<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pravasi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pravasi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 09:47:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pravasi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>താളംതെറ്റിയ ഇന്‍ഡിഗോ സര്‍വ്വീസ്: ആശങ്കാകുലരായി പ്രവാസികള്‍</title>
		<link>https://www.chandrikadaily.com/disrupted-indigo-service-expatriates-worried.html</link>
					<comments>https://www.chandrikadaily.com/disrupted-indigo-service-expatriates-worried.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 09:47:47 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367302</guid>

					<description><![CDATA[റസാഖ് ഒരുമനയൂര്‍
]]></description>
										<content:encoded><![CDATA[<p>അബുദാബി: കേന്ദ്രസര്&#x200d;ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്&#x200d; അവതാളത്തിലായ ഇന്&#x200d;ഡിഗോ വിമാന സര്&#x200d;വ്വീസ് പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കഴിഞ്ഞദിവസങ്ങളില്&#x200d; നൂറുകണക്കിന് സര്&#x200d;വ്വീസുകളാണ് ഇന്&#x200d;ഡിഗോ റദ്ദാക്കിയത്. ഇതുമൂലം ഇന്ത്യയിലും ഇന്ത്യക്കുപുറത്തും ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാ യത്. ബോര്&#x200d;ഡിംഗ് പാസ്സ് കൈപറ്റിയവര്&#x200d;ക്കുപോലും അവസാന നിമിഷത്തില്&#x200d; വിമാനം റദ്ദാക്കിയെന്ന വിവരമാണ് ല ഭിച്ചത്. </p>
<p>അഭ്യന്തര സര്&#x200d;വ്വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയതെങ്കിലും ഗള്&#x200d;ഫ് നാടുകളിലേക്കുള്ള ചി ല അന്താരാഷ്ട്ര സര്&#x200d;വ്വീസുകളും റദ്ദാക്കിയിരുന്നു. പ്രശ്‌നങ്ങള്&#x200d; ആരംഭിച്ചു അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ മാത്രം ഇന്&#x200d;ഡിഗോയുടെ നാനൂറിലേറെ സര്&#x200d;വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതെല്ലാം ഇന്ത്യയിലെ പ്രമുഖ എയര്&#x200d;പോര്&#x200d;ട്ടുകളില്&#x200d;നിന്നുള്ള സര്&#x200d;വ്വീസുകളായിരുന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നു. </p>
<p>ബാംഗ്ലൂര്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d;നിന്നുമാത്രം ഇന്നലെ 124 സര്&#x200d;വ്വീസുകളാണ് കാന്&#x200d;സല്&#x200d; ചെയ്തത്. ഇതുമൂലം വിമാന ത്താവളങ്ങളില്&#x200d; കുടുങ്ങിപ്പോയവരില്&#x200d; നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്&#x200d; നാട്ടിലേ ക്കും തിരിച്ചും യാത്ര ചെയ്യാന്&#x200d; ടിക്കറ്റെടുത്തവരാണ് കടുത്ത ആശങ്കയില്&#x200d; കഴിയുന്നത്. താരതമ്യേന മെച്ചപ്പെട്ട സര്&#x200d;വ്വീസ് എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്&#x200d;ഡിഗോ, യാത്രക്കാര്&#x200d;ക്ക് ഒരുപരിധിവരെ വിശ്വസിക്കാവുന്ന എയര്&#x200d;ലൈനായാണ് വിലയിരുത്തിപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സിലെ അനുഭവങ്ങള്&#x200d; ഇല്ലാതിരിക്കുവാന്&#x200d; അടുത്തകാലത്തായി പ്രവാസികള്&#x200d; യാത്രക്കായി ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d; കുടുതലായി ആശ്രയിക്കുന്നുണ്ട്. അതിനിടെയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പൊടുന്നനെ പ്രഖ്യാപിച്ച നിയമം മൂലം യാത്രക്കാര്&#x200d; ആശങ്കാകുലരായി മാറിയിട്ടുള്ളത്. </p>
<p>ക്രിസ്മസ്-ന്യൂഇയര്&#x200d; ആഘോഷങ്ങളില്&#x200d; പങ്കെടുക്കുന്നതിനായി വരുംദിവസങ്ങളില്&#x200d; ആയിരക്കണക്കിനുപേരാ ണ് ഗള്&#x200d;ഫ് നാടുകളില്&#x200d;നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാന്&#x200d; കാത്തിരിക്കുന്നത്. അതിനിടെയാണ് പുതിയ സാഹചര്യം വന്നുചേര്&#x200d;ന്നിട്ടുള്ളത്. എയര്&#x200d;പോര്&#x200d;ട്ടില്&#x200d; എത്തിയതിനുശേഷം മാത്രമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്ന ത്. തിരക്കേറിയ സമയമായതുകൊണ്ട് വന്&#x200d;തുക നല്&#x200d;കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇന്&#x200d;ഡിഗോ നിരവധി സര്&#x200d;വ്വീസുകള്&#x200d; റദ്ദാക്കിയതോടെ ഇതര എയര്&#x200d;ലൈനുകള്&#x200d; വീണ്ടും നിരക്ക് വര്&#x200d;ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. </p>
<p>മുംബൈ-കോഴിക്കോട് ഉള്&#x200d;പ്പെടെയുള്ള റൂട്ടില്&#x200d; നിരക്ക് മൂന്നും നാലും ഇരട്ടിയായാണ് വര്&#x200d;ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്&#x200d; മാസത്തിലെ ഉയര്&#x200d;ന്ന നിരക്ക് താങ്ങാനാവാത്തതു മൂലം പലരും കേരളത്തിനുപുറത്തുള്ള മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തുഅവിടെനിന്നും കണക്ഷന്&#x200d; ടിക്കറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെല്ലാം കടുത്ത ആശങ്കയി ലാണുള്ളത്. പുതിയ ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്&#x200d; വന്&#x200d;തുക നല്&#x200d;കണമെന്നത് ഇവരെ കൂടുതല്&#x200d; സാമ്പത്തിക പ്രയാസത്തിലാണ് എത്തിക്കുക. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാകുന്നതിന് ഉന്നത ഇടപെടല്&#x200d; വേണമെന്ന് പ്രവാസികള്&#x200d; ആവശ്യപ്പെടുന്നു. </p>
<p>ഇന്&#x200d;ഡിഗോ എയര്&#x200d;ലൈനാണ് ഇന്ത്യയിലെ ആകാശയാത്രയുടെ അറുപത്തിയഞ്ച് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത്. അത്രയേറെ ഗൗരവമേറിയ എയര്&#x200d;ലൈനായിട്ടുപോലും ബന്ധപ്പെട്ട അധികൃതര്&#x200d;  കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്&#x200d;ഹമാണെന്ന് പ്രവാസികള്&#x200d; ഒന്നടങ്കം പറയുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്&#x200d;ഇന്ത്യ സ്വകാര്യവല്&#x200d;ക്കരിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കാതെ പ്രവാസികളുടെ പ്രവാസം തുടരുന്നതിനിടയിലാണ് അവരുടെ വിശ്വാസ്യത നേടയ ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d; സേവനവും അവതാളത്തിലായി മാറിയിട്ടുള്ളത്. </p>
<p>യാത്ര സാധാരണ നിലയിലാവാന്&#x200d; ഇനി എത്ര ദിവസം വേണ്ടിവരുമെന്ന കാര്യത്തി ലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്&#x200d; അഭ്യന്തര സര്&#x200d;വ്വീസുകള്&#x200d; ഈ മാസം 15നകം സാധാരണ നിലയിലാകുമെന്ന് ഇന്&#x200d;ഡിഗോ വൃത്തങ്ങള്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disrupted-indigo-service-expatriates-worried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്</title>
		<link>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 05:22:42 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351092</guid>

					<description><![CDATA[അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. ]]></description>
										<content:encoded><![CDATA[<p>റസാഖ് ഒരുമനയൂര്&#x200d;</p>
<p>അബുദാബി: അബുദാബിയില്&#x200d; വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്&#x200d; വന്&#x200d;വര്&#x200d;ധനവ് രേഖപ്പെടുത്തി. മൂന്നുവര്&#x200d;ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്&#x200d; നിയമം പ്രാബല്യത്തില്&#x200d; വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റില്&#x200d; 43,000 സിവില്&#x200d; വിവാഹ കരാറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി അധികൃതര്&#x200d; വ്യക്തമാക്കി.  </p>
<p>ഈ വര്&#x200d;ഷം ആദ്യപകുതിയില്&#x200d; 10,000ത്തിലധികം സിവില്&#x200d; വിവാഹ അപേക്ഷകള്&#x200d; വിദേശികള്&#x200d; സിവില്&#x200d; ഫാമിലി കോടതിയില്&#x200d; ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്&#x200d;ഷത്തെ ഇതേ കാലയളവിനേക്കാള്&#x200d; ഇരുപത് ശതമാനം വര്&#x200d;ധനവാണ് രേഖപ്പെടുത്തിയത്.</p>
<p>അബുദാബി എമിറേറ്റില്&#x200d; സിവില്&#x200d; വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്&#x200d; നിയമം നിലവില്&#x200d; വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്&#x200d;തോതില്&#x200d; വര്&#x200d;ധിച്ചതായി അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് അണ്ടര്&#x200d; സെക്രട്ടറി കോണ്&#x200d;സിലര്&#x200d; യൂസഫ് സഈദ് അല്&#x200d; അബ്രി പറഞ്ഞു.</p>
<p>വിദേശികളില്&#x200d; നിന്നുള്ള സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d;ക്കായുള്ള വര്&#x200d;ദ്ധിച്ചുവരുന്ന ആവശ്യം മിഡില്&#x200d; ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്&#x200d;ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്&#x200d; സേവനങ്ങള്&#x200d; നല്&#x200d;കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.</p>
<p>വിദേശികള്&#x200d;ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്&#x200d; പേഴ്‌സണല്&#x200d; സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d; തേടുന്നവര്&#x200d;ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്&#x200d;സിലര്&#x200d; അല്&#x200d; അബ്രി അഭിപ്രായപ്പെട്ടു.</p>
<p>അറബി ഭാഷ സംസാരിക്കാത്തവര്&#x200d;ക്ക് നിയമ നടപടിക്രമങ്ങള്&#x200d; സുഗമമാക്കുന്നതില്&#x200d; അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്&#x200d; സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്&#x200d; ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, രജിസ്റ്റര്&#x200d; ചെയ്ത സിവില്&#x200d; വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്&#x200d;ഷത്തിനു ള്ളില്&#x200d; ഗണ്യമായി വര്&#x200d;ദ്ധിച്ചു.</p>
<p>2022 ല്&#x200d; 5,400 പേരാണ് റജിസ്റ്റര്&#x200d; ചെയ്തത്. എന്നാല്&#x200d; 2024ല്&#x200d; പതിനാറായിര മായി ഉയര്&#x200d;ന്നു. 2025 ന്റെ ആദ്യ പകുതിയില്&#x200d; മാത്രം 10,000 ആയി വന്&#x200d; വര്&#x200d;ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്&#x200d;അബ്രി വ്യക്തമാക്കി.</p>
<p>സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്&#x200d;ക്കുന്ന കേന്ദ്രമെന്ന നിലയില്&#x200d; അബുദാബിയുടെ പ്രശസ്തി കൂടുതല്&#x200d; ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്&#x200d;ണ്ണമായ ധാരണയോടെ, വിദേശികള്&#x200d;ക്ക് നിയമ നടപടികള്&#x200d; സുതാര്യമായി പൂര്&#x200d;ത്തിയാക്കാന്&#x200d; അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്&#x200d;പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളുടെ മോഹങ്ങള്‍ക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നു</title>
		<link>https://www.chandrikadaily.com/the-wishes-of-the-expatriates-to-come-home-for-the-festival-have-been-rushed-air-ticket-prices-have-gone-up-again.html</link>
					<comments>https://www.chandrikadaily.com/the-wishes-of-the-expatriates-to-come-home-for-the-festival-have-been-rushed-air-ticket-prices-have-gone-up-again.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Jun 2025 16:37:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[perunnal]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343492</guid>

					<description><![CDATA[നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ദുബൈ: നാട്ടില്&#x200d; ബലിപെരുന്നാള്&#x200d; ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്&#x200d;ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്&#x200d; ലക്ഷ്യമിട്ട് വിമാനക്കമ്പനികള്&#x200d; വര്&#x200d;ധിപ്പിച്ചത്.</p>
<p>ടിക്കറ്റ് നിരക്ക് കുതിച്ചുയര്&#x200d;ന്നതോടെ നാട്ടില്&#x200d; പെരുന്നാള്&#x200d; ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്&#x200d; തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്&#x200d; വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്&#x200d;ഫിലെ വേനല്&#x200d; അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്&#x200d; ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.</p>
<p>ദുല്&#x200d;ഹജ്ജ് മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്&#x200d; വന്&#x200d; കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ബലിപെരുന്നാള്&#x200d;. യുഎഇയില്&#x200d; നാലു ദിവസവും മറ്റു ചില ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്&#x200d; പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്&#x200d; ബുദ്ധിമുട്ടിലായത്.</p>
<p>ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്&#x200d; നിന്ന് കൊച്ചിയില്&#x200d; പോയി പത്തിന് തിരിച്ചെത്തണമെങ്കില്&#x200d; വിവിധ കമ്പനികളുടെ വിമാനങ്ങളില്&#x200d; ഒരാള്&#x200d;ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്&#x200d; കേരളത്തില്&#x200d; വന്ന് മടങ്ങണമെങ്കില്&#x200d; രണ്ടു ലക്ഷത്തിലധികം രൂപയകും.</p>
<p>ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്&#x200d;ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. </p>
<p>യുഎഇയിലെ സ്‌കൂളുകള്&#x200d; മധ്യവേനല്&#x200d; അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്&#x200d; ടിക്കറ്റു നിരക്ക് ഇനിയും വര്&#x200d;ധിച്ചേക്കും. അതിനാല്&#x200d; തന്നെ ഉയര്&#x200d;ന്ന നിരക്കില്&#x200d; നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്&#x200d; പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്&#x200d;ന്ന ക്ലാസുകളില്&#x200d; പഠിക്കുന്നവര്&#x200d;ക്ക് പരീക്ഷ ഒഴിവാക്കാന്&#x200d; മാര്&#x200d;ഗമില്ലാത്താതിനാല്&#x200d; ഉയര്&#x200d;ന്ന നിരക്ക് നല്&#x200d;കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-wishes-of-the-expatriates-to-come-home-for-the-festival-have-been-rushed-air-ticket-prices-have-gone-up-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം.കെ മുനീർ</title>
		<link>https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html</link>
					<comments>https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 13 Feb 2025 18:11:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MK MUNEER]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329799</guid>

					<description><![CDATA[സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്&#x200d; കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്&#x200d; സമരത്തില്&#x200d; പങ്കാളികളായത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലയില്&#x200d; വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സര്&#x200d;ക്കാര്&#x200d; കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സെക്രട്ടറിയേറ്റ് നടയില്&#x200d; പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്&#x200d; കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്&#x200d; സമരത്തില്&#x200d; പങ്കാളികളായത്.<br />
തിരിച്ചു വന്ന മുതിര്&#x200d;ന്നു പ്രവാസികളെ സര്&#x200d;ക്കാര്&#x200d; മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം മുസ്‌ലിം ലീഗ് നിയമസഭാ പാര്&#x200d;ട്ടി ഉപനേതാവ് ഡോ:എം.കെ മുനീര്&#x200d; ഉല്&#x200d;ഘാടനം ചെയ്തു. ഇടതു സര്&#x200d;ക്കാര്&#x200d; വാഗ്ദാനങ്ങളുടെ സര്&#x200d;ക്കാര്&#x200d; മാത്രമായി മാറിയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്&#x200d; പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങള്&#x200d;ക്കെതിരാണ്. സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവര്&#x200d;ക്ക് പ്രവാസികള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. വിദേശ നാടുകള്&#x200d; നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകള്&#x200d; ഞങ്ങള്&#x200d; മറന്നിട്ടില്ല. അവ യാഥാര്&#x200d;ത്ഥ്യമായിരുന്നുവെങ്കില്&#x200d; ഇന്ന് പ്രവാസികള്&#x200d;ക്ക് സര്&#x200d;ക്കാരിന്റെ മുമ്പില്&#x200d; യാചിക്കേണ്ടി വരുമായിരുന്നില്ലെന്നും മുനീര്&#x200d; പറഞ്ഞു.</p>
<p>മുതിര്&#x200d;ന്ന പ്രവാസികളുടെ പെന്&#x200d;ഷന്&#x200d; സര്&#x200d;ക്കാര്&#x200d; ഗൗരവത്തില്&#x200d; എടുക്കണം. അവ ഒരു പ്രത്യേക പെന്&#x200d;ഷന്&#x200d; പദ്ധതി ആയി മാറ്റാന്&#x200d; സര്&#x200d;ക്കാറിന് കഴിയണമെന്നും മുനീര്&#x200d; പറഞ്ഞു. പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളില്&#x200d; ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങള്&#x200d;ക്ക് അടിമകളാണ്. അവര്&#x200d;ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികള്&#x200d; സര്&#x200d;ക്കാര്&#x200d; രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രവാസികള്&#x200d;ക്ക് പഞ്ചായത്തുകളില്&#x200d; ആവശ്യമായ പദ്ധതികള്&#x200d; രൂപപ്പെടുത്തുന്നതിന് സര്&#x200d;ക്കാറിന്റെ കോഡിനേഷന്&#x200d; കമ്മിറ്റിയില്&#x200d; ഒരു തീരുമാനമെടുത്താല്&#x200d; മാത്രം മതിയാകും. പക്ഷേ ഗവണ്&#x200d;മെന്റ് അത് ചെയ്യുന്നില്ല. തിരിച്ചുവന്ന് പ്രവാസികളോട് നീതി നിര്&#x200d;വഹിക്കാത്ത ഒരു ഗവണ്&#x200d;മെന്റാണ് കേരളത്തിലുള്ളത്. സാധാരണക്കാരായ പ്രവാസികള്&#x200d;ക്ക് വേണ്ടി ഒന്നും ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറല്ലെങ്കില്&#x200d; അവരുടെ കാര്യം വരും കാലങ്ങളില്&#x200d; ഞങ്ങള്&#x200d; നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-medium wp-image-329801" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2025/02/b-300x151.jpeg" alt="" width="300" height="151" srcset="https://www.chandrikadaily.com/wp-content/uploads/2025/02/b-300x151.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/02/b-1024x514.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2025/02/b-768x386.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/02/b.jpeg 1280w" sizes="(max-width: 300px) 100vw, 300px" /></p>
<p>പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്&#x200d; അധ്യക്ഷത വഹിച്ചു .പി അബ്ദുല്&#x200d; ഹമീദ് മാസ്റ്റര്&#x200d; എംഎല്&#x200d;എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എന്&#x200d; ഷംസുദ്ധീന്&#x200d; എം.എല്&#x200d; എ ഉബൈദുള്ള എംഎല്&#x200d;എ, കെ. ആബിദ് ഹുസയിന്&#x200d; തങ്ങള്&#x200d; എം.എല്&#x200d; എ അഡ്വ: എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്‌മത്തുള്ള<br />
കാപ്പില്&#x200d; മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീല്&#x200d; ഉമയനല്ലൂര്&#x200d; ശിഹാബുദ്ദീന്&#x200d; മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എന്&#x200d; പി ഷംസുദ്ദീന്&#x200d; സലാം വളാഞ്ചേരി കലാപ്രേമി മാഹിന്&#x200d; തുടങ്ങിയവര്&#x200d; പ്രസംഗിച്ചു ജനറല്&#x200d; സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാന്&#x200d; നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്&#x200d;, മുഹ്‌സിന്&#x200d; എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദര്&#x200d; ഹാജി ചെങ്കള, യു.പി.അബ്ദുറഹ്‌മാന്&#x200d;, പി.കെ മജീദ് ഹാജി, സൈഫുദ്ദീന്&#x200d; വലിയകത്ത് , പി.കെ മൂസ , എം.എ സക്കീര്&#x200d; ഹാജി,നാസര്&#x200d; കുറുമ്പല്ലൂര്&#x200d;, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സന്&#x200d; പി. ഇബ്രാഹീം ഹാജി, റിയാസ് അല്&#x200d; ഫൗസ്, കുമ്മാളില്&#x200d; മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവര്&#x200d; പ്രസംഗിച്ചു.<br />
പ്രവാസി ക്ഷേമനിധിയില്&#x200d; ആവശ്യമായ ഭേദഗതികള്&#x200d; വരുത്തി മുതിര്&#x200d;ന്ന പ്രവാസികള്&#x200d;ക്ക് പ്രവാസി പുനരധിവാസ പദ്ധതികള്&#x200d; നടപ്പിലാക്കുക, പ്രവാസികള്&#x200d;ക്കായി ആരോഗ്യ സുരക്ഷാ പദ്ധതികള്&#x200d; ആവിഷ്‌കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളില്&#x200d; നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാന്&#x200d; അനുമതി നല്&#x200d;കുക, ത്രിതല പഞ്ചായത്തുകളില്&#x200d; പ്രവാസികള്&#x200d;ക്കായി സ്ഥിരം സമിതികള്&#x200d; രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയില്&#x200d; നിന്നും നല്&#x200d;കുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നല്&#x200d;കുന്ന ആനുകൂല്യങ്ങള്&#x200d; വര്&#x200d;ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസി സഹകരണ സംഘങ്ങള്&#x200d;ക്ക് നോര്&#x200d;ക്ക-റൂട്ട്സ് നൽകുന്ന ധനസഹായത്തിന് .  ഇപ്പോള്&#x200d; അപേക്ഷിക്കാം.</title>
		<link>https://www.chandrikadaily.com/pravasi-co-operative-societies-aid.html</link>
					<comments>https://www.chandrikadaily.com/pravasi-co-operative-societies-aid.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 18 Aug 2023 10:53:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[norkaoots]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270352</guid>

					<description><![CDATA[പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്&#x200d;ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്&#x200d;ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്&#x200d;കുന്നത്.]]></description>
										<content:encoded><![CDATA[<p>നോര്&#x200d;ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്&#x200d;ക്ക് ധനസഹായം നല്&#x200d;കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്&#x200d;ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്&#x200d;ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്&#x200d;കുന്നത്.</p>
<p>മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്&#x200d;കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്&#x200d;ത്ത ഓഹരി മൂലധനത്തിന്&#x200d;റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്&#x200d; പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്&#x200d; പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്&#x200d;ത്തന മൂലധനവും നല്&#x200d;കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്&#x200d; 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്&#x200d;ഷം പൂര്&#x200d;ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്&#x200d; പ്രവാസികള്&#x200d;/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്&#x200d; സര്&#x200d;ക്കാര്&#x200d; ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്&#x200d;റെ മുന്&#x200d; സാമ്പത്തിക വര്&#x200d;ഷത്തെ ആഡിറ്റ് റിപ്പോര്&#x200d;ട്ട് ഹാജരാക്കുകയും വേണം.</p>
<p>പൊതു ജനതാല്&#x200d;പര്യമുളള ഉല്&#x200d;പാദന, സേവന, ഐ.ടി, തൊഴില്&#x200d; സംരംഭങ്ങള്&#x200d; (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്&#x200d;സ്യമേഖല, മൂല്ല്യവര്&#x200d;ദ്ധിത ഉല്&#x200d;പന്ന നിര്&#x200d;മ്മാണം, സേവന മേഖല, നിര്&#x200d;മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്&#x200d;ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്&#x200d; ആരംഭിക്കുന്നതിന് അല്ലെങ്കില്&#x200d; നിലവിലുളള സംരംഭങ്ങള്&#x200d; മേല്&#x200d;പ്രകാരം തൊഴില്&#x200d; ലഭ്യമാകത്തക്കതരത്തില്&#x200d; വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്&#x200d;ത്തന മൂലധനം നല്&#x200d;കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്&#x200d;, സംഘത്തിലെ അംഗങ്ങള്&#x200d; ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്&#x200d;ക്കാണ് ധനസഹായം നല്&#x200d;കുക.</p>
<p>അപേക്ഷാ ഫോറം നോര്&#x200d;ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്&#x200d; ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്&#x200d; അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്&#x200d;ട്ടിന്&#x200d;റെ പകര്&#x200d;പ്പ്, താല്&#x200d;ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്&#x200d;പ്പുകള്&#x200d; സഹിതം 2023 സെപ്തംബര്&#x200d; 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്&#x200d;, നോര്&#x200d;ക്ക-റൂട്ട്സ് , നോര്&#x200d;ക്ക സെന്&#x200d;റര്&#x200d;, 3-ാം നില, തൈക്കാട്, തിരുവനന്തപുരം &#8211; 695 014 എന്ന വിലാസത്തില്&#x200d; ലഭ്യമാക്കേണ്ടതാണ്.</p>
<p>കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക് 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന നോര്&#x200d;ക്ക ഗ്ലോബല്&#x200d; കോണ്&#x200d;ടാക്ട് സെന്ററിന്റെ ടോള്&#x200d; ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്&#x200d; നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്&#x200d; സര്&#x200d;വ്വീസ്) ബന്ധപ്പെടാവുന്നതാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pravasi-co-operative-societies-aid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു</title>
		<link>https://www.chandrikadaily.com/omanmalayalideath.html</link>
					<comments>https://www.chandrikadaily.com/omanmalayalideath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 09 Jun 2023 08:27:56 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258371</guid>

					<description><![CDATA[നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പത്തനംതിട്ട പന്തളം കുരമ്പാല മുക്കോടിയിൽ മനോജ്‌ (46)ആണ് മരണപ്പെട്ടത്.പെരുമ്പുളിയ്ക്കൽ കളിയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പിൻ്റെ മകനാണ്. ഭാര്യ: റാണി ആർ നായർ. മക്കൾ: പൂജ, ശ്രേയ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/omanmalayalideath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന റവന്യൂ വകുപ്പിൽ പ്രവാസി സെല്ലിനും പ്രവാസിമിത്രം പോർട്ടലിനും  തുടക്കമായി</title>
		<link>https://www.chandrikadaily.com/pravasimithramportelstarted.html</link>
					<comments>https://www.chandrikadaily.com/pravasimithramportelstarted.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 18 May 2023 01:34:53 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[keralagovernment]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254430</guid>

					<description><![CDATA[ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും.]]></description>
										<content:encoded><![CDATA[<p>റവന്യു വകുപ്പ് ആരംഭിച്ച പ്രവാസി സെൽ, പ്രവാസിമിത്രം പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യൂ വകുപ്പിൽ പ്രവാസി സെല്ലും പ്രവാസിമിത്രം പോർട്ടലും ആരംഭിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷകളുടെയും ,പരാതിയുടെ സ്റ്റാറ്റസ് അറിയാൻ പ്രവാസിമിത്രം പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെൽ ഓഫീസറായി ഡെപ്യൂട്ടി കളക്ടറേയും സ്റ്റേറ്റ് നോഡൽ ഓഫീസറായി ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറെയും നിയമിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pravasimithramportelstarted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടിൽ നിന്നും കാണാതായത് 600 പവൻ സ്വർണം ; കാസർകോട്ടെ പ്രവാസിയുടെ മരണത്തിൽ ദുരൂഹത</title>
		<link>https://www.chandrikadaily.com/kasargodepravasideath.html</link>
					<comments>https://www.chandrikadaily.com/kasargodepravasideath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Apr 2023 06:35:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250288</guid>

					<description><![CDATA[ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ]]></description>
										<content:encoded><![CDATA[<p>കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്&#x200d;റെ മരണത്തിൽ ദുരൂഹത സംശയിച്ച് ബന്ധുക്കൾ. പോലീസിൽ പരാതി നൽകി. ഗഫൂറിന്&#x200d;റെ മരണത്തിന് പിന്നാലെ,വീട്ടിൽ നിന്നും 600 പവനിലേറെ സ്വർണം കാണാതായെന്ന വാർത്ത പുറത്തുവന്നതോടെയാണ് ബന്ധുക്കൾക്ക് സംശയം ബലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്&#x200d;മയിലെ എം.സി.അബ്ദുൽഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasargodepravasideath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു</title>
		<link>https://www.chandrikadaily.com/dammamthrisurnativedied.html</link>
					<comments>https://www.chandrikadaily.com/dammamthrisurnativedied.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 31 Mar 2023 10:49:49 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dammam]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[pravasi]]></category>
		<category><![CDATA[thrisur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245519</guid>

					<description><![CDATA[മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് ആളത്ത്, </strong><strong>ദമ്മാം.</strong></p>
<p>സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.<br />
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dammamthrisurnativedied.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്&#x200d; ഖേദിക്കുന്നുവെന്ന്പ്രവാസി വ്യവസായി</title>
		<link>https://www.chandrikadaily.com/ldf-fraud-cmdrf.html</link>
					<comments>https://www.chandrikadaily.com/ldf-fraud-cmdrf.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 25 Feb 2023 05:49:39 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[kgabraham]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239840</guid>

					<description><![CDATA[കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് മലയാളിയായ എബ്രഹാം.]]></description>
										<content:encoded><![CDATA[<p>ഇടതുപക്ഷത്തിന് വോട്ടുചെയ്തതില്&#x200d; ഖേദിക്കുന്നു. എന്തിനാണ് അവര്&#x200d; പ്രവാസികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. പൂട്ടിക്കിടക്കുന്ന വീടുകള്&#x200d;ക്ക് നികുതി ചുമത്തിയത് തികഞ്ഞ അഹങ്കാരമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്&#x200d; ലക്ഷങ്ങള്&#x200d; നല്&#x200d;കിയിട്ടുണ്ട്. പ്രളയകാലത്ത് പ്രത്യേകിച്ചും. അതൊന്നും അര്&#x200d;ഹരായവര്&#x200d;ക്ക് എത്തിയില്ല. എല്ലാം കട്ടുമുടിക്കുകയാണ്. ഇതാണ് വിജിലന്&#x200d;സ് നടത്തിയ അന്വേഷണത്തില്&#x200d; വ്യക്തമായിരിക്കുന്നത്. ഇനി രാഷ്ട്രീയക്കാര്&#x200d;ക്ക് ഞാനൊന്നും കൊടുക്കില്ല. കെ.ജി എബ്രഹാം എന്ന പ്രവാസി വ്യവസായി വ്യക്തമാക്കി. കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് മലയാളിയായ എബ്രഹാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-fraud-cmdrf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
