<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>punathil kunjabdulla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/punathil-kunjabdulla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Oct 2017 19:02:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>punathil kunjabdulla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സര്‍ഗാത്മക ധിക്കാരത്തിന് അര്‍ഹനായ പ്രതിഭ</title>
		<link>https://www.chandrikadaily.com/punathil-kunjabdulla-m-mukundan-article.html</link>
					<comments>https://www.chandrikadaily.com/punathil-kunjabdulla-m-mukundan-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 18:59:00 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[punathil kunjabdulla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50289</guid>

					<description><![CDATA[എം. മുകുന്ദന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഞാനും അടുത്ത ദേശക്കാരാണ്. എന്നാല്‍, ഡല്‍ഹിയില്‍ വെച്ചാണ് ഞാനും കുഞ്ഞബ്ദുള്ളയും ഏറ്റവും അടുത്ത് ഇടപഴകിയത്. അദ്ദേഹവും ഞാനും പല സ്ഥലങ്ങളിലും അലഞ്ഞു നടക്കും. അപ്പോള്‍ സാഹിത്യം മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. എല്ലാ കാര്യത്തിനും സ്വതന്ത്രമായ നിലപാട് പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുള്ള. ആധുനിക എഴുത്തുകാരെപ്പോലും അമ്പരപ്പിക്കുന്ന സര്‍ഗാത്മക ധിക്കാരം പ്രകടിപ്പിച്ച ആളാണ് കുഞ്ഞബ്ദുള്ള. തന്റെ ആശയങ്ങളും ചിന്തകളും ധീരമായി എഴുതാനും പ്രകടിപ്പിക്കാനും കുഞ്ഞബ്ദുള്ളക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തിനുവേണ്ടി ഇത്രയധികം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം. മുകുന്ദന്&#x200d;</strong></p>
<p>പുനത്തില്&#x200d; കുഞ്ഞബ്ദുള്ളയും ഞാനും അടുത്ത ദേശക്കാരാണ്. എന്നാല്&#x200d;, ഡല്&#x200d;ഹിയില്&#x200d; വെച്ചാണ് ഞാനും കുഞ്ഞബ്ദുള്ളയും ഏറ്റവും അടുത്ത് ഇടപഴകിയത്. അദ്ദേഹവും ഞാനും പല സ്ഥലങ്ങളിലും അലഞ്ഞു നടക്കും. അപ്പോള്&#x200d; സാഹിത്യം മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്&#x200d;ച്ച ചെയ്യും. എല്ലാ കാര്യത്തിനും സ്വതന്ത്രമായ നിലപാട് പുലര്&#x200d;ത്തിയ എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുള്ള. ആധുനിക എഴുത്തുകാരെപ്പോലും അമ്പരപ്പിക്കുന്ന സര്&#x200d;ഗാത്മക ധിക്കാരം പ്രകടിപ്പിച്ച ആളാണ് കുഞ്ഞബ്ദുള്ള. തന്റെ ആശയങ്ങളും ചിന്തകളും ധീരമായി എഴുതാനും പ്രകടിപ്പിക്കാനും കുഞ്ഞബ്ദുള്ളക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തിനുവേണ്ടി ഇത്രയധികം ത്യാഗം സഹിച്ച എഴുത്തുകാരന്&#x200d; വേറെ ഉണ്ടാവില്ല. സമ്പത്തും അഭിമാനവും എഴുത്തിനുവേണ്ടി ത്യജിച്ച അനുഭവമാണ് പുനത്തലിന് ഉണ്ടായിരുന്നത്. ഏറെ പുരസ്്കാരങ്ങളൊന്നും കുഞ്ഞബ്ദുള്ളയെ തേടിയെത്തിയിട്ടില്ല. എന്നാല്&#x200d; വായനക്കാര്&#x200d; ഒരിക്കലും കുഞ്ഞബ്ദുള്ളയെ ഉപേക്ഷിച്ചില്ല. ഇത്രയധികം വായനക്കാരുള്ള എഴുത്തുകാരന്&#x200d; വേറെ ഉണ്ടാവില്ല. കേരളത്തിലെ മുഴുവന്&#x200d; വായനക്കാരും പുനത്തില്&#x200d; കുഞ്ഞബ്ദുള്ളയുടെ രചനകള്&#x200d;ക്ക് വേണ്ടി കാത്തിരുന്നു എന്നു പറഞ്ഞാല്&#x200d; അതിശയോക്തിയാവില്ല. ആരെ മറന്നാലും കുഞ്ഞബ്ദുള്ളയെ മലയാളികള്&#x200d; മറക്കില്ല. മലയാളത്തില്&#x200d; ബഷീറിനെ എഴുതി തോല്&#x200d;പിക്കുന്ന എഴുത്തുകാരനായി കുഞ്ഞബ്ദുള്ള മാറുമെന്ന് ഒരു ഘട്ടത്തില്&#x200d; എല്ലാവരും കരുതിയിരുന്നു. അത്ര നര്&#x200d;മവും നൈര്&#x200d;മല്യവും എഴുത്തില്&#x200d; ഉള്&#x200d;ക്കൊള്ളിക്കാന്&#x200d; കുഞ്ഞബ്ദുള്ളക്ക് കഴിഞ്ഞിരുന്നു.</p>
<p>യാഥാര്&#x200d;ത്ഥ്യവും സങ്കല്&#x200d;പവും തമ്മിലുള്ള വിടവ് ഇല്ലാതാക്കിയ പ്രതിഭാശാലിയായിരുന്നു കുഞ്ഞബ്ദുള്ള. സ്മാരകശിലകളിലും മറ്റുമുള്ള കഥാപരിസരം പരിശോധിച്ചാല്&#x200d; ഇത് ബോധ്യപ്പെടും. മാജിക്കല്&#x200d; റിയലിസം എന്ന് പറയാവുന്ന വിധത്തില്&#x200d; ചില ഘടകങ്ങള്&#x200d; കുഞ്ഞബ്ദുള്ള എഴുത്തില്&#x200d; ഒളിച്ചുവെച്ചു. പുനത്തിലുമായി 50 വര്&#x200d;ഷം നീണ്ട സൗഹൃദമാണ് എനിക്കുള്ളത്. ഡല്&#x200d;ഹിയില്&#x200d; തുടങ്ങിയ സൗഹൃദം പല ഘട്ടങ്ങളിലൂടെ മുന്നോട്ട് പോയി. കുഞ്ഞബ്ദുള്ള രോഗത്തിന്റെ തടവുകാരനായി കോഴിക്കോട്ടെ ഫ്‌ളാറ്റില്&#x200d; താമസമാക്കിയപ്പോഴും സന്ദര്&#x200d;ശിക്കാന്&#x200d; അവസരം കിട്ടി. രോഗത്തിന്റെ പ്രയാസങ്ങള്&#x200d; ഉണ്ടെങ്കിലും കുഞ്ഞബ്ദുള്ള ഒരിക്കലും മാനസികമായി തളര്&#x200d;ന്നിരുന്നില്ല. സുഹൃത്തുക്കളെ കാണുമ്പോള്&#x200d; സംസാരിക്കാന്&#x200d; മാത്രമല്ല, പറ്റുമെങ്കില്&#x200d; പഞ്ചഗുസ്തി പിടിക്കാനും അദ്ദേഹം തയാറായി. അതായിരുന്നു കുഞ്ഞബ്ദുളളയുടെ സ്പിരിറ്റ്.</p>
<p>പ്രസംഗവേദിയില്&#x200d; മികച്ച പ്രകടനക്കാരന്&#x200d; ആയിരുന്നില്ല കുഞ്ഞബ്ദുള്ള. എന്നാല്&#x200d;, തന്റെ വാദഗതികള്&#x200d; ശക്തമായി ഉന്നയിക്കാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞു. വ്യക്തിപരമായി ഞാനുമായി ഉണ്ടായിരുന്ന അടുപ്പം അവസാനം വരെ തുടര്&#x200d;ന്നു. ജ്ഞാനപീഠം ഒരുമിച്ചു വാങ്ങണം എന്നായിരുന്നു കുഞ്ഞബ്ദുള്ള ആഗ്രഹമായി അവസാനം പറഞ്ഞിരുന്നത്. കുഞ്ഞബ്ദുള്ളക്ക് ജ്ഞാനപീഠം കിട്ടിയിരുന്നില്ല. മുകുന്ദന് കിട്ടിയാലും നമുക്ക് ഒരുമിച്ച് വാങ്ങാം എന്നായിരുന്നു കുഞ്ഞബ്ദുള്ളയുടെ കമന്റ്. എഴുത്തിന്റെ കാര്യത്തില്&#x200d; തികഞ്ഞ ശുഭാപ്തി വിശ്വാസിയായിരുന്നു. തന്റെ രചനകള്&#x200d; വായനക്കാര്&#x200d; സ്വീകരിക്കുമോ എന്ന ആശങ്ക ഒരിക്കലും പുനത്തിലിനെ അലട്ടിയിരുന്നില്ല. എഴുത്തുകാരന് സമൂഹവുമായി യാതൊരു ബാധ്യതയുമില്ലെന്ന് പ്രഖ്യാപിച്ച ആളായിരുന്നു കുഞ്ഞബ്ദുള്ള. അത്തരം പ്രഖ്യാപനങ്ങള്&#x200d; നടത്താന്&#x200d; മടിയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്&#x200d; ഒരു കൈ നോക്കാനും കുഞ്ഞബ്ദുള്ള മടിച്ചില്ല. അതൊന്നും ഏറെ ചിന്തിച്ചെടുത്ത തീരുമാനങ്ങളായിരുന്നില്ല. തോന്നുന്നത് പ്രവര്&#x200d;ത്തിക്കുക എന്നത് മാത്രമായിരുന്നു രീതി. കുഞ്ഞബ്ദുള്ള കടന്നുപോകുമ്പോള്&#x200d; മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെയാണ് നഷ്ടമാകുന്നത്. സ്മാരകശിലകള്&#x200d; പോലുള്ള നോവലുകള്&#x200d; എഴുതിയ എഴുത്തുകാരനെ കാലത്തിന് വിസ്മരിക്കാന്&#x200d; പറ്റില്ല. ചിരകാല സുഹൃത്തായ പുനത്തില്&#x200d; കുഞ്ഞബ്ദുള്ളയുടെ ഓര്&#x200d;മകള്&#x200d;ക്ക് മുന്നില്&#x200d; ആദരാഞ്ജലിയര്&#x200d;പ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punathil-kunjabdulla-m-mukundan-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു</title>
		<link>https://www.chandrikadaily.com/punathil-kunjabdulla-dead.html</link>
					<comments>https://www.chandrikadaily.com/punathil-kunjabdulla-dead.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 02:41:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[punathil kunjabdulla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50129</guid>

					<description><![CDATA[കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 75 വയസ്സായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ രാവിലെ 7.40നായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നോവല്‍,ചെറുകഥ, ഓര്‍മകുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളില്‍ തന്റെ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്മാരകശിലകളായിരുന്നു മലയാളി വായനക്കാരുടെ മനസ്സില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടികൊടുത്തത്. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്&#x200d; പുനത്തില്&#x200d; കുഞ്ഞബ്ദുല്ല അന്തരിച്ചു. 75 വയസ്സായിരുന്നു. സ്വകാര്യ ആസ്പത്രിയില്&#x200d; രാവിലെ 7.40നായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.<br />
നോവല്&#x200d;,ചെറുകഥ, ഓര്&#x200d;മകുറിപ്പുകള്&#x200d;, യാത്രാവിവരണങ്ങള്&#x200d; തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളില്&#x200d; തന്റെ മുദ്ര പതിപ്പിക്കാന്&#x200d; അദ്ദേഹത്തിന് സാധിച്ചു. സ്മാരകശിലകളായിരുന്നു മലയാളി വായനക്കാരുടെ മനസ്സില്&#x200d; അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടികൊടുത്തത്.</p>
<p>1940 ഏപ്രില്&#x200d; മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്&#x200d; സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്&#x200d; കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്&#x200d; കോളേജില്&#x200d; നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്&#x200d; നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ.</p>
<p>സ്മാരകശിലകള്&#x200d;, മരുന്ന്, പരലോകം, കന്യാവനങ്ങള്&#x200d;, അഗ്‌നിക്കിനാവുകള്&#x200d;, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്&#x200d;ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്&#x200d; . അലിഗഢ് കഥകള്&#x200d;, ക്ഷേത്രവിളക്കുകള്&#x200d; , കുറേ സ്ത്രീകള്&#x200d; , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്&#x200d;, പുനത്തിലിന്റെ 101 കഥകള്&#x200d; എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്&#x200d;. &#8216;നഷ്ടജാതകം&#8217; എന്ന ആത്മകഥയും &#8216;ആത്മവിശ്വാസം വലിയമരുന്ന്&#8217;, &#8216;പുതിയ മരുന്നും പഴയ മരുന്നും&#8217; തുടങ്ങിയ ലേഖനസമാഹാരങ്ങളും &#8216;വോള്&#x200d;ഗയില്&#x200d; മഞ്ഞുപെയ്യുമ്പോള്&#x200d;&#8217; എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.<br />
സ്മാരകശിലകള്&#x200d;ക്ക് 1978-ല്&#x200d; കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡും 1980-ല്&#x200d; കേന്ദ്രസാഹിത്യ അക്കാദമി അവാര്&#x200d;ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്&#x200d; കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.</p>
<h4>പ്രധാന കൃതികള്&#x200d;</h4>
<ul>
<li>മലമുകളിലെ അബ്ദുള്ള</li>
<li>നവഗ്രഹങ്ങളുടെ തടവറ</li>
<li>അലിഗഢിലെ തടവുകാരൻ</li>
<li>സൂര്യൻ</li>
<li>കത്തി</li>
<li>സ്മാരകശിലകൾ</li>
<li>കലീഫ</li>
<li>മരുന്ന്</li>
<li>കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ</li>
<li>ദുഃഖിതർക്കൊരു പൂമരം</li>
<li>സതി</li>
<li>മിനിക്കഥകൾ</li>
<li>തെറ്റുകൾ</li>
<li>നരബലി</li>
<li>കൃഷ്ണന്റെ രാധ</li>
<li>ആകാശത്തിനു മറുപുറം</li>
<li>എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്</li>
<li>കാലാൾപ്പടയുടെ വരവ്</li>
<li>അജ്ഞാതൻ</li>
<li>കാമപ്പൂക്കൾ</li>
<li>പാപിയുടെ കഷായം</li>
<li>ഡോക്ടർ അകത്തുണ്ട്</li>
<li>തിരഞ്ഞെടുത്ത കഥകൾ</li>
<li>കന്യാവനങ്ങൾ</li>
<li>നടപ്പാതകൾ</li>
<li>എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന)</li>
<li>കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ</li>
<li>മേഘക്കുടകൾ</li>
<li>വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ</li>
<li>ക്ഷേത്രവിളക്കുകൾ</li>
<li>ക്യാമറക്കണ്ണുകൾ</li>
<li>ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ</li>
<li>പുനത്തിലിന്റെ കഥകൾ</li>
<li>ഹനുമാൻ സേവ</li>
<li>അകമ്പടിക്കാരില്ലാതെ</li>
<li>കണ്ണാടി വീടുകൾ</li>
<li>കാണികളുടെ പാവകളി</li>
<li>തിരഞ്ഞെടുത്ത നോവലൈറ്റുകൾ</li>
<li>ജൂതന്മാരുടെ ശ്മശാനം</li>
<li>പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ</li>
<li>സംഘം</li>
<li>അഗ്നിക്കിനാവുകൾ</li>
<li>മുയലുകളുടെ നിലവിളി</li>
<li>പരലോകം</li>
<li>വിഭ്രമകാണ്ഡം &#8211; കഥായനം</li>
<li>കുറേ സ്ത്രീകൾ</li>
<li>പുനത്തിലിന്റെ നോവലുകൾ</li>
</ul>
<p>കേന്ദ്ര, കേരള സാഹിത്യ അക്കാദമി ഉള്&#x200d;പ്പെടെ നിരവധി പുരസ്‌കാരങ്ങള്&#x200d; അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സ്മാരകശിലകള്&#x200d; എന്ന കൃതിക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്&#x200d; ലഭിച്ചു. മലമുകളിലെ അബ്ദുല്ല എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്&#x200d;ഡും ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punathil-kunjabdulla-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
