<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PUTHURRAHMAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/puthurrahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Nov 2025 10:01:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PUTHURRAHMAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഷം പുരളും പ്രചാരണങ്ങൾ</title>
		<link>https://www.chandrikadaily.com/poisonous-campaigns.html</link>
					<comments>https://www.chandrikadaily.com/poisonous-campaigns.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 22 Nov 2025 10:01:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PUTHURRAHMAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364758</guid>

					<description><![CDATA[പുത്തൂര്‍ റഹ്‌മാന്‍
]]></description>
										<content:encoded><![CDATA[<p>നാട്ടില്&#x200d; മഴ പെയ്താലും ഇല്ലെങ്കിലും വരേ മുസ്ലിം സമുദായമാണ് എല്ലാത്തിനും കാരണം എന്ന് കണ്ടെത്തുന്ന ഒരു വിദ്വേഷ സംസ്‌ക്കാരം വളര്&#x200d;ന്നു വലുതായിക്കഴിഞ്ഞു. കോവിഡും നിപ്പയും പോലുള്ള പകര്&#x200d;ച്ച വ്യാധികള്&#x200d; വരേ മുസ്ലിംകള്&#x200d;ക്കെതിരായ വെറുപ്പുല്&#x200d;പാദനത്തിനുള്ള ഉപായങ്ങളായി വികസിപ്പിച്ചെടുത്തവരാണ് രാജ്യം ഭരിക്കുന്നത്. രോഗം വന്നോ അപകടം വന്നോ മരണപ്പെടുന്നവര് മുസ്ലിംകളായാല്&#x200d; അതില്&#x200d; ആഹ്ലാദിച്ചും അവഹേളിച്ചും സംസാരിക്കുന്ന മാനസിക രോഗികളെ നവസാമൂഹിക മാധ്യമങ്ങളില്&#x200d; എത്ര വേണമെങ്കിലും കാണാം. ക്ഷേത്രച്ചുമരുകളില്&#x200d; &#8216;ഐ ലൗ മുഹമ്മദ്&#8217; എന്നെഴുതി മുസ്ലിംകളുടെ തലയില്&#x200d; വെച്ചുകെട്ടി കുഴപ്പമുണ്ടാക്കാന്&#x200d; ശ്രമിച്ച തീവ്ര വാദികള്&#x200d; രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്&#x200d; നിന്നല്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്&#x200d; അവരുപയോഗിച്ച കാറില്&#x200d; മാഷാ അള്ളാ എന്ന സ്റ്റിക്കര്&#x200d; ഒട്ടിച്ചത് മുസ്ലിംകളാണ് പ്രതികള്&#x200d; എന്ന് വരുത്തിത്തീര്&#x200d;ക്കാനായിരുന്നു. രാജ്യത്ത് എവിടെയും വിജയിപ്പിച്ചെടുക്കാവുന്ന ഒരു ഫോര്&#x200d;മുല പോലെ മുസ്ലിംകളെ പ്രതിയാക്കലും അപരവല്&#x200d;ക്കരിക്കലും സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. മാനവികതയുടെ ശവമഞ്ചം പേറുന്ന മൃഗതുല്യരായ സോമ്പികളുടെ രാജ്യമായി നമ്മുടെ നാട് മാറിയത് എത്ര വേഗത്തിലാണ്.</p>
<p>ഇയ്യിടെ വായിച്ച ഒരു വാര്&#x200d;ത്ത 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്&#x200d; തുറുങ്കിലടച്ച ഒരാളെ ഇരുപത്തിയൊമ്പത് വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം വെറുതെ വിട്ടുവെന്നാണ്. പ്രസ്തുത കേസില്&#x200d; ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് അലഹബാദ് ഹൈകോടതി വെറുതെ വിട്ടത്. പതിനാറു യാത്രക്കാര്&#x200d; മരിക്കുകയും അമ്പതോളം പേര്&#x200d;ക്കു പരിക്കേള്&#x200d;ക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ കേസായിരുന്നു അത്. പ്രതി പോലീസിന് മുന്നില്&#x200d; കുറ്റസമ്മതം നടത്തി എന്നുപോലും രേഖപ്പെടുത്തിയ കേസാണ്. ഇപ്പോള്&#x200d; പ്രതിയല്ല എന്ന് കണ്ടെത്തി ജസ്റ്റിസ് സിദ്ധാര്&#x200d;ത്ഥയും ജസ്റ്റിസ് റാം മനോഹര്&#x200d; നാരായന്&#x200d; മിഷ്രയും മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടിരിക്കുന്നു. ഡല്&#x200d;ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്&#x200d;സികള്&#x200d; നല്&#x200d;കുന്ന വിവരങ്ങള്&#x200d; വായിച്ചും വിശകലനം ചെയതും രാജ്യത്തെ മാധ്യമങ്ങള്&#x200d; കുളം കലക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുന്&#x200d; പറഞ്ഞ വാര്&#x200d;ത്തയും നമ്മള്&#x200d; വായിക്കുന്നത്. ഒരു കോലാഹലവും ഇല്ലാതെ ആ വാര്&#x200d;ത്ത വന്ന വഴിക്കു തന്നെ അപ്രത്യക്ഷമായി. ഡല്&#x200d;ഹി സ്‌ഫോടനത്തിനു പിന്നില്&#x200d; കശ്മീരില്&#x200d; നിന്നുള്ള ഡോക്ടര്&#x200d;മാര്&#x200d; എന്ന നിഗമനത്തിലേക്ക് പോലീസ് എത്തേണ്ട താമസം, മുസ്ലിംകളായ ഡോക്ടര്&#x200d;മാരെ മുഴുവന്&#x200d; ഭീകരന്മാരാകാന്&#x200d; സാധ്യതയുള്ളവരായി കരുതണമെന്ന വാദവുമായി ഒരു മലയാളം ടി.വി ചാനല്&#x200d; രംഗത്തെത്തിയതിനു നമ്മള്&#x200d; സാക്ഷിയായി.</p>
<p>ഗാസിയബാദ് സ്‌ഫോടാനേക്കസു പോലെ വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം ആവിയായി പോയ എത്രയോ കേസുകള്&#x200d; നമ്മുടെ മുമ്പാകെയുണ്ട്. കൊല്ലിച്ചവര്&#x200d; അവര്&#x200d;ക്ക് വേണ്ട ഫലം കൊയ്യുകയും കൊല്ലപ്പെട്ടവര്&#x200d; എന്തിനെന്നറിയാതെ മരിച്ചു വീഴുകയും ചെയ്ത, എത്രയോ കുടുംബങ്ങള്&#x200d; എത്രയോ വര്&#x200d;ഷങ്ങള്&#x200d; കണ്ണീരുണങ്ങാതെ വേദനിക്കുന്ന ദുരന്തങ്ങള്&#x200d;. ഈ പാതകങ്ങള്&#x200d;ക്കു പിന്നിലെ യഥാര്&#x200d;ത്ഥ കുറ്റവാളികളെ തിരിശീലക്ക് പിന്നിലാക്കി മുസ്ലിം സമുദായത്തെ ഭീകരസംഘമാക്കി നിലനിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്ന ഭരണകൂട ഭീകരതയാണിത്. ഭീകരതക്ക് വളമിട്ടുകൊണ്ട് അതുവഴി നേട്ടം കൊഴിയുന്ന ദുഷ്ടശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറുകയാണ് അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ക്രമസമാധാന സംവിധാനങ്ങളെല്ലാം..</p>
<p>രാജ്യത്ത് എന്ത് സംഭവിച്ചാലും ഉടനടി ഒരു സമൂഹത്തെ ലക്ഷ്യമിട്ടു വിരല്&#x200d; ചൂണ്ടുന്ന മുന്&#x200d;കൂറായി നിര്&#x200d;ണയിക്കപ്പെട്ട ഒരു രീതി സാര്&#x200d;വത്രികമായിരിക്കുന്നു. വിശദീകരണങ്ങളും കണക്കുകളും വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടുകള്&#x200d; ആരും ഉന്നയിക്കുന്നുമില്ല. ഒരു സ്‌ഫോടനം നടന്നാല്&#x200d; അതിന്റെ തൊട്ടു പിന്നാലെ അതിന്റെ ശബ്ദത്തേക്കാള്&#x200d; വലുപ്പത്തില്&#x200d; ഉയരുന്ന ശബ്ദം ഏതു മതക്കാരാണതിനു പിന്നിലെന്നതാണ്. മാധ്യമങ്ങള്&#x200d; കൂട്ടത്തോടെ സംശയാസ്പദമായ വിവരണങ്ങള്&#x200d; മനല്&#x200d;കി അതിനെ കൊഴുപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ എല്ലാ ദൗര്&#x200d;ഭാഗ്യത്തിന്റെയും ദുരന്തത്തിന്റെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ-പ്രചരണ കിംവദന്തിക്കൂട്ടം അതിനായി എപ്പോഴും പണിയെടുക്കുന്നു.</p>
<p>ഉദാഹരണങ്ങള്&#x200d; അനവധിയാണ്. ഇത്തരം സംഭവങ്ങള്&#x200d; ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇവ ഒരു വലിയ പദ്ധതിയുടെ സ്ഥിരമായി ആവര്&#x200d;ത്തിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. ഒരു സമൂഹത്തെ രാജ്യത്തിന്റെയും ജനതയുടെയും ശത്രുവാക്കുന്ന ദാരുണവും എന്നാല്&#x200d; മനശ്ശാസ്ത്രപരവുമായ രാഷ്ട്രീയ പരിശീലനത്തിന്റെ ഭാഗം കൂടിയാണിത്. ഇരുപത്തിയൊമ്പതു വര്&#x200d;ഷം കുറ്റക്കാരനായി ഒരു നിരപരാധി ജയിലില്&#x200d; കിടന്നാല്&#x200d; അതിന് ഉത്തരവാദി ആരാണ്? മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാന്&#x200d; വേണ്ടിയുള്ള വീഴ്ചകള്&#x200d; ആവര്&#x200d;ത്തിക്കുമ്പോള്&#x200d;, നിരപരാധികളായ പൗരന്മാരുടെ ജീവനെടുക്കുന്ന ഈ സ്‌ഫോടനങ്ങള്&#x200d; ആരാണ് തീര്&#x200d;ക്കുന്നത്? ഡല്&#x200d;ഹി സ്ഫോടനവും ഇതേ വഴിയിലേയ്‌ക്കോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വാര്&#x200d;ത്തകള്&#x200d;. ക്‌സറ്റഡിയിലെടുത്ത പ്രതികളുടെ പേരും രൂപവും വെളിപ്പെടുത്തിയുള്ള വാര്&#x200d;ത്താ വിക്ഷേപണവും ചര്&#x200d;വ്വിത ചര്&#x200d;വ്വണവും ഒരു ഘട്ടമെത്തുമ്പോള്&#x200d; അവര്&#x200d; വിട്ടയക്കപ്പെടുന്നു. അവരല്ല പ്രതികളെന്ന വാര്&#x200d;ത്ത വരുന്നു. അപ്പോഴേക്കും ദേശീയ മാധ്യമങ്ങളുടെ മുന്&#x200d;കൂര്&#x200d; നിശ്ചിതമായ കോപം മുസ്ലിംകള്&#x200d;ക്കെതിരെ അണപൊട്ടി ഒഴുകിക്കഴിഞ്ഞിരിക്കും.</p>
<p>ഇത് പൗരസമൂഹം ചേര്&#x200d;ന്നുനിന്ന് ചോദിക്കേണ്ട വലിയ ഒരു ചോദ്യമാണ്: എന്തുകൊണ്ട് ചില സംഭവങ്ങള്&#x200d;ക്ക് &#8221;മത ഇടയാളം&#8221; ഇട്ടുകൊടുക്കാന്&#x200d; മാധ്യമങ്ങള്&#x200d; അത്രമേല്&#x200d; മല്&#x200d;സരിക്കുന്നു. എന്തുകൊണ്ട് ചില സംഭവങ്ങളില്&#x200d; അവര്&#x200d; അത്രതന്നെ മിണ്ടാതെയാവുന്നു? കാരണം ലളിതമാണ്. തങ്ങളുണ്ടാക്കിയ നിഗമനത്തെ പിന്തുണയ്ക്കുന്ന കഥകള്&#x200d; ലഭിക്കാത്തപ്പോള്&#x200d; അവര്&#x200d; വാര്&#x200d;ത്ത മുക്കിക്കളയുന്നു. സോഷ്യല്&#x200d; മീഡിയയുടെ അല്&#x200d;ഗൊരിതങ്ങള്&#x200d;, വാട്‌സ്ആപ്പ് യുണിവേഴ്സ്, പ്രോപ്പഗണ്ട ചാനലുകള്&#x200d; എല്ലാം ചേര്&#x200d;ന്ന് ഒരു വലിയ യന്ത്രം ഇന്ത്യയില്&#x200d; വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുന്നു. ഒരു സമൂഹത്തോട് വിരോധം പുലര്&#x200d;ത്തണം എന്ന ദുഷ്ട ആശയത്തെ സാധാരണമാക്കുന്ന ഒരു യന്ത്രം. ഈ യന്ത്രം ഇരയെയും കുറ്റവാളിയെയും മാറ്റിമറിക്കുന്നു. അത് മനുഷ്യരെ മനശ്ശാസ്ത്രപരമായി അടിമകളാക്കുന്നു. കാരുണ്യം ഇല്ലാത്ത, ചോദ്യശേഷി ഇല്ലാത്ത, സംശയിക്കാത്ത ജനങ്ങള്&#x200d;.</p>
<p>സത്യം വ്യക്തമായി പുറത്തു വന്നാല്&#x200d; പല മതിലുകളും ഇടിഞ്ഞു വീഴും. മിഥ്യകള്&#x200d; പൊളിഞ്ഞു പോകും. പഴയ പ്രചാരണങ്ങള്&#x200d;ക്ക് പിന്നിലെ തന്ത്രങ്ങള്&#x200d; പുറത്താകുമെന്നത് എപ്പോഴും ഭരണകൂടം ഭയക്കുന്നു. ഒരു സമൂഹത്തെയൊന്നാകെ ആവര്&#x200d;ത്തിച്ച് കുറ്റവാളികളാക്കി ചിത്രീകരിക്കുമ്പോള്&#x200d; യഥാര്&#x200d;ത്ഥ കുറ്റവാളികള്&#x200d; രക്ഷപ്പെടുന്നു. അന്വേഷണങ്ങള്&#x200d; വഴിതെറ്റുന്നു. നിരപരാധികള്&#x200d;ക്ക് ശിക്ഷ. കുടുംബങ്ങള്&#x200d;ക്ക് തകര്&#x200d;ച്ച. ഫലമോ രാജ്യത്ത് ഭയം, വെറുപ്പ്, ഒറ്റപ്പെടുത്തല്&#x200d;. മറ്റൊരു വലിയ പിവത്തു കൂടി ഇതിനുണ്ട്. ഒരു സമൂഹത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ആ സമൂഹത്തിലെ യുവാക്കളെ തന്നെ നിരാശയുടെയും ക്രോധത്തിന്റെയും ഇടയിലേക്ക് തള്ളുന്നു. ഇതാണ് യഥാര്&#x200d;ത്ഥ അപകടം. ഇപ്പോള്&#x200d; ഉറക്കെ ചോദിക്കേണ്ട ചോദ്യമിതാണ്. ഭരണകൂടം ഭീകരവാദത്തെ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്? അല്ലെങ്കില്&#x200d; ഒരു സമൂഹത്തെ അതിലേക്ക് തള്ളി വിടാനാണോ ശ്രമിക്കുന്നത്?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poisonous-campaigns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകീകൃത സിവില്&#x200d; കോഡ് മുസ്‌ലിം വൈകാരിക പ്രശ്‌നമല്ല- ലേഖനം</title>
		<link>https://www.chandrikadaily.com/ucc-chandrika.html</link>
					<comments>https://www.chandrikadaily.com/ucc-chandrika.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 06 Jul 2023 03:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[PUTHURRAHMAN]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263125</guid>

					<description><![CDATA[ഏക സിവില്&#x200d; കോഡിന് ഏക തടസം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.]]></description>
										<content:encoded><![CDATA[<p><strong>പുത്തൂര്&#x200d; റഹ്മാന്&#x200d;</strong></p>
<p>സംഘ്പരിവാര്&#x200d; അജണ്ടയിലെ പ്രധാന ഇനമായ രാജ്യത്തിനൊരു ഏകീകൃത സിവില്&#x200d; കോഡ് എന്ന കുപ്പിക്കുള്ളിലെ ഭൂതത്തെ ബി.ജെ.പി വീണ്ടും പുറത്തെടുത്തുകഴിഞ്ഞു. പതിനാറാം നൂറ്റാണ്ടു മുതല്&#x200d; രാജ്യത്തു നിലനിന്ന ബാബരി മസ്ജിദ് തകര്&#x200d;ത്ത് തല്&#x200d;സ്ഥാനത്ത് രാമക്ഷേത്രം പണിയുക എന്ന ഹിന്ദുത്വ വികാരോദ്ദീപനം കൊണ്ട് മുന്നോട്ടുപോയവര്&#x200d;ക്ക് പുതിയ വൈകാരിക പരിപാടി വേണം. ഇലക്ഷന്&#x200d; ജയിക്കാന്&#x200d; ഇനിയുള്ള ഉപായമാണ് ഈ യൂണിഫോം സിവില്&#x200d; കോഡ്. 1995ലും 2017ലും സുപ്രീം കോടതി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതാണെങ്കിലും ഒരു കരടു രൂപരേഖ പോലും നിലവില്&#x200d; എഴുതപ്പെട്ടിട്ടില്ലാത്ത ഏകീകൃത സിവില്&#x200d; കോഡ് എന്ന ഇല്ലാത്ത നിയമാവലികളുടെ പേരില്&#x200d; നാട് വാഗ്വാദത്തിലേക്കും ജനങ്ങളുടെ ഭിന്നിപ്പിലേക്കും എടുത്തെറിയപ്പെടുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ നാലു വര്&#x200d;ഷത്തിന് ശേഷം 2018ല്&#x200d;, ഏകൃകൃത സിവില്&#x200d; കോഡ് ആവശ്യമില്ലെന്നും അഭികാമ്യമല്ലെന്നും ഇന്ത്യന്&#x200d; ലോ കമ്മീഷന്&#x200d; വ്യക്തമാക്കിയതയാണ്. ഇപ്പോഴിതാ വീണ്ടും ഏകൃകൃത സിവില്&#x200d; കോഡും ലോ കമ്മീഷന്റെ അഭിപ്രായ സമാഹരണവും ചര്&#x200d;ച്ചകളും ആരംഭിച്ചിരിക്കുന്നു.</p>
<p>ഈ ചര്&#x200d;ച്ചകളുടെ പ്രധാന ഭാഗം എപ്പോഴും മുസ്‌ലിംകള്&#x200d;ക്ക് സംവരണം ചെയ്തിരിക്കുന്നു. ഏകീകൃത സിവില്&#x200d;കോഡ് ഒരു ഹിന്ദുമുസ്‌ലിം പ്രശ്‌നമാണെന്ന രൂപത്തിലാണ് തര്&#x200d;ക്കങ്ങള്&#x200d; മുഴുവന്&#x200d;. മുസ്‌ലിം സമുദായത്തെ അപരന്മാരാക്കിയും ശത്രുക്കളാക്കിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും അതുവഴി രാഷ്ട്രീയ വിജയം നേടുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെടുത്തിയ സംഘ്പരിവാരത്തെ സഹായിക്കുന്ന തരത്തിലാണ് ചര്&#x200d;ച്ചകളെല്ലാം. വാസ്തവത്തില്&#x200d; ഇന്ത്യയില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് നടപ്പിലാക്കാന്&#x200d; ഭരണഘടനാ നിര്&#x200d;മാതാക്കള്&#x200d; ഉദ്ദേശിച്ചിരുന്നെങ്കില്&#x200d;, ഭരണഘടനയുടെ 44 ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനങ്ങള്&#x200d;ക്കുള്ള നയതത്വ നിര്&#x200d;ദേശത്തിന്റെ ഭാഗമായിട്ടായിരുന്നില്ല അതു രേഖപ്പെടുത്തേണ്ടത്. നമ്മുടെ മഹത്തായ ഭരണഘടനയില്&#x200d; ഗവണ്&#x200d;മെന്റിനുള്ള മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; മാത്രമായാണ് ഏകീകൃത സിവില്&#x200d; കോഡിന്റെ കാര്യം ചേര്&#x200d;ത്തിരിക്കുന്നത്. അവ കര്&#x200d;ശനമായി പിന്തുടരേണ്ട ആവശ്യമില്ല, ഏതെങ്കിലും കോടതിക്ക് അവ നടപ്പിലാക്കാനും കഴിയില്ല എന്നതാണ് ഭരണഘടനാ പണ്ഡിതരുടെ അഭിപ്രായം. സദ്ഭരണത്തിലേക്ക് നയിക്കുന്നതിനുള്ള ക്രിയാത്മകമായ ബാധ്യത മാത്രമായി ചേര്&#x200d;ക്കപ്പെട്ട ഒരു നിര്&#x200d;ദേശത്തെയാണ് ഇന്ത്യയിലാകെ വിഭാഗീയത വളര്&#x200d;ത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോള്&#x200d; വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഇന്ത്യ മതേതര, ജനാധിപത്യ, റിപബ്ലിക് ആണെന്ന് ഇന്ത്യന്&#x200d; ഭരണഘടനയുടെ ആമുഖം അര്&#x200d;ത്ഥ ശങ്കയില്ലാതെ പറയുന്നു. ഈ അടിസ്ഥാന തത്വം പൂര്&#x200d;ണമായും പാലിക്കാനാവാത്തവര്&#x200d; ഒരു ഭാഗികമായ നിര്&#x200d;ദേശത്തെ പൊക്കിപ്പിടിച്ചുവരുന്നതില്&#x200d; തന്നെയുണ്ട് ദുരുദ്ദേശ്യം. ഇന്ത്യന്&#x200d; ഭരണഘടന നമ്മുടെ രാജ്യത്തെ ഒരു &#8216;മതേതര&#8217; ജനാധിപത്യ റിപബ്ലിക്കായി വിഭാവനം ചെയ്തു. അതിനര്&#x200d;ത്ഥം രാജ്യത്തിന് ഔദ്യോഗിക മതം ഇല്ലെന്നാണ്. മറ്റൊരു രീതിയില്&#x200d; പറഞ്ഞാല്&#x200d; ഭരണകൂടം ഏതെങ്കിലും പ്രത്യേക മതത്തില്&#x200d; പ്രവര്&#x200d;ത്തിക്കുകയോ മതത്തിന്റെ അടിസ്ഥാനത്തില്&#x200d; വിവേചനം കാണിക്കുകയോ ചെയ്യരുതെന്നാണ്. ഇന്ത്യന്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 25 ഉം 26 ഉം പ്രാബല്യത്തില്&#x200d; വരുത്താവുന്ന മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും മതപരമായ കാര്യങ്ങള്&#x200d; നടത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.</p>
<p>അതേ സമയം, ആര്&#x200d;ട്ടിക്കിള്&#x200d; 44, ഇന്ത്യയില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് രൂപപ്പെടുത്താന്&#x200d; ശ്രമിക്കേണ്ടതുണ്ടെന്ന നിര്&#x200d;ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെ ലിംഗനീതിയുടെ ആശയമായി അവതരിപ്പിച്ചുകൊണ്ടാണ് അനുകൂലിക്കുന്നവര്&#x200d; സംസാരിക്കുന്നത് എന്നതാണ് വലിയ തമാശ. രാജ്യത്ത് നിലവിലുള്ള അംഗീകൃത സിവില്&#x200d; നിയമങ്ങള്&#x200d; ഇന്ത്യ അതിനുള്ളില്&#x200d; താമസിക്കുന്ന വൈവിധ്യമാര്&#x200d;ന്ന ജനങ്ങളെ എങ്ങനെ ഉള്&#x200d;ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ്. നാനാത്വത്തില്&#x200d; ഏകത്വം എന്ന നമ്മുടെ മതേതരമൂല്യങ്ങളുടെ പ്രകടനവുമാണത്. സമത്വത്തിനുള്ള അവകാശവും വിവേചനമില്ലായ്മയും പോലെ സ്വന്തം മതം പിന്തുടരാനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്&#x200d; നിലവിലുണ്ട്. ഏറെ വൈവിധ്യമാര്&#x200d;ന്ന ജനവിഭാഗങ്ങളെ അവരുടെ മതപാരമ്പര്യങ്ങള്&#x200d; ആചരിക്കാന്&#x200d; അനുവദിച്ചുകൊണ്ട്, വ്യക്തിപരമായ നിയമങ്ങളുടെ വ്യവസ്ഥകള്&#x200d; പാലിക്കാന്&#x200d; കഴിയുന്ന ഒരു വഴിയാണ് ഇന്ത്യ സ്വീകരിച്ചത്. ആ സുന്ദരമായ ഇന്ത്യ അല്&#x200d;പമെങ്കിലും ബാക്കിയുണ്ടെങ്കില്&#x200d; അതുകൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ നീക്കത്തിനു പിന്നിലെന്നു തിരിച്ചറിയാത്ത ചര്&#x200d;ച്ചക്കാരെക്കൊണ്ട് പൊറുതിമുട്ടിയ ദിവസങ്ങളാണിപ്പോള്&#x200d; നമുക്കുള്ളത്.<br />
നമ്മുടെ ഭരണഘടന പ്രകാരം നിയമസങ്കല്&#x200d;പ്പവും മതസങ്കല്&#x200d;പ്പവും വ്യത്യസ്തമാണ്. ഇന്ത്യന്&#x200d; ഭരണഘടന രാജ്യത്തെ പൗരന്മാരെ അവരുടെ ഇഷ്ടാനുസൃതമുള്ള മതം പിന്തുടരാന്&#x200d; അനുവദിക്കുന്നു. അതിന്റെ അര്&#x200d;ത്ഥം മതപരമായ ജീവിതവും മതനിയമങ്ങളും പാലിക്കുക എന്നതും ഭരണഘടന മൗലിക അവകാശമായി വകവച്ചുതരുന്നുവെന്നതാണ്. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയില്&#x200d; ബി.ജെ.പി പ്രഖ്യാപിച്ച ഏകീകൃത സിവില്&#x200d; കോഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്&#x200d; നമുക്കറിയാവുന്ന യാഥാര്&#x200d;ത്ഥ്യം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിലേക്കിനി ഏറെ സമയമില്ലെന്നതാണ്. ന്യൂനപക്ഷങ്ങളുടെ മതപരമായ ആചാരങ്ങള്&#x200d;ക്കും അവരുടെ വ്യക്തിനിയമങ്ങള്&#x200d;ക്കും നല്&#x200d;കിയിട്ടുള്ള ഭരണഘടനാപരമായ ഉറപ്പുകള്&#x200d; ലംഘിക്കുന്നതിനാല്&#x200d; മത ന്യൂനപക്ഷങ്ങളും മതേതരചിന്ത പുലര്&#x200d;ത്തുന്നവരും ഇതിനെ എതിര്&#x200d;ക്കും. രാജ്യത്തു നടക്കുന്ന സംവാദങ്ങളുടെ ഗതി ഇപ്പോള്&#x200d; എല്ലാവര്&#x200d;ക്കും അറിയാം. ഏകീകൃത സിവില്&#x200d; കോഡിനായി ആവേശത്തോടെ മുറവിളി കൂട്ടുക മാത്രമല്ല മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാനതൊരു വഴിയായി സ്വീകരിക്കുകയും ചെയ്യും. ഏകീകൃത സിവില്&#x200d; കോഡ് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വ്യക്തതയില്ല. എന്നാല്&#x200d; രാജ്യത്തെ മുച്ചൂടും മൂടുന്ന ഹിന്ദുത്വ പ്രവണതകള്&#x200d; കുത്തിനിറച്ച ഒരു നിയമവാലിയെ ഏകീകൃത സിവില്&#x200d; കോഡ് എന്ന പേരിലവതരിപ്പിക്കാനാണ് സാധ്യത എന്നതിവല്&#x200d; ഇന്നാര്&#x200d;ക്കും സംശയമില്ല. കാരണം ആര്&#x200d;.എസ്.എസ് ലക്ഷ്യം വെക്കുന്ന ഹിന്ദുരാജ്യ രൂപീകരണത്തിലേക്കാണീ ചാട്ടമെന്നതാണ് സത്യം. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപനം നേരത്തെ തന്നെ പ്രധാനമന്ത്രി ആരംഭിച്ചതാണ്.</p>
<p>നേരത്തെ ലിംഗസമത്വവും ലിംഗനീതിയും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് ചേര്&#x200d;ത്തത്. ലിംഗനീതിയാണ് മുന്&#x200d;ഗണനയെങ്കില്&#x200d;, ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമായതിനാല്&#x200d;, അത്തരത്തില്&#x200d; നിയമനിര്&#x200d;മാണം നടത്തുകയാണല്ലോ വേണ്ടത്. ആര്&#x200d;.എസ്.എസ് നേതൃത്വത്തില്&#x200d; എത്ര സ്ത്രീകളുണ്ട് എന്ന ചോദ്യം രാജ്യത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. ലിംഗസമത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള ബി.ജെ.പിയുടെ ആശങ്ക വിവേചനപരമായ ഹൈന്ദവ ആചാരങ്ങള്&#x200d; വരുമ്പോള്&#x200d; ഇല്ലാതാകുന്നു എന്നതാണ് സത്യം. 2018ല്&#x200d; ശബരിമല ക്ഷേത്രത്തില്&#x200d; പത്തിനും അമ്പതിനും ഇടയില്&#x200d; പ്രായമുള്ള സ്ത്രീകള്&#x200d; പ്രവേശിച്ചുകൂടെന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയപ്പോള്&#x200d; അത് വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്&#x200d;കുന്ന ഉറപ്പുകളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോള്&#x200d; ഏകീകൃത സിവില്&#x200d; കോഡിനു ജയ് വിളിക്കുന്നത്. കേരളത്തില്&#x200d; തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിര്&#x200d;ത്തുകൊണ്ടുള്ള കോലാഹലം ബി.ജെ.പി ആസൂത്രണം ചെയ്തതു നാം മറന്നിട്ടില്ല.</p>
<p>കേരളത്തിലെ ഇടതുപക്ഷത്തിനും മതന്യൂനപക്ഷങ്ങള്&#x200d;ക്കുമെതിരെ ഒരു സാങ്കല്&#x200d;പികമായ ഹിന്ദുജനമനസ് രൂപപ്പെടുത്തുകയും കേരളത്തെ തങ്ങളുടെ വരുതിയിലാക്കാന്&#x200d; അത് ഉപയോഗിക്കുകയുമാണ് അന്ന് ചേയ്തത്. ബി.ജെ.പി തിരഞ്ഞെടുപ്പു വിജയങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു സ്വേച്ഛാധിപത്യ ജനകീയ രാഷ്ട്രീയം ഇന്ന് ദൃശ്യമാണ്. പ്രത്യക്ഷത്തില്&#x200d; പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നരേന്ദ്രമോദി തന്നെയും പറയാറും ചെയ്യാറും. മുത്തലാഖിനെതിരായ സുപ്രീം കോടതിയുടെ വിധിയെ പിന്തുണച്ചുകൊണ്ട്, മുസ്‌ലിം പുരുഷന്മാരെ മാത്രം വില്ലന്മാരാക്കുകയും മുസ്‌ലിംകളെ മുന്&#x200d; മതേതര സര്&#x200d;ക്കാരുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. എന്നാല്&#x200d; ഗുസ്തി താരങ്ങള്&#x200d; നേരിട്ട കടുത്ത ലൈംഗിക അതിക്രമങ്ങളെ പറ്റി ഇന്നേവരെ നമ്മുടെ പ്രധാനമന്ത്രി വാതുറന്നിട്ടുമില്ല.<br />
മുസ്‌ലിംകളെ കുറ്റക്കാരായി സ്ഥാപിക്കുക, പ്രതിസ്ഥാനത്തു നിര്&#x200d;ത്തുക, ഈ സാങ്കല്&#x200d;പിക വില്ലനെതിരെ യുദ്ധം പ്രഖ്യാപിക്കുക, ഹിന്ദുവികാരം ഉണര്&#x200d;ത്തുക, തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഫോര്&#x200d;മുല മുന്നില്&#x200d; കണ്ടാണ് ഏകീകൃത സിവില്&#x200d; കോഡ് ഇപ്പോള്&#x200d; പുറത്തെടുത്തിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് രാജ്യത്തെ മതേതര ജനാധിപത്യം വിശ്വാസികളില്&#x200d; നിന്നുണ്ടാവേണ്ടത്. ഏകീകൃതവും ഭൂരിപക്ഷഹിതം പാലിക്കപ്പെടുന്നതുമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന പ്രേരണ. എന്നാല്&#x200d; ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കുന്നത് ഹിന്ദുക്കള്&#x200d;ക്കിടയിലെ ഭിന്നത തുറന്നുകാട്ടുമെന്നതാണ് ഇപ്പോള്&#x200d; വ്യക്തമാകുന്നത്. അനന്തരാവകാശ കാര്യങ്ങളില്&#x200d; രാജ്യത്തെ ഹിന്ദുക്കളായ പുരുഷ അവകാശികള്&#x200d;ക്ക് നല്&#x200d;കുന്ന മുന്&#x200d;ഗണന, ഹിന്ദു ബഹുഭാര്യത്വം എന്നിവ പോലെ പരിഷ്‌കരിക്കാന്&#x200d; എളുപ്പമല്ലാത്ത വ്യക്തിനിയമ സംഹിതകള്&#x200d; വേറെയും നമ്മുടെ രാജ്യത്തുണ്ട്. ഏകീകൃത സിവില്&#x200d; കോഡ് സംബന്ധമായി ഇന്നലെ പാര്&#x200d;ലമെന്റ് സമിതി വിളിച്ചുകൂട്ടിയ യോഗത്തില്&#x200d; ഈ അഭിപ്രായ ഭിന്നതകള്&#x200d; പൊങ്ങിവന്നുകഴിഞ്ഞു. രാജ്യത്തെ ഗോത്രവര്&#x200d;ഗങ്ങളെ ഒഴിവാക്കിയുള്ള ഏകീകൃത സിവില്&#x200d; കോഡ് എന്ന തരത്തിലേക്ക് ഇന്നലെ തന്നെ നിയമമന്ത്രാലയം വന്നുകഴിഞ്ഞു.</p>
<p>ബി.ജെ.പി വിളവുകൊയ്യുന്ന വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; നിന്നും ഘടകകക്ഷികള്&#x200d; സമ്മര്&#x200d;ദ്ദം ആരംഭിച്ചതായും കാണാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ വിഷയം എടുത്തിടുന്ന ബി.ജെ.പി നേതൃത്വം ഏക സിവില്&#x200d; കോഡ് നടപ്പാക്കുന്ന രീതികള്&#x200d; ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പേടിപ്പിക്കാനുള്ള വിഷം പുരട്ടിയ അമ്പുമാത്രമാണിത്. രാജ്യത്തെ മുസ്‌ലിം സംഘടനകളും മതനേതൃത്വവും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്&#x200d; ഈ നീക്കത്തോട് പ്രതികരിക്കാതിരിക്കുകയാണ് ഉചിതമായ നടപടി. ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; അനുഭവിക്കുന്ന വ്യക്തിനിയമം അവകാശങ്ങള്&#x200d; ഇല്ലാതാവും എന്ന തരത്തിലേക്കു മാത്രമായി പ്രചാരണം നടക്കുകയാണ് ബി.ജെ.പിക്കു വേണ്ടത്. ആ ചൂണ്ടയില്&#x200d; നമ്മള്&#x200d; കൊത്താതിരുന്നാല്&#x200d; തന്നെ ഈ ചര്&#x200d;ച്ചകൊണ്ട് ഉദ്ദേശിക്കുന്ന ഫലം സംഘ്പരിവാറിനു ലഭിക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരുമിച്ചിരുന്നു ചര്&#x200d;ച്ച നടത്തിയ മുസ്‌ലിം സംഘടനകളുടെ നേതാക്കള്&#x200d; വിവേകപൂര്&#x200d;ണമായ ഈ തീരുമാനം കൈകൊണ്ടതും ഇതൊരു മുസ്‌ലിം വൈകാരിക പ്രശ്‌നമാക്കാന്&#x200d; അനുവദിക്കരുതെന്ന ധാരണയിലെത്തിയതും ഏറെ പ്രശംസനീയമായ കാര്യമാണ്. ഏക സിവില്&#x200d; കോഡിന് ഏക തടസം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്. ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ ഭൂമിയാണ് ഏകീകൃത സിവില്&#x200d; കോഡിനു വിസമ്മതിക്കുക എന്ന ചിന്തയാണ് നാം ഈയവസരത്തില്&#x200d; വളര്&#x200d;ത്തേണ്ടത്. ഹിന്ദുത്വ സ്വേച്ഛാധിപത്യം കൂടുതല്&#x200d; കൂടുതല്&#x200d; ശക്തി പ്രാപിക്കുന്ന കാലത്ത് അത് ഇന്ത്യയെ ഇന്ത്യയായി നിലനിര്&#x200d;ത്താനുള്ള ശ്രമം കൂടിയായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ucc-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
