<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>putin &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/putin/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 03 Oct 2025 05:13:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>putin &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ അപമാനം അംഗീകരിക്കില്ല: യുഎസിനെതിരെ ആഞ്ഞടിച്ച് പുടിന്‍</title>
		<link>https://www.chandrikadaily.com/iiindia-will-not-accept-humiliation-putin-lashes-out-at-us.html</link>
					<comments>https://www.chandrikadaily.com/iiindia-will-not-accept-humiliation-putin-lashes-out-at-us.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 03 Oct 2025 05:12:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[crudeoil]]></category>
		<category><![CDATA[India]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356588</guid>

					<description><![CDATA[റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ മോദിയെ പിന്തുണച്ച് പുടിന്‍ 
]]></description>
										<content:encoded><![CDATA[<p>മോസ്‌കോയുമായുള്ള ഊര്&#x200d;ജ വ്യാപാരം വെട്ടിക്കുറയ്ക്കാന്&#x200d; വ്യാപാര പങ്കാളിയായ ഇന്ത്യയെ സമ്മര്&#x200d;ദ്ദത്തിലാക്കിയതിന് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഭരണകൂടത്തെ റഷ്യന്&#x200d; പ്രസിഡന്റ് വ്ളാഡിമിര്&#x200d; പുടിന്&#x200d; വ്യാഴാഴ്ച വിമര്&#x200d;ശിച്ചു. ഇത് വാഷിംഗ്ടണിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ദക്ഷിണ റഷ്യയിലെ കരിങ്കടല്&#x200d; റിസോര്&#x200d;ട്ടായ സോച്ചിയില്&#x200d; ഇന്ത്യയുള്&#x200d;പ്പെടെ 140 രാജ്യങ്ങളില്&#x200d; നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാല്&#x200d;ഡായി ചര്&#x200d;ച്ചാ ഫോറത്തില്&#x200d; സംസാരിച്ച പുടിന്&#x200d;, റഷ്യയുടെ വ്യാപാര പങ്കാളികള്&#x200d;ക്ക് ഉയര്&#x200d;ന്ന താരിഫ് ചുമത്തിയാല്&#x200d;, അത് ആഗോള ഊര്&#x200d;ജ വില വര്&#x200d;ദ്ധിപ്പിക്കുമെന്നും പലിശ നിരക്ക് ഉയര്&#x200d;ത്താന്&#x200d; യുഎസ് ഫെഡറല്&#x200d; റിസര്&#x200d;വിനെ നിര്&#x200d;ബന്ധിക്കുമെന്നും പറഞ്ഞു. അത് അമേരിക്കന്&#x200d; സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ഡിസംബര്&#x200d; ആദ്യം നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദര്&#x200d;ശനത്തിനായുള്ള തന്റെ പ്രതീക്ഷയും റഷ്യന്&#x200d; പ്രസിഡന്റ് പ്രകടിപ്പിച്ചു. ന്യൂഡല്&#x200d;ഹിയില്&#x200d; നിന്ന് വന്&#x200d;തോതില്&#x200d; ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനാല്&#x200d; ഇന്ത്യയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്&#x200d; ആസൂത്രണം ചെയ്യാന്&#x200d; അദ്ദേഹം സര്&#x200d;ക്കാരിനോട് ഉത്തരവിട്ടു.</p>
<p>&#8216;ഞങ്ങള്&#x200d;ക്ക് ഇന്ത്യയുമായി ഒരിക്കലും പ്രശ്നങ്ങളോ അന്തര്&#x200d;സംസ്ഥാന സംഘര്&#x200d;ഷങ്ങളോ ഉണ്ടായിട്ടില്ല. ഒരിക്കലുമില്ല,&#8217; റഷ്യന്&#x200d; നേതാവ് കുറിച്ചു.</p>
<p>പുറത്തുനിന്നുള്ള സമ്മര്&#x200d;ദ്ദത്തിന് വഴങ്ങാന്&#x200d; ന്യൂഡല്&#x200d;ഹിക്ക് ഒരു കാരണവുമില്ലെന്ന് പുടിന്&#x200d; പറഞ്ഞു. സ്വയം അപമാനിക്കപ്പെടാന്&#x200d; ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>റഷ്യയുടെ ഊര്&#x200d;ജം വാങ്ങുന്നത് ഇന്ത്യ നിര്&#x200d;ത്തിയാല്&#x200d; 9 ബില്യണ്&#x200d; മുതല്&#x200d; 10 ബില്യണ്&#x200d; ഡോളര്&#x200d; വരെ നഷ്ടം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. &#8216;ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങള്&#x200d; എന്നെ വിശ്വസിക്കൂ, രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്&#x200d; സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആരുടെ മുന്നിലും ഒരു അപമാനവും അനുവദിക്കില്ലെന്നും&#8217; അദ്ദേഹം പറഞ്ഞു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സുഹൃത്തെന്ന് പുടിന്&#x200d; പരാമര്&#x200d;ശിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iiindia-will-not-accept-humiliation-putin-lashes-out-at-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാന നീക്കത്തിനിടെ യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം</title>
		<link>https://www.chandrikadaily.com/russian-attack-on-ukraine-during-peace-process.html</link>
					<comments>https://www.chandrikadaily.com/russian-attack-on-ukraine-during-peace-process.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 22 Aug 2025 07:32:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[uklraine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351306</guid>

					<description><![CDATA[അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.
]]></description>
										<content:encoded><![CDATA[<p>പടിഞ്ഞാറന്&#x200d; യുക്രെയ്‌നില്&#x200d; റഷ്യ ഒറ്റരാത്രികൊണ്ട് അപൂര്&#x200d;വ ഡ്രോണ്&#x200d;, മിസൈല്&#x200d; ആക്രമണം നടത്തി. അമേരിക്കന്&#x200d; ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് പ്ലാന്റ് ഉള്&#x200d;പ്പെടെയുള്ള ലക്ഷ്യങ്ങള്&#x200d; ആക്രമിക്കുകയും 3 വര്&#x200d;ഷം നീണ്ടുനില്&#x200d;ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്&#x200d; കൂടുതല്&#x200d; അനിശ്ചിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.</p>
<p>യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് കഴിഞ്ഞ ആഴ്ച അലാസ്‌കയില്&#x200d; റഷ്യന്&#x200d; പ്രസിഡന്റ് വ്ളാഡിമിര്&#x200d; പുടിനുമായി യുദ്ധത്തെക്കുറിച്ച് ചര്&#x200d;ച്ച ചെയ്തു. യുക്രേനിയന്&#x200d; പ്രസിഡന്റ് വോളോഡിമര്&#x200d; സെലെന്&#x200d;സ്‌കിയെയും യൂറോപ്യന്&#x200d; നേതാക്കളെയും തിങ്കളാഴ്ച വൈറ്റ് ഹൗസില്&#x200d; ആതിഥേയത്വം വഹിക്കും.</p>
<p>ഡ്രോണ്&#x200d; ഫാക്ടറികള്&#x200d;, സ്റ്റോറേജ് ഡിപ്പോകള്&#x200d;, മിസൈല്&#x200d; വിക്ഷേപണ കേന്ദ്രങ്ങള്&#x200d;, യുക്രേനിയന്&#x200d; സൈനികര്&#x200d; ഒത്തുകൂടിയ പ്രദേശങ്ങള്&#x200d; എന്നിവയുള്&#x200d;പ്പെടെ യുക്രേനിയന്&#x200d; സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ സംരംഭങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സിവിലിയന്&#x200d; പ്രദേശങ്ങള്&#x200d; ലക്ഷ്യമിടുന്നത് റഷ്യ ആവര്&#x200d;ത്തിച്ച് നിഷേധിച്ചു.</p>
<p>യുദ്ധം അവസാനിപ്പിക്കാനുള്ള പുടിന്റെ പ്രതിബദ്ധതയെ ട്രംപ് കഴിഞ്ഞ മാസം ചോദ്യം ചെയ്തു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russian-attack-on-ukraine-during-peace-process.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ &#8211; ഇറാന്‍ സംഘര്‍ഷം; പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ വിദേശ്യകാര്യ മന്ത്രി റഷ്യയിലേക്ക്</title>
		<link>https://www.chandrikadaily.com/israel-iran-conflict-irans-foreign-minister-to-russia-to-meet-with-putin.html</link>
					<comments>https://www.chandrikadaily.com/israel-iran-conflict-irans-foreign-minister-to-russia-to-meet-with-putin.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 22 Jun 2025 11:21:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345430</guid>

					<description><![CDATA[ഇസ്രാഈല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക പ്രവേശിച്ചതോടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ് പശ്ചിമേഷ്യ. ]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; &#8211; ഇറാന്&#x200d; സംഘര്&#x200d;ഷം രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; അമേരിക്ക പ്രവേശിച്ചതോടെ കൂടുതല്&#x200d; സങ്കീര്&#x200d;ണമായിരിക്കുകയാണ് പശ്ചിമേഷ്യ. അമേരിക്ക ഇസ്രാഈലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്&#x200d; ആക്രമിച്ചു. </p>
<p>ഇതോടെ പുടിനുമായി കൂടിക്കാഴ്ച നടത്താന്&#x200d; ഇറാന്&#x200d; വിദേശ്യകാര്യ മന്ത്രി റഷ്യയിലേക്ക്. ഇന്ന് മോസ്‌കോയിലേക്ക് പറക്കുമെന്നും തിങ്കളാഴ്ച റഷ്യന്&#x200d; പ്രസിഡന്റ് വ്ളാഡിമിര്&#x200d; പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാന്&#x200d; വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. &#8216;റഷ്യ ഇറാന്റെ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങള്&#x200d; എപ്പോഴും പരസ്പരം കൂടിയാലോചിക്കുകയും നിലപാടുകള്&#x200d; ഏകോപിപ്പിക്കുകയും ചെയ്യുന്നു&#8217; അരാഗ്ചി പറഞ്ഞു. </p>
<p>ശത്രുത അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി മധ്യസ്ഥത വഹിക്കാന്&#x200d; സാധ്യതയുള്ളതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തുര്&#x200d;ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്&#x200d;ദുഗനുമായി ഫലപ്രദമായ കൂടിക്കാഴ്ചകള്&#x200d; നടത്തിയതായും ഇറാന്&#x200d; വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനെതിരായ യുഎസ് ഭീഷണികള്&#x200d; തടയേണ്ടത് മുഴുവന്&#x200d; അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ ആണവ പരിപാടി പൂര്&#x200d;ണ്ണമായും സമാധാനപരമായി തുടരുന്നുവെന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-iran-conflict-irans-foreign-minister-to-russia-to-meet-with-putin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രെയ്ന്&#x200d; യുദ്ധം ഒത്തുതീര്&#x200d;പ്പാക്കാന്&#x200d; ട്രംപുമായി ചര്&#x200d;ച്ചക്ക് തയാര്&#x200d;: പുടിന്&#x200d;</title>
		<link>https://www.chandrikadaily.com/ready-for-talks1-with-trump-to-settle-ukraine-war-putin.html</link>
					<comments>https://www.chandrikadaily.com/ready-for-talks1-with-trump-to-settle-ukraine-war-putin.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 19 Dec 2024 17:41:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322534</guid>

					<description><![CDATA[യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്&#x200d; തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>യുക്രെയ്ന്&#x200d; യുദ്ധം ഒത്തുതീര്&#x200d;പ്പാക്കാന്നതിനായി ഡോണള്&#x200d;ഡ് ട്രംപുമായി ചര്&#x200d;ച്ചക്ക് തയാറെന്നാണ് പുടിന്&#x200d;. യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്&#x200d; തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്&#x200d; അറിയിച്ചു.</p>
<p>അതേസമയം യുക്രെയ്നെതിരായ യുദ്ധത്തില്&#x200d; റഷ്യന്&#x200d; സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്&#x200d; അവകാശപ്പെടുന്നു. യുക്രെയ്ന്&#x200d; യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്&#x200d;ച്ചക്ക് റഷ്യ തയാറാണെന്നും പുടിന്&#x200d; പറഞ്ഞു.</p>
<p>യുക്രെയ്ന്&#x200d; പ്രസിഡന്റ് ഉള്&#x200d;പ്പെടെ ആരുമായും ഉപാധികളില്ലാത്ത ചര്&#x200d;ച്ചകള്&#x200d;ക്ക് റഷ്യ തയാറാണെന്നും ചര്&#x200d;ച്ചയിലെ ധാരണ യുക്രെയ്‌ന്റെ നിലവിലെ നിയമപരമായ അധികൃതരായ പാര്&#x200d;ലമെന്റുമായി മാത്രമേ ഒപ്പിടുകയൊള്ളെന്നും പുടിന്&#x200d; പറഞ്ഞു.</p>
<p>അമേരിക്കന്&#x200d; പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ഒരു ദിവസത്തിനുള്ളില്&#x200d; യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണള്&#x200d;ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ready-for-talks1-with-trump-to-settle-ukraine-war-putin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്&#x200d;ച്ച നടത്തി ട്രംപ്‌</title>
		<link>https://www.chandrikadaily.com/election-promises-to-end-war-trump-held-talks-with-putin.html</link>
					<comments>https://www.chandrikadaily.com/election-promises-to-end-war-trump-held-talks-with-putin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Nov 2024 04:45:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[World]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317032</guid>

					<description><![CDATA[യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.</p>
<p>യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.</p>
<p>തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.</p>
<p>അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-promises-to-end-war-trump-held-talks-with-putin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ; സ്റ്റാലിനെയും കടന്ന് ഏറ്റവുമധികം കാലം അധികാരത്തിലെത്തുന്ന ഭരണാധികാരി</title>
		<link>https://www.chandrikadaily.com/putin-becomes-russian-president-for-fifth-term-the-ruler-who-has-been-in-power-for-the-longest-time-after-stalin.html</link>
					<comments>https://www.chandrikadaily.com/putin-becomes-russian-president-for-fifth-term-the-ruler-who-has-been-in-power-for-the-longest-time-after-stalin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Mar 2024 06:20:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fifth term]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russian president]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293084</guid>

					<description><![CDATA[എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു. ]]></description>
										<content:encoded><![CDATA[<p>റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.</p>
<p>എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.</p>
<p>വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തിയതായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു.</p>
<p>2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പുടിനൊപ്പം മത്സരിച്ച നിക്കോളായ് ഖരിറ്റനോവ് ( റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയോനിഡ് സ്ലട്സ്കി (നാഷണലിസ്റ്റ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവർ‌ പുടിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തെരഞ്ഞെടുപ്പ് നാടകത്തിലെ കരുക്കൾ മാത്രമാണ് ഇവരെന്നും ആരോപണം ഉയർന്നിരുന്നു.</p>
<p>പുടിന് വെല്ലുവിളിയുയർത്തിയ ഏക സ്ഥാനാർഥി ബോറിസ് നദെഷ്ടിനെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയ സംഭവവും പുടിൻ വിമർശകൻ അലക്സി നവൽനിയുടെ മരണവും യുക്രൈൻ അധിനിവേശവും തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putin-becomes-russian-president-for-fifth-term-the-ruler-who-has-been-in-power-for-the-longest-time-after-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി20 ഉച്ചകോടിക്ക് പുടിന്&#x200d; വരില്ല; വിദേശകാര്യമന്ത്രി സെര്&#x200d;ജി ലവ്‌റോവ് പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/putin-will-not-come-to-g20-summit-foreign-minister-sergey-lavrov-will-attend.html</link>
					<comments>https://www.chandrikadaily.com/putin-will-not-come-to-g20-summit-foreign-minister-sergey-lavrov-will-attend.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 29 Aug 2023 11:50:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[g20]]></category>
		<category><![CDATA[putin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272032</guid>

					<description><![CDATA[ഇന്ത്യയില്&#x200d; നടക്കുന്ന ജി20 ഉച്ചകോടിയില്&#x200d; പങ്കെടുക്കില്ലെന്ന് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d;.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; നടക്കുന്ന ജി20 ഉച്ചകോടിയില്&#x200d; പങ്കെടുക്കില്ലെന്ന് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d;. പുടിന് പകരം റഷ്യന്&#x200d; വിദേശകാര്യമന്ത്രി സെര്&#x200d;ജി ലവ്‌റോവ് ഉച്ചകോടിയില്&#x200d; പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്&#x200d; വിളിച്ചാണ് റഷ്യന്&#x200d; പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച ഡല്&#x200d;ഹിയിലാണ് ജി 20 ഉച്ചകോടി നടക്കുക. യോഗത്തില്&#x200d; പുടിന്&#x200d; പങ്കെടുത്തേക്കില്ലെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുക്രെയ്ന്&#x200d; യുദ്ധത്തിന്റെ പശ്ചാത്തലത്തില്&#x200d; അന്തര്&#x200d;ദേശീയ ക്രിമിനല്&#x200d; കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് ശേഷം കാര്യമായ വിദേശ സന്ദര്&#x200d;ശനത്തിന് പുടിന്&#x200d; തയ്യാറായിരുന്നില്ല.</p>
<p>ദക്ഷിണാഫ്രിക്കയില്&#x200d; നടന്ന ബ്രിക്‌സ് ഉച്ചകോടിയില്&#x200d; നിന്നും പുടിന്&#x200d; വിട്ടു നിന്നിരുന്നു. വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴിയാണ് യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐസിസിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്&#x200d; വിദേശ സന്ദര്&#x200d;ശനത്തിനിടെ പുടിന്&#x200d; അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഇതാണ് ഇന്ത്യയിലടക്കം സന്ദര്&#x200d;ശനം ഒഴിവാക്കാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ തീരുമാനം മനസിലാക്കുന്നുവെന്ന് പുടിനുമായുള്ള ഫോണ്&#x200d; സംഭാഷണത്തിനിടെ നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയില്&#x200d; ജി20 എടുക്കുന്ന തീരുമാനങ്ങളില്&#x200d; റഷ്യ നല്&#x200d;കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വാര്&#x200d;ത്താ കുറിപ്പിലൂടെ അറിയിച്ചു. ആഗോള വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും മോദി പുടിന്&#x200d; സംഭാഷണത്തില്&#x200d; ചര്&#x200d;ച്ചയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putin-will-not-come-to-g20-summit-foreign-minister-sergey-lavrov-will-attend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയും പുട്ടിനും ചര്&#x200d;ച്ച നടത്തി: വാഗ്നര്&#x200d; ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചു.</title>
		<link>https://www.chandrikadaily.com/modi-putin.html</link>
					<comments>https://www.chandrikadaily.com/modi-putin.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 30 Jun 2023 15:27:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262250</guid>

					<description><![CDATA[പ്രധാനമന്ത്രി മോദിയും റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുട്ടിനും തമ്മില്&#x200d; ടെലഫോണില്&#x200d; ചര്&#x200d;ച്ച നടത്തി. യുക്രൈനിലെ യുദ്ധത്തിന് ചര്&#x200d;ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വാഗ്നര്&#x200d; ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചതായും റഷ്യ അറിയിച്ചു. കഴിഞ്ഞയാഴ്ച നേരില്&#x200d; സന്ദര്&#x200d;ശിച്ച് അമേരിക്കയുമായി നടത്തിയ ചര്&#x200d;ച്ചകള്&#x200d; മോദിയോട് റഷ്യക്ക് അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തിലാണ് ഫോണ്&#x200d;വിളി. യുക്രൈന്&#x200d; പ്രശ്‌നത്തിനിടെ റഷ്യയുടെ എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിന് കൈമാറുന്നത് ഇപ്പോള്&#x200d; ഇന്ത്യയാണ്. ഇതിലൂടെ യൂറോപ്പുമായും അമേരിക്കയുമായും റഷ്യയുമായും തുല്യബന്ധമാണ് ഇന്ത്യ പുലര്&#x200d;ത്തുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി മോദിയും റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുട്ടിനും തമ്മില്&#x200d; ടെലഫോണില്&#x200d; ചര്&#x200d;ച്ച നടത്തി. യുക്രൈനിലെ യുദ്ധത്തിന് ചര്&#x200d;ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വാഗ്നര്&#x200d; ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചതായും റഷ്യ അറിയിച്ചു.<br />
കഴിഞ്ഞയാഴ്ച നേരില്&#x200d; സന്ദര്&#x200d;ശിച്ച് അമേരിക്കയുമായി നടത്തിയ ചര്&#x200d;ച്ചകള്&#x200d; മോദിയോട് റഷ്യക്ക് അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തിലാണ് ഫോണ്&#x200d;വിളി. യുക്രൈന്&#x200d; പ്രശ്‌നത്തിനിടെ റഷ്യയുടെ എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിന് കൈമാറുന്നത് ഇപ്പോള്&#x200d; ഇന്ത്യയാണ്. ഇതിലൂടെ യൂറോപ്പുമായും അമേരിക്കയുമായും റഷ്യയുമായും തുല്യബന്ധമാണ് ഇന്ത്യ പുലര്&#x200d;ത്തുന്നത്. ഇതില്&#x200d; ചെറിയ ഭേദഗതി ഉണ്ടായെന്ന അന്താരാഷ്ട്ര വിലയിരുത്തലുകളെ നേരിടാനാണ് ഫോണ്&#x200d;വിളിയെന്നാണ് വിലയിരുത്തല്&#x200d;. ചൈനയുമായി അമേരിക്കക്കുള്ള വിരോധമാണ് മോദിയെ സ്വീകരിച്ചതിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. ഫലത്തില്&#x200d; ചൈനയെ ഒറ്റപ്പെടുത്താന്&#x200d; ഇതിലൂടെ കഴിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അരുണാചലിലും മറ്റും ചൈന നടത്തിയ കയ്യേറ്റങ്ങളെ ഇങ്ങനെ നേരിടുന്നതില്&#x200d; അര്&#x200d;ത്ഥമില്ലെന്ന വാദവും മോദിസര്&#x200d;ക്കാരിനെതിരെ ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-putin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം തീരുന്നോ? ചൈന മുന്നോട്ടുവെച്ച നിര്&#x200d;ദേശങ്ങള്&#x200d; ഗൗരവത്തോടെ പരിഗണിക്കുമെന്ന് പുടിന്&#x200d;</title>
		<link>https://www.chandrikadaily.com/putin-russia.html</link>
					<comments>https://www.chandrikadaily.com/putin-russia.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 02:15:23 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia-china]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243558</guid>

					<description><![CDATA[പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്&#x200d;ണമാക്കിയതെന്ന് ജിന്&#x200d;പിങ് പഞ്ഞു.]]></description>
										<content:encoded><![CDATA[<p>യുക്രെയ്‌നിലെ യുദ്ധത്തെ ചൊല്ലി റഷ്യക്കും പാശ്ചാത്യ ശക്തികള്&#x200d;ക്കുമിടയില്&#x200d; സംഘര്&#x200d;ഷം നിലനില്&#x200d;ക്കെ ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് മോസ്‌കോയിലെത്തി. റഷ്യയെ ആയുധങ്ങള്&#x200d; നല്&#x200d;കി സഹായിക്കാന്&#x200d; ചൈനക്ക് പദ്ധതിയുണ്ടെന്ന പാശ്ചാത്യആരോപണങ്ങളുടെ പശ്ചാത്തലത്തില്&#x200d; ജിന്&#x200d;പിങ്ങിന്റെ സന്ദര്&#x200d;ശനത്തെ ലോകം ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. മോസ്‌കോയില്&#x200d; വിമാനമിറങ്ങിയ ചൈനീസ് പ്രസിഡന്റിന് റഷ്യ രാജോചിത സ്വീകരണം ഒരുക്കിയിരുന്നു. റഷ്യന്&#x200d; ഉപ പ്രധാനമന്ത്രി ദിമിത്രി ചെര്&#x200d;നിഷെങ്കോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്&#x200d; ജിന്&#x200d;പിങ് ഗാര്&#x200d;ഡ് ഓഫ് ഓണര്&#x200d; പരിശോധിച്ചു.<br />
ചൈന-റഷ്യ ബന്ധം കൂടുതല്&#x200d; ആരോഗ്യകരവും സുദൃഢവുമാകാന്&#x200d; സന്ദര്&#x200d;ശനം ഉപകരിക്കുമെന്ന് മാധ്യമപ്രവര്&#x200d;ത്തകരോട് അദ്ദേഹം പറഞ്ഞു. പരസ്പരം വിശ്വസിക്കാവുന്ന പങ്കാളികളെന്നാണ് അദ്ദേഹം ഇരുരാജ്യങ്ങളെയും വിശേഷിപ്പിച്ചത്. തുടര്&#x200d;ന്ന് ക്രെംലിനില്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിനുമായി അദ്ദേഹം ചര്&#x200d;ച്ച നടത്തി. പാശ്ചാത്യ ഉപരോധങ്ങള്&#x200d;ക്കിടയില്&#x200d; ഒറ്റപ്പെട്ടിരിക്കുന്ന റഷ്യ നയതന്ത്രതലത്തില്&#x200d; നേടിയ വിജയമായാണ് ജിന്&#x200d;പിങിന്റെ സന്ദര്&#x200d;ശനം വിലയിരുത്തപ്പെടുന്നത്.<br />
യുദ്ധം അവസാനിപ്പിക്കാന്&#x200d; ചൈന മുന്നോട്ടുവെച്ച നിര്&#x200d;ദേശങ്ങള്&#x200d; ഏറെ ഗൗരവത്തോടെയും ആദരവോടെയും പരിഗണിക്കുമെന്ന് പുടിന്&#x200d; അദ്ദേഹത്തെ അറിയിച്ചുവെന്നാണ് വിവരം. പ്രിയ സുഹൃത്തെ, റഷ്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിന്&#x200d;പിങ്ങിനെ പുടിന്&#x200d; അഭിസംബോധന ചെയ്തത്.<br />
അന്താരാഷ്ട്ര വിഷയങ്ങളില്&#x200d; ജിന്&#x200d;പിങ്ങും ചൈനയിലെ മറ്റ് സുഹൃത്തുക്കളും നീതിപൂര്&#x200d;വ്വകമായ സന്തുലിത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്&#x200d;ണമാക്കിയതെന്ന് ജിന്&#x200d;പിങ് പഞ്ഞു.<br />
അതേസമയം യുദ്ധം അവസാനിപ്പിക്കാന്&#x200d; ചൈന റഷ്യക്കുമേല്&#x200d; സ്വാധീനം ഉപയോഗിക്കുമെന്ന് യുക്രെയ്ന്&#x200d; പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്&#x200d; സന്ദര്&#x200d;ശനം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുക്രെയ്ന്&#x200d; വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെന്&#x200d;കോ പറഞ്ഞു.<br />
രാജ്യത്തിന്റെ അഖണ്ഡത മാനിക്കുകയും റഷ്യന്&#x200d; സേനയുടെ സമ്പൂര്&#x200d;ണ പിന്&#x200d;മാറ്റം ഉറപ്പാക്കുകയും ചെയ്യുന്ന സമാധാന കരാറാണ് വേണ്ടതെന്ന് യുക്രെയ്ന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ന്&#x200d; യുദ്ധത്തില്&#x200d; തങ്ങള്&#x200d; റഷ്യയോടൊപ്പമുണ്ടെന്ന പരോക്ഷ സന്ദേശമാണ് ജിന്&#x200d;പിങ് പാശ്ചാത്യ ശക്തികള്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putin-russia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്&#x200d; ഉച്ചകോടി സമാപിച്ചു</title>
		<link>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html</link>
					<comments>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Sep 2018 07:25:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Idlib]]></category>
		<category><![CDATA[idlib violence]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[Roohani]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102293</guid>

					<description><![CDATA[തെഹ്‌റാന്&#x200d;: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്&#x200d;ക്കി, ഇറാന്&#x200d;, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്&#x200d; തലസ്ഥാനമായ തെഹ്‌റാനില്&#x200d; തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാനും റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിനും ഇറാന്&#x200d; പ്രസിഡന്റ് ഹസന്&#x200d; റൂഹാനിയും നടത്തിയ ചര്&#x200d;ച്ച ഇദ്‌ലിബ് വിഷയത്തില്&#x200d; പ്രതീക്ഷയൊന്നും നല്&#x200d;കാതെയാണ് അവസാനിച്ചത്. സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയ പ്രക്രിയ മാത്രമാണ് ഏക വഴിയെന്നും മൂവരും അന്തിമ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. തെഹ്‌റാനില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തെഹ്‌റാന്&#x200d;: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്&#x200d;ക്കി, ഇറാന്&#x200d;, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്&#x200d; തലസ്ഥാനമായ തെഹ്‌റാനില്&#x200d; തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാനും റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിനും ഇറാന്&#x200d; പ്രസിഡന്റ് ഹസന്&#x200d; റൂഹാനിയും നടത്തിയ ചര്&#x200d;ച്ച ഇദ്‌ലിബ് വിഷയത്തില്&#x200d; പ്രതീക്ഷയൊന്നും നല്&#x200d;കാതെയാണ് അവസാനിച്ചത്.</p>
<p>സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയ പ്രക്രിയ മാത്രമാണ് ഏക വഴിയെന്നും മൂവരും അന്തിമ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. തെഹ്‌റാനില്&#x200d; ത്രിരാഷ്ട്ര ഉച്ചകോടി നടക്കുമ്പോള്&#x200d; റഷ്യന്&#x200d;, സിറിയന്&#x200d; പോര്&#x200d;വിമാനങ്ങള്&#x200d; ഇദ്്‌ലിബില്&#x200d; ബോംബ് വര്&#x200d;ഷിക്കുകയായിരുന്നു. വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിക്കണമെന്ന ഉര്&#x200d;ദുഗാന്റെ നിര്&#x200d;ദേശത്തെ പുടിനും റൂഹാനിയും എതിര്&#x200d;ത്തു. സൈനിക നടപടി കൂട്ടക്കുരുതിക്ക് കാരണമാകുമെന്നും വന്&#x200d; അഭയാര്&#x200d;ത്ഥി പ്രവാഹമുണ്ടാകുമെന്നും ഉര്&#x200d;ദുഗാന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ഐ.എസിനെപ്പോലുള്ള ഭീകരവാദികളെ ഒഴിവാക്കിക്കൊണ്ടുള്ള വെടിനിര്&#x200d;ത്തല്&#x200d; ഫലം ചെയ്യില്ലെന്നായിരുന്നു പുടിന്റെ വാദം. അതിര്&#x200d;ത്തിയില്&#x200d; മുഴുക്കെ സിറിയക്ക് നിയന്ത്രണാധികാരമുണ്ടെന്നും വിഘടനവാദികളാണ് ഇദ്‌ലിബ് കൈയടക്കിവെച്ചിരിക്കുന്നതെന്നും റുഹാനിയും പറഞ്ഞു. ഇറാന്റെയും റഷ്യയുടെയും ശക്തമായ പിന്തുണയോടെയാണ് പ്രസിഡന്റ് ബഷാറുല്&#x200d; അസദ് വിമതരുമായി പോരാടുന്നത്. ഇദ്‌ലിബ് ആക്രമണം തുര്&#x200d;ക്കിയിലേക്ക് വീണ്ടും അഭയാര്&#x200d;ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് ഉര്&#x200d;ദുഗാന്&#x200d; ഭയക്കുന്നു. സിറിയയില്&#x200d;നിന്ന് വിമതരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്ന് റൂഹാനി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/idlib-turkeys-ceasefire-call-rejected-by-russia-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
