വേഗം അതു നടപ്പാക്കാനും മുന്&#x200d;കൈ എടുത്തു. ജസ്റ്റിസ് സി.എസ് കര്&#x200d;ണന് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചതിലും ഇദ്ദേഹമുണ്ട്. ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്&#x200d; കേള്&#x200d;ക്കാന്&#x200d; നിയോഗിരതായവരില്&#x200d; എസ്.എ നസീര്&#x200d;, അശോക് ഭൂഷണ്&#x200d; എന്നിവര്&#x200d;ക്കൊപ്പം. തിയറ്ററുകളില്&#x200d; സിനിമ പ്രദര്&#x200d;ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിവാദ വിധി ദീപക് മിശ്രയുടേതായിരുന്നു; ഈ തീരുമാനം തല്&#x200d;ക്കാലം റദ്ദാക്കിയെങ്കിലും.<br />
ഡല്&#x200d;ഹിയില്&#x200d; സ്‌ഫോടനം നടക്കുമ്പോള്&#x200d; ദീപക് മിശ്ര ഡല്&#x200d;ഹി ഹൈക്കോടതിയിലുണ്ടായിരുന്നു. എല്ലാം സ്തംഭിച്ചപ്പോഴും തന്റെ കോടതി നടപടികള്&#x200d; അദ്ദേഹം മുടക്കിയില്ല. ഭീകരവാദികള്&#x200d;ക്ക് മുമ്പില്&#x200d; തല കുമ്പിടാനാവില്ലെന്നായിരുന്നു ദീപക് മിശ്രയുടെ പ്രതികരണം. കേസുകള്&#x200d; പഠിക്കുന്നതില്&#x200d; മിടുക്കനായാണ് നിയമ വിദഗ്ധര്&#x200d; അദ്ദേഹത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് തന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതില്&#x200d;.<br />
അടിയന്തിരാവസ്ഥക്ക് തൊട്ടുപിന്നാലെ 1977ലാണ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയില്&#x200d; അഭിഭാഷകനാകുന്നത്. അമ്മാവന്&#x200d; ജഗന്നാഥ മിശ്ര ഇരുപത്തിയൊന്നാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;മാനായ ജഗന്നാഥ മിശ്ര കോണ്&#x200d;ഗ്രസ് ടിക്കറ്റില്&#x200d; രാജ്യസഭാംഗവുമായി. ഒഡിഷ ഹൈക്കോടതിയില്&#x200d; തന്നെ അഡീഷനല്&#x200d; ജഡ്ജിയായി ന്യായാധിപ സ്ഥാനത്തേക്ക് വന്ന ദീപക് മധ്യപ്രദേശിലാണ് സ്ഥിര ജഡ്ജിയായത്. ഡല്&#x200d;ഹി ഹൈക്കോടതി വഴി സുപ്രീംകോടതിയിലെത്തി. എങ്ങനെ ജുഡീഷ്യറിയെ പൂര്&#x200d;ണമായി വരുതിയിലാക്കാം എന്ന് ആലോചിച്ച് ഫാഷിസ്റ്റ് ഭരണകൂടം തല പുണ്ണാക്കുമ്പോഴാണ് പാളയത്തിലെ അസ്വാരസ്യങ്ങള്&#x200d; മറനീക്കി വരുന്നത്. ഈ വിവാദത്തിന് പിന്നിലും ഭരണകൂടം ഉണ്ടോ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്നതില്&#x200d; സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിനുള്ള അധികാരം കൈക്കലാക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിച്ചുവരുമ്പോള്&#x200d; അവര്&#x200d;ക്ക് ഇടം നല്&#x200d;കുകയാണോ പുതിയ സംഭവവികാസങ്ങള്&#x200d; എന്ന് ആശങ്കപ്പെടണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-prathichaya-14-jan-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍ക്രഡിബിള്‍  കണ്ണുനീര്‍തുള്ളി</title>
		<link>https://www.chandrikadaily.com/editorial-page-prathichaya-22-oct-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-prathichaya-22-oct-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Oct 2017 18:48:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[prathichaya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49055</guid>

					<description><![CDATA[കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ് മഹല്‍ എന്ന് രവീന്ദ്രനാഥ ടാഗോര്‍. ഠാക്കൂര്‍ എന്ന വാക്കാണത്രെ ടാഗോര്‍ ആയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടുത്ത സാര്‍ധന മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്‍ കുടുംബാംഗമാണ്. പക്ഷെ രവീന്ദ്രനാഥ ടാഗോറിനെ അറിയണമെന്നില്ല. അദ്ദേഹം വൈദേശികമായ നോബേല്‍ സമ്മാനിതനായ കവിയല്ലേ. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് അപമാനമാണെന്ന് സോം പറയുന്നു. സോമിനെയും വിനയ് കത്യാരെയും പോലുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ ആരും അത്ഭുതം കൂറുകയില്ല തന്നെ. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കാലത്തിന്റെ പൂങ്കവിളില്&#x200d; വീണ കണ്ണുനീര്&#x200d;ത്തുള്ളിയാണ് താജ് മഹല്&#x200d; എന്ന് രവീന്ദ്രനാഥ ടാഗോര്&#x200d;. ഠാക്കൂര്&#x200d; എന്ന വാക്കാണത്രെ ടാഗോര്&#x200d; ആയത്. ഉത്തര്&#x200d;പ്രദേശിലെ മുസഫര്&#x200d; നഗറിനടുത്ത സാര്&#x200d;ധന മണ്ഡലത്തില്&#x200d;നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്&#x200d; കുടുംബാംഗമാണ്. പക്ഷെ രവീന്ദ്രനാഥ ടാഗോറിനെ അറിയണമെന്നില്ല. അദ്ദേഹം വൈദേശികമായ നോബേല്&#x200d; സമ്മാനിതനായ കവിയല്ലേ. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്&#x200d; ഹിന്ദുക്കള്&#x200d;ക്ക് അപമാനമാണെന്ന് സോം പറയുന്നു. സോമിനെയും വിനയ് കത്യാരെയും പോലുള്ളവര്&#x200d;ക്ക് അങ്ങനെ തോന്നുന്നതില്&#x200d; ആരും അത്ഭുതം കൂറുകയില്ല തന്നെ. ഇന്&#x200d;ക്രഡിബിള്&#x200d; ഇന്ത്യ എന്ന രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്&#x200d; താജ്മഹല്&#x200d; ഉണ്ട്. പക്ഷെ ഈ അനശ്വര സ്‌നേഹ സ്മാരകം ആതിഥ്യനാഥ് ഇറക്കിയ യു.പിയുടെ ടൂറിസ്റ്റ് പട്ടികയില്&#x200d; ഇല്ലാതെ പോയി. അതേ കുറിച്ചുയര്&#x200d;ന്ന ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയുമ്പോഴാണ് രണ്ടാം തവണയും എം.എല്&#x200d;.എയായ സംഗീത് സോമിന്റെ ചരിത്രബോധം വെളിപ്പെട്ടത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്&#x200d; ശ്രമിച്ച മുഗള രാജാവാണിതിന്റെ സ്ഥാപകന്&#x200d;. സ്വന്തം അച്ഛനെ ജയിലിലടച്ച ഈ രാജാവ് ഹിന്ദുക്കളെ ഉന്&#x200d;മൂലനം ചെയ്യാന്&#x200d; ശ്രമിച്ചു. ഇദ്ദേഹത്തെ പോലുള്ളവര്&#x200d;ക്ക് അധികാരം ലഭിച്ചുവെന്നത് നിര്&#x200d;ഭാഗ്യകരമാണ്. ആ ചരിത്രമെല്ലാം തിരുത്തുമെന്ന് സംഗീത് സോം ഉറപ്പുനല്&#x200d;കുന്നു. അച്ഛനെ ജയിലിലിട്ടയാളല്ല, ജയിലില്&#x200d; കിടക്കേണ്ടിവന്നയാളാണ് ഷാജഹാന്&#x200d; എന്ന് സംഗീത് സോമിനെ തിരുത്താന്&#x200d; ചരിത്രത്തില്&#x200d; നിന്ന് പാഠം പഠിച്ച ചിലരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.<br />
ഒന്നേ മുക്കാല്&#x200d; നൂറ്റാണ്ട് കാലം കാബൂളും പെഷവാറും ഖാണ്ഡഹാറുമൊക്കെ അടങ്ങുന്ന ഇന്ത്യ ഭരിച്ച മുഗളന്&#x200d;മാര്&#x200d; എന്ത് സമീപനമാണ് ജനതയോട് സ്വീകരിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിന് മുമ്പില്&#x200d; രാജ്യത്തെ തലയുയര്&#x200d;ത്തി നിര്&#x200d;ത്തുന്ന ചരിത്ര ശേഷിപ്പുകളിലധികവും ഈ കാലത്തിന്റെ സംഭാവനകളാണ്. ബാബര്&#x200d; ചക്രവര്&#x200d;ത്തി ഇവിടെ ഭരണമുറപ്പിക്കുന്നത് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അവര്&#x200d; പലരുമായും യുദ്ധം ചെയ്തു. പലരുമായും സന്ധി ചെയ്തു. ഇതൊന്നും മതത്തിന്റെ പേരിലായിരുന്നില്ലെന്ന് ചരിത്രം ഏതുവിധം വായനയിലും മനസ്സിലാകും. മുഗള ഭരണത്തിലെ പ്രധാന സ്ഥാനങ്ങളില്&#x200d; ഹിന്ദുക്കളുണ്ടായിരുന്നു. പ്രത്യേകിച്ച് വീരശൂര പരാക്രമികളായ രജപുത്രര്&#x200d;. ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി സംഘ് പരിവാരം ഉയര്&#x200d;ത്തിക്കാട്ടുന്ന മറാത്ത നേതാവ് ശിവാജിയുടെ സൈന്യ നേതൃത്വത്തില്&#x200d; മുസ്‌ലിംകളുമുണ്ടായിരുന്നു. ലക്ഷങ്ങള്&#x200d; ചെലവിട്ട് ഭാര്യക്ക് സ്മാരകം പണിത അച്ഛന്&#x200d; ഷാ ജഹാനെ ജയിലിലടച്ചത് ഔറംഗസീബാണ്.<br />
സംഗീത് സോമിന്റെ പ്രസംഗം ഹിറ്റായതോടെ പരോക്ഷമായി തിരുത്താന്&#x200d; യു.പി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മുതിര്&#x200d;ന്നത് താജ്മഹലിന്റെ ആഗോള തേജസ് കൊണ്ടാണ്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്&#x200d; ഏറ്റവും കൂടുതല്&#x200d; പേരെത്തുന്നത് താജ്മഹലിലാണല്ലോ. മൂന്നു വര്&#x200d;ഷത്തിനിടെ പ്രവേശന ടിക്കറ്റ് വരവ് മാത്രം 75 കോടിയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്&#x200d; രണ്ടാം സ്ഥാനം ആഗ്ര കോട്ടക്കും. സംഗീത് സോമിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കുന്നുണ്ട് പോലും. ചരിത്ര സ്മാരകങ്ങള്&#x200d; സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നരേന്ദ്രമോദിയും സംസാരിച്ചു.<br />
ബജ്‌റംഗ്ദള്&#x200d; എന്ന തീവ്രവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ബി.ജെ.പി പാര്&#x200d;ലിമെന്റംഗവുമായ വിനയ് കത്യാര്&#x200d; സംഗീത് സോമിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. ശിവക്ഷേത്രമായിരുന്നത്രെ താജ്മഹല്&#x200d;. നല്ല പേരും കത്യാര്&#x200d; കണ്ടുവെച്ചിട്ടുണ്ട്. തേജോ മഹാലയ. ക്ഷേത്രം പൊളിച്ചുകളഞ്ഞ് അവിടെ സ്മാരകമുണ്ടാക്കി, അവിടെ ഭാര്യയെ അടക്കം ചെയ്തു. അതു കഴിഞ്ഞ് ഷാജഹാന്&#x200d; ചക്രവര്&#x200d;ത്തിയും അവിടെ പോയി സമാധിയായി. ഇങ്ങനെയൊക്കെയാണ് വാസ്തവമെങ്കിലും താജ്മഹല്&#x200d; സംരക്ഷിക്കണമെന്നതില്&#x200d; വിനയ് കത്യാര്&#x200d;ക്ക് സംശയമില്ല. അത് കാണാന്&#x200d; ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്&#x200d; വരുന്നുണ്ട്. നല്ല പണം കിട്ടുന്ന ഇടപാടാണ്. സംഗീത സോമന്&#x200d; സാര്&#x200d;ധന മണ്ഡലത്തില്&#x200d; നിന്ന് ജയിക്കുന്നത്. ജന്മി കുടുംബാംഗമായ സോം ഇവിടെ ഹിന്ദു ഹൃദയ സാമ്രാട്ട്, മഹാ ഠാക്കൂര്&#x200d;, സംഘര്&#x200d;ഷ് വീര്&#x200d; എന്നിങ്ങനെ പേരുകളില്&#x200d; അറിയപ്പെടുന്നയാളാണ്. 2013ലെ മുസഫര്&#x200d; നഗര്&#x200d; കലാപക്കേസിലെ ഒന്നാം പ്രതിയായിരുന്നു. കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് വിഷ്ണു സഹായ് കമ്മീഷന്&#x200d; കലാപത്തിന്റെ സൂത്രധാരരിലൊരാളായി കണ്ടത് സംഗീത് സോമിനെയാണ്. രണ്ട് ചെറുപ്പക്കാരെ കൊല ചെയ്യുന്നതിന്റെ വീഡിയോ ഉണ്ടാക്കി പ്രദര്&#x200d;ശിപ്പിച്ചാണ് കലാപം സൃഷ്ടിച്ചത്. അറസ്റ്റിലായെങ്കിലും സര്&#x200d;ക്കാര്&#x200d; മാറിയതോടെ രക്ഷപ്പെട്ടു.<br />
പശു സംരക്ഷകനായി വേഷം കെട്ടുന്ന സോം ഇന്ത്യയിലെ ബീഫ് കയറ്റുമതിയിലെ ഒന്നാമത്തെ കമ്പനിയായ അല്&#x200d;ദുവയുടെ ഡയരക്ടറാണെന്നത് മാധ്യമങ്ങള്&#x200d; പുറത്തുകൊണ്ടുവന്നു. അറബ് രാജ്യങ്ങളിലേക്കായിരുന്നു ഗോമാംസ കയറ്റുമതി. യോഗേഷ് രാവത്ത്, മൊയീന്&#x200d; ഖുറൈശി എന്നിവര്&#x200d;കൂടി പങ്കാളികളായ ഈ സ്ഥാപനം ഹലാല്&#x200d; ഇറച്ചി കയറ്റുമതിയിലൂടെ കോടികളാണ് സമ്പാദിച്ചത്. അലിഗഡില്&#x200d; ഈ സ്ഥാപനത്തിന് വേണ്ടി ഭൂമി വാങ്ങിക്കുകയും ചെയ്തു. ഗോമാംസ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയെന്ന വാര്&#x200d;ത്ത സോം ആദ്യം നിഷേധിച്ചെങ്കിലും മാധ്യമങ്ങള്&#x200d; തെളിവുമായി എത്തിയപ്പോള്&#x200d; താന്&#x200d; അറിയാതെയാണ് ഡയരക്ടറാക്കിയതെന്ന് വിശദീകരിച്ചു. കമ്പനിയിലെ തന്റെ ഓഹരിയില്&#x200d; 20000 രൂപയുടേത് വിറ്റതിന്റെ രേഖകളും മാധ്യമങ്ങളില്&#x200d; പുറത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-prathichaya-22-oct-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
