<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Qatar Embassy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/qatar-embassy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Apr 2018 06:51:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Qatar Embassy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യാപാര അവസരങ്ങള്&#x200d;ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്&#x200d; നിക്ഷേപ സമ്മേളനം</title>
		<link>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html</link>
					<comments>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 06:50:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Crisis]]></category>
		<category><![CDATA[Qatar Embassy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80903</guid>

					<description><![CDATA[ദോഹ: ഇന്ത്യയും ഖത്തറും തമ്മില്&#x200d; വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്&#x200d;- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്&#x200d; സമാപിച്ചു. ഇന്ത്യന്&#x200d; എംബസിയുടെ കീഴിലുള്ള ഇന്ത്യന്&#x200d; ബിസിനസ് ആന്റ് പ്രൊഫഷണല്&#x200d; കൗണ്&#x200d;സില്&#x200d;(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണായകമായി. വിവിധ മേഖലകളില്&#x200d; രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഇന്ത്യയും ഖത്തറും തമ്മില്&#x200d; വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്&#x200d;- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്&#x200d; സമാപിച്ചു. ഇന്ത്യന്&#x200d; എംബസിയുടെ കീഴിലുള്ള ഇന്ത്യന്&#x200d; ബിസിനസ് ആന്റ് പ്രൊഫഷണല്&#x200d; കൗണ്&#x200d;സില്&#x200d;(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണായകമായി. വിവിധ മേഖലകളില്&#x200d; രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. ഊര്&#x200d;ജം, പെട്രോ കെമിക്കല്&#x200d;, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ ശേഷി, ഐടി തുടങ്ങി ഒട്ടേറെ മേഖലകളില്&#x200d; ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
<p>പുതിയ രണ്ടു കപ്പല്&#x200d; പാതകള്&#x200d; സജ്ജമായതോടെ ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; വ്യാപാരത്തില്&#x200d; വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തിപ്പെടുത്തുന്നതിന് സമ്മേളനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.<br />
ഇന്ത്യയുടെ വാര്&#x200d;ഷിക വളര്&#x200d;ച്ചാനിരക്ക് 7.5 ശതമാനത്തിനും എട്ടിനും ഇടയിലാണെന്നും അടിസ്ഥാനവികസനരംഗത്ത് നിരവധി വന്&#x200d;പദ്ധതികള്&#x200d; ഇന്ത്യയില്&#x200d; നടക്കുന്നുണ്ടെന്നും സമ്മേളനത്തില്&#x200d; പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.െജ. അക്ബര്&#x200d; ചൂണ്ടിക്കാട്ടി. ലോകെത്ത വലിയ വാതക കയറ്റുമതി രാജ്യമായ ഖത്തര്&#x200d; ഇന്ത്യയുടെ മൂല്യമേറിയ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ആഗോളതലത്തിലുള്ള നിക്ഷേപകര്&#x200d;ക്ക് ഇന്ത്യ മികച്ച സ്ഥലമാണ്. 2022ഓടെ 700 ബില്ല്യന്&#x200d; വിദേശനിക്ഷേപം ഉള്&#x200d;ക്കൊള്ളുന്നതിനുള്ള ശേഷി രാജ്യത്തിനുണ്ട്. 100 പുതിയ നഗരങ്ങളും 200 വിമാനത്താവളങ്ങളും യാഥാര്&#x200d;ഥ്യമാക്കാന്&#x200d; ഇന്ത്യ ലക്ഷ്യമിടുന്നു. നിലവില്&#x200d; ആസൂത്രണം ചെയ്തതും നടപ്പാക്കിവരുന്നതുമായ പദ്ധതികള്&#x200d;ക്ക് പുറമേയാണിത്.</p>
<p>റിയല്&#x200d; എസ്റ്റേറ്റ്, ആരോഗ്യം, ഭക്ഷ്യോല്&#x200d;പാദനം, ചെറുകിടമേഖല എന്നിവയില്&#x200d; വിദേശനിക്ഷേപകര്&#x200d;ക്ക് ഇന്ത്യയില്&#x200d; മികച്ച അവസരങ്ങളുണ്ട്. അടുത്ത അഞ്ച് വര്&#x200d;ഷത്തിനുള്ളില്&#x200d; 400 മില്ല്യനും 500 മില്ല്യനും ഇടയിലുള്ള പുതിയ ഉപഭോക്താക്കള്&#x200d; ഉണ്ടാകും. വരും വര്&#x200d;ഷങ്ങളില്&#x200d; ആയിരക്കണക്കിന് ആശുപത്രികള്&#x200d; ഇന്ത്യയില്&#x200d; പുതുതായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.<br />
ഇതിനാല്&#x200d; ഇന്ത്യന്&#x200d; ആരോഗ്യരംഗം വിേദശനിക്ഷേപകര്&#x200d;ക്ക് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന മേഖലയാണ്. ചരിത്രപരമായി തന്നെ ഇന്ത്യയും ഖത്തറും നല്ല വ്യാപാര പങ്കാളികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്&#x200d;ജപങ്കാളിത്തം ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവിതം മെച്ചെപ്പടുത്താന്&#x200d; ഊര്&#x200d;ജമേഖലയിലെ പദ്ധതികള്&#x200d; അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.</p>
<p>ഖത്തര്&#x200d; വിദേശകാര്യസഹമന്ത്രി സുല്&#x200d;താന്&#x200d; ബിന്&#x200d; സഅദ് അല്&#x200d; മുറൈഖിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നയ തന്ത്രവ്യാപാരമേഖലയില്&#x200d; ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഖത്തറിനുള്ളത്. ഊര്&#x200d;ജം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്&#x200d; സഹകരണം ശക്തമാക്കും.ഹമദ് രാജ്യാന്തര തുറമുഖം വഴി പുതിയ വ്യാപാര പാതക്ക് ഖത്തര്&#x200d; തുടക്കമിട്ടിട്ടുണ്ടെന്നും അല്&#x200d; മുറൈഖി പറഞ്ഞു.<br />
ഇന്ത്യയും ഖത്തറും തമ്മിലുള്ള പങ്കാളിത്തം പുതിയ തലങ്ങളിലേക്കു ഉയരേണ്ടതുണ്ട്. ഇവിടത്തെ ഇന്ത്യന്&#x200d; ബിസിനസ് സമൂഹം ഇതിന് ചാലക ശക്തിയായി പ്രവര്&#x200d;ത്തിക്കും. ഖത്തറിലെ ബിസിനസ് അന്തരീക്ഷത്തെ കുറിച്ചു വ്യക്തമായ ധാരണ ഇവര്&#x200d;ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തരി ഇന്ത്യന്&#x200d; സംയുക്ത ബിസിനസ് കൗണ്&#x200d;സിലിനു രൂപം നല്&#x200d;കാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. ഈ കൗണ്&#x200d;സിലിലേക്ക് അംഗങ്ങളെ നാമനിര്&#x200d;ദേശം ചെയ്യാനുള്ള നടപടികള്&#x200d; പുരോഗമിക്കുന്നു. ഇന്ത്യ ഖത്തര്&#x200d; വ്യാപാരത്തിലെ വളര്&#x200d;്ച്ച തുടരുമെന്നും അല്&#x200d;മുറൈഖി ചൂണ്ടിക്കാട്ടി.<br />
ഖത്തറിനും ഇന്ത്യക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങള്&#x200d;ക്കുമിടയിലെ സംരംഭങ്ങളെ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്യുഎന്&#x200d; ബി ചീഫ് ബിസിസ് ഓഫീസറും എക്‌സിക്യൂട്ടിവ് ജനറല്&#x200d; മാനേജറുമായ അബ്ദുല്ല മുബാറക് അല്&#x200d; ഖലീഫ, ഐ പി ബി സി പ്രസിഡന്റ് കെ.എം വര്&#x200d;ഗീസ്, ഇന്ത്യന്&#x200d; അംബാസഡര്&#x200d; പി.കുമരന്&#x200d;, ഇന്ത്യയിലെ ഖത്തര്&#x200d; അംബാസഡര്&#x200d; ഫഹദ് റാഷിദ് അല്&#x200d; കഅ്ബി തുടങ്ങിയവരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനത്തില്&#x200d; പൂര്&#x200d;ണ സമയ ഇന്റര്&#x200d;നെറ്റ്  ലഭ്യമാക്കുന്ന മെനയിലെ ആദ്യരാജ്യമായി ഖത്തര്&#x200d;</title>
		<link>https://www.chandrikadaily.com/qatar-first-in-middle-east-to-approve-gate-to-gate-internet-connectivity-on-board-aircraft.html</link>
					<comments>https://www.chandrikadaily.com/qatar-first-in-middle-east-to-approve-gate-to-gate-internet-connectivity-on-board-aircraft.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Apr 2018 04:46:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[qatar airways]]></category>
		<category><![CDATA[Qatar Embassy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80643</guid>

					<description><![CDATA[ദോഹ: വിമാനത്തില്&#x200d; പൂര്&#x200d;ണ സമയ ഇന്റര്&#x200d;നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്&#x200d; മാറി. വിമാനത്തില്&#x200d; യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്&#x200d;നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്&#x200d; കമ്മ്യൂണിക്കേഷന്&#x200d;സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്&#x200d;കി. വിമാനത്തില്&#x200d; കയറിയത് മുതല്&#x200d; ലക്ഷ്യസ്ഥാനം വരെ ഇന്റര്&#x200d;നെറ്റ് സേവനം ലഭിക്കും. നേരത്തെ സമുദ്രനിരപ്പില്&#x200d; നിന്നും 3000 അടി വരെ ഉയരത്തില്&#x200d; പറക്കുന്ന ഘട്ടങ്ങളില്&#x200d; മാത്രമായിരുന്നു ഇന്റര്&#x200d;നെറ്റ് സേവനം നല്&#x200d;കുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തില്&#x200d; പറക്കുകയാണെങ്കിലും ഇന്റര്&#x200d;നെറ്റ് സേവനം ലഭിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: വിമാനത്തില്&#x200d; പൂര്&#x200d;ണ സമയ ഇന്റര്&#x200d;നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്&#x200d; മാറി. വിമാനത്തില്&#x200d; യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്&#x200d;നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്&#x200d; കമ്മ്യൂണിക്കേഷന്&#x200d;സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്&#x200d;കി. വിമാനത്തില്&#x200d; കയറിയത് മുതല്&#x200d; ലക്ഷ്യസ്ഥാനം വരെ ഇന്റര്&#x200d;നെറ്റ് സേവനം ലഭിക്കും.<br />
നേരത്തെ സമുദ്രനിരപ്പില്&#x200d; നിന്നും 3000 അടി വരെ ഉയരത്തില്&#x200d; പറക്കുന്ന ഘട്ടങ്ങളില്&#x200d; മാത്രമായിരുന്നു ഇന്റര്&#x200d;നെറ്റ് സേവനം നല്&#x200d;കുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തില്&#x200d; പറക്കുകയാണെങ്കിലും ഇന്റര്&#x200d;നെറ്റ് സേവനം ലഭിക്കും. ഇതിനായി ഖത്തറില്&#x200d; രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട വിമാനങ്ങള്&#x200d;ക്ക് അനുമതി നല്&#x200d;കുന്നതാണ് പുതിയ വ്യവസ്ഥ. മറ്റു വിമാനങ്ങളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തടസങ്ങളുണ്ടാകാത്ത വിധത്തിലോ ഭൂമിയിലെ പൊതു മൊബൈല്&#x200d; നെറ്റ്‌വര്&#x200d;ക്കുകളുടെ പ്രവര്&#x200d;ത്തനങ്ങളെ ബാധിക്കാതെയോ ആവണം ഇന്റര്&#x200d;നെറ്റ് ലഭ്യമാക്കേണ്ടത്. അതേസമയം, സമുദ്രനിരപ്പില്&#x200d; നിന്നും 3000 അടിയില്&#x200d; കൂടുതല്&#x200d; ഉയരത്തില്&#x200d; വിമാനങ്ങളില്&#x200d; മൊബൈല്&#x200d; വോയിസ് കോളുകള്&#x200d;, എസ് എം എസ്, മൊബൈല്&#x200d; ഡാറ്റ എന്നിവയുടെ ഉപയോഗത്തിനുള്ള വിലക്ക് തുടരും. മറ്റു വിമാനങ്ങളുടെ പ്രവര്&#x200d;ത്തനങ്ങളെയും ഭൂമിയിലെ പൊതു മൊബൈല്&#x200d; സര്&#x200d;വീസുകളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ വിലക്ക്. ഖത്തര്&#x200d; ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് പ്രയോഗവല്&#x200d;ക്കരിക്കുന്നതെന്ന് ഗതാഗത, വാര്&#x200d;ത്താവിനിമയ മന്ത്രി ജാസിം ബിന്&#x200d; സെയ്ഫ് അഹ്മദ് അല്&#x200d; സുലൈത്തി പറഞ്ഞു.<br />
ടെലികമ്മ്യൂണിക്കേഷന്&#x200d; ഉപഭോക്താക്കള്&#x200d;ക്ക് ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതികവിദ്യകള്&#x200d; ലഭ്യമാക്കുകയാണ് സിആര്&#x200d;എയുടെ മുഖ്യലക്ഷ്യമെന്ന് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അല്&#x200d; മന്നാഈ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-first-in-middle-east-to-approve-gate-to-gate-internet-connectivity-on-board-aircraft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴിലാളി സംരക്ഷണം: ഖത്തറിന് പ്രശംസ</title>
		<link>https://www.chandrikadaily.com/philippine-deputy-minister-lauds-qatars-efforts-to-protect-workers.html</link>
					<comments>https://www.chandrikadaily.com/philippine-deputy-minister-lauds-qatars-efforts-to-protect-workers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 08:19:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Qatar Embassy]]></category>
		<category><![CDATA[qatar foriegn minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73847</guid>

					<description><![CDATA[ദോഹ: ഖത്തറിന്റെ തൊഴിലാളി സംരക്ഷണപ്രവര്&#x200d;ത്തനങ്ങളെ അഭിനന്ദിച്ച് ഫിലിപ്പൈന്&#x200d;സ് ഡെപ്യൂട്ടി തൊഴില്&#x200d;, എംപ്ലോയ്‌മെന്റ് മന്ത്രി സിരിയാകോ എ ലഗുന്&#x200d;സാദ്. തൊഴിലാളികളുടെ അവകാശസംരക്ഷണങ്ങള്&#x200d;ക്കായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്&#x200d; നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സന്ദര്&#x200d;ശനാര്&#x200d;ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളി ക്ഷേമവും സൗഖ്യവും ഫിലിപ്പൈന്&#x200d; സമൂഹം ആസ്വദിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കുകയാണ് ഫിലിപ്പിനോ സമൂഹം. ഇവിടത്തെ സംവിധാനങ്ങളിലും ഒരുക്കങ്ങളിലും തൃപ്തിയുണ്ട്. ഖത്തറിലേക്ക് കൂടുതല്&#x200d;പേരെ അയയ്ക്കാന്&#x200d; ഫിലിപ്പൈന്&#x200d;സ് താല്&#x200d;പര്യപ്പെടുന്നുണ്ട്. തൊഴിലാളികള്&#x200d; ഇവിടെ അവകാശങ്ങള്&#x200d; ആസ്വദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്&#x200d; ഫിലിപ്പൈനി തൊഴില്&#x200d;ശക്തി [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറിന്റെ തൊഴിലാളി സംരക്ഷണപ്രവര്&#x200d;ത്തനങ്ങളെ അഭിനന്ദിച്ച് ഫിലിപ്പൈന്&#x200d;സ് ഡെപ്യൂട്ടി തൊഴില്&#x200d;, എംപ്ലോയ്‌മെന്റ് മന്ത്രി സിരിയാകോ എ ലഗുന്&#x200d;സാദ്. തൊഴിലാളികളുടെ അവകാശസംരക്ഷണങ്ങള്&#x200d;ക്കായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്&#x200d; നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സന്ദര്&#x200d;ശനാര്&#x200d;ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളി ക്ഷേമവും സൗഖ്യവും ഫിലിപ്പൈന്&#x200d; സമൂഹം ആസ്വദിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കുകയാണ് ഫിലിപ്പിനോ സമൂഹം. ഇവിടത്തെ സംവിധാനങ്ങളിലും ഒരുക്കങ്ങളിലും തൃപ്തിയുണ്ട്. ഖത്തറിലേക്ക് കൂടുതല്&#x200d;പേരെ അയയ്ക്കാന്&#x200d; ഫിലിപ്പൈന്&#x200d;സ് താല്&#x200d;പര്യപ്പെടുന്നുണ്ട്. തൊഴിലാളികള്&#x200d; ഇവിടെ അവകാശങ്ങള്&#x200d; ആസ്വദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്&#x200d; ഫിലിപ്പൈനി തൊഴില്&#x200d;ശക്തി വിപുലീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/philippine-deputy-minister-lauds-qatars-efforts-to-protect-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറില്&#x200d; ഈ വര്&#x200d;ഷം പുതിയതായി രജിസ്റ്റര്&#x200d; ചെയ്തത് മുവ്വായിരത്തിലേറെ കമ്പനികള്&#x200d;</title>
		<link>https://www.chandrikadaily.com/over-3000-new-companies-registered-in-january.html</link>
					<comments>https://www.chandrikadaily.com/over-3000-new-companies-registered-in-january.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Feb 2018 04:56:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Crisis]]></category>
		<category><![CDATA[Qatar Embassy]]></category>
		<category><![CDATA[qatar foriegn minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69529</guid>

					<description><![CDATA[ദോഹ: ഈ ജനുവരിയില്&#x200d; ഖത്തറില്&#x200d; പുതിയതായി 3001 പുതിയ കമ്പനികള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. തൊട്ടുമുന്&#x200d;പത്തെ മാസത്തെ(2017 ഡിസംബര്&#x200d;) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്&#x200d; 17ശതമാനം വര്&#x200d;ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്&#x200d; 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്&#x200d; ചെയ്തത്. ജനുവരിയില്&#x200d; പുതിയതായി രജിസ്റ്റര്&#x200d; ചെയ്തവയില്&#x200d; 2396 എണ്ണം പ്രധാന കമ്പനികളും 605 എണ്ണം ശാഖകള്&#x200d; തുടങ്ങുന്നതിനുമാണ്.പുതിയ കമ്പനികളില്&#x200d; ലിമിറ്റഡ് ലയബലിറ്റിസ് കമ്പനികള്&#x200d; 62 ശതമാനമാണ്. ഏകവ്യക്തി ലിമിറ്റഡ് ലയബലിറ്റി കമ്പനികള്&#x200d; 27 ശതമാനവും വ്യക്തിഗത കമ്പനികള്&#x200d; പത്ത് ശതമാനവുമാണ്. ആഭ്യന്തര [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഈ ജനുവരിയില്&#x200d; ഖത്തറില്&#x200d; പുതിയതായി 3001 പുതിയ കമ്പനികള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. തൊട്ടുമുന്&#x200d;പത്തെ മാസത്തെ(2017 ഡിസംബര്&#x200d;) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്&#x200d; 17ശതമാനം വര്&#x200d;ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്&#x200d; 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>ജനുവരിയില്&#x200d; പുതിയതായി രജിസ്റ്റര്&#x200d; ചെയ്തവയില്&#x200d; 2396 എണ്ണം പ്രധാന കമ്പനികളും 605 എണ്ണം ശാഖകള്&#x200d; തുടങ്ങുന്നതിനുമാണ്.പുതിയ കമ്പനികളില്&#x200d; ലിമിറ്റഡ് ലയബലിറ്റിസ് കമ്പനികള്&#x200d; 62 ശതമാനമാണ്. ഏകവ്യക്തി ലിമിറ്റഡ് ലയബലിറ്റി കമ്പനികള്&#x200d; 27 ശതമാനവും വ്യക്തിഗത കമ്പനികള്&#x200d; പത്ത് ശതമാനവുമാണ്. ആഭ്യന്തര വ്യവസായ പുരോഗതി സംബന്ധിച്ച സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ വാണിജ്യ രജിസ്‌ട്രേഷനില്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുന്നത് കോണ്&#x200d;ട്രാക്റ്റിങ് കമ്പനികളാണ്. ഇത്തരം കമ്പനികള്&#x200d;ക്കായി 444 രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്.</p>
<p>കണ്&#x200d;സ്ട്രക്ഷന്&#x200d; മെറ്റീരിയല്&#x200d;സ് വ്യാപാരത്തിനായി 206 രജിസ്‌ട്രേഷനുകളും അനുവദിച്ചു. ഗ്രോസറി സ്‌റ്റോറുകള്&#x200d;ക്കും വിതരണ ഷോപ്പുകള്&#x200d;ക്കുമായി 155, പൊതു ഉത്പന്നങ്ങളുടെ വ്യാപാരങ്ങള്&#x200d;ക്കായി 140, റസ്‌റ്റോറന്റുകള്&#x200d;, കഫറ്റീരിയകള്&#x200d;, ഐസ്‌ക്രീംഷോപ്പുകള്&#x200d; എന്നിവയ്ക്കായി 126 രജിസ്‌ട്രേഷനുകളും അനുവദിച്ചു.പുതിയതായി അനുവദിച്ചതും ഭേദഗതി വരുത്തിയും പുതുക്കിയതും ഉള്&#x200d;പ്പടെ 8204 വാണിജ്യ ലൈസന്&#x200d;സുകളും പോയമാസം പുറപ്പെടുവിച്ചതായി റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഇവയില്&#x200d; 1813 എണ്ണം പുതിയ ലൈസന്&#x200d;സാണ്. 978 എണ്ണം ഭേദഗതിവരുത്തിയതും 5413 എണ്ണം പുതുക്കിയതുമാണ്. ഡിസംബറില്&#x200d; 418 കമ്പനികളാണ് അടച്ചുപൂട്ടിയത്. പുതുതായി രജിസ്റ്റര്&#x200d; ചെയ്ത കമ്പനികളുടെ 14 ശതമാനം വരുമിത്. ഏഴുതിത്തള്ളല്&#x200d; പ്രവര്&#x200d;ത്തനങ്ങളില്&#x200d; കോണ്&#x200d;ട്രാക്റ്റിങ് കമ്പനികളാണ് മുന്നില്&#x200d;, 36ശതമാനം. നിര്&#x200d;മാണ ഉത്പന്നള്&#x200d;, ഇലക്ട്രിക്കല്&#x200d; അപ്ലൈയന്&#x200d;സസ്, ഇലക്ട്രോണിക്‌സ് എന്നിവയാണ് രണ്ടാമത്, 18 ശതമാനം.<br />
പൊതുവ്യാപാര കമ്പനികള്&#x200d; മൂന്നാമത്, 17 ശതമാനം. ജനുവരിയില്&#x200d; മന്ത്രാലയത്തിന്റെ വിവിധ ബ്രാഞ്ചുകള്&#x200d; മുഖേന 33,116 ഇടപാടുകള്&#x200d; നടന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് 44 പുതിയ പേറ്റന്റ് അപേക്ഷകള്&#x200d; പുറപ്പെടുവിച്ചു.<br />
230 പേറ്റന്റ് അപേക്ഷകള്&#x200d; പുതുക്കി. 4011 വാണിജ്യമുദ്രകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. പകര്&#x200d;പ്പവകാശവുമായി ബന്ധപ്പെട്ട് 42 സര്&#x200d;ട്ടിഫിക്കറ്റുകളും അനുവദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/over-3000-new-companies-registered-in-january.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനാഘോഷം പ്രചരിപ്പിച്ച് എംബസി എഫ് ബി പേജ്; ഗള്‍ഫിലും കാവിവത്കരണത്തിന് ശ്രമമെന്ന് പരാതി</title>
		<link>https://www.chandrikadaily.com/indian-embassy-at-qatar-rss-upadhyaya.html</link>
					<comments>https://www.chandrikadaily.com/indian-embassy-at-qatar-rss-upadhyaya.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 15 Oct 2017 06:37:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[India]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Embassy]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47932</guid>

					<description><![CDATA[അശ്‌റഫ് തൂണേരി ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്‍ എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്‍ തന്നെ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ &#8216;ഔദ്യോഗിക&#8217;- പരിപാടിയെന്ന് സംഘാടകര്‍ അവകാശവാദമുന്നയിക്കുമ്പോള്‍ തന്നെയാണ് എംബസി ഇതിനു ന്യായീകരണമെന്നോണം ചിത്രങ്ങള്‍ തലക്കെട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനകം വിവാദമായ ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. &#8216;ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അശ്‌റഫ് തൂണേരി</strong></p>
<p>ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്&#x200d; എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്&#x200d; പ്രസിഡന്റുമായ ദീന്&#x200d; ദയാല്&#x200d; ഉപാധ്യായയുടെ ജന്മദിനാഘോഷം ഇന്ത്യന്&#x200d; എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്&#x200d; തന്നെ പ്രചരിപ്പിക്കുന്നു. ഇന്ത്യന്&#x200d; &#8216;ഔദ്യോഗിക&#8217;- പരിപാടിയെന്ന് സംഘാടകര്&#x200d; അവകാശവാദമുന്നയിക്കുമ്പോള്&#x200d; തന്നെയാണ് എംബസി ഇതിനു ന്യായീകരണമെന്നോണം ചിത്രങ്ങള്&#x200d; തലക്കെട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനകം വിവാദമായ ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്&#x200d;ത്തകര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ഗള്&#x200d;ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. &#8216;ഇന്ത്യ ഇന്&#x200d; ഖത്തര്&#x200d;&#8217; അഥവാ എംബസി ഓഫ് ഇന്ത്യ ഖത്തര്&#x200d; എന്ന ഖത്തര്&#x200d; ഇന്ത്യന്&#x200d; എംബസിയുടെ ഔദ്യോഗിക പേജിലാണ് ചടങ്ങിന്റെ ആറ് ചിത്രങ്ങള്&#x200d; പോസ്റ്റ് ചെയ്തിരിക്കുന്നത്. &#8216;ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്റര്&#x200d; സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്&#x200d; ദയാല്&#x200d; ഉപാധ്യായയുടെ നൂറ്റി ഒന്നാമത് ജയന്തി ആഘോഷങ്ങള്&#x200d;&#8217; എന്ന തലക്കെട്ടോടെയാണ് പോസ്‌ററ്. പക്ഷെ പരിപാടിയുടെ സംഘാടകര്&#x200d; ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്റര്&#x200d; അല്ലതാനും. ബി ജെ പിയുടെ പ്രവാസി സംഘടനയായ ഓവര്&#x200d;സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ (ഒ എഫ് ഐ ഖത്തര്&#x200d;) ആണ് ദീന്&#x200d; ദയാല്&#x200d; ജന്മദിന പരിപാടിയായ &#8216;അന്ത്യോദയ&#8217; യുടെ സംഘാടകരെന്ന് അവര്&#x200d; തന്നെ മാധ്യമങ്ങള്&#x200d;ക്കയച്ച ക്ഷണക്കത്തില്&#x200d; വ്യക്തമാക്കുന്നുണ്ട്. പക്ഷെ എംബസിക്ക് അത് ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്റര്&#x200d; പരിപാടിയായത് എങ്ങിനെയെന്ന് ദുരൂഹമാണ്. അതിനിടെ ഐ സി സി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് മാനേജിംഗ് കമ്മിറ്റിയംഗം എ പി മണികണ്ഠന്&#x200d; പറഞ്ഞു.</p>
<p>അതേസമയം തങ്ങളെ ഈ പരിപാടി സംഘടിപ്പിക്കാന്&#x200d; ഏല്&#x200d;പ്പിച്ചതാണെന്നാണ് ഓവര്&#x200d;സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹിയുടെ വാദം. &#8221;ഇന്ത്യന്&#x200d; എംബസി നടത്തേണ്ടുന്ന പരിപാടിയാണിത്. എംബസിയുടെ ഔദ്യോഗിക സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്.&#8221;- ഒ എഫ് ഐ ഖത്തര്&#x200d; പ്രസിഡന്റ് പ്രശാന്ത്കുമാര്&#x200d; &#8216;ചന്ദ്രിക&#8217;-യോട് പറഞ്ഞു. എങ്കില്&#x200d; എംബസിക്ക് ഔദ്യോഗികമായി നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് എംബസി തങ്ങളെ നടത്തനേല്&#x200d;പ്പിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.</p>
<p>ഒ.എഫ്.ഐ കൈമാറിയ ക്ഷണക്കത്തില്&#x200d; എംബസിയുമായി സഹകരിച്ച് എന്ന് പറയുന്നുമില്ല. ചടങ്ങിന്റെ ബാനറിലാകട്ടെ &#8216;ഇന്&#x200d; അസോസിയേഷന്&#x200d; വിത്ത് എംബസി ഓഫ് ഇന്ത്യ ഖത്തര്&#x200d;&#8217; എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യന്&#x200d; അംബാസിഡര്&#x200d; പി. കുമരന്&#x200d;, ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്റര്&#x200d; പ്രസിഡന്റ് മിലന്&#x200d; അരുണ്&#x200d;, എംബസി സി എ കോണ്&#x200d;സെലര്&#x200d; രാജേഷ് കാംബ്ലെ എന്നിവര്&#x200d; പങ്കെടുത്ത പരിപാടിയില്&#x200d; ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്&#x200d; ആയി പ്രവര്&#x200d;ത്തിക്കുന്ന ഡോ. കെ എന്&#x200d; മദുസൂദനന്&#x200d; പിള്ളൈ ആണ് നാട്ടില്&#x200d; നിന്ന് അതിഥിയായി എത്തിയത്. വ്യാഴാഴ്ച വൈകീട്ട് എട്ടിന് അബൂഹമൂറിലെ ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്ററിലായിരുന്നു പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ദീന്&#x200d;ദയാല്&#x200d; അനുസ്മരണ ചടങ്ങ് നടന്നത്. ദീന്&#x200d;ദയാല്&#x200d; ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോളെജുകളിലും സര്&#x200d;വ്വകലാശാലകളിലും കേള്&#x200d;പ്പിക്കണമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ചപ്പോള്&#x200d; അതിന് തയ്യാറല്ലെന്നും കാവിവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടിയാണിതെന്നും ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി നിലപാടെടുത്തിരുന്നു.</p>
<p>എംബസി നിലപാടിനെതിരെ സാമൂഹിക പ്രവര്&#x200d;ത്തകര്&#x200d;</p>
<p>രാഷ്ട്രീയ സ്വയം സേവക സംഘം നേതാവിന്റെ ജന്മദിന പരിപാടിയുടെ പ്രചാരകരായി എംബസി മാറുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്&#x200d; ഇത്തരം നടപടികളില്&#x200d; നിന്ന് പിന്&#x200d;വലിയണമെന്നും ഖത്തര്&#x200d; കെ എം സി സി ജനറല്&#x200d; സെക്രട്ടറി അബ്ദുന്നാസര്&#x200d; നാച്ചി വ്യക്തമാക്കി. &#8221;ഇത്തരം നടപടികള്&#x200d; പക്ഷാപാതിത്വം മാത്രമല്ല ഇന്ത്യയുടെ മതേതര നിലപാടിന് കളങ്കം ചാര്&#x200d;ത്തുന്നതും ഗള്&#x200d;ഫില്&#x200d; കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.&#8221; അദ്ദേഹം വിശദീകരിച്ചു. &#8221;ബി ജെ പിയുടേയോ ആര്&#x200d; എസ് എസ്സിന്റേയോ പോഷക സംഘടനകളുടെ പരിപാടിയുടെ പ്രചാരണമല്ല എംബസിയുടെ ജോലി. ഖത്തറിലെ ഇന്ത്യന്&#x200d; എംബസി ഫെയ്‌സ്ബുക്ക് പേജ് വഴി ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്ന് കേള്&#x200d;ക്കുമ്പോള്&#x200d; അത്ഭുതം തോന്നുന്നു. ഇത് പ്രതിഷേധാര്&#x200d;ഹമാണെന്ന് മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d; ഇത് തിരുത്താന്&#x200d; തയ്യാറാവണം. ഔദ്യോഗിക സോഷ്യല്&#x200d; മീഡിയയിലൂടെ എന്തു പറയണമെന്ന കാര്യത്തില്&#x200d; ജാഗ്രതയോടെ പെരുമാറാനാണ് അധികൃതര്&#x200d; തയ്യാറാവേണ്ടത്&#8221;- ഓവര്&#x200d;സീസ് ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; കോണ്&#x200d;ഗ്രസ്സ് ഗ്ലോബല്&#x200d; ജനറല്&#x200d;സെക്രട്ടറി ജോപ്പച്ചന്&#x200d; തെക്കേക്കുറ്റ് പറഞ്ഞു. വിവിധ ജാതി മത സംഘടനകള്&#x200d;ക്കും പ്രസ്ഥാനങ്ങള്&#x200d;ക്കും ഒരേ സ്ഥാനം നല്&#x200d;കേണ്ടുന്ന ഇന്ത്യന്&#x200d; എംബസി പക്ഷാപാതപരമായി പെറുമാറുന്നത് ശരിയല്ലെന്നും ഇത്തരം പ്രചാരണങ്ങള്&#x200d; ഒരിക്കലും അനുവദിക്കരുതെന്നും സംസ്‌കൃതി ജനറല്&#x200d;സെക്രട്ടറി കെ കെ ശങ്കരന്&#x200d; വ്യക്തമാക്കി. ആര്&#x200d; എസ് എസ് പരിപാടി ഇന്ത്യന്&#x200d; എംബസിയുടെ ഔദ്യോഗിക ചടങ്ങായി മാറുന്നത് തെറ്റായ പ്രവണതയാണെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്&#x200d;ത്തകനുമായ പ്രദോഷ്‌കുമാര്&#x200d; പറഞ്ഞു. ഒരിക്കലും ഈ പരിപാടി എംബസി എഫ് ബി പേജില്&#x200d; ഷെയര്&#x200d;ചെയ്യാന്&#x200d; പാടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-embassy-at-qatar-rss-upadhyaya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
