<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>prisoner &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prisoner/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 Oct 2025 15:28:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>prisoner &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ തടവുകാരെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഇസ്രാഈല്‍</title>
		<link>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html</link>
					<comments>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 15:28:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[prisoner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358289</guid>

					<description><![CDATA[രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഹമാസുമായുള്ള വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്&#x200d; തടവുകാരെ ഇസ്രാഈല്&#x200d; മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്&#x200d;ബന്ധിതമായി നാടുകടത്തുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>വര്&#x200d;ഷങ്ങളായി തടവിലായിരുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാനൊരുങ്ങിയിരുന്ന കുടുംബങ്ങള്&#x200d; ഈ തീരുമാനത്തില്&#x200d; കടുത്ത ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. &#8221;വര്&#x200d;ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം സ്വാതന്ത്ര്യം കയ്‌പേറിയതായി മാറി,&#8221; ബന്ധുക്കള്&#x200d; പ്രതികരിച്ചു.</p>
<p>രണ്ടുവര്&#x200d;ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്&#x200d; നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്&#x200d; തടവറയിലടച്ചത്. വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി 250 ഫലസ്തീന്&#x200d; തടവുകാരെ മോചിപ്പിക്കുമ്പോള്&#x200d; ഹമാസ് 20 ഇസ്രാഈലി ബന്ദികളെ വിട്ടയക്കും.</p>
<p>നാടുകടത്തുന്ന തടവുകാരെ ഏത് രാജ്യങ്ങളിലേക്കാണ് അയക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ജനുവരിയില്&#x200d; മോചിതരായ ചിലരെ തുനീഷ്യ, അള്&#x200d;ജീരിയ, തുര്&#x200d;ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നാടുകടത്തിയത്.</p>
<p>തടവുകാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് പൗരത്വാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. &#8221;അവര്&#x200d; ഫലസ്തീന്&#x200d; പൗരന്മാരാണ്. മറ്റു രാജ്യങ്ങളില്&#x200d; അവര്&#x200d;ക്കു പൗരത്വമില്ല. അതിനാല്&#x200d; ഇത് നിയമപരമായും മാനുഷികമായും തെറ്റാണ്,&#8221; ദോഹ ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഫോര്&#x200d; ഗ്രാജുവേറ്റ് സ്റ്റഡീസിലെ പ്രഫസര്&#x200d; തമര്&#x200d; ഖര്&#x200d;മൗട്ട് അഭിപ്രായപ്പെട്ടു.</p>
<p>&#8221;ചെറിയ ജയിലില്&#x200d; നിന്നും വലിയ ജയിലുകളിലേക്കാണ് അവരെ അയക്കുന്നത്. പുതിയ രാജ്യങ്ങളില്&#x200d; അവര്&#x200d; കടുത്ത നിയന്ത്രണങ്ങള്&#x200d; നേരിടേണ്ടി വരും,&#8221; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>റാമല്ലയിലെ മുഹമ്മദ് ഇംമ്രാന്&#x200d; എന്ന തടവുകാരനും നാടുകടത്തപ്പെടുന്നവരില്&#x200d; ഉള്&#x200d;പ്പെട്ടതായാണ് വിവരം. ഇംമ്രാനെ 2022ല്&#x200d; അറസ്റ്റു ചെയ്തതും 13 വര്&#x200d;ഷത്തെ തടവിനാണ് ശിക്ഷിച്ചതും. ഇസ്രാഈലിന്റെ യാത്രാ നിയന്ത്രണങ്ങള്&#x200d; മൂലം ബന്ധുക്കള്&#x200d;ക്ക് അദ്ദേഹത്തെ കാണാന്&#x200d; കഴിയില്ല.</p>
<p>തടവുകാരെ സ്വന്തം നാടില്&#x200d; നിന്ന് അകറ്റുന്നത് ഹമാസിനെയും മറ്റ് ഫലസ്തീന്&#x200d; ഗ്രൂപ്പുകളെയും പ്രതീകാത്മക വിജയം നേടുന്നതില്&#x200d; നിന്ന് തടയാനാണെന്ന് നിരീക്ഷകര്&#x200d; വിലയിരുത്തുന്നു. &#8221;ഇത് അവരുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമാണെന്നും കുടുംബങ്ങള്&#x200d;ക്ക് കൂട്ടായ ശിക്ഷയാണെന്നും,&#8221; ഖര്&#x200d;മൗട്ട് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-will-deport-gaza-prisoners-to-third-world-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d; തടവുകാരന്&#x200d; കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്&#x200d;ന്നെന്ന് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/postmortem-report-says-palestinian-prisoner-was-killed-due-to-brutal-torture.html</link>
					<comments>https://www.chandrikadaily.com/postmortem-report-says-palestinian-prisoner-was-killed-due-to-brutal-torture.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Jan 2025 14:10:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[postmortam report]]></category>
		<category><![CDATA[prisoner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327074</guid>

					<description><![CDATA[മുഹമ്മദ് ഹുസൈന്&#x200d; അല്&#x200d; ആരിഫിന്റെ പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്&#x200d; പുറത്തുവന്നത്]]></description>
										<content:encoded><![CDATA[<p>റാമല്ല: ഇസ്രാഈല്&#x200d; സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഫലസ്തീന്&#x200d; തടവുകാരന്&#x200d; കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്&#x200d;ന്നെന്ന് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ഫലസ്തീന്&#x200d; തടവുകാരനായ മുഹമ്മദ് ഹുസൈന്&#x200d; അല്&#x200d; ആരിഫിന്റെ പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്&#x200d; പുറത്തുവന്നത്. ജലാമ തടങ്കല്&#x200d; കേന്ദ്രത്തിലുണ്ടായ ചോദ്യം ചെയ്യലിനിടെ ഹുസൈന്&#x200d; അല്&#x200d; ആരിഫ് കടുത്ത പീഡനങ്ങള്&#x200d;ക്കാണ് ഇരയായതെന്ന് ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കായുള്ള കമ്മീഷന്&#x200d; വെളിപ്പെടുത്തി.</p>
<p>2024 നവംബര്&#x200d; 28ന്് അറസ്റ്റിലായ ആരിഫ് ഡിസംബര്&#x200d; നാലിന് കൊല്ലപ്പെട്ടിരുന്നു. ക്രൂര മര്&#x200d;ദനത്തെ തുടര്&#x200d;ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. തലയുടെ ഇടതുഭാഗത്തും കൈകളിലും കാലുകളിലും നെഞ്ചിലും വയറിലും രക്തം കട്ടപിടിച്ചിരുന്നു. ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോര്&#x200d;ട്ടത്തില്&#x200d; കണ്ടെത്തിയിട്ടുണ്ട്.</p>
<p>ഗസ്സ വംശഹത്യ ആരംഭിച്ചതില്&#x200d; പിന്നെ 56 ഫലസ്തീന്&#x200d; തടവുകാരാണ് ഇസ്രാഈല്&#x200d; ജയിലുകളിലും സൈനിക തടങ്കല്&#x200d; കേന്ദ്രങ്ങളിലും കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വിവരമെങ്കിലും നൂറുകണക്കിന് ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്&#x200d; വെളിപ്പെടുത്താന്&#x200d; ഇസ്രാഈല്&#x200d; ഇതുവരെ തയ്യാറായിട്ടില്ല.</p>
<p>ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കെതിരെ ഇസ്രാഈല്&#x200d; നടത്തിയ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്് മുഹമ്മദ് അല്&#x200d;-ആരിഫിന്റെ കൊലപാതകമെന്ന് ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കായുള്ള കമ്മീഷന്&#x200d; പറഞ്ഞു. അക്രമാസക്തമായ അറസ്റ്റ്, ഭീഷണിപ്പെടുത്തല്&#x200d;, ക്രൂരമായ മര്&#x200d;ദനങ്ങള്&#x200d;, അപമാനകരമായ സാഹചര്യങ്ങളില്&#x200d; തടങ്കലില്&#x200d; വെക്കല്&#x200d;, തടവുകാര്&#x200d;ക്കും അവരുടെ കുടുംബങ്ങള്&#x200d;ക്കും നേരെയുള്ള അധിക്ഷേപം, ദീര്&#x200d;ഘനാളത്തെ ചോദ്യം ചെയ്യല്&#x200d;, ഉറങ്ങാന്&#x200d; അനുവദിക്കാതിരിക്കല്&#x200d;, പട്ടിണിക്കിടല്&#x200d;, ലൈംഗികാതിക്രമം തുടങ്ങിയ പീഡനമുറകളും ഇസ്രാഈല്&#x200d; ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/postmortem-report-says-palestinian-prisoner-was-killed-due-to-brutal-torture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു</title>
		<link>https://www.chandrikadaily.com/prisoner-escaped-from-viyyur-central-jail.html</link>
					<comments>https://www.chandrikadaily.com/prisoner-escaped-from-viyyur-central-jail.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Sep 2023 09:34:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[prisoner]]></category>
		<category><![CDATA[Viyyur jail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273686</guid>

					<description><![CDATA[പൂന്തോട്ടം നനയ്ക്കാന്&#x200d; തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്&#x200d; രക്ഷപെട്ടത്]]></description>
										<content:encoded><![CDATA[<p>വിയ്യൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്നും തടവുകാരന്&#x200d; ജയില്&#x200d; ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലില്&#x200d; നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്&#x200d;.</p>
<p>പൂന്തോട്ടം നനയ്ക്കാന്&#x200d; തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്&#x200d; രക്ഷപെട്ടത്. ഗോവിന്ദരാജനായയുള്ള അന്വേഷണം വിയ്യൂര്&#x200d; പോലീസ് ഊര്&#x200d;ജ്ജിതമാക്കി. ഇയാള്&#x200d;ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prisoner-escaped-from-viyyur-central-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
