<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>priyankkarge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/priyankkarge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 21 Oct 2025 07:38:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>priyankkarge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍ണാടകയിലേക്ക് നോക്കൂ</title>
		<link>https://www.chandrikadaily.com/look-at-karnataka.html</link>
					<comments>https://www.chandrikadaily.com/look-at-karnataka.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 21 Oct 2025 07:38:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[priyankkarge]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[sidharaayya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359505</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>എന്തിനും ഏതിനും നിങ്ങള്&#x200d; ബംഗാളിലേക്ക് നോക്കൂ എന്ന് നിര്&#x200d;ദ്ദേശിക്കുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലെ സി.പി.എമ്മിന്. എന്നാല്&#x200d; ആര്&#x200d;.എസ് എസിനെതിരായ സിദ്ധരാമയ്യ സര്&#x200d;ക്കാറിന്റെ അതിശക്തമായ നീക്കങ്ങള്&#x200d; കാണുന്ന കേരളത്തിലെ ജനങ്ങള്&#x200d; നിങ്ങള്&#x200d; കര്&#x200d;ണാടകയിലേക്ക് നോക്കൂ എന്ന് പിണറായി സര്&#x200d;ക്കാറിനോട് പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് സംസ്ഥാന ഐ.ടി മന്ത്രിയും കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജ്ജുന ഖാര്&#x200d;ഗെയുടെ മകനുമായ പ്രയങ്ക് ഖാര്&#x200d;ഗെയുടെ നിലപാടുകള്&#x200d; കാരണം. മന്ത്രിയുടെ മണ്ഡലമായ ചിറ്റാപൂരില്&#x200d; ആര്&#x200d;.എസ്.എസ് റൂട്ട് മാര്&#x200d;ച്ചിന് നിഷേധിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഞായറാഴ്ച്ച നടത്താന്&#x200d; നിശ്ചയിച്ചിരുന്ന ആര്&#x200d;. എസ്.എസ് പഥസഞ്ചലനത്തിനായിരിന്നു ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തഹസില്&#x200d;ദാര്&#x200d; നാഗയ്യഹിര്&#x200d;മത് അനുമതി നിശേധിച്ചിരുന്നത്. ഭീം ആര്&#x200d;മിയുടെയും ദളിത് പാന്തേഴ്സിന്റെയും നേതൃത്വത്തില്&#x200d; ഇതേ ദിവസം റോഡ് ഷോ നടക്കുന്നതിനാല്&#x200d; ആര്&#x200d;.എസ്.എസ് റൂട്ട് മാര്&#x200d;ച്ചിന് അനുമതി നല്&#x200d;കാന്&#x200d; കഴിയില്ലെന്നും ക്രമസമാധാന ഭീഷണിയുള്ളതിനാല്&#x200d; അനുമതി നല്&#x200d;കരുതെന്ന് പോലീസ് അറിയിച്ചതായി തഹസില്&#x200d;ദാര്&#x200d; ആര്&#x200d;.എസ്.എസിനെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാര്&#x200d;ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നല്&#x200d;കിയിരുന്നു. ഇതേ തുടര്&#x200d;ന്ന് തമിഴ്നാട് മാതൃകയില്&#x200d; നടപടികള്&#x200d; സ്വീകരിക്കാനുള്ള സാധ്യതകള്&#x200d; പഠിക്കാന്&#x200d; മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. ഇതില്&#x200d; പ്രകോപിതരായാണ് പ്രിയങ്ക് ഖാര്&#x200d;ഗെയുടെ തട്ടകമായ ചിറ്റാപൂരില്&#x200d; ശക്തിപ്രകടനമായി വിജയദശമി ദിനാഘോഷ റൂട്ട് മാര്&#x200d;ച്ച് നടത്താന്&#x200d; ഹിന്ദുത്വര്&#x200d; തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വലിയ സന്നാഹങ്ങളും പഥസഞ്ചലന പരിപാടിക്ക് ഒരുക്കിയിരുന്നു. ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ സ്ഥലങ്ങളില്&#x200d; കാവി പതാകകളും കൂറ്റന്&#x200d; കട്ടൗട്ടുകളും സ്ഥാപിച്ച് ശക്തി പ്രകടിപ്പിക്കാനായിരുന്നു നീക്കം. എന്നാല്&#x200d; ഇതെല്ലാം സര്&#x200d;ക്കാര്&#x200d; തടഞ്ഞു. അനുമതിയില്ലാതെയാണ് നഗരത്തില്&#x200d; ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചതെന്ന് ചൂണ്ടികാട്ടി പോലീസ് എല്ലാം എടുത്തെറിയുകയും ചെയ്തു.</p>
<p>ആര്&#x200d;.എസ്.എസ് അടക്കമുള്ള സമാന സംഘടനകളുടെ പരിപാടികളില്&#x200d; പങ്കെടുക്കുന്നതില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കര്&#x200d;ശനമായി വിലക്കണമെന്നായിരുന്ന ഖാര്&#x200d;ഗെ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. കര്&#x200d;ണാടക സിവില്&#x200d; സര്&#x200d;വീസ് ചട്ടങ്ങള്&#x200d; ഉദ്ധരിച്ചാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് അനുബന്ധമായി സ്വകാര്യ ആവശ്യങ്ങള്&#x200d;ക്കായി ഗവ. സ്‌കൂളുകളും മൈതാനങ്ങളും ഉപയോഗിക്കുന്നത് വിലക്കുന്ന പഴയ ഉത്തരവ് ഇക്കഴിഞ്ഞ വ്യാഴാഴ്ച സര്&#x200d;ക്കാര്&#x200d; വീണ്ടും പുറത്തിറക്കുകയും ചെയ്തു. 2013 ഫെബ്രുവരി മാസത്തില്&#x200d; പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്&#x200d;ക്കുലറിലായിരുന്നു അക്കാദമിക പരിപാടികള്&#x200d;ക്കല്ലാതെ സ്‌കൂളുകളോ മൈതാനങ്ങളോ വളപ്പുകളോ ഉപയോഗിക്കാന്&#x200d; പാടില്ലെന്ന് വ്യക്തമാക്കിയിരുന്നത്. ആര്&#x200d;.എസ്. എസ് എന്ന സംഘടന സര്&#x200d;ക്കാര്&#x200d; എയ്ഡഡ് സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും ശാഖകള്&#x200d; നടത്തുന്നുണ്ടെന്നും അവിടെ മുദ്രാവാക്യങ്ങള്&#x200d; വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്&#x200d; നിഷേധാത്മകമായ കുത്തിവെക്കുകയും ചെയ്യുന്നതായി ഖാര്&#x200d;ഗെ തുറന്നടിച്ചിരുന്നു. ആര്&#x200d;.എസ്.എസിനെതിരായ ശക്തമായ നിലപാടിന്റെ പേരില്&#x200d; തനിക്ക് വധഭീഷണിയും സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ധൈര്യമുണ്ടെങ്കില്&#x200d; ആര്&#x200d;. എസ്. എസിനെ നിരോധിക്കൂ എന്ന വെല്ലുവിളിയായിരുന്നു ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/look-at-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
