<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pregnant &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pregnant/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Jul 2025 08:54:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pregnant &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗര്‍ഭം ധരിച്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം; വിചിത്ര ഉത്തരവില്‍ റഷ്യയില്‍ വിവാദം</title>
		<link>https://www.chandrikadaily.com/financial-assistance-to-school-girls-in-case-of-pregnancy-controversy-in-russia-over-strange-order.html</link>
					<comments>https://www.chandrikadaily.com/financial-assistance-to-school-girls-in-case-of-pregnancy-controversy-in-russia-over-strange-order.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 08 Jul 2025 08:54:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[pregnant]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Scholarship]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347027</guid>

					<description><![CDATA[ജനനനിരക്കില്‍ കുത്തനെ ഇടിവുണ്ടായ സാഹചര്യത്തില്‍, സ്‌കൂളിലും കോളേജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭിണികളാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്ന വിവാദപരമായ ഒരു പുതിയ സംരംഭം റഷ്യ ആരംഭിച്ചു. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പ്രോഗ്രാം, ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 100,000 റൂബിള്‍സ് (ഏകദേശം 90,000 രൂപ) നല്‍കുന്നു. 2025 മാര്‍ച്ചില്‍ റഷ്യയുടെ ജനസംഖ്യാ ഇടിവ് മാറ്റാന്‍ ലക്ഷ്യമിട്ട് സ്വീകരിച്ച ജനസംഖ്യാപരമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. [&#8230;]]]></description>
										<content:encoded><![CDATA[<p>ജനനനിരക്കില്&#x200d; കുത്തനെ ഇടിവുണ്ടായ സാഹചര്യത്തില്&#x200d;, സ്‌കൂളിലും കോളേജിലും പോകുന്ന പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഗര്&#x200d;ഭിണികളാകാനും കുട്ടികളെ വളര്&#x200d;ത്താനും സാമ്പത്തിക പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്ന വിവാദപരമായ ഒരു പുതിയ സംരംഭം റഷ്യ ആരംഭിച്ചു. നിലവില്&#x200d; തിരഞ്ഞെടുത്ത പ്രദേശങ്ങളില്&#x200d; പരീക്ഷണാടിസ്ഥാനത്തില്&#x200d; നടപ്പിലാക്കുന്ന ഈ പ്രോഗ്രാം, ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്&#x200d;ന്ന സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് 100,000 റൂബിള്&#x200d;സ് (ഏകദേശം 90,000 രൂപ) നല്&#x200d;കുന്നു.</p>
<p>2025 മാര്&#x200d;ച്ചില്&#x200d; റഷ്യയുടെ ജനസംഖ്യാ ഇടിവ് മാറ്റാന്&#x200d; ലക്ഷ്യമിട്ട് സ്വീകരിച്ച ജനസംഖ്യാപരമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഇത് പരീക്ഷണാടിസ്ഥാനത്തില്&#x200d; പത്ത് മേഖലകളില്&#x200d; നടപ്പിലാക്കുന്നു, പ്രായപൂര്&#x200d;ത്തിയായ പെണ്&#x200d;കുട്ടികള്&#x200d;ക്ക് മാത്രമേ ഇത് ബാധകമാകൂ &#8211; നിയമപരമായി പ്രായമുള്ളവര്&#x200d;, ഇപ്പോഴും സ്‌കൂളിലോ കോളേജിലോ ആയിരുന്നിട്ടും. കാഷ് ബോണസും മാതൃ ആനുകൂല്യങ്ങളും പോലുള്ള പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന &#8216;പ്രൊനാറ്റലിസത്തിന്റെ&#8217; ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്.</p>
<p>2023-ല്&#x200d; റഷ്യയുടെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളാണ്, ജനസംഖ്യാ സ്ഥിരത നിലനിര്&#x200d;ത്താന്&#x200d; ആവശ്യമായ 2.05 എന്നതിനേക്കാള്&#x200d; വളരെ താഴെയാണ്. ഭയാനകമായ ഈ ഇടിവ്, കുട്ടികളുണ്ടാകാന്&#x200d; യുവതികളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്&#x200d; ആക്രമണാത്മക നടപടികള്&#x200d; സ്വീകരിക്കാന്&#x200d; അധികാരികളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഈ നീക്കം രാജ്യത്തുടനീളം ചൂടേറിയ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴിയൊരുക്കിയിട്ടുണ്ട്. റഷ്യന്&#x200d; പബ്ലിക് ഒപിനിയന്&#x200d; റിസര്&#x200d;ച്ച് സെന്റര്&#x200d; അടുത്തിടെ നടത്തിയ ഒരു സര്&#x200d;വേ പ്രകാരം, 43% റഷ്യക്കാര്&#x200d; ഈ നയത്തെ പിന്തുണയ്ക്കുന്നു, 40% എതിര്&#x200d;ക്കുന്നു.</p>
<p>കൗമാരക്കാരെ അമ്മമാരാകാന്&#x200d; പ്രേരിപ്പിക്കുന്ന ആശയം ആഗോള ശ്രദ്ധയും വിമര്&#x200d;ശനവും ആകര്&#x200d;ഷിച്ചു. ഇത് ദുര്&#x200d;ബലരായ യുവതികളെ ചൂഷണം ചെയ്യുമെന്നും അവരുടെ വിദ്യാഭ്യാസവും തൊഴില്&#x200d; സാധ്യതകളും പാളം തെറ്റിക്കുമെന്നും വിമര്&#x200d;ശകര്&#x200d; വാദിക്കുന്നു. എന്നിരുന്നാലും, വര്&#x200d;ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദേശീയ ശക്തിയുടെയും തന്ത്രപരമായ ശക്തിയുടെയും സാമ്പത്തിക പ്രതിരോധശേഷിയുടെയും പ്രതീകമായാണ് ക്രെംലിന്&#x200d; കാണുന്നത്.</p>
<p>പ്രൊനറ്റലിസ്റ്റ് നയങ്ങള്&#x200d; സ്വീകരിക്കുന്നതില്&#x200d; റഷ്യ ഒറ്റയ്ക്കല്ല. മൂന്നോ അതിലധികമോ കുട്ടികളുള്ള അമ്മമാര്&#x200d;ക്ക് ഹംഗറി നികുതി ഇളവുകള്&#x200d; വാഗ്ദാനം ചെയ്യുന്നു, അതേസമയം പോളണ്ട് ഒരു കുട്ടിക്ക് പ്രതിമാസ അലവന്&#x200d;സുകള്&#x200d; നല്&#x200d;കുന്നു. യുഎസില്&#x200d;, മുന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സ്ത്രീകള്&#x200d;ക്ക് പ്രസവിക്കുന്നതിന് 5,000 ഡോളര്&#x200d; പ്രോത്സാഹനമായി നിര്&#x200d;ദ്ദേശിച്ചു. എന്നിരുന്നാലും, കുറയുന്ന ഫെര്&#x200d;ട്ടിലിറ്റി ട്രെന്&#x200d;ഡുകള്&#x200d; മാറ്റുന്നതിന് ഒരു രാജ്യവും ഇതുവരെ വിജയകരവും സുസ്ഥിരവുമായ പരിഹാരം കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്&#x200d; പറയുന്നു.</p>
<p>2050-ഓടെ മുക്കാല്&#x200d; ഭാഗത്തിലധികം രാജ്യങ്ങളും പ്രത്യുല്&#x200d;പാദന ശേഷിയുടെ മാറ്റത്തിന് താഴെയാകുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-assistance-to-school-girls-in-case-of-pregnancy-controversy-in-russia-over-strange-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭിണിയായ പ്ലസ് ടു വിദ്യാര്&#x200d;ഥിനിയുടെ മരണം; സഹപാഠി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/death-of-pregnant-plus-two-student-classmate-arrested.html</link>
					<comments>https://www.chandrikadaily.com/death-of-pregnant-plus-two-student-classmate-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 13:00:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Classmate]]></category>
		<category><![CDATA[plus two student]]></category>
		<category><![CDATA[pregnant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319567</guid>

					<description><![CDATA[ആലപ്പുഴ നൂറനാട് സ്വദേശി അഖില്&#x200d; ആണ് അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>അഞ്ചുമാസം ഗര്&#x200d;ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്&#x200d;ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്&#x200d; സഹപാഠി അറസ്റ്റില്&#x200d;. ആലപ്പുഴ നൂറനാട് സ്വദേശി അഖില്&#x200d; ആണ് അറസ്റ്റിലായത്. പെണ്&#x200d;കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.</p>
<p>പ്രതിക്ക് പതിനെട്ട് വയസും 6 മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം. സഹപാഠിയെ ാെപാലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്&#x200d; പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്&#x200d;കിയിരുന്നു.</p>
<p>പെണ്&#x200d;കുട്ടിയുടെ ഗര്&#x200d;ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്&#x200d;എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്&#x200d; ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.</p>
<p>പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്&#x200d;ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്&#x200d; പെണ്&#x200d;കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്&#x200d; ചികിത്സയിലായിരുന്നു. നവംബര്&#x200d; 22-ാം തീയതിയാണ് പെണ്&#x200d;കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അതിനിടെ, അമിത അളവില്&#x200d; ചില മരുന്നുകള്&#x200d; പെണ്&#x200d;കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്&#x200d; അസ്വാഭാവികതയുള്ളതിനാല്&#x200d; മൃതദേഹം പോസ്റ്റ്മോര്&#x200d;ട്ടത്തിന് അയക്കുകയുംചെയ്തു. തുടര്&#x200d;ന്ന് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലാണ് പെണ്&#x200d;കുട്ടി അഞ്ചുമാസം ഗര്&#x200d;ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്&#x200d; പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പെണ്&#x200d;കുട്ടിയുടെ വീട്ടില്&#x200d; നടത്തിയ പരിശോധനയില്&#x200d; കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്&#x200d; പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കുറിപ്പില്&#x200d; തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-pregnant-plus-two-student-classmate-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗത്തിന് ഇരയായ പതിനാറുകാരി ഗര്&#x200d;ഭിണിയായി; ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കാതെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html</link>
					<comments>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Oct 2024 13:51:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[pregnant]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315498</guid>

					<description><![CDATA[ഗര്&#x200d;ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്&#x200d; അനുമതി നല്&#x200d;കേണ്ടത് കോടതിയായതിനാല്&#x200d; കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗത്തിന് ഇരയായ പതിനാറുകാരി ഗര്&#x200d;ഭിണിയായ സംഭവത്തില്&#x200d; ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കാതെ ഹൈക്കോടതി. കുട്ടിയുടെ കുടുംബം നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് വിജി അരുണ്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചിന്റേതാണ് നടപടി.</p>
<p>27 ആഴ്ച പിന്നിട്ട ഗര്&#x200d;ഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ കുടുംബം അനുമതി തേടിയത്.</p>
<p>എന്നാല്&#x200d; ഗര്&#x200d;ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്&#x200d; അനുമതി നല്&#x200d;കേണ്ടത് കോടതിയായതിനാല്&#x200d; കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗര്&#x200d;ഭഛിദ്രത്തിന് കുട്ടിയുടെ പ്രദേശത്തെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്&#x200d;മാരെ വെച്ച് മെഡിക്കല്&#x200d; ബോര്&#x200d;ഡ് രൂപീകരിക്കണമെന്നും തുടര്&#x200d;ന്ന് ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കണമെന്നുമാണ് കുടുംബം ഹൈക്കോടതിയില്&#x200d; ആവശ്യപ്പെട്ടത്.</p>
<p>എന്നാല്&#x200d; 24 ആഴ്ച കഴിഞ്ഞത് കൊണ്ട് മെഡിക്കല്&#x200d; ബോര്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ട് പരിഗണിച്ച് ഹൈക്കോടതി അനുമതി നല്&#x200d;കിയില്ല. ഗര്&#x200d;ഭകാലം പൂര്&#x200d;ത്തിയായതിന് ശേഷം നവജാത ശിശുവിനെ കുടുംബത്തിന് വളര്&#x200d;ത്താന്&#x200d; കഴിയില്ലെങ്കില്&#x200d; സര്&#x200d;ക്കാരിനെ ഏല്&#x200d;പ്പിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം കുടുംബത്തിനുണ്ടെന്നും കോടതി പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നല്&#x200d;കിയില്ല; ഗര്&#x200d;ഭിണിയെ അടിച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/a-fixed-fridge-was-not-given-as-dowry-the-pregnant-woman-was-beaten-to-death.html</link>
					<comments>https://www.chandrikadaily.com/a-fixed-fridge-was-not-given-as-dowry-the-pregnant-woman-was-beaten-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Aug 2023 16:25:06 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[18 young women]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fridge]]></category>
		<category><![CDATA[pregnant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268219</guid>

					<description><![CDATA[ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്&#x200d;ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന്&#x200d; പൊലീസിനോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d;: സ്ത്രീധനത്തിന്റെ പേരില്&#x200d; ഗര്&#x200d;ഭിണിയായ യുവതിയെ ഭര്&#x200d;ത്താവിന്റെ വീട്ടുകാര്&#x200d; അടിച്ചുകൊന്നു. ബിഹാറിലെ പുര്&#x200d;നിയയിലാണ് സംഭവം. അംഗൂരി ബീഗം (30)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അഞ്ചാമത്തെ ഗര്&#x200d;ഭമായിരുന്നു ഇത്. 2012 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് ഫ്രിഡ്ജ് സ്ത്രീധനമായി നല്&#x200d;കാമെന്ന് യുവതിയുടെ കുടുംബം വാക്കു നല്&#x200d;കിയിരുന്നു. ഇത് ലഭിക്കാത്തതിന്റെ പേരിലാണ് പതിനൊന്ന് വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പരാതി.</p>
<p>പുര്&#x200d;നിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭര്&#x200d;തൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ ഭര്&#x200d;ത്താവിന്റെ വീട്ടുകാര്&#x200d; ഒളിവില്&#x200d; പോയി. അംഗൂരിയെ വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് അയല്&#x200d;വാസികളാണ് ഇവരുടെ വീട്ടിലേക്ക് വിവരം അറിയിച്ചത്. ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്&#x200d;ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന്&#x200d; പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജിനു വേണ്ടിയാണ് സഹോദരി കൊല്ലപ്പെട്ടതെന്നും സഹോദരന്&#x200d; പറഞ്ഞു.</p>
<p>മോമിനാഥ് അലം ആണ് യുവതിയുടെ ഭര്&#x200d;ത്താവ്. ഇവര്&#x200d;ക്ക് നാല് മക്കളുമുണ്ട്. അഞ്ചാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗര്&#x200d;ഭിണിയായിരിക്കേയാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്&#x200d;ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുനല്&#x200d;കി. മര്&#x200d;ദനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fixed-fridge-was-not-given-as-dowry-the-pregnant-woman-was-beaten-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്&#x200d; സിസേറിയനുകളുടെ കണക്കില്&#x200d; വന്&#x200d; വര്&#x200d;ധനവ്: 2022 ല്&#x200d; 53% ശതമാനം</title>
		<link>https://www.chandrikadaily.com/massive-increase-in-cesarean-deliveries-in-the-country.html</link>
					<comments>https://www.chandrikadaily.com/massive-increase-in-cesarean-deliveries-in-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Jan 2023 07:07:00 +0000</pubDate>
				<category><![CDATA[Home]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[cesarean baby]]></category>
		<category><![CDATA[India]]></category>
		<category><![CDATA[medical]]></category>
		<category><![CDATA[pregnant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233273</guid>

					<description><![CDATA[അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്&#x200d; സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്&#x200d; ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്&#x200d; സിസേറിയനുകളുടെ കണക്ക് കുടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്&#x200d;. 2022ല്&#x200d; രാജ്യത്ത് ആകെ നടന്ന പ്രസവങ്ങളില്&#x200d; 53 ശതമാനവും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. എന്നാല്&#x200d; 15 ശതമാനം മാത്രമാണ് സിസേറിയന്&#x200d; പാടുള്ളൂ. സിസേറിയനുകളുടെ എണ്ണം വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; ഇവ നിയന്ത്രിക്കാന്&#x200d; കണക്കെടുപ്പും ബോധവത്കരണവും നടത്താന്&#x200d; ആരോഗ്യമന്ത്രാലയം തീരുമാനമെടുത്തു. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം വര്&#x200d;ധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.</p>
<p>ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്&#x200d; പ്രകാരം 2022ല്&#x200d; ഇന്ത്യയില്&#x200d; 53 ശതമാനം സിസേറിയനാണ് നടന്നത്. 2021ല്&#x200d; പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യസര്&#x200d;വേയില്&#x200d; ഇത് 47.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്&#x200d;ഷം സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; 15 ശതമാനം സിസേറിയന്&#x200d; നടന്നപ്പോള്&#x200d; സ്വകാര്യമേഖലയില്&#x200d; 38 ശതമാനമാണ് നടന്നത്.</p>
<p>സ്വകാര്യസര്&#x200d;ക്കാര്&#x200d; മേഖലകളില്&#x200d; ഏറ്റവുമധികം സിസേറിയനുകള്&#x200d; നടക്കുന്നത് തെലങ്കാനയിലാണ് 54.09 ശതമാനം. കേരളം ആറാം സ്ഥാനത്താണ് 42.41 ശതമാനം. സ്വകാര്യമേഖലയില്&#x200d; ഏറ്റവുംകൂടുതല്&#x200d; സിസേറിയനുകള്&#x200d; നടക്കുന്നത് അന്തമാന്&#x200d; നിക്കോബാര്&#x200d; (95.45), ത്രിപുര (93.72), പശ്ചിമബംഗാള്&#x200d; (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.</p>
<p>ലോകത്തെ ആകെ പ്രസവങ്ങളില്&#x200d; അഞ്ചിലൊന്നും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്&#x200d; സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്&#x200d; ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-increase-in-cesarean-deliveries-in-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറ്റടിച്ചപ്പോള്&#x200d; ഗര്&#x200d;ഭിണിയായി; ഒരു മണിക്കൂറിനുള്ളില്&#x200d; പ്രസവിച്ചു-വിചിത്രവാദവുമായി യുവതി</title>
		<link>https://www.chandrikadaily.com/indonesia-lady-contravercial-prgnancy.html</link>
					<comments>https://www.chandrikadaily.com/indonesia-lady-contravercial-prgnancy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 18 Feb 2021 04:13:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[pregnant]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179980</guid>

					<description><![CDATA[ലോകമാധ്യമങ്ങള്&#x200d; സംഭവം വാര്&#x200d;ത്തയാക്കിയതോടെ സംഭവം സോഷ്യല്&#x200d; മീഡിയയിലും വൈറലായിരിക്കുകയാണ്.
]]></description>
										<content:encoded><![CDATA[<p>ജക്കാര്&#x200d;ത്ത: കാറ്റടിച്ചപ്പോള്&#x200d; ഗര്&#x200d;ഭിണിയായി. ഒരുമണിക്കൂറിനുള്ളില്&#x200d; പ്രസവിച്ചുവെന്ന വിചിത്ര വാദവുമായി യുവതി.. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്&#x200d;കുട്ടിക്ക് ജന്മം നല്&#x200d;കിയത്. &#8216;താന്&#x200d; വീട്ടിലെ സ്വീകരണമുറിയില്&#x200d; ഇരിക്കുമ്പോള്&#x200d; ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്&#x200d;ക്ക് ശേഷം വയറില്&#x200d; അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്&#x200d; തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു&#8217; &#8211; ഇതാണ് യുവതിയുടെ വാദം.</p>
<p>എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാര്&#x200d;ത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യല്&#x200d; മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്&#x200d; എത്തിച്ചേരാന്&#x200d; തുടങ്ങി. വാര്&#x200d;ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്&#x200d;ത്തകരും സിതിയെ സന്ദര്&#x200d;ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്&#x200d;ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്&#x200d; സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; പറയുന്നത്.</p>
<p>പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്&#x200d; താന്&#x200d; ഗര്&#x200d;ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നന്&#x200d;സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റി ക്ലിനിക് തലവന്&#x200d; പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indonesia-lady-contravercial-prgnancy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>6 മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുമതി</title>
		<link>https://www.chandrikadaily.com/sc-allows-24-week-pregnant-woman-to-abort-foetus-with-undeveloped-skull.html</link>
					<comments>https://www.chandrikadaily.com/sc-allows-24-week-pregnant-woman-to-abort-foetus-with-undeveloped-skull.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jan 2017 11:02:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abortion]]></category>
		<category><![CDATA[pregnant]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16972</guid>

					<description><![CDATA[ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്. ഭ്രൂണത്തിന് വളര്‍ച്ചയില്ലെന്നും സ്വന്തം ജീവന് ഭീഷണിയുണെടന്നും ഭ്രൂണഹത്യ അനുവദിക്കണമെന്നുമുള്ള യുവതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാല്‍ തന്നെ കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുമുള്ള ആസ്പത്രി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കോടതി ഭ്രൂണഹത്യക്ക് അനുമതി നല്‍കിയത്. യുവതിയുടെ ഹര്‍ജി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 22 കാരിക്ക് ആറു മാസം വളര്&#x200d;ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്&#x200d; സുപ്രീം കോടതിയുടെ അനുമതി. ഗര്&#x200d;ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്&#x200d;ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്&#x200d;കിയത്.</p>
<p>ഭ്രൂണത്തിന് വളര്&#x200d;ച്ചയില്ലെന്നും സ്വന്തം ജീവന് ഭീഷണിയുണെടന്നും ഭ്രൂണഹത്യ അനുവദിക്കണമെന്നുമുള്ള യുവതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.</p>
<p>ഗര്&#x200d;ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്&#x200d;ച്ചയില്ലെന്നും ജനിച്ചാല്&#x200d; തന്നെ കുട്ടി ജീവിച്ചിരിക്കാന്&#x200d; സാധ്യതയില്ലെന്നുമുള്ള ആസ്പത്രി റിപ്പോര്&#x200d;ട്ടിനെ അടിസ്ഥാനമാക്കിയാണ് കോടതി ഭ്രൂണഹത്യക്ക് അനുമതി നല്&#x200d;കിയത്.</p>
<p>യുവതിയുടെ ഹര്&#x200d;ജി അന്വേഷിക്കാന്&#x200d; ഏഴു ഡോക്ടര്&#x200d;മാരടങ്ങിയ ബോര്&#x200d;ഡിനേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. 24 ആഴ്ച പ്രായമായ ഭ്രൂണത്തിന് വേണ്ട വിധത്തിലുള്ള വളര്&#x200d;ച്ചയില്ല. തലയോട് വികസിക്കാത്തത് ഗര്&#x200d;ഭപാത്രത്തില്&#x200d; നിന്നുള്ള നീക്കത്തിന് തടസമായേക്കും. ഇത് മാതാവിന്റെ ജീവന് ഭീഷണിയായേക്കുമെന്നുമാണ് മെഡിക്കല്&#x200d; ബോര്&#x200d;ഡ് നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്.</p>
<p>ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്&#x200d;.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മെഡിക്കല്&#x200d; ടെര്&#x200d;മിനേഷന്&#x200d; ഓഫ് പ്രഗ്‌നന്&#x200d;സി ആക്ട് അനുസരിച്ച് പ്രരാതിക്കാരിയുടെ ജീവന്&#x200d; സംരക്ഷിക്കാനുള്ള അവകാശം മുന്&#x200d; നിര്&#x200d;ത്തിയാണ് ഭൂണഹത്യക്ക് അനുമതി നല്&#x200d;കുന്നതെന്നാണ് കോടതി ഉത്തരവ് പ്രഖ്യാപിക്കവെ അറിയിച്ചത്.</p>
<p>അതേസമയം, പ്രത്യേക സന്ദര്&#x200d;ഭങ്ങളില്&#x200d; പ്രസവത്തിന് മുമ്പുള്ള ഏതുസമയത്തും ഭ്രൂണഹത്യ നടത്താനും ഭ്രൂണഹത്യാനുവാദം 24 ആഴ്ച ആക്കാനുമുള്ള സര്&#x200d;ക്കാരിന്റെ പുതിയ എം.ടി.പി നിയമ പരിഷ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-allows-24-week-pregnant-woman-to-abort-foetus-with-undeveloped-skull.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
