<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>press &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/press/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 28 Dec 2025 13:23:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>press &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്</title>
		<link>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html</link>
					<comments>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 28 Dec 2025 13:23:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[family]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[press]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371217</guid>

					<description><![CDATA[ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.</p>
<p>യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.</p>
<p>2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു.</p>
<p>നഗരത്തിന് പടിഞ്ഞാറുള്ള വീട്ടിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തക ഹിബ അൽ-അബാദ്ലയുടെയും അവരുടെ അമ്മയുടെയും അൽ-അസ്താൽ കുടുംബത്തിലെ 15 ഓളം അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത, അടുത്തിടെ ഖാൻ യൂനിസിന് സമീപം നടന്ന ഒരു കേസ് ഉദ്ധരിച്ചുകൊണ്ടാണ് സിൻഡിക്കേറ്റിന്റെ വെളിപ്പെടുത്തൽ.</p>
<p>കുടുംബത്തിലെ ഒരംഗത്തിന് പത്രപ്രവർത്തനവുമായുള്ള പ്രൊഫഷണൽ ബന്ധം കാരണം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. ഇത് മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കമ്മിറ്റി പറയുന്നു.</p>
<p>ഇസ്രായേൽ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ, കുടിയിറക്കപ്പെട്ട സ്ഥലങ്ങൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങൾ എന്നിവ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ, മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. എന്നാൽ അത്തരം ഉന്മൂലനത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകരെ ജീവനോടെ അവശേഷിപ്പിച്ചതായും പറയുന്നു. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിൽനിന്ന് കൂട്ടായ ശിക്ഷയിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ. കുടുംബങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതിലൂടെ മാധ്യമ സമൂഹത്തെ ഭയപ്പെടുത്താനും മാധ്യമപ്രവർത്തനത്തെ മുരടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/706-family-members-of-palestinian-journalists-killed-in-gaza-genocide-so-far-palestinian-journalists-syndicate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതകളെ മനഃപൂര്‍വം ഒഴിവാക്കിയിട്ടില്ല&#8217;: താലിബാന്‍ വിദേശകാര്യ മന്ത്രി</title>
		<link>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html</link>
					<comments>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 12:09:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[press]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[women]]></category>
		<category><![CDATA[womenjournalist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358033</guid>

					<description><![CDATA[തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.  ]]></description>
										<content:encoded><![CDATA[<p>ഞായറാഴ്ച ന്യൂഡല്&#x200d;ഹിയില്&#x200d; അഫ്ഗാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്താഖി വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ക്ഷണിച്ചുകൊണ്ട് പത്രസമ്മേളനം വിളിച്ചു. തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്&#x200d;ത്താസമ്മേളനം.  </p>
<p>ഒരാഴ്ചത്തെ സന്ദര്&#x200d;ശനത്തിനായി ഇന്ത്യയിലെത്തിയ മുത്താഖി തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഉള്&#x200d;പ്പെടുത്താത്തതിനെ തുടര്&#x200d;ന്ന് വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയിരുന്നു.</p>
<p>എഡിറ്റേഴ്സ് ഗില്&#x200d;ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്&#x200d; വിമന്&#x200d;സ് പ്രസ് കോര്&#x200d;പ്സും (ഐഡബ്ല്യുപിസി) വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കുന്നത് &#8221;വളരെ വിവേചനപരം&#8221; എന്ന് വിശേഷിപ്പിച്ചിരുന്നു.</p>
<p>വെള്ളിയാഴ്ചത്തെ പ്രസറില്&#x200d; നിന്ന് വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവെ, സംഭവം മനഃപൂര്&#x200d;വമല്ലെന്നും സാങ്കേതിക പ്രശ്നത്തിന്റെ ഫലമാണെന്നും മുത്താഖി പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d;ക്ക് സമയം കുറവായിരുന്നു, അതിനാല്&#x200d; ഞങ്ങള്&#x200d; കുറച്ച് പത്രപ്രവര്&#x200d;ത്തകരെ ക്ഷണിച്ചു&#8217; എന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചു, കൂടാതെ &#8216;ആരുടെയും അവകാശങ്ങള്&#x200d;-പുരുഷന്മാരുടെയോ സ്ത്രീകളുടെയോ-നിഷേധിക്കാന്&#x200d; പാടില്ല&#8217; എന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2021-ല്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; താലിബാന്&#x200d; അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവായ മുത്താഖി വ്യാഴാഴ്ച ന്യൂഡല്&#x200d;ഹിയിലെത്തി. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; അദ്ദേഹം വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.</p>
<p>അതേസമയം സ്ത്രീകള്&#x200d;ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്നും താലിബാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്തഖി പറഞ്ഞു. ഞങ്ങളുടെ സ്‌കൂളുകളില്&#x200d; 10 ദശലക്ഷം വിദ്യാര്&#x200d;ഥികള്&#x200d; പഠിക്കുന്നുണ്ടെന്നും അതില്&#x200d; 2.8 ദശലക്ഷം പെണ്&#x200d;കുട്ടികളാണെന്നും മുത്തഖി പറഞ്ഞു.</p>
<p>സ്ത്രീകളുടെ അവകാശങ്ങള്&#x200d;, വിദ്യാഭ്യാസം, പൊതുപങ്കാളിത്തം എന്നിവയെ നിയന്ത്രിക്കുന്ന നയങ്ങളില്&#x200d; തുടര്&#x200d;ച്ചയായി വിമര്&#x200d;ശനങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ടെങ്കിലും പ്രാദേശിക രാജ്യങ്ങളുമായി വീണ്ടും ഇടപഴകാനുള്ള താലിബാന്&#x200d; സര്&#x200d;ക്കാരിന്റെ ശ്രമങ്ങള്&#x200d;ക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്&#8221;; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ</title>
		<link>https://www.chandrikadaily.com/we-are-starving-trembling-with-exhaustion-al-jazeera-calls-for-global-action-to-protect-journalists-in-gaza.html</link>
					<comments>https://www.chandrikadaily.com/we-are-starving-trembling-with-exhaustion-al-jazeera-calls-for-global-action-to-protect-journalists-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 13:25:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[al jazeera]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[press]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348340</guid>

					<description><![CDATA[അൽ ജസീറയുടെയും മറ്റ് പത്രപ്രവർത്തകരുടെയും കുടുംബാംഗങ്ങളെയും ഇസ്രായേൽ വധിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ദോഹ: ഗസ്സയിലെ മാധ്യമപ്രവർത്തകർക്കും മാധ്യമ വിദഗ്ധർക്കും എതിരായ നിർബന്ധിത പട്ടിണിയും കുറ്റകൃത്യങ്ങളും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പത്രപ്രവർത്തക സമൂഹത്തോടും, പത്രസ്വാതന്ത്ര്യ സംഘടനകളോടും, നിയമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.</p>
<p>21 മാസത്തിലേറെയായി, ഇസ്രായേലിന്റെ ബോംബാക്രമണവും അടിച്ചേൽപ്പിക്കപ്പെട്ട ഭക്ഷ്യക്ഷാമവും ഗസ്സയിലെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ജനങ്ങളെ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഈ തുടർച്ചയായ വംശഹത്യയെക്കുറിച്ച് ധീരമായി റിപ്പോർട്ട് ചെയ്തവരാണ് മാധ്യമപ്രവർത്തകർ. ഈ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്നതിനായി തങ്ങളുടെ ജീവൻ പണയപ്പെടുത്തി, കുടുംബങ്ങളുടെ സുരക്ഷയും അപകടത്തിലാക്കി പ്രവർത്തിച്ചവർ ഇപ്പോൾ സ്വന്തം നിലനിൽപ്പിനായി പോരാടുകയാണ്.</p>
<p>തങ്ങളുടെ തുടരാനുള്ള ശേഷി ക്ഷയിച്ചുവരുന്നുവെന്നാണ് ജൂലൈ 19ന്, അൽ ജസീറ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്ഹൃ ചെയ്ത സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. ​ഗസ്സയിലെ അൽ ജസീറ അറബിക് ചാനൽ ലേഖകനായ അനസ് അൽ ഷരീഫിന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു &#8220;21 മാസത്തിനിടെ ഒരു നിമിഷം പോലും ഞാൻ വാർത്ത നൽകുന്നത് നിർത്തിയിട്ടില്ല, ഇന്ന് ഞാൻ അത് തുറന്നു പറയുന്നു&#8230; വിവരണാതീതമായ വേദനയോടെ. ഞാൻ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്, ഓരോ നിമിഷവും എന്നെ പിന്തുടരുന്ന ബോധക്ഷയത്തെ ചെറുക്കുന്നു&#8230; ഗസ്സ മരിക്കുകയാണ്. ഞങ്ങളും അതിനൊപ്പം മരിക്കുന്നു&#8221;</p>
<p>&#8220;ഗസ്സയിലെ ധീരരായ പത്രപ്രവർത്തകർക്ക് അവരുടെ ശബ്ദം വർധിപ്പിക്കാനും ഇസ്രായേൽ അധിനിവേശ സേനയുടെ നിർബന്ധിത പട്ടിണിയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും കാരണം അവർ അനുഭവിക്കുന്ന അസഹനീയമായ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.&#8221;</p>
<p>&#8220;പത്രപ്രവർത്തക സമൂഹത്തിനും ലോകത്തിനും വലിയൊരു ഉത്തരവാദിത്തമുണ്ട്; ഈ മഹത്തായ തൊഴിലിൽ നമ്മുടെ സഹപ്രവർത്തകരെ പിന്തുണയ്ക്കുന്നതിന് നമ്മുടെ ശബ്ദമുയർത്തുകയും ലഭ്യമായ എല്ലാ മാർഗങ്ങളും സമാഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇപ്പോൾ നമ്മൾ നടപടിയെടുക്കുന്നില്ലെങ്കിൽ, നമ്മുടെ കഥകൾ പറയാൻ ആരും അവശേഷിക്കാത്ത ഒരു ഭാവിയിലേക്ക് നമ്മൾ നീങ്ങേണ്ടിവരും. നമ്മുടെ നിഷ്ക്രിയത്വം നമ്മുടെ സഹ പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ വലിയ പരാജയമായും ഓരോ പത്രപ്രവർത്തകനും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന തത്വങ്ങളുടെ വഞ്ചനയായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.&#8221;- ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ ഡയറക്ടർ ജനറൽ ഡോ. മുസ്തഫ സൗഗ് പറഞ്ഞു.</p>
<p>2023 ഒക്ടോബർ മുതൽ, ഇസ്രായേൽ അധിനിവേശ സേന അഞ്ച് അൽ ജസീറ പത്രപ്രവർത്തകരെ വധിച്ചു. സമീർ അബുദഖ, ഹംസ അൽദഹ്ദൂഹ്, ഇസ്മാഈൽ അൽ-ഗൗൾ, അഹമ്മദ് അൽ-ലൗഹ്, ഹൊസം ഷബാത് എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ജസീറയുടെയും മറ്റ് പത്രപ്രവർത്തകരുടെയും കുടുംബാംഗങ്ങളെയും ഇസ്രായേൽ വധിച്ചിട്ടുണ്ട്. എന്നിട്ടും ഈ ധീരരായ പത്രപ്രവർത്തകരും അവരുടെ സഹപ്രവർത്തകരും, ഇസ്രായേൽ ഭരണകൂടം അവരെ നിശബ്ദരാക്കാൻ പ്രയോഗിക്കുന്ന ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കും വഴങ്ങാൻ വിസമ്മതിക്കുകയാണ്.</p>
<p>ഇത്തരം ഭീഷണികൾക്ക് വഴങ്ങുന്നത് ഗസ്സയിലെ സിവിലിയൻ ജനതയുടെമേൽ തുടർച്ചയായി നടക്കുന്ന വംശഹത്യ, നിർബന്ധിത പട്ടിണി, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുടെ വാർത്താകൾ ഏതാണ്ട് പൂർണമായും നിർത്തലാക്കാൻ കാരണമാകും.</p>
<p>സത്യത്തിന്റെ വാഹകരായ മാധ്യമപ്രവർത്തകരെ പോലും വെറുതെ വിടാത്ത ഈ നിർബന്ധിത പട്ടിണി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-are-starving-trembling-with-exhaustion-al-jazeera-calls-for-global-action-to-protect-journalists-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;എല്ലാ വിദേശ യാത്രകള്&#x200d;ക്കു ശേഷവും മാധ്യമങ്ങളെ കണ്ടിരുന്നു&#8221;; മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി മന്&#x200d;മോഹന്&#x200d; സിങ്</title>
		<link>https://www.chandrikadaily.com/called-silent-pm-but-i-was-never-afraid-of-media-manmohan-singh.html</link>
					<comments>https://www.chandrikadaily.com/called-silent-pm-but-i-was-never-afraid-of-media-manmohan-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Dec 2018 05:55:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Manmohan Sing]]></category>
		<category><![CDATA[ManMohan Singh]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[press]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114128</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വാര്&#x200d;ത്ത സമ്മേളനങ്ങള്&#x200d; വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്. &#8216;ചേയ്ഞ്ചിങ് ഇന്ത്യ&#8217; എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു ഡോ സിങ്. എന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രി എന്നാണ് വിളിക്കുന്നത്. എന്നാല്&#x200d; വിവാദമായ ഒരു വിഷയത്തിലും മോദി പ്രതികരിക്കാതിരിക്കുമ്പോള്&#x200d; തന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രിയെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മന്&#x200d;മോഹന്&#x200d; സിങ് തുറന്നടിച്ചു. &#8216;ഞാന്&#x200d; ഒരു നിശ്ശബ്ദ പ്രധാനമന്ത്രി ആയിരുന്നെന്ന് ആളുകള്&#x200d; പറയുന്നത്, എന്നാല്&#x200d; ഈ വാല്യങ്ങള്&#x200d; (അദ്ദേഹത്തിന്റെ പുസ്തകമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വാര്&#x200d;ത്ത സമ്മേളനങ്ങള്&#x200d; വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്. &#8216;ചേയ്ഞ്ചിങ് ഇന്ത്യ&#8217; എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു ഡോ സിങ്.<br />
എന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രി എന്നാണ് വിളിക്കുന്നത്. എന്നാല്&#x200d; വിവാദമായ ഒരു വിഷയത്തിലും മോദി പ്രതികരിക്കാതിരിക്കുമ്പോള്&#x200d; തന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രിയെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മന്&#x200d;മോഹന്&#x200d; സിങ് തുറന്നടിച്ചു.</p>
<p>&#8216;ഞാന്&#x200d; ഒരു നിശ്ശബ്ദ പ്രധാനമന്ത്രി ആയിരുന്നെന്ന് ആളുകള്&#x200d; പറയുന്നത്, എന്നാല്&#x200d; ഈ വാല്യങ്ങള്&#x200d; (അദ്ദേഹത്തിന്റെ പുസ്തകമായ ചേയ്ഞ്ചിങ് ഇന്ത്യ) അതിനെതിരെ സ്വയം സംസാരിക്കൂമെന്നാണ് ഞാന്&#x200d; കരുതുന്നത്, പുസ്തക പ്രകാശനത്തിനിടെ മുന്&#x200d; പ്രധാനമന്ത്രി പറഞ്ഞു.</p>
<p>എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്&#x200d; പേടിയുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല ഞാന്&#x200d;. പത്ര പ്രവര്&#x200d;ത്തകരെ പതിവായി കണ്ടിരുന്നു. ഓരോ വിദേശ പര്യടനു ശേഷം വിമാനത്തില്&#x200d; അല്ലെങ്കില്&#x200d; അതില്&#x200d; നിന്നും ഇറങ്ങിയ ശേഷം ഞാന്&#x200d; വാര്&#x200d;ത്താ സമ്മേളനങ്ങള്&#x200d; നടത്തിയിരുന്നു, മന്&#x200d;മോഹന്&#x200d; പറഞ്ഞു.</p>
<p>2014 ല്&#x200d; അധികാരത്തില്&#x200d; എത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാര്&#x200d;ത്താസമ്മേളനങ്ങള്&#x200d; നടത്താത്തതിനെതിരെ കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി നടത്തിയ വെല്ലുവിളിയെ ഉറപ്പിക്കുന്നതായിരുന്നും ഡോ.സിങിന്റെ പ്രസ്താവന. &#8221; ഒരു ദിവസം ശ്രമിച്ച് നോക്കൂ. കാരണം നിങ്ങള്&#x200d;ക്ക് നേരെ ചോദ്യങ്ങളെറിയുന്നത് തമാശയാവും&#8221; എന്നായിരുന്നു രാഹുലിന്റെ കളിയാക്കല്&#x200d;.</p>
<p>&#8216;ആക്സിഡന്റല്&#x200d; പ്രൈം മിനിസ്റ്റര്&#x200d;&#8217; എന്ന ബിജെപിയുടെ വിമര്&#x200d;ശനത്തിനും മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് മറുപടി പറയാന്&#x200d; മറന്നില്ല.</p>
<p>ഞാന്&#x200d; ഇന്ത്യയുടെ ആകസ്മിക പ്രധാനമന്ത്രി മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ആകസ്മിക ധനമന്ത്രി കൂടി ആയിരുന്നെന്നും മോദി സര്&#x200d;ക്കാറിന്റെ നിലവിലെ സാമ്പത്തിക ഭരണ പരാജയത്തെ മുന്&#x200d;നിര്&#x200d;ത്തി മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; കൂടിയായ ഡോക്ടര്&#x200d; സിങ് പറഞ്ഞു.</p>
<p>റിസര്&#x200d;വ് ബാങ്കിന്റെ സ്വയംഭരണാവകാശവും സ്വാന്ത്ര്യത്തെയും സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്നും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. റിസര്&#x200d;വ് ബാങ്കും കേന്ദ്ര സര്&#x200d;ക്കാരും തമ്മില്&#x200d; ഉണ്ടാകേണ്ടത് നല്ല ബന്ധമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം പക്ഷേ അവയെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/called-silent-pm-but-i-was-never-afraid-of-media-manmohan-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹിതകരമായ ചോദ്യം ചോദിച്ചു; റിപ്പോര്‍ട്ടറെ ട്രംപ് ഹാളില്‍ നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/trump-ordered-to-expel-reporter-for-asking-question.html</link>
					<comments>https://www.chandrikadaily.com/trump-ordered-to-expel-reporter-for-asking-question.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 02 Feb 2017 14:42:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[media]]></category>
		<category><![CDATA[press]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18831</guid>

					<description><![CDATA[യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള തീരുമാനവും ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെയാണ് ബലം പ്രയോഗിച്ച് ഹാളില്‍ നിന്ന് മാറ്റുന്നത്. കുടിയേറ്റ നിയമത്തെപ്പറ്റി ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ തന്നെ ട്രംപ് റിപ്പോര്‍ട്ടറോട് ഇരിക്കാന്‍ കല്‍പ്പിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ഗൗനിക്കാതെ അദ്ദേഹം ചോദ്യവുമായി മുന്നോട്ടു പോകുന്നു. &#8217;11 ദശലക്ഷം ജനങ്ങളെ നാടുകടത്താന്‍ താങ്കള്‍ക്കാവില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്&#x200d;ട്ടറെ പ്രസ് കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് നിരോധനമേര്&#x200d;പ്പെടുത്തിയ ഉത്തരവും മെക്‌സിക്കന്&#x200d; അതിര്&#x200d;ത്തിയില്&#x200d; മതില്&#x200d; കെട്ടാനുള്ള തീരുമാനവും ചോദ്യം ചെയ്ത റിപ്പോര്&#x200d;ട്ടറെയാണ് ബലം പ്രയോഗിച്ച് ഹാളില്&#x200d; നിന്ന് മാറ്റുന്നത്.</p>
<p>കുടിയേറ്റ നിയമത്തെപ്പറ്റി ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്&#x200d; തന്നെ ട്രംപ് റിപ്പോര്&#x200d;ട്ടറോട് ഇരിക്കാന്&#x200d; കല്&#x200d;പ്പിക്കുന്നത് വീഡിയോയില്&#x200d; കാണാം. എന്നാല്&#x200d; ഇത് ഗൗനിക്കാതെ അദ്ദേഹം ചോദ്യവുമായി മുന്നോട്ടു പോകുന്നു. &#8217;11 ദശലക്ഷം ജനങ്ങളെ നാടുകടത്താന്&#x200d; താങ്കള്&#x200d;ക്കാവില്ല. 1900 മൈല്&#x200d; ദൈര്&#x200d;ഘ്യമുള്ള മതില്&#x200d; കെട്ടാനും താങ്കള്&#x200d;ക്കാവില്ല. ഈ രാജ്യത്തേക്ക് വരുന്നവര്&#x200d;ക്ക് പൗരത്വം നിഷേധിക്കാനും താങ്കള്&#x200d;ക്കാവില്ല.&#8217; ഇത്രയും പറയുന്നതിനിടെ ട്രംപ് തന്റെ കൂടെയുള്ള ഉദ്യോഗസ്ഥനോട് പത്രപ്രവര്&#x200d;ത്തകനെ ഹാളില്&#x200d; നിന്ന് പുറത്താക്കാന്&#x200d; ആംഗ്യം കാണിക്കുകയായിരുന്നു.</p>
<p><iframe loading="lazy" title="Journalist escorted out of PC hall for asking tough question" width="740" height="555" src="https://www.youtube.com/embed/ORuhUb5eMCY?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p><em>ട്രംപിനെ ചോദ്യം ചെയ്ത റിപ്പോര്&#x200d;ട്ടറെ പുറത്താക്കുന്ന വീഡിയോ</em></p>
<p>താനൊരു റിപ്പോര്&#x200d;ട്ടറാണെന്നും ചോദ്യം ചോദിക്കുക തന്റെ അവകാശമാണെന്നും പറഞ്ഞ റിപ്പോര്&#x200d;ട്ടറെ ശരീരത്തില്&#x200d; പിടിച്ചാണ് പുറത്താക്കുന്നത്. ഹാളില്&#x200d; നിന്ന് പുറത്തു കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്&#x200d; &#8216;എന്റെ രാജ്യത്തു നിന്ന് പുറത്തുപോകൂ&#8230;&#8217; എന്നും റിപ്പോര്&#x200d;ട്ടറോട് കല്&#x200d;പ്പിക്കുന്നുണ്ട്. &#8216;ഞാനും യു.എസ് പൗരനാണ്&#8217; എന്ന് റിപ്പോര്&#x200d;ട്ടര്&#x200d; പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥന്&#x200d; അത് മുഖവിലക്കെടുക്കുന്നില്ല.</p>
<p>അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്&#x200d; ചോദിക്കുന്ന മാധ്യമപ്രവര്&#x200d;ത്തകരെ ട്രംപ് ഇതാദ്യമായല്ല പുറത്താക്കുന്നത്. പ്രചരണത്തിനിടെ ഇത്തരം അനേകം സംഭവങ്ങളുണ്ടായി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ചുമതലയേല്&#x200d;ക്കുന്നതിനു മുമ്പ് പത്രസമ്മേളനത്തിനിടെ സി.എന്&#x200d;.എന്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്&#x200d;പ്പെട്ടിരുന്നു. സി.എന്&#x200d;.എന്&#x200d; വ്യാജ വാര്&#x200d;ത്ത നല്&#x200d;കുന്നുവെന്നാരോപിച്ച് ചോദ്യം ചോദിക്കാനുള്ള അവസരം ട്രംപ് നിഷേധിക്കുകയായിരുന്നു.</p>
<p><em>സി.എന്&#x200d;.എന്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്&#x200d;പ്പെടുന്നു</em></p>
<p><iframe loading="lazy" title="Donald Trump shuts down CNN reporter: &quot;You&#039;re fake news&quot;" width="740" height="416" src="https://www.youtube.com/embed/Vqpzk-qGxMU?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen title="Donald Trump shuts down CNN reporter: "You're fake news""></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-ordered-to-expel-reporter-for-asking-question.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
