<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>puthur rahman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/puthur-rahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 03:51:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>puthur rahman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;തീവ്രവര്‍ഗീയതയുടെ പരാജയം&#8217;: ഡോ.പുത്തൂര്‍ റഹ്‌മാന്‍</title>
		<link>https://www.chandrikadaily.com/the-failure-of-extremism.html</link>
					<comments>https://www.chandrikadaily.com/the-failure-of-extremism.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Dec 2025 03:51:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[puthur rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368937</guid>

					<description><![CDATA[ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.]]></description>
										<content:encoded><![CDATA[<p>കുറേ നാളായി മനസ്സില്&#x200d; തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്&#x200d; ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്&#x200d;വിയല്ല. ആദയങ്ങളില്&#x200d;നിന്ന് സ്വാര്&#x200d;ത്ഥ താല്&#x200d;പര്യങ്ങളിലേക്കും ധാര്&#x200d;മിക മൂല്യങ്ങളില്&#x200d; നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്&#x200d;നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്&#x200d;ഗീയതയെ നേരിടാന്&#x200d; മൃദു വര്&#x200d;ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്&#x200d;ഷത്തിനിടയില്&#x200d; കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന്&#x200d; എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്&#x200d; ഉപേക്ഷിച്ച പാര്&#x200d;ട്ടി സംവിധാനത്തിന്റെ തന്നെയാണ്.</p>
<p>2016-ലും 2021-ലും എളുപ്പത്തില്&#x200d; കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്&#x200d;, പാര്&#x200d;ട്ടിയെ തന്റെ വ്യക്തിത്വത്തില്&#x200d; കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്&#x200d;, ഡസന്&#x200d; കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്&#x200d;, ഔദ്യോഗിക വസതിയില്&#x200d; കോടികള്&#x200d; ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്&#x200d;, രണ്ട് വാഹ നങ്ങള്&#x200d; ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്&#x200d; അധികാരത്തിന്റെ ആര്&#x200d; ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്&#x200d; പിണറായി. ഇ.എം.എസ്, നയനാര്&#x200d; പുലര്&#x200d;ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്&#x200d;ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.</p>
<p>മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്&#x200d;. കഴിഞ്ഞ ഇരുപത്തഞ്ചു വര്&#x200d;ഷത്തിനിടയില്&#x200d; 2010 ല്&#x200d; മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്&#x200d; മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്&#x200d; അരിവാള്&#x200d; ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്&#x200d; മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്&#x200d;ട്ടിയോടൊപ്പം നിന്നിരുന്നവര്&#x200d; അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ<br />
കഴിഞ്ഞ പത്തു വര്&#x200d;ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്&#x200d; വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്&#x200d;ന്നുവീണ ഒരു സന്ദര്&#x200d;ഭം കേരള ചരിത്രത്തില്&#x200d; ഉണ്ടായിട്ടില്ല. കേരളത്തില്&#x200d; ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്&#x200d; മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്&#x200d;ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്&#x200d;ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്&#x200d; കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന്&#x200d; വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്&#x200d;ത്താന്&#x200d; വര്&#x200d;ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്&#x200d;ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചാണ്.</p>
<p>ആനുകൂല്യങ്ങള്&#x200d; സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്&#x200d; കേരളത്തിലെ മാര്&#x200d;ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്&#x200d;ക്കാര്&#x200d; വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്&#x200d;ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്&#x200d; വില കല്&#x200d;പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്&#x200d; ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്&#x200d; അവര്&#x200d; മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്&#x200d;ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിച്ചു. കിറ്റുകള്&#x200d; നല്&#x200d;കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്&#x200d; സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്&#x200d;സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്&#x200d;ട്ടിയില്&#x200d; തുടരാന്&#x200d; അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്&#x200d; കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്&#x200d;കുന്നത്. അധികാരം ലഭിച്ചാല്&#x200d; നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്&#x200d;ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്&#x200d;ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്&#x200d; ആദ്യം ചേരുകയും എതിര്&#x200d;പ്പ് ശക്ത മായപ്പോള്&#x200d; മടികൂടാതെ പിന്&#x200d;വാങ്ങുക<br />
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്&#x200d;, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്&#x200d;ത്തിക്കുന്ന പാര്&#x200d;ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്&#x200d;, സര്&#x200d;ക്കാര്&#x200d; നേട്ടങ്ങള്&#x200d; വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്&#x200d;ണമായും രാഹുല്&#x200d; മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്&#x200d; തന്നെ മുഖ്യമന്ത്രി കോണ്&#x200d;ഗ്രസിനെ &#8216;സ്ത്രീലമ്പടന്മാരുടെ പാര്&#x200d;ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്&#x200d; ഭരണപരമായ പരാജയങ്ങള്&#x200d; മറച്ചുവെക്കാമെന്ന് കരുതിയതില്&#x200d; പാര്&#x200d;ട്ടി പരിതാപകരമായി പരാജയപ്പെട്ടു.</p>
<p>കേരളത്തിലെ മുസ്ലിംകള്&#x200d;ക്കെതിരെയും അവര്&#x200d;ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്&#x200d;ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്&#x200d; അവരെ കൂടി ഇട തൂ സഖാക്കള്&#x200d; അവഹേളിച്ചു ജനങ്ങള്&#x200d; ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്&#x200d; മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വോട്ടുനല്&#x200d;കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്&#x200d; ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്&#x200d; തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്&#x200d; പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന്&#x200d; ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-failure-of-extremism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
