<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>private &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/private/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Oct 2025 11:21:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>private &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിനിമാ സെന്‍സറിങ് വിവാദം ശക്തമാകുന്നു; &#8216;പ്രൈവറ്റ്&#8217;, &#8216;ഹാല്‍&#8217; ചിത്രങ്ങളില്‍ കടുംവെട്ട്</title>
		<link>https://www.chandrikadaily.com/cinema-censorship-controversy-intensifies-private-and-hal-censored.html</link>
					<comments>https://www.chandrikadaily.com/cinema-censorship-controversy-intensifies-private-and-hal-censored.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 11:21:00 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cinema censorship]]></category>
		<category><![CDATA[Hal]]></category>
		<category><![CDATA[private]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357920</guid>

					<description><![CDATA[ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനിരുന്നതിനാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം വൈകി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ കടുംപിടിത്തം മലയാള സിനിമാലോകത്ത് വീണ്ടും വിവാദമായി. ഇന്ദ്രന്&#x200d;സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവര്&#x200d; പ്രധാന വേഷങ്ങളില്&#x200d; അഭിനയിച്ച &#8216;പ്രൈവറ്റ്&#8217; എന്ന ചിത്രം നവാഗതനായ ദീപക് ഡിയോണ്&#x200d; രചനയും സംവിധാനവും ചെയ്തതാണ്. ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനിരുന്നതിനാല്&#x200d;, സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ ഇടപെടലിനെ തുടര്&#x200d;ന്ന് സിനിമയുടെ പ്രദര്&#x200d;ശനം വൈകി.</p>
<p>ചിത്രത്തില്&#x200d; പരാമര്&#x200d;ശിച്ചിരുന്ന പൗരത്വ ബില്&#x200d;, ഹിന്ദി സംസാരിക്കുന്നവര്&#x200d;, ബീഹാര്&#x200d;, രാമരാജ്യം തുടങ്ങിയ വാക്കുകള്&#x200d; നീക്കം ചെയ്താണ് ചിത്രം തിയറ്ററുകളില്&#x200d; എത്തിയത്. എഴുത്തുകാരെ കുറിച്ചുള്ള സംഭാഷണവും എന്&#x200d;ഡ് കാര്&#x200d;ഡിലെ കൊലചെയ്യപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങളും ഒഴിവാക്കാനും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിര്&#x200d;ദേശിച്ചു.</p>
<p>ഒരു സംഘടനയുടെ പേരായ &#8216;ആര്&#x200d;.എന്&#x200d;.എസ്&#8217; മാസ്‌ക് ചെയ്യാനും, എഴുത്തുകാരെ കുറിച്ചുള്ള സംഭാഷണവും എന്&#x200d;ഡ് കാര്&#x200d;ഡിലെ കൊലചെയ്യപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങളും ഒഴിവാക്കാനും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിര്&#x200d;ദേശിച്ചു.</p>
<p>സിനിമയില്&#x200d; തീവ്ര ഇടത് ആശയങ്ങള്&#x200d; പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ബോര്&#x200d;ഡ് നടപടി എടുത്തതെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. ഫലമായി, സിനിമയ്ക്ക് &#8216;യു.എ&#8217; സര്&#x200d;ട്ടിഫിക്കറ്റ് ലഭിച്ചു.</p>
<p>അതേസമയം, ഷെയ്ന്&#x200d; നിഗം നായകനായ &#8216;ഹാല്&#x200d;&#8217; എന്ന ചിത്രത്തിലും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നിരവധി രംഗങ്ങള്&#x200d; വെട്ടിയെടുത്തതായി അണിയറ പ്രവര്&#x200d;ത്തകര്&#x200d; പറയുന്നു. പത്തിലേറെ രംഗങ്ങള്&#x200d; നീക്കം ചെയ്യണമെന്നും, &#8216;ബീഫ് ബിരിയാണി&#8217; കഴിക്കുന്ന രംഗം അടക്കം 15 സീനുകള്&#x200d; ഒഴിവാക്കണം എന്നുമാണ് ബോര്&#x200d;ഡിന്റെ നിര്&#x200d;ദേശം.</p>
<p>&#8216;എ&#8217; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കാമെന്ന നിലപാടാണ് ബോര്&#x200d;ഡ് സ്വീകരിച്ചത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകള്&#x200d; നീക്കം ചെയ്യണമെന്നും, നായിക പര്&#x200d;ദ്ദ ധരിച്ച് ഡാന്&#x200d;സ് ചെയ്യുന്ന രംഗം മുറിക്കണമെന്നും നിര്&#x200d;ദേശം.</p>
<p>ബോര്&#x200d;ഡിന്റെ ഈ നടപടി സാമൂഹ്യമാധ്യമങ്ങളില്&#x200d; വ്യാപകമായ &#8221;ബീഫ് നിരോധന സെന്&#x200d;സറിങ്&#8221; വിവാദത്തിനും കാരണമായി. നിര്&#x200d;മ്മാതാക്കള്&#x200d; ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.</p>
<p>സിനിമാ സ്വാതന്ത്ര്യത്തെയും സെന്&#x200d;സര്&#x200d; നിയന്ത്രണങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചര്&#x200d;ച്ചകള്&#x200d; വീണ്ടും ശക്തമാകുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cinema-censorship-controversy-intensifies-private-and-hal-censored.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകളും; കേരളത്തിലെത്താന്&#x200d; ടിക്കറ്റിന് 6,000 രൂപ വരെ</title>
		<link>https://www.chandrikadaily.com/private-buses-also-squeeze-passengers-6000-for-a-ticket-to-reach-kerala.html</link>
					<comments>https://www.chandrikadaily.com/private-buses-also-squeeze-passengers-6000-for-a-ticket-to-reach-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Dec 2023 05:03:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[private]]></category>
		<category><![CDATA[squeeze]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286261</guid>

					<description><![CDATA[നിലവില്&#x200d; അന്തര്&#x200d; സംസ്ഥാന ബസ് സര്&#x200d;വീസുകളുടെ നിരക്ക് നിശ്ചയിക്കാന്&#x200d; ഏകീകൃത സംവിധാമോ സര്&#x200d;ക്കാര്&#x200d; ഇടപെടലോ ഉണ്ടായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>അയല്&#x200d; സംസ്ഥാനങ്ങളില്&#x200d; നിന്ന് ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാന്&#x200d; ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് ഇരട്ടിയിലേറെ നിരക്കുമായി സ്വകാര്യ ബസുകള്&#x200d;. നാളെയും മറ്റന്നാളുമെല്ലാം അയല്&#x200d; സംസ്ഥാനങ്ങളില്&#x200d; നിന്ന് നാട്ടിലെത്താന്&#x200d; 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്&#x200d;.</p>
<p>ബംഗളൂരുവില്&#x200d; നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്&#x200d; മേഴ്‌സിഡീസ് ബെന്&#x200d;സിന്റെ മള്&#x200d;ട്ടി ആക്‌സില്&#x200d; എസി സ്ലീപ്പര്&#x200d; ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്&#x200d; 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്&#x200d;. എന്നാല്&#x200d; നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്&#x200d; നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്&#x200d;. നോണ്&#x200d; എസി സീറ്റര്&#x200d; ബസുകള്&#x200d;ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്&#x200d; സംസ്ഥാന സര്&#x200d;വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്&#x200d; എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്&#x200d; പ്രതിനിധി റിജാസ് പറഞ്ഞു.</p>
<p>&#8216;നിലവില്&#x200d; അന്തര്&#x200d; സംസ്ഥാന ബസ് സര്&#x200d;വീസുകളുടെ നിരക്ക് നിശ്ചയിക്കാന്&#x200d; ഏകീകൃത സംവിധാമോ സര്&#x200d;ക്കാര്&#x200d; ഇടപെടലോ ഉണ്ടായിട്ടില്ല. അതിനാല്&#x200d; ഉത്സവ സീസണുകളിലെല്ലാം ബസുകള്&#x200d;ക്ക് ചാകരയാണ്. നേരത്തെ ഏജന്&#x200d;സികള്&#x200d; വഴിയായിരുന്നു ബുക്കിംഗ്. ഓണ്&#x200d;ലൈന്&#x200d; ബുക്കിംഗ് സജീവമായതോടെ സര്&#x200d;വീസ് ചാര്&#x200d;ജ് അടക്കം നിരക്ക് വീണ്ടും ഉയരും.&#8217;</p>
<p>കെഎസ്ആര്&#x200d;ടിസിയില്&#x200d; ചെന്നൈ കൊച്ചി റൂട്ടില്&#x200d; നാളെ മുതല്&#x200d; 2800, 3300, 3600 എന്നിങ്ങനെയാണ് നിരക്കുകള്&#x200d;. തിരക്ക് വര്&#x200d;ധിച്ചിട്ടും ദക്ഷണി റെയില്&#x200d;വേ സ്‌പെഷ്യല്&#x200d; സര്&#x200d;വീസുകളൊന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. വിമാന ടിക്കറ്റുകള്&#x200d;ക്ക് മാനം മുട്ടുന്ന നിരക്കുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/private-buses-also-squeeze-passengers-6000-for-a-ticket-to-reach-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ തീറെഴുതി കൊടുക്കുകയാണ്</title>
		<link>https://www.chandrikadaily.com/the-country-is-being-written-off.html</link>
					<comments>https://www.chandrikadaily.com/the-country-is-being-written-off.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Feb 2023 14:07:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[corporate]]></category>
		<category><![CDATA[country]]></category>
		<category><![CDATA[private]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237933</guid>

					<description><![CDATA[അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്&#x200d;ച്ചയെക്കുറിച്ച് പാര്&#x200d;ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്&#x200d; ഗാന്ധിയുടെ ചോദ്യങ്ങള്&#x200d;ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല]]></description>
										<content:encoded><![CDATA[<p><strong>ഡോ. പുത്തൂര്&#x200d; റഹ്മാന്&#x200d;</strong></p>
<p>റിപ്പബ്ലിക് ദിനത്തില്&#x200d; ചെങ്കോട്ടയില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹം ലക്ഷ്യമിടുന്ന ഭാവി ഇന്ത്യയെപ്പറ്റി പറഞ്ഞത് രാജ്യം നിക്ഷേപകര്&#x200d;ക്കു പ്രിയപ്പെട്ട കമ്പോളമായി മാറുന്നതിനെക്കുറിച്ചാണ്. രാഷ്ട്രശില്&#x200d;പികള്&#x200d; സ്വപ്‌നം കാണുകയും അതിനായി അവരെഴുതിയുണ്ടാക്കിയ ഭരണഘടനയിലെ മൂല്യങ്ങള്&#x200d; നിഷേധിക്കുകയും ചെയ്യുന്ന പുതിയൊരു ഇന്ത്യയാണ് വിഭാവനം ചെയ്യപ്പെടുന്നത്. സ്വാശ്രയത്തമല്ല, കോര്&#x200d;പറേറ്റുകള്&#x200d;ക്കുള്ള വിധേയത്തമാണ് ആ ഇന്ത്യയുടെ നടപ്പുരീതി.</p>
<p>നരേന്ദ്രമോദിയുടെ അഭിലാഷങ്ങള്&#x200d; സാധിച്ചുകൊടുക്കുന്ന വന്&#x200d; കുത്തകകളുടെ ഇന്ത്യ രൂപപ്പെട്ടുകഴിഞ്ഞു. സ്വന്തം താല്&#x200d;പര്യങ്ങളുടെ സംരക്ഷണത്തിനായി മോദി തിരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകള്&#x200d;ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന്റെയും അതിന്റെ സ്വാഭാവിക പരിണതികളുടെയും ദുരന്തങ്ങള്&#x200d;കൂടി സംജാതമായിക്കഴിഞ്ഞു, ഇന്ത്യ ഒരു മോദി എന്റര്&#x200d;പ്രൈസായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം.</p>
<p>അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്&#x200d;ച്ചയെക്കുറിച്ച് പാര്&#x200d;ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്&#x200d; ഗാന്ധിയുടെ ചോദ്യങ്ങള്&#x200d;ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പകരം നെഹ്‌റുവിനെയും കുടുംബത്തെയും കുറിച്ചു പറഞ്ഞും ഇന്ത്യയിലെ ജനകോടികള്&#x200d; തനിക്കു സംരക്ഷണ കവചമൊരുക്കുമെന്നു വീരസ്യം പറഞ്ഞും പ്രധാനമന്ത്രി പാര്&#x200d;ലമെന്റില്&#x200d; ഒരധിക പ്രസംഗം മാത്രം കാഴ്ചവച്ചു. അക്കൂട്ടത്തില്&#x200d; പ്രതിപക്ഷത്തെ താന്&#x200d; ഒറ്റക്കു നേരിടുമെന്നൊരു പ്രഖ്യാപനവും നടത്തി.</p>
<p>നേരത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കുമെന്നും കോണ്&#x200d;ഗ്രസ്സിനെ ഇല്ലാതാക്കുമെന്നും പറഞ്ഞ മോദി ഇപ്പോള്&#x200d; പ്രതിപക്ഷത്തെ നേരിടാന്&#x200d; താനൊറ്റക്കു മതിയെന്നു പറയുന്നു, അഥവാ ബി.ജെ.പി എന്ന സ്വന്തം പാര്&#x200d;ട്ടിയുടെ പോലും ആവശ്യമില്ല തനിക്കെന്നു പ്രഖ്യാപിക്കുന്നു. രാജ്യത്ത് ലക്ഷണമൊത്ത സ്വേച്ഛാധിപത്യം ആഗതമായിരിക്കുന്നു എന്നു തിരിച്ചറിയേണ്ട സന്ദര്&#x200d;ഭമാണിത്.</p>
<p>വാചാടോപം കൊണ്ട് പ്രതിച്ഛായ സംരക്ഷിക്കുകയും ജനാധിപത്യ മദ്യാദകള്&#x200d; ലവലേശം പുലര്&#x200d;ത്താതെ, വാ തുറക്കേണ്ട സന്ദര്&#x200d;ഭങ്ങളില്&#x200d; മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഏകാധിപത്യം ഒരു ഭരണരീതിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അദാനിക്കെതിരെ ഉയര്&#x200d;ന്നിട്ടുള്ള ആരോപണങ്ങള്&#x200d; ശരിയാണെന്ന് തെളിഞ്ഞാല്&#x200d;, അദാനിയുമായിതന്നെ ദീര്&#x200d;ഘകാല ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് നാണക്കേടും അദാനിയുടെ കമ്പനികളില്&#x200d; നിക്ഷേപിച്ചിട്ടുള്ള സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള ബാങ്കുകള്&#x200d;ക്കും ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d;ക്കും അപകടസാധ്യതയുമാണ്. പ്രശ്‌നങ്ങളുടെ കിടപ്പ് ഇങ്ങനെയായിട്ടും ഇതുവരേ കൃത്യമായ ഒരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.</p>
<p>2002ലെ ഗുജറാത്ത് വംശഹത്യ അന്നത്തെ മുഖ്യമന്ത്രിയായ മോദിയുടെ പ്രതിച്ഛായക്കു കോട്ടമുണ്ടാക്കുക മാത്രമല്ല, ഗുജറാത്തിലെ കലാപം കാരണമുണ്ടായ തീരാകളങ്കത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്‌പെയ് അടക്കമുള്ള ബി.ജെ.പി നേതൃത്വമടക്കം രോഷാകുലരുമായി. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളായ ബജാജിന്റെയും ഗോദ്‌റെജിന്റെയും ഉള്&#x200d;പ്പടെയുള്ള വ്യാപാര പ്രമുഖര്&#x200d;, 2003ല്&#x200d; ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് അസോസിയേഷന്റെ യോഗത്തില്&#x200d; മോദിയെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്&#x200d; കുറ്റപ്പെടുത്തി.</p>
<p>ഗുജറാത്തികളായ വ്യവസായികളുടെ കൂട്ടായ്മയാണ് അന്ന് മോദിയുടെ സഹായത്തിനെത്തിയത്. അദാനിയായിരുന്നു അന്നു മുന്നിലുണ്ടായിരുന്നത്. ഗുജറാത്തിലെ മോദി സര്&#x200d;ക്കാരുമായി ചേര്&#x200d;ന്ന് &#8216;വൈബ്രന്റ് ഗുജറാത്ത്&#8217; എന്ന പേരില്&#x200d; നിക്ഷേപക സമ്മേളനം നടത്താന്&#x200d; സഹായിച്ചുകൊണ്ടായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അദാനിയും മോദിയും തമ്മിലുള്ള കൊടുക്കല്&#x200d; വാങ്ങലുകള്&#x200d; ആര്&#x200d;ക്കും അറിയാത്ത കാര്യമല്ല. ഗുജറാത്തില്&#x200d;നിന്നും ഇന്ത്യന്&#x200d; പ്രധാനമന്ത്രിയാവാനുള്ള യാത്രയില്&#x200d; മോദി സഞ്ചരിച്ച സ്വകാര്യ വിമാനം അദാനിയുടേതായിരുന്നു. ഇരുവരുടെയും സൗഹൃദം രണ്ടായിരാമാണ്ടു മുതല്&#x200d; സജീവമാണ്. 2001ല്&#x200d; നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ അദാനി അത്യപൂര്&#x200d;വമായ വളര്&#x200d;ച്ച കൈവരിക്കുന്നതാണ് വ്യാപാരലോകം കണ്ടത്.</p>
<p>2014ല്&#x200d; നരേന്ദ്രമേദി ഡല്&#x200d;ഹിയിലേക്ക് വന്നതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്&#x200d;ച്ച, അംബാനി ഒഴിച്ചുള്ള മറ്റ് കോര്&#x200d;പറേറ്റുകള്&#x200d;ക്ക് സ്വപ്‌നത്തില്&#x200d;മാത്രം കാണാന്&#x200d; കഴിയുന്നതായി. രാജ്യത്തും ലോകത്തുമുള്ള എത്രയേ കുത്തകകള്&#x200d; പ്രതിസന്ധികള്&#x200d; നേരിട്ടപ്പോള്&#x200d; അതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറേഴു വര്&#x200d;ഷങ്ങള്&#x200d;കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറിയതെങ്ങനെ എന്നറിയാന്&#x200d; നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക കണ്ടാല്&#x200d; മാത്രം മതി.</p>
<p>മുംബൈ എയര്&#x200d;പോര്&#x200d;ട്ട് ജി.വി.കെ ഗ്രൂപ്പില്&#x200d;നിന്ന് ഏറ്റെടുക്കാന്&#x200d; അദാനിയെ സഹായിച്ചത് ജി.വി.കെ ഗ്രൂപ്പിന്റെ കാര്യാലയങ്ങളില്&#x200d; ആദായനികുതി കേസുകളടക്കം എടുത്ത് റെയ്ഡുകള്&#x200d; നടത്തി സമ്മര്&#x200d;ദ്ദം ചെലുത്തിയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ വികസനം ലക്ഷ്യമിട്ട് സര്&#x200d;ക്കാര്&#x200d; 4200 കോടി മുടക്കി പണിത എല്&#x200d;. എന്&#x200d;.ജി ടെര്&#x200d;മിനല്&#x200d; 750 കോടി രൂപക്ക് അദാനി വാങ്ങുന്നു. സ്വകാര്യതുറമുഖ മേഖല, കല്&#x200d;ക്കരി ഖനനം, ഇറക്കുമതി, ഊര്&#x200d;ജോത്പാദനം, നഗരങ്ങളിലെ ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണ ഇറക്കുമതി, വിതരണം തുടങ്ങിയ നിരവധി മേഖലകളില്&#x200d; ഏറ്റവും വലിയ കമ്പനിയായി അദാനി മാറി.</p>
<p>റയില്&#x200d;വേ, വിമാനത്താവളം, അര്&#x200d;ബന്&#x200d; വാട്ടര്&#x200d; മാനേജ്‌മെന്റ്, ഊര്&#x200d;ജവിതരണം, ഡാറ്റ സെന്റര്&#x200d;, ഡിഫന്&#x200d;സ് തുടങ്ങി പുതിയ പല മേഖലകളിലും അദാനി ചുവടുറപ്പിച്ചു. എന്നാല്&#x200d; രാജ്യത്തെ മറ്റൊരു കോര്&#x200d;പറേറ്റായ മുകേഷ് അംബാനി വ്യാപരിക്കുന്ന രംഗങ്ങളില്&#x200d; അദാനി കൈവെക്കുന്നേയില്ല. രണ്ടു ഗുജറാത്തി പ്രഭുക്കളും പരസ്പര ധാരണയോടെയാണ് തങ്ങളുടെ സാമ്ര്യാജ്യം വികസിപ്പിക്കുന്നതെന്നു ചുരുക്കം. അംബാനി എണ്ണ ശുദ്ധീകരണം, വിതരണം, പ്രകൃതിവാതക പര്യവേക്ഷണം, ടെലി കമ്യൂണിക്കേഷന്&#x200d;, ചെറുകിട, ഓണ്&#x200d;ലൈന്&#x200d; വ്യാപാരം, പ്രതിരോധം, മീഡിയ എന്റര്&#x200d;ടൈന്&#x200d;മെന്റ്, ഫിനാന്&#x200d;സ്, ഇന്&#x200d;ഷുറന്&#x200d;സ്, ലോജിസ്റ്റിക് തുടങ്ങിയ നിരവധി മേഖലകളില്&#x200d; വന്&#x200d; കുത്തകയായി മാറുമ്പോള്&#x200d; അദാനി ആ മേഖലയില്&#x200d; കാലൂന്നുന്നേയില്ല, അഥവാ വ്യാപാരത്തിനുപുറത്തുള്ള ഏതോ ശക്തിയുടെ ആജ്ഞാനുവര്&#x200d;ത്തികള്&#x200d; കൂടിയാണ് ഈ രണ്ടു ഗുജറാത്തി കുത്തകകളുമെന്ന് വാണിജ്യ രംഗത്തെ നിരീക്ഷകര്&#x200d; സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.</p>
<p>അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്&#x200d; നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്&#x200d; ഇന്ത്യക്കെതിരായ ആക്രമണമെന്നാണ് ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിനെ വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്ന അതേ രീതിയാണത്. ആരോപണങ്ങളെ ദേശീയതയില്&#x200d; പൊതിഞ്ഞ പ്രതികരണങ്ങള്&#x200d; കൊണ്ട് പ്രതിരോധിക്കുക. സാധാരണ കമ്പനികള്&#x200d; അവരുടെ പത്രസമ്മേളനങ്ങളില്&#x200d; കമ്പനി ലോഗോയും പേരും പശ്ചാത്തലത്തില്&#x200d; അടയാളപ്പെടുത്തുമ്പോള്&#x200d; അദാനി ഇന്ത്യന്&#x200d; പതാകയാണ് പശ്ചാത്തലത്തില്&#x200d; കാണിച്ചിരുന്നത്. ഇന്ത്യ സമം അദാനി എന്നു വരുത്താനുള്ള ശ്രമം മാത്രമല്ല, അത്തരമൊരു മനസ്ഥിതികൂടി ഈ കുത്തകകള്&#x200d;ക്ക് വന്നുതുടങ്ങി എന്നതാണതിന്റെ അര്&#x200d;ത്ഥം.</p>
<p>ഇന്ത്യയുടെ അഭിമാനം ഒരു വ്യവസായിയുടെ സമ്പത്തല്ല, ഇന്ത്യയുടെ അഭിമാനം അതിന്റെ സ്ഥാപനപരമായ ഘടനകളുടെ ദൃഢതയിലാണ്, രാജ്യത്തെ ദശലക്ഷക്കണക്കിന് റീട്ടെയില്&#x200d; നിക്ഷേപകരെ ബാധിച്ചേക്കാവുന്ന വലിയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ് കണ്ടു തുടങ്ങുന്നത് എന്നിങ്ങനെയുള്ള തൃണമൂല്&#x200d; എം.പി മഹുവ മൊയ്ത്രയുടെ വാക്കുകള്&#x200d; അതുകൊണ്ടുതന്നെ സുപ്രധാനമാണ്. ഏതാനും കുത്തകകള്&#x200d; ഭരണകൂടവുമായി ചേര്&#x200d;ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതോടെ ഏകാധിപത്യ, സമഗ്രാധിപത്യ പ്രവണതകള്&#x200d; തലപൊക്കുന്നു.</p>
<p>രാഷ്ട്രീയ ഏകാധിപതിയുടെ ഭാഷയില്&#x200d; പ്രധാനമന്ത്രി പെരുമാറുന്ന രാജ്യമായും, സാമ്പത്തിക ഏകാധിപത്യം ഏതാനും കമ്പനികള്&#x200d;ക്കു പതിച്ചുകിട്ടുന്ന ശക്തിയായും ഇന്ത്യ മാറുമ്പോള്&#x200d; അത് പുതിയ വിഘടനവാദത്തിലേക്കും ശിഥിലീകരണത്തിലേക്കും നാശത്തിലേക്കുമാണ് രാജ്യത്തെ നയിക്കുക. രാഷ്ട്രീയത്തിലും സമ്പത്തിലും തങ്ങളുടെമാത്രം നിലനില്&#x200d;പ്പും വളര്&#x200d;ച്ചയും ലക്ഷ്യമിടുന്ന അച്ചുതണ്ടുശക്തികള്&#x200d; വര്&#x200d;ഗീയതയും കപടദേശീയതയും കൂടി പ്രയോഗിക്കുന്ന സ്ഥിതിവിശേഷം കൂടിയായാല്&#x200d; ഈ ദുരന്തം പൂര്&#x200d;ണമായി. ഇന്ത്യ അപകടകരമായ അത്തരമൊരു ദശാസന്ധിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് നാം കാണുന്നതു മുഴുവന്&#x200d;.</p>
<p>അനുബന്ധം: കഴിഞ്ഞ ദിവസം പത്രവായനക്കിടയില്&#x200d; ടൈംസ് ഓഫ് ഒമാനില്&#x200d; ഒരു വാര്&#x200d;ത്ത കണ്ടു. സെന്റര്&#x200d; ഫോര്&#x200d; പോളിസി അനാലിസിസ് (സി.പി.എ) ലോകത്തിലെ നൂറ്റിപ്പത്ത് രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്&#x200d; അനുഭവിക്കുന്ന മതപരമായ ഉള്&#x200d;ക്കൊള്ളല്&#x200d; വിഷയമാക്കി ഒരു റിപ്പോര്&#x200d;ട്ട് പുറത്തിറക്കിയിരിക്കുന്നു. റിപ്പോര്&#x200d;ട്ടിലെ പട്ടിക പ്രകാരം, മതന്യൂനപക്ഷങ്ങളെ ഉള്&#x200d;ക്കൊള്ളുന്ന കാര്യത്തില്&#x200d; ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.</p>
<p>ടൈംസ് ഓഫ് ഒമാന്&#x200d; ഈ റിപ്പോര്&#x200d;ട്ടിനെപ്പറ്റിയുള്ള വാര്&#x200d;ത്ത നല്&#x200d;കിയിരിക്കുന്നത്, ദി ഓസ്‌ട്രേലിയ ടുഡേ എന്ന പത്രത്തെ ഉദ്ദരിച്ചാണ്. വാര്&#x200d;ത്തയില്&#x200d; താല്&#x200d;പര്യം തോന്നി വായിച്ചു പോയപ്പോള്&#x200d; സെന്റര്&#x200d; ഫോര്&#x200d; പോളിസി അനാലിസിസ് ബീഹാറിലെ പാറ്റ്‌ന ആസ്ഥാനമായാണ് പ്രവര്&#x200d;ത്തിക്കുന്നത്. ദുര്&#x200d;ഗ നന്ദ് ജാ എന്നു പേരുള്ള &#8216;മുന്&#x200d; ജേണലിസ്റ്റും ഇപ്പോള്&#x200d; പ്രഫഷണല്&#x200d; എകോണമിസ്റ്റു&#8217;മായ ഒരാളുടെ ഒറ്റയാള്&#x200d; പോരാട്ടമാണ് സി.പി.എയില്&#x200d; നടക്കുന്നത്. അദ്ദേഹം പാറ്റ്‌നയിലിരുന്ന് സൂമിലും ഗൂഗിള്&#x200d; മീറ്റിലും രാജ്യാന്തര കോണ്&#x200d;ഫറന്&#x200d;സുകള്&#x200d; സംഘടിപ്പിക്കുന്നു. പാറ്റ്‌നയില്&#x200d; തന്നെയിരുന്നു ലോകരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്&#x200d; പഠിക്കുന്നു. ശേഷം ലോക രാജ്യങ്ങളില്&#x200d; ന്യൂനപക്ഷങ്ങളോടുള്ള അനുഭാവത്തില്&#x200d; ഇന്ത്യയാണ് ഒന്നാമതെന്നു കണ്ടെത്തുന്നു, രാജ്യാന്തര റിപ്പോര്&#x200d;ട്ടുണ്ടാക്കുന്നു, ദക്ഷിണ കൊറിയ, ജപ്പാന്&#x200d;, പനാമ, യു.എസ് മാലിദ്വീപ്, അഫ്ഗാനിസ്ഥാന്&#x200d;, സൊമാലിയ എന്നീ രാജ്യങ്ങളെ പട്ടികയില്&#x200d; ഏറ്റവും അവസാന സ്ഥാനത്തേക്കു വെക്കുന്നു, യു. എ.ഇക്ക് അറുപത്തിനാലാം സ്ഥാനം കൊടുത്തേക്കാമെന്നു തീരുമാനിക്കുന്നു.</p>
<p>റിപ്പോര്&#x200d;ട്ട് ലോകമെങ്ങുമുള്ള മാധ്യമങ്ങള്&#x200d;ക്ക് അയക്കുന്നു. ഏതെങ്കിലും ഒരു മാധ്യമം റിപ്പോര്&#x200d;ട്ടിനെപ്പറ്റി വാര്&#x200d;ത്ത കൊടുത്താല്&#x200d;, ആ വാര്&#x200d;ത്തയെ ഉദ്ദരിച്ചായിരിക്കും പിന്നീടുള്ള വാര്&#x200d;ത്തയെഴുത്ത്. അങ്ങനെ ദുര്&#x200d;ഗ നന്ദ് ജാ ഇന്ത്യയെ ലോരാജ്യങ്ങളുടെ പട്ടികയില്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; വളരെ കഷ്ടപ്പെടുകയാണ്. ഇത്രയും ദേശഭക്തിയുള്ള മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ആര്&#x200d;ക്കുവേണ്ടിയാണ് ഇങ്ങനെ ഒറ്റത്തടിയായി കഷ്ടപ്പെടുന്നതെന്നറിയാന്&#x200d; അദ്ദേഹത്തിന്റെ ട്വിറ്റര്&#x200d; പേജ് കണ്ടാല്&#x200d; മതിയാവും. നാളെ ഇന്ത്യയിലെ മാധ്യമങ്ങളെ മൊത്തം നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി അദ്ദേഹം മാറിയേക്കാം, സത്യവും ധര്&#x200d;മവും നീതിയുമല്ല, മുഖസ്തുതിയും പരസ്പര സഹായവും പുകഴ്ത്തുപാട്ടുകളുമാണ് ഇപ്പോഴത്തെ ഇന്ത്യയിലെ യോഗ്യതകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-country-is-being-written-off.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാര്&#x200d;: സ്വകാര്യ സ്ഥാപനങ്ങളിലെ  വിവരങ്ങള്&#x200d; മായ്ക്കല്&#x200d; വെല്ലുവിളി</title>
		<link>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html</link>
					<comments>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Sep 2018 08:44:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aadhaar card]]></category>
		<category><![CDATA[AADHAR]]></category>
		<category><![CDATA[company]]></category>
		<category><![CDATA[private]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104855</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മൊബൈല്&#x200d; ഫോ ണ്&#x200d;, ബാങ്കിങ് സേവനങ്ങള്&#x200d; തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്&#x200d;മാര്&#x200d;ക്ക് നല്&#x200d;കുന്നത് ആശ്വാസവും ആശങ്കയും. സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറിയ ആധാര്&#x200d; വിവരങ്ങള്&#x200d; സംബന്ധിച്ചാണ് ഇനി ആശങ്കകള്&#x200d; ബാക്കിയാവുന്നത്. സ്വകാര്യ കമ്പനികള്&#x200d;ക്കും, വ്യക്തികള്&#x200d;ക്കും ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര്&#x200d; നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ ടെലികോം, ഇ കൊമേഴ്‌സ് കമ്പനികള്&#x200d;, സ്വകാര്യ ബാങ്കുകള്&#x200d; തുടങ്ങിയ സ്ഥാപനങ്ങള്&#x200d;ക്ക് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മൊബൈല്&#x200d; ഫോ ണ്&#x200d;, ബാങ്കിങ് സേവനങ്ങള്&#x200d; തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്&#x200d;മാര്&#x200d;ക്ക് നല്&#x200d;കുന്നത് ആശ്വാസവും ആശങ്കയും.</p>
<p>സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറിയ ആധാര്&#x200d; വിവരങ്ങള്&#x200d; സംബന്ധിച്ചാണ് ഇനി ആശങ്കകള്&#x200d; ബാക്കിയാവുന്നത്. സ്വകാര്യ കമ്പനികള്&#x200d;ക്കും, വ്യക്തികള്&#x200d;ക്കും ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര്&#x200d; നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ ടെലികോം, ഇ കൊമേഴ്‌സ് കമ്പനികള്&#x200d;, സ്വകാര്യ ബാങ്കുകള്&#x200d; തുടങ്ങിയ സ്ഥാപനങ്ങള്&#x200d;ക്ക് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്&#x200d; ചോദിക്കാനാവില്ല.</p>
<p>ആധാര്&#x200d; വിധി വലിയ ആശ്വാസകരമാണ്, എന്നാല്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറ്റം ചെയ്തിട്ടുള്ള ആധാര്&#x200d; വിവരങ്ങള്&#x200d; വില്&#x200d;ക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവര്&#x200d;ത്തിയായിരിക്കുമെന്ന് ദേശീയ സൈബര്&#x200d; നിയമ വിദഗ്ധനായ പവന്&#x200d; ദഗല്&#x200d; പറയുന്നു. സ്വകാര്യ കമ്പനികള്&#x200d; ശേഖരിച്ച ആധാര്&#x200d; വിവരങ്ങള്&#x200d; ഇനി മായ്ച്ചു കളയേണ്ടതുണ്ട്. എന്നാല്&#x200d; ഈ വിവരങ്ങള്&#x200d; തങ്ങളുടെ ആവശ്യത്തിനു വേണ്ടി കമ്പനികള്&#x200d; പകര്&#x200d;പ്പെടുത്ത് സൂക്ഷിക്കുകയോ, സാമ്പത്തിക നേട്ടത്തിനായി ആധാര്&#x200d; ഉപഭോക്താവിനെ നിരീക്ഷിക്കുയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.</p>
<p>സ്വകാര്യ കമ്പനികളുടെ കൈവശമുള്ള വിവരങ്ങള്&#x200d; ഏത് ഏജന്&#x200d;സി ഓഡിറ്റ് ചെയ്യുമെന്നതാണ് ഇനി പ്രധാനമെന്നും സുപ്രീം കോടതി അഭിഭാഷകന്&#x200d; കൂടിയായ ദഗല്&#x200d; പറയുന്നു. തങ്ങളുടെ സംവിധാനത്തോടൊപ്പം ആധാര്&#x200d; വിവരങ്ങള്&#x200d; ചേര്&#x200d;ക്കുന്നതിനായി സ്വകാര്യ കമ്പനികള്&#x200d; വലിയ രീതിയിലുള്ള പണം ചെലവഴിച്ചിട്ടുണ്ട്. ഇത് മുഴുവന്&#x200d; ഇപ്പോള്&#x200d; വൃഥാവിലായിരിക്കുകയാണ്. ഇനി രാജ്യത്തിന് പുതിയ ആധാര്&#x200d; സംവിധാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആധാര്&#x200d; വിവരങ്ങള്&#x200d; ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് യു. െഎ. ഡി. എ. ഐ 50 ഓളം പരാതികള്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്കെതിരെ രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>ആധാര്&#x200d; വിവരങ്ങള്&#x200d; രാജ്യത്തിന്റെ അതിര്&#x200d;ത്തിക്കും നിയമങ്ങള്&#x200d;ക്കും പുറത്തായുള്ള ഡാറ്റാ സെന്ററുകളില്&#x200d; പോലും ശേഖരിച്ചു വെച്ചിട്ടുണ്ട്. ആധാര്&#x200d; ഉള്&#x200d;പ്പെടെയുള്ള വിവരങ്ങള്&#x200d; നേരിടുന്ന വെല്ലുവിളികള്&#x200d; ഉള്&#x200d;പ്പെടുത്തിക്കൊണ്ട് പുതിയ സൈബര്&#x200d; നിയമം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. സ്വകാര്യ വ്യക്തികള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; സ്വീകരിക്കാനാവില്ലെന്ന സുപ്രീം കോടതി വിധി ഇരട്ട തലയുള്ള വാളാണെന്ന് നിയമ കമ്പനിയായ കെയ്താന്&#x200d; ആന്റ് കോ യുടെ പാര്&#x200d;ട്ണറായ സുപ്രതിം ചക്രബര്&#x200d;ത്തി അഭിപ്രായപ്പെട്ടു.</p>
<p>സാമൂഹിക കാഴ്ചപ്പാടിലും വ്യക്തിപരമായ കാഴ്ചപ്പാടിലും നിങ്ങളുടെ വിവരങ്ങള്&#x200d; സ്വകാര്യ പാര്&#x200d;ട്ടി ഉപയോഗിക്കുന്നത് സംരക്ഷിക്കുന്നതിനായി വേണ്ട മുന്&#x200d;കരുതല്&#x200d; എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആവശ്യമായ നിയമ ചട്ടക്കൂട് ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
