<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PULSUR SUNI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pulsur-suni/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 17 Dec 2024 09:53:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PULSUR SUNI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടിയെ ആക്രമിച്ച കേസ്; ഫൊറന്&#x200d;സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/actress-assault-case-the-high-court-rejected-sunis-request-to-examine-forensic-experts.html</link>
					<comments>https://www.chandrikadaily.com/actress-assault-case-the-high-court-rejected-sunis-request-to-examine-forensic-experts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 17 Dec 2024 09:53:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322106</guid>

					<description><![CDATA[സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമില്ലെന്നും പള്&#x200d;സര്&#x200d; സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസില്&#x200d; രണ്ട് ഫൊറന്&#x200d;സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്&#x200d;സര്&#x200d; സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമില്ലെന്നും പള്&#x200d;സര്&#x200d; സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി. വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്&#x200d; ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സി ജയചന്ദ്രന്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചാണ് സുനിയുടെ ആവശ്യം തള്ളിയത്.</p>
<p>സാമ്പിളുകള്&#x200d; ശേഖരിച്ച ഡോക്ടര്&#x200d;, ഫൊറന്&#x200d;സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്&#x200d; എന്നിവരെ വീണ്ടും വിസ്തരിക്കാനായിരുന്നു പള്&#x200d;സര്&#x200d; സുനി ആവശ്യപ്പെട്ടിരുന്നത്. സാക്ഷി വിസ്താരം പൂര്&#x200d;ത്തിയാക്കിയെന്നും വീണ്ടും സാക്ഷിയെ വിസ്തരിക്കാന്&#x200d; നിയമം അനുവദിക്കുന്നില്ലെന്നും പ്രൊസിക്യൂഷന്&#x200d; ഹൈക്കോടതിയെ അറിയിച്ചു.</p>
<p>പ്രൊസിക്യൂഷന്&#x200d; വാദം അംഗീകരിച്ചാണ് സിംഗിള്&#x200d; ബെഞ്ചിന്റെ നടപടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളി. തുടര്&#x200d;ന്ന് അപ്പീലുമായി പള്&#x200d;സര്&#x200d; സുനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-the-high-court-rejected-sunis-request-to-examine-forensic-experts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്; പള്&#x200d;സര്&#x200d; സുനിക്ക് കര്&#x200d;ശന വ്യവസ്ഥകളോടെ ജാമ്യം</title>
		<link>https://www.chandrikadaily.com/actress-assault-case-bail-for-pulsar-zuni-with-strict-conditions.html</link>
					<comments>https://www.chandrikadaily.com/actress-assault-case-bail-for-pulsar-zuni-with-strict-conditions.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Sep 2024 07:17:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310125</guid>

					<description><![CDATA[ഏഴര വര്&#x200d;ഷത്തിന് ശേഷമാണ് പള്&#x200d;സര്&#x200d; സുനി പുറത്തേക്കെത്തുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചിയില്&#x200d; നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തില്&#x200d; വിട്ടു. കര്&#x200d;ശന ഉപാധികളോടെയാണ് പള്&#x200d;സര്&#x200d; സുനിയെ ജാമ്യത്തില്&#x200d; വിട്ടിരിക്കുന്നത്. ഏഴര വര്&#x200d;ഷത്തിന് ശേഷമാണ് പള്&#x200d;സര്&#x200d; സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഒരു സിം ല്&#x200d; കൂടുതല്&#x200d; ഉപയോഗിക്കാന്&#x200d; പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്&#x200d; ജാമ്യം എന്നിവയാണ് വ്യവസ്ഥകള്&#x200d;. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്&#x200d; തിങ്കളാഴ്ച കോടതിയില്&#x200d; ഹാജരാക്കണമെന്ന് കോടതി നിര്&#x200d;ദേശം നല്&#x200d;കി. പള്&#x200d;സര്&#x200d; സുനിയുടെ സുരക്ഷ റൂറല്&#x200d; പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിര്&#x200d;ദേശിച്ചു.</p>
<p>നടിയെ അക്രമിച്ച കേസില്&#x200d; സുപ്രീം കോടതിയാണ് പള്&#x200d;സര്&#x200d; സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്&#x200d; വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പള്&#x200d;സര്&#x200d; സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതല്&#x200d; സുനി ജയിലിലാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-bail-for-pulsar-zuni-with-strict-conditions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്; പള്&#x200d;സര്&#x200d; സുനിക്ക് ജാമ്യം</title>
		<link>https://www.chandrikadaily.com/actress-assault-case-bail-for-pulsar-suni.html</link>
					<comments>https://www.chandrikadaily.com/actress-assault-case-bail-for-pulsar-suni.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 06:24:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309638</guid>

					<description><![CDATA[വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടുക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസില്&#x200d; ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനിക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടുക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; ജാമ്യം നല്&#x200d;കുന്നതിനെ എതിര്&#x200d;ത്തിരുന്നു. ജാമ്യം ലഭിച്ചാല്&#x200d; കേസ് അട്ടിമറിക്കാന്&#x200d; സാധ്യതയുണ്ട് എന്നായിരുന്നു സര്&#x200d;ക്കാര്&#x200d; നിലപാട്.</p>
<p>ഏഴ് വര്&#x200d;ഷമായി താന്&#x200d; ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്&#x200d; ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമര്&#x200d;പ്പിച്ചതിനെ തുടര്&#x200d;ന്ന് ഹൈക്കോടതി പള്&#x200d;സര്&#x200d; സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.</p>
<p>2017 ഫെബ്രുവരിയിലാണ് കൊച്ചിയില്&#x200d; നടി കാറില്&#x200d; ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; 2017 ഫെബ്രുവരി 23 മുതല്&#x200d; പള്&#x200d;സര്&#x200d; സുനി റിമാന്&#x200d;ഡിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-bail-for-pulsar-suni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ</title>
		<link>https://www.chandrikadaily.com/dgp-loknath-behra-on-dileep-s-complaint-ib-pulser-suni.html</link>
					<comments>https://www.chandrikadaily.com/dgp-loknath-behra-on-dileep-s-complaint-ib-pulser-suni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Aug 2017 06:11:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ADGP B Sandhya]]></category>
		<category><![CDATA[Dileep Arrest]]></category>
		<category><![CDATA[Loknadh behra]]></category>
		<category><![CDATA[pulsar suni]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39941</guid>

					<description><![CDATA[തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു. സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നു. ദിലീപ് പരാതി നല്‍കിയത് എപ്പോഴെന്നും അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്‍ക്കും കോടതിയില്‍ മറുപടി നല്‍കുമെന്ന് ഡിജിപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബെഹ്‌റ. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ നിലവില്‍ യാതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. ദിലീപിന്റെ പരാതിയില്‍ എന്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പള്&#x200d;സര്&#x200d; സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്&#x200d;കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്&#x200d; അഭിപ്രായം പറഞ്ഞാല്&#x200d; കോടതിയലക്ഷ്യമാവുമെന്നും അതിനാല്&#x200d; വിശദാംശങ്ങള്&#x200d; കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു.</p>
<p>സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് പരാതി നല്&#x200d;കിയിരുന്നു. ദിലീപ് പരാതി നല്&#x200d;കിയത് എപ്പോഴെന്നും അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്&#x200d;ക്കും കോടതിയില്&#x200d; മറുപടി നല്&#x200d;കുമെന്ന് ഡിജിപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്&#x200d;ത്തകരോട് പ്രതികരിക്കുകയായിരുന്നു ബെഹ്‌റ.</p>
<p>അന്വേഷണം പുരോഗമിക്കുന്നതിനാല്&#x200d; നിലവില്&#x200d; യാതൊന്നും വെളിപ്പെടുത്താന്&#x200d; സാധിക്കില്ല. ദിലീപിന്റെ പരാതിയില്&#x200d; എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതില്&#x200d; വ്യക്തമാക്കും, അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കഴിഞ്ഞ ദിവസം ദിലീപ് സമര്&#x200d;പ്പിച്ച ജാമ്യാപേക്ഷയില്&#x200d; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പരാമര്&#x200d;ശങ്ങളുണ്ടായിരുന്നു. പള്&#x200d;സര്&#x200d; സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്‌റയുടെ പേഴ്‌സണല്&#x200d; നമ്പര്&#x200d; വഴിയും വാട്‌സ്ആപ്പ് മെസേജ് വഴിയം കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്&#x200d; അവകാശപ്പെടുന്നത്. എന്നാല്&#x200d; ദിലീപ് പരാതിപ്പെടാന്&#x200d; വൈകിയെന്നായിരുന്നു പൊലീസിന്റെ ആരോപണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgp-loknath-behra-on-dileep-s-complaint-ib-pulser-suni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനി; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും</title>
		<link>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html</link>
					<comments>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 18:30:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[kavya]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37865</guid>

					<description><![CDATA[കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനില്‍  കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന്  സുനി മൊഴി നല്‍കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്‍ കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവൊന്നും കണ്ടത്താന്‍ പോലിസിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യയുടെ മൊഴി. ഇതില്‍ വ്യക്തതവരുത്താന്‍ കൂടുതല്‍ അന്വേഷണത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനില്&#x200d;  കാവ്യ മാധവന്റെ െ്രെഡവര്&#x200d; ആയിരുന്നു എന്ന്  സുനി മൊഴി നല്&#x200d;കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്&#x200d; കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്&#x200d; കുമാറിനൊപ്പം നില്&#x200d;ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന. എന്നാല്&#x200d; ഇത് സംബന്ധിച്ച് കൂടുതല്&#x200d; തെളിവൊന്നും കണ്ടത്താന്&#x200d; പോലിസിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.</p>
<p>ചോദ്യം ചെയ്യലില്&#x200d; പള്&#x200d;സര്&#x200d; സുനിയെ അറിയില്ലെന്നാണ് കാവ്യയുടെ മൊഴി. ഇതില്&#x200d; വ്യക്തതവരുത്താന്&#x200d; കൂടുതല്&#x200d; അന്വേഷണത്തിന് ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.</p>
<p>കേസുമായി ബന്ധപ്പെട്ട് നടന്&#x200d; ഇടവേള ബാബുവടക്കം കൂടുതല്&#x200d; പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജര്&#x200d; അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരായില്ല. ഇതിനിടെ ദിലീപിന്റെ ഡി സിനിമാസ് , ഭൂമി കയ്യേറിയെന്ന പരാതിയില്&#x200d; തൃശൂര്&#x200d; വിജിലന്&#x200d;സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.</p>
<p>നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്&#x200d; കുമാര്&#x200d; 2 മാസത്തോളം കാവ്യ മാധവന്റെ െ്രെഡവര്&#x200d; ആയിരുന്നു എന്ന സൂചനയാണ് പോലീസിന് കിട്ടിയത്. കാവ്യയുടെ െ്രെഡവര്&#x200d; ആയിരുന്നു എന്ന് സുനില്&#x200d; കുമാറും മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>എന്നാല്&#x200d; ചോദ്യം ചെയ്യലില്&#x200d; സുനില്&#x200d; കുമാറിനെ അറിയില്ലെന്നാണ് കാവ്യ മാധവന്&#x200d; പറഞ്ഞത്. ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്താന്&#x200d; കാവ്യ മാധവനടക്കം കൂടുതല്&#x200d; പേരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനിടെ നടന്&#x200d; ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്&#x200d; ചോദ്യം ചെയ്തു. 2013ല്&#x200d; അമ്മ സംഘടിപ്പിച്ച താരനിശായുടെ റിഹേഴ്‌സലിനായി കൊച്ചിയിലെ ഹോട്ടലില്&#x200d; താമസിക്കുമ്പോഴാണ് നടിയെ ആക്രമിക്കാന്&#x200d; ദിലീപും സുനില്&#x200d; കുമാറും ആദ്യ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്&#x200d;.</p>
<p>ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്&#x200d; അമ്മ സംഘടിപ്പിച്ച താരനിശയെ കുറിച്ചടക്കം ചോദിച്ചെന്നു ഇടവേള ബാബു പറഞ്ഞു. ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്&#x200d; കയ്യേറ്റം നടത്തിയെന്ന് പരാതി നല്&#x200d;കിയിരുന്ന കെ സി സന്തോഷില്&#x200d; നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസില്&#x200d; കസ്റ്റഡിയിലുള്ള വിപിന്&#x200d; ലാലിനെയും പോലീസ് ക്ലബില്&#x200d; ചോദ്യം ചെയ്തു.</p>
<p>അതേസമയം മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും നോട്ടീസ് ഒന്നും ലഭികാത്തിനാല്&#x200d; അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരാകേണ്ടെന്നാണ് ദിലീപിന്റെ മാനേജര്&#x200d; അപ്പുണ്ണിയുടെ തീരുമാനമെന്ന് അഭിഭാഷകന്&#x200d; ഫിലിപ്പ് ടി വര്ഗീസ് പറഞ്ഞു. എന്നാല്&#x200d; അപ്പുണ്ണി ഒളിവിലയിരുന്നത് കൊണ്ടാണ് ഹാജറാകാനായി നേരിട്ട് നോട്ടീസ് നല്&#x200d;കാന്&#x200d; കഴിയാതിരുന്നതത് എന്ന പോലീസ് പറയുന്നു. വീണ്ടും നോട്ടീസ് നല്&#x200d;കാനും ഹാജറായില്ലെങ്കില്&#x200d; ഇയാളെ പിടികൂടാനുമുള്ള് നീക്കത്തിലാണ് പോലീസ്. ഇതിനിടെ ഒന്നാം പ്രതി സുനില്&#x200d; കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി് മജിസ്‌ട്രേറ്റ് കോടതി തള്ളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html</link>
					<comments>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 05:02:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2011 actoress attack]]></category>
		<category><![CDATA[abin]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36128</guid>

					<description><![CDATA[കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി എബിന്‍ എന്നയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്‍. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്‍ കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെയാണ്. ജോണി സാഗരിക നിര്‍മിച്ച &#8216;ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്&#8217; എന്ന സിനിമയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: 2011ല്&#x200d; മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്&#x200d; ശ്രമിച്ച കേസില്&#x200d; കോതമംഗലം സ്വദേശി എബിന്&#x200d; എന്നയാളെ എറണാകുളം സെന്&#x200d;ട്രല്&#x200d; പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്&#x200d;.</p>
<p>നിര്&#x200d;മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്&#x200d;ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്&#x200d; കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയുന്ന ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനി തന്നെയാണ്.</p>
<p>ജോണി സാഗരിക നിര്&#x200d;മിച്ച &#8216;ഓര്&#x200d;ക്കൂട്ട് ഒരു ഓര്&#x200d;മക്കൂട്ട്&#8217; എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്&#x200d; തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്&#x200d;, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്&#x200d;മാതാവിനെയും ഭര്&#x200d;ത്താവിനെയും നടി ഫോണില്&#x200d; വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്&#x200d;ട്ടിനുമുന്നില്&#x200d; നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.</p>
<p>ജോണി സാഗരികയുടെതന്നെ പരാതിയിലാണ് കേസെടുത്തത്. സംഭവസമയത്ത് ജോണി സാഗരികയുടെ െ്രെഡവറായിരുന്നു സുനി. സംഭവസമയത്ത് രേഖാമൂലം പരാതികള്&#x200d; ലഭിച്ചിരുന്നില്ല. അതിനാലാണ് കേസെടുക്കാതിരുന്നതെന്ന് സെന്&#x200d;ട്രല്&#x200d; സ്‌റ്റേഷന്&#x200d; എസ്.ഐ. വി. വിമല്&#x200d; പറഞ്ഞു.</p>
<p>തട്ടിക്കൊണ്ടുപോകല്&#x200d;, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയില്&#x200d; വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്&#x200d; സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ</title>
		<link>https://www.chandrikadaily.com/pt-thomas-against-dileep-and-pulsar-suni-arrest.html</link>
					<comments>https://www.chandrikadaily.com/pt-thomas-against-dileep-and-pulsar-suni-arrest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jul 2017 11:28:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Actror Dileep]]></category>
		<category><![CDATA[Dileep Arrest]]></category>
		<category><![CDATA[pt thomas mla]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35300</guid>

					<description><![CDATA[കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. കുറ്റകൃത്യത്തിന് പിന്നില്‍ വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു. വിദേശത്തേക്കു വലിയ തോതില്‍ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായതിനെ തുടര്‍ന്ന് ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു വെളിച്ചം കണ്ടിട്ടില്ലെന്ന് പി.ടി തോമസ് പറഞ്ഞു. അതേസമയം കേസില്‍ ഗൂഢലോചനയില്ലെന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്&#x200d; കാര്യങ്ങള്&#x200d; തീരില്ലെന്ന് പി.ടി. തോമസ് എംഎല്&#x200d;എ. കുറ്റകൃത്യത്തിന് പിന്നില്&#x200d; വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്&#x200d; കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു.</p>
<p>വിദേശത്തേക്കു വലിയ തോതില്&#x200d; മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പള്&#x200d;സര്&#x200d; സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായതിനെ തുടര്&#x200d;ന്ന് ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നല്&#x200d;കിയിരുന്നു. എന്നാല്&#x200d; കത്തു വെളിച്ചം കണ്ടിട്ടില്ലെന്ന് പി.ടി തോമസ് പറഞ്ഞു. അതേസമയം കേസില്&#x200d; ഗൂഢലോചനയില്ലെന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയില്&#x200d; നിന്നും ഉണ്ടായതെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pt-thomas-against-dileep-and-pulsar-suni-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി</title>
		<link>https://www.chandrikadaily.com/pulsur-suni-hvahg-ab-g-uhgf7.html</link>
					<comments>https://www.chandrikadaily.com/pulsur-suni-hvahg-ab-g-uhgf7.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 06:58:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTOR ATTACK]]></category>
		<category><![CDATA[MEDIA TO SAID]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34513</guid>

					<description><![CDATA[കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പള്‍സര്‍സുനിറിയെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്‍ഡ് കാലാവതി ഇന്ന് അവസാനിക്കുകയാണ്. സുനിക്കുവേണ്ടി അഡ്വ. ബി.ആ. ആളൂരാണ് ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂര്‍ അറിയിച്ചു. ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും ഇരുവരെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ചെയ്തതിനുശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിക്കെതിരായ ആക്രമണത്തില്&#x200d; സ്രാവുകള്&#x200d; ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനി. അങ്കമാലി കോടതിയില്&#x200d; ഹാജാരാക്കാനെത്തിയപ്പോഴാണ് പള്&#x200d;സര്&#x200d; സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പള്&#x200d;സര്&#x200d;സുനിറിയെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്&#x200d;ഡ് കാലാവതി ഇന്ന് അവസാനിക്കുകയാണ്.</p>
<p>സുനിക്കുവേണ്ടി അഡ്വ. ബി.ആ. ആളൂരാണ് ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമര്&#x200d;പ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂര്&#x200d; അറിയിച്ചു.</p>
<p>ജയിലില്&#x200d; നിന്ന് ദിലീപിനെയും നാദിര്&#x200d;ഷയെയും ഫോണ്&#x200d; ചെയ്യുകയും ഇരുവരെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ചെയ്തതിനുശേഷമാണ് സുനിയെ വീണ്ടും കോടതിയില്&#x200d; ഹാജരാക്കുന്നത്. സുനി ഉള്&#x200d;പ്പെട്ട പഴയ കേസുകളും ഇപ്പോള്&#x200d; അന്വേഷിക്കുന്നുണ്ട്. നേരത്തെ മറ്റൊരു നടിയെ സമാനമായി ആക്രമിച്ച കേസും ഇപ്പോള്&#x200d; അന്വേഷിക്കുന്നുണ്ട്.</p>
<p>സുനി റിമാന്&#x200d;ഡിലായതിനുശേഷം നടി ആക്രമിക്കപ്പെട്ട കേസില്&#x200d; ഒരുപാട് വഴിത്തിരിവുകള്&#x200d; ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്&#x200d;ഷയെയും ചോദ്യംചെയ്തത് ഇതിനുശേഷമാണ്. ഇരുവര്&#x200d;ക്കുമെതിരെ പോലീസിന് നിര്&#x200d;ണായകമായ തെളിവുകള്&#x200d; ലഭിച്ചതും ഇതിനുശേഷമാണ്. അതുകൊണ്ട് തന്നെ സുനിയെ തങ്ങളുടെ കസ്റ്റഡിയില്&#x200d; വിട്ടുകിട്ടാന്&#x200d; പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pulsur-suni-hvahg-ab-g-uhgf7.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
