<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>primeminister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/primeminister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 10:36:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>primeminister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ</title>
		<link>https://www.chandrikadaily.com/messis-translator-made-rahul-gandhi-the-prime-minister-take-over-social-media.html</link>
					<comments>https://www.chandrikadaily.com/messis-translator-made-rahul-gandhi-the-prime-minister-take-over-social-media.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 10:36:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[socialmedia]]></category>
		<category><![CDATA[translator]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368865</guid>

					<description><![CDATA[രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്‍സിലേറ്റര്‍ വിശേഷിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഇന്ത്യ സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് മെസ്സി ഇന്ത്യയിലെത്തിയത്. കൊല്&#x200d;ക്കത്തയിലായിരുന്നു ആദ്യ സന്ദര്&#x200d;ശനം. കൊല്&#x200d;ക്കത്തയില്&#x200d; നിന്ന് മെസി നേരെ പോയത് ഹൈദരാബാദിലേക്കാണ്. അവിടെ മെസിയെ കാണാനും സംസാരിക്കാനുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുമുണ്ടായിരുന്നു.</p>
<p>മെസിയോടൊപ്പമുള്ള രാഹുല്&#x200d; ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യല്&#x200d; മീഡിയയില്&#x200d; തരംഗമായിക്കൊണ്ടിരിക്കെ മെസിയുടെ പരിഭാഷകയ്ക്ക് പറ്റിയൊരു അമളിയും സോഷ്യല്&#x200d; മീഡിയയില്&#x200d; ശ്രദ്ധ നേടി. രാഹുല്&#x200d; ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്&#x200d;സിലേറ്റര്&#x200d; വിശേഷിപ്പിച്ചത്.</p>
<p>ഉപ്പല്&#x200d; സ്റ്റേഡിയത്തില്&#x200d; തിങ്ങിനിറഞ്ഞ കാണികളെ സ്പാനിഷിലാണ് മെസി അഭിസംബോധന ചെയ്തത്. ഇതിന്റെ ട്രാന്&#x200d;സിലേഷന്&#x200d; നിര്&#x200d;വഹിക്കുന്നതിനിടെയാണ് പരിഭാഷക രാഹുല്&#x200d; ഗാന്ധിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്. പരിപാടി കണ്ടവര്&#x200d;ക്കത് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല. ഉപ്പല്&#x200d; സ്റ്റേഡിയത്തിലെ ഓരോ പരിപാടിക്കും മെസിക്കൊപ്പം രാഹുല്&#x200d; ഗാന്ധിയുമുണ്ടായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messis-translator-made-rahul-gandhi-the-prime-minister-take-over-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി &#8211; മെസ്സി കൂടികാഴ്ച ഇല്ല&#8217;; ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടു</title>
		<link>https://www.chandrikadaily.com/no-modi-messi-meeting-the-prime-minister-left-for-jordan-on-a-three-nation-visit.html</link>
					<comments>https://www.chandrikadaily.com/no-modi-messi-meeting-the-prime-minister-left-for-jordan-on-a-three-nation-visit.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 07:38:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[Messimeeting]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[visit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368813</guid>

					<description><![CDATA[ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി മോദിയും -മെസിയും തമ്മിലുള്ള കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദര്&#x200d;ശനത്തിനായി പ്രധാനമന്ത്രി ജോര്&#x200d;ദാനിലേക്ക് പുറപ്പെട്ടതിനെത്തുടര്&#x200d;ന്നാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ഡല്&#x200d;ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന &#8216;മീറ്റ് ആന്&#x200d;ഡ് ഗ്രീറ്റ്&#8217; സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.</p>
<p>അതേസമയം ഇന്ത്യയിലെ അര്&#x200d;ജന്റീന അംബാസഡര്&#x200d; മരിയാനോ അഗസ്റ്റിന്&#x200d; കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്&#x200d; ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുല്&#x200d; പട്ടേല്&#x200d; എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊല്&#x200d;ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്&#x200d;ശനത്തിന് ശേഷമാണ് മെസി ഡല്&#x200d;ഹയില്&#x200d; എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്‌ലയില്&#x200d; നടക്കുന്ന പരിപാടികളില്&#x200d; പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.</p>
<p>ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്&#x200d;ധത്തില്&#x200d; ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്&#x200d; കുട്ടികള്&#x200d;ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്&#x200d; പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്&#x200d;ത്തു. മൂന്നുമണിയോടെ ബ്രാബോണ്&#x200d; സ്റ്റേഡിയത്തില്&#x200d; മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡല്&#x200d;ഹി സന്ദര്&#x200d;ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-modi-messi-meeting-the-prime-minister-left-for-jordan-on-a-three-nation-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷത്തെ തടവ്</title>
		<link>https://www.chandrikadaily.com/sheikh-hasina-sentenced-to-21-years-in-prison-in-corruption-case.html</link>
					<comments>https://www.chandrikadaily.com/sheikh-hasina-sentenced-to-21-years-in-prison-in-corruption-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 10:33:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[SHAIKHHASEENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365642</guid>

					<description><![CDATA[ ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ.]]></description>
										<content:encoded><![CDATA[<p>ധാക്ക : ബംഗ്ലാദേശ് മുന്&#x200d; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ രജിസ്റ്റര്&#x200d; ചെയ്ത മൂന്ന് അഴിമതിക്കേസുകളില്&#x200d; 21 വര്&#x200d;ഷത്തെ തടവുശിക്ഷ ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. ഓരോ തട്ടിപ്പുകേസിലും ഏഴ് വര്&#x200d;ഷം വീതമാണ് ശിക്ഷ. ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്&#x200d; മാമുന്&#x200d; തന്നെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ധാക്കയിലെ പുര്&#x200d;ബച്ചല്&#x200d; പ്രദേശത്തെ സര്&#x200d;ക്കാര്&#x200d; ഭൂമി നിയമവിരുദ്ധമായി ബന്ധുക്കള്&#x200d;ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി വിരുദ്ധ കമ്മിഷന്&#x200d; (എസിസി) കഴിഞ്ഞ ജനുവരിയില്&#x200d; ആറ് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്&#x200d; 1 ന് പ്രസിദ്ധീകരിക്കുംഹസീനയുടെ മകന്&#x200d; സജീബ് വാസദ് ജോയിക്ക് അഞ്ച് വര്&#x200d;ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക് പിഴയും കോടതി വിധിച്ചിട്ടുണ്ട്. മകള്&#x200d; സൈമ വാസദ് പുട്ടുലിനും അഞ്ച് വര്&#x200d;ഷത്തെ തടവുശിക്ഷ ലഭിച്ചു. 2024 ജൂലൈയില്&#x200d; സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭങ്ങള്&#x200d; അടിച്ചമര്&#x200d;ത്താന്&#x200d; ശ്രമിച്ചതിന് മനുഷ്യവിരുദ്ധ കുറ്റകൃത്യങ്ങളിലെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്&#x200d; (ഐസിടി) ഹസീനയ്ക്ക് മുമ്പ് തന്നെ വധശിക്ഷയും വിധിച്ചിരുന്നു. പ്രക്ഷോഭങ്ങള്&#x200d;ക്ക് പിന്നാലെ രാജ്യം വിട്ട ഹസീന ഇപ്പോള്&#x200d; ഇന്ത്യയില്&#x200d; കഴിയുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sheikh-hasina-sentenced-to-21-years-in-prison-in-corruption-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്‍ ഇംറാന്‍ ഖാന്‍ സുരക്ഷിതനെന്ന് സ്ഥിരീകരണം; സഹോദരിമാര്‍ക്ക് സന്ദര്‍ശനാനുമതി</title>
		<link>https://www.chandrikadaily.com/confirmation-that-imran-khan-is-safe-in-jail-sisters-are-allowed-to-visit.html</link>
					<comments>https://www.chandrikadaily.com/confirmation-that-imran-khan-is-safe-in-jail-sisters-are-allowed-to-visit.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 09:07:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[imrankhan]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[primeminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365629</guid>

					<description><![CDATA[പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍.]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുന്&#x200d; പ്രധാനമന്ത്രി ഇംറാന്&#x200d; ഖാന്&#x200d; കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്&#x200d; അധികൃതര്&#x200d;. ഇംറാന്&#x200d; ഖാന്&#x200d; പൂര്&#x200d;ണ ആരോഗ്യവാനാണെന്നും, ബുധനാഴ്ച അദ്ദേഹത്തെ ജയിലില്&#x200d; നിന്ന് മാറ്റിയെന്ന വാര്&#x200d;ത്തകള്&#x200d; അസത്യവുമാണെന്നും അധികൃതര്&#x200d;  അറിയിച്ചു. ആവശ്യമായ എല്ലാ മെഡിക്കല്&#x200d; പരിചരണങ്ങളും ഇംറാന്&#x200d; ഖാനെ ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്&#x200d; വ്യക്തമാക്കി. മരണവാര്&#x200d;ത്തകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചതോടെ ജയില്&#x200d; കവാടത്തിന് പുറത്തു പ്രതിഷേധങ്ങള്&#x200d; ശക്തമായിരുന്നു. ഇംറാനും കാണാനുള്ള ആവശ്യവുമായി എത്തിയ സഹോദരിമാരായ നൗറീന്&#x200d; നിയാസി, അലീമ ഖാന്&#x200d;, ഡോ. ഉസ്മ ഖാന്&#x200d; എന്നിവര്&#x200d;ക്ക് അവസരം നല്&#x200d;കാന്&#x200d; ജയില്&#x200d; അധികൃതര്&#x200d; തീരുമാനിച്ചു. അനുമതി ലഭിച്ചതോടെ അവര്&#x200d; നടത്തിയ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി കുടുംബാംഗങ്ങള്&#x200d;ക്കും അഭിഭാഷകര്&#x200d;ക്കും ഇംറാനെ കാണാന്&#x200d; അവസരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്&#x200d;ന്ന് പി.ടി.ഐ നേതാക്കളും കുടുംബാംഗങ്ങളും അടിയന്തര സന്ദര്&#x200d;ശനം അനുവദിക്കണമെന്നും, ഇംറാന്&#x200d; ഖാന്റെ ആരോഗ്യസ്ഥിതി, സുരക്ഷ, ഇപ്പോഴത്തെ സാഹചര്യങ്ങള്&#x200d; എന്നിവയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിടണമെന്നും പാര്&#x200d;ട്ടി ആവശ്യപ്പെട്ടു. വ്യാജവാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിച്ചവരെതിരായ അന്വേഷണം ആവശ്യപ്പെട്ടും പി.ടി.ഐ മുന്നോട്ട് വന്നു. അഭ്യൂഹങ്ങള്&#x200d;ക്കൊപ്പം അദിയാല ജയിലിന് മുന്നില്&#x200d; വലിയ ജനക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രകടനക്കാരെ പൊലീസ് മര്&#x200d;ദിച്ചുവെന്നാരോപണമുയര്&#x200d;ന്നിരുന്നു. മൂന്ന് വര്&#x200d;ഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൊതുജനങ്ങള്&#x200d;ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതിനെ നൗറീന്&#x200d; നിയാസി കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ചു. സംഭവങ്ങള്&#x200d; ജനാധിപത്യ സമൂഹത്തില്&#x200d; നിയമനിര്&#x200d;വഹണ ഏജന്&#x200d;സികളുടെ അടിസ്ഥാന പദവികള്&#x200d;ക്കു വിരോധമാണെന്നായിരുന്നു അവരുടെ പ്രതികരണം. 2023ആഗസ്റ്റിലാണ് ഇംറാന്&#x200d; ഖാനെ അദിയാല ജയിലില്&#x200d; തടവിലാക്കിയത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ടി.ഐ അനുയായികള്&#x200d; തുടര്&#x200d;ച്ചയായി പ്രതിഷേധം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/confirmation-that-imran-khan-is-safe-in-jail-sisters-are-allowed-to-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍</title>
		<link>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html</link>
					<comments>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 15:24:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[primeminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365474</guid>

					<description><![CDATA[ഇമ്രാന്‍ ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്
]]></description>
										<content:encoded><![CDATA[<p>മുന്&#x200d; പാക് പ്രധാനമന്ത്രിയും തെഹ്രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി നേതാവുമായി ഇമ്രാന്&#x200d; ഖാന്&#x200d; ജയിലില്&#x200d; കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാര്&#x200d;ത്ത പ്രചരിക്കുന്നത്. അഴിമതിക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് 2023 മുതല്&#x200d; റാവല്&#x200d;പിണ്ടിയിലെ അഡിയാല ജയിലില്&#x200d; കഴിയുകയാണ് 73 കാരനായ ഇമ്രാന്&#x200d; ഖാന്&#x200d;. പാക് ചാരസംഘടനയായ ഐഎസ്ഐ ഇമ്രാന്&#x200d; ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം ഉയരുന്നത്.</p>
<p>അതേസമയം ഇമ്രാന്&#x200d; ഖാനെ ജയിലില്&#x200d; കാണാന്&#x200d; അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്&#x200d;ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. സഹോദരിമാരായ നൂറിന്&#x200d; ഖാന്&#x200d;, അലീമ ഖാന്&#x200d;, ഉസ്മ ഖാന്&#x200d; എന്നിവരാണ് ജയിലിന് പുറത്ത് പ്രതിഷേധം നടത്തിയത്. മൂന്ന് ആഴ്ചയിലധികമായി സഹോദരനെ കാണാന്&#x200d; അനുവദിക്കുന്നില്ലെന്നും സഹോദരിമാര്&#x200d; പറഞ്ഞു.</p>
<p>അതേസമയം ജയിലിന് പുറത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മര്&#x200d;ദിച്ചെന്ന് തഹ്രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി നേതാക്കള്&#x200d; പറഞ്ഞു. പൊലീസ് അതിക്രമത്തില്&#x200d; നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാര്&#x200d;ട്ടി ആവശ്യപ്പെട്ടു.</p>
<p>നിരവധി കേസുകളില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട ഇമ്രാന്&#x200d; ഖാനെ 2023 ആഗസ്റ്റ് മുതല്&#x200d; ജയിലില്&#x200d; കഴിയുകയാണ്. </p>
<p>താന്&#x200d; ജയിലില്&#x200d; പീഡനം അനുഭവിക്കുന്നതായി ഇമ്രാന്&#x200d; ഖാന്&#x200d; കഴിഞ്ഞ ജൂലൈയില്&#x200d; പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്&#x200d; സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകായിച്ചി അധികാരമേറ്റേക്കും</title>
		<link>https://www.chandrikadaily.com/sane-takkaichi-mayy-become-japans-first-female-prime-minister.html</link>
					<comments>https://www.chandrikadaily.com/sane-takkaichi-mayy-become-japans-first-female-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 11:36:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[sanaetakaichi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356856</guid>

					<description><![CDATA[. ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 64-കാരി അധികാരമേറ്റേക്കും.]]></description>
										<content:encoded><![CDATA[<p>ജപ്പാനിലെ ഭരണകക്ഷിയായ യാഥാസ്ഥിതിക പാര്&#x200d;ട്ടി അതിന്റെ പുതിയ നേതാവായി സനെ തകായിച്ചിയെ തിരഞ്ഞെടുത്തു. ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 64-കാരി അധികാരമേറ്റേക്കും. </p>
<p>ഭരണകക്ഷിയുടെ വലതുപക്ഷത്തേക്ക് ചായുന്ന കൂടുതല്&#x200d; യാഥാസ്ഥിതിക സ്ഥാനാര്&#x200d;ത്ഥികളില്&#x200d; ഒരാളാണ് തകൈച്ചി. മുന്&#x200d; ഗവണ്&#x200d;മെന്റ് മന്ത്രിയും ടിവി അവതാരകയും തീക്ഷ്ണമായ ഹെവി മെറ്റല്&#x200d; ഡ്രമ്മറുമായ അവര്&#x200d; ജാപ്പനീസ് രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്&#x200d; ഒരാളാണ്.</p>
<p>മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയുമായി പോരാടുന്നതും നിരന്തരമായ പണപ്പെരുപ്പവും മുരടിച്ച വേതനവുമായി മല്ലിടുന്ന കുടുംബങ്ങളും ഉള്&#x200d;പ്പെടെ നിരവധി വെല്ലുവിളികള്&#x200d; അവര്&#x200d; അഭിമുഖീകരിക്കേണ്ടി വരും. </p>
<p>കൂടാതെ യുഎസ്-ജപ്പാന്&#x200d; ബന്ധം നാവിഗേറ്റ് ചെയ്യുകയും മുന്&#x200d; സര്&#x200d;ക്കാര്&#x200d; അംഗീകരിച്ച ട്രംപ് ഭരണകൂടവുമായി താരിഫ് ഇടപാട് നടത്തുകയും വേണം.</p>
<p>പ്രധാനമന്ത്രിയായി ഉറപ്പിച്ചാല്&#x200d;, അഴിമതികളും ആഭ്യന്തര സംഘട്ടനങ്ങളും മൂലം ആടിയുലഞ്ഞ ഏതാനും വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം പാര്&#x200d;ട്ടിയെ ഒന്നിപ്പിക്കുക എന്നതാണ് തകൈച്ചിയുടെ പ്രധാന വെല്ലുവിളികളിലൊന്ന്.</p>
<p>ലിബറല്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ (എല്&#x200d;ഡിപി) ഭരണസഖ്യത്തിന് പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പരമ്പരയ്ക്ക് ശേഷം താന്&#x200d; സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി ഷിഗെരു ഇഷിബ പ്രഖ്യാപിച്ചു.</p>
<p>ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി മാര്&#x200d;ഗരറ്റ് താച്ചറിന്റെ ദീര്&#x200d;ഘകാല ആരാധികയാണ് തകായിച്ചി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sane-takkaichi-mayy-become-japans-first-female-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു</title>
		<link>https://www.chandrikadaily.com/prime-minister-of-japan-shigeru-ishiba-has-resigned.html</link>
					<comments>https://www.chandrikadaily.com/prime-minister-of-japan-shigeru-ishiba-has-resigned.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Sep 2025 14:44:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353095</guid>

					<description><![CDATA[ഭരണകക്ഷിയിലെ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടിയില്&#x200d; സമ്മര്&#x200d;ദം ശക്തമായതിനെ തുടര്&#x200d;ന്ന് ജപ്പാന്&#x200d; പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഭരണകക്ഷിയിലെ അംഗങ്ങള്&#x200d; അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.<br />
ജൂലൈയില്&#x200d; നടന്ന പാര്&#x200d;ലമെന്റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്&#x200d;ട്ടിയില്&#x200d; നിന്ന് തന്നെ സമ്മര്&#x200d;ദം ശക്തമായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ഷിഗേരു രാജി വെക്കുകയായിരുന്നു.</p>
<p>ജപ്പാനില്&#x200d; ദീര്&#x200d;ഘകാലമായി അധികാരത്തിലുള്ള പാര്&#x200d;ട്ടിയാണ് ലിബറല്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടി. ഇഷിബക്ക് പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാര്&#x200d;ട്ടിയിലെ പിളര്&#x200d;പ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. പാര്&#x200d;ട്ടി നേതാവെന്ന നിലയില്&#x200d; ഇഷിബക്ക് 2027 സെപ്റ്റംബര്&#x200d; വരെ കാലാവധിയുണ്ടായിരുന്നു. പാര്&#x200d;ട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്&#x200d; നടന്നേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-of-japan-shigeru-ishiba-has-resigned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ജനപ്രീതി കുറയുന്നതായി ഇന്ത്യ ടുഡെ സര്‍വെ; സര്‍ക്കാരിന്റെ ഇമേജിലും ഇടിവ്</title>
		<link>https://www.chandrikadaily.com/modis-popularity-is-declining-says-india-today-survey-the-image-of-the-government-also-declined.html</link>
					<comments>https://www.chandrikadaily.com/modis-popularity-is-declining-says-india-today-survey-the-image-of-the-government-also-declined.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Aug 2025 06:25:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[INDIATODAY]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[primeminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352075</guid>

					<description><![CDATA[2025 ഓഗസ്റ്റിലെ MOTN സര്‍വേയില്‍ 26.4 ശതമാനം പേര്‍ പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തെ 'മോശം' എന്നും 'വളരെ മോശം' എന്നും റേറ്റുചെയ്തു.
]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടന റേറ്റിംഗ് കുറഞ്ഞതായി 2025 ഓഗസ്റ്റിലെ ഇന്ത്യ ടുഡെയുടെ സര്&#x200d;വെ. 2025 ഫെബ്രുവരിയിലെ സര്&#x200d;വേയില്&#x200d; 62 ശതമാനം പേര്&#x200d; അദ്ദേഹത്തിന്റെ പ്രകടനം &#8216;നല്ലത്&#8217; എന്ന് വിലയിരുത്തിയപ്പോള്&#x200d;, ഈ കണക്ക് ഇപ്പോള്&#x200d; 58 ശതമാനമാണ്.</p>
<p>ഏകദേശം 12.7 ശതമാനം ആളുകള്&#x200d; പ്രധാനമന്ത്രി മോദിയുടെ പ്രകടന ശരാശരിയെന്നും 12.6 ശതമാനവും 13.8 ശതമാനവും യഥാക്രമം മോശം എന്നും &#8216;വളരെ മോശം&#8217; എന്നും വിശേഷിപ്പിച്ചു.</p>
<p>2025 ഓഗസ്റ്റിലെ MOTN സര്&#x200d;വേയില്&#x200d; 26.4 ശതമാനം പേര്&#x200d; പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തെ &#8216;മോശം&#8217; എന്നും &#8216;വളരെ മോശം&#8217; എന്നും റേറ്റുചെയ്തു.</p>
<p>വോട്ടെടുപ്പ് പ്രകാരം എന്&#x200d;ഡിഎ സര്&#x200d;ക്കാരിന്റെ പ്രകടനത്തിന് പൊതുജന അംഗീകാരം ഗണ്യമായി കുറഞ്ഞു. പ്രതികരിച്ചവരില്&#x200d; 62.1 ശതമാനം പേരും 2025 ഫെബ്രുവരിയില്&#x200d; അതിന്റെ പ്രകടനം &#8216;നല്ലത്&#8217; എന്ന് റേറ്റുചെയ്തു, എന്നാല്&#x200d; ഏറ്റവും പുതിയ സര്&#x200d;വേയില്&#x200d; ഇത് 52.4 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിലെ 8.6 ശതമാനത്തില്&#x200d; നിന്ന് 15.3 ശതമാനം ആളുകള്&#x200d; തൃപ്തരോ അതൃപ്തിയോ ഉള്ളവരല്ല.</p>
<p>സര്&#x200d;വേയില്&#x200d; പങ്കെടുത്തവരില്&#x200d; 2.7 ശതമാനം പേരും ഗവണ്&#x200d;മെന്റിന്റെ പ്രവര്&#x200d;ത്തനത്തില്&#x200d; അതൃപ്തി പ്രകടിപ്പിച്ചതായും കണക്കുകള്&#x200d; കൂടുതലും ആറ് മാസം മുമ്പുള്ളതിന് തുല്യമാണെന്നും ഡാറ്റ കാണിക്കുന്നു.</p>
<p>ഇന്ത്യ ടുഡേ-സിവോട്ടര്&#x200d; മൂഡ് ഓഫ് ദി നേഷന്&#x200d; (MOTN) 2025 ജൂലൈ 1 നും ഓഗസ്റ്റ് 14 നും ഇടയില്&#x200d; എല്ലാ ലോക്സഭാ സെഗ്മെന്റുകളിലുമായി 54,788 വ്യക്തികളില്&#x200d; സര്&#x200d;വേ നടത്തി. CVoter-ന്റെ പതിവ് ട്രാക്കര്&#x200d; ഡാറ്റയില്&#x200d; നിന്നുള്ള 1,52,038 അഭിമുഖങ്ങളും വിശകലനം ചെയ്തു. അങ്ങനെ, മൊത്തം 2,06,826 പ്രതികരിച്ചവരുടെ അഭിപ്രായം ഈ MOTN റിപ്പോര്&#x200d;ട്ടിനായി പരിഗണിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modis-popularity-is-declining-says-india-today-survey-the-image-of-the-government-also-declined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/prime-minister-addrerssing-the-nation-at-the-red-fort.html</link>
					<comments>https://www.chandrikadaily.com/prime-minister-addrerssing-the-nation-at-the-red-fort.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Aug 2025 04:02:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[INDEPENDENCEDAY]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[primeminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350437</guid>

					<description><![CDATA[79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ]]></description>
										<content:encoded><![CDATA[<p>79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്&#x200d; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്&#x200d; ദേശീയ പതാക ഉയര്&#x200d;ത്തികൊണ്ട് കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.</p>
<p>140 കോടി ജനങ്ങള്&#x200d; അഭിമാനത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നെന്നും കഴിഞ്ഞ 75 വര്&#x200d;ഷമായി ഭരണഘടന രാജ്യത്തെ മുന്നോട്ടു നയിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.  </p>
<p>ഓപ്പറേഷന്&#x200d; സിന്ദൂറില്&#x200d; വീര സൈനികര്&#x200d;ക്ക് മോദി ആദരം അര്&#x200d;പ്പിച്ചു. &#8216;പുതിയ ഭാരതം&#8217; എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപറേഷന്&#x200d; സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സംയുക്ത സേനകളുടെ ആഭിമുഖ്യത്തില്&#x200d; ബാന്റുകള്&#x200d; നടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്&#x200d; ത്രിവര്&#x200d;ണ്ണ പതാക ഉയര്&#x200d;ത്തിയത്. ഓപറേഷന്&#x200d; സിന്ദൂര്&#x200d; എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്&#x200d; ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്ന് പുഷ്പ വൃഷ്ടി നടത്തി. സ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-addrerssing-the-nation-at-the-red-fort.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സനാതന ധര്&#x200d;മ്മത്തിനെതിരായ പരാമര്&#x200d;ശം; മന്ത്രിമാരോട് തക്കതായ മറുപടി നല്&#x200d;കണമെന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/reference-against-sanatana-dharma-the-prime-minister-should-give-a-befitting-reply-to-the-ministers.html</link>
					<comments>https://www.chandrikadaily.com/reference-against-sanatana-dharma-the-prime-minister-should-give-a-befitting-reply-to-the-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Sep 2023 11:49:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[primeminister]]></category>
		<category><![CDATA[udayanithi stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273220</guid>

					<description><![CDATA[ഭരണഘടന ഉറപ്പുനല്&#x200d;കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്&#x200d;പ്പടെ നിരത്തിവേണം മറുപടി നല്&#x200d;കാനെന്നും, എന്നാല്&#x200d; പഴയ കാര്യങ്ങള്&#x200d; ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി]]></description>
										<content:encoded><![CDATA[<p>സനാതനധര്&#x200d;മ്മത്തിനെതിരായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്&#x200d;ശത്തില്&#x200d; തക്കതായ മറുപടി നല്&#x200d;കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ചേര്&#x200d;ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്&#x200d;ക്ക് പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം.</p>
<p>ഭരണഘടന ഉറപ്പുനല്&#x200d;കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്&#x200d;പ്പടെ നിരത്തിവേണം മറുപടി നല്&#x200d;കാനെന്നും, എന്നാല്&#x200d; പഴയ കാര്യങ്ങള്&#x200d; ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി പറഞ്ഞു. ഇത്തരം കാര്യങ്ങളെ എതിര്&#x200d;ക്കുകയല്ല വേണ്ടത് പകരം അതിനെ മുളയിലേ നുള്ളുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ശനിയാഴ്ച ചെന്നൈയിലെ ഒരു പൊതുപരിപാടിയില്&#x200d; സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്&#x200d;ശം. &#8216;ചില കാര്യങ്ങള്&#x200d; എതിര്&#x200d;ക്കാന്&#x200d; കഴിയില്ല, അവ ഇല്ലാതാക്കാന്&#x200d; മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്&#x200d;, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്&#x200d;ക്കാന്&#x200d; കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്&#x200d;മത്തെയും നമുക്ക് തുടച്ചുനീക്കണം&#8217;, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.</p>
<p>ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്&#x200d;ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്&#x200d; പ്രസ്താവനയില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായും ഇതിന്റെ പേരില്&#x200d; എന്ത് നിയമനടപടിയും നേരിടാന്&#x200d; തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്&#x200d;മ്മത്തിന്റെ മോശം വശങ്ങള്&#x200d; അനുഭവിക്കുന്ന അടിച്ചമര്&#x200d;ത്തപ്പെട്ടവര്&#x200d;ക്കും അരികുവത്കരിക്കപ്പെട്ടവര്&#x200d;ക്കും വേണ്ടിയാണ് താന്&#x200d; സംസാരിച്ചതെന്നും തുടര്&#x200d;ന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reference-against-sanatana-dharma-the-prime-minister-should-give-a-befitting-reply-to-the-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
