<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>price rate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/price-rate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 Feb 2023 15:23:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>price rate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അവധിക്കാല വിമാനടിക്കറ്റ് നിരക്ക്: പ്രവാസികളോടുള്ള നിലപാടില്&#x200d; മാറ്റമില്ലാതെ എയര്&#x200d;ലൈനുകള്&#x200d;</title>
		<link>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html</link>
					<comments>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 15:23:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airlines ticket]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[price rate]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235754</guid>

					<description><![CDATA[സാധാരണ നിരക്കിനേക്കാള്&#x200d; നാലിരട്ടിവരെയാണ് നിരക്ക്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: ഗള്&#x200d;ഫ് നാടുകളിലെ അവധിക്കാലത്ത് എയര്&#x200d;ലൈനുകള്&#x200d; ഈടാക്കുന്ന അമിതനിരക്കില്&#x200d; ഇക്കുറിയും മാറ്റമില്ല. ആറുമാസത്തോളം ഇനിയും ബാക്കിയുണ്ടെങ്കിലും ഉയര്&#x200d;ന്ന ടിക്കറ്റ് നിരക്കാണ് വിവിധ എയര്&#x200d;ലൈനുകളുടെ വെബ്‌സൈറ്റുകളിലുള്ളത്. സാധാരണ നിരക്കിനേക്കാള്&#x200d; നാലിരട്ടിവരെയാണ് നിരക്ക് കാണിക്കുന്നത്.</p>
<p>അമിതനിരക്കിനെതിരെ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും പ്രവാസികള്&#x200d;ക്ക് ആശ്വാസമാകുന്ന ഇടപെടലുകള്&#x200d; ഇതുവരെ ഉണ്ടായിട്ടില്ല. എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ് വരുന്നതോടെ അവധിക്കാലത്തെ ചൂഷണത്തിന് അറുതി വരുമെന്ന് കരുതിയിരുന്നുവെങ്കിലും പഴയരീതി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്.</p>
<p>ആറുമാസം മുമ്പ് ടിക്കറ്റെടുത്താല്&#x200d; നിരക്ക കുറഞ്ഞുകിട്ടുമെന്ന് കരുതി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധിപേര്&#x200d; വെബ്‌സൈറ്റുകളില്&#x200d; നിരക്ക് നോക്കിയിരിക്കുകയാണ്. എന്നാല്&#x200d; വിവിധ എയര്&#x200d;ലൈനുകളുടെ ടിക്കറ്റ് നിരക്ക് നിലവില്&#x200d; നാല്&#x200d;പ്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ്.</p>
<p>ജൂണ്&#x200d; അവസാനം മുതല്&#x200d; ജൂലൈ പകുതിവരെയാണ് സ്‌കൂള്&#x200d; അവധിക്കാലം ചെലവഴിക്കാന്&#x200d; ആയിരക്കണക്കിന് കുടുംബങ്ങള്&#x200d; നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈ സമയത്താണ് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്കുമായി എയര്&#x200d;ലൈനുകള്&#x200d; പ്രവാസികളെ ചൂഷണം ചെയ്യുന്നത്. നാലംഗ കുടുംബം നാട്ടില്&#x200d; പോയിവരുന്നതിന് രണ്ടുലക്ഷത്തിലധികം രൂപ വേണമെന്നതാണ് മുന്&#x200d;കാലങ്ങളില്&#x200d; പലരുടെയും അനുഭവം.</p>
<p>സാധാരണക്കാരും ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവര്&#x200d;ക്കും മാസങ്ങള്&#x200d;ക്കുമുമ്പ് ടിക്കറ്റ് എടുക്കാന്&#x200d; സാമ്പത്തിക ഭദ്രതയില്ല എന്നതാണ് നേര്. എങ്കിലും നിരക്ക് കുറവില്&#x200d; കിട്ടുകയാണെങ്കില്&#x200d; കടം വാങ്ങിയെങ്കിലും ടിക്കറ്റെടുക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷെ നിരക്ക് തീരെ കുറയുന്നില്ലെന്നത് ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നു.</p>
<p>വിദേശ എയര്&#x200d;ലൈകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി വിമാനങ്ങള്&#x200d; കേരളത്തിലേക്ക് സര്&#x200d;വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എയര്&#x200d;ലൈനുകള്&#x200d; തമ്മില്&#x200d; കടുത്ത മത്സരം നടക്കുന്നുണ്ട്. എന്നാല്&#x200d; അതുകൊണ്ടൊന്നും അവധിക്കാലത്ത് കാര്യമായ പ്രയോജനം സാധാരണക്കാര്&#x200d;ക്ക് ലഭിക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയന്ത്രണമില്ലാതെ വില; അനക്കമില്ലാതെ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/price-without-regulation-govt-without-moving.html</link>
					<comments>https://www.chandrikadaily.com/price-without-regulation-govt-without-moving.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Nov 2022 16:11:53 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222756</guid>

					<description><![CDATA[സ്‌കൂളില്&#x200d; ഉച്ചഭക്ഷണം കൊടുക്കാന്&#x200d; സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്&#x200d; മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്&#x200d; ലക്ഷങ്ങള്&#x200d; മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്&#x200d;ക്കുള്ള ആനുകൂല്യങ്ങള്&#x200d; മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്&#x200d;, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉള്ളി ഉള്&#x200d;പ്പെടെയുള്ള പച്ചക്കറികള്&#x200d; എന്നിവക്കെല്ലാം കേരളത്തില്&#x200d; വില വര്&#x200d;ധിച്ചു.]]></description>
										<content:encoded><![CDATA[<p><strong>പി.എം.എ സലാം</strong></p>
<p>പൊള്ളുന്ന വിലക്കയറ്റത്തില്&#x200d; വീര്&#x200d;പ്പുമുട്ടുകയാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; ഇടപെടേണ്ട സര്&#x200d;ക്കാര്&#x200d; നിസംഗമായ മൗനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിയില്&#x200d;നിന്ന് കരകയറാത്ത സാധാരണക്കാര്&#x200d; രൂക്ഷമായ വിലക്കയറ്റത്തിന്റെ കെടുതി കൂടി അനുഭവിക്കുകയാണ്. ഉപ്പ് തൊട്ട് കര്&#x200d;പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്&#x200d;ക്ക് വിലകൂടിയിട്ടും സര്&#x200d;ക്കാര്&#x200d; അനങ്ങുന്നില്ല. അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. ജനം പട്ടിണിയുടെ പൊരിവെയിലത്ത് നെട്ടോട്ടമോടുമ്പോഴും മന്ത്രിമാരുടെ ധൂര്&#x200d;ത്തിനോ സര്&#x200d;ക്കാര്&#x200d; പരിപാടികളിലെ ആര്&#x200d;ഭാടത്തിനോ യാതൊരു കുറവുമില്ല. ആവശ്യത്തിന് ഖജനാവില്&#x200d; പണമില്ലെന്ന് വിലപിക്കുന്ന മന്ത്രിമാര്&#x200d; തന്നെ ധൂര്&#x200d;ത്തിന് വേണ്ടി മുടക്കുന്നത് കോടികളാണ്. മന്ത്രിമാര്&#x200d;ക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസമാണ് 1.30 കോടി അനുവദിച്ചത്. ഇതിനൊന്നും യാതൊരു മുട്ടും വന്നിട്ടില്ല. മുഖ്യമന്ത്രിയും കുടുംബവും പരിവാരങ്ങളും കോടികള്&#x200d; മുടക്കിയാണ് വിദേശ പര്യടനം നടത്തുന്നത്.</p>
<p>സ്‌കൂളില്&#x200d; ഉച്ചഭക്ഷണം കൊടുക്കാന്&#x200d; സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്&#x200d; മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്&#x200d; ലക്ഷങ്ങള്&#x200d; മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്&#x200d;ക്കുള്ള ആനുകൂല്യങ്ങള്&#x200d; മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്&#x200d;, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉള്ളി ഉള്&#x200d;പ്പെടെയുള്ള പച്ചക്കറികള്&#x200d; എന്നിവക്കെല്ലാം കേരളത്തില്&#x200d; വില വര്&#x200d;ധിച്ചു. തൊഴിലും വരുമാനവും നിലച്ചു പോയ സാധാരണക്കാരാണ് ഈ വിലക്കയറ്റത്തില്&#x200d; ഏറെയും ദുരിതം അനുഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കിലാണ് അരിവില കുതിക്കുന്നത്. ഗോതമ്പ് ഉല്&#x200d;പ്പനങ്ങള്&#x200d;ക്കും വില വര്&#x200d;ദ്ധിച്ചു. പാക്കറ്റുകളില്&#x200d; എത്തുന്ന ഭക്ഷ്യോല്&#x200d;പന്നങ്ങള്&#x200d;ക്ക് വില കൂടി. അലക്ക് പൊടികള്&#x200d;, സോപ്പ് തുടങ്ങിയ അവശ്യ വസ്തുക്കളും വില വര്&#x200d;ധനവില്&#x200d;നിന്ന് മുക്തമല്ല. സോപ്പ്, പേസ്റ്റ്, ഡിറ്റര്&#x200d;ജന്റ് തുടങ്ങിയവക്ക് ഇരട്ടിയോളമാണ് വില കൂടിയത്. അതേസമയം വിലകൂട്ടാതെ അളവ് കുറച്ചാണ് ചില കമ്പനികള്&#x200d; ഉല്&#x200d;പന്നങ്ങള്&#x200d; പുറത്തിറക്കുന്നത്. പേസ്റ്റ്, ഡിറ്റര്&#x200d;ജന്റ്, ഡിഷ് വാഷ് തുടങ്ങിയവക്ക് ഒരു വര്&#x200d;ഷത്തിനിടെ 40 ശതമാനത്തോളം വില വര്&#x200d;ദ്ധിച്ചു. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തിയും വിപണിയില്&#x200d; ശക്തമായ ഇടപെടല്&#x200d; നടത്തിയും ഈ പ്രതിസന്ധി പരിഹരിക്കേണ്ട സര്&#x200d;ക്കാര്&#x200d; വിലക്കയറ്റത്തെ സംബന്ധിച്ച് അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല. ഗവര്&#x200d;ണറുമായുള്ള പ്രശ്‌നവും ഉപരിപ്ലവമായ വിവാദങ്ങളും മാത്രമാണ് സര്&#x200d;ക്കാറിന്റെ ഫോക്കസ് ഏരിയ. സാധാരണക്കാര്&#x200d; പരിഗണനയില്&#x200d; വരുന്നേയില്ല.</p>
<p>പ്രമുഖ ബ്രാന്&#x200d;ഡ് സോപ്പിന് 8 മാസം മുമ്പ് 48 രൂപയായിരുന്നു വില. ഇത് മൂന്ന് തവണയായി കൂട്ടി ഇപ്പോള്&#x200d; 78 രൂപയായി. സസ്യ എണ്ണയുടെ ഒരു ബ്രാന്&#x200d;ഡിന് ലിറ്ററിന് 136 രൂപയായിരുന്നു. ഇത് 154 ആയി ഉയര്&#x200d;ന്നു. മട്ട അരിക്കും ജയ അരിക്കും 60 രൂപ കടന്നു. ഗോതമ്പ് വിലയും പാല്&#x200d; വിലയും വര്&#x200d;ദ്ധിച്ചു. പച്ചക്കറികള്&#x200d;ക്ക് ഓരോ ദിവസവും തോന്നിയ വിലയാണ്. ഇടപെടേണ്ട സര്&#x200d;ക്കാര്&#x200d; ഇതൊന്നുമറിഞ്ഞിട്ടില്ല. പ്രസ്താവനകള്&#x200d; നടത്തി പിന്&#x200d;മാറുന്നു എന്നല്ലാതെ ഭരണപരമായ യാതൊരു ഇടപെടലും ഇതുവരെ പൊതുവിപണിയില്&#x200d; ഉണ്ടായിട്ടില്ല. ഇതേ അവസ്ഥയാണ് നിര്&#x200d;മാണ മേഖലയും അഭിമുഖീകരിക്കുന്നത്. സിമന്റ്, കമ്പി, കോണ്&#x200d;ക്രീറ്റ് കട്ട, പ്ലമ്പിങ് ഇലക്ട്രിക് ഉപകരണങ്ങള്&#x200d;, എം സാന്റ്, ഇഷ്ടിക തുടങ്ങി എല്ലാ നിര്&#x200d;മാണ സാമഗ്രികള്&#x200d;ക്കും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്നു. തൊടുന്നതെല്ലാം പൊള്ളുന്ന അവസ്ഥയാണ്.</p>
<p>സംസ്ഥാനത്തെങ്ങും നിര്&#x200d;മാണ മേഖല സ്തംഭിക്കുന്ന മട്ടിലാണ് കാര്യങ്ങള്&#x200d;. വില കൂടിയതോടെ 30 ശതമാനത്തിലേറെ ജോലികള്&#x200d; കുറഞ്ഞു. ഇതോടെ ഈ മേഖലയില്&#x200d; തൊഴിലെടുക്കുന്ന പതിനായിരങ്ങള്&#x200d; പ്രയാസത്തിലായി. ഇരട്ടി ദുരിതം പോലെ വിലക്കയറ്റം കൂടി നേരിടേണ്ട അവസ്ഥയിലാണ് തൊഴിലാളികള്&#x200d;. നിര്&#x200d;മാണം നിലച്ച കെട്ടിടങ്ങള്&#x200d; സംസ്ഥാനത്തെ നേര്&#x200d;ക്കാഴ്ചയായി മാറിയിരിക്കുന്നു. അതിഥി തൊഴിലാളികളില്&#x200d; നിരവധി പേര്&#x200d; ജോലിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങി. സിമന്റ് നാല് മാസത്തിനകം 70 രൂപ വരെ വില വര്&#x200d;ധിച്ചു. ബ്രിക്‌സിന് അഞ്ച് രൂപ വരെ കൂടി. ഇലക്ട്രിക്കല്&#x200d; വസ്തുക്കള്&#x200d;ക്ക് 15 ശതമാനം മുതല്&#x200d; 30 ശതമാനം വരെ വില വര്&#x200d;ധിച്ചു. കോവിഡ് കാലത്തിന് ശേഷം നിര്&#x200d;മാണച്ചെലവ് 35 ശതമാനം വര്&#x200d;ധിച്ചു എന്നാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. കുറഞ്ഞ തുകക്ക് നിര്&#x200d;മാണ കരാര്&#x200d; എടുത്ത ആളുകളെയും സാമഗ്രികളുടെ വില വര്&#x200d;ദ്ധനവ് ബാധിച്ചു.</p>
<p>വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് വൈദ്യുതി ബില്&#x200d; വര്&#x200d;ധിപ്പിക്കുമെന്ന ഇരുട്ടടി കൂടി വരുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 50 ശതമാനത്തോളം വര്&#x200d;ധിപ്പിക്കാനാണ് പദ്ധതി. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടത്തുന്നത്. വൈകുന്നേരം ആറ് മണി മുതല്&#x200d; പത്ത് മണി വരെ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് നിരക്ക് കൂട്ടുന്നത്. ജനം ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്നത് ഈ സമയത്താണെന്ന് സര്&#x200d;ക്കാറിനറിയാം. വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുമ്പോഴാണ് ഈ പ്രഹരം. ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകീട്ട് 6 മുതല്&#x200d; 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതല്&#x200d; രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകല്&#x200d; 6 മുതല്&#x200d; 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഉപയോഗം കൂടിയ സമയത്ത് കൂടിയ നിരക്ക് ഈടാക്കി ജനത്തെ ദ്രോഹിക്കാനാണ് നീക്കം.</p>
<p>മാസങ്ങള്&#x200d;ക്ക് മുമ്പാണ് ഭൂമിയുടെ ഫെയര്&#x200d; വാല്യൂ വര്&#x200d;ധിപ്പിച്ചത്. അതുവഴി രജിസ്‌ട്രേഷന്&#x200d; ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ക്രമാതീതമായി വര്&#x200d;ദ്ധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്&#x200d; കെട്ടിട നികുതി വര്&#x200d;ദ്ധനവും നടപ്പാക്കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനം കൂടുതല്&#x200d; ദുരിതം അനുഭവിക്കുന്ന അവസ്ഥ വന്നു. ജനദ്രോഹത്തില്&#x200d; ക്രൂരതയുടെ പര്യായമായി ഈ സര്&#x200d;ക്കാര്&#x200d; മാറിയിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; അടിയന്തരമായി ഇടപെടണം. നിര്&#x200d;മ്മാണ മേഖലയില്&#x200d; വില നിയന്ത്രിക്കുന്നതിന് സര്&#x200d;ക്കാര്&#x200d; റെഗുലേറ്ററി ബോര്&#x200d;ഡ് രൂപീകരിക്കണം. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തണം. ഇക്കാര്യങ്ങള്&#x200d; ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ മുഴുവന്&#x200d; പഞ്ചായത്ത്, മുനിസിപ്പല്&#x200d; കേന്ദ്രങ്ങളിലും മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്&#x200d; സംഘടിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; ഒന്നും ചെയ്യാതെ സര്&#x200d;ക്കാര്&#x200d; നിസ്സംഗത തുടരുന്നതില്&#x200d; പ്രതിഷേധിച്ചാണ് സമര പരിപാടി. അടിസ്ഥാന പ്രശ്‌നങ്ങളില്&#x200d;നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോവുകയാണ്. ഇത് അനുവദിക്കില്ല. പൊതുവിപണിയില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടുന്നത് വരെ പ്രതിഷേധം തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/price-without-regulation-govt-without-moving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലക്കയറ്റത്തില്&#x200d; ജനങ്ങള്&#x200d; പൊറുതി മുട്ടുമ്പോള്&#x200d; മുഖ്യമന്ത്രി ആഡംബര യാത്രയില്&#x200d;: പി. കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/when-people-are-struggling-due-to-price-hike-chief-minister-is-on-a-luxury-trip-p-k-feroz.html</link>
					<comments>https://www.chandrikadaily.com/when-people-are-struggling-due-to-price-hike-chief-minister-is-on-a-luxury-trip-p-k-feroz.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Nov 2022 14:11:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[price hike]]></category>
		<category><![CDATA[price rate]]></category>
		<category><![CDATA[STRUGGLE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220593</guid>

					<description><![CDATA[യൂത്ത് ലീഗ് പ്രതിഷേധം ഇരമ്പി
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ആഡംബര യാത്രകള്&#x200d; നടത്തി ആനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്<br />
സാധാരണക്കാരന്റെ അത്യാവശ്യങ്ങള്&#x200d; തിരിച്ചറിയാന്&#x200d; സമയമില്ലെന്നും, കേരളത്തില്&#x200d; ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണെന്ന് പോലും ആര്&#x200d;ക്കും അറിയില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. അവശ്യ സാധനങ്ങള്&#x200d;ക്ക് രൂക്ഷമായ വിലക്കയറ്റം കാരണത്താല്&#x200d; കേരള ജനത വലയുമ്പോള്&#x200d; യാതൊരു നടപടിയും സ്വീകരിക്കാത്ത സര്&#x200d;ക്കാര്&#x200d; നടപടിയില്&#x200d; പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടതു സര്&#x200d;ക്കാരിനെതിരെ കാലിക്കലവുമേന്തിയുള്ള പ്രതിഷേധം കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ നഗരത്തില്&#x200d; നടത്തിയ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവല്&#x200d;പ്രശ്‌നങ്ങള്&#x200d; പരിഗണിക്കാതെ മുന്നോട്ട് പോകാനാണ് അധികാരികള്&#x200d; തീരുമാനിക്കുന്നതെങ്കില്&#x200d; സമരം കൂടുതല്&#x200d; ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയുര്&#x200d; അദ്ധ്യക്ഷത വഹിച്ചു ട്രഷറര്&#x200d; കെ.എം.എ റഷീദ് സ്വാഗതവും സീനിയര്&#x200d; വൈസ് പ്രസിഡന്റ് സി ജാഫര്&#x200d; സാദിഖ് നന്ദിയും പറഞ്ഞു<br />
എ ഷിജിത്ത് ഖാന്&#x200d;, ഷഫീഖ് അരക്കിണര്&#x200d;, എസ്. വി ശൗലിക്ക്, ഷാഹിര്&#x200d; കുട്ടമ്പൂര്&#x200d;, ശുഐബ് കുന്നത്ത്, സിറാജ് ചിട്‌റ്റേടത്ത്, എം എസ് എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, അന്&#x200d;വര്&#x200d; ഷാഫി പി വി, റിഷാദ് പുതിയങ്ങാടി , എന്നിവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-people-are-struggling-due-to-price-hike-chief-minister-is-on-a-luxury-trip-p-k-feroz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണപ്പെരുപ്പം 2013ന് ശേഷം ഏറ്റവും ഉയര്&#x200d;ന്ന നിരക്കില്&#x200d;</title>
		<link>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html</link>
					<comments>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jul 2018 13:24:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[petrol diesel price]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94824</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്&#x200d;ന്നു. ജൂണ്&#x200d; മാസത്തില്&#x200d; 5.77 ശതമാനത്തിന്റെ വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്&#x200d;, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്&#x200d; 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്&#x200d;ഷം ജൂണില്&#x200d; 0.90 വും. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികകണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തെ 1.60 ശതമാനത്തില്&#x200d; നിന്ന് ജൂണില്&#x200d; 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51 ശതമാനത്തില്&#x200d; നിന്ന് 8.12 ശതമാനമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്&#x200d;ന്നു. ജൂണ്&#x200d; മാസത്തില്&#x200d; 5.77 ശതമാനത്തിന്റെ വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്&#x200d;, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്&#x200d; 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്&#x200d;ഷം ജൂണില്&#x200d; 0.90 വും. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികകണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തെ 1.60 ശതമാനത്തില്&#x200d; നിന്ന് ജൂണില്&#x200d; 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51 ശതമാനത്തില്&#x200d; നിന്ന് 8.12 ശതമാനമായി ഉയര്&#x200d;ന്നു. ഇന്ധന ഊര്&#x200d;ജ്ജരംഗങ്ങളിലെ പണപ്പെരുപ്പം 11.22 ശതമാനത്തില്&#x200d; നിന്ന് 16.18 ശതമാനമായി. ആഗോള ക്രൂഡ്ഓയില്&#x200d; വില കൂടിയതിനൊപ്പം ആഭ്യന്തര ഇന്ധന വില വര്&#x200d;ദ്ധിച്ചതാണ് ഈ കുതിപ്പിന് കാരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന</title>
		<link>https://www.chandrikadaily.com/unscrambling-the-egg-price-hike-3-reasons-why-rates-have-been-rising.html</link>
					<comments>https://www.chandrikadaily.com/unscrambling-the-egg-price-hike-3-reasons-why-rates-have-been-rising.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 18:22:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[EGG]]></category>
		<category><![CDATA[hike]]></category>
		<category><![CDATA[price]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55440</guid>

					<description><![CDATA[കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ് നാലു രൂപ അറുപത് പൈസയായിരുന്നു ഒരു മുട്ടയുടെ വില. ആറു രൂപ അമ്പത് പൈസയായിരുന്നു ഇന്നലെ ഒരു കോഴിമുട്ടക്ക് കൊച്ചിയിലെ ചില്ലറ വില. ആറു രൂപക്കാണ് വ്യാപാരികള്‍ ഒരു കോഴി മുട്ട വാങ്ങിയത്. പ്രമുഖ മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലില്‍ കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഉപഭോഗം വര്&#x200d;ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്&#x200d;ന്ന് കോഴിമുട്ട വിലയില്&#x200d; രാജ്യമൊട്ടാകെ വന്&#x200d; വില വര്&#x200d;ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്&#x200d;വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ് നാലു രൂപ അറുപത് പൈസയായിരുന്നു ഒരു മുട്ടയുടെ വില. ആറു രൂപ അമ്പത് പൈസയായിരുന്നു ഇന്നലെ ഒരു കോഴിമുട്ടക്ക് കൊച്ചിയിലെ ചില്ലറ വില.<br />
ആറു രൂപക്കാണ് വ്യാപാരികള്&#x200d; ഒരു കോഴി മുട്ട വാങ്ങിയത്. പ്രമുഖ മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലില്&#x200d; കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5.50 രൂപയാണ് ഒരു മുട്ടക്ക് ഈടാക്കുന്നത്. നാലു മാസം മുമ്പ് 100 മുട്ടക്ക് 360 രൂപയായിരുന്നു റീട്ടെയ്ല്&#x200d; മാര്&#x200d;ക്കറ്റ് വിലയെങ്കില്&#x200d; ഇന്നലെ 100 മുട്ടക്ക് വ്യാപാരികള്&#x200d;ക്ക് നല്&#x200d;കേണ്ടി വന്നത് 600 രൂപ. താറാവ് മുട്ടയുടെ വിലയിലും വര്&#x200d;ധനവുണ്ട്. ഒരു മുട്ടക്ക് പത്തു രൂപയോളമായി. അടുത്ത രണ്ടു മാസത്തേക്ക് കോഴിമുട്ട വിലയില്&#x200d; മാറ്റമുണ്ടാകാന്&#x200d; സാധ്യതയില്ലെന്ന് കൊച്ചിയിലെ പ്രധാന മുട്ട വ്യാപാരികളായ ഇ.വി ജോസ് എഗ്ഗ് മര്&#x200d;ച്ചന്റ്‌സ് ഉടമ ഇ.ജെ ചാര്&#x200d;ലി പറഞ്ഞു.</p>
<p>മുട്ടയുടെ വില വര്&#x200d;ധനവ് ക്രിസ്മസ് കേക്ക് വിപണിയെയും ബാധിക്കും. കഴിഞ്ഞ വര്&#x200d;ഷത്തേക്കാള്&#x200d; കൂടുതല്&#x200d; വില ഇത്തവണ കേക്കുകള്&#x200d;ക്ക് നല്&#x200d;കേണ്ടി വരും. മറ്റു ബേക്കറി ഉത്പന്നങ്ങളെയും വില ബാധിച്ചേക്കും. ക്രിസ്മസും പുതുവത്സരവും അടുത്തതിനാല്&#x200d; ബേക്കറികള്&#x200d; അടക്കമുള്ളവര്&#x200d;ക്ക് മുട്ട വാങ്ങാതെ നിവൃത്തിയില്ല. വില കുറയാന്&#x200d; അടുത്ത മാര്&#x200d;ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികള്&#x200d; നല്&#x200d;കുന്ന സൂചന.<br />
ശൈത്യം കാരണം ഡല്&#x200d;ഹി അടക്കമുള്ള ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; മുട്ട ഉപഭോഗം കൂടിയതാണ് വില വര്&#x200d;ധനവിന് പ്രധാന കാരണമായത്. വന്&#x200d; ഡിമാന്&#x200d;ഡ് മുന്&#x200d;കൂട്ടി കണ്ട് ഇവിടെയുള്ള വ്യാപാരികള്&#x200d; പ്രധാന മുട്ട ഉത്പാദന കേന്ദ്രങ്ങളായ നാമക്കല്&#x200d;, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്&#x200d; നിന്ന് കൂടുതല്&#x200d; മുട്ടകള്&#x200d; ശേഖരിച്ചു വച്ചു. ഇതേ തുടര്&#x200d;ന്ന് കേരളത്തിലുള്&#x200d;പ്പെടെയുള്ള വ്യാപാരികള്&#x200d;ക്ക് ആവശ്യത്തിന് മുട്ട ലഭിക്കാതായി. ഇതാണ് വില വര്&#x200d;ധനക്ക് കാരണമായതെന്ന് വ്യാപാരികള്&#x200d; പറയുന്നു. രാജ്യത്തെ ഒട്ടുമിക്ക പൗള്&#x200d;ട്രിഫാമുകളിലും മുട്ട ഉത്പാദാനം കുറഞ്ഞതും വില വര്&#x200d;ധനവിന് കാരണമായി. നാമക്കലില്&#x200d; നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത്.<br />
ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്&#x200d; വില കുറവാണെങ്കിലും ചരക്കു കൂലി കണക്കിലെടുക്കുമ്പോള്&#x200d; നാമക്കലാണ് വ്യാപാരികള്&#x200d;ക്ക് ലാഭകരം. നാമക്കല്&#x200d; മേഖലയില്&#x200d; നിന്ന് കഴിഞ്ഞ ജൂലൈ വരെ എല്ലാ ദിവസവും 2.88 കോടി മുട്ടകളാണ് വിപണിയില്&#x200d; എത്തിയിരുന്നത്. ജൂലൈക്ക് ശേഷം ഇതില്&#x200d; ഗണ്യമായ കുറവുണ്ടായി. ഒക്‌ടോബറില്&#x200d; ഇവിടെ നിന്നും വിപണിയിലെത്തിയത് 2.81 കോടി മുട്ടകള്&#x200d; മാത്രം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unscrambling-the-egg-price-hike-3-reasons-why-rates-have-been-rising.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി; മന്ത്രി പറഞ്ഞാലും ഞങ്ങള്‍ കേള്‍ക്കില്ല: ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകള്‍</title>
		<link>https://www.chandrikadaily.com/dr-thomas-isoc-gsy-fhihv-h-kn-ohf.html</link>
					<comments>https://www.chandrikadaily.com/dr-thomas-isoc-gsy-fhihv-h-kn-ohf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 05:54:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dr thomas isoc]]></category>
		<category><![CDATA[food]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[hotel owners]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34508</guid>

					<description><![CDATA[മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ജി.എ.എസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ള ലാഭം കൊയ്യുന്നു എന്ന ആരോപണം ശ്ക്തമായ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രി ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു ഇന്നലെ തോമസ് ഐസക് പറഞ്ഞത് ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപ തന്നെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്&#x200d; ആന്റ് റസ്റ്ററന്റ് അസോസിയേഷന്&#x200d; വ്യക്തമാക്കി.</p>
<p>ജി.എ.എസ്ടിയുടെ മറവില്&#x200d; ഹോട്ടലുകള്&#x200d; കൊള്ള ലാഭം കൊയ്യുന്നു എന്ന ആരോപണം ശ്ക്തമായ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രി ഹോട്ടലുകള്&#x200d;ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞത്. ജിഎസ്ടി നടപ്പാക്കുമ്പോള്&#x200d; ഹോട്ടല്&#x200d; ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു ഇന്നലെ തോമസ് ഐസക് പറഞ്ഞത്</p>
<p>ഒരു ശരാശരി എസി റെസ്റ്റോറന്റില്&#x200d; 75 രൂപ തന്നെയാണ് വെജിറ്റേറിയന്&#x200d; ഊണിനുമേല്&#x200d; കേന്ദ്രസംസ്ഥാന സര്&#x200d;ക്കാരുകളുടെ നിലവിലുള്ള നികുതി 7.95 രൂപയാണ്. അതായത് യഥാര്&#x200d;ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജിഎസ്ടി വരുമ്പോള്&#x200d; ഊണിന്റെ വില കുറയുകയാണ് വേണ്ടത്.</p>
<p>എസി റെസ്റ്റോറന്റില്&#x200d; 350 രൂപ വിലയുള്ള ഫുള്&#x200d; ചിക്കന് നിലവില്&#x200d; 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്&#x200d; വില 308.70 രൂപയായി കുറയും. ജിഎസ്ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്&#x200d; പലേടത്തും ഇപ്പോള്&#x200d; ചെയ്യുന്നത് 350 രൂപയ്ക്കു മേല്&#x200d; 5 ശതമാനം നികുതി ചേര്&#x200d;ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ് എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.</p>
<p>ജി.എസ്.ടി നിലവില്&#x200d; വന്ന് മൂന്ന് ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്&#x200d; കൂടതല്&#x200d; പരാതികള്&#x200d; ഉയരുന്നത്. ഹോട്ടല്&#x200d; ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്&#x200d; സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്&#x200d;ക്കു പുറമെ മറ്റു കച്ചവടക്കാരും ജി.എസ്.ടി ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. എ.സി ഹോട്ടലുകളിലെ ഭക്ഷണത്തിന് 18 ശതമാനം നികുതി ഏര്&#x200d;പ്പെടുത്തിയത്. നോണ്&#x200d; എ.സിയില്&#x200d; ഇത് 12 മുതല്&#x200d; 15 ശതമാനം വരെയാണ്. ഇത് മുഴുവന്&#x200d; ഭക്ഷണം കഴിക്കുന്ന ആളുകളില്&#x200d; നിന്നും ഈടാക്കുന്ന രീതിയാണ് കച്ചവടക്കാര്&#x200d; സ്വകരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-thomas-isoc-gsy-fhihv-h-kn-ohf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
