<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>press meet &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/press-meet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Jun 2025 12:52:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>press meet &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?&#8217; മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്</title>
		<link>https://www.chandrikadaily.com/why-is-the-prime-minister-still-on-the-run-jairam-ramesh-lashed-out-at-modi-for-not-holding-a-press-conference.html</link>
					<comments>https://www.chandrikadaily.com/why-is-the-prime-minister-still-on-the-run-jairam-ramesh-lashed-out-at-modi-for-not-holding-a-press-conference.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Jun 2025 12:52:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[jayaram ramesh]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344054</guid>

					<description><![CDATA['ലോകത്തിലെ എല്ലാ ഗവണ്‍മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല.']]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വര്&#x200d;ഷം തികയുന്ന ചടങ്ങില്&#x200d; വാര്&#x200d;ത്താസമ്മേളനം നടത്താത്തതിന് കോണ്&#x200d;ഗ്രസ് എംപിയും പാര്&#x200d;ട്ടി കമ്മ്യൂണിക്കേഷന്&#x200d;സ് ജനറല്&#x200d; സെക്രട്ടറിയുമായ ജയറാം രമേശ് കടന്നാക്രമിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്&#x200d;ഗ്രസ് ചലഞ്ച് ചെയ്തത് സ്‌ക്രിപ്റ്റ് ഇല്ലാത്ത വാര്&#x200d;ത്താസമ്മേളനമാണെന്നും എന്നാല്&#x200d; പകരം ബിജെപി പ്രസിഡന്റ് ജെപി നദ്ദയാണ് വാര്&#x200d;ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതെന്നും എക്സിലെ ഒരു പോസ്റ്റില്&#x200d; രമേശ് പറഞ്ഞു.</p>
<p>11 വര്&#x200d;ഷത്തെ ഭരണം പൂര്&#x200d;ത്തിയാകുന്ന വേളയില്&#x200d; പ്രധാനമന്ത്രിയുടെ ആദ്യ എഴുത്ത് രേഖയില്ലാത്ത, ഡോക്ടര്&#x200d; ചെയ്യാത്ത പത്രസമ്മേളനം നടത്താന്&#x200d; ഞങ്ങള്&#x200d; ഇന്നലെ വെല്ലുവിളിച്ചിരുന്നു. ഇന്ന്, 11 വര്&#x200d;ഷത്തെ നാഴികക്കല്ല് ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയെ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണാന്&#x200d; രംഗത്തിറക്കി.</p>
<p>പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യുകയും &#8216;ഓടിപ്പോവുകയാണെന്ന്&#8217; കുറ്റപ്പെടുത്തുകയും ചെയ്ത അദ്ദേഹം ചോദ്യോത്തരങ്ങള്&#x200d; തയ്യാറാക്കാന്&#x200d; സമയമെടുക്കുന്നുണ്ടോ അതോ ഭാരത് മണ്ഡപം ഇതുവരെ തയ്യാറായിട്ടില്ലേയെന്നും ചോദിച്ചു.</p>
<p>&#8216;എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്? അതോ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കാനും യോഗ്യരായ ആളുകളെ കണ്ടെത്താനും സമയമെടുക്കുകയാണോ? അതോ ഭാരതമണ്ഡപം പൂര്&#x200d;ണ്ണമായും തയ്യാറായില്ലേ?&#8217; ജയറാം രമേശ് കുറിച്ചു.</p>
<p>&#8216;ലോകത്തിലെ എല്ലാ ഗവണ്&#x200d;മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്&#x200d;ഷമായി ഞങ്ങളുടേത് ഒന്നുമില്ല. കഴിഞ്ഞ വര്&#x200d;ഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്&#x200d; നരേന്ദ്ര മോദി തന്റെ മാധ്യമ ഇടപെടലുകള്&#x200d; നിര്&#x200d;മ്മിക്കുകയും സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.&#8217; ജയറാം രമേശ് പറഞ്ഞു.</p>
<p>&#8216;അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്വേഷം മറ്റെല്ലാ മാസങ്ങളിലും സ്വയമേവയുള്ള പത്രസമ്മേളനങ്ങള്&#x200d; നടത്താറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തെ നിഷ്‌കരുണം ചോദ്യം ചെയ്യുകയും ക്ഷമയോടെ ഉത്തരം നല്&#x200d;കുകയും ചെയ്യുമായിരുന്നു. അതാണ് നമ്മുടെ ജനാധിപത്യ അടിത്തറ സ്ഥാപിതമായത്,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മോദി സര്&#x200d;ക്കാരിന്റെ 11 വര്&#x200d;ഷം തികയുന്നതിന്റെ ഭാഗമായി ജൂണ്&#x200d; 9 ന് ന്യൂഡല്&#x200d;ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്&#x200d;ട്ടി ദേശീയ അധ്യക്ഷന്&#x200d; ജെപി നദ്ദ വാര്&#x200d;ത്താസമ്മേളനം നടത്തുമെന്ന് സോഷ്യല്&#x200d; മീഡിയ പോസ്റ്റ് പങ്കിട്ടുകൊണ്ട് ബിജെപി അറിയിച്ചു.</p>
<p>2025 ജൂണ്&#x200d; 9 ന് ന്യൂഡല്&#x200d;ഹിയിലെ ബിജെപി ആസ്ഥാനത്ത് മോദി സര്&#x200d;ക്കാരിന്റെ 11 വര്&#x200d;ഷം പൂര്&#x200d;ത്തിയാകുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്&#x200d; ശ്രീ ജെ പി നദ്ദ വാര്&#x200d;ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതായി എക്സ് പോസ്റ്റില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-is-the-prime-minister-still-on-the-run-jairam-ramesh-lashed-out-at-modi-for-not-holding-a-press-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി</title>
		<link>https://www.chandrikadaily.com/case-of-assaulting-manager-court-disposes-of-actor-unni-mukundans-anticipatory-bail-plea.html</link>
					<comments>https://www.chandrikadaily.com/case-of-assaulting-manager-court-disposes-of-actor-unni-mukundans-anticipatory-bail-plea.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 May 2025 08:59:27 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[press meet]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343127</guid>

					<description><![CDATA[വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും]]></description>
										<content:encoded><![CDATA[<div class="jsx-2329107362">
<div class="jsx-2329107362 topst normal">
<div class="jsx-2329107362">കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.</div>
</div>
</div>
<div class="jsx-196700428 artmdl normal">
<div></div>
<div class="lastpara">പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.</div>
<div class="lastpara">അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.</div>
</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-assaulting-manager-court-disposes-of-actor-unni-mukundans-anticipatory-bail-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം പരാമർശം : കുറ്റക്കാരെ തുണച്ച് മുഖ്യമന്ത്രി ; സംശയം ബലപ്പെട്ടു</title>
		<link>https://www.chandrikadaily.com/malappuram-reference-cm-helps-criminals-suspicion-grew-stronger.html</link>
					<comments>https://www.chandrikadaily.com/malappuram-reference-cm-helps-criminals-suspicion-grew-stronger.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Oct 2024 08:40:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311955</guid>

					<description><![CDATA[മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്]]></description>
										<content:encoded><![CDATA[<p>ദഹിന്ദു പത്രത്തിൽ സെപ്റ്റംബർ 30ന് വന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖത്തിൽ എഴുതി ചേർക്കപ്പെട്ട മലപ്പുറത്തിനെതിരായ പരാമർശങ്ങളുടെ കാരണക്കാരായവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി. അവർക്കെതിരെ ഒരു വാക്കുപോലും പറയാൻ ഇന്നത്തെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് മുഖ്യമന്ത്രിയുടെ മൗന സമ്മതത്തോടെയാണ് മലപ്പുറത്തിനെതിരായ ഭാഗങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് എന്ന സംശയം ബലപ്പെടുത്തുന്നു.</p>
<p>മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്. ഇത് വൻവിവാദമായതോടെ 32 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് തിരുത്തൽ ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ ഭാഗം തന്റേതായി വന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിൻറെ സമ്മതത്തോടെ തന്നെയാണ് വിവാദഭാഗം വന്നത് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
<p>കൈസൻ എന്ന പി.ആർ ഏജൻസിയാണ് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തി തന്നതെന്ന് ഹിന്ദു സമ്മതിച്ചിരുന്നു. വിവാദ ഭാഗം വന്നതിന് കാരണം അവരാണെന്നും അതിൽ ഖേദം ഉണ്ടെന്നും ഹിന്ദു പരസ്യമായി വ്യക്തമാക്കുകയുണ്ടായി .അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഭാഗത്തിന്റെ പേരിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉണ്ടായിരുന്നത് .എന്നാൽ അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ടാണ് പിണറായി വിജയൻ എന്ന് മറുപടി നൽകിയത്. വാർത്താസമ്മേളനത്തിലൂടെ നിയമം തൻറെ മാനസിക സമ്മർദ്ദം മറച്ചുവെക്കാനായി ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് നിരീക്ഷകർ കരുതുന്നത്. തൻറെ അഭിമുഖത്തിനിടെ ഒരാൾ മുറിയിലേക്ക് കടന്നു വന്നു എന്നും അത് പത്രത്തിൻറെ ആളാണെന്നാണ് ധരിച്ചതെന്നും മുഖ്യമന്ത്രി പറയുമ്പോൾ സാധാരണ ഗതിയിൽ അയാളെക്കുറിച്ച് അന്വേഷണം നടത്തുക പതിവാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുക്കാനും പോലീസിൽ വകുപ്പുണ്ട്. എന്നിട്ടും ഇയാളെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല എന്നത് &#8216;കള്ളൻ കപ്പലിൽ തന്നെ &#8216;എന്ന സൂചനയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-reference-cm-helps-criminals-suspicion-grew-stronger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d; കൂറിലോസിനെ വിവരദോഷിയെന്ന് വിളിച്ച പിണറായി വിജയന്റെ പ്രതികരണം തരംതാണത്: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-vijayans-response-to-calling-mar-koorilos-a-whistleblower-is-classy-vd-satheesan.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayans-response-to-calling-mar-koorilos-a-whistleblower-is-classy-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Jun 2024 07:54:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[press meet]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299582</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സി.പി.എമ്മിനെയും ഒരുപാട് പാഠങ്ങള്&#x200d; പഠിപ്പിക്കുമെന്നാണ് കരുതിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. എന്നാല്&#x200d; ഒരു തിരുത്തലിനും തയാറാകില്ലെന്ന പ്രഖ്യാപനമാണ് ബിഷപ്പ് മാര്&#x200d; കൂറിലോസിനെ വിരവദോഷിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയത്. പൗരനെന്ന നിലയില്&#x200d; ബിഷപ്പിന് സര്&#x200d;ക്കാരിനെ വിമര്&#x200d;ശിക്കാന്&#x200d; സ്വാതന്ത്ര്യമില്ലേ ഇത്രയും കനത്ത ആഘാതം ജനങ്ങളില്&#x200d; നിന്നും കിട്ടിയിട്ടും വിമര്&#x200d;ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്&#x200d;ഷ്ട്യം പിണറായി വിജയന്&#x200d; മാറ്റിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ ധാര്&#x200d;ഷ്ട്യം മാറ്റരുതെന്നാണ് ഞങ്ങള്&#x200d; ആഗ്രഹിക്കുന്നത്. ഒരു തിരുത്തലും വരുത്താതെ ഇതുപോലെ [&#8230;]]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സി.പി.എമ്മിനെയും ഒരുപാട് പാഠങ്ങള്&#x200d; പഠിപ്പിക്കുമെന്നാണ് കരുതിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. എന്നാല്&#x200d; ഒരു തിരുത്തലിനും തയാറാകില്ലെന്ന പ്രഖ്യാപനമാണ് ബിഷപ്പ് മാര്&#x200d; കൂറിലോസിനെ വിരവദോഷിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയത്. പൗരനെന്ന നിലയില്&#x200d; ബിഷപ്പിന് സര്&#x200d;ക്കാരിനെ വിമര്&#x200d;ശിക്കാന്&#x200d; സ്വാതന്ത്ര്യമില്ലേ ഇത്രയും കനത്ത ആഘാതം ജനങ്ങളില്&#x200d; നിന്നും കിട്ടിയിട്ടും വിമര്&#x200d;ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്&#x200d;ഷ്ട്യം പിണറായി വിജയന്&#x200d; മാറ്റിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>ആ ധാര്&#x200d;ഷ്ട്യം മാറ്റരുതെന്നാണ് ഞങ്ങള്&#x200d; ആഗ്രഹിക്കുന്നത്. ഒരു തിരുത്തലും വരുത്താതെ ഇതുപോലെ തന്നെ പോകണം. കാലം കാത്തുവച്ച നേതാവാണ് പിണറായി വിജയനെന്ന് ഒരുകാലത്ത് പറഞ്ഞ ആളാണ് മാര്&#x200d; കൂറിലോസ്. അന്ന് അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അപ്രിയങ്ങളായ സത്യങ്ങള്&#x200d; പറയുന്നതും കേള്&#x200d;ക്കുന്നതും ദുര്&#x200d;ലഭമായ ആളുകളായിരിക്കുമെന്നും പ്രിയങ്ങളായ കാര്യങ്ങള്&#x200d; പറയാന്&#x200d; ഒരുപാടു പേരുണ്ടാകുമെന്നും മഹാഭാരതത്തില്&#x200d; ധൃതരാഷ്ട്രരോട് വിദുരര്&#x200d; പറയുന്നുണ്ട്. ചുറ്റുമുള്ള ഉപജാപകസംഘത്തിന്റെ ഇരട്ടച്ചങ്കന്&#x200d;, കാരണഭൂതന്&#x200d; വിളികള്&#x200d; കേട്ട് മുഖ്യമന്ത്രി കോള്&#x200d;മയിര്&#x200d; കൊള്ളുകയാണ്. ഇടത്തോട്ട് ഇന്&#x200d;ഡിക്കേറ്റര്&#x200d; ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സര്&#x200d;ക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. അപ്രിയങ്ങളായ സത്യങ്ങള്&#x200d; കേള്&#x200d;ക്കാനും വിമര്&#x200d;ശനങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളാനാകില്ലെന്നും ആരും തിരുത്താന്&#x200d; വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമായത്. നികൃഷ്ടജീവി, പരനാറി, വിവരദോഷി തുടങ്ങി നിരവധി വാക്കുകളാണ് മുഖ്യമന്ത്രി നിഘണ്ടുവിലേക്ക് സംഭവാന ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതൊക്കെ പറയുന്നതെന്ന് ആലോചിക്കണമെന്നും വിഡി സതീശന്&#x200d; ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>പുരോഗമനപരമായ കാര്യങ്ങള്&#x200d; പറയുകയും കേരളം ആദരവോടെ കാണുകും ചെയ്യുന്ന ഒരാള്&#x200d; തിരഞ്ഞെടുപ്പിന് ശേഷം വിമര്&#x200d;ശിച്ചപ്പോള്&#x200d; മുഖ്യമന്ത്രി നടത്തിയ പ്രതികരണം എത്ര തരംതാണതാണ്. ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്&#x200d;ന്നതല്ല. പാര്&#x200d;ട്ടിക്കകത്തും പുറത്തും ഒരു വിമര്&#x200d;ശനവും സഹിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇങ്ങനെ തന്നെ പോകണമെന്നാണ് ഞങ്ങള്&#x200d; ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>&#8216;സര്&#x200d;ക്കാര്&#x200d; ഇന്നലെ അവതരിപ്പിച്ച മൂന്ന് വര്&#x200d;ഷത്തെ പ്രോഗ്രസ് റിപ്പോര്&#x200d;ട്ട് അസത്യങ്ങളും അതിയശയോക്തിയും കാപട്യവും നിറഞ്ഞ രേഖയാണ്. ഇതൊക്കെ മൂന്നു വര്&#x200d;ഷം കൊണ്ട് കേരളത്തിലാണോ നടന്നതെന്ന് ആലോചിച്ച് നമ്മള്&#x200d; തലയില്&#x200d; കൈവച്ചു പോകും. കാര്&#x200d;ഷിക മേഖലയില്&#x200d; കൃഷിക്കാര്&#x200d;ക്ക് 50 ശതമാനം വരുമാന വര്&#x200d;ധനവുണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞതും നടന്നില്ല. നാളികേര സംഭരണം പൊളിഞ്ഞു. നെല്ലിന്റെ താങ്ങുവില കുറച്ചു. ഏലം കര്&#x200d;ഷകരും പ്രതിസന്ധിയിലാണ്. കാര്&#x200d;ഷിക മേഖലയിലെ പ്രതിസന്ധിക്ക് പുറമെയാണ് വന്യജീവികളുടെ ആക്രമണം. ഇതൊന്നും നിയന്ത്രിക്കാന്&#x200d; കഴിയുന്നില്ല. മെഡിക്കല്&#x200d; കോളജുകളില്&#x200d; വിരലിന് ശസ്ത്രക്രിയയ്ക്ക് പോയാല്&#x200d; നാവിന് ശസ്ത്രക്രിയ നടത്തുന്ന അവസ്ഥയാണ്. തൊഴില്&#x200d; രംഗത്ത് വലിയ മാറ്റമുണ്ടായെന്നാണ് പറയുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്&#x200d;ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റിന്റെ സര്&#x200d;വേയില്&#x200d; രാജ്യത്ത് ഏറ്റവും കൂടുതല്&#x200d; തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. ജനുവരി മുതല്&#x200d; മാര്&#x200d;ച്ച് വരെ 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ. എല്ലാ രംഗങ്ങളിലും കടുത്ത തകര്&#x200d;ച്ചയാണ്. ആറ് മാസമായി സാമൂഹിക സുരക്ഷ പെന്&#x200d;ഷന്&#x200d; കുടിശികയാണ്. 55 ലക്ഷം പേര്&#x200d;ക്കാണ് സാമൂഹിക സുരക്ഷാ പെന്&#x200d;ഷന്&#x200d; നല്&#x200d;കാനുളളത്. 45 ലക്ഷം പേര്&#x200d;ക്ക് ക്ഷേമനിധി പെന്&#x200d;ഷന്&#x200d; നല്&#x200d;കാനുണ്ട്. ഒരു കോടി ആളുകള്&#x200d;ക്കാണ് പെന്&#x200d;ഷന്&#x200d; നല്&#x200d;കാനുള്ളത്&#8217;- അദ്ദേഹം പറഞ്ഞു.</p>
<p>ക്ഷേമനിധികള്&#x200d; മുഴുവന്&#x200d; തകര്&#x200d;ന്നു. സിവില്&#x200d; സപ്ലൈസ് കോര്&#x200d;പറേഷന്&#x200d; തകര്&#x200d;ന്നു. കെ.എസ്.ഇ.ബി നാല്&#x200d;പ്പതിനായിരം കോടി രൂപയുടെ ബാധ്യതയിലാണ്. കെ.എസ്.ആര്&#x200d;.ടി.സി തകര്&#x200d;ച്ചയുടെ വക്കിലാണ്. മെഡിക്കല്&#x200d; സര്&#x200d;വീസസ് കോര്&#x200d;പറേഷനില്&#x200d; മരുന്നുകളും മാവേലി സ്‌റ്റോറുകളില്&#x200d; സാധനങ്ങളുമില്ല. 19 ശതമാനം ഡി.എ കുടിശികയാണ് ജീവനക്കാര്&#x200d;ക്ക് നല്&#x200d;കാനുള്ളത്. പെന്&#x200d;ഷന്&#x200d;കാര്&#x200d;ക്കും കുടിശികയുണ്ട്. 1.07.2024 മുതല്&#x200d; ശമ്പള പര്ഷ്‌ക്കരണം നടപ്പാക്കേണ്ട സമയമായിരുന്നു. പുതിയ പേ കമ്മിഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. കേരളം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഖജനാവ് കാലിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്&#x200d;ട്ട് അവതരിപ്പിച്ചത്. സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്&#x200d;ട്ടിനേക്കാള്&#x200d; വലിയ തമാശ വേറെ എന്തുണ്ടെന്ന് അദ്ദേഹം ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayans-response-to-calling-mar-koorilos-a-whistleblower-is-classy-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുന്നു: യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/myl-pressmeet-against-cpm.html</link>
					<comments>https://www.chandrikadaily.com/myl-pressmeet-against-cpm.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Sat, 09 Jan 2021 13:16:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175718</guid>

					<description><![CDATA[മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം യൂത്ത്ലീഗ് സംസഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫിറോസ് ഇക്കാര്യം ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. വെൽഫെയർ പാർട്ടി വിവാദത്തിലൂടെ എസ്.ഡിപി.ഐയുമായി ഉണ്ടാക്കിയ സഖ്യത്തെ മറച്ച് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ചില വാർഡുകളിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ സഖ്യത്തിന്റെ കണക്കുകളും ഫിറോസ് പുറത്ത് വിട്ടു.</p>
<p>നിമയസഭ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാൻ പാടില്ലയെന്നതാണ് യൂത്ത്ലീഗിന്റെ നയം. തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലിസ്റ്റ് നൽകി യൂത്ത്ലീഗിന് സീറ്റുകൾ ചോദിക്കുന്ന പ്രവണത ഇല്ലെന്നും യു.ഡി.എഫിനെ ജയിപ്പിക്കുകയെന്ന ഒറ്റ അജണ്ടയാണ് യൂത്ത്ലീഗിന് ഇപ്പോൾ മുന്നിലുള്ളതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സ്വാഗതാർഹമാണെന്നും അത് യു.ഡി.എഫിന് കരുത്ത് പകരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.</p>
<p>നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ട് വരുന്നതിനും യൂത്ത്ലീഗ് കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചതായി ഫിറോസ് അറിയിച്ചു. ജനുവരി 31നകം പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വരും. ഫെബ്രുവരി 1മുതൽ 12വരെ നിയോജക മണ്ഡലം തലത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ &#8216;ഫെയ്സ് ടു ഫെയ്സ്&#8217; വർക്ക്ഷോപ്പുകൾ നടത്തും. ഫെബ്രുവരി 13ന് ആസ്ഥാന മന്ദിര നിർമ്മാണ പൂർത്തീകരണത്തിന് ഏകദിന ഫണ്ട് സ്വരൂപണം നടത്തും. ഫെബ്രുവരി 25,26,27,28 തിയ്യതികളിൽ സംസ്ഥാനത്തുടനീളം സംസ്ഥാന സർക്കാരിനെതിരെ യുവജന കുറ്റപത്രം സമർപ്പിച്ച് കൊണ്ട് നിയോജക മണ്ഡലംതലത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-pressmeet-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളക്കേസ് ചുമത്തി വാ മൂടിക്കെട്ടാനാവില്ല: പി.കെ.ഫിറോസ്</title>
		<link>https://www.chandrikadaily.com/pk-firose-press-meet.html</link>
					<comments>https://www.chandrikadaily.com/pk-firose-press-meet.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 25 Jun 2019 14:47:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131141</guid>

					<description><![CDATA[കോഴിക്കോട്: അഴിമതിക്കെതിരെ സംസാരിക്കുന്നവര്&#x200d;ക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാ മൂടി കെട്ടാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്. കള്ളക്കേസ് ചുമത്തിയെന്ന് വെച്ച് പിന്&#x200d;മാറാന്&#x200d; തയ്യാറല്ല. പാര്&#x200d;ട്ടിയ്ക്കുള്ളിലും മുഖ്യമന്ത്രിയ്ക്ക് മുന്നിലും പ്രതിരോധത്തിലായതിനാലാണ് ജെയിംസ് മാത്യു എം.എല്&#x200d;.എ തനിക്കെതിരെ പരാതി നല്&#x200d;കാന്&#x200d; നിര്&#x200d;ബന്ധിതനായതെന്ന് ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു. ജെയിംസ് മാത്യു എം.എല്&#x200d;.എ നല്&#x200d;കിയ പരാതിയിന്&#x200d;മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[
<p>   <br> കോഴിക്കോട്: അഴിമതിക്കെതിരെ സംസാരിക്കുന്നവര്&#x200d;ക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാ മൂടി കെട്ടാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br>  ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്. കള്ളക്കേസ് ചുമത്തിയെന്ന് വെച്ച് പിന്&#x200d;മാറാന്&#x200d; തയ്യാറല്ല. പാര്&#x200d;ട്ടിയ്ക്കുള്ളിലും മുഖ്യമന്ത്രിയ്ക്ക് മുന്നിലും പ്രതിരോധത്തിലായതിനാലാണ് ജെയിംസ് മാത്യു എം.എല്&#x200d;.എ തനിക്കെതിരെ പരാതി നല്&#x200d;കാന്&#x200d; നിര്&#x200d;ബന്ധിതനായതെന്ന് ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>ജെയിംസ് മാത്യു എം.എല്&#x200d;.എ നല്&#x200d;കിയ പരാതിയിന്&#x200d;മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് പോലീസിന് മുമ്പാകെ ഹാജരായി മൊഴി നല്&#x200d;കി. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വ്യാജരേഖ പുറത്തുവിട്ട് ഫിറോസ് തന്നെ അപകീര്&#x200d;ത്തിപ്പെടുത്തിയെന്ന എം.എല്&#x200d;.എയുടെ പരാതിയിലാണ് വിശദീകരണം നല്&#x200d;കിയത്.</p>



<p>കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്&#x200d; ഓഫീസില്&#x200d; ഡി.സി.പി എ.കെ.ജമാലുദ്ദീന് മുമ്പാകെയാണ് പി.കെ.ഫിറോസ് മൊഴി നല്&#x200d;കിയത്. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷനില്&#x200d; നിന്ന് അഴിമതി സംബന്ധിച്ച് വിവരങ്ങള്&#x200d; ലഭിച്ചപ്പോള്&#x200d; വിവരാവകാശനിയമ പ്രകാരം തെളിവുകള്&#x200d; ശേഖരിച്ച് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നെന്ന് പി.കെ.ഫിറോസ് മൊഴി നല്&#x200d;കി. വിവരങ്ങള്&#x200d; എവിടെ നിന്നൊക്കെയാണ് ലഭ്യമായതെന്ന് വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞ കാര്യങ്ങളില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നെന്നും അദ്ദേഹം അറിയിച്ചു.   </p>



<p>ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷനില്&#x200d; ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്&#x200d;നായരുടെ ബന്ധുവിന് നിയമനം നല്&#x200d;കിയതിനെതിരെ ജെയിംസ് മാത്യു എം.എല്&#x200d;.എ മന്ത്രി എ.സി.മൊയ്തീന് കത്തയച്ചതായി ഫിറോസ് ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firose-press-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനങ്ങളാണ് അധികാരികള്&#x200d;, ബി.ജെ.പിക്ക് അഭിനന്ദനമര്&#x200d;പ്പിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-appreciate-bjp-and-prime-minister.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-appreciate-bjp-and-prime-minister.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 23 May 2019 13:04:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2019 election result]]></category>
		<category><![CDATA[press meet]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128226</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികള്&#x200d; പ്രചരണകാലത്ത് പറഞ്ഞ ഈ നിലപാട് വീണ്ടും ആവര്&#x200d;ത്തിക്കുന്നുവെന്നും കോണ്&#x200d;ഗ്രസ് പ്രസിഡന്റ് രാഹുല്&#x200d; ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അഭിനന്ദിക്കുന്നുവെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുല്&#x200d; ഗാന്ധി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. അമേഠിയിലും ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു. സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികള്&#x200d; പ്രചരണകാലത്ത് പറഞ്ഞ ഈ നിലപാട്  വീണ്ടും ആവര്&#x200d;ത്തിക്കുന്നുവെന്നും കോണ്&#x200d;ഗ്രസ് പ്രസിഡന്റ് രാഹുല്&#x200d; ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അഭിനന്ദിക്കുന്നുവെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുല്&#x200d; ഗാന്ധി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. അമേഠിയിലും ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു. സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-appreciate-bjp-and-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാര്&#x200d;ത്താസമ്മേളനത്തിലെ മോദിയുടെ മൗനത്തെ പരിഹസിച്ച് &#8216;ദി ടെലഗ്രാഫ്&#8217;</title>
		<link>https://www.chandrikadaily.com/narendra-modis-first-press-meet-no-questions-please-says-telegraph.html</link>
					<comments>https://www.chandrikadaily.com/narendra-modis-first-press-meet-no-questions-please-says-telegraph.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 May 2019 06:14:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi pressmeet]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[press meet]]></category>
		<category><![CDATA[telegraph]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127509</guid>

					<description><![CDATA[പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്&#x200d;ത്താ സമ്മേളനം നടത്തിയ നരേന്ദ്ര മോദി, മാധ്യമപ്രവര്&#x200d;ത്തരോട് കാണിച്ച നിലപാടി കണക്കറ്റ് പരിഹസിച്ച് &#8216;ദി ടെലഗ്രാഫ്&#8217; ദിനപത്രം. പ്രധാനമന്ത്രിയായ ശേഷം ഇന്നലെയാണ് ആദ്യമായി മോദി വാര്&#x200d;ത്താ സമ്മേളനം നടത്തിയത്. ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായ്‌ക്കൊപ്പം മാധ്യമപ്രവര്&#x200d;ത്തകരെ കണ്ട മോദി, എന്നാല്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്കൊന്നും ഉത്തരം നല്&#x200d;കാന്&#x200d; തയ്യാറായില്ല. പാര്&#x200d;ട്ടി പ്രസിഡന്റ് ഉള്ളപ്പോള്&#x200d; അച്ചടക്കമുള്ള പ്രവര്&#x200d;ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്&#x200d;ത്താ സമ്മേളനം നടത്തിയ നരേന്ദ്ര മോദി, മാധ്യമപ്രവര്&#x200d;ത്തരോട് കാണിച്ച നിലപാടി കണക്കറ്റ് പരിഹസിച്ച് &#8216;ദി ടെലഗ്രാഫ്&#8217; ദിനപത്രം.</p>



<p>പ്രധാനമന്ത്രിയായ ശേഷം ഇന്നലെയാണ് ആദ്യമായി മോദി വാര്&#x200d;ത്താ സമ്മേളനം നടത്തിയത്. ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായ്‌ക്കൊപ്പം മാധ്യമപ്രവര്&#x200d;ത്തകരെ കണ്ട മോദി, എന്നാല്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്കൊന്നും ഉത്തരം നല്&#x200d;കാന്&#x200d; തയ്യാറായില്ല. </p>



<p>പാര്&#x200d;ട്ടി പ്രസിഡന്റ് ഉള്ളപ്പോള്&#x200d; അച്ചടക്കമുള്ള പ്രവര്&#x200d;ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാന്&#x200d; തയ്യാറായില്ല. വിളിച്ചു വരുത്തി മാധ്യമപ്രവര്&#x200d;ത്തകരെ അപമാനിച്ച ഈ നടപടിയെ വിമര്&#x200d;ശിച്ചാണ് ടെലഗ്രാഫ് ദിനപത്രത്തിന്റെ പരിഹാസം.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Front Page: The Prime Minister will attend a press conference, so no questions please. <br>READ: <a href="https://t.co/SFR9rv971G">https://t.co/SFR9rv971G</a> <a href="https://t.co/zsjPnTa8qH">pic.twitter.com/zsjPnTa8qH</a></p>&mdash; The Telegraph (@ttindia) <a href="https://twitter.com/ttindia/status/1129582825370337280?ref_src=twsrc%5Etfw">May 18, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പ്രധാനമന്ത്രി ആദ്യമായി നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തെ, ശബ്ദ നിരോധിത മേഖലയാണെന്ന് ഹോണടിക്കരുതെന്ന ചിഹ്നം ഒന്നാം പേജില്&#x200d; തന്നെ നല്&#x200d;കിയാണ് ടെലിഗ്രാഫ് ട്രോളിയത്. വാര്&#x200d;ത്താ സമ്മേളനത്തിലെ മോദിയുടെ മൗനത്തെ പരിഹസിച്ചുള്ള ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായി കഴിഞ്ഞു.</p>



<p>പ്രധാനമന്ത്രി ഉത്തരങ്ങള്&#x200d; നല്&#x200d;കാത്തതിനാല്&#x200d; അതിനുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്&#x200d;ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളും നല്&#x200d;കിയിട്ടുണ്ട്. അതിനൊപ്പം രാഹുല്&#x200d; ഗാന്ധി ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കുകയാണെന്ന് മറ്റൊരു വാര്&#x200d;ത്തയും ടെലിഗ്രാഫ് നല്&#x200d;കിയിട്ടുണ്ട്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Congratulations Modi Ji. Excellent Press Conference! Showing up is half the battle. Next time Mr Shah may even allow you to answer a couple of questions. Well done! <img src="https://s.w.org/images/core/emoji/13.1.0/72x72/1f44d.png" alt="👍" class="wp-smiley" style="height: 1em; max-height: 1em;" /></p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1129365873632763905?ref_src=twsrc%5Etfw">May 17, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>വാര്&#x200d;ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി പരിഹസിച്ചിരുന്നു. &#8216; അഭിനന്ദനങ്ങള്&#x200d; മോദിജി, മഹത്തായ വാര്&#x200d;ത്താ സമ്മേളനം ! നിങ്ങള്&#x200d; വാര്&#x200d;ത്താസമ്മേളനത്തിനെത്തിയപ്പോള്&#x200d; തന്നെ ഞങ്ങള്&#x200d; യുദ്ധം പാതി ജയിച്ചിരിക്കുന്നു.</p>



<p>അടുത്ത തവണയെങ്കിലും കുറച്ച് ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാന്&#x200d; അമിത് ഷാ അനുവദിച്ചേക്കും. വളരെ നന്നായിട്ടുണ്ട്!&#8217; എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modis-first-press-meet-no-questions-please-says-telegraph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ വാര്&#x200d;ത്താസമ്മേളനത്തിലും ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ മോദി</title>
		<link>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html</link>
					<comments>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 17 May 2019 12:41:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127486</guid>

					<description><![CDATA[പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ നരേന്ദ്രമോദി. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി അധികാരത്തില്&#x200d; തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്&#x200d; മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ ആയിരുന്നു. മാധ്യമ പ്രവര്&#x200d;ത്തകരെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്&#x200d; നന്നായി പ്രവര്&#x200d;ത്തിച്ചുവെന്നും കൂട്ടിച്ചേര്&#x200d;ത്തു. [&#8230;]]]></description>
										<content:encoded><![CDATA[
<p> പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ നരേന്ദ്രമോദി.  വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി  അധികാരത്തില്&#x200d; തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്&#x200d; മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്&#x200d;ത്തകരുടെ  ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ ആയിരുന്നു. <br>  മാധ്യമ പ്രവര്&#x200d;ത്തകരെ പുകഴ്ത്തി സംസാരിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രകൃതി ദുരന്തം വന്നപ്പോഴും  തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്&#x200d; നന്നായി പ്രവര്&#x200d;ത്തിച്ചുവെന്നും കൂട്ടിച്ചേര്&#x200d;ത്തു. അമിത് ഷായുടെ വാര്&#x200d;ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ  മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്&#x200d; അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്&#x200d;ത്താ സമ്മേളനത്തിനെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
