<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>protection &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/protection/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Feb 2024 07:07:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>protection &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഫെബ്രുവരി 13ന്</title>
		<link>https://www.chandrikadaily.com/comply-with-the-protection-of-places-of-worship-act-muslim-youth-league-day-night-march-on-13th-february.html</link>
					<comments>https://www.chandrikadaily.com/comply-with-the-protection-of-places-of-worship-act-muslim-youth-league-day-night-march-on-13th-february.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 07:07:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Comply]]></category>
		<category><![CDATA[Day Night]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[Worship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290093</guid>

					<description><![CDATA[ഫെബ്രുവരി 13ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച്‌ കോട്ടക്കുന്നിൽ സമാപിക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : മുസ്‌ലിം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഇക്കാര്യം ഉയർത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഡേ നൈറ്റ് മാർച്ച് നടത്തും.</p>
<p>ഫെബ്രുവരി 13ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച്‌ കോട്ടക്കുന്നിൽ സമാപിക്കും. ആരാധനാലയ സംരക്ഷണ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി ശരിവെച്ചതാണ്. എന്നാൽ ഈ നിയമത്തെ മുഖവിലക്കെടുക്കാതെ വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം ആരാധന നിർവ്വഹിച്ച് വരുന്ന ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താനാണ് കോടതി അനുമതി നൽകിയത്.</p>
<p>ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയതിന് ശേഷം പുതിയ പള്ളികളിൽ പ്രശ്നം ഉന്നയിക്കാനുള്ള സംഘ് പരിവാറിൻ്റെ ഗൂഢലക്ഷ്യത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ് കോടതികൾ പോലും സ്വീകരിക്കുന്നതെന്ന് നേതാക്കൾ തുടർന്നു. 2024 ലെ തെരഞ്ഞടുപ്പിലെ വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്‌ലിം &#8211; ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ കടന്ന് കയറാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം ഉണരേണ്ടതുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/comply-with-the-protection-of-places-of-worship-act-muslim-youth-league-day-night-march-on-13th-february.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് സംരക്ഷണം ലഭിക്കാന്&#x200d; സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ സംഭവം: അഖിലേന്ത്യ ഹിന്ദു മഹാസഭ നേതാവും മകനും പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/bomb-attack-on-own-house-to-get-police-protection-all-india-hindu-mahasabha-the-leader-and-his-son-are-under-arrest.html</link>
					<comments>https://www.chandrikadaily.com/bomb-attack-on-own-house-to-get-police-protection-all-india-hindu-mahasabha-the-leader-and-his-son-are-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 09:21:10 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bomb attack]]></category>
		<category><![CDATA[hindu mahasabha]]></category>
		<category><![CDATA[leader]]></category>
		<category><![CDATA[protection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286907</guid>

					<description><![CDATA[കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്&#x200d;പ്പെട്ട് കേശവന്&#x200d; നഗറിലെ സെന്തിലിന്&#x200d;റെ വീടിനു നേരെ പെട്രോള്&#x200d; ബോംബാക്രമണമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് സംരക്ഷണം ലഭിക്കാന്&#x200d; സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ അഖിലേന്ത്യഹിന്ദുമഹാസഭ നേതാവിന് എട്ടിന്റെ പണി കിട്ടി. നേതാവും മകനുമടക്കം 3 പേര്&#x200d; കള്ളക്കുറിച്ചി പൊലീസിന്&#x200d;റെ പിടിയിലായിരിക്കയാണ്.</p>
<p>അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ തമിഴ്‌നാട് ഘടനം ജനറല്&#x200d; സെക്രട്ടറി പെരി സെന്തില്&#x200d;, മകന്&#x200d; ചന്ത്രു, ബോബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന്&#x200d; എന്നിവരാണ് അറസ്റ്റിലായത്.</p>
<p>കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്&#x200d;പ്പെട്ട് കേശവന്&#x200d; നഗറിലെ സെന്തിലിന്&#x200d;റെ വീടിനു നേരെ പെട്രോള്&#x200d; ബോംബാക്രമണമുണ്ടായത്. സെന്തിലും ചന്ത്രുവും സെന്തിലിന്&#x200d;റെ സഹോദരന്&#x200d; രാജീവ് ഗാന്ധിയും ചേര്&#x200d;ന്നാണ് ബോംബെറിയാന്&#x200d; പദ്ധതി തയ്യാറാക്കിയത്.</p>
<p>സംഭവത്തിനു ശേഷം ജീവനു ഭീഷണിയുള്ളതായി കാണിച്ച് സെന്തില്&#x200d; പൊലീസിനെ സമീപിച്ചു. തുടർന്ന്, ഭീഷണിയുള്ളതിനാൽ സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്&#x200d;ഡ് ചെയ്തു. ഒളിവില്&#x200d; പോയ രാജീവ് ഗാന്ധിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-attack-on-own-house-to-get-police-protection-all-india-hindu-mahasabha-the-leader-and-his-son-are-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്&#x200d; കോഡ്; ഗോത്ര വിഭാഗങ്ങള്&#x200d;ക്ക് സംരക്ഷണം വേണമെന്ന് ബി.ജെ.പി എം.പി സുനില്&#x200d; കുമാര്&#x200d; സിങ്</title>
		<link>https://www.chandrikadaily.com/uniform-civil-code-bjp-mp-sunil-kumar-singh-wants-protection-for-tribal-groups.html</link>
					<comments>https://www.chandrikadaily.com/uniform-civil-code-bjp-mp-sunil-kumar-singh-wants-protection-for-tribal-groups.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jul 2023 07:08:08 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[sunil kumar singh]]></category>
		<category><![CDATA[uniform civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266843</guid>

					<description><![CDATA[ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്&#x200d;ക്കും വിശ്വാസങ്ങള്&#x200d;ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>ഏക സിവില്&#x200d; കോഡില്&#x200d; സ്വകാര്യ ബില്ലുമായി ബി.ജെ.പി എം.പി രംഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്&#x200d;ക്കും വിശ്വാസങ്ങള്&#x200d;ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബി.ജെ.പി എം.പി സുനില്&#x200d; കുമാര്&#x200d; സിങ്ങാണ് സ്വകാര്യ ബില്&#x200d; അവതരിപ്പിക്കുന്നത്. ബില്&#x200d; ലോക്‌സഭയില്&#x200d; അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബി.ജെ.പി എം.പി കിരോഡി ലാല്&#x200d; മീണ ഏക സിവില്&#x200d; കോഡ് സംബന്ധിച്ച് സ്വകാര്യബില്&#x200d; രാജ്യസഭയില്&#x200d; അവതരിപ്പിച്ചിരുന്നു.</p>
<p>അതേസമയം, സുശീല്&#x200d; കുമാര്&#x200d; സിംഗ് എംപിയുടെ സ്വകാര്യ പ്രമേയമായ ഏക സിവില്&#x200d; കോഡ് നിയമം രാജ്യത്തുടനീളം നടപ്പിലാക്കണമെന്നുള്ള പ്രമേയത്തിന് ലോക്‌സഭയില്&#x200d; അനുമതി നല്&#x200d;കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.എം ആരിഫ് എം.പി ലോക്‌സഭാ സ്പീക്കറിനും സെക്രട്ടറി ജനറലിനും കത്ത് നല്&#x200d;കി. ഈ പ്രമേയം കൊണ്ട് രാജ്യത്ത് വര്&#x200d;ഗീയ ചേരി തിരിവ് മാത്രമേ സൃഷ്ടിക്കാന്&#x200d; കഴിയുകയുള്ളൂ എന്നും സുപ്രീംകോടതിയുടെ പല ഉത്തരവുകളും ഏക സിവില്&#x200d; കോഡിന് എതിരാണെന്നും എം.പി കത്തില്&#x200d; പറയുന്നു.</p>
<p>നേരത്തെ, ഏകീകൃത സിവില്&#x200d; കോഡ് വിഷയത്തില്&#x200d; എന്&#x200d;.ഡി.എ നിലപാടിനെ എതിര്&#x200d;ത്ത് തമിഴ്‌നാട്ടില്&#x200d; ബി.ജെ.പി ഘടകകക്ഷിയായ പാട്ടാളി മക്കള്&#x200d; കക്ഷിയും രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്&#x200d; കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അന്&#x200d;ബുമണി രാമദാസ് പ്രതികരിച്ചിരുന്നു. ഏകീകൃത സിവില്&#x200d; കോഡ് ഇന്ത്യക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതം, ജാതി, ഭാഷ, സംസ്‌കാരം അങ്ങനെ നിരവധി വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഏകീകൃത സിവില്&#x200d; കോഡ് ഇന്ത്യയുടെ വൈവിദ്ധ്യത്തെ തകര്&#x200d;ക്കുന്നതാണ്. അത്തരത്തിലുള്ള ഒന്നിനെയും പിഎംകെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniform-civil-code-bjp-mp-sunil-kumar-singh-wants-protection-for-tribal-groups.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യ ജീവനു സംരക്ഷണം വേണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/human-life-should-be-protected-editorial.html</link>
					<comments>https://www.chandrikadaily.com/human-life-should-be-protected-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Jan 2023 17:28:27 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232652</guid>

					<description><![CDATA[ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്&#x200d; കര്&#x200d;ഷകന്&#x200d; മരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്&#x200d; കടുവയുടെ ആക്രമണത്തില്&#x200d; പരിക്കേറ്റ കര്&#x200d;ഷകന്&#x200d; മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ബത്തേരിയിലേയും അട്ടപ്പാടിയിലേയും കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണങ്ങളും ജനത്തെ ഭയവിഹ്വലരാക്കുന്നു. വന്യജീവി ആക്രമണങ്ങള്&#x200d; നിരന്തരം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉള്&#x200d;പ്പെടെ സര്&#x200d;ക്കാരിന്റെ നിരുത്തരവാദ സമീപനം ആശങ്ക വര്&#x200d;ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വയനാട്ടില്&#x200d; കഴിഞ്ഞദിവസം അരങ്ങേറിയ വന്&#x200d; പ്രതിഷേധം ഇതാണ് വിളിച്ചുപറയുന്നത്. അട്ടപ്പാടിയില്&#x200d; പശുവിനെ മേയ്ക്കാന്&#x200d; പോയ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ഷോളയൂര്&#x200d; മൂലഗംഗല്&#x200d; ഊരിലെ വീരനാ(70)ണ് പരിക്കേറ്റത്. പാലക്കാട്ടെ വനാതിര്&#x200d;ത്തികളില്&#x200d; ഇത്തരം ആക്രമണങ്ങള്&#x200d; ഇടക്കിടെ സംഭവിക്കുന്നു.</p>
<p>പ്രഭാത സവാരിക്കിടയില്&#x200d; ഏഴു പേരില്&#x200d; ഒരാളെ ആന ചവിട്ടിക്കൊന്നത് കഴിഞ്ഞവര്&#x200d;ഷം ജൂലൈയിലാണ്. ഒരു വര്&#x200d;ഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയില്&#x200d; മാത്രം കാട്ടാനയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതല്&#x200d; 2021 വരെയുള്ള വര്&#x200d;ഷങ്ങളില്&#x200d; മാത്രം കേരളത്തില്&#x200d; വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. കണക്കുകളുടെ ശരാശരി നോക്കുമ്പോള്&#x200d;, കേരളത്തില്&#x200d; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്&#x200d; വീതം വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്&#x200d;ക്ക് വീതം ആക്രമണങ്ങളില്&#x200d; പരിക്കേല്&#x200d;ക്കുന്നു. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്&#x200d; കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നു. കടുവയുടെ ആക്രമണം കേരളത്തില്&#x200d; കുറവാണെങ്കിലും ഇയ്യിടെയായി അതും സംഭവിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്&#x200d;ഷങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളില്&#x200d; നിലമ്പൂര്&#x200d; നോര്&#x200d;ത്ത്, വയനാട് സൗത്ത്, വയനാട് നോര്&#x200d;ത്ത് എന്നീ റെയ്ഞ്ചുകളിലാണ് ഏറ്റവും കൂടുതല്&#x200d; സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളുള്ളത്.</p>
<p>580 കിലോമീറ്റര്&#x200d; നീളവും ശരാശരി 75 കിലോമീറ്റര്&#x200d; വീതിയിലുമുള്ള കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്&#x200d;മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്&#x200d;ത്തിക്കുള്ളില്&#x200d; താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്&#x200d;ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളില്&#x200d; കഴിയുന്നത്. ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. മറ്റു രാജ്യങ്ങളില്&#x200d; അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്&#x200d; 200 ഓളം ആനകളെയാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിലൂടെ ഇയ്യിടെ കൊന്നത്. അമേരിക്ക ഉള്&#x200d;പ്പടെയുള്ള രാജ്യങ്ങള്&#x200d; കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്&#x200d;കുകയാണ് പതിവ്.</p>
<p>ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്&#x200d; ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്&#x200d;തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്&#x200d; സംഭവിച്ചിട്ടും കാര്യമായ ആക്ഷന്&#x200d; പ്ലാനിലേക്ക് സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; കടന്നിട്ടില്ല. വൈദ്യുത വേലി, കിടങ്ങ് നിര്&#x200d;മാണം, സോളാര്&#x200d; ഫെന്&#x200d;സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തല്&#x200d;, എസ്.എം.എസ് അലര്&#x200d;ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്&#x200d; ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേര്&#x200d;ന്ന് വസിക്കുന്നവരുടെ ജീവന്&#x200d;, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്&#x200d;പ്കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്&#x200d; ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്‌കരണങ്ങള്&#x200d;ക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടവര്&#x200d;ക്കുള്ള നഷ്ടപരിഹാരം ഉയര്&#x200d;ത്തുകയും വേണം. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്&#x200d;ക്കാറിന്റെ ചുമതലയാണ്. അതിന് എന്തെല്ലാം വഴികള്&#x200d; സ്വീകരിക്കാന്&#x200d; പറ്റുമോ അതെല്ലാം സ്വീകരിച്ചേ മതിയാകൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-life-should-be-protected-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാധനാലയങ്ങള്&#x200d; സംരക്ഷിക്കപ്പെടണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/places-of-worship-should-be-protected-editorial.html</link>
					<comments>https://www.chandrikadaily.com/places-of-worship-should-be-protected-editorial.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 06 Dec 2022 14:44:44 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[protection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225556</guid>

					<description><![CDATA[പരമാവധി സംസ്ഥാനങ്ങളില്&#x200d; ഏക സിവില്&#x200d;കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്&#x200d;കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്&#x200d;ത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറും]]></description>
										<content:encoded><![CDATA[<p>മതേതര, ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ സഞ്ചാര പാത. ബാബരി മസ്ജിദ് ഇല്ലാത്ത ഇന്ത്യയില്&#x200d;നിന്ന് ബഹുസ്വരതയുടെ അടയാളങ്ങളെല്ലാം മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര ശക്തികള്&#x200d;. ബാബരി മസ്ജിദ് പൊളിക്കല്&#x200d; സംഘ്പരിവാര ശക്തികളുടെ ടെസ്റ്റ്‌ഡോസ് മാത്രമായിരുന്നു. 400 വര്&#x200d;ഷം പഴക്കമുള്ള മുസ്‌ലിം ആരാധനാലയം അധികാരം ഇല്ലാതിരിക്കെ തന്നെ തകര്&#x200d;ക്കാന്&#x200d; മാത്രം ശക്തിയുള്ള ആള്&#x200d;ക്കൂട്ടത്തെ സജ്ജമാക്കിയെടുക്കാന്&#x200d; അവര്&#x200d;ക്കു കഴിഞ്ഞു. ഇപ്പോള്&#x200d; അധികാരം സംഘ്പരിവാറിന്റെ കൈകളിലാണ്. ബാബരി മസ്ജിദിനുശേഷം മറ്റു പള്ളികളിലേക്കും അവരുടെ കണ്ണുകള്&#x200d; പതിഞ്ഞിരിക്കുന്നു. ഗ്യാന്&#x200d;വാപി മസ്ജിദ് മറ്റൊരു ബാബരിയാകാനുള്ള നിലയൊരുക്കലെല്ലാം പൂര്&#x200d;ത്തിയായി. മഥുര, കാശി.. ലിസ്റ്റ് നീളുകയാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇവയിലൊന്ന് പൊക്കിക്കൊണ്ടുവരും. അങ്ങനെ എല്ലാ കാലത്തും പ്രശ്‌നം വൈകാരികമായി നിലനിര്&#x200d;ത്തും. പെരും നുണകളാല്&#x200d; ചരിത്രത്തെ വളച്ചൊടിച്ച് സാധാരണ ഹൈന്ദവരുടെ മനസ്സുകളില്&#x200d; നിറച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്.</p>
<p>ഇതിന്റെ മറ്റൊരു വശമാണ് പേര് മാറ്റല്&#x200d; പ്രക്രിയ. ഷിംല ശ്യാമളയാവുന്നതും അലഹാബാദ് പ്രയാഗ്‌രാജ് ആകുന്നതും ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യയെന്നാക്കി മാറ്റുന്നതുമൊക്കെ അങ്ങനെയാണ്. അഹമ്മദാബാദിന്റെ പേര് എത്രയും പെട്ടെന്ന് കര്&#x200d;ണാവതിയാക്കാന്&#x200d; തയ്യാറാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്&#x200d; പട്ടേല്&#x200d; പറഞ്ഞുകഴിഞ്ഞു. ആഗ്രയെ ആഗ്രവാന്&#x200d; എന്നോ ആഗ്രവാള്&#x200d; എന്നോ മാറ്റണമെന്ന ആവശ്യവുമായി ആഗ്രയിലെ എം.എല്&#x200d;.എ രംഗത്തെത്തിയിട്ടുണ്ട്. മുസഫര്&#x200d; നഗറിനെ ലക്ഷ്മിനഗര്&#x200d; എന്നാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഒരു വര്&#x200d;ഷത്തിനിടെ 25 സ്ഥലങ്ങളുടെ പേര് മാറ്റാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കിയത്. ഉത്തര്&#x200d;പ്രദേശിലേതടക്കം നിരവധി പേരുമാറ്റങ്ങള്&#x200d; ഇനിയും കേന്ദ്ര സര്&#x200d;ക്കാരിന്റെ പരിഗണനയിലാണ്. താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് ഇവര്&#x200d;ക്കുള്ളത്. താജ്മഹലിന്റെ കാലപ്പഴക്കവും ചരിത്രവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്&#x200d;കിയ പൊതുതാല്&#x200d;പര്യ ഹരജി രൂക്ഷമായ ഭാഷയോടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയത്. എന്തിനും ഏതിനും കോടതിയെ വലിച്ചിടരുത്. താജ്മഹലിന്റെ കാലപ്പഴക്കം എത്രയാണെന്നോ അല്ലെങ്കില്&#x200d; അതിന്റെ ചരിത്രപരമായ വസ്തുതകളെന്താണെന്നോ നിശ്ചയിക്കാന്&#x200d; ഞങ്ങള്&#x200d;ക്കാകുമോ? അതും 400 വര്&#x200d;ഷത്തിന് ശേഷം. എന്നാണ് കോടതി ഹര്&#x200d;ജിക്കാരനോട് ചോദിച്ചത്.</p>
<p>ഇന്ത്യയുടെ ബഹുസ്വരതയെതന്നെ ഇല്ലായ്മ ചെയ്യുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ ഭാഷ എന്ന അത്യന്തം ഗുരുതര പ്രത്യാഘാതങ്ങളുള്ള നയത്തിനും ഭരണകര്&#x200d;ത്താക്കള്&#x200d; കോപ്പുകൂട്ടുന്നുണ്ട്. ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള നീക്കം കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഫാസിസ്റ്റ് അജണ്ടയാണ് രാഷ്ട്രത്തിന് ഏക ഭാഷ എന്നത്. രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടുന്നതിന്പകരം അതിന്റെ ശിഥിലീകരണത്തിലേക്കാണ് ഇത് നയിക്കുക. ഹിന്ദി സംസാരിക്കുന്നവരെ ഒന്നാം തരം പൗരരും അല്ലാത്തവരെ രണ്ടാം തരക്കാരുമായി മാറ്റിയെടുക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്&#x200d;. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്&#x200d; ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിനാണ് സംഘ്പരിവാരം ശ്രമിക്കുന്നത്.</p>
<p>ഇതെല്ലാം സ്വരുക്കൂട്ടന്നത് രാജ്യത്തെ ഏക സിവില്&#x200d;കോഡില്&#x200d; കൊണ്ടുചെന്നെത്തിക്കാനാണ്. പരമാവധി സംസ്ഥാനങ്ങളില്&#x200d; ഏക സിവില്&#x200d;കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്&#x200d;കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്&#x200d;ത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറും. ഇടയ്ക്കിടെ മുദ്രാവാക്യം പോലെ ഏകസിവില്&#x200d;കോഡ് നടപ്പാക്കുമെന്ന് പറയുന്ന ബി.ജെ.പി മുസ്‌ലിം സമുദായത്തെ പേടിപ്പിച്ചുനിര്&#x200d;ത്താനാണ് നോക്കുന്നത്.</p>
<p>മുസ്‌ലിംകളെ ഉന്നംവെച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വപ്രശ്‌നം ഡമോക്ലസിന്റെ വാളു പോലെ തൂങ്ങിയാടുന്നുണ്ട്. ജനിച്ചുവളര്&#x200d;ന്ന നാട്ടില്&#x200d; രണ്ടാംകിട പൗരന്മാരായി കഴിയേണ്ടതിന്റെ അവഹേളനയിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുക. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്ന ബോധമില്ലാത്തവരാണ് ഇത്തരം നയങ്ങള്&#x200d; രൂപീകരിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട് അവരുടെ ക്ഷേമൈശ്വര്യങ്ങള്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കുന്ന സര്&#x200d;ക്കാറിനേ രാജ്യത്തെ രക്ഷിക്കാനാകൂ. ഓരോ വിശ്വാസികള്&#x200d;ക്കും അവരുടെ വിശ്വാസങ്ങളും ആരാധാനാലയങ്ങളും വിലപ്പെട്ടതാണ്. തുല്യതയില്ലാത്ത വിട്ടുവീഴ്ചയാണ് ബാബരി മസ്ജിദ് കേസില്&#x200d; മുസ്‌ലിംകള്&#x200d; കൈക്കൊണ്ടത്. ബാബരി മസ്ജിദിന്റെ കാര്യത്തില്&#x200d; രാജ്യം അവര്&#x200d;ക്ക് നീതി നല്&#x200d;കിയിട്ടില്ല. ഇനിയുമൊരു ആരാധനാലയം തകര്&#x200d;ന്നുവീഴരുത്. അത് രാജ്യത്തിനും മതേതര ജനാധിപത്യ വിശ്വാസികള്&#x200d;ക്കും സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്&#x200d;ശനമായി നടപ്പാക്കുകയാണ് കരണീയ മാര്&#x200d;ഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/places-of-worship-should-be-protected-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസ്സിനുള്ള സംരക്ഷണം വര്&#x200d;ഗീയതക്കുള്ള സംരക്ഷണം !</title>
		<link>https://www.chandrikadaily.com/rss-protecton-sudhakaran.html</link>
					<comments>https://www.chandrikadaily.com/rss-protecton-sudhakaran.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 16:49:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[rss sudhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221288</guid>

					<description><![CDATA[ഗാന്ധിജിയുടെ ആശയങ്ങള്&#x200d;ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്&#x200d;ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്&#x200d;നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്&#x200d; പാടില്ല.]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്&#x200d;.എസ്.എസ് അല്ലെന്നാണ് ആ സംഘടനയുടെ ആളുകള്&#x200d; വാദിക്കാറുള്ളത്. അവരുടെ ഒത്താശയുണ്ടായിരുന്നുവെന്നതിന് ഗോഡ്‌സേയുടെ സഹോദരന്റെ തന്നെ മൊഴിയുണ്ട്.രാജ്യത്ത് പിന്നീട് നടന്ന ഒട്ടനവധി വര്&#x200d;ഗീയകലാപങ്ങളില്&#x200d; ആര്&#x200d;.എസ്.എസ്സിന്റെ പങ്കാളിത്തം പല അന്വേഷണ കമ്മീഷനുകള്&#x200d; ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അത്തരമൊരു നിഴല്&#x200d;സംഘടനയെ സംരക്ഷിക്കുക എന്നുവെച്ചാല്&#x200d; എന്താണര്&#x200d;ത്ഥം. പഴയ കഥയാണെങ്കിലും കെ.പി.സി.സിയുടെ അത്യുന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമായും മതേതരത്വപരമായും ഒരുനിലക്കും യോജിച്ചതായില്ല.</p>
<p>കണ്ണൂരില്&#x200d; മുന്&#x200d;മന്ത്രി എം.വി രാഘവന്റെ അനുസ്മരണയോഗത്തിലാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കെ.സുധാകരന്റെ പ്രസ്താവന ഉണ്ടായത്. പെട്ടെന്നൊരു പ്രകോപനത്തില്&#x200d; പറഞ്ഞതല്ല അതെന്നതിന് തെളിവാണ് അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് അത് ആവര്&#x200d;ത്തിച്ചുപറഞ്ഞു എന്നുള്ളത്. താന്&#x200d; പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സുധാകരന്&#x200d; വ്യക്തമാക്കിയെങ്കിലും ആര്&#x200d;.എസ്.എസ് ശാഖകളുടെ സംരക്ഷണത്തിനായി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചിരിക്കുകയാണ്. സത്യത്തില്&#x200d; ഇതൊരു അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയായിപ്പോയെന്ന് മീഡിയന് പറയാതെ വയ്യ. അതേക്കുറിച്ച് വിവാദം ഒഴിവാക്കുന്നതിനായി അദ്ദേഹം പറയുന്ന മറ്റൊന്ന് താന്&#x200d; സി.പി.എം യോഗങ്ങള്&#x200d;ക്കും സംരക്ഷണം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാല്&#x200d; ഇവ രണ്ടും ഒന്നാണോ എന്ന് സുധാകരന് ഉറപ്പില്ലെന്ന ്‌തോന്നുന്നു.</p>
<p>തികഞ്ഞ വര്&#x200d;ഗീയകക്ഷിയായ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്നും പൊതുസമൂഹത്തില്&#x200d;നിന്ന് തിരസ്‌കൃതരാക്കണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ആവര്&#x200d;ത്തിച്ചാവശ്യപ്പെടുന്ന സംഘടനയെ വെള്ളപൂശലായി ഈ പ്രസ്താവനയെന്ന് പറയാതെ വയ്യ. രാജ്യം വലിയ സാമൂഹികരാഷ്ട്രീയ വെല്ലുവിളികള്&#x200d; നേരിട്ടുകൊണ്ടിരിക്കുമ്പോള്&#x200d; ,ആരില്&#x200d;നിന്നാണ് അതെന്നറിയാതെയാണോ സുധാകരന്&#x200d; ഇത്തരത്തില്&#x200d; പ്രസ്താവന നടത്തിയത്. അനാവശ്യമായ വിവാദത്തിന് വഴിവെക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. താന്&#x200d; ബി.ജെ.പിയിലേക്ക് പോകണമെന്ന ്‌വിചാരിച്ചാല്&#x200d; പോകുമെന്നുകൂടി സുധാകരന്&#x200d; പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് തീര്&#x200d;ച്ചയായും യോജിച്ചതായില്ലെന്ന ്തീര്&#x200d;ച്ച. ഗാന്ധിജിയുടെ ആശയങ്ങള്&#x200d;ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്&#x200d;ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്&#x200d;നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്&#x200d; പാടില്ലെന്നുതന്നെയാണ് മീഡിയന്റെ പക്ഷം. ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചുകൊല്ലുന്നവരുടെയും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നവരുടെയും ഇടയില്&#x200d; മതേതരത്വത്തിനും ഗാന്ധിയന്&#x200d; ആശയങ്ങള്&#x200d;ക്കും കൂടുതല്&#x200d; പ്രചാരണം നല്&#x200d;കേണ്ട സമയത്ത് ഇത്തരത്തിലൊരു പ്രസ്താവന നിരുത്തരവാദപരമല്ലെന്നെന്താണ് പറയാനുള്ളത്? ആര്&#x200d;.എസ്.എസ്സിന് സംരക്ഷണം കൊടുക്കുക എന്നാല്&#x200d; അവരുടെ പ്രതിലോമകരമായ ആശയങ്ങള്&#x200d;ക്ക് സംരക്ഷണംകൊടുക്കുക എന്നല്ലാതെന്താണര്&#x200d;ത്ഥം?</p>
<p>&#8211;മീഡിയന്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-protecton-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
