<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pv anvar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pv-anvar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Nov 2025 07:32:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pv anvar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമലയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല; സ്വര്‍ണക്കൊള്ള ഏതുസമയവും അട്ടിമറിക്കപ്പെടും; പി.വി. അന്‍വര്‍</title>
		<link>https://www.chandrikadaily.com/1gold-loot-will-be-foiled-anytime-pv-anwar.html</link>
					<comments>https://www.chandrikadaily.com/1gold-loot-will-be-foiled-anytime-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Nov 2025 07:15:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362887</guid>

					<description><![CDATA[ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്ന് മുന്&#x200d; എം.എല്&#x200d;.എ പി.വി. അന്&#x200d;വര്&#x200d;. സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്&#x200d; ഉദ്ദേശിച്ചുള്ളതാണ്. പാര്&#x200d;ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അന്&#x200d;വര്&#x200d; ആവശ്യപ്പെട്ടു. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d;ക്കാണ് സര്&#x200d;ക്കാര്&#x200d; ചുമതല നല്&#x200d;കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്&#x200d;കിയത് സംശയകരമാണ്.</p>
<p>&#8216;പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്&#x200d; കേരളം ഗൗരവമായി ചര്&#x200d;ച്ച ചെയ്യേണ്ട പല വിഷയങ്ങളും കൈവിട്ടു പോകുകയാണ്. ശബരിമലയിലെ സ്വര്&#x200d;ണക്കവര്&#x200d;ച്ചയാണ് അതില്&#x200d; പ്രധാനം. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്&#x200d;ന്ന് അന്വേഷണം നടക്കുകയാണ്. ചിലര്&#x200d; അറസ്റ്റിലായി. മറ്റുചിലരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. അന്വേഷണം ഏത് സമയത്തും അട്ടിമറിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്&#x200d;. ഉദ്യോഗസ്ഥരില്&#x200d;നിന്ന് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവസ്വത്തിന്റെ കീഴില്&#x200d; ഇത്തരത്തില്&#x200d; നിരവധി കൊള്ള നടക്കുന്നുവെന്നാണ് മനസിലാക്കാന്&#x200d; കഴിഞ്ഞത്.</p>
<p>സര്&#x200d;ക്കാറിന്റെ പുതിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്&#x200d; ഉദ്ദേശിച്ചുള്ളതാണ്. ശബരിമല സീസണ്&#x200d; ആരംഭിക്കാനിരിക്കെ ചുമതല നല്&#x200d;കിയിട്ടുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് ഉത്തരവ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; സുജിത് ദാസിന് സന്നിധാനത്ത് ചുമതല നല്&#x200d;കിയിരിക്കുന്നു. തൃശൂര്&#x200d; പൂരം കലക്കാന്&#x200d; നേതൃത്വം നല്&#x200d;കിയ അന്നത്തെ കമീഷണര്&#x200d; അങ്കിത് അശോകാണ് അടുത്തയാള്&#x200d;. അദ്ദേഹത്തിന് പമ്പയിലാണ് ചാര്&#x200d;ജ്. സ്വര്&#x200d;ണക്കൊള്ളയില്&#x200d; എസ്.ഐ.ടി അന്വേഷണം നടക്കവെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശബരിമലയില്&#x200d; ചുമതല നല്&#x200d;കുന്നത്. എന്തിനുവേണ്ടി ഇവരെ തന്നെ ശബരിമലയിലെ ചുമതല നല്&#x200d;കുന്നുവെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം. പാര്&#x200d;ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എമ്മും വ്യക്തമാക്കണം&#8217; പി.വി. അന്&#x200d;വര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1gold-loot-will-be-foiled-anytime-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍</title>
		<link>https://www.chandrikadaily.com/publishing-videos-that-threaten-secularism-p-v-against-marunadan-malayali-anwar.html</link>
					<comments>https://www.chandrikadaily.com/publishing-videos-that-threaten-secularism-p-v-against-marunadan-malayali-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 13 Jul 2025 07:10:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[marunadan malayali]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[Shajan Skaria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347432</guid>

					<description><![CDATA[മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍. ]]></description>
										<content:encoded><![CDATA[<p>മറുനാടന്&#x200d; മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്&#x200d; സ്‌കറിയക്കുമെതിരെ വിമര്&#x200d;ശനവുമായി പി.വി. അന്&#x200d;വര്&#x200d;. മതേതരത്വത്തിന് ഭീഷണി ഉയര്&#x200d;ത്തുന്ന തരത്തിലുള്ള വിഡിയോകള്&#x200d; പ്രസിദ്ധീകരിക്കുന്നത് മറുനാടന്&#x200d; മലയാളി യൂട്യൂബ് ചാനല്&#x200d; തുടരുകയാണെന്ന് പി വി അന്&#x200d;വര്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>പൊലീസിന്റെ വയര്&#x200d;ലെസ് മെസേജ് ചോര്&#x200d;ത്തി സംപ്രക്ഷേപണം ചെയ്ത കേസില്&#x200d; ചാനല്&#x200d; ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്&#x200d;ക്കാറും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സര്&#x200d;ക്കാറിന്റെയും എ.ഡി.ജി.പി എം.ആര്&#x200d; അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്&#x200d; സന്തോഷമുണ്ടെന്നും പി വി അന്&#x200d;വര്&#x200d; പറഞ്ഞു. </p>
<p>പി വി അന്&#x200d;വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: </p>
<p>ഈ സര്&#x200d;ക്കാര്&#x200d; ആരുടെ കൂടെയാണ് ?<br />
സംസ്ഥാന പോലീസിന്റെ വയര്&#x200d;ലെസ് മെസ്സേജ് ചോര്&#x200d;ത്തി സംപ്രക്ഷേപണം ചെയ്തു എന്ന കുറ്റത്തിന് ഷാജന്&#x200d; സ്‌ക്കറിയക്കെതിരെ കൊടുത്ത പരാതി ഐടി ആക്ട് 2000-66 എഫ്<br />
ബാധകമായിരുന്നിട്ടും മറുനാടന്&#x200d; മലയാളിയുടെ ഉടമസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്&#x200d;ക്കാറും ആഭ്യന്തരവകുപ്പും സ്വീകരിച്ചത്.<br />
മേല്&#x200d; സൂചിപ്പിച്ച വകുപ്പ് ജാമ്യം പോലും ലഭിക്കാത്ത കുറ്റകൃത്യമാണ്.സംസ്ഥാന പോലീസിന്റെ വയര്&#x200d;ലെസ് സംവിധാനം പ്രത്യേക സോഫ്റ്റ്വെയറുമായി ഇന്റഗ്രേറ്റഡ് ആണ്.ആയതിനാല്&#x200d; സൈബര്&#x200d; ടെററിസം ബാധകമാകുന്നതാണ് ഈ കുറ്റകൃത്യം.എന്നിട്ടും ഷാജന്&#x200d; സക്കറിയയെ സംരക്ഷിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തുനിഞ്ഞിറങ്ങിയപ്പോള്&#x200d; കോടതി തന്നെ കഴിഞ്ഞ ദിവസം പോലീസിന് ഡയറക്ഷന്&#x200d; നല്&#x200d;കിയിരിക്കുകയാണ്.<br />
കോടതി നിര്&#x200d;ദ്ദേശത്തിന്റെ സംക്ഷിപ്ത രൂപം താഴെ ചേര്&#x200d;ക്കുന്നു.<br />
ഇന്നും സമൂഹത്തില്&#x200d; മതേതരത്വത്തിന് ഭീഷണി ഉയര്&#x200d;ത്തുന്ന തരത്തിലുള്ള കണ്ടന്റുകള്&#x200d; പ്രസ്തുത ചാനലില്&#x200d; വന്നുകൊണ്ടിരിക്കുകയാണ്.ഇതിനിടക്ക് മുഖ്യമന്ത്രിക്കും ഗവണ്&#x200d;മെന്റിനും എതിരാണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്&#x200d; ഇടക്ക് ഒരു വീഡിയോ മുഖ്യമന്ത്രിക്കെതിരെയും ചെയ്യും.ഇതാണ് ട്രേഡ് സീക്രട്ട്!<br />
ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന സര്&#x200d;ക്കാറിന്റെയും എ ഡി ജി പി എം ആര്&#x200d; അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്&#x200d;  സന്തോഷമുണ്ട്.ഈ നാട്ടിലെ മാതേതരത്വം നിലനിര്&#x200d;ത്താനും സാധാരണക്കാരുടെ നീതിക്ക് വേണ്ടിയും അവസാന ശ്വാസം വരെ പോരാട്ട മുഖത്ത് ഞാന്&#x200d; ഉണ്ടാവും<br />
(പി വി അന്&#x200d;വര്&#x200d;)<br />
കോടതിയുടെ ഡയറക്ഷന്&#x200d;<br />
&#8221;&#8221;&#8221;അന്വേഷണ ഉദ്യോഗസ്ഥന്&#x200d; പോലീസ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്നതില്&#x200d; പരാജയപ്പെട്ടു, അന്വേഷണം സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കണമെന്ന കര്&#x200d;ത്തവ്യം ലംഘിച്ചു. ഈ അനാവശ്യ കാലതാമസം പരാതിക്കാരനെ മുന്&#x200d;വിധിയോടെ കാണുകയും നിയമപരമായ പ്രത്യാഘാതങ്ങള്&#x200d; ഒഴിവാക്കാന്&#x200d; പ്രതിയെ സഹായിക്കുകയും ചെയ്യുന്നു. മുകളില്&#x200d; പറഞ്ഞവയുടെ വെളിച്ചത്തില്&#x200d;, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്&#x200d;-ഇന്&#x200d;-ചാര്&#x200d;ജ് അന്വേഷണ റിപ്പോര്&#x200d;ട്ട് എത്രയും വേഗം സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കണമെന്നും ഉചിതമായ തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കാന്&#x200d; കോടതിയെ പ്രേരിപ്പിക്കണമെന്നും ഹര്&#x200d;ജിക്കാരന്&#x200d; അപേക്ഷിക്കുന്നു.  ഈ കോടതിയുടെ നിര്&#x200d;ദ്ദേശപ്രകാരം, അന്വേഷണ പുരോഗതിയും ഇനിയും സ്വീകരിക്കേണ്ട നടപടികളും വിശദീകരിക്കുന്ന ഒരു റിപ്പോര്&#x200d;ട്ട് അന്വേഷണ ഉദ്യോഗസ്ഥന്&#x200d; സമര്&#x200d;പ്പിച്ചു. നിര്&#x200d;ണായകമായ ശാസ്ത്രീയ, ഫോറന്&#x200d;സിക് പരിശോധനകള്&#x200d; ഇപ്പോഴും തീര്&#x200d;പ്പുകല്&#x200d;പ്പിച്ചിട്ടില്ലെന്ന് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. ഓരോ പ്രതിയുടെയും വ്യക്തിഗത പങ്കും കുറ്റബോധവും കണ്ടെത്തുന്നതിന് കൂടുതല്&#x200d; അന്വേഷണം ആവശ്യമാണെന്നും ഇത് എടുത്തുകാണിക്കുന്നു.പ്രതികള്&#x200d; ഗുരുതരമായ ഡിജിറ്റല്&#x200d; കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് 2023.10.12 ന് ഹര്&#x200d;ജിക്കാരന്&#x200d; ഈ കോടതിയില്&#x200d; പരാതി നല്&#x200d;കിയിരുന്നു. ഈ വിഷയം അന്വേഷിക്കാന്&#x200d; പാലാരിവട്ടം പോലീസിനോട് കോടതി നിര്&#x200d;ദ്ദേശിച്ചിരുന്നു, അതനുസരിച്ച് 2023.11.12 ന് എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു, അതിനുശേഷം താമസിയാതെ ഹര്&#x200d;ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. എന്നിരുന്നാലും, 500 ദിവസത്തിലധികം കഴിഞ്ഞിട്ടും, അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിട്ടില്ല, അന്വേഷണം അപൂര്&#x200d;ണ്ണമായി തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് നീണ്ടുനില്&#x200d;ക്കുന്ന കാലതാമസത്തിന് ന്യായീകരണമായി ഒന്നും പറയുന്നില്ല. തീര്&#x200d;പ്പാക്കാത്ത ശാസ്ത്രീയ, ഫോറന്&#x200d;സിക് പരിശോധനകളും വ്യക്തിഗത പ്രതികളുടെ കുറ്റബോധം നിര്&#x200d;ണ്ണയിക്കേണ്ടതിന്റെ ആവശ്യകതയും ഇത് പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, അന്വേഷണം സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വീകരിച്ച ഏതെങ്കിലും അടിയന്തിരതയോ മുന്&#x200d;കരുതല്&#x200d; നടപടികളോ ഇത് തെളിയിക്കുന്നില്ല. സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരേയൊരു പ്രധാന നടപടി 12.12.2024 ന് ഒരു നോട്ടീസ് പുറപ്പെടുവിച്ചതാണ്, അത് സമര്&#x200d;പ്പിക്കാതെ തിരിച്ചയച്ചു. അതിനുശേഷം കൂടുതല്&#x200d; ശ്രമങ്ങള്&#x200d; നടത്തിയതായി കാണുന്നില്ല, കൂടാതെ റിപ്പോര്&#x200d;ട്ട് ഒരു പദ്ധതിയോ സമയപരിധിയോ വെളിപ്പെടുത്തുന്നില്ല.<br />
മുകളില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; കണക്കിലെടുക്കുമ്പോള്&#x200d;, ഹര്&#x200d;ജിക്കാരന്റെ പരാതിയില്&#x200d; കഴമ്പുണ്ടെന്ന് ഈ കോടതി കണ്ടെത്തുകയും സമയബന്ധിതവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കാന്&#x200d; അതിന്റെ അധികാരപരിധി വിനിയോഗിക്കേണ്ടത് ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു. അതനുസരിച്ച്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്&#x200d;-ഇന്&#x200d;-ചാര്&#x200d;ജിനോട് ക്രൈം നമ്പര്&#x200d; 2629/2023 ലെ അന്വേഷണം വേഗത്തിലാക്കാനും  നടപടിക്രമങ്ങളും ഔപചാരികതകളും പൂര്&#x200d;ത്തിയാക്കുന്നതുള്&#x200d;പ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഇതിനാല്&#x200d; നിര്&#x200d;ദ്ദേശിക്കുന്നു.<br />
ശാസ്ത്രീയ ഫോറന്&#x200d;സിക് പരിശോധനകള്&#x200d;<br />
അടക്കം അന്വേഷണ ഉദ്യോഗസ്ഥന്&#x200d; എത്രയും വേഗം ഈ കോടതിയില്&#x200d; അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.<br />
അന്വേഷണ ഉദ്യോഗസ്ഥന് ഓരോ 30  ദിവസത്തിലും സ്വീകരിച്ച നടപടികള്&#x200d; വിശദീകരിക്കുന്ന ഒരു റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.<br />
സ്ട്രേറ്റ്<br />
അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കല്&#x200d;. അന്വേഷണത്തിലെ നിഷ്‌ക്രിയത്വമോ കാലതാമസമോ മൂലം നീതി നടപ്പാക്കുന്നതില്&#x200d; ഉണ്ടാകുന്ന ഏതെങ്കിലും പിഴവ് തടയുന്നതിനാണിത്.<br />
ഉത്തരവിന്റെ പകര്&#x200d;പ്പ് സ്റ്റേഷന്&#x200d; ഹൗസ് ഓഫീസറെ അറിയിക്കുക.&#8221;&#8221;&#8221;<br />
മജിസ്‌ട്രേറ്റ് കോടതി<br />
ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-IX, എറണാകുളം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/publishing-videos-that-threaten-secularism-p-v-against-marunadan-malayali-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/anwar-misused-party-symbol-and-flag-trinamool-congress-filed-a-complaint-with-the-district-collector.html</link>
					<comments>https://www.chandrikadaily.com/anwar-misused-party-symbol-and-flag-trinamool-congress-filed-a-complaint-with-the-district-collector.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Jun 2025 14:42:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[thrinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344070</guid>

					<description><![CDATA[ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന പി.വി. അന്&#x200d;വറിനെതിരെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്. ദേശീയ നേതാക്കളുടെ പേരുകളും പാര്&#x200d;ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്&#x200d;വര്&#x200d; ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്&#x200d; ജില്ലാ കലക്ടര്&#x200d;ക്ക് പരാതി നല്&#x200d;കി.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ സ്ഥാനാര്&#x200d;ഥിയായി പി വി അന്&#x200d;വര്&#x200d; നാമനിര്&#x200d;ദേശപത്രിക നല്&#x200d;കിയിരുന്നെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പാര്&#x200d;ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എല്&#x200d;ദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവര്&#x200d; വാര്&#x200d;ത്തസമ്മേളനത്തില്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; മലപ്പുറം ജില്ല കലക്ടര്&#x200d;ക്ക് പരാതി നല്&#x200d;കിയതായും അവര്&#x200d; പറഞ്ഞു.</p>
<p>പി.വി. അന്&#x200d;വര്&#x200d; പാര്&#x200d;ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കുന്നത് പാര്&#x200d;ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വോട്ടര്&#x200d;മാരില്&#x200d; തെറ്റിദ്ധാരണ ഉണ്ടാകാന്&#x200d; കാരണമാകുമെന്നും നേതാക്കള്&#x200d; ആരോപിച്ചു. പാര്&#x200d;ട്ടി പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയാന്&#x200d; കലക്ടര്&#x200d;ക്ക് നല്&#x200d;കിയ പരാതിയില്&#x200d; ആവശ്യപ്പെട്ടു.</p>
<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; സംസ്ഥാന കമ്മിറ്റി പി വി അന്&#x200d;വറിനെ പിന്തുണക്കില്ലെന്നും അന്&#x200d;വറും നോട്ടയും തമ്മിലാണ് മത്സരമെന്നും നേതാക്കള്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anwar-misused-party-symbol-and-flag-trinamool-congress-filed-a-complaint-with-the-district-collector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്</title>
		<link>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html</link>
					<comments>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Jun 2025 02:22:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aryadan shoukath]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[pv anvar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343638</guid>

					<description><![CDATA[വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; നാമനിര്&#x200d;ദ്ദേശപത്രിക പിന്&#x200d;വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്&#x200d;വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്&#x200d;ത്തിയായപ്പോള്&#x200d; യുഡിഎഫ്, എല്&#x200d;ഡിഎഫ്, പി വി അന്&#x200d;വര്&#x200d;, എന്&#x200d;ഡിഎ മുന്നണി സ്ഥാനാര്&#x200d;ത്ഥികള്&#x200d; എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.</p>
<p>18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്&#x200d;മണ്ണ സബ് കലക്ടര്&#x200d; സ്വീകരിച്ചിരിക്കുന്നത്. എന്നാല്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി അന്&#x200d;വര്&#x200d; സമര്&#x200d;പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാത്ത പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായി അന്&#x200d;വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അറിയിച്ചാണ് അന്&#x200d;വറിന്റെ പത്രിക പിന്&#x200d;വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.</p>
<p>വോട്ടര്&#x200d;മാരെ നേരില്&#x200d; കണ്ട് പ്രചാരണപരിപാടികള്&#x200d; ഊര്&#x200d;ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി ആര്യാടന്&#x200d; ഷൗക്കത്ത്. ആര്യാടന്&#x200d; ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്&#x200d; പര്യടനം നടത്തും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി  ആദ്യം വഞ്ചിച്ചത് വി.എസിനെ; പി വി അന്‍വര്‍</title>
		<link>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html</link>
					<comments>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 04 Jun 2025 06:28:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343559</guid>

					<description><![CDATA[അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വഞ്ചകനെന്ന് പി വി അന്&#x200d;വര്&#x200d;. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനമെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. അന്&#x200d;വര്&#x200d; വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്&#x200d;ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്&#x200d;വര്&#x200d;.</p>
<p>&#8216;ശബരിമല വിഷയത്തില്&#x200d; ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചെന്നും അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയെന്നും പി വി അന്&#x200d;വര്&#x200d; വ്യക്തമാക്കി. അതേസമയം മുനമ്പം വിഷയത്തില്&#x200d; വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെയും വഞ്ചിച്ചെന്നും പി വി അന്&#x200d;വര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. മലപ്പുറത്തുകാര്&#x200d; കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെയും പിണറായി വിജയന്&#x200d; വഞ്ചിച്ചെന്ന് അന്&#x200d;വര്&#x200d; കുറ്റപ്പെടുത്തി. </p>
<p>വ്യാപാരികള്&#x200d;ക്ക് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; ഒന്നും നടപ്പാക്കിയില്ലെന്നും അധിക നികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചെന്നും അന്&#x200d;വര്&#x200d; വിശദീകരിച്ചു. പ്രവാസികളെ കേരളത്തിലേക്കെത്തിച്ച് പിന്നീടവരെ തിരിഞ്ഞു നോക്കാന്&#x200d; മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>കര്&#x200d;ഷകരോടും മുഖ്യമന്ത്രി കൊടും വഞ്ചന ചെയ്‌തെന്നും കേരളത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ജപ്തി നടന്നത് നിലമ്പൂരിലാണെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്&#x200d; മറുപടി പറയുമെന്നും അന്&#x200d;വര്&#x200d; കുറ്റപ്പെടുത്തി.</p>
<p>25ലക്ഷം ആളുകള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്&#x200d; കേരളത്തില്&#x200d; നിയമന നിരോധനമാണെന്ന് ആരോപിച്ച അന്&#x200d;വര്&#x200d; മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍</title>
		<link>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html</link>
					<comments>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Jun 2025 17:43:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343502</guid>

					<description><![CDATA[തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന പി.വി അന്&#x200d;വറിന് ആംആദ്മി പാര്&#x200d;ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിക്ക് ആംആദ്മി പാര്&#x200d;ട്ടി പിന്തുണ നല്&#x200d;കാന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അന്&#x200d;വര്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്&#x200d; ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയായി പി.വി അന്&#x200d;വര്&#x200d; നല്&#x200d;കിയ നാമനിര്&#x200d;ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി നില്&#x200d;ക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. </p>
<p>1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്&#x200d;വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചത്. ഇതില്&#x200d; ഏഴ് പത്രികകള്&#x200d; തള്ളി.</p>
<p>കൂടാതെ കേരളത്തില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പട്ടികയില്&#x200d; ഇല്ലാത്തതും പത്രിക തള്ളാന്&#x200d; കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്&#x200d;ഥിയെ കുറിച്ച് കമ്മീഷനില്&#x200d; അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്&#x200d;വര്&#x200d; മത്സരിക്കുന്നത് അറിയിക്കാന്&#x200d; ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍</title>
		<link>https://www.chandrikadaily.com/nilambur-by-election-will-be-answer-to-pinaraism-win-for-udf-pv-anwar.html</link>
					<comments>https://www.chandrikadaily.com/nilambur-by-election-will-be-answer-to-pinaraism-win-for-udf-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 25 May 2025 05:59:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342359</guid>

					<description><![CDATA[ മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്&#x200d;വര്&#x200d;. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>നിലമ്പൂരില്&#x200d; പിണറായി വിജയന്&#x200d; മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്&#x200d;ലര്&#x200d; പറഞ്ഞു. നാലാം വാര്&#x200d;ഷികം ആഘോഷിക്കുന്ന സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റുകള്&#x200d;ക്കും സമ്പന്നര്&#x200d;ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്‌തെന്നും പി വി അന്&#x200d;വര്&#x200d; ചോദിച്ചു. യുഡിഎഫ് സ്ഥാനാര്&#x200d;ഥി ആരായാലും നിരുപാധിക പിന്തുണ നല്&#x200d;കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പ് ജൂണ്&#x200d; 19നും വോട്ടെണ്ണല്&#x200d; ജൂണ്&#x200d; 23 നുമാണ് നടക്കുക. നിലമ്പൂര്&#x200d; അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന്&#x200d; സമര്&#x200d;പ്പിക്കേണ്ട അവസാന ദിവസം ജൂണ്&#x200d; രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്&#x200d; മൂന്നിന് നടക്കും. നോമിനേഷന്&#x200d; പിന്&#x200d;വലിക്കേണ്ട അവസാനദിനം ജൂണ്&#x200d; അഞ്ചാണ്. പി.വി അന്&#x200d;വര്&#x200d; രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്&#x200d; ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.</p>
<p>യുഡിഎഫിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കുമെന്നും അന്&#x200d;വര്&#x200d; വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്&#x200d; വേദന നല്&#x200d;കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. തൊഴിലാളി വര്&#x200d;ഗ പാര്&#x200d;ട്ടിയുടെ സര്&#x200d;ക്കാരായി വന്ന് പരിപൂര്&#x200d;ണമായി ഇത്രയും പെട്ടെന്ന് കോര്&#x200d;പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാര്&#x200d; ലോകത്തെവിടെയും കാണില്ലെന്നും അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>നിലമ്പൂര്&#x200d; ഉപതിരഞ്ഞെടുപ്പ് ഉടന്&#x200d; നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്&#x200d;വര്&#x200d; നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്&#x200d;കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്&#x200d; നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്&#x200d;വറിന്റെ കത്ത്. ഇനിയും വൈകിയാല്&#x200d; നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്&#x200d;വര്&#x200d; കത്തില്&#x200d; വ്യക്തമാക്കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-by-election-will-be-answer-to-pinaraism-win-for-udf-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷം, പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്‍ ഉണ്ടാകും- പിവി അന്‍വര്‍</title>
		<link>https://www.chandrikadaily.com/very-happy-witth-udfs-decision-there-will-be-a-big-setback-for-pinaraism-in-nilambur-pv-anwar.html</link>
					<comments>https://www.chandrikadaily.com/very-happy-witth-udfs-decision-there-will-be-a-big-setback-for-pinaraism-in-nilambur-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 02 May 2025 11:06:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339788</guid>

					<description><![CDATA[ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്. ]]></description>
										<content:encoded><![CDATA[<p>യുഡിഎഫ് പ്രവേശനത്തില്&#x200d; തീരുമാനമായതിനു പിന്നാലെ പ്രതികരണവുമായി പി വി അന്&#x200d;വര്&#x200d;. യുഡിഎഫിന്റെ തീരുമാനത്തില്&#x200d; വളരെയധികം സന്തോഷമുണ്ടെന്ന് പി വി അന്&#x200d;വര്&#x200d; പറഞ്ഞു. </p>
<p>ഇന്ന് ചേര്&#x200d;ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്&#x200d;വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്&#x200d; തീരുമാനമായത്. അന്&#x200d;വറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്&#x200d; പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. അന്&#x200d;വറിന്റെ കാര്യം യുഡിഎഫ് ചര്&#x200d;ച്ച ചെയ്തെന്നും ഹൈക്കമാന്&#x200d;ഡുമായി ചര്&#x200d;ച്ച നടത്തി തീരുമാനമെടുക്കാന്&#x200d; പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസ്സന്&#x200d; വ്യക്തമാക്കി. എല്ലാ കക്ഷികളുമായും പ്രതിപക്ഷ നേതാവ് ചര്&#x200d;ച്ച നടത്തുമെന്നും ഒരാഴ്ച്ചയ്ക്കകം വിഷയത്തില്&#x200d; തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>നിലമ്പൂര്&#x200d; ഉപതിരഞ്ഞെടുപ്പില്&#x200d; പിണറായിസത്തിനെതിരെ മുന്നിലുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതെന്നും അന്&#x200d;വര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്&#x200d; ഉണ്ടാകും. പിണറായിസത്തെ തുറന്നുകാട്ടാനാണ് താന്&#x200d; രാജിവെച്ചത്. നിലമ്പൂരില്&#x200d; യുഡിഎഫ് നിര്&#x200d;ത്തുന്ന സ്ഥാനാര്&#x200d;ഥിയെ ഉയര്&#x200d;ന്ന ഭൂരിപക്ഷത്തില്&#x200d; വിജയിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അന്&#x200d;വര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/very-happy-witth-udfs-decision-there-will-be-a-big-setback-for-pinaraism-in-nilambur-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ളസംഘം പ്രവര്‍ത്തിക്കുന്നു&#8217;: പി വി അന്‍വര്‍</title>
		<link>https://www.chandrikadaily.com/ajit-kumar-is-chief-ministers-grandson-gang-is-working-under-chief-ministers-leadership-pv-anwar.html</link>
					<comments>https://www.chandrikadaily.com/ajit-kumar-is-chief-ministers-grandson-gang-is-working-under-chief-ministers-leadership-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 10:17:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mr ajith kumar]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anvar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338008</guid>

					<description><![CDATA[പിണറയി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്‍ സുരക്ഷിതനാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പി വി അന്&#x200d;വര്&#x200d;. അജിത് കുമാര്&#x200d; മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും അജിത് കുമാര്&#x200d; പക്കാ ക്രിമിനലാണെന്നും പി വി അന്&#x200d;വര്&#x200d; പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; കൊള്ളസംഘം പ്രവര്&#x200d;ത്തിക്കുന്നുവെന്നും പി വി അന്&#x200d;വര്&#x200d; ആരോപിച്ചു.</p>
<p>അജിത് കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പിണറയി വിജയന്&#x200d; മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്&#x200d; സുരക്ഷിതനാണെന്നും പി വി അന്&#x200d;വര്&#x200d; കുറ്റപ്പെടുത്തി.</p>
<p>അജിത് കുമാര്&#x200d; പൊലീസ് വേഷം ധെരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനമാണെന്നും വേലി തന്നെ വിളവ് തിന്നുന്ന കാലമാണിതെന്നും പി വി അന്&#x200d;വര്&#x200d; പറഞ്ഞു. അതേസമയം നിലമ്പൂര്&#x200d; തെരഞ്ഞെടുപ്പില്&#x200d; യുഡിഎഫ് വിജയിക്കുമെന്നും പി വി അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>പി വിജയനെതിരെ വ്യാജ മൊഴി കേസില്&#x200d; എഡിജിപി എംആര്&#x200d; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അന്&#x200d;വറിന്റെ പ്രതികരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajit-kumar-is-chief-ministers-grandson-gang-is-working-under-chief-ministers-leadership-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സസ്‌പെന്&#x200d;ഷന്&#x200d; കഴിഞ്ഞെത്തിയ സുജിത് ദാസിന് വീണ്ടും നിയമനം നല്&#x200d;കി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-government-re-appointed-sujit-das-after-his-suspension.html</link>
					<comments>https://www.chandrikadaily.com/the-government-re-appointed-sujit-das-after-his-suspension.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Mar 2025 12:32:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram sp]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[sujith das]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335697</guid>

					<description><![CDATA[ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; &#038; കമ്മ്യൂണിക്കേഷന്&#x200d; എസ്പി ആയിട്ടാണ് സര്&#x200d;ക്കാര്&#x200d; പുതിയ നിയമനം നല്&#x200d;കിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>സസ്‌പെന്&#x200d;ഷന്&#x200d; കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് വീണ്ടും നിയമനം നല്&#x200d;കി സര്&#x200d;ക്കാര്&#x200d; ഉത്തരവ്. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; &amp; കമ്മ്യൂണിക്കേഷന്&#x200d; എസ്പി ആയിട്ടാണ് സര്&#x200d;ക്കാര്&#x200d; പുതിയ നിയമനം നല്&#x200d;കിയിട്ടുള്ളത്. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടര്&#x200d;ന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നത്. മാര്&#x200d;ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിച്ചിരുന്നത്.</p>
<p>സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി വി അന്&#x200d;വര്&#x200d; ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുജിത്ദാസിനെ സര്&#x200d;വീസില്&#x200d; നിന്നും സസ്‌പെന്&#x200d;ഡ് ചെയ്തത്. എന്നാല്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കും മുന്&#x200d;പാണ് സുജിത് ദാസിന്റെ സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സുജിത് ദാസിനെ തിരിച്ചെടുക്കാന്&#x200d; ശിപാര്&#x200d;ശ നല്&#x200d;കുകയായിരുന്നു.</p>
<p>അതേസമയം സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്&#x200d;വര്&#x200d; പുറത്തുവിട്ടിരുന്നു. എം.ആര്&#x200d; അജിത്ത് കുമാറിനൊപ്പം സുജിത് ദാസിനും സ്വര്&#x200d;ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്&#x200d;വര്&#x200d; ആരോപിച്ചിരുന്നു.</p>
<p>മലപ്പുറം എസ്.പി. ആയിരുന്നപ്പോള്&#x200d; ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിന്&#x200d;വലിക്കണമെന്ന് പി വി അന്&#x200d;വറിനോട് സുജിത് ദാസ് ആവശ്യപ്പെട്ട ഫോണ്&#x200d; ശബ്ദരേഖ പുറത്തായതും വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-re-appointed-sujit-das-after-his-suspension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
