<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>prosecution &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prosecution/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 07:26:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>prosecution &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പഠമാകുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷന്‍</title>
		<link>https://www.chandrikadaily.com/actress-assault-case-prosecution-enforce-punishment-which-will-be-learned-by-the-society.html</link>
					<comments>https://www.chandrikadaily.com/actress-assault-case-prosecution-enforce-punishment-which-will-be-learned-by-the-society.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 07:24:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Actressassaultcase]]></category>
		<category><![CDATA[enforcepunishment]]></category>
		<category><![CDATA[prosecution]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367892</guid>

					<description><![CDATA[പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ആറു പ്രതികള്&#x200d;ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്&#x200d; പ്രോസിക്യൂഷന്&#x200d;. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്&#x200d; പ്രോസിക്യൂഷന്&#x200d; ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവന്&#x200d; ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലംമെന്നും മുന്&#x200d;പും പ്രതികള്&#x200d; സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്&#x200d; പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെടും. എന്നാല്&#x200d; പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷന്&#x200d; ഇക്കാര്യം ആവശ്യപ്പെടുക.</p>
<p>ഒന്നാം പ്രതി സുനില്&#x200d; കുമാര്&#x200d; എന്ന പള്&#x200d;സര്&#x200d; സുനി, രണ്ടാം പ്രതി മാര്&#x200d;ട്ടിന്&#x200d; ആന്റണി, മൂന്നാം പ്രതി മണികണ്ഠന്&#x200d;, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്&#x200d; സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവര്&#x200d;ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്&#x200d; എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെന്&#x200d;ട്രല്&#x200d; ജയിലിലെത്തിച്ചു.</p>
<p>നടിയെ ആക്രമിച്ച കേസില്&#x200d; ഒന്ന് മുതല്&#x200d; ആറുവരെയുള്ള പ്രതികള്&#x200d; കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്&#x200d; നടന്&#x200d; ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്&#x200d; പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ട് നടന്&#x200d; ദിലീപിനെ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.</p>
<p>പ്രതികളെ ഒളിവില്&#x200d; താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്&#x200d;ലി തോമസ്, പ്രതികളെ ജയിലില്&#x200d; സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒന്&#x200d;പതാം പ്രതി സനില്&#x200d; കുമാര്&#x200d;, തെളിവ് നശിപ്പിക്കല്&#x200d; കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്&#x200d; എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവര്&#x200d;.</p>
<p>അതേസമയം, കേസില്&#x200d; കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്&#x200d; ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്&#x200d;പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം.</p>
<p>ഉദ്യോഗസ്ഥര്&#x200d; അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്&#x200d; വിധി പകര്&#x200d;പ്പ് ലഭിച്ചശേഷം തുടര്&#x200d;നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്&#x200d; തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്&#x200d; ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്&#x200d; ബി രാമന്&#x200d;പിള്ളയും ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-prosecution-enforce-punishment-which-will-be-learned-by-the-society.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിനെതിരെ അപ്പീല്‍ നല്‍കും; സൂചന നല്‍കി പ്രോസിക്യൂഷന്‍</title>
		<link>https://www.chandrikadaily.com/an-appeal-will-be-filed-against-dileep-prosecution-by-indication.html</link>
					<comments>https://www.chandrikadaily.com/an-appeal-will-be-filed-against-dileep-prosecution-by-indication.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 07:25:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ajakumar]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[prosecution]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367505</guid>

					<description><![CDATA[വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ദിലീപിനെതിരെ അപ്പീല്&#x200d; നല്&#x200d;കുമെന്ന സൂചന നല്&#x200d;കി സ്‌പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; അഡ്വക്കേറ്റ് വി അജകുമാര്&#x200d;. വിധി പരിശോധിച്ച് അപ്പീല്&#x200d; പോകുമെന്നും സര്&#x200d;ക്കാര്&#x200d; അപ്പീല്&#x200d; പോകുന്ന കാര്യത്തില്&#x200d; ഉള്&#x200d;പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതിജീവിതയ്‌ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്&#x200d;നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചിരുന്നു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങള്&#x200d; ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നടിയെ ആക്രമിച്ച കേസില്&#x200d; ദിലീപ് ഉള്&#x200d;പ്പെടെ നാല് പ്രതികളെ  കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി വിധി.</p>
<p>കുറ്റകൃത്യത്തില്&#x200d; നേരിട്ട് പങ്കെടുത്ത പള്&#x200d;സര്&#x200d; സുനി ഉള്&#x200d;പ്പെടെ ഒന്നു മുതല്&#x200d; ആറു വരെ പ്രതികള്&#x200d; കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉള്&#x200d;പ്പെടെയുള്ള കുറ്റങ്ങള്&#x200d; തെളിഞ്ഞു.പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജി ഹണി എം വര്&#x200d;ഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകര്&#x200d; മധുരവിതരണം നടത്തി ആഹ്‌ളാദം പ്രകടിപ്പിച്ചു. വിധി കേള്&#x200d;ക്കാന്&#x200d; നിരവധിപേരാണ് കോടതിയിലെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-appeal-will-be-filed-against-dileep-prosecution-by-indication.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുള്&#x200d; റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്&#x200d;കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്&#x200d; ഉടന്&#x200d; ആരംഭിക്കും</title>
		<link>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html</link>
					<comments>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 06:12:31 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[prosecution]]></category>
		<category><![CDATA[release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297895</guid>

					<description><![CDATA[അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സഊദി ജയിലില്&#x200d; കഴിയുന്ന അബ്ദുള്&#x200d; റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്&#x200d;കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്&#x200d; എംബസിയില്&#x200d; എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്&#x200d; ആരംഭിക്കും.</p>
<p>അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്&#x200d; ഏഴര ലക്ഷം റിയാല്&#x200d; അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്&#x200d; ഇന്ത്യന്&#x200d; എംബസിയുടെ അക്കൗണ്ടില്&#x200d; എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്&#x200d; റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്&#x200d;. അതായത് 1.66 കോടി രൂപ.</p>
<p>നാട്ടില്&#x200d; നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്&#x200d; എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്&#x200d; അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്&#x200d;നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്&#x200d; ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യുമെന്ന് സമിതി ഭാരവാഹികള്&#x200d; അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്&#x200d; ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്&#x200d;ത്തകന്&#x200d; സിദീഖ് തുവ്വൂര്&#x200d; അറിയിച്ചു.</p>
<p>മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്&#x200d; തയ്യാറാണ് എന്നു ഗവര്&#x200d;ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്&#x200d; ഗവര്&#x200d;ണറേറ്റ് സന്ദര്&#x200d;ശിക്കുകയും വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അന്വേഷണ സംഘത്തിന് വീഴ്ച പറ്റി&#8217;; റിയാസ് മൗലവി വധക്കേസ് വിധി പകര്&#x200d;പ്പില്&#x200d; രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/investigation-team-fails-riyaz-maulvi-murder-case-judgment-copy-severely-criticized.html</link>
					<comments>https://www.chandrikadaily.com/investigation-team-fails-riyaz-maulvi-murder-case-judgment-copy-severely-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Mar 2024 15:45:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[prosecution]]></category>
		<category><![CDATA[riyas moulavi murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294083</guid>

					<description><![CDATA[കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ]]></description>
										<content:encoded><![CDATA[<p>റിയാസ് മൗലവി വധക്കേസില്&#x200d; പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചയെന്ന് വിധിന്യായം. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ല, അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.</p>
<p>പ്രതികള്&#x200d;ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്&#x200d; എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്&#x200d; ഇത് തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായും പരാജയപ്പെട്ടു. പ്രതികള്&#x200d;ക്ക് ആര്&#x200d;എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്&#x200d; ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.</p>
<p>മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസര്&#x200d;കോട് ജില്ല പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ.</p>
<p>ആര്&#x200d;.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്&#x200d;കുമാര്&#x200d;, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/investigation-team-fails-riyaz-maulvi-murder-case-judgment-copy-severely-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
