<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>press release &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/press-release/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 02 Apr 2023 10:10:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>press release &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീതിനിര്&#x200d;വഹണത്തില്&#x200d; സമ്പൂര്&#x200d;ണ പരാജയം ലോകായുക്ത രാജിവയ്ക്കണംഃ കെ സുധാകരന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/pressrelease-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/pressrelease-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Apr 2023 10:10:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[INC]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[press release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245892</guid>

					<description><![CDATA[അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്&#x200d;വഹണത്തില്&#x200d; സമ്പൂര്&#x200d;ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്&#x200d; ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്&#x200d; എംപി]]></description>
										<content:encoded><![CDATA[<p>അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്&#x200d;വഹണത്തില്&#x200d; സമ്പൂര്&#x200d;ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്&#x200d; ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്&#x200d; എംപി. അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്&#x200d; അസംബന്ധങ്ങള്&#x200d; കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.</p>
<p>സുപ്രീംകോടതിയും ഹൈക്കോടതിയുലമൊക്കെ സുദീര്&#x200d;ഘകാലം പ്രവര്&#x200d;ത്തിച്ച് പരിചയസമ്പത്ത് നേടിയ പ്രഗത്ഭരായ ലോകായുക്ത അംഗങ്ങള്&#x200d; ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരമാണ് ഇപ്പോള്&#x200d; നാലുപേര്&#x200d; കൂടുന്നിടത്തൊക്കെ ചര്&#x200d;ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരത്തിനു മുന്നില്&#x200d; മുട്ടുമടിക്കയതാണോ, അതോ ഇതിന്റെ പിന്നില്&#x200d; ഡീല്&#x200d; നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്&#x200d; ജനങ്ങള്&#x200d; തലനാരിഴകീറി പരിശോധിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്.</p>
<p>ഫുള്&#x200d; ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുള്&#x200d;ബെഞ്ചിനു വിട്ടതു ആരെ സംരക്ഷിക്കാനാണെന്നു പകല്&#x200d;പോലെ വ്യക്തം. രണ്ടംഗ ബെഞ്ചില്&#x200d; ആരാണ് അനുകൂലമെന്നോ പ്രതികൂലമെന്നോ വ്യക്തമാക്കാതെ കേരളീയ സമൂഹത്തെ അപ്പാടെ ഇരുട്ടില്&#x200d; നിര്&#x200d;ത്തി. ഈ വസ്തുതള്&#x200d; എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നു ജനങ്ങള്&#x200d; സംശയിക്കുകയാണ്. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനില്ക്കുന്നു. മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്&#x200d; തീര്&#x200d;ത്ത ഓരോ നടപടിയിലും ഓരായിരം ചോദ്യങ്ങള്&#x200d; ഉയരുന്നു. കേസ് എന്നു പരിഗണിക്കുമെന്നുപോലും ലോകായുക്തയുടെ ഫുള്&#x200d; ബെഞ്ചിന്റെ വിധിയിലില്ല. 2019 മുതല്&#x200d; 2022 വരെ ഈ കേസില്&#x200d; അന്തിമവാദം കേട്ടശേഷം ഒരു വര്&#x200d;ഷത്തിലധികം അതിന്മേല്&#x200d; അടയിരുന്നപ്പോള്&#x200d; തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരന്&#x200d; പറഞ്ഞു.</p>
<p>2019ല്&#x200d; ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രന്&#x200d; എന്നിവര്&#x200d; ദുരിതാശ്വാസനിധി തട്ടിപ്പ് ലോകായുക്തയ്ക്ക് അന്വേഷിക്കാം എന്നു നിലപാട് എടുത്തപ്പോള്&#x200d; ഉപലോകായുക്ത എകെ ബഷീര്&#x200d; പാടില്ലെന്നാണ് നിലപാട് എടുത്തത്. മൂവരുടെയും നിലപാടുകള്&#x200d; ഉള്&#x200d;പ്പെടുത്തിയാണ് അന്ന് ഭൂരിപക്ഷ തീരുമാന പ്രകാരം ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്&#x200d; ലോകായുക്ത തീരുമാനമെടുത്തത്. മൂവരുടെയും നിലപാടുകള്&#x200d; അന്നു വ്യക്തമായി പുറത്തുവന്നപ്പോള്&#x200d;, അതുപോലും മാതൃകയാക്കാന്&#x200d; ഇപ്പോള്&#x200d; സാധിച്ചില്ലെന്നു സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pressrelease-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർണാടക തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് രാഹുലിൻ്റെ നീക്കമെന്ന് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/ravishankarprasad.html</link>
					<comments>https://www.chandrikadaily.com/ravishankarprasad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Mar 2023 09:46:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[press release]]></category>
		<category><![CDATA[ravishankar prasad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244376</guid>

					<description><![CDATA[കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി. രാഹുലിൻ്റെ മോദിക്കെതിരായ വാർത്താസമ്മേളനത്തിന് മറുപടിയായി രവിശങ്കർ പ്രസാദാണ് ആരോപണമുന്നയിച്ചത്. രാഹുൽ യു.പി.എ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് മിണ്ടുന്നില്ല. നുണ പറയുകയാണ് രാഹുലെന്നും പ്രസാദ് ആരോപിച്ചു. മോദി സമുദായത്തെ രാഹുൽ അപമാനിച്ചെന്നും ബി.ജെ.പി ആവർത്തിച്ചു.]]></description>
										<content:encoded><![CDATA[<p>കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി. രാഹുലിൻ്റെ മോദിക്കെതിരായ വാർത്താസമ്മേളനത്തിന് മറുപടിയായി രവിശങ്കർ പ്രസാദാണ് ആരോപണമുന്നയിച്ചത്. രാഹുൽ യു.പി.എ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് മിണ്ടുന്നില്ല. നുണ പറയുകയാണ് രാഹുലെന്നും പ്രസാദ് ആരോപിച്ചു. മോദി സമുദായത്തെ രാഹുൽ അപമാനിച്ചെന്നും ബി.ജെ.പി ആവർത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ravishankarprasad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സജിചെറിയാന് അനുവദിച്ച ഔദ്യോഗി വസതി: വാര്&#x200d;ത്താക്കുറിപ്പ് ഇറക്കി മുഖ്യമന്ത്രിയുടെ ഓഫീസ്</title>
		<link>https://www.chandrikadaily.com/chief-ministers-office-issued-a-press-release.html</link>
					<comments>https://www.chandrikadaily.com/chief-ministers-office-issued-a-press-release.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Feb 2023 14:17:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[press release]]></category>
		<category><![CDATA[saji cheriyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238166</guid>

					<description><![CDATA[വിലിയ വാടക നല്&#x200d;കി ഔദ്യോഗി വസതി അനുവദിച്ച വാര്&#x200d;ത്തകള്&#x200d; വന്നതോടെയാണ് വാര്&#x200d;ത്താക്കുറിപ്പ് പുറത്തിറക്കിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി സജിചെറിയാന് സര്&#x200d;ക്കാര്&#x200d; അനുവദിച്ചുനല്&#x200d;കിയ ഔദ്യോഗികവസതിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ണമായും പാലിച്ചാണ് ടൂറിസം വകുപ്പ് ഔദ്യോഗികവസതി അനുവദിച്ചു നല്&#x200d;കുന്നതെന്ന് പുറത്തിറക്കിയ വാര്&#x200d;ത്താക്കുറിപ്പില്&#x200d; പറയുന്നു.</p>
<p>വിലിയ വാടക നല്&#x200d;കി ഔദ്യോഗി വസതി അനുവദിച്ച വാര്&#x200d;ത്തകള്&#x200d; വന്നതോടെയാണ് വാര്&#x200d;ത്താക്കുറിപ്പ് പുറത്തിറക്കിയത്. വാര്&#x200d;ത്തകള്&#x200d; ജനങ്ങളില്&#x200d; തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള നിക്ഷിപ്തതാല്പര്യമാണെന്നാണ് വാര്&#x200d;ത്താ കുറിപ്പില്&#x200d; പറയുന്നത്.</p>
<p>സര്&#x200d;ക്കാരിന്റെ കീഴിലുള്ള വസതികള്&#x200d; ഒന്നും തന്നെ ലഭ്യമല്ലാത്തതിനാലാണ് വാടകവീട് അനുവദിച്ചത്. 2016 മുതല്&#x200d; മന്ത്രിമാരുടെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന വീടാണ് ഇപ്പോള്&#x200d; ലഭ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്&#x200d; രണ്ട് മന്ത്രിമാര്&#x200d; ഇവിടെ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്&#x200d;ഷമായി തുടരുന്ന വാടക തന്നെയാണ് നിലവിലുമുള്ളത്. തുടങ്ങിയ കാര്യങ്ങളും വിശദികരിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-ministers-office-issued-a-press-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
