<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>producer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/producer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Mar 2026 07:11:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>producer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിസ തട്ടിപ്പ് കേസ്; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും 66.5 ലക്ഷം രൂപ പിഴയും</title>
		<link>https://www.chandrikadaily.com/visa-fraud-case-producer-joby-george-gets-4-years-in-jail-and-rs-66-5-lakh-fine.html</link>
					<comments>https://www.chandrikadaily.com/visa-fraud-case-producer-joby-george-gets-4-years-in-jail-and-rs-66-5-lakh-fine.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 09 Mar 2026 07:11:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[JobyGeorge]]></category>
		<category><![CDATA[Muvatupuzha]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[visa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379740</guid>

					<description><![CDATA[ശിക്ഷാവിധി നടപ്പാക്കുന്നതിന് വിചാരണക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. ]]></description>
										<content:encoded><![CDATA[<p>മൂവാറ്റുപുഴ: യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായി രണ്ട് വർഷം വീതം തടവാണ് കോടതി വിധിച്ചത്. കൂടാതെ 66.5 ലക്ഷം രൂപ പിഴയും അടയ്ക്കണം.</p>
<p>മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികളും നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിക്ഷ വിധിച്ചത്. തുടക്കം മുതൽ തന്നെ പരാതിക്കാരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.</p>
<p>2011ൽ യുകെയിലേക്കുള്ള വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയതായി കേസ് പറയുന്നു. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ൽ പണം തിരികെ നൽകുന്നതിനായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകി. ഈ കേസിൽ 50 ലക്ഷം രൂപ പിഴയായി അടച്ച് അത് പരാതിക്കാരന് നൽകണമെന്നുമാണ് കോടതി ഉത്തരവ്.</p>
<p>അതേസമയം, യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിലും കോടതി ജോബിയെ കുറ്റക്കാരനായി കണ്ടെത്തി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ഓഫ്-ലൈസൻസ് ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി.</p>
<p>എന്നാൽ യുകെയിലെത്തിയ ശേഷമാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ജോബി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പൊലീസിനോട് മൊഴി നൽകിയിരുന്നു. ഈ കേസിൽ കോടതി രണ്ട് വർഷം തടവും 16.52 ലക്ഷം രൂപ പിഴയും വിധിച്ചു.</p>
<p>കേസിൽ ജോബി ജോർജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ആദ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. പിന്നീട് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.</p>
<p>ശിക്ഷാവിധി നടപ്പാക്കുന്നതിന് വിചാരണക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/visa-fraud-case-producer-joby-george-gets-4-years-in-jail-and-rs-66-5-lakh-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല</title>
		<link>https://www.chandrikadaily.com/death-threats-against-sandra-thomas-despite-filing-a-complaint-the-police-did-not-take-any-action.html</link>
					<comments>https://www.chandrikadaily.com/death-threats-against-sandra-thomas-despite-filing-a-complaint-the-police-did-not-take-any-action.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Jun 2025 06:44:07 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[sandra thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343793</guid>

					<description><![CDATA[പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. ]]></description>
										<content:encoded><![CDATA[<p>നിര്&#x200d;മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്&#x200d; പരാതി നല്&#x200d;കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്&#x200d;കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്&#x200d;കുമെന്നും നിര്&#x200d;മാതാവ് വ്യക്തമാക്കി.</p>
<p>പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്&#x200d; ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്&#x200d;കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.</p>
<p>പൊലീസിനെതിരെ ഡിജിപിക്കും വിജിലന്&#x200d;സിനും പരാതി നല്&#x200d;കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്&#x200d; പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു. </p>
<p>സാന്ദ്രയെ &#8216;തല്ലിക്കൊന്ന് കാട്ടിലെറിയും&#8217; എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. </p>
<p>&#8216;എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്&#x200d; മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്&#x200d; മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്&#x200d;ത്തിയാല്&#x200d; അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്&#x200d; തൊട്ടടുത്ത ദിവസം പരാതി നല്&#x200d;കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്&#x200d; ആക്രമിക്കുന്നത്. ഇവര്&#x200d;ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്&#x200d; സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്&#x200d; സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്&#x200d; നിന്നും പിന്നോട്ടില്ല&#8217;, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.</p>
<p>രണ്ടുമാസം മുന്&#x200d;പ് ഒരു യൂട്യൂബ് ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d;മാര്&#x200d;ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-threats-against-sandra-thomas-despite-filing-a-complaint-the-police-did-not-take-any-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളത്തിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ</title>
		<link>https://www.chandrikadaily.com/producer-listin-stephen-says-a-prominent-malayalam-actor-has-sparked-a-big-mistake.html</link>
					<comments>https://www.chandrikadaily.com/producer-listin-stephen-says-a-prominent-malayalam-actor-has-sparked-a-big-mistake.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 May 2025 05:43:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[listin stephen]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339836</guid>

					<description><![CDATA[ലിസ്റ്റിന്‍ പറഞ്ഞ പ്രമുഖ നടന്‍ ആരാണെന്ന ഊഹാപോഹങ്ങളെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍]]></description>
										<content:encoded><![CDATA[<p>മലയാള സിനിമയിലെ ഒരു പ്രമുഖ നടന്&#x200d; വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്&#x200d;മാതാവ് ലിസ്റ്റിന്&#x200d; സ്റ്റീഫന്റെ പരാമര്&#x200d;ശം ചര്&#x200d;ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന്&#x200d; ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്&#x200d; ലിസ്റ്റിനെ പിന്തുണച്ചും എതിര്&#x200d;ത്തുമാണ് സോഷ്യല്&#x200d; മീഡിയ ചര്&#x200d;ച്ചകള്&#x200d; കൊഴുക്കുന്നത്. നടന്&#x200d; തെറ്റുകള്&#x200d; തുടര്&#x200d;ന്ന് പോയാല്&#x200d; അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ എന്നും ലിസ്റ്റിന്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നുണ്ട്. പ്രിന്&#x200d;സ് ആന്&#x200d;ഡ് ഫാമിലി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിന്&#x200d; സ്റ്റീഫന്റെ പരാമര്&#x200d;ശം.</p>
<p>‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്&#x200d; വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് അദ്ദേഹം തിരികൊളുത്തിയിരിക്കുകയാണ്. ഞാനീ പറയുന്നത് ആ നടന്&#x200d; കാണും. നിങ്ങള്&#x200d; ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്&#x200d; ഓര്&#x200d;മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്&#x200d;ത്തിക്കരുത്. കാരണം അങ്ങനെ തുടര്&#x200d;ന്നാല്&#x200d; അത് വലിയ പല പ്രശ്‌നങ്ങള്&#x200d;ക്കും കാരണമായി മാറുമെന്നും ഞാന്&#x200d; അറിയിക്കുകയാണ്. എല്ലാവര്&#x200d;ക്കും നന്ദി’. ലിസ്റ്റിന്റെ വാക്കുകള്&#x200d; ഇങ്ങനെ.</p>
<p>ലിസ്റ്റിന്&#x200d; പറഞ്ഞ പ്രമുഖ നടന്&#x200d; ആരാണെന്ന ഊഹാപോഹങ്ങളെ ചുറ്റിപ്പറ്റിയാണ് സോഷ്യല്&#x200d; മീഡിയയിലെ ചര്&#x200d;ച്ചകള്&#x200d;. പൊതുവേദിയില്&#x200d; ഒരു നടനെക്കുറിച്ച് ഇത്തരമൊരു കാര്യം പറയുമ്പോള്&#x200d; കാര്യങ്ങളില്&#x200d; വ്യക്തത വരുത്തണമായിരുന്നുവെന്നും പേര് പറയാന്&#x200d; ലിസ്റ്റിന്&#x200d; തയ്യാറാകണമായിരുന്നുവെന്നും സോഷ്യല്&#x200d; മീഡിയയില്&#x200d; ഒരു വിഭാഗം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/producer-listin-stephen-says-a-prominent-malayalam-actor-has-sparked-a-big-mistake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്</title>
		<link>https://www.chandrikadaily.com/1sandra-thomas-happy-to-file-chargesheet-against-producers.html</link>
					<comments>https://www.chandrikadaily.com/1sandra-thomas-happy-to-file-chargesheet-against-producers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 29 Apr 2025 08:53:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge sheet]]></category>
		<category><![CDATA[police]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[sandra thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339403</guid>

					<description><![CDATA[സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ് ]]></description>
										<content:encoded><![CDATA[<p>കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.</p>
<p>‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sandra-thomas-happy-to-file-chargesheet-against-producers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല&#8217;; &#8216;സൂത്രവാക്യം&#8217; നിര്‍മാതാവ്</title>
		<link>https://www.chandrikadaily.com/win-c-and-shine-tom-chacko-are-not-collaborating-with-the-film-sutravakyam-producer.html</link>
					<comments>https://www.chandrikadaily.com/win-c-and-shine-tom-chacko-are-not-collaborating-with-the-film-sutravakyam-producer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Apr 2025 07:02:30 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[shine tom chacko]]></category>
		<category><![CDATA[vincy alocious]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338806</guid>

					<description><![CDATA[ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി &#8216;സൂത്രവാക്യം&#8217; സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി. &#8216;കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി &#8216;സൂത്രവാക്യം&#8217; സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.</p>
<p>&#8216;കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ&#x200d;യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്&#x200d;റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്&#8217; &#8211; ശ്രീകാന്ത് പറഞ്ഞു.</p>
<p>ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്&#x200d;, സിനിമയുടെ ഇന്റേണല്&#x200d; കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്&#x200d;സി പരാതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/win-c-and-shine-tom-chacko-are-not-collaborating-with-the-film-sutravakyam-producer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ല&#8217;: സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്&#x200d;</title>
		<link>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html</link>
					<comments>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Feb 2025 10:13:13 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[strike]]></category>
		<category><![CDATA[suresh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329712</guid>

					<description><![CDATA[കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത. സമരത്തിന് ആഹ്വാനം ചെയത സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞു. സംസ്ഥാനത്ത് ജൂണ്&#x200d; ഒന്ന് മുതല്&#x200d; സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത. സമരത്തിന് ആഹ്വാനം ചെയത സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞു.</p>
<p>സംസ്ഥാനത്ത് ജൂണ്&#x200d; ഒന്ന് മുതല്&#x200d; സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്&#x200d;മാതാവ് വി.എ ദുരൈക്ക് കൈതാങ്ങായി നടന്&#x200d; രജനികാന്ത്</title>
		<link>https://www.chandrikadaily.com/save-producer.html</link>
					<comments>https://www.chandrikadaily.com/save-producer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Mar 2023 07:11:49 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Jayasurya]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[save life]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242057</guid>

					<description><![CDATA[നിര്&#x200d;മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്&#x200d; രജനികാന്ത്]]></description>
										<content:encoded><![CDATA[<p>നിര്&#x200d;മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്&#x200d; രജനികാന്ത്. ദുരൈയുമായി ഫോണില്&#x200d; സംസാരിക്കുകയും ചികിത്സാ ചെലവുകള്&#x200d; ഏറ്റെടുക്കാമെന്ന് അറിയിച്ചാതായും റിപ്പോര്&#x200d;ട്ട്. കൂടാതെ ജയിലറിന്റെ ചിത്രീകരണം പൂര്&#x200d;ത്തിയായതിന് ശേഷം നേരില്&#x200d; കാണുമെന്ന് ഉറപ്പ് നല്&#x200d;കിട്ടുണ്ട്. രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ബാബയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു വി.എ ദുരൈ. രജനിയുമായി അടുത്ത ബന്ധമാണ് ദുരൈക്കുള്ളത്. ബാബ പൂര്&#x200d;ത്തിയായതതിന് ശേഷം 51 ലക്ഷം രൂപ പ്രതിഫലം നല്&#x200d;കിയെന്നും തങ്ങളുടെ സൗഹൃദത്തിന് നാല്&#x200d;പ്പത് വര്&#x200d;ഷത്തിലധികം ബന്ധമുണ്ടെന്നും ദുരൈ മുമ്പൊരിക്കല്&#x200d; പറഞ്ഞിറുന്നു. ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യര്&#x200d;ത്ഥിച്ചു കൊണ്ട് വീഡിയോ പുറത്തുവന്നതോടെയാണ് വി.എ ദുരൈയുടെ അവസ്ഥ പുറംലോകമറിഞ്ഞത്. താമസിക്കാന്&#x200d; വീടില്ലാത്ത ഇദ്ദേഹം സാലിഗ്രാമത്തിലെ സുഹൃത്തിന്റെ കൂടെയാണ് കഴിയുന്നത്. നടന്&#x200d; സൂര്യ ചികിത്സക്കായി സഹായം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-producer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമയില്&#x200d; അവസരവും വിവാഹ വാഗ്ദാനവും നല്&#x200d;കി യുവതിയെ പീഡിപ്പിച്ചു; സിനിമാ നിര്&#x200d;മാതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/movie-producer-arrested-in-kochi-in-molestation-case.html</link>
					<comments>https://www.chandrikadaily.com/movie-producer-arrested-in-kochi-in-molestation-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 11:10:47 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[producer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235704</guid>

					<description><![CDATA[യുവതി പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്നു വന്നതോടെ ഏഴു പൊലീസ് സ്‌റ്റേഷന്&#x200d; പരിധികളിലുള്ള സെഷന്&#x200d;സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്&#x200d;ജി നല്&#x200d;കി മുന്&#x200d;കൂര്&#x200d; ജാമ്യം നേടിയിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: സിനിമാ നിര്&#x200d;മാതാവും വ്യവസായിയുമായ മാര്&#x200d;ട്ടിന്&#x200d; സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്&#x200d; കൊച്ചി സെന്&#x200d;ട്രല്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്&#x200d; സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്&#x200d; അവസരവും വിവാഹവാഗ്ദാനവും നല്&#x200d;കി പീഡിപ്പിച്ചു എന്നാണ് പരാതി.</p>
<p>2000 മുതല്&#x200d; വയനാട്, മുംബൈ, തൃശൂര്&#x200d;, ബംഗളൂരു എന്നിവിടങ്ങളില്&#x200d; വച്ച് പീഡിപ്പിച്ചുfilm എന്നാണ് പരാതിയില്&#x200d; പറയുന്നത്. 78,60,000 രൂപയും 80 പവന്&#x200d; സ്വര്&#x200d;ണവും തട്ടിയെടുത്തതായും തൃശൂര്&#x200d; സ്വദേശിനിയായ യുവതി നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു. യുവതി പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്നു വന്നതോടെ ഏഴു പൊലീസ് സ്‌റ്റേഷന്&#x200d; പരിധികളിലുള്ള സെഷന്&#x200d;സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്&#x200d;ജി നല്&#x200d;കി മുന്&#x200d;കൂര്&#x200d; ജാമ്യം നേടിയിരുന്നു ഇയാള്&#x200d;.</p>
<p>കഴിഞ്ഞയാഴ്ച മാര്&#x200d;ട്ടിന് ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്&#x200d;ക്കു മുമ്പാകെ ഹാജരാകാന്&#x200d; നിര്&#x200d;ദേശിച്ചിരുന്നു. തുടര്&#x200d;ന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടര്&#x200d;ന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്&#x200d; എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്&#x200d;ട്രല്&#x200d; പോലിസ് സ്‌റ്റേഷനില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/movie-producer-arrested-in-kochi-in-molestation-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
