<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PV ANWAR PARK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pv-anwar-park/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Sep 2019 20:09:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PV ANWAR PARK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ പ്രതിയായ ക്രഷര്&#x200d; തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്</title>
		<link>https://www.chandrikadaily.com/pv-anwar-case-updates.html</link>
					<comments>https://www.chandrikadaily.com/pv-anwar-case-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Sep 2019 20:07:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139576</guid>

					<description><![CDATA[സ്വന്തം ലേഖിക തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്&#x200d; ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ മൊഴിപോലുമെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എഞ്ചിനീയര്&#x200d; മലപ്പുറം പട്ടര്&#x200d;ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്&#x200d;കി. മംഗലാപുരം ബല്&#x200d;ത്തങ്ങാടി തണ്ണീര്&#x200d;പന്തല്&#x200d; പഞ്ചായത്തില്&#x200d; മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്&#x200d; ക്രഷര്&#x200d; എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്&#x200d;കിയാല്&#x200d; 10 ശതമാനം [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സ്വന്തം ലേഖിക</strong><br> തിരുവനന്തപുരം:  ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത്  50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്&#x200d; ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ മൊഴിപോലുമെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എഞ്ചിനീയര്&#x200d; മലപ്പുറം പട്ടര്&#x200d;ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്&#x200d;കി. <br> മംഗലാപുരം ബല്&#x200d;ത്തങ്ങാടി തണ്ണീര്&#x200d;പന്തല്&#x200d; പഞ്ചായത്തില്&#x200d; മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്&#x200d; ക്രഷര്&#x200d; എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്&#x200d;കിയാല്&#x200d; 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും  നല്&#x200d;കാമെന്നും പറഞ്ഞാണ് അന്&#x200d;വര്&#x200d; 50 ലക്ഷം രൂപ വാങ്ങിയതെന്ന് സലീം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്&#x200d; വഞ്ചനാക്കുറ്റമാണ് പി.വി അന്&#x200d;വറിനുമേല്&#x200d; പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്&#x200d;ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും നിയമവ്യവസ്ഥയെപോലും വെല്ലുവിളിച്ച് പി.വി അന്&#x200d;വറിനെ സംരക്ഷിക്കുകയാണെന്നും പരാതിയില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.<br> സി.പി.എം അനുഭാവിയായി സലീം അന്&#x200d;വറിന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നല്&#x200d;കിയത്. പ്രശ്‌നം പരിഹരിക്കാന്&#x200d; കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും  എല്&#x200d;.ഡി.എഫ് കണ്&#x200d;വീനറുമായ എ. വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. <br> പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്&#x200d;ത്തുകയായിരുന്നു.  ഇതോടെയാണ് തെളിവുകളുമായി  മഞ്ചേരി ചീഫ് ജുഡീഷ്യല്&#x200d; കോടതിയെ സമീപിച്ചത്. കോടതി  കേസെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് 2017 ഡിസംബര്&#x200d; 21നാണ് മഞ്ചേരി പൊലീസ് പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പര്&#x200d; 588/2017 ആയി കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്&#x200d;ഷം മുമ്പ് 2015ലാണ് പി.വി അന്&#x200d;വര്&#x200d; ക്രഷര്&#x200d; സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുതിനും മൂന്ന് വര്&#x200d;ഷം മുമ്പ് 2012ലാണ് സലീമില്&#x200d; നിന്നും ക്വാറി ബിസിനസില്&#x200d; പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയത്. <br> കേസെടുത്തപ്പോള്&#x200d; സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു എം.എല്&#x200d;.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്&#x200d;വര്&#x200d; ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബര്&#x200d; 30തിന് മഞ്ചേരി പീവീആര്&#x200d; ഓഫീസില്&#x200d;വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്&#x200d; ബാക്കി 10 ലക്ഷവും  കൈമാറിയതടക്കമുള്ള തെളിവുകളും സലീം പൊലീസിന് കൈമാറിയിരുന്നു.<br> തട്ടിപ്പുകേസ് സിവില്&#x200d;കേസാക്കി മാറ്റാനും പൊലീസ് ശ്രമം നടത്തി. ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച്  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്&#x200d;.എ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്&#x200d; 13നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്  ഉത്തരവിട്ടു. <br> സംസ്ഥാന പൊലീസ് മേധാവി  2018 നവംബര്&#x200d; 14നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി  അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.  ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ സമര്&#x200d;പ്പിച്ച  റിവ്യൂ ഹരജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്&#x200d; 2018 ഡിസംബര്&#x200d; അഞ്ചിനു വീണ്ടും ഹൈക്കോടതി വിധിയുണ്ടായി. എന്നാല്&#x200d; ഹൈക്കോടതി ഉത്തരവു വന്ന് 10 മാസം കഴിഞ്ഞിട്ടും അന്&#x200d;വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റു ചെയ്യാനോ ക്രൈം ബ്രാഞ്ച് തയ്യറായിട്ടില്ല. നീതിതേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സലീം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-case-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ വാട്ടര്&#x200d;തീം പാര്&#x200d;ക്കിന് ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കില്ലെന്ന് കുടരഞ്ഞി പഞ്ചായത്ത്</title>
		<link>https://www.chandrikadaily.com/panchayath-rafuse-to-renew-pv-anwar-mla-water-theme-park-licence.html</link>
					<comments>https://www.chandrikadaily.com/panchayath-rafuse-to-renew-pv-anwar-mla-water-theme-park-licence.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Jun 2018 13:44:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92344</guid>

					<description><![CDATA[കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ വാട്ടര്&#x200d;തീം പാര്&#x200d;ക്കിന് ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്&#x200d;സിന്റെ കാലാവധി നാളെ അവസാനിക്കാന്&#x200d; ഇരിക്കേയാണ് ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കില്ലെന്ന്പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കണമെന്ന പി.വി അന്&#x200d;വറിന്റെ അപേക്ഷ കുടരഞ്ഞി പഞ്ചായത്ത് തള്ളുകയായിരുന്നു. നേരത്തെ പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ പേരിലുള്ള പാര്&#x200d;ക്ക് അനധികൃതമായി നിര്&#x200d;മ്മിച്ചതാണെന്നടക്കമുള്ള ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. ഇവിടുത്തെ അനധികൃത നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തികള്&#x200d;ക്കെതിരെ പരിസ്ഥിതി പ്രവര്&#x200d;ത്തകര്&#x200d; പരാതി നല്&#x200d;കിയിരുന്നു. അതേസമയം ശാസ്ത്രീയ പഠനങ്ങള്&#x200d; പോലും നടത്താതെ പാര്&#x200d;ക്ക് ദുരന്തസാധ്യത [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ വാട്ടര്&#x200d;തീം പാര്&#x200d;ക്കിന് ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്&#x200d;സിന്റെ കാലാവധി നാളെ അവസാനിക്കാന്&#x200d; ഇരിക്കേയാണ് ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കില്ലെന്ന്പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്&#x200d;സ് പുതുക്കി നല്&#x200d;കണമെന്ന പി.വി അന്&#x200d;വറിന്റെ അപേക്ഷ കുടരഞ്ഞി പഞ്ചായത്ത് തള്ളുകയായിരുന്നു.</p>
<p>നേരത്തെ പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ പേരിലുള്ള പാര്&#x200d;ക്ക് അനധികൃതമായി നിര്&#x200d;മ്മിച്ചതാണെന്നടക്കമുള്ള ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. ഇവിടുത്തെ അനധികൃത നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തികള്&#x200d;ക്കെതിരെ പരിസ്ഥിതി പ്രവര്&#x200d;ത്തകര്&#x200d; പരാതി നല്&#x200d;കിയിരുന്നു. അതേസമയം ശാസ്ത്രീയ പഠനങ്ങള്&#x200d; പോലും നടത്താതെ പാര്&#x200d;ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാഭരണകൂടം അധികൃതര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയായിരുന്നു. അതേസമയം എം.എല്&#x200d;.എയുടെ പേരിലുള്ള വാട്ടര്&#x200d; തീം പാര്&#x200d;ക്കും തടയണയും കക്കാടംപൊയിലില്&#x200d; വന്&#x200d;ദുരന്തത്തിന് ഇടയാക്കുമെന്നാണ് പരിസ്ഥിതി പ്രവര്&#x200d;ത്തകരുടെ കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panchayath-rafuse-to-renew-pv-anwar-mla-water-theme-park-licence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എല്&#x200d;.എയുടെ പേരില്&#x200d; അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്&#x200d;വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html</link>
					<comments>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 12:02:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[land mafiya]]></category>
		<category><![CDATA[LDF MLA]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75153</guid>

					<description><![CDATA[കോഴിക്കോട്: പിവി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്. പിവി അന്&#x200d;വര്&#x200d; പേരിലുള്ള വാട്ടര്&#x200d; തീംപാര്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്&#x200d;ക്കില്&#x200d; അനധികൃത കെട്ടിടങ്ങള്&#x200d; ഉണ്ടെന്നും ഇവ പൊളിച്ചു മാറ്റണമെന്നും കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായി പ്രമുഖ മലയാള ന്യൂസ് ചാനലിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പാര്&#x200d;ക്ക് നിര്&#x200d;മ്മിച്ചിരിക്കുന്നത് അംഗീകരിച്ച പ്ലാനില്&#x200d; നിന്ന് വ്യത്യസ്തമായിട്ടാണെന്നും കലക്ടര്&#x200d; കണ്ടെത്തി. പാര്&#x200d;ക്കിനോട് ചേര്&#x200d;ന്ന് അന്&#x200d;വറിന്റെ പേരില്&#x200d; അനധികൃത ഭൂമിയുണ്ടെന്നും കലക്ടര്&#x200d; സ്ഥിരീകരിച്ചു.നിയമലംഘനങ്ങളില്&#x200d; കേസെടുത്ത് അന്വേഷണം നടത്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിവി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്. പിവി അന്&#x200d;വര്&#x200d; പേരിലുള്ള വാട്ടര്&#x200d; തീംപാര്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്&#x200d;ക്കില്&#x200d; അനധികൃത കെട്ടിടങ്ങള്&#x200d; ഉണ്ടെന്നും ഇവ പൊളിച്ചു മാറ്റണമെന്നും കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായി പ്രമുഖ മലയാള ന്യൂസ് ചാനലിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പാര്&#x200d;ക്ക് നിര്&#x200d;മ്മിച്ചിരിക്കുന്നത് അംഗീകരിച്ച പ്ലാനില്&#x200d; നിന്ന് വ്യത്യസ്തമായിട്ടാണെന്നും കലക്ടര്&#x200d; കണ്ടെത്തി.</p>
<p>പാര്&#x200d;ക്കിനോട് ചേര്&#x200d;ന്ന് അന്&#x200d;വറിന്റെ പേരില്&#x200d; അനധികൃത ഭൂമിയുണ്ടെന്നും കലക്ടര്&#x200d; സ്ഥിരീകരിച്ചു.നിയമലംഘനങ്ങളില്&#x200d; കേസെടുത്ത് അന്വേഷണം നടത്താന്&#x200d; ലാന്റ് അക്വിസിഷന്&#x200d; ഡെപ്യൂട്ടി കലക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അന്&#x200d;വറിന്റെ ഭൂമിയില്&#x200d; വനം ഉള്&#x200d;പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്&#x200d;ദ്ദേശം നല്&#x200d;കുന്നതാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി. അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ വാട്ടര്&#x200d; തീം പാര്&#x200d;ക്കില്&#x200d; കലക്ടര്&#x200d; പരിശോധന നടത്തി: വിവിധ വകുപ്പുകളുടെ യോഗം ഉടന്&#x200d;</title>
		<link>https://www.chandrikadaily.com/calicut-district-collector-visit-mla-anwar-water-theme-park.html</link>
					<comments>https://www.chandrikadaily.com/calicut-district-collector-visit-mla-anwar-water-theme-park.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 10:21:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68070</guid>

					<description><![CDATA[കോഴിക്കോട്: സി.പി.എം സ്വതന്ത്ര എം.എല്&#x200d;.എ പി.വി. അന്&#x200d;വറിന്റെ കക്കാടംപൊയിലെ വാട്ടര്&#x200d; തീം പാര്&#x200d;ക്കില്&#x200d; കോഴിക്കോട് ജില്ലാ കലക്ടര്&#x200d; പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയില്&#x200d; ദുരന്ത നിവാരണ നിയമങ്ങള്&#x200d; ലംഘിച്ചതായി കണ്ടെത്തിയതായാണ് വിവരം. പരിശോധനയുടെ അടിസ്ഥാനത്തില്&#x200d; വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്&#x200d; തീരുമാനിച്ചതായി കലക്ടര്&#x200d; യുവി ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്&#x200d;ട്ട് കലക്ടര്&#x200d; റവന്യു വകുപ്പിന് സമര്&#x200d;പ്പിക്കും. വാട്ടര്&#x200d; തീം പാര്&#x200d;ക്ക് നിര്&#x200d;മിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുര്&#x200d;ബല [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സി.പി.എം സ്വതന്ത്ര എം.എല്&#x200d;.എ പി.വി. അന്&#x200d;വറിന്റെ കക്കാടംപൊയിലെ വാട്ടര്&#x200d; തീം പാര്&#x200d;ക്കില്&#x200d; കോഴിക്കോട് ജില്ലാ കലക്ടര്&#x200d; പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയില്&#x200d; ദുരന്ത നിവാരണ നിയമങ്ങള്&#x200d; ലംഘിച്ചതായി കണ്ടെത്തിയതായാണ് വിവരം. പരിശോധനയുടെ അടിസ്ഥാനത്തില്&#x200d; വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്&#x200d; തീരുമാനിച്ചതായി കലക്ടര്&#x200d; യുവി ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്&#x200d;ട്ട് കലക്ടര്&#x200d; റവന്യു വകുപ്പിന് സമര്&#x200d;പ്പിക്കും.</p>
<p>വാട്ടര്&#x200d; തീം പാര്&#x200d;ക്ക് നിര്&#x200d;മിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുര്&#x200d;ബല പ്രദേശത്താണ്. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയില്&#x200d;. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്&#x200d; അത്തരം പ്രദേശങ്ങളില്&#x200d; മഴക്കുഴി പോലും പാടില്ലെന്ന നിര്&#x200d;ദേശം ലംഘിച്ചാണ് മലകളുടെ വശങ്ങള്&#x200d; ഇടിച്ച് പാര്&#x200d;ക്ക് നിര്&#x200d;മിച്ചതെന്ന് ഇതിനു മുമ്പ് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/calicut-district-collector-visit-mla-anwar-water-theme-park.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി.എം സുധീരന്‍</title>
		<link>https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html</link>
					<comments>https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 12:40:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<category><![CDATA[thomas chandi minister]]></category>
		<category><![CDATA[vm sudheeran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55546</guid>

					<description><![CDATA[തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്‍. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് മുന്‍കൂര്‍ സൂചനയുമായി മുന്‍ കെ.പി.പി.സി.സി അധ്യക്ഷന്‍ എത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സുധീരന്‍ മുന്നറിയിപ്പുമായി എത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കായല്&#x200d; വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്&#x200d;.</p>
<p>പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ ഗുരുതരമായ നിയമ ലംഘനങ്ങള്&#x200d; നടത്തിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് മുന്&#x200d;കൂര്&#x200d; സൂചനയുമായി മുന്&#x200d; കെ.പി.പി.സി.സി അധ്യക്ഷന്&#x200d; എത്തിയത്. പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെ വിഷയത്തില്&#x200d; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സുധീരന്&#x200d; മുന്നറിയിപ്പുമായി എത്തിയത്.</p>
<p>പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എക്കെതിരെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നതുള്&#x200d;പ്പടെ നിരവധി നിയമ ലംഘനങ്ങളാണ് ഉയര്&#x200d;ന്നു വന്നിട്ടുള്ളത് സുധീരന്&#x200d; ഓര്&#x200d;മ്മിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാടം പൊയിലിലും മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലും അദ്ദേഹം നടത്തുന്ന വാട്ടര്&#x200d; തീം പാര്&#x200d;ക്കുകള്&#x200d;ക്ക് യാതൊരു നിയമവും ബാധകമല്ല. സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെയും ഏജന്&#x200d;സികളുടെയും അനുമതിയില്ലാതെ നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തനങ്ങളെന്നും സുധീരന്&#x200d; പറഞ്ഞു.</p>
<p>സംഭവം തെളിവ് സഹിതമാണ് മാധ്യമങ്ങള്&#x200d; പുറത്തു കൊണ്ടു വന്നതെന്നും, കത്തില്&#x200d; സുധീരന്&#x200d; മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്&#x200d; വസ്തുതകള്&#x200d;ക്ക് നിരക്കാത്ത കാര്യങ്ങളാണ് അന്&#x200d;വറിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്&#x200d; പറഞ്ഞതെന്നും സുധീരന്&#x200d; കത്തില്&#x200d; കുറ്റപ്പെടുത്തി.</p>
<p>തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്&#x200d;വറിന്റെ തെറ്റായ പ്രവര്&#x200d;ത്തനങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നത് താങ്കളെ കൂടുതല്&#x200d; പ്രതിസന്ധിയിലാക്കുമെന്ന താക്കീതും കത്തില്&#x200d;, മുന്&#x200d; കെ.പി.പി.സി.സി പ്രസിഡന്റ് നല്&#x200d;കിയിട്ടുണ്ട്. വിഷയത്തില്&#x200d; എത്രയും വേഗത്തില്&#x200d; നിയമനടപടികള്&#x200d; സ്വീകരിക്കണമെന്നും, അന്&#x200d;വറിനെതിരെ ഉയര്&#x200d;ന്നുവന്ന ആരോപണങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്&#x200d; സത്യസന്ധവും സമഗ്രവുമായ അന്വേഷണം വേണമെന്നും സുധീരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/pv-anwar-rti-reveals-land-law-in-right-information.html</link>
					<comments>https://www.chandrikadaily.com/pv-anwar-rti-reveals-land-law-in-right-information.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 12:58:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pv anwar]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50050</guid>

					<description><![CDATA[കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പതിന്‍മടങ്ങ് കൈവശം വച്ച് അനുഭവിച്ചു വരുകയാണ് പി.വി അന്‍വര്‍. നിയമാനുസരണം ഒരു കുടുംബത്തിന് പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണെന്നിരിക്കേ 207.84 ഏക്കര്‍ ഭൂമി താന്‍ കൈവശം വച്ച് അനുഭവിക്കുന്നതായി ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിലമ്പൂര്&#x200d; എം.എല്&#x200d;.എ പി.വി അന്&#x200d;വര്&#x200d; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്&#x200d; പുറത്ത്. വിവിരാവകാശ പ്രവര്&#x200d;ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്&#x200d; വാര്&#x200d;ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.</p>
<p>ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പതിന്&#x200d;മടങ്ങ് കൈവശം വച്ച് അനുഭവിച്ചു വരുകയാണ് പി.വി അന്&#x200d;വര്&#x200d;. നിയമാനുസരണം ഒരു കുടുംബത്തിന് പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണെന്നിരിക്കേ 207.84 ഏക്കര്&#x200d; ഭൂമി താന്&#x200d; കൈവശം വച്ച് അനുഭവിക്കുന്നതായി ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് 2016 വര്&#x200d;ഷത്തില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലങ്ങളില്&#x200d; വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവര്&#x200d; രേഖകള്&#x200d; ഉദ്ധരിച്ചു വ്യക്തമാക്കി.</p>
<p>ഏറനാട്, നിലമ്പൂര്&#x200d; നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക് സഭാ മണ്ഡലത്തിലും മല്&#x200d;സരിച്ച വേളയില്&#x200d; ഇദ്ദേഹം സമര്&#x200d;പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളില്&#x200d; ചേര്&#x200d;ത്തിട്ടുള്ള ഭൂമിയുടെ അളവ് വില്ലേജ് അടിസ്ഥാനത്തില്&#x200d; തന്നെ രേഖകള്&#x200d; സഹിതം ഇവര്&#x200d; പുറത്തുവിട്ടിട്ടുണ്ട്. അന്&#x200d;വറിന്റ പേരിലുള്ള കാര്&#x200d;ഷികേതരഭൂമി 202.99 ഏക്കറും കാര്&#x200d;ഷിക ഭൂമി 1.40ഏക്കറുമായാണ് 2016ല്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്&#x200d; 3.45 ഏക്കര്&#x200d; കാര്&#x200d;ഷികഭൂമിയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു. ആകെ 207.84 ഏക്കര്&#x200d; ഭൂമിയുള്ളതായി സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. 2011ല്&#x200d; ഏറനാട് നിയമസഭാ മണ്ഡലത്തില്&#x200d; മല്&#x200d;സരിച്ചപ്പോള്&#x200d; കൊടുത്ത സത്യവാങ്മൂലത്തില്&#x200d; 228.45 ഏക്കര്&#x200d; ഭൂമിയുടെ കണക്കും, 2014ല്&#x200d; വയനാട് ലോക് സഭാ മണ്ഡലത്തില്&#x200d; മല്&#x200d;സരിച്ചപ്പോള്&#x200d; കൊടുത്ത സത്യവാങ്മൂലത്തില്&#x200d; 206.96 ഏക്കര്&#x200d; ഭൂമിയുടെ കണക്കുമാണ് രേഖപ്പെടുത്തിട്ടുള്ളത്.</p>
<p>കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ഭൂമിയുടെ അളവ് ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്&#x200d; പി.വി അന്&#x200d;വര്&#x200d; ചതുരശ്ര അടിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘനം പെട്ടെന്നു ശ്രദ്ധയില്&#x200d; പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു സംശയിക്കുന്നതായി വിവരാവകാശ പ്രവര്&#x200d;ത്തര്&#x200d; പറയുന്നു. ഈ വിവരങ്ങള്&#x200d; വെളിപ്പെടുത്തിയിട്ടുള്ള സത്യവാങ്മൂലങ്ങള്&#x200d; തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്&#x200d; ലഭ്യമായ പൊതു രേഖയാണ്. വ്യക്തികള്&#x200d;ക്കും കുടുംബങ്ങള്&#x200d;ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നിര്&#x200d;മിച്ച അതേ നിയമനിര്&#x200d;മാണ സഭയിലെ അംഗംതന്നെ ഈ നിയമം ലംഘിക്കുന്നു എന്നത് ഗുരുതരമായ ജനാധിപത്യ മൂല്യശോഷണത്തിന്റെ ലക്ഷണമാണ്. ഭൂപരിഷ്‌കരണനിയമം ലംഘിച്ചുവെന്ന് പി വി അന്&#x200d;വര്&#x200d; സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചിട്ടുള്ള സാഹചര്യത്തില്&#x200d; അദ്ദേഹം എംഎല്&#x200d;എ സ്ഥാനം സ്വയം രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണെന്നും ഇവര്&#x200d; ആവശ്യപ്പെട്ടു.</p>
<p><a href="https://www.chandrikadaily.com/wp-content/uploads/2017/10/3-anver-wayanad.pdf">3-anver- wayanad</a></p>
<p><a href="https://www.chandrikadaily.com/wp-content/uploads/2017/10/4-anver-eranad.pdf">4-anver- eranad</a></p>
<p><a href="https://www.chandrikadaily.com/wp-content/uploads/2017/10/5-anver-nilambur.pdf">5-anver nilambur</a></p>
<p>മൂന്നുതവണ പൊതുതിരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിച്ചപ്പോഴും പി വി അന്&#x200d;വര്&#x200d; സത്യവാങ്മൂലത്തില്&#x200d; ഒരു ഭാര്യയുള്ളതായിമാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാല്&#x200d; 2017 ആഗസ്ത് 9ന് ഹൈക്കോടതിയില്&#x200d; അന്&#x200d;വര്&#x200d; സമര്&#x200d;പിച്ച സത്യവാങ്മൂലത്തില്&#x200d; അഫ്്സത്ത്് ഭാര്യയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരില്&#x200d; ഒരാളായ അഫ്സത്, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്&#x200d;തീം പാര്&#x200d;ക്കില്&#x200d; അന്&#x200d;വറിന്റെ ബിസിനസ് പാര്&#x200d;ട്നര്&#x200d;കൂടിയാണ്. ഇദ്ദേഹം തിരഞ്ഞെടുപ്പ് വേളയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും രണ്ടാം ഭാര്യയായ അഫ്സത്തിന്റേയോ അവരുടെ ബന്ധുക്കളുടേയോ സ്വത്തു വിവരങ്ങള്&#x200d; വെളിപ്പെടുത്താതെ മറച്ചുവച്ചിരിക്കുകയാണ്. പി വി അന്&#x200d;വറും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുമായ അഫ്സത്തും പാര്&#x200d;ട്ണര്&#x200d;മാരായ പീവീആര്&#x200d; എന്റര്&#x200d;ടൈന്&#x200d;മെന്റിന്റെ പേരിലുള്ള കൂടരഞ്ഞിയിലെ 11 ഏക്കറില്&#x200d; 60 ശതമാനവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യവും മറച്ചുവച്ചാണ് 2016ല്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിട്ടുള്ളത്. പി വി അന്&#x200d;വര്&#x200d; കൈവശം വച്ച് അനുഭവിക്കുന്ന പരിധിയില്&#x200d; കൂടുതലുള്ള ഭൂമി സര്&#x200d;ക്കാറിലേക്കു കണ്ടുകെട്ടാനുള്ള നടപടികള്&#x200d; കൈക്കൊള്ളാന്&#x200d; അധികൃതര്&#x200d; തയ്യാറാവണം. ഇക്കാര്യങ്ങള്&#x200d; സൂചിപ്പിച്ചുകൊണ്ടുള്ള പരാതികള്&#x200d; കേരളാ ഗവര്&#x200d;ണര്&#x200d;, നിയമസഭാ സ്പീക്കര്&#x200d; എന്നിവര്&#x200d;ക്ക് സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നും വിവരാവകാശപ്രവര്&#x200d;ത്തകര്&#x200d; അറിയിച്ചു.</p>
<p>ജനപ്രതിനിധികള്&#x200d; സമര്&#x200d;പ്പിക്കുന്ന സത്യവാങ്മൂലങ്ങളിലെ വെളിപ്പെടുത്തലുകള്&#x200d; ഒരു ഏജന്&#x200d;സിയും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന വസ്തുതയും ഇതിലൂടെ വ്യക്തമാവുകയാണ്. ഈ സാഹചര്യത്തില്&#x200d;, കേരള നിയമ സഭയിലെ അംഗങ്ങള്&#x200d; കഴിഞ്ഞ കാലങ്ങളില്&#x200d; സമര്&#x200d;പ്പിച്ചിട്ടുള്ള പൊതുരേഖയായ സത്യവാങ്മൂലങ്ങള്&#x200d; പരിശോധനയ്ക്ക് വിധേയമാക്കി നിയമലംഘനങ്ങള്&#x200d; കണ്ടെത്താനും, ജനപ്രതിനിധികളുടെ ഇത്തരം നിയമ ലംഘനങ്ങള്&#x200d;ക്കെതിരേ പരാതി നല്&#x200d;കാനും പൗരസമൂഹം ഇടപെടണമെന്നും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-rti-reveals-land-law-in-right-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്‍വറിന്റെ പാര്‍ക്കിന്  അനുമതിയില്ലെന്ന് വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ്</title>
		<link>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95.html</link>
					<comments>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Sep 2017 17:36:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44899</guid>

					<description><![CDATA[&#160; കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെന്നും ഇനിയും ചില നടപടിക്രമങ്ങള്‍ പാര്‍ക്ക് അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ ബോര്‍ഡ് വ്യക്തമാക്കി. 26ന് അകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്&#x200d; പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ നിയമം ലംഘിച്ച് നിര്&#x200d;മ്മിച്ച വാട്ടര്&#x200d; തീം പാര്&#x200d;ക്കിന് അനുമതി നല്&#x200d;കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ്.<br />
ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ണമായും പാലിച്ചില്ലെന്നും ഇനിയും ചില നടപടിക്രമങ്ങള്&#x200d; പാര്&#x200d;ക്ക് അധികൃതര്&#x200d; പൂര്&#x200d;ത്തിയാക്കിയാല്&#x200d; മാത്രമേ അനുമതി നല്&#x200d;കാന്&#x200d; കഴിയൂവെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ബോര്&#x200d;ഡ് വ്യക്തമാക്കി. 26ന് അകം സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഹാജരാക്കിയില്ലെങ്കില്&#x200d; പാര്&#x200d;ക്കിന്റെ പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും അടച്ചുപൂട്ടുമെന്നും ബോര്&#x200d;ഡ് ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
അമ്യൂസ്‌മെന്റ് പാര്&#x200d;ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് റദ്ദാക്കിയതിനെതിരെ പി.വി അന്&#x200d;വറാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഈ ഹര്&#x200d;ജി പരിഗണിച്ച ഹൈക്കോടതി ഒരിക്കല്&#x200d; കൂടി പാര്&#x200d;ക്ക് സന്ദര്&#x200d;ശിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ബോര്&#x200d;ഡിനോട് നിര്&#x200d;ദേശിക്കുകയായിരുന്നു. ഇതേ തുടര്&#x200d;ന്ന് 20ന് പാര്&#x200d;ക്ക് സന്ദര്&#x200d;ശിച്ച ശേഷമാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. അനധികൃതമായി തടയണ നിര്&#x200d;മിച്ചും ജലചൂഷണം ചെയ്തും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ പരിസ്ഥിതി ലോല മേഖലയായ കക്കാടം പൊയിലില്&#x200d; നിര്&#x200d;മ്മിച്ച പാര്&#x200d;ക്കിനെതിരെ ശക്തമായ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. അസംബ്ലി കെട്ടിടത്തിന് താല്&#x200d;ക്കാലികമായി ലഭിച്ച അഗ്നിശമന വകുപ്പിന്റെ എന്&#x200d;. ഒ. സി ഉപയോഗിച്ചാണ് പാര്&#x200d;ക്ക് ആരംഭിച്ചത്. 1409 ചുതരശ്ര അടി വിസ്തൃതിലാണ് കക്കാടംപൊയില്&#x200d; മലമുകളില്&#x200d; കുന്നുകള്&#x200d; നിരത്തി വാട്ടര്&#x200d; പാര്&#x200d;ക്ക് നിര്&#x200d;മ്മിച്ചത്. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലുള്ള നിയമലംഘനം നടത്തി അനധികൃതമായി നിര്&#x200d;മ്മിച്ച ചെക്ക് ഡാം പൊളിച്ച് നീക്കാന്&#x200d; മലപ്പുറം ഡപ്യൂട്ടി കലക്ടര്&#x200d; ടി.ഒ അരുണ്&#x200d; ഉത്തരവിട്ടിട്ടുണ്ട്.<br />
ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്&#x200d; സ്ഥലം സന്ദര്&#x200d;ശിച്ച് ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെയും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താതെയും ഭരണ കക്ഷി എം.എല്&#x200d;.എ എന്ന പദവി ദുരുപയോഗം ചെയ്താണ് പാര്&#x200d;ക്ക് തുറന്നുപ്രവര്&#x200d;ത്തിക്കുന്നത്. ഓണം-ബക്രീദ് സീസണില്&#x200d; പാര്&#x200d;ക്കിന് താഴിടാന്&#x200d; ഒരു വിഭാഗം ഉദ്യോഗസ്ഥര്&#x200d; നടത്തിയ ശ്രമം അട്ടിമറിച്ച് വന്&#x200d;ലാഭമാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് സര്&#x200d;ട്ടിഫിക്കറ്റും ആരോഗ്യ വകുപ്പിന്റെ സാനിറ്റേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിര്&#x200d;ദേശം. അല്ലാത്തപക്ഷം പാര്&#x200d;ക്കിന്റെ പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും നിര്&#x200d;ത്തുമെന്ന് ഭരണസമിതി അന്ത്യശാസനം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
