<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Presidential election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/presidential-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jul 2017 13:17:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Presidential election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തോറ്റെങ്കിലും മഹാസഖ്യത്തിന്റെ പിന്തുണയില്‍ മീരാകുമാര്‍ തകര്‍ത്തത് റെക്കോര്‍ഡ്</title>
		<link>https://www.chandrikadaily.com/in-defeat-too-oppositions-meira-kumar-breaks-50-year-old-record.html</link>
					<comments>https://www.chandrikadaily.com/in-defeat-too-oppositions-meira-kumar-breaks-50-year-old-record.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Jul 2017 12:11:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MeeraKumar]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Ramnath Kovind]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36629</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ ലോക്‌സഭ മുന്‍ സ്പീക്കര്‍ കൂടിയായ മീരാകുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടത് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡാണ് മീരയുടെ പേരില്‍ കുറിക്കപ്പെട്ടത്. കോവിന്ദിനോട് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാ മീരാകുമാര്‍ തോറ്റ സ്ഥാനര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടിന്റെ 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. തെരഞ്ഞെടുപ്പില്‍ ആകെ 10.69 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 3.67 ലക്ഷം വോട്ടുകളാണ് മീരാകുമാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്&#x200d; റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും തോല്&#x200d;വിയില്&#x200d; ലോക്‌സഭ മുന്&#x200d; സ്പീക്കര്&#x200d; കൂടിയായ മീരാകുമാറിന്റെ പേരില്&#x200d; കുറിക്കപ്പെട്ടത് റെക്കോര്&#x200d;ഡ്. ഏറ്റവും കൂടുതല്&#x200d; വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാര്&#x200d;ഥി എന്ന റെക്കോര്&#x200d;ഡാണ് മീരയുടെ പേരില്&#x200d; കുറിക്കപ്പെട്ടത്. കോവിന്ദിനോട് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥിയാ മീരാകുമാര്&#x200d; തോറ്റ സ്ഥാനര്&#x200d;ത്ഥിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടിന്റെ 50 വര്&#x200d;ഷം പഴക്കമുള്ള റെക്കോര്&#x200d;ഡാണ് തകര്&#x200d;ത്തത്.</p>
<p>തെരഞ്ഞെടുപ്പില്&#x200d; ആകെ 10.69 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്&#x200d; 3.67 ലക്ഷം വോട്ടുകളാണ് മീരാകുമാര്&#x200d; നേടിയത്. ഇതുവരെ മല്&#x200d;സരിച്ച പരാജിത സ്ഥാനാര്&#x200d;ഥികള്&#x200d;ക്ക് ലഭിച്ച കൂടിയ വോട്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-36634" src="https://www.chandrikadaily.com/wp-content/uploads/2017/07/meira-kumar-pti_650x400_61499391165.jpg" alt="meira-kumar-pti_650x400_61499391165" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/07/meira-kumar-pti_650x400_61499391165.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/07/meira-kumar-pti_650x400_61499391165-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/meira-kumar-pti_650x400_61499391165-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" />1967ല്&#x200d; മല്&#x200d;സരിച്ച മുന്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസായ കോക സുബ്ബ റാവുവിന്റെ റെക്കോര്&#x200d;ഡാണ് മീരാകുമാര്&#x200d; തകര്&#x200d;ത്തത്. ചീഫ് ജസ്റ്റിസ് ആയിരുന്ന കോക സ്ഥാനം രാജിവച്ച് മത്സരിച്ച രാഷ്ട്രപതി തിരഞ്ഞെടുപ്പില്&#x200d; 3.63 ലക്ഷം വോട്ടുകള്&#x200d; നേടിയെങ്കിലും സക്കീര്&#x200d; ഹുസൈനോട് പരാജയപ്പെടുകയായിരുന്നു. അന്&#x200d;പതു വര്&#x200d;ഷമായി തകര്&#x200d;ക്കപ്പെടാത്ത ഈ റെക്കോര്&#x200d;ഡാണ് മഹാസഖ്യത്തിന്റെ പിന്തുണയോടെ മല്&#x200d;സരിച്ച മീരാകുമാര്&#x200d; തകര്&#x200d;ത്തത്.</p>
<p>അതേസമയം, ബിജെപി നേതൃത്വം അവകാശപ്പെട്ടതുപോലെ 70 ശതമാനം വോട്ടുകളുടെ വന്&#x200d; വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; രാംനാഥ് കോവിന്ദിന് നേടാനായില്ലെങ്കിലും രണ്ടാമത്തെ ദളിത് പ്രസിഡന്റ് എന്ന റെക്കോര്&#x200d;ഡ് കോവിന്ദ് കരസ്ഥമാക്കി. 65.65 ശതമാനം വോട്ടുകള്&#x200d; മാത്രമാണ് തെരഞ്ഞെടുപ്പില്&#x200d; കോവിന്ദിന് ലഭിച്ചത്. മുന്&#x200d; രാഷ്ട്രപതിമാര്&#x200d;ക്ക് കോവിന്ദിനേക്കാളും വോട്ടുകള്&#x200d; ലഭിച്ചിട്ടുണ്ടെന്നതും തിരിച്ചടിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-defeat-too-oppositions-meira-kumar-breaks-50-year-old-record.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇടുങ്ങിയ  മനസ്സുകള്‍ക്കെതിരായ പോരാട്ടം: സോണിയ</title>
		<link>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html</link>
					<comments>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jul 2017 18:22:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MeeraKumar]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35990</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. &#8221; ഈ മത്സരത്തില്‍ അക്കങ്ങള്‍ (ഫലം) ഞങ്ങള്‍ക്കെതിരായിരിക്കാം. പക്ഷേ പോരാട്ടം ശക്തമായിരിക്കും, കടുപ്പമേറിയത്&#8221;സോണിയ പറഞ്ഞു.വിഭാഗീയ, വര്‍ഗീയ ചിന്താഗതികളാണ് ബി.ജെ.പി വെച്ചു പുലര്‍ത്തുന്നത്. അത്തരം ചിന്തകള്‍ കൊണ്ട് ഇന്ത്യയെ ബന്ദിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്&#x200d;ക്കെതിരെയാണെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.<br />
തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്&#x200d;ട്ടികളോട് പറഞ്ഞു. പാര്&#x200d;ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്&#x200d;ന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു അവര്&#x200d;. &#8221; ഈ മത്സരത്തില്&#x200d; അക്കങ്ങള്&#x200d; (ഫലം) ഞങ്ങള്&#x200d;ക്കെതിരായിരിക്കാം.<br />
പക്ഷേ പോരാട്ടം ശക്തമായിരിക്കും, കടുപ്പമേറിയത്&#8221;സോണിയ പറഞ്ഞു.വിഭാഗീയ, വര്&#x200d;ഗീയ ചിന്താഗതികളാണ് ബി.ജെ.പി വെച്ചു പുലര്&#x200d;ത്തുന്നത്. അത്തരം ചിന്തകള്&#x200d; കൊണ്ട് ഇന്ത്യയെ ബന്ദിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഇടുങ്ങിയ മനസ്സിന് രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല. രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഭരണഘടനാ പദവികള്&#x200d; പോലും ഇന്ന് ബി. ജെ. പിയുടെ ഉപരോധത്തിനു കീഴിലാണ്.<br />
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ ഭരണഘടനാ തലവന്മാരാണ്. അത് ചിലരുടെ ഉപരോധത്തിനു കീഴ്‌പ്പെടുന്നതില്&#x200d; ദുഃഖമുണ്ട്. ഭരണഘടനാ പദവിയുടെ അധികാരവും അന്തസ്സും സംരക്ഷിക്കാണ്&#x200d; ആ പദവിയില്&#x200d; എത്തുന്നവര്&#x200d; ആര്&#x200d;ജ്ജവം കാണിക്കണം.<br />
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്&#x200d; രാജ്യത്തിന് ഏറ്റവും അനുയോജ്യരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥികളാണ് മീരാകുമാറും ഗോപാല്&#x200d; കൃഷ്ണ ഗാന്ധിയുമെന്ന് സോണിയ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദളിതനല്ലെന്ന് ലാലു പ്രസാദ് യാദവ്</title>
		<link>https://www.chandrikadaily.com/lalu-says-on-nda-presidential-candidate.html</link>
					<comments>https://www.chandrikadaily.com/lalu-says-on-nda-presidential-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Jul 2017 15:14:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[Presidential election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34655</guid>

					<description><![CDATA[&#160; പറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും അദ്ദേഹം ഒ.ബി.സി വിഭാഗക്കാരനാണെന്നും ലാലു അവകാശപ്പെട്ടു. ആര്‍.ജെ.ഡി രൂപീകരണത്തിന്റെ 21-ാം വാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ലാലു ഇക്കാര്യം പറഞ്ഞത്. കോവിന്ദ് ഉത്തര്‍ പ്രദേശിലെ ചെറു ന്യൂനപക്ഷമായ കോലി സമുദായാംഗമാണെന്നും, കോലി വിഭാഗക്കാര്‍ മറ്റു പിന്നാക്ക വിഭാഗത്തിലാണ് (ഒ.ബി.സി) [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്&#x200d; എത്തി നില്&#x200d;ക്കെ എന്&#x200d;.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും അദ്ദേഹം ഒ.ബി.സി വിഭാഗക്കാരനാണെന്നും ലാലു അവകാശപ്പെട്ടു. ആര്&#x200d;.ജെ.ഡി രൂപീകരണത്തിന്റെ 21-ാം വാര്&#x200d;ഷിക ദിനത്തില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്യവേയാണ് ലാലു ഇക്കാര്യം പറഞ്ഞത്. കോവിന്ദ് ഉത്തര്&#x200d; പ്രദേശിലെ ചെറു ന്യൂനപക്ഷമായ കോലി സമുദായാംഗമാണെന്നും, കോലി വിഭാഗക്കാര്&#x200d; മറ്റു പിന്നാക്ക വിഭാഗത്തിലാണ് (ഒ.ബി.സി) ഉള്&#x200d;പ്പെടുന്നതെന്നും ലാലു പറഞ്ഞു. ഗുജറാത്തിലും അഞ്ച്, ആറ് ശതമാനം കോലി സമുദായാംഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായ ബിഹാറിന്റെ പുത്രി മീരാ കുമാറിന്റെ വിജയം ഉറപ്പിക്കാന്&#x200d; സാധ്യമായതെല്ലാം ചെയ്യുമെന്നും ലാലു പറഞ്ഞു. അതിനിടെ എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തില്&#x200d; പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു മാര്&#x200d;ച്ച് ചെയ്ത കോണ്&#x200d;ഗ്രസ് വിദ്യാര്&#x200d;ത്ഥി വിഭാഗം നേതാക്കളെ പറ്റ്‌നയില്&#x200d; പൊലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പ്രതിപക്ഷ പാര്&#x200d;ട്ടികളേയും മാധ്യമങ്ങളേയും ഭീഷണിപ്പെടുത്തുകയാണെന്നും ലാലു ആരോപിച്ചു. ആഗസ്ത് 27ന് പറ്റ്‌നയില്&#x200d; വിളിച്ചു ചേര്&#x200d;ത്ത റാലിയില്&#x200d; കോണ്&#x200d;ഗ്രസ്, എന്&#x200d;.സി.പി, ടി.എം.സി, ഇടത് പാര്&#x200d;ട്ടികള്&#x200d;, ബി.ജെ.ഡി, എസ്.പി, ബി.എസ്.പി നേതാക്കള്&#x200d; പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവിനേയും മായാവതിയേയും ഒരുമിപ്പിക്കാനുള്ള ശ്രമം താന്&#x200d; നടത്തുന്നുണ്ടെന്നും ലാലു പറഞ്ഞു. എസ്.പിയും ബി.എസ്.പിയും ഒരു മേല്&#x200d;ക്കൂരക്കു കീഴില്&#x200d; വരുന്ന ദിനത്തില്&#x200d; 2019ലെ തെരഞ്ഞെടുപ്പ് എന്ന മത്സരം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-says-on-nda-presidential-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 5ന്</title>
		<link>https://www.chandrikadaily.com/presidential-election-on-august-25.html</link>
					<comments>https://www.chandrikadaily.com/presidential-election-on-august-25.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 15:24:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[India president]]></category>
		<category><![CDATA[Presidential election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33966</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 5ന് നടക്കും. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുതന്നെയുണ്ടാവും. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്ത് 10ന് അവസാനിക്കും. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ പത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 18 ആണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആണ് റിട്ടേണിങ് ഓഫീസര്‍. 790 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളജാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആഗസ്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 5ന് നടക്കും. രാവിലെ പത്തു മുതല്&#x200d; വൈകീട്ട് അഞ്ചു വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുതന്നെയുണ്ടാവും. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരിയുടെ കാലാവധി ആഗസ്ത് 10ന് അവസാനിക്കും. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്&#x200d; പത്രികകള്&#x200d; സമര്&#x200d;പ്പിക്കാം. നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 18 ആണ്. രാജ്യസഭാ സെക്രട്ടറി ജനറല്&#x200d; ആണ് റിട്ടേണിങ് ഓഫീസര്&#x200d;. 790 പാര്&#x200d;ലമെന്റ് അംഗങ്ങള്&#x200d; അടങ്ങിയ ഇലക്ടറല്&#x200d; കോളജാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി ചുമതലയേല്&#x200d;ക്കുക. രാഷ്ട്രപതി സ്ഥാനത്തേക്കെന്നപോലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരമുണ്ടാകാനാണ് സാധ്യത. സ്ഥാനാര്&#x200d;ത്ഥികളെ സംബന്ധിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് രാഷ്ട്രീയകക്ഷികള്&#x200d; അടുത്തദിവസങ്ങളില്&#x200d; തന്നെ തുടക്കമിട്ടേക്കും. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥി മുന്&#x200d; സ്പീക്കര്&#x200d; മീരാ കുമാറും തമ്മിലാണ് മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-election-on-august-25.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത് സ്ഥാനാര്‍ഥിയെ ദളിത് കാര്‍ഡ് കൊണ്ട്;  മീരാകുമാറിന്  ബി.എസ്.പിയുടെ പിന്തുണ</title>
		<link>https://www.chandrikadaily.com/presidential-polls-2107-in-meira-kumar-vs-ram-nath-kovind-fight-mayawati-goes-opposition-way.html</link>
					<comments>https://www.chandrikadaily.com/presidential-polls-2107-in-meira-kumar-vs-ram-nath-kovind-fight-mayawati-goes-opposition-way.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 15:06:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[meira kumar]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Ramnath Kovind]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33274</guid>

					<description><![CDATA[ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ദളിത് സ്ഥാനാര്‍ഥിയെ ദളിത് കാര്‍ഡ് കൊണ്ട് തന്നെ നേരിടുക എന്ന ഉദ്ദേശത്തോടെ ദളിത് സ്ഥാനാര്‍ത്ഥിയുമായി എത്തിയ പ്രതിപക്ഷത്തിന് പിന്തുണ കൂടുന്നു. മുന്‍ ലോക്സഭ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടതോടെ പിന്തുണയുമായി ബിഎസ്പി രംഗത്തെത്തി. ബി.എസ്.പി നേതാവ് മായാവതി മീരാകുമാറിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു. നിലവില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ മീരാകുമാറിനെ പ്രഖ്യാപിച്ചത്. എന്‍ഡിഎ തങ്ങളുടെ രാഷ്ട്രപതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എന്&#x200d;.ഡി.എയുടെ ദളിത് സ്ഥാനാര്&#x200d;ഥിയെ ദളിത് കാര്&#x200d;ഡ് കൊണ്ട് തന്നെ നേരിടുക എന്ന ഉദ്ദേശത്തോടെ ദളിത് സ്ഥാനാര്&#x200d;ത്ഥിയുമായി എത്തിയ പ്രതിപക്ഷത്തിന് പിന്തുണ കൂടുന്നു. മുന്&#x200d; ലോക്സഭ സ്പീക്കറും കോണ്&#x200d;ഗ്രസ്സ് നേതാവുമായ മീരാകുമാര്&#x200d; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയായി പരിഗണിക്കപ്പെട്ടതോടെ പിന്തുണയുമായി ബിഎസ്പി രംഗത്തെത്തി. ബി.എസ്.പി നേതാവ് മായാവതി മീരാകുമാറിന്റെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.</p>
<p>നിലവില്&#x200d; 17 പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ സംയുക്ത സ്ഥാനാര്&#x200d;ത്ഥിയായാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്&#x200d; മീരാകുമാറിനെ പ്രഖ്യാപിച്ചത്. എന്&#x200d;ഡിഎ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി ദളിത് വിഭാഗത്തില്&#x200d; നിന്നുള്ള രാംനാഥ് കോവിന്ദിനെ മുന്നോട്ടുവെച്ചപ്പോള്&#x200d; തന്നെ പ്രതിപക്ഷ പാര്&#x200d;ട്ടികളും ഒരു ദളിത് സ്ഥാനാര്&#x200d;ത്ഥിയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബീഹാറില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസിലെ മുതിര്&#x200d;ന്ന ദളിത് നേതാവും, ആദ്യ വനിത ലോക്സഭ സ്പീക്കറുമായ മീരാകുമാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സുശീല്&#x200d; കുമാര്&#x200d; ഷിന്&#x200d;ഡെ, പ്രകാശ് അംബേദ്കര്&#x200d; തുടങ്ങിയ നേതാക്കളുടെ പേരുകളെ മറികടന്നാണ് മീരകുമാര്&#x200d; സ്ഥാനാര്&#x200d;ഥിയായത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Now, our party announces support to <a href="https://twitter.com/hashtag/MeiraKumar?src=hash">#MeiraKumar</a> for the post of President: BSP Chief Mayawati <a href="https://twitter.com/hashtag/PresidentialElection?src=hash">#PresidentialElection</a> <a href="https://t.co/4JJ3krmh60">pic.twitter.com/4JJ3krmh60</a></p>
<p>— ANI (@ANI_news) <a href="https://twitter.com/ANI_news/status/877888535214280704">June 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം ബിഹാര്&#x200d; ഗവര്&#x200d;ണറായിരുന്ന രാം നാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനത്തില്&#x200d; നിന്ന് പിന്നോട്ടില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. ഇന്ന് രാവിലെ എന്&#x200d;.സി.പി ദേശീയ അധ്യക്ഷന്&#x200d; ശരദ് യാദവ് എന്&#x200d;.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിക്ക് പിന്തുണ നല്&#x200d;കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്&#x200d; മീരാ കുമാറിനെ പ്രഖ്യാപിച്ചതോടെ എന്&#x200d;.സി.പി പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു.<br />
പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d; ഐക്യകണ്ഡേനെയാണ് മീരാകുമാറിനെ തെരഞ്ഞെടുത്തതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.</p>
<p><img loading="lazy" class="aligncenter wp-image-33292 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/kk3.jpg" alt="kk3" width="2048" height="747" srcset="https://www.chandrikadaily.com/wp-content/uploads/2017/06/kk3.jpg 2048w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-300x109.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-768x280.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-1024x374.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-696x254.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-1068x390.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/06/kk3-1151x420.jpg 1151w" sizes="(max-width: 2048px) 100vw, 2048px" /></p>
<p>മുന്&#x200d; ഉപപ്രധാനമന്ത്രി ജഗജീവന്&#x200d; റാമിന്റെ മകള്&#x200d;, ബീഹാര്&#x200d; സ്വദേശി, ദളിത് എന്നീ പ്രത്യേകതകളാണ് സ്ഥാനാര്&#x200d;ഥിയാക്കുന്നതില്&#x200d; കാരണമായത്. ദളിത് നേതാവായ മായാവതിയെ ഉപതിരഞ്ഞെടുപ്പില്&#x200d; തോല്&#x200d;പിച്ച് കൊണ്ടായിരുന്നു മീരാകുമാറിന്റെ ജനാധാപത്യ രാഷട്രീയത്തലേക്കുള്ള അരങ്ങേറ്റം. 1985ല്&#x200d; ഉത്തര്&#x200d; പ്രദേശിലെ ബിജ്നോറില്&#x200d; നിന്നാണ് മീരാകുമാര്&#x200d; ആദ്യമായി ലോക്സഭയിലെത്തിത്. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മീരാകുമാര്&#x200d; മന്&#x200d;മോഹന്&#x200d;സിംഗ് സര്&#x200d;ക്കാരിന്റെ കാലത്ത് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 15ാം ലോക്സഭയില്&#x200d; കേന്ദ്രമന്ത്രിയായി അധികാരമേറ്റിരുന്നെങ്കിലും ക്യാബിനറ്റ് മന്ത്രി സ്ഥാനം രാജിവെച്ചാണ് മീരാകുമാര്&#x200d; ആദ്യ വനിത ലോക്സഭ നേതാവായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-polls-2107-in-meira-kumar-vs-ram-nath-kovind-fight-mayawati-goes-opposition-way.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി</title>
		<link>https://www.chandrikadaily.com/ex-lok-sabha-speaker-meira-kumar-of-congress-to-be-oppns-prez-candidate.html</link>
					<comments>https://www.chandrikadaily.com/ex-lok-sabha-speaker-meira-kumar-of-congress-to-be-oppns-prez-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 12:30:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[meira kumar]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33260</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ലോക്‌സഭാ മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മീരാ കുമാര്‍. ബിഹാര്‍ ഗവര്‍ണറായിരുന്നു രാം നാഥ് കോവിന്ദിനെ എന്‍.ഡി.എയുടെ ദളിത് സ്ഥാനാര്‍ഥിയാക്കി ഇറക്കിയ രാഷട്രീയ നീക്കത്തിന് കടുത്ത വെല്ലുവിളിയാവും പ്രതിപക്ഷത്തിന്റെ നീക്കം. ബിഹാറുകാരി കൂടിയായ മീരാ കുമാറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷത്തിന്റെ സ്ഥാനാര്&#x200d;ഥിയായി ലോക്‌സഭാ മുന്&#x200d; സ്പീക്കറും കോണ്&#x200d;ഗ്രസ് നേതാവുമായ മീരാ കുമാറിനെ തെരഞ്ഞെടുത്തു. കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് തീരുമാനമായത്. 17 പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; മീരയുടെ സ്ഥാനാര്&#x200d;ഥിത്വത്തെ പിന്തുണക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്&#x200d; ആയിരുന്നു മീരാ കുമാര്&#x200d;.</p>
<p>ബിഹാര്&#x200d; ഗവര്&#x200d;ണറായിരുന്നു രാം നാഥ് കോവിന്ദിനെ എന്&#x200d;.ഡി.എയുടെ ദളിത് സ്ഥാനാര്&#x200d;ഥിയാക്കി ഇറക്കിയ രാഷട്രീയ നീക്കത്തിന് കടുത്ത വെല്ലുവിളിയാവും പ്രതിപക്ഷത്തിന്റെ നീക്കം. ബിഹാറുകാരി കൂടിയായ മീരാ കുമാറിന്റെ പൊതു സ്വീകാര്യതയും കോവിന്ദിന് വെല്ലുവിളിയാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ex-lok-sabha-speaker-meira-kumar-of-congress-to-be-oppns-prez-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; രാംനാഥ് കോവിന്ദിന് നിതീഷ് കുമാറിന്റെ പിന്തുണ</title>
		<link>https://www.chandrikadaily.com/bihar-chief-minister-nitish-kumar-warms-up-to-bjp-this-is-not-the-first-time-he-has-done-so.html</link>
					<comments>https://www.chandrikadaily.com/bihar-chief-minister-nitish-kumar-warms-up-to-bjp-this-is-not-the-first-time-he-has-done-so.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Jun 2017 16:26:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nithishkumar]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Ramnath Kovind]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33135</guid>

					<description><![CDATA[ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ നല്‍കനാണ് ബിഹാറില്‍ ചേര്‍ന്ന ജെഡിയു യോഗം തീരുമാനിച്ചത്. കുറച്ചു നാളായി മോദിയുമായി പ്രീണന സമീപനം സ്വീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോവിന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാംനാഥ് കോവിന്ദ് നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ കൂടിയാണെന്നതും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എന്&#x200d;ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്&#x200d; (യു) നേതാവും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d;. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ നല്&#x200d;കനാണ് ബിഹാറില്&#x200d; ചേര്&#x200d;ന്ന ജെഡിയു യോഗം തീരുമാനിച്ചത്. കുറച്ചു നാളായി മോദിയുമായി പ്രീണന സമീപനം സ്വീകരിക്കുന്ന ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; കോവിന്ദിന് പിന്തുണ നല്&#x200d;കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കുന്ന രാംനാഥ് കോവിന്ദ് നിലവിലെ ബിഹാര്&#x200d; ഗവര്&#x200d;ണര്&#x200d; കൂടിയാണെന്നതും തീരുമാനത്തിന് കാരണമായി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിന് കോവിന്ദിന് പിന്തുണ നല്&#x200d;കേണ്ട നിലയാണ്.</p>
<p>പ്രതിപക്ഷ ഐക്യത്തിനും, ബദല്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ മല്&#x200d;സരിപ്പിക്കാനുള്ള തീരുമാനത്തിനും കനത്ത പ്രഹരമേല്&#x200d;പ്പിക്കുന്നതാണ് ജെഡിയുവിന്റെ കാലുമാറ്റം. ബിഹാറില്&#x200d; ബിജെപിയെ വീഴ്ത്തി ഭരണം പിടിക്കാന്&#x200d; മഹാസഖ്യത്തിന് രൂപം നല്&#x200d;കിയ നിതീഷ് കുമാര്&#x200d; ബിജെപിക്കൊപ്പം കൂടുന്ന രാഷ്ട്രീയ മാറ്റമാണ് ദേശീയ തലത്തില്&#x200d; കാണാന്&#x200d; സാധിക്കുന്നത്. ഇതിന്റെ തുടര്&#x200d;ച്ചയാണ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനവും. ദളിത് സ്ഥാനാര്&#x200d;ത്ഥി ആയതിനാല്&#x200d; പിന്തുണ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിക്കെന്ന സൂചനയാണ് നേരത്തെ നിതീഷ് കുമാര്&#x200d; നല്&#x200d;കിയതെങ്കിലും പ്രതിപക്ഷ ഐക്യം സ്ഥാനാര്&#x200d;ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് ഭരണപക്ഷ സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ദളിത് സ്ഥാനാര്&#x200d;ത്ഥിയായതിനാല്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണയ്ക്കുമെന്ന സൂചന ബിഎസ്പി നേതാവ് മായാവതിയും നല്&#x200d;കിയിരുന്നു. ബിജെപിയുടെ ദളിത് സ്ഥാനാര്&#x200d;ത്ഥിയെ എങ്ങനെ എതിര്&#x200d;ക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാമുള്ളത്. ഈ സാഹചര്യത്തില്&#x200d; ബദല്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്താനുള്ള തീരുമാനത്തില്&#x200d; നിന്ന് കോണ്&#x200d;ഗ്രസും മറ്റ് പ്രതിപക്ഷ പാര്&#x200d;ട്ടികളും പിന്&#x200d;വാങ്ങുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. കോവിന്ദിനെ പിന്തുണക്കുന്നതില്&#x200d; ജെഡിയുവില്&#x200d; ഭിന്നതയുണ്ട്. ജെഡിയു കേരളാ ഘടകം ദേശീയ ഘടകത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതേ സമയം ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്നാണ് ബിഹാറില്&#x200d; ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ആര്&#x200d;.ജെ.ഡിയുടെ തീരുമാനം. നേരത്തെ 48.93 ശതമാനം വോട്ടു മാത്രമുണ്ടായിരുന്ന ഭരണ പക്ഷത്തിന് ഇപ്പോള്&#x200d; വിവിധ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ 60 ശതമാനത്തിലധികം വോട്ടുകള്&#x200d; ഉറപ്പായി. 25893 വോട്ടിന്റെ മൂല്യമുള്ള ശിവസേന കഴിഞ്ഞ ദിവസം കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടി.ആര്&#x200d;.എസ്, ടി.ഡി.പി, വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ്, അസംഗണപരിഷത്, ബോഡോലാന്റ് പീപ്പിള്&#x200d;സ് ഫ്രണ്ട് എന്നീ കക്ഷികളും കോവിന്ദിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ ബിജു ജനതാദളും എന്&#x200d;.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് രാംനാഥ് കോവിന്ദ് പത്രിക സമര്&#x200d;പ്പിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-chief-minister-nitish-kumar-warms-up-to-bjp-this-is-not-the-first-time-he-has-done-so.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യം; രാം നാഥ് കോവിന്ദിന്റെ സംഘപരിവാര്‍ മുഖം പുറത്ത്</title>
		<link>https://www.chandrikadaily.com/islam-christianity-alien-so-cannot-get-quota-bjp.html</link>
					<comments>https://www.chandrikadaily.com/islam-christianity-alien-so-cannot-get-quota-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 08:33:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Ramnath Kovind]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32925</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണിപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമെതിരെ രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനകളാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ന്യൂനപക്ഷ സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് കോവിന്ദ് നടത്തിയ പ്രസംഗങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയത് ബി.ജെ.പി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്&#x200d;ഡിഎ ദളിത് സ്ഥാനാര്&#x200d;ത്ഥിയായി ഉയര്&#x200d;ത്തിക്കാണിക്കുന്ന ബീഹാര്&#x200d; ഗവര്&#x200d;ണര്&#x200d; രാം നാഥ് കോവിന്ദിന്റെ മുന്&#x200d;കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്&#x200d; പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്&#x200d; അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണിപ്പോള്&#x200d; ദേശീയ മാധ്യമങ്ങളില്&#x200d; വിവാദമായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്&#x200d;ക്കും പിന്നോക്ക വിഭാഗക്കാര്&#x200d;ക്കുമെതിരെ രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനകളാണ് മാധ്യമങ്ങളില്&#x200d; ഇപ്പോള്&#x200d; പ്രചരിക്കുന്നത്. ന്യൂനപക്ഷ സംവരണാനുകൂല്യങ്ങളെ എതിര്&#x200d;ത്ത് കോവിന്ദ് നടത്തിയ പ്രസംഗങ്ങള്&#x200d; ദേശീയ മാധ്യമങ്ങള്&#x200d; വീണ്ടും കുത്തിപ്പൊക്കിയത് ബി.ജെ.പി തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.</p>
<p><a href="http://www.hindustantimes.com/delhi-news/islam-christianity-alien-so-cannot-get-quota-bjp/story-6uQb8s0QywnDq6ib60QceK.html">മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യമാണെന്നും സംവരണം ഒഴിവാക്കണമെന്നും </a>പറഞ്ഞ രാം നാഥ് കോവിന്ദിന്റെ 2010ലെ പ്രസംഗമാണ് ഇപ്പോള്&#x200d; ഏറെ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വഴി കോവിന്ദിന്റെ സംഘപരിവാര്&#x200d; മുഖമാണ് ഇതോടെ പുറത്തായത്. 2010 ല്&#x200d; മതന്യൂനപക്ഷത്തേയും ദളിത് സംവരണത്തെയും എതിര്&#x200d;ത്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്&#x200d; ദേശീയമാധ്യമങ്ങള്&#x200d; ഏറ്റെടുത്തിരിക്കുന്നത്.</p>
<p>2009ല്&#x200d; രംഗാനാഥ് മിശ്ര കമ്മീഷന്&#x200d; സര്&#x200d;ക്കാര്&#x200d; ജോലികളില്&#x200d; 15 ശതമാനം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്&#x200d;ക്കുന്ന ന്യൂനപക്ഷങ്ങള്&#x200d;ക്ക് നല്&#x200d;കണമെന്ന് നിര്&#x200d;ദേശിച്ച കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. ന്യൂഡല്&#x200d;ഹിയിലെ പത്ര സമ്മേളനത്തില്&#x200d; സംസാരിക്കവെ രംഗനാഥ് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ക്രിസ്ത്യന്&#x200d; മതങ്ങളിലേക്ക് പരിവര്&#x200d;ത്തനം നടത്തിയ ദളിതരെ പട്ടികജാതി വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെടുത്താനുള്ള കമ്മീഷന്&#x200d; ശുപാര്&#x200d;ശയെ എതിര്&#x200d;ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.</p>
<p>മതമാറിയ ദളിതര്&#x200d;ക്ക് സംവരണം നല്&#x200d;കിയാല്&#x200d; അവര്&#x200d; പട്ടികജാതി സംവരണ സീറ്റുകളില്&#x200d; മത്സരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും, ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സംവരണം പങ്കിടുന്നത് അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും കോവിന്ദ് വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; സിഖ് ദളിതുകള്&#x200d;ക്ക് സംവരണ പദവിയുണ്ടെല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യമാണെന്നായിരുന്നു കോവിന്ദിന്റെ മറുപടി. &#8216;മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്&#x200d;ക്ക് വിദ്യാഭ്യാസത്തിനോ ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ  യാതൊരു സംവരണവും കൊടുക്കരുത്.&#8217; എന്നും കോവിന്ദ് കടുപ്പിച്ച് പറഞ്ഞു.</p>
<p>പട്ടികജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മതപരിവര്&#x200d;ത്തനം നടത്തിയ ദളിതരുടെ വിദ്യാഭ്യാസ നിലവാരത്തെക്കാള്&#x200d; താഴെയാണ്. പരിവര്&#x200d;ത്തനം ചെയ്യപ്പെട്ട ദളിതര്&#x200d; സംവരണം ചെയ്യപ്പെട്ട സര്&#x200d;ക്കാര്&#x200d; ജോലി നേടുകയാണെന്നും, ഇത് അനുവദിച്ചാല്&#x200d; മതപരിവര്&#x200d;ത്തനം വ്യാപകമാകുമെന്നും രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.</p>
<p>ബിജെപി വക്താവായിരിക്കെയായിരുന്നു സംവരണത്തെ എതിര്&#x200d;ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വിമര്&#x200d;ശനങ്ങള്&#x200d;. നിതിന്&#x200d; ഗഡ്കരി പാര്&#x200d;ട്ടി അധ്യക്ഷനായിരിക്കുമ്പോയായിരുന്നു കോവിന്ദ് പാര്&#x200d;ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്&#x200d;എസ്എസ് അനുഭാവികളെ പാര്&#x200d;ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. ദളിത് വിഷയങ്ങളില്&#x200d; ആര്&#x200d;എസ്എസിന്റ ഉപദേശകരില്&#x200d; പ്രമുഖനാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയും ഇപ്പോള്&#x200d; ബിഹാര്&#x200d; ഗവര്&#x200d;ണറുമായ രാംനാഥ് കോവിന്ദ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islam-christianity-alien-so-cannot-get-quota-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാംനാഥ് കോവിന്ദ് ആര്‍.എസ്.എസ് അജണ്ടയെന്ന് ആരോപണം; രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/nda-presidential-candidate-and-congress-reaction.html</link>
					<comments>https://www.chandrikadaily.com/nda-presidential-candidate-and-congress-reaction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Jun 2017 12:39:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sitaram yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32815</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു. അതിനിടെ രാംനാഥ് കോവിന്ദന്റെ ആര്‍.എസ്.എസ് ബന്ധവും പ്രതിപക്ഷ എതിര്‍പ്പിന് ആക്കം കൂട്ടുന്നതായായി റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ നേരത്തെ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥിയുടെ ആര്‍.എസ്.എസ് പശ്ചാത്തലം ചര്‍ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവായ രാംനാഥ് കോവിന്ദ് എസ്.സി/എസ്.ടി മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. #RamNathKovind [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാര്&#x200d; ഗവര്&#x200d;ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു. അതിനിടെ രാംനാഥ് കോവിന്ദന്റെ ആര്&#x200d;.എസ്.എസ് ബന്ധവും പ്രതിപക്ഷ എതിര്&#x200d;പ്പിന് ആക്കം കൂട്ടുന്നതായായി റിപ്പോര്&#x200d;ട്ട്.</p>
<p>ആര്&#x200d;.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്&#x200d;ഥിയെ പിന്തുണക്കില്ലെന്ന നിലപാട് കോണ്&#x200d;ഗ്രസ്, സിപിഎം, എന്&#x200d;സിപി, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തുടങ്ങിയ കക്ഷികളുടെ നേതാക്കള്&#x200d; നേരത്തെ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്&#x200d;ഥിയുടെ ആര്&#x200d;.എസ്.എസ് പശ്ചാത്തലം ചര്&#x200d;ച്ചയാവുന്നത്. ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂരില്&#x200d; നിന്നുള്ള ദലിത് നേതാവായ രാംനാഥ് കോവിന്ദ് എസ്.സി/എസ്.ടി മോര്&#x200d;ച്ചയുടെ അധ്യക്ഷനായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi"><a href="https://twitter.com/hashtag/RamNathKovind?src=hash">#RamNathKovind</a> ji RSS ke Dalit sakha ke pramukh thay, wo ek rajneeti hua na. Ye seedhi seedhi rajneetik takrao hai: Sitaram Yechury, CPI(M) <a href="https://t.co/UNccsWOUrV">pic.twitter.com/UNccsWOUrV</a></p>
<p>— ANI (@ANI_news) <a href="https://twitter.com/ANI_news/status/876750394457587712">June 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ദളിതന്&#x200d; ആണെങ്കിലും കോവിന്ദിന്റെ സ്ഥാനാര്&#x200d;ഥി പ്രഖ്യാപനം ആര്&#x200d;.എസ്.എസ് അജന്&#x200d;ഡയാണെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കൂടാതെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയെ പ്രതിപക്ഷകക്ഷികള്&#x200d; കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.</p>
<p>സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചശേഷം മാത്രമാണ് തങ്ങളെ അറിയിച്ചതെന്ന വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസും രംഗത്തെത്തി. സമവായ ശ്രമത്തിനിടെ എന്&#x200d;ഡിഎ ഏകപക്ഷീയമായി സ്ഥാനാര്&#x200d;ഥിയെ തീരുമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു.തീരുമാനമെടുത്തശേഷം അവര്&#x200d; തന്നെയാണ് അവരുടെ തെരഞ്ഞെടുപ്പ് അറിയിച്ചത്. അതിനര്&#x200d;ഥം അത് അവരുടെ മാത്രം തീരുമാനമാണെന്നാണ്. ഇനി ചര്&#x200d;ച്ചകള്&#x200d; നടത്തിയിട്ടെന്ത് കാര്യമെന്നും കോണ്&#x200d;ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. പ്രതിപക്ഷ കക്ഷികള്&#x200d; ജൂണ്&#x200d; 22ന് യോഗം ചേരു.</p>
<p>ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി പോരാടിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പറഞ്ഞത്. ആദിവാസിയയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയാക്കണമെന്ന ആര്&#x200d;.എസ്.എസ് നിര്&#x200d;ദേശം പാലിച്ചാണ് സ്ഥാനാര്&#x200d;ത്ഥി നിയന്ത്രണമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്&#x200d;.</p>
<p>ബി.ജെ.പിയില്&#x200d; രാജ്‌നാഥ് സിംഗിന്റെ പക്ഷകാരനായ കോവിന്ദ് എന്നും ആര്&#x200d;.എസ്.എസിനൊപ്പം നിന്ന വ്യക്തി കൂടിയാണ്.<br />
ബി.ജെ.പിക്കകത്തു നിന്നുള്ള ഒരാളെ തിരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യവും ഒരു പോലെ പരിഗണിക്കപ്പെട്ടപ്പോഴാണ് ബീഹാര്&#x200d; ഗവര്&#x200d;ണ്ണര്&#x200d; രാംനാഥ് കോവിന്ദിനെ സ്ഥാനാര്&#x200d;ഥിയാക്കുന്ന തീരുമാനത്തിലേക്കെത്തിച്ചത്.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ബിജെപി പാര്&#x200d;ലമെന്ററി ബോര്&#x200d;ഡ് യോഗമാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയായി തിരഞ്ഞെടുത്തത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്&#x200d; ഡി.എം.ആര്&#x200d;.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്&#x200d; വരെയുള്ളവരുടെ പേര് എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥി പട്ടികയില്&#x200d; പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാര്&#x200d;ഥിയായത്.</p>
<p>അതേസമയം, എന്&#x200d;ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന ആരോപണവുമായി ശിവസേനനേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. രാംനാഥ് കോവിന്ദിന്റെ പേര് മുമ്പ് ചര്&#x200d;ച്ച ചെയ്തിട്ടില്ല. വാര്&#x200d;ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് പേര് വിവരം വെളിപ്പെടുന്നത്. സ്ഥാനാര്&#x200d;ഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചര്&#x200d;ച്ച നടത്തിയിട്ടില്ല. സമവായ ചര്&#x200d;ച്ചകളില്&#x200d;പോലും ബി.ജെ.പി രാംനാഥ് കോവിന്ദിന്റെ പേര് പറഞ്ഞിട്ടില്ലെന്നും ശിവസേന നേതാവ് പറഞ്ഞു. അതേസമയം, രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉടന്&#x200d; വ്യക്തമാക്കുമെന്നും ആര്&#x200d;ക്ക് വോട്ടു ചെയ്യുമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ശിവസേന അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nda-presidential-candidate-and-congress-reaction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷം; എന്‍.ഡി.എയിലും എതിര്‍പ്പ്</title>
		<link>https://www.chandrikadaily.com/congress-accuses-bjp-of-unilaterally-announcing-ram-nath-kovind-as-presidential-pick.html</link>
					<comments>https://www.chandrikadaily.com/congress-accuses-bjp-of-unilaterally-announcing-ram-nath-kovind-as-presidential-pick.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Jun 2017 10:57:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Presidential election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32780</guid>

					<description><![CDATA[ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുംമുമ്പെ അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് എന്‍.ഡി.എ ബന്ധപ്പെട്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദളിതനെ പ്രഖ്യാപിച്ചത് ആര്‍.എസ്.എസ് അജണ്ഡയെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി തീരുമാനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എന്&#x200d;.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ വിമര്&#x200d;ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിക്കുംമുമ്പെ അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് അറിയിച്ചതെന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് എന്&#x200d;.ഡി.എ ബന്ധപ്പെട്ടതെന്ന് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.</p>
<p>രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയായി ദളിതനെ പ്രഖ്യാപിച്ചത് ആര്&#x200d;.എസ്.എസ് അജണ്ഡയെന്ന് സി.പി.എം ദേശീയ ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. എന്&#x200d;.ഡി.എയുടെ സ്ഥാനാര്&#x200d;ത്ഥി തീരുമാനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയുടെ പ്രതികരണം.</p>
<p>അതേസമയം രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ തീരുമാനിച്ച ബി.ജെ.പി നിലപാടിനെതിരെ എന്&#x200d;.ഡി.എയിലും എതിര്&#x200d;പ്പ് ഉയരുന്നതായി റിപ്പോര്&#x200d;ട്ട്. ബിജെപി തീരുമാനം ഏകപക്ഷീയമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. എന്നാല്&#x200d; നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ശിവസേന അറിയിച്ചു. നേരത്തെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥി തീരുമാനം മോദിക്ക് വിട്ടുനല്&#x200d;കുന്നതിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.</p>
<p>ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി പോരാടിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പറഞ്ഞത്. ആദിവാസിയയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാര്&#x200d;ഥിയാക്കണമെന്ന ആര്&#x200d;.എസ്.എസ് നിര്&#x200d;ദേശം പാലിച്ചാണ് സ്ഥാനാര്&#x200d;ത്ഥി നിയന്ത്രണമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-accuses-bjp-of-unilaterally-announcing-ram-nath-kovind-as-presidential-pick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
