<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>puthucheri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/puthucheri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Sep 2024 09:15:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>puthucheri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്&#x200d; നമ്പര്&#x200d; വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം</title>
		<link>https://www.chandrikadaily.com/1protest-in-puducherry-housewives-mobile-numbers-were-bought-on-the-pretext-of-rs-10000-financial-assistance-got-bjp-membership.html</link>
					<comments>https://www.chandrikadaily.com/1protest-in-puducherry-housewives-mobile-numbers-were-bought-on-the-pretext-of-rs-10000-financial-assistance-got-bjp-membership.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Sep 2024 08:58:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[puthucheri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310141</guid>

					<description><![CDATA[. പതിനായിരം രൂപ സഹായവാഗ്ദാനം നല്&#x200d;കിയാണ് വീടുകളില്&#x200d; എത്തിയ ഒരു സംഘം പേര്&#x200d; ഫോണ്&#x200d; നമ്പര്&#x200d; വാങ്ങിയത്. തുടര്&#x200d;ന്ന് ഫോണില്&#x200d; വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്.]]></description>
										<content:encoded><![CDATA[<p>പുതുച്ചേരി മുതിയാല്&#x200d;പേട്ട് മേഖലയില്&#x200d; വ്യാജ വാഗ്ദാനം നല്&#x200d;കി വീട്ടമ്മമാരുടെ ഫോണ്&#x200d;നമ്പര്&#x200d; കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്&#x200d;കിയെന്ന് പരാതി. സന്നദ്ധ സംഘടനയില്&#x200d; നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്&#x200d; വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്&#x200d;കിയാണ് വീടുകളില്&#x200d; എത്തിയ ഒരു സംഘം പേര്&#x200d; ഫോണ്&#x200d; നമ്പര്&#x200d; വാങ്ങിയത്. തുടര്&#x200d;ന്ന് ഫോണില്&#x200d; വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്&#x200d; പരാതിയുമായി രംഗത്തുവന്നത്.</p>
<p>സന്നദ്ധ സംഘടനയില്&#x200d; നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്&#x200d; വീട് കയറി ഇറങ്ങി ഫോണ്&#x200d; നമ്പര്&#x200d; വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്&#x200d; വന്നാലും 10000 രൂപ നല്&#x200d;കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്&#x200d; ഫോണ്&#x200d; നമ്പര്&#x200d; നല്&#x200d;കിയത്.</p>
<p>&#8216;നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്&#x200d;ത്തിരിക്കുന്നു&#8217; എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്&#x200d; എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1protest-in-puducherry-housewives-mobile-numbers-were-bought-on-the-pretext-of-rs-10000-financial-assistance-got-bjp-membership.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിരണ്&#x200d; ബേദിയും എം.എല്&#x200d;.എയും തമ്മില്&#x200d; പൊതുവേദിയില്&#x200d; വഴക്ക്; വീഡിയോ വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/kiran-bedi-princess-in-puducherry-asks-lawmaker-after-spat-on-stage.html</link>
					<comments>https://www.chandrikadaily.com/kiran-bedi-princess-in-puducherry-asks-lawmaker-after-spat-on-stage.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 15:12:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kiran bedi]]></category>
		<category><![CDATA[KIRANBEDI]]></category>
		<category><![CDATA[pondichery registration]]></category>
		<category><![CDATA[puthucheri]]></category>
		<category><![CDATA[Puthuchery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105474</guid>

					<description><![CDATA[ചെന്നൈ: പുതുച്ചേരി ഗവര്&#x200d;ണര്&#x200d; കിരണ്&#x200d; ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്&#x200d;.എയും തമ്മില്&#x200d; പൊതുവേദിയില്&#x200d; വാക്കേറ്റം. ഗവര്&#x200d;ണര്&#x200d; കിരണ്&#x200d; ബേദിയും എം.എല്&#x200d;.എ അന്&#x200d;ബലഗനും തമ്മില്&#x200d; ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്&#x200d;.എയുടെ പ്രസംഗം ഗവര്&#x200d;ണര്&#x200d; തടഞ്ഞതാണ് വഴക്കിന് കാരണമായത്. ഇവര്&#x200d; തമ്മില്&#x200d; വഴക്കിടുന്ന വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; ഇതിനകം വൈറലായിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. എം.എല്&#x200d;.എ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തതാണ് വഴക്കിന് കാരണമായത്. പ്രസംഗം അവസാനിപ്പിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയെങ്കിലും എം.എല്&#x200d;.എ അത് അവഗണിച്ചപ്പോഴാണ് മൈക്ക് ഓഫ് ചെയ്തതെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: പുതുച്ചേരി ഗവര്&#x200d;ണര്&#x200d; കിരണ്&#x200d; ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്&#x200d;.എയും തമ്മില്&#x200d; പൊതുവേദിയില്&#x200d; വാക്കേറ്റം. ഗവര്&#x200d;ണര്&#x200d; കിരണ്&#x200d; ബേദിയും എം.എല്&#x200d;.എ അന്&#x200d;ബലഗനും തമ്മില്&#x200d; ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്&#x200d;.എയുടെ പ്രസംഗം ഗവര്&#x200d;ണര്&#x200d; തടഞ്ഞതാണ് വഴക്കിന് കാരണമായത്.</p>
<p>ഇവര്&#x200d; തമ്മില്&#x200d; വഴക്കിടുന്ന വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; ഇതിനകം വൈറലായിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.<br />
എം.എല്&#x200d;.എ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തതാണ് വഴക്കിന് കാരണമായത്. പ്രസംഗം അവസാനിപ്പിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയെങ്കിലും എം.എല്&#x200d;.എ അത് അവഗണിച്ചപ്പോഴാണ് മൈക്ക് ഓഫ് ചെയ്തതെന്നാണ് കിരണ്&#x200d; ബേദി പറയുന്നത്. വഴക്കിനിടയില്&#x200d; കിരണ്&#x200d; ബേദി എം.എല്&#x200d;.എയോട് വേദി വിട്ട് പോകാനും ആവശ്യപ്പെടുന്നുണ്ട്.</p>
<p>അതേസമയം കിരണ്&#x200d; ബേദിക്കെതിരെ എം.എല്&#x200d;.എ രംഗത്തെത്തി. കിരണ്&#x200d; ബേദി തന്നെ അപമാനിച്ചതായി പറഞ്ഞ എം.എല്&#x200d;.എ<br />
ലെഫ്റ്റനന്റ് ഗവര്&#x200d;ണര്&#x200d; പുതുച്ചേരിയിലെ രാജകുമാരിയായി ചമയുകയാണോയെന്നും അദ്ദേഹം ചോദിച്ചു.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരതിനെ കുറിച്ചായിരുന്നു എം.എല്&#x200d;.എ അന്&#x200d;ബലഗന്&#x200d; സംസാരിച്ചരുന്നത്. എന്നാല്&#x200d;<br />
പിന്നീട് പദ്ധതി നടപ്പാക്കിയതിലെ കുറവുകളും കുറ്റങ്ങളും എം.എല്&#x200d;.എ പറഞ്ഞു തുടങ്ങുകയായിരുന്നു. ഇതോടെയാണ് മുന്&#x200d; ബിജെപി സ്ഥാനാര്&#x200d;ഥി കൂടിയായ കിരണ്&#x200d; ബേദിയില്&#x200d; നിന്നും പ്രസംഗം നിര്&#x200d;ത്തിക്കുന്നതടക്കുമുള്ള നീക്കങ്ങളുണ്ടായത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Verbal spat on stage between Puducherry Governor Kiran Bedi and AIADMK MLA A Anbalagan at a government function. The argument reportedly broke out over duration of MLA&#8217;s speech <a href="https://t.co/bptFSr80nC">pic.twitter.com/bptFSr80nC</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1047034156650311683?ref_src=twsrc%5Etfw">October 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എന്നാല്&#x200d; മുന്&#x200d;കൂട്ടി നിശ്ചയിച്ചതു പ്രകാരം എം.എല്&#x200d;.എ പ്രാസംഗികരുടെ ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ടിരുന്നില്ലെന്നും ഉള്&#x200d;പ്പെടുത്താന്&#x200d; സമ്മര്&#x200d;ദം ചെലുത്തുകയായിരുന്നുവെന്നും കിരണ്&#x200d; ബേദി പറയുന്നു. ചടങ്ങിന്റെ അധ്യക്ഷ എന്നതിനാല്&#x200d; എം.എല്&#x200d;.എയോട് പ്രസംഗം നിര്&#x200d;ത്താന്&#x200d; ആവശ്യപ്പെട്ടു. എന്നിട്ടും പ്രസംഗം തുടര്&#x200d;ന്നപ്പോഴാണ് മൈക്ക് ഓഫ് ചെയ്യാന്&#x200d; ആവശ്യപ്പെട്ടതെന്നും ബേദി പറയുന്നു. വാക്കേറ്റത്തിനുശേഷം എം.എല്&#x200d;.എ വേദി വിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiran-bedi-princess-in-puducherry-asks-lawmaker-after-spat-on-stage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുച്ചേരി രജിസ്‌ട്രേഷന്‍:  നോട്ടീസ് ലഭിച്ചത് 1500 പേര്‍ക്ക്</title>
		<link>https://www.chandrikadaily.com/putucheri-registration.html</link>
					<comments>https://www.chandrikadaily.com/putucheri-registration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Nov 2017 11:12:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[puthucheri]]></category>
		<category><![CDATA[registration]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54726</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തിലെ നിരത്തിലോടുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി. പുതുച്ചേരി രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്. കേരളത്തില്‍ 1500 ഓളം വാഹനങ്ങള്‍ക്ക് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം മതിയായ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. വിലാസത്തില്‍ ഇപ്പോഴും താമസമുണ്ടോ എന്ന് അന്വേഷിക്കും. പുതുച്ചേരിയിലെ മേല്‍വിലാസവും കെട്ടിട നികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ നിരത്തിലോടുന്ന പുതുച്ചേരി രജിസ്‌ട്രേഷന്&#x200d; വാഹനങ്ങള്&#x200d;ക്ക് മോട്ടോര്&#x200d;വാഹനവകുപ്പ് നോട്ടീസ് നല്&#x200d;കി തുടങ്ങി. പുതുച്ചേരി രജിസ്‌ട്രേഷന്&#x200d; നടത്തി നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്. കേരളത്തില്&#x200d; 1500 ഓളം വാഹനങ്ങള്&#x200d;ക്ക് ഇതുവരെ മോട്ടോര്&#x200d; വാഹന വകുപ്പ് നോട്ടീസ് നല്&#x200d;കി. നികുതി വെട്ടിപ്പ് നടത്തിയവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കാനാണ് തീരുമാനം.<br />
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം മതിയായ രേഖകള്&#x200d; ഹാജരാക്കാനാണ് നിര്&#x200d;ദേശം. വിലാസത്തില്&#x200d; ഇപ്പോഴും താമസമുണ്ടോ എന്ന് അന്വേഷിക്കും. പുതുച്ചേരിയിലെ മേല്&#x200d;വിലാസവും കെട്ടിട നികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും. ഇപ്പോള്&#x200d; അവിടെ താമസമില്ല എന്ന് ബോധ്യപ്പെടുന്നവരോടും വ്യാജവിലാസത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി കണ്ടെത്തുന്നവരോടും പുതുച്ചേരിയില്&#x200d; നിന്ന് എന്&#x200d;.ഒ.സി വാങ്ങി രജിസ്‌ട്രേഷന്&#x200d; കേരളത്തിലേക്ക് മാറ്റാന്&#x200d; ഇവരോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കി തുടരാനാണ് മോട്ടോര്&#x200d; വാഹന വകുപ്പിന്റെ തീരുമാനം. ഉന്നതരുള്&#x200d;പ്പെട്ട പുതുച്ചേരി വാഹന റജിസ്‌ട്രേഷന്&#x200d; തട്ടിപ്പിനെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങി. ബിജെപി നേതാവും എം.പിയുമായ സുരേഷ്‌ഗോപി, സിനിമാതാരങ്ങളായ അമലാപോള്&#x200d;, ഫഹദ് ഫാസില്&#x200d; എന്നിവരുള്&#x200d;പ്പെടെയുള്ള പ്രമുഖര്&#x200d; ഉള്&#x200d;പ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഫഹദും അമലാപോളും സമര്&#x200d;പ്പിച്ച രേഖകള്&#x200d; പരിശോധിച്ച് ആവശ്യമെങ്കില്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. സുരേഷ്‌ഗോപി ഉള്&#x200d;പ്പെടെ മുപ്പത്തഞ്ചോളം പേരുടെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള പരാതികളും തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെയും അമലാപോളിന്റെയും വാഹന രജിസ്‌ട്രേഷന്&#x200d; രേഖകളില്&#x200d; പലതും വ്യാജമാണെന്ന് മോട്ടോര്&#x200d; വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു. ഫഹദ് നല്&#x200d;കിയ വിലാസത്തില്&#x200d; അഞ്ചുപേരും അമലപോള്&#x200d; നല്&#x200d;കിയ വിലാസത്തില്&#x200d; മറ്റൊരാളും വാഹനം രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരേഷ്‌ഗോപിയോട് രേഖകള്&#x200d; ഹാജരാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്&#x200d; വാഹന വകുപ്പ് നോട്ടീസ് നല്&#x200d;കിയെങ്കിലു അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് സുരേഷ് ഗോപിയുടെ വാദം. സുരേഷ്‌ഗോപി വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഢംബരക്കാറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതിന്റെ രേഖകള്&#x200d; ലഭിച്ചിട്ടുണ്ട്.<br />
ആദ്യത്തെ കാര്&#x200d; 2010 ജനുവരി 27നും രണ്ടാമത്തെ കാര്&#x200d; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴുമാണ് രജിസ്റ്റര്&#x200d; ചെയ്തത്. ആദ്യത്തെ കാര്&#x200d; ഏഴു വര്&#x200d;ഷമായും രണ്ടാമത്തെ കാര്&#x200d; 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ് ഓടുന്നത്. സുരേഷ്‌ഗോപി മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putucheri-registration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
