<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>priest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/priest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Dec 2025 10:14:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>priest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൂജാരി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/the-priest-drowned-in-the-temple-pool.html</link>
					<comments>https://www.chandrikadaily.com/the-priest-drowned-in-the-temple-pool.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 18 Dec 2025 10:14:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369422</guid>

					<description><![CDATA[വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>കല്&#x200d;പകഞ്ചേരി: തുവ്വക്കാട് വാരണാക്കര മൂലങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്&#x200d; മുങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തി. എറണാകുളം പറവൂര്&#x200d; സ്വദേശി മനപ്പറമ്പില്&#x200d; ശരത്ത് (33) ആണ് മരിച്ചത്.</p>
<p>വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്&#x200d; കണ്ടെത്തിയത്. നാലുമാസം മുന്&#x200d;പാണ് ശരത്ത് ക്ഷേത്രത്തില്&#x200d; പൂജാരിയായി ജോലി ആരംഭിച്ചത്. ക്ഷേത്രത്തിനോട് ചേര്&#x200d;ന്നുള്ള വീട്ടിലായിരുന്നു താമസം.</p>
<p>ബുധനാഴ്ച വൈകുന്നേരം  പൂജകള്&#x200d; പൂര്&#x200d;ത്തിയാക്കി ക്ഷേത്രം അടച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതിരുന്നതിനെ തുടര്&#x200d;ന്ന് മറ്റ് ജീവനക്കാര്&#x200d; നടത്തിയ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്&#x200d; മുങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>തിരൂരില്&#x200d; നിന്നെത്തിയ ഫയര്&#x200d;ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു. തുടര്&#x200d;ന്ന് കല്&#x200d;പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി മഞ്ചേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-priest-drowned-in-the-temple-pool.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശില്‍ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Nov 2025 07:52:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[madhya pradesh]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361849</guid>

					<description><![CDATA[ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ രത്‌ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു. ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇതോടൊപ്പം ട്യൂഷന്‍ സെന്ററും ടെയ്‌ലറിങ് കേന്ദ്രവും നടത്തിവരുന്നുണ്ട്. തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഗ്രാമവാസികളല്ലെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നും കൂടെയുള്ള വൈദികര്‍ പറയുന്നു. അതേസമയം വൈദികനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജാബു: മധ്യപ്രദേശിലെ ജാബുവില്&#x200d; മതപരിവര്&#x200d;ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്&#x200d;കീഴ് സ്വദേശി ഫാദര്&#x200d; ഗോഡ്‌വിനാണ് അറസ്റ്റിലായത്. ഒക്ടോബര്&#x200d; 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ രത്‌ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്&#x200d;ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്&#x200d; താമസിച്ചുവരികയായിരുന്നു.</p>
<p>ഗ്രാമത്തില്&#x200d; ആതുരസേവനവും മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങളും നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇതോടൊപ്പം ട്യൂഷന്&#x200d; സെന്ററും ടെയ്‌ലറിങ് കേന്ദ്രവും നടത്തിവരുന്നുണ്ട്.</p>
<p>തനിക്കെതിരെ പരാതി നല്&#x200d;കിയിരിക്കുന്നത് ഗ്രാമവാസികളല്ലെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നും കൂടെയുള്ള വൈദികര്&#x200d; പറയുന്നു. അതേസമയം വൈദികനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്&#x200d; തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പൊലീസ് തയ്യാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാം മന്ദിർ ​ട്രസ്റ്റിന് ക്ഷേത്ര ഭൂമി അനധികൃതമായി വിറ്റു; പൂജാരി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/temple-land-illegally-sold-to-ram-mandir-trust-priest-arrested.html</link>
					<comments>https://www.chandrikadaily.com/temple-land-illegally-sold-to-ram-mandir-trust-priest-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 13:28:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[illegally]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[Ram Mandir Trust]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333112</guid>

					<description><![CDATA[വ്യാജ രേഖയുണ്ടാക്കിയാണ് ഇയാൾ ഭൂമിയുടെ വിൽപന നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ക്ഷേത്ര ഭൂമി അനധികൃതമായി വിൽപന നടത്തിയ കേസിൽ പൂജാരി അറസ്റ്റി. ന്യായ ആനന്ദ് ഭവൻ ക്ഷേത്രത്തി​ലെ ഭൂമി രാം മന്ദിർ ട്രസ്റ്റിന് വിറ്റ കേസിലാണ് പൂജാരി പിടയിലായത്. വ്യാജ രേഖയുണ്ടാക്കിയാണ് ഇയാൾ ഭൂമിയുടെ വിൽപന നടത്തിയത്.</p>
<p>കൈമാറ്റം സാധ്യമല്ലാത്ത ന്യായ് ആനന്ദ് ഭവന്&#x200d; ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പുരോഹിതന്&#x200d; വ്യാജരേഖയുണ്ടാക്കി കൈമാറിയത്. ന്യായ് ആനന്ദ് ഭവന്&#x200d; ക്ഷേത്രത്തില്&#x200d; പൂജാരിയായിരുന്ന രമാകാന്ത് പഥക്കിനെ നേരത്തെ ക്രമക്കേടുകളുടെ പേരില്&#x200d; പൂജാരി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. 2016ല്&#x200d; കോടതി ഇടപെട്ടായിരുന്നു നടപടി.</p>
<p>എന്നാല്&#x200d;, സ്റ്റേ ഉത്തരവ് വാങ്ങി ക്ഷേത്രത്തില്&#x200d; തുടര്&#x200d;ന്ന രമാകാന്ത് പഥക് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി ചേര്&#x200d;ന്ന് ഗൂഢാലോചന നടത്തി ക്ഷേത്ര ഭൂമി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. 2024 സെപ്റ്റംബറിൽ ആറു കോടി രൂപക്ക് ഭൂമി ശ്രീ രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന് വിൽക്കുകയായിരുന്നു</p>
<p>ക്ഷേത്രത്തിലെ കെയർ​ ടേക്കറായ ആനന്ദ് പ്രകാശ് പതക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. അയോധ്യയിലെ 280, 281, 282, 283, 289 നമ്പറുകളിലുള്ള ഭൂമി വ്യാജ രേഖയുണ്ടാക്കി പൂജാരി തട്ടിയെടുത്തുവെന്നായിരുന്നു പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/temple-land-illegally-sold-to-ram-mandir-trust-priest-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html</link>
					<comments>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Feb 2025 06:30:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329491</guid>

					<description><![CDATA[മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം .]]></description>
										<content:encoded><![CDATA[<p>അയോധ്യയിൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി  മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം . 85 കാരനായ സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>രാമക്ഷേത്രത്തിനാ ഹിന്ദുത്വവാദികൾ മുറവിളി കൂട്ടി കാലപങ്ങൾ അഴിച്ചു വിട്ട 1992 മുതൽ  രാമക്ഷേത്രത്തിലെ  പൂജാരിയായിരുന്നു ദാസ്. ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർത്ത് സ്ഥാപിച്ച താൽക്കാലിക ക്ഷേത്രത്തിലും ഇയാൾ പൂജാരിയായി. ടെന്റ് കെട്ടിയാണ് ഇയാൾ പൂജകൾ നടത്തിയിരുന്നത്. ഒമ്പത് മാസം മുമ്പാണ്  ഇപ്പോൾ കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. 20ാം വയസില്&#x200d; നിര്&#x200d;വാണി അഘാഡയില്&#x200d; ചേര്&#x200d;ന്നു സന്യാസം സ്വീകരിച്ചിരുന്നു.നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി കലർത്തിയ പ്രസാദം നൽകി ക്ഷേത്ര പൂജാരി ബലാത്സം​ഗം ചെയ്തു; പരാതി</title>
		<link>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html</link>
					<comments>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Oct 2024 11:53:15 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[Rajastan]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314163</guid>

					<description><![CDATA[രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി.]]></description>
										<content:encoded><![CDATA[<p>ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.</p>
<p>ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.</p>
<p>ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.</p>
<p>തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.</p>
<p>ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു</p>
<p>പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനില്&#x200d; തട്ടി; ഷോക്കേറ്റ് വൈദികന്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/while-lowering-the-national-flag-the-mast-tilted-and-hit-the-power-line-shocked-priest-dies.html</link>
					<comments>https://www.chandrikadaily.com/while-lowering-the-national-flag-the-mast-tilted-and-hit-the-power-line-shocked-priest-dies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Aug 2024 17:20:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[national flag]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[SHOCK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306401</guid>

					<description><![CDATA[ഒന്നരവര്&#x200d;ഷം മുമ്പാണ് ഫാദര്&#x200d; ഷിന്&#x200d;സ് മുള്ളേരിയ ചര്&#x200d;ച്ചിലെ വികാരിയായി ചുമതല ഏറ്റത്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്&#x200d; മരിച്ചു. മുള്ളേരിയ ഇന്&#x200d;ഫന്റ് ജീസസ് ചര്&#x200d;ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്&#x200d; കുടിലില്&#x200d; വീട്ടില്&#x200d; ഫാ. മാത്യു കുടിലില്&#x200d;(ഷിന്&#x200d;സ് അഗസ്റ്റിന്&#x200d;-29) ആണ് മരിച്ചത്.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div class="to-advertise pb-0">വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്&#x200d; മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്&#x200d; ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്&#x200d; കുരുങ്ങി. പതാക അഴിക്കാന്&#x200d; സാധിക്കാതെ വന്നപ്പോള്&#x200d; ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്&#x200d; ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്&#x200d; തട്ടുകയുമായിരുന്നു.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">ഒന്നരവര്&#x200d;ഷം മുമ്പാണ് ഫാദര്&#x200d; ഷിന്&#x200d;സ് മുള്ളേരിയ ചര്&#x200d;ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്&#x200d;ന്ന് ചെമ്പന്&#x200d;തൊട്ടി, നെല്ലിക്കമ്പോയില്&#x200d; എന്നിവിടങ്ങളില്&#x200d; സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്&#x200d; ചുമതലയേറ്റ ശേഷം പുത്തൂര്&#x200d; സെന്റ് ഫിലോമിന കോളേജില്&#x200d; എം.എസ്.ഡബ്ലിയുവിന് ചേര്&#x200d;ന്നിരുന്നു. കോളേജില്&#x200d; രണ്ടാംവര്&#x200d;ഷ വിദ്യാര്&#x200d;ഥിയുമാണ്.</div>
<div class="mpp-story-content-details-main my-3">
<p>ആദൂര്&#x200d; പോലീസ് ഇന്&#x200d;ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കാസര്&#x200d;കോട് ജനറല്&#x200d; ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്&#x200d;സിഞ്ഞോര്&#x200d; മാത്യു ഇളംതുരുത്തി പടവില്&#x200d;, വിവിധ ഇടവകളിലെ വികരിമാര്&#x200d;, വിവിധ മഠങ്ങളില്&#x200d; നിന്നുള്ള കന്യാസ്ത്രീകള്&#x200d; എന്നിവരും സ്ഥലത്തെത്തി. അച്ഛന്&#x200d;: പരേതനായ അഗസ്റ്റിന്&#x200d;. അമ്മ: ലിസി. സഹോദരങ്ങള്&#x200d;: ലിന്റോ അഗസ്റ്റിന്&#x200d;, ബിന്റോ അഗസ്റ്റിന്&#x200d;.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-lowering-the-national-flag-the-mast-tilted-and-hit-the-power-line-shocked-priest-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം</title>
		<link>https://www.chandrikadaily.com/shooting-at-places-of-worship-in-russia-more-than-15-dead-including-the-priest.html</link>
					<comments>https://www.chandrikadaily.com/shooting-at-places-of-worship-in-russia-more-than-15-dead-including-the-priest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 05:13:50 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[news]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300869</guid>

					<description><![CDATA[2ല്&#x200d; അധികം ആളുകള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>റഷ്യയില്&#x200d; ആരാധനാലയങ്ങള്&#x200d;ക്ക് നേരെയുണ്ടായ വെടിവെപ്പില്&#x200d; വൈദികനടക്കം 15ലേറെ പേര്&#x200d; കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യന്&#x200d; പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. 12ല്&#x200d; അധികം ആളുകള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>രണ്ട് ഓര്&#x200d;ത്തഡോക്സ് പള്ളികള്&#x200d;ക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. അക്രമിസംഘത്തില്&#x200d;പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന്&#x200d; തലവന്&#x200d; സെര്&#x200d;ജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.</p>
<p>https://twitter.com/ShaykhSulaiman/status/1804923153505726861</p>
<p>ഡെര്&#x200d;ബന്റ് നഗരത്തിലാണ് ചര്&#x200d;ച്ചിനും സിനഗോഗിനും നേരെ ആക്രമണമുണ്ടായത്. ഡാഗസ്താന്&#x200d; തലസ്ഥാനമായ മഖാചക്ലയിലാണ് പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്&#x200d;ന്ന് സിനഗോഗിന് തീപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shooting-at-places-of-worship-in-russia-more-than-15-dead-including-the-priest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്തുകൊണ്ട് മണിപ്പൂരിൽ മിണ്ടിയില്ല?&#8217;; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് മറുചോദ്യവുമായി വൈദികൻ</title>
		<link>https://www.chandrikadaily.com/why-didnt-you-talk-in-manipur-the-priest-asked-suresh-gopi-for-his-vote.html</link>
					<comments>https://www.chandrikadaily.com/why-didnt-you-talk-in-manipur-the-priest-asked-suresh-gopi-for-his-vote.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Mar 2024 09:58:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[suresh gopi]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293231</guid>

					<description><![CDATA[അവിണിശേരി ഇടവകയിലെ ഫാദര്&#x200d; ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്&#x200d;ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകള്&#x200d; തുറന്ന് പറഞ്ഞ് വൈദികന്&#x200d;. അവിണിശേരി ഇടവകയിലെ ഫാദര്&#x200d; ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പൂര്&#x200d; വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്&#x200d; വൈദികന്&#x200d; ചോദ്യം ചെയ്തു. അവിണിശേരി ഇടവകയില്&#x200d; സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം.</p>
<p>അതേസമയം, കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്&#x200d; സ്വാധീനിക്കാന്&#x200d; ശ്രമിച്ചുവെന്ന ആരോപണവും ഉയര്&#x200d;ന്നിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്&#x200d; ചിലര്&#x200d; ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചത്.</p>
<p>സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്&#x200d; വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്&#x200d; പറഞ്ഞുവെന്നും ചില വിഐപികള്&#x200d; സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്&#x200d; ശ്രമിക്കുകയാണെന്നും മകന്&#x200d; രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്&#x200d; ആരോപിച്ചിരുന്നു. വിഷയം വലിയ ചര്&#x200d;ച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിന്&#x200d;വലിച്ചു. എന്നാല്&#x200d; താന്&#x200d; ആരെയും ഒന്നും പറഞ്ഞ് ഏല്&#x200d;പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-didnt-you-talk-in-manipur-the-priest-asked-suresh-gopi-for-his-vote.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയില്&#x200d; അംഗത്വം എടുത്ത വൈദികനെ സഭാ ചുതലകളില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html</link>
					<comments>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Jan 2024 05:18:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287265</guid>

					<description><![CDATA[ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ സഭയുടെ എല്ലാ ചുമതലകളില്&#x200d; നിന്നും പുറത്താക്കി. ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.</p>
<p>ഇന്നലെ രാത്രിയില്&#x200d; ചേര്&#x200d;ന്ന നിലക്കല്&#x200d; ഭദ്രാസനത്തിന്റെ കൗണ്&#x200d;സില്&#x200d; യോഗത്തിലാണ് ഫാ. ഷൈജുവിനെതിരെ നടപടിയെടുക്കാന്&#x200d; തീരുമാനമായത്. സഭാനേതൃത്വത്തിന്റെ നിര്&#x200d;ദേശാനുസരണമാണ് നടപടി. പള്ളിവികാരി, സണ്&#x200d;ഡേസ്‌കൂള്&#x200d;, ഭദ്രാസനം സെക്രട്ടറി എന്നീ ചുമതലകളില്&#x200d; നിന്നാണ് ഫാ. ഷൈജുവിനെ മാറ്റിയിരിക്കുന്നത്.</p>
<p>സഭ അദ്ധ്യക്ഷന്റെ നിര്&#x200d;ദേശാനുസരണം ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും 2 മാസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് വരുന്നത് വരെ ഫാ. ഷൈജു കുര്യനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്&#x200d; നിന്നും നീക്കിയതായുള്ള സഭയുടെ അറിയിപ്പാണ് ഇപ്പോള്&#x200d; പുറത്ത് വന്നിരിക്കുന്നത്.</p>
<p>നിലക്കല്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഫാ. ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്&#x200d; സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.</p>
<p>എന്നാല്&#x200d; തന്റെ നിര്&#x200d;ദേശാനുസരണം അവധി അനുവദിക്കുക മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ഫാ. ഷൈജുവിന്റെ വിശദീകരണം. തനിക്കെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; കമ്മീഷനെ നിയോഗിച്ചത് അറിഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തില്&#x200d; താന്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് തത്കാലത്തേക്ക് മാറി നില്&#x200d;ക്കാന്&#x200d; അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്നും ഫാ.ഷൈജു പറഞ്ഞു.</p>
<p>ഡിസംബര്&#x200d; 31നാണ് ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്&#x200d; കേന്ദ്ര മന്ത്രി വി മുരളീധരനില്&#x200d; നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പിന്നാലെ അദ്ദേഹത്തിനെതിരെ സഭ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും സ്ത്രീപീഡനമുള്&#x200d;പ്പടെയുള്ള പരാതികളും ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച വൈദികന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-priest-who-molested-a-minor-girl-was-arrested.html</link>
					<comments>https://www.chandrikadaily.com/a-priest-who-molested-a-minor-girl-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jul 2023 12:12:28 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[molested]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265712</guid>

					<description><![CDATA[കര്&#x200d;ണാടകയിലെ ശിവമോഗ ജില്ലയില്&#x200d; പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്&#x200d; ഫ്രാന്&#x200d;സിസ് ഫെര്&#x200d;ണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികള്&#x200d; പെണ്&#x200d;കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തില്&#x200d;പ്പെട്ട പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാര്&#x200d;ട്ട് കോളജിലെ അധ്യാപകനായ വൈദികന്&#x200d; വിദ്യാര്&#x200d;ത്ഥിയായ പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്&#x200d;കുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവര്&#x200d;ത്തകനായ ഗിരീഷ് ആരോപിച്ചു. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ശിവമോഗ ജില്ലയില്&#x200d; പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്&#x200d; ഫ്രാന്&#x200d;സിസ് ഫെര്&#x200d;ണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികള്&#x200d; പെണ്&#x200d;കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.</p>
<p>ബഞ്ചാര സമുദായത്തില്&#x200d;പ്പെട്ട പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാര്&#x200d;ട്ട് കോളജിലെ അധ്യാപകനായ വൈദികന്&#x200d; വിദ്യാര്&#x200d;ത്ഥിയായ പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്&#x200d;കുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവര്&#x200d;ത്തകനായ ഗിരീഷ് ആരോപിച്ചു. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-priest-who-molested-a-minor-girl-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
