<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pt thomas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pt-thomas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 13:55:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pt thomas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്&#8217;</title>
		<link>https://www.chandrikadaily.com/he-left-this-house-at-night-will-pts-soul-be-satisfied-with-this-fate-never-uma-thomas-with-a-note.html</link>
					<comments>https://www.chandrikadaily.com/he-left-this-house-at-night-will-pts-soul-be-satisfied-with-this-fate-never-uma-thomas-with-a-note.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Dec 2025 13:54:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[pt thomas]]></category>
		<category><![CDATA[uma thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367558</guid>

					<description><![CDATA[കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്&#x200d;എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.</p>
<p><b>ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണരൂപം:</b></p>
<p>തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.</p>
<p>കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.</p>
<p>നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്&#x200d; പള്&#x200d;സർ സുനി അടക്കം ആറ് പ്രതികള്&#x200d; കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്&#x200d;സ് കോടതി കണ്ടെത്തിയത്. നടന്&#x200d; ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്&#x200d; എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്&#x200d; പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-left-this-house-at-night-will-pts-soul-be-satisfied-with-this-fate-never-uma-thomas-with-a-note.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഥമ പിടി തോമസ് സ്മാരക അവാര്&#x200d;ഡ് ആര്യാടന്&#x200d; ഷൗക്കത്തിന്</title>
		<link>https://www.chandrikadaily.com/first-pt-thomas-memorial-award.html</link>
					<comments>https://www.chandrikadaily.com/first-pt-thomas-memorial-award.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Feb 2023 12:04:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aryadan Muhammed]]></category>
		<category><![CDATA[award]]></category>
		<category><![CDATA[pt thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239041</guid>

					<description><![CDATA[ഫെബ്രുവരി 26 ന് ഷാര്&#x200d;ജ ഇന്ത്യന്&#x200d; അസോസിയേഷനില്&#x200d; വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്‌കാരിക പരിപാടിയില്&#x200d;വെച്ചു അവാര്&#x200d;ഡ് സമ്മാനിക്കും]]></description>
										<content:encoded><![CDATA[<p>അബുദാബി:ഏറ്റവും നല്ല പൊതുപ്രവര്&#x200d;ത്തകനുള്ള യുഎഇയിലെ കലാ സാംസ്‌കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ .ഇ സെന്&#x200d;ട്രല്&#x200d; കമ്മിറ്റി ഏര്&#x200d;പ്പെടുത്തിയ പ്രഥമ പിടി തോമസ് സ്മാരക അവാര്&#x200d;ഡിന് കെ പി സി സി ജനറല്&#x200d; സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്&#x200d;മാനുമായ ആര്യാടന്&#x200d; ഷൗക്കത്ത് അര്&#x200d;ഹനായി.</p>
<p>രാഷ്ട്രീയ നിരീക്ഷകയും സാഹിത്യകാരിയുമായ സുധാ മേനോന്&#x200d; അധ്യക്ഷയായ സമിതിയാണ് അവാര്&#x200d;ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. രാഷ്രീയ സാമൂഹിക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു പുറമെ കലാ, സാംസ്‌കാരിക,സാഹിത്യ,പാരിസ്ഥിക,സിനിമാ രംഗത്തെ സംഭാവനകളും കണക്കിലെടുത്താണ് അവാര്&#x200d;ഡ് സമ്മാനിക്കുന്നതെന്ന് സംഘാടകര്&#x200d; വ്യക്തമാക്കി.</p>
<p>ഫെബ്രുവരി 26 ന് ഷാര്&#x200d;ജ ഇന്ത്യന്&#x200d; അസോസിയേഷനില്&#x200d; വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്‌കാരിക പരിപാടിയില്&#x200d;വെച്ചു അവാര്&#x200d;ഡ് സമ്മാനിക്കും. പിടിയുടെ സഹധര്&#x200d;മിണിയും തൃക്കാക്കര എംഎല്&#x200d;എയുമായ ഉമാ തോമസ് അടക്കം കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്&#x200d; ചടങ്ങില്&#x200d; സംബന്ധിക്കും</p>
<p>തുടര്&#x200d; വര്&#x200d;ഷങ്ങളിലും അവാര്&#x200d;ഡിനുള്ള മാനദണ്ഡം രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തോടൊപ്പം മറ്റു മേഖലകളിലെ പ്രവര്&#x200d;ത്തന മികവ് കൂടിയായിരിക്കുമെന്ന് ഭാരവാഹികളായ എന്&#x200d;.പി മുഹമ്മദലി, ഇപി ജോണ്&#x200d;സന്&#x200d;,രഞ്ജന്&#x200d; ജേക്കബ്, എന്&#x200d; കെ സജീവന്&#x200d; എന്നിവര്&#x200d; വാര്&#x200d;ത്താകുറിപ്പില്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-pt-thomas-memorial-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോയത് മധ്യസ്ഥ ചര്&#x200d;ച്ചയ്ക്ക്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പം- വിശദീകരണവുമായി പി.ടി തോമസ്</title>
		<link>https://www.chandrikadaily.com/pt-thomas-mla-clarification-on-property-controversy.html</link>
					<comments>https://www.chandrikadaily.com/pt-thomas-mla-clarification-on-property-controversy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 09 Oct 2020 07:41:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pt thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160111</guid>

					<description><![CDATA[വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്&#x200d;പ്പെടെ ചര്&#x200d;ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്&#x200d;ന്ന ആരോപണത്തില്&#x200d; വിശീദകരണവുമായി പി.ടി തോമസ് എം.എല്&#x200d;.എ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്&#x200d; ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്റെ കുടികിടപ്പ് തര്&#x200d;ക്കത്തിലാണ് താന്&#x200d; ഇടപെട്ടതെന്ന് എം.എല്&#x200d;.എ പറഞ്ഞു. ദിനേശന്റെ മകനും തന്റെ മുന്&#x200d;ഡ്രൈവറുമായ രാജശേഖരന്റെ സഹോദരങ്ങള്&#x200d; ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെടല്&#x200d;. നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെയാണ് സഹായിച്ചത്. കുടികിടപ്പ് തര്&#x200d;ക്കത്തിലാണ് മധ്യസ്ഥചര്&#x200d;ച്ച നടത്തിയത്. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ?- അദ്ദേഹം ചോദിച്ചു.</p>
<p>വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്&#x200d;പ്പെടെ ചര്&#x200d;ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്&#x200d;, വാര്&#x200d;ഡ് കൗണ്&#x200d;സിലര്&#x200d; ജോസഫ് അലക്‌സ്, റസിഡന്റ്‌സ് അസോസിയേഷന്&#x200d; വൈസ്പ്രസിഡണ്ട് ഉള്&#x200d;പ്പെടെ 15 പേര്&#x200d; ഇന്നലെ ഒപ്പമുണ്ടായിരുന്നു. അപകീര്&#x200d;ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്&#x200d;എ വ്യക്തമാക്കി.</p>
<p>&#8216;ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്&#x200d; താന്&#x200d; ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്&#x200d;ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്&#x200d; നാലഞ്ചു പേര്&#x200d; വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്&#x200d; നിന്നാണെന്ന് പറഞ്ഞു. ഞാന്&#x200d; ഓഫീസിലെത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്&#x200d; എന്നയാള്&#x200d; കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.&#8217; &#8211; പി.ടി തോമസ് പറഞ്ഞു.</p>
<p>ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്&#x200d; ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്&#x200d;നിന്ന് നഗരത്തിലെ പ്രധാന റിയല്&#x200d; എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്&#x200d; നിന്നാണ് പണം പിടിച്ചെടുത്തത്. പുറമ്പോക്ക് ഭൂമി വില്&#x200d;പ്പന നടത്താനായിരുന്നു ശ്രമം എന്നും ആക്ഷേപമുണ്ട്. ഇടപ്പള്ളിയില്&#x200d; മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്&#x200d; ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ കരാര്&#x200d; എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്&#x200d; ഇടപ്പള്ളിയില്&#x200d;, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി പണം പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pt-thomas-mla-clarification-on-property-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ആക്രമിച്ച കേസ്: എംഎല്‍എമാരായ അന്‍വര്‍ സാദത്തിന്റേയും പി.ടി.തോമസിന്റേയും മൊഴിയെടുക്കും</title>
		<link>https://www.chandrikadaily.com/mlaactoress-attack-pt-anwar-hvh.html</link>
					<comments>https://www.chandrikadaily.com/mlaactoress-attack-pt-anwar-hvh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 03:58:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTORESS ATTACK]]></category>
		<category><![CDATA[anwar sadath]]></category>
		<category><![CDATA[kerala poliec]]></category>
		<category><![CDATA[pt thomas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36008</guid>

					<description><![CDATA[തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തൃക്കാക്കര എംഎല്‍എയായ പിടി തോമസാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. സംഭവം നടന്ന രാത്രിയില്‍ നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അക്രമിസംഘം ഉപേക്ഷിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ പിടി തോമസായിരുന്നു. നടിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്&#x200d; എംഎല്&#x200d;എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎല്&#x200d;എ പി.ടി.തോമസ്, ആലുവ എംഎല്&#x200d;എ അന്&#x200d;വര്&#x200d; സാദത്ത് എന്നിവരില്&#x200d; നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്&#x200d; തീരുമാനിച്ചത്.</p>
<p>രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്&#x200d;എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്&#x200d; ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.</p>
<p>തൃക്കാക്കര എംഎല്&#x200d;എയായ പിടി തോമസാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്&#x200d; ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. സംഭവം നടന്ന രാത്രിയില്&#x200d; നടിയെ സംവിധായകന്&#x200d; ലാലിന്റെ വീട്ടില്&#x200d; അക്രമിസംഘം ഉപേക്ഷിച്ചപ്പോള്&#x200d; അവിടെ ആദ്യമെത്തിയവരില്&#x200d; ഒരാള്&#x200d; പിടി തോമസായിരുന്നു.</p>
<p>നടിയുടെ െ്രെഡവറായ മാര്&#x200d;ട്ടിനെ അറസ്റ്റ് ചെയ്യാന്&#x200d; പോലീസിനെ സഹായിച്ചതും ഐജി പി.വിജയന് സംഭവം സംബന്ധിച്ച് വിവരമറിയിച്ചതും അദ്ദേഹമാണ്. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്&#x200d;കിയ അഭിമുഖത്തിനിടെ സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്താത്തില്&#x200d; അദ്ദേഹം വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
<p>കേസില്&#x200d; പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്&#x200d; ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്&#x200d;എ അന്&#x200d;വര്&#x200d; സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുന്&#x200d;പുള്ള ദിവസങ്ങളില്&#x200d; താന്&#x200d; ദിലീപിനെ നിരന്തരം ബന്ധപ്പെടാന്&#x200d; ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്&#x200d; സ്വിച്ച് ഓഫായിരുന്നുവെന്നും പിന്നീട് സംഭവം നടന്ന് പിറ്റേ ദിവസമാണ് അദ്ദേഹത്തെ ലൈനില്&#x200d; കിട്ടിയതെന്നുമാണ് മാധ്യമങ്ങളോട് അന്&#x200d;വര്&#x200d; സാദത്ത് പറഞ്ഞത്.<br />
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുമുള്ള കാര്യങ്ങളും അന്&#x200d;വര്&#x200d; സാദത്തില്&#x200d; നിന്ന് പോലീസ് തേടിയേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mlaactoress-attack-pt-anwar-hvh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
