pv abdul vahab mp – Chandrika Daily https://www.chandrikadaily.com Wed, 13 Aug 2025 14:46:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pv abdul vahab mp – Chandrika Daily https://www.chandrikadaily.com 32 32 നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍ https://www.chandrikadaily.com/relief-for-nilambur-shoranur-train-passengers-memu-service-soon.html https://www.chandrikadaily.com/relief-for-nilambur-shoranur-train-passengers-memu-service-soon.html#respond Wed, 13 Aug 2025 14:46:36 +0000 https://www.chandrikadaily.com/?p=350320 ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

]]>
https://www.chandrikadaily.com/relief-for-nilambur-shoranur-train-passengers-memu-service-soon.html/feed 0
‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം’: പി. വി അബ്ദുൽ വഹാബ്‌ എം.പി https://www.chandrikadaily.com/anti-government-sentiment-is-strong-in-kerala-p-v-abdul-wahab-mp.html https://www.chandrikadaily.com/anti-government-sentiment-is-strong-in-kerala-p-v-abdul-wahab-mp.html#respond Thu, 10 Jul 2025 01:55:45 +0000 https://www.chandrikadaily.com/?p=347198 ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ്‌ എം. പി. അഭിപ്രായപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ അബ്ദുൽ വഹാബ്‌ എം. പിക്ക്‌ ബ്രിട്ടൻ കെ. എം.സി. സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പഞ്ചായത്ത്‌ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ്‌. ശക്തമായി തിരിച്‌ വരുമെന്നും അതിനായി യു. ഡി. എഫിലെ മുഴുവൻ ഘടകങ്ങളും കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യവകുപ്പ്‌ സമ്പൂർണ്ണ പരാജയമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌, തന്റെ മന്ത്രി സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ബ്രിട്ടൻ കെ.എം. സി. സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്രിട്ടൻ കെ. എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട അദ്ധ്യക്ഷം വഹിച്ചു. അശ്രഫ്‌ കീഴൽ, പി. എം. നാസർ, മുദസ്സിർ, മഹ്ബൂബ്‌ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും നുജൂം ഇരീലോട്ട്‌ നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/anti-government-sentiment-is-strong-in-kerala-p-v-abdul-wahab-mp.html/feed 0
പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നിര്‍ദേശം പരിഗണിച്ചു; ജില്ലാ കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ https://www.chandrikadaily.com/1pv-abdul-wahab-mps-proposal-was-considered-central-government-announced-cancer-treatment-facility-in-district-centers.html https://www.chandrikadaily.com/1pv-abdul-wahab-mps-proposal-was-considered-central-government-announced-cancer-treatment-facility-in-district-centers.html#respond Thu, 06 Feb 2025 04:50:30 +0000 https://www.chandrikadaily.com/?p=328895 പി.വി അബ്ദുൽ വഹാബ് എം.പിയുടെ നിർദേശം പരിഗണിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സാ സൗകര്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ കൊണ്ടുവരണമെന്ന് 2024 ഡിസംബർ നാലിനാണ് വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടത്. അർബുദ ചികിത്സക്ക് വേണ്ടി ദൂരദിക്കുകളിലേക്ക് പോകേണ്ട പതിനായിരങ്ങളുടെ വിഷമമാണ് അദ്ദേഹം അവതരിപ്പിച്ചത്.

പുതിയ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഈ ആവശ്യം പരിഗണിക്കുകയും ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ആശുപത്രികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2025-2026 വർഷത്തിൽത്തന്നെ 2000 ചികിത്സാ കേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കും. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമേകുന്ന ഈ തീരുമാനത്തിന് പ്രേരക ശക്തിയാകാൻ സാധിച്ചതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

]]>
https://www.chandrikadaily.com/1pv-abdul-wahab-mps-proposal-was-considered-central-government-announced-cancer-treatment-facility-in-district-centers.html/feed 0
 മദ്ജൂൽ ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു  https://www.chandrikadaily.com/madjul-dates-challenge-poster-released.html https://www.chandrikadaily.com/madjul-dates-challenge-poster-released.html#respond Mon, 13 Jan 2025 13:24:22 +0000 https://www.chandrikadaily.com/?p=325531 ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തെകാൻ ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം പിവി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു. ഡോക്ടർ: അൻവർ അമീൻ , പികെ അൻവർ നഹ,അസ്ലം ബിൻ റാഷിദ്,ചെമുക്കൻ യാഹൂ മോൻ,സിവി അഷറഫ്,ലത്തീഫ് തെക്കഞ്ചേരി,മുജീബ് കോട്ടക്കൽ,ഇസ്മായിൽ എറയസ്സൻ ,പിടി അഷറഫ്,ഫക്രുദ്ദീൻ മാറാക്കര, അബൂബക്കർ തലകാപ്പ്,അലി കോട്ടക്കൽ ,അസീസ് വേലേരി ,സലാം ഇരിമ്പിളിയം ,ഷെരീഫ് പിവി കരേക്കാട് ,മുസ്തഫ കുറ്റിപ്പുറം ,റസാഖ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയിൽ നിന്നുള്ള മദ്ജൂൽ ഈത്തപഴം റംസാന് മുമ്പായി ഓർഡർ നൽകുന്നവരുടെ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഓർഡർ നൽകാനും കൂടുതൽ വിവരങ്ങൾക്കും മണ്ഡലം കമ്മിറ്റിയുമായും,മണ്ഡലത്തിലെ പഞ്ചായത്ത്,മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളുമായും ബന്ധപ്പെടണമെന്നും ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ഭാരവാഹികൾ അറിയിച്ചു
]]>
https://www.chandrikadaily.com/madjul-dates-challenge-poster-released.html/feed 0
ഇന്ത്യ ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കണം: പിവി അബ്ദുല്‍ വഹാബ് എം.പി https://www.chandrikadaily.com/india-must-stand-with-palestinian-people-pv-abdul-wahab-mp.html https://www.chandrikadaily.com/india-must-stand-with-palestinian-people-pv-abdul-wahab-mp.html#respond Fri, 09 Aug 2024 15:56:17 +0000 https://www.chandrikadaily.com/?p=305759 മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിലെ സാധാരണക്കാർക്കെതിരെ ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുകയാണെന്നും ഇന്ത്യ അതിന്റെ പാരമ്പര്യം കൈവിടാതെ ഫലസ്തീൻ ജനതയോടൊപ്പം നിൽക്കണമെന്നും പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ വ്യക്തമാക്കി. ഫലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ എന്തെങ്കിലും നയതന്ത്ര മുൻകൈ എടുത്തിട്ടുണ്ടോ എന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് എന്തെല്ലാമാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുകയും ചെയ്തതായി മന്ത്രി കീർത്തി വർധൻ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു. 16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെ 70 ടൺ സഹായം ഇന്ത്യ ഫലസ്തീന് നൽകിയിട്ടുണ്ട്. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും സുരക്ഷയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതായും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇസ്രായേൽ പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ഫലസ്തീൻ പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുൾപ്പെടെ നിരവധി നേതാക്കളുമായി സംസാരിച്ചു. യുഎൻ, ജി20, ബ്രിക്‌സ്, വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ് തുടങ്ങിയ ബഹുമുഖ വേദികളിലും ഇന്ത്യ ഈ നിലപാട് ആവർത്തിച്ചു.

ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ദീർഘകാലമായി നിലനിൽക്കുന്നതാണ്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളോടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ രാജ്യം എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗസ്സയിൽ കുറഞ്ഞത് 39,090 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 90,147 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണിതെന്നും സാധ്യമായ എല്ലാ വിധത്തിലും ഇന്ത്യ ഇതിനെ അപലപിക്കേണ്ടതാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി അഭിപ്രായപ്പെട്ടു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താൻ ഇന്ത്യ അതിന്റെ എല്ലാ നയതന്ത്ര കഴിവുകളും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും ഇന്ത്യ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/india-must-stand-with-palestinian-people-pv-abdul-wahab-mp.html/feed 0
വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html#respond Fri, 21 Jul 2023 04:50:09 +0000 https://www.chandrikadaily.com/?p=265642 വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഹര്‍നാഥ് സിംഗ് യാദവ് എംപിയുടെ ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി പിന്‍വലിക്കാന്‍ രാജ്യ സഭ ചെയര്‍മാനോടാണ് പി.വി. വഹാബ് എം.പി ആവശ്യപ്പെട്ടത്.

ഹര്‍നാഥ് സിംഗ് യാദവിന്റെ പേരില്‍ 21 ജൂലൈ 2023 ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും എതിര്‍പ്പും വഹാബ് എം.പി രാജ്യസഭയില്‍ അറിയിച്ചു.വഖഫ് നിയമം റദ്ദാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തില്‍ ഇടപെടാനും മുസ്ലീം സമുദായത്തോടും അവരുടെ വിശ്വാസത്തോടുമുള്ള തന്റെ വിരോധത്തിന്റെയും വെറുപ്പിന്റെയും വസ്തുത സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹര്‍നാഥ് സിംഗ് യാദവിന്റെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് സ്ഥാപിതമായത് മുസ്ലിംകള്‍ വസിയത് നല്‍കുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കാനാണെന്നും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യത്തിനും ഇസ്ലാമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നതായിരുന്നു ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. മുസ്ലീം സമുദായങ്ങള്‍ക്കിടയിലുള്ള ഇത്തരം നിര്‍ണായകമായ വിശ്വാസ ആചാരം റദ്ദാക്കാനുള്ള ബില്‍ മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹം രാജ്യസഭയില്‍
പറഞ്ഞു.

]]>
https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html/feed 0
കണ്‍മിഴിച്ച കാലം തൊട്ടേ കണ്ടുവളര്‍ന്ന ചന്ദ്രിക: പി.വി അബ്ദുല്‍ വഹാബ് https://www.chandrikadaily.com/pv-abdul-vahab-about-chandrika.html https://www.chandrikadaily.com/pv-abdul-vahab-about-chandrika.html#respond Wed, 02 Sep 2020 14:47:48 +0000 https://www.chandrikadaily.com/?p=149853 കൺമിഴിച്ച കാലം തൊട്ടേ കണ്ടു തുടങ്ങിയതാണ് ചന്ദ്രിക. ബാപ്പയെക്കുറിച്ചുള്ള ഓർമകൾക്കൊപ്പം ചന്ദ്രികയുമുണ്ട്. ചന്ദ്രിക പത്രത്തിന്റെ ഓഹരി ഉടമയും വരിക്കാരനുമായിരുന്നു എന്റെ പിതാവ്. പിന്നീട് ചന്ദ്രികയുടെ നിലമ്പൂർ ലേഖകനായി. 1970 മാർച്ച് മാസത്തിൽ ചന്ദ്രികയുടെ റോട്ടറി പ്രസ് ഉദ്ഘാടന വേദിയിൽ വെച്ചാണ് ബാപ്പയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആദരണീയനായ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ അന്നത്തെ ഗവർണർ വി. വിശ്വനാഥൻ, മുഖ്യമന്ത്രി സി. അച്യുത മേനോൻ, സി.എച്ച് എന്നിവരുള്ള വേദിയായിരുന്നു അത്. ബാപ്പയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിച്ചത് ചന്ദ്രിക അയച്ചുതന്ന ആംബുലൻസിലായിരുന്നു. ബാപ്പയുടെ മരണശേഷം 1974ൽ വിദേശത്തേക്ക് പോകുന്നത് വരെ ചന്ദ്രിക നിലമ്പൂർ ലേഖകനായി പ്രവർത്തിക്കാനും എനിക്ക് ഭാഗ്യമുണ്ടായി.

ചന്ദ്രിക വായിച്ച കരുത്തിലാണ് ജീവിക്കാൻ പഠിച്ചത്. ലോകം അറിഞ്ഞത്. എന്നെ ഞാനാക്കിയതിന് പിന്നിൽ ചന്ദ്രിക ദിനപത്രത്തിലെ ‘സ്വ ലേ’ ( സ്വന്തം ലേഖകൻ) കാലഘട്ടം ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അവിടെനിന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. നിലമ്പൂരിനേയും ചന്ദ്രികയേയും, മുസ്ലിം ലീഗിനേയും നെഞ്ചോട് ചേർത്ത് വർഷങ്ങളോളം പ്രവാസ ജീവിതം. ഇന്ന് ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നത് ചന്ദ്രികയുടെ ഡയറക്ടർ സ്ഥാനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല കമ്പനികളുടെയും ഭാഗമാകാൻ കഴിഞ്ഞെങ്കിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങിയ ചന്ദ്രിക ഡയറക്ടർ എന്ന പദവി നൽകുന്ന അഭിമാനം പകരാൻ മറ്റൊന്നിനും കഴിയുന്നില്ല.

1934ൽ ഉദയം കൊണ്ട പത്രത്തിൽ കേവലം ചെറിയൊരു കാലഘട്ടം മാത്രമാണ് ഞാൻ ചെലവഴിച്ചത്. പക്ഷേ ആ കാലം നൽകിയ ഊർജം ഇന്നും ഓരോ ചുവടിലും കാത്തുസൂക്ഷിക്കാൻ കഴിയുന്നു. 86 വർഷങ്ങളുടെ കരുത്തുമായി സെപ്തംബർ ഒന്നു മുതൽ ചന്ദ്രിക പ്രചാരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. വായിക്കണം. വരിക്കാരാവണം. കൂടെയുണ്ടാവണം.

]]>
https://www.chandrikadaily.com/pv-abdul-vahab-about-chandrika.html/feed 0
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അബ്ദുല്‍ വഹാബ് എം.പി https://www.chandrikadaily.com/pv-abdul-wahab-mp-cry-after-receive-fund-from-vkm-school-students.html https://www.chandrikadaily.com/pv-abdul-wahab-mp-cry-after-receive-fund-from-vkm-school-students.html#respond Mon, 19 Aug 2019 14:55:55 +0000 http://www.chandrikadaily.com/?p=136512 വികെഎം സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ് പി.വി.അബ്ദുല്‍ വഹാബ് എം.പി.
ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്. നിലമ്പൂരിനെ പുനര്‍ നിര്‍മ്മിക്കാന്‍ ഒരു ലക്ഷം രൂപയാണ് വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. ഇന്നലെ രാവിലെ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഓഫീസിലെത്തിയ ഇവര്‍ തുക അദ്ദേഹത്തിനു കൈമാറി. തുക ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ് തുക സമാഹരിച്ചത്.

നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി സഹായിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ സമാഹരിക്കുകയും ചെയ്ത അദ്ദേഹത്തിന് ഇതൊരു പുതിയ അനുഭവമായിരുന്നു. 100 കോടിയുടെ മൂല്യമുണ്ട് ഈ പണത്തിനെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് തെളിയിച്ച ഓരോ മനുഷ്യ സ്‌നേഹികള്‍ക്കും പ്രചോദനമാണെന്നും വലിയൊരു സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ സകലതും നഷ്ടമായ കരുളായിയിലെ സെറിബ്രല്‍ പാള്‍സി ബാധിതനായ സഹപാഠിയെ കാണാന്‍ വീട്ടുപകരണങ്ങളുമായാണ് ഇവര്‍ ചെന്നത്. പി.വി അബ്ദുല്‍ വഹാബ് എം.പി അവരെ അനുഗമിക്കുകയും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിതാവിന്റെ ഓര്‍മ്മയ്ക്കായി വി.കെ. മുഹമ്മദ് അഷ്‌റഫ് ആണ് വളാഞ്ചേരിയില്‍ വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. പതിനേഴ് വര്‍ഷങ്ങള്‍ കൊണ്ട് ബുദ്ധിപരവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന മൂവായിരത്തോളം കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സൗജന്യമായി നല്‍കാന്‍ വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി ബാധിച്ച് തീവ്ര ചലനവൈകല്യമുള്ള മുന്നൂറോളം കുട്ടികള്‍ക്ക് സൗജന്യ വൈകല്യ നിവാരണ ശസ്ത്രക്രിയ നടത്താനും ശേഷമുള്ള പുനരധിവാസ പരിശീലനത്തോടെ നടക്കാന്‍ പ്രാപ്തരാക്കാനും വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിനു സാധിച്ചു. ഇത് ഈ മേഖലയിലെ ലോക റെക്കോര്‍ഡാണ്. ഭിന്നശേഷി മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിന് നേതൃത്വം നല്‍കുന്നത് ചെയര്‍മാന്‍ വി.കെ.അഷ്‌റഫാണ്.

]]>
https://www.chandrikadaily.com/pv-abdul-wahab-mp-cry-after-receive-fund-from-vkm-school-students.html/feed 0
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ക്യാമ്പ് ഓഫീസായി പീവീസ് മിറാഷ് https://www.chandrikadaily.com/flood-relief-story.html https://www.chandrikadaily.com/flood-relief-story.html#respond Sun, 18 Aug 2019 16:20:40 +0000 http://www.chandrikadaily.com/?p=136425

മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി അവരിലൊരാളായി നിലമ്പൂരിന്റെ ജനനായകന്‍ പി.വി അബ്ദുല്‍ വഹാബും ചേര്‍ന്നതൊടെ മുസ്്്‌ലിംലീഗ് ഏറ്റെടുത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാവുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ എം.പിയുടെ ഓഫീസും വസതിയും. പത്ത് ദിവസത്തോളമായി മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി നിലമ്പൂരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ സംഗമിക്കുന്നതും ചുമതലയേല്‍പ്പിച്ച ദൗത്യമേറ്റെടുത്ത് ആ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതും എം.പിയുടെ ഓഫീസ് മുറ്റത്ത് നിന്നാണ്. രാവിലെ ആറ് മണിയോടെ വൈറ്റ്ഗാര്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ക്കുള്ള നിര്‍ദേശങ്ങളും ആവശ്യവസ്തുക്കളും ലഭിച്ചെന്ന് ഉറപ്പുവരുത്തുന്ന അദ്ദേഹം രാത്രി ഏറെ വൈികി തിരിച്ചെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെല്ലാം ഏര്‍പ്പെടുത്തി അവര്‍ക്ക് വിളമ്പിയാണ് മടങ്ങുന്നത്. ഇതിനിടയില്‍ വി.കെ.എം.ഷാഫി, സി.എച്ച് അബ്ദുല്‍ കരീം, അന്‍വര്‍ഷാഫി ഹുദവി എന്നിവരുമായി ചേര്‍ന്ന് ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തൊട്ടടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമയം കണ്ടെത്തി. ഇതിനൊപ്പം തന്നെ പാര്‍ലമെന്റംഗമെന്ന നിലയില്‍് കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാതാറിലെ എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പി ഓടിയെത്തി. ദത്തെടുത്ത ഗ്രാമങ്ങളില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടത്തുകാര്‍ക്ക് അത്യാവശ്യമായി എത്തിച്ചു നല്‍കേണ്ട എല്ലാ സൗകര്യമങ്ങളും സര്‍ക്കാര്‍ സഹായങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തു. വിവിധ കോളനികളില്‍ കഴിയുന്ന ആദിവാസികളുടെയും പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആവശ്യങ്ങളും ദുരിതങ്ങളും മന്ത്രി എ.കെ ബാലനെ നേരില്‍കണ്ട് ബോധിപ്പിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീട്ടുപകരണങ്ങളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പിക്കായി. നിലമ്പൂര്‍ യതീംഖാന മുഖേനയും അല്ലാതെയും ദുരിതബാധിതര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണകിറ്റുകളും അവശ്യസാധനങ്ങളും ഇിതിനോടകം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ നിന്ന് നിലമ്പൂരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിലമ്പൂരിന്റെ പ്രിയ നേതാവ് പി.വി അബ്ദുല്‍ വഹാബ്‌

]]>
https://www.chandrikadaily.com/flood-relief-story.html/feed 0
യു.എ.പി.എ ബില്ലിനെതിരെ രാജ്യസഭയില്‍ മുസ്ലിംലീഗിന്റെ പ്രതിരോധം, ബില്ല് പൗരാവകാശ ലംഘനമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി https://www.chandrikadaily.com/uapa-amendment-pv-abdul-vahab-response.html https://www.chandrikadaily.com/uapa-amendment-pv-abdul-vahab-response.html#respond Fri, 02 Aug 2019 13:13:57 +0000 http://www.chandrikadaily.com/?p=135138

ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍ പ്രത്യേക സമുദായത്തെ വേട്ടയാടാന്‍ ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചകളും പാടില്ലെന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. പക്ഷേ യു.എ.പി.എ ബില്ലിലെ ഭേദഗതികള്‍ പലതും പൗരാവകാശത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ്. വ്യക്തികളെ പോലും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ഭേദഗതി പല നിരപരാധികളേയും വര്‍ഷങ്ങളോളം വേട്ടയാടാന്‍ ഭരണകൂടത്തിന് സാഹചര്യം ഒരുക്കുന്നു. ഈ നിയമ പ്രകാരം കുറ്റാരോപിതരാകുന്ന വ്യക്തികളുടെ ഉത്തരവാദിത്വമാണ് നിയമത്തിന് മുന്നില്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടത്. യു.എ.പി.എ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 97.8 ശതമാനം കേസുകളും കെട്ടികിടക്കുകയാണ് എന്നത് തന്നെ നിയമത്തിന്റെ കറുത്ത മുഖം തുറന്നുകാട്ടുന്നു. ജാമ്യം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കിടക്കേണ്ട സ്ഥിതിയിലേക്ക് നിരപരാധികളെ വരെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ തള്ളി വിടാന്‍ പറ്റുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പറഞ്ഞു.

ഈ നിയമം ദുരുപയോഗം ചെയ്യാനും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒട്ടേറെ പേരെ ഇത്തരം കരിനിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടിയിട്ടുണ്ട്. ജാമ്യം പോലും നിഷേധിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ ആറു മാസത്തെ കാലാവധി അന്വേഷണ സംഘത്തിന് നല്‍കുന്നതോടെ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ നിയമവും മാറ്റേണ്ടതാണ്. യു.എ.പി.എ നിയമത്തിന്റെ മുന്‍ഗാമികളായ ടി.എ.ഡി.എ, പി.ഒ.ടി.എ എന്നിവ കടുത്ത വിമര്‍ശനം മൂലം പിന്‍വലിക്കേണ്ടി വന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. വ്യക്തികളെ നിയമവിരുദ്ധമായി തടഞ്ഞു വെക്കാനും പീഡിപ്പിക്കാനും ഇത്തരം കരിനിയമങ്ങള്‍ അവസരം ഒരുക്കുന്നു.

ഒരു വ്യക്തിയെ യാതൊരു നിയമസഹായവും നല്‍കാതെ തീവ്രവാദിയാക്കി മാറ്റാന്‍ സാഹചര്യമൊരുക്കുന്ന ഈ നിയമം മതിയായ ഭേദഗതികള്‍ വരുത്താതെ പാസാക്കാന്‍ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിനെതിരെ പി.വി അബ്ദുല്‍വഹാബ് എം.പി വോട്ട് രേഖപ്പെടുത്തി

]]>
https://www.chandrikadaily.com/uapa-amendment-pv-abdul-vahab-response.html/feed 0