<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>praying &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/praying/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Apr 2024 10:20:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>praying &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിസ്‌കാരത്തിന്റെ പേരില്&#x200d; ആക്രമണത്തിനിരയായ വിദേശ വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കി ഗുജറാത്ത് സർവകലാശാല</title>
		<link>https://www.chandrikadaily.com/gujarat-university-kicked-out-foreign-students-who-were-attacked-for-praying.html</link>
					<comments>https://www.chandrikadaily.com/gujarat-university-kicked-out-foreign-students-who-were-attacked-for-praying.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 10:20:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[foreign students]]></category>
		<category><![CDATA[gujarat university]]></category>
		<category><![CDATA[praying]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294773</guid>

					<description><![CDATA[റമസാന്&#x200d; മാസത്തിന്റെ തുടക്കത്തിലാണ് കാംപസിലെ ഹോസ്റ്റൽ ബ്ലോക്കിൽ വിദ്യാർഥികൾ സമൂഹ നമസ്‌കാരം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>കാംപസിൽ നിസ്കരിച്ചതിന് ഗുജറാത്ത് സർവകലാശാലയിൽ ആക്രമണത്തിനിരയായ വിദേശ വിദ്യാർഥികൾക്കെതിരെ അധികൃതരുടെ നടപടിയും. അഫ്ഗാനിസ്താൻ, ആഫ്രിക്കൻ വിദ്യാർഥികളോട് ഹോസ്റ്റലിൽനിന്ന് ഒഴിയാൻ സർവകലാശാലാ അധികൃതർ ഉത്തരവിട്ടു. കോഴ്‌സ് കഴിഞ്ഞും ഹോസ്റ്റലിൽ താമസിച്ചെന്ന് ആരോപിച്ചാണു നടപടി.</p>
<p>അഫ്ഗാനിസ്താനിൽനിന്നുള്ള ആറു വിദ്യാർഥികൾക്കും കിഴക്കൻ ആഫ്രിക്കയിൽനിന്നുള്ള ഒരാൾക്കുമെതിരെയാണു നടപടി. വൈസ് ചാൻസലർ നീരജ ഗുപ്തയാണു നടപടിയെക്കുറിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയോട് വിശദീകരിച്ചത്. കോഴ്‌സ് കാലാവധി കഴിഞ്ഞ ശേഷവും ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ളതുകൊണ്ട് വിദ്യാർഥികൾ ഹോസ്റ്റലിൽ തന്നെ തങ്ങുകയായിരുന്നുവെന്ന് അവർ പറഞ്ഞു.</p>
<p>ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി അവർക്ക് സുരക്ഷിതമായി നാട്ടിലേക്കു മടങ്ങാവുന്നതാണെന്നും പൂർവ വിദ്യാർഥികളെ ഹോസ്റ്റലിൽ തങ്ങാൻ അനുവദിക്കാനാകില്ലെന്നും വി.സി പറഞ്ഞു.</p>
<p>വിദ്യാർഥികളുടെ രാജ്യങ്ങളുടെ കോൺസുലേറ്റുകളെ വിവരം അറിയിച്ചതായും വി.സി നീരജ അറിയിച്ചു. അവരും വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയിൽനിന്ന് ഇതിനകം 300ലേറെ വിദേശ വിദ്യാർഥികൾ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ടെന്നും വി.സി കൂട്ടിച്ചേർത്തു.</p>
<p>മാർച്ച് 16ന് റമസാന്&#x200d; മാസത്തിന്റെ തുടക്കത്തിലാണ് കാംപസിലെ ഹോസ്റ്റൽ ബ്ലോക്കിൽ വിദ്യാർഥികൾ സമൂഹ നമസ്‌കാരം നടത്തിയത്. വിവരം അറിഞ്ഞ് പുറത്തുനിന്ന് എത്തിയ സംഘം വിദ്യാർഥികൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ശ്രീലങ്ക, താജികിസ്താൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.</p>
<p>സംഭവത്തിനു പിന്നാലെ അഫ്ഗാൻ, ഗാംബിയൻ നയതന്ത്ര സംഘം സർവകലാശാല സന്ദർശിക്കുകയും വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം വിദ്യാർഥികളുടെ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-university-kicked-out-foreign-students-who-were-attacked-for-praying.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്പലത്തില്&#x200d; കയറി നമസ്‌കരിച്ചെന്ന കേസില്&#x200d; യു.പിയില്&#x200d; യുവതിയും മകളും അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-woman-and-her-daughter-were-arrested-in-up-in-the-case-of-entering-the-temple-and-praying.html</link>
					<comments>https://www.chandrikadaily.com/a-woman-and-her-daughter-were-arrested-in-up-in-the-case-of-entering-the-temple-and-praying.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Sep 2023 14:31:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[daughter]]></category>
		<category><![CDATA[praying]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274993</guid>

					<description><![CDATA[ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലുള്ള കേസര്&#x200d;പൂര്&#x200d; ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>അമ്പലത്തില്&#x200d; കയറി നമസ്‌കരിച്ചെന്ന കേസില്&#x200d; യു.പിയില്&#x200d; യുവതിയും മകളും അറസ്റ്റില്&#x200d;. ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലുള്ള കേസര്&#x200d;പൂര്&#x200d; ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. സജിന (45), മകള്&#x200d; സബീന (19) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര പരിസരത്ത് ഇവര്&#x200d; നമസ്‌കാരിച്ചതായാണ് പൊലീസ് പറയുന്നത്. ഇവരെ നമസ്‌കരിക്കാന്&#x200d; പ്രേരിപ്പിച്ചതിന് ഒരു മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>മൗലവി ചമന്&#x200d; ഷാ എന്നയാളാണ് യുവതിയേയും മകളേയും അമ്പലത്തില്&#x200d; നമസ്‌കരിക്കാന്&#x200d; പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. അങ്ങനെ ചെയ്താല്&#x200d; ജീവിതത്തില്&#x200d; ഭാഗ്യമുണ്ടാകുമെന്ന് ഇരുവരേയും ധരിപ്പിക്കുകയായിരുന്നു. &#8216;മൂവരെയും അറസ്റ്റ് ചെയ്ത് റിമാന്&#x200d;ഡ് ചെയ്തിട്ടുണ്ട്.</p>
<p>ഇന്ത്യന്&#x200d; പീനല്&#x200d; കോഡ് സെക്ഷന്&#x200d; 120 ബി (ക്രിമിനല്&#x200d; ഗൂഢാലോചന), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്&#x200d; ഉദ്ദേശിച്ചുള്ള ബോധപൂര്&#x200d;വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്&#x200d;) പ്രകാരമാണ് ഇവര്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>&#8216;സംഭവം വര്&#x200d;ഗീയ വിദ്വേഷം പരത്തുന്നവര്&#x200d; ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്&#x200d; ഞങ്ങള്&#x200d; പൊലീസിനെയും പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി (പിഎസി) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്&#8217;പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള രാജേഷ് കുമാര്&#x200d; മിശ്ര പറഞ്ഞു.</p>
<p>ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ സജിനയും സബീനയും പെട്ടെന്ന് ക്ഷേത്രപരിസരത്ത് നമസ്‌കരിക്കാന്&#x200d; തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്നവര്&#x200d; എതിര്&#x200d;ത്തെങ്കിലും ഇരുവരും പ്രാര്&#x200d;ഥന തുടരുകയായിരുന്നുവെന്ന്? പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-woman-and-her-daughter-were-arrested-in-up-in-the-case-of-entering-the-temple-and-praying.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
