qatar-uae – Chandrika Daily https://www.chandrikadaily.com Tue, 24 Jul 2018 05:05:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg qatar-uae – Chandrika Daily https://www.chandrikadaily.com 32 32 ഉപരോധം: യു.എ.ഇക്കെതിരെ യു.എന്‍ കോടതിയില്‍ ഖത്തറിന് അനുകൂല ഉത്തരവ് https://www.chandrikadaily.com/top-un-court-rules-uae-blockade-violated-qataris-rights.html https://www.chandrikadaily.com/top-un-court-rules-uae-blockade-violated-qataris-rights.html#respond Tue, 24 Jul 2018 04:32:23 +0000 http://www.chandrikadaily.com/?p=95756 ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്‍കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഖത്തറും യുഎഇയും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഹേഗിലെ പീസ് പാലസില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വിധിപ്രസ്താവം. യു.എ.ഇയില്‍ കഴിയുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂര്‍വസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലുമുള്ള മിശ്ര കുടുംബങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് കോടതിയുടെ ഉത്തരവ്. കുടുംബങ്ങളുടെ പുനസമാഗമത്തിനായുള്ള നടപടികള്‍ സ്വീകരിക്കണം. ഖത്തറിലുള്ളവര്‍ക്ക് ഉപരോധ രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, സഊദി രാജ്യങ്ങളില്‍ നിരവധി കുടുംബബന്ധങ്ങളുണ്ട്. യുഎഇയില്‍ നിരവധി ഖത്തരികള്‍ താമസിച്ചുപോരുന്നു.
കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാല്‍ ഇത്തരക്കാര്‍ക്ക് പരസ്പരം കാണാനോ സന്ദര്‍ശിക്കാനോ സാധിക്കുന്നില്ല. ഇതിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കോടതി പരിഗണിച്ചു.
ഖത്തരികളായ വിദ്യാര്‍ഥികളുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ യുഎഇ സ്വീകരിക്കണം. യുഎഇയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടസങ്ങള്‍ ഇല്ലാതെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങള്‍ മറ്റാരെയും പോലെ ഖത്തരികള്‍ക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ ഉത്തരവിനെ വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാതിര്‍ സ്വാഗതം ചെയ്തു.
ദീര്‍ഘ യാത്രയുടെ ആദ്യ ചുവടുവയ്പ്പു മാത്രമാണിതെന്ന് അവര്‍ പ്രതികരിച്ചു. ഖത്തരികള്‍ക്കെതിരെ ഏകപക്ഷീയവും തെറ്റായതുമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളോടു യാതൊരു അനുഭാവവുമുണ്ടാകില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഉത്തരവെന്നും അവര്‍ വിശദീകരിച്ചു. കോടതി നടത്തിയ ഇടക്കാല ഉത്തരവിലാണ് ഖത്തറിന്് അനുകൂലമായ വിധിപ്രസ്താവമുണ്ടായിരിക്കുന്നത്.

കേസില്‍ ഖത്തര്‍ ഉയര്‍ത്തിയ പ്രധാനവാദങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതാണ് കോടതിവിധിയില്‍ നിന്നും വ്യകതമാകുന്നതെന്ന് രാജ്യാന്തര വാര്‍ത്താഏജന്‍സികളും നയതന്ത്രവിദഗ്ദ്ധരും വിലയിരുത്തുന്നത്. കോടതിയുടെ പ്രസിഡന്റ് ജഡ്ജ് അബ്ദുല്‍ഖാവി അഹമ്മദ് യൂസുഫ് വിധിപ്രസ്താവം വായിക്കും. കേസിന്റെ വിചാരണയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് ഖത്തറിന്റെ വാദമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിചാരണക്കിടയില്‍ യുഎന്‍ കോടതി യുഎഇയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
വിധിപുറപ്പെടുവിച്ചശേഷം ഇരു കൂട്ടര്‍ക്കും അപ്പീല്‍ അനുവദിക്കില്ലെന്ന് കോടതി വക്താവ് സ്റ്റീഫന്‍ റാക്കനോവ നേരത്തെ പ്രതികരിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭയത്തിന്റേതായ കാലാവസ്ഥ യുഎഇ പ്രചരിപ്പിക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ഖത്തര്‍ രാജ്യാന്തരകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ ഇപ്പോഴും താമസിക്കുന്ന നിരവധി ഖത്തരികള്‍ ഭയത്തോടെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് ബാരിസ്റ്റര്‍ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും ദോഹയ്ക്കായി കോടതിയില്‍ വ്യക്തമാക്കി. യുഎഇയുടെ പുറത്താക്കല്‍ ഉത്തരവിന്റെ നിഴലിലാണ് നിരവധിപേര്‍ അവിടെ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരികളെ സഹായിക്കാനാണെന്ന പേരില്‍ യുഎഇ സ്ഥാപിച്ച ഹെല്‍പ്പ്‌ലൈനുകള്‍ അബുദാബി പോലീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ ഈ ഹോട്ട്‌ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഇവര്‍ ഭയക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യുഎഇയിലേക്കുള്ള യാത്രകള്‍ക്ക് ഖത്തരികള്‍നേരിടുന്ന പ്രതിബന്ധങ്ങള്‍, തടസങ്ങള്‍, ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.

]]>
https://www.chandrikadaily.com/top-un-court-rules-uae-blockade-violated-qataris-rights.html/feed 0
യു.എ.ഇ യുദ്ധ വിമാനം വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതായി; ഖത്തര്‍ യു.എന്നിനെ സമീപിച്ചു https://www.chandrikadaily.com/qatar-informs-un-of-three-air-violations-by-uae-bahrain.html https://www.chandrikadaily.com/qatar-informs-un-of-three-air-violations-by-uae-bahrain.html#respond Sat, 17 Mar 2018 07:11:50 +0000 http://www.chandrikadaily.com/?p=75281 ദോഹ: യുഎഇ യുദ്ധവിമാനം വീണ്ടും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായി യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ ലംഘനം യുഎന്നിനെ ഖത്തര്‍ രേഖാമൂലം അറിയിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് അബൂദാബിയില്‍ നിന്നും പുറപ്പെട്ട സിഎന്‍ 35 ഇനത്തില്‍ പെട്ട യുദ്ധ വിമാനം അനുമതിയില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഇത് സംബന്ധമായ പരാതി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ കാരെല്‍ വാന്‍ ഊസ്റ്റെറോം എന്നിവര്‍ക്ക് കൈമാറി. യു എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് പരാതി നല്‍കിയത്.

രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് യുഎഇയുടെ നടപടികളെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചുവരുന്നത് ഖത്തര്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിനു മേല്‍ നടത്തുന്ന കയ്യേറ്റവും മേഖലയുടെ തന്നെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണെന്നും പരാതിയില്‍ പറഞ്ഞു.
മേഖലയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ മാത്രമെ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളു. നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഖത്തര്‍ ആത്മനിയന്ത്രണം പാലിക്കുകയും അതു തുടരുകയുമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഏതു നിയമലംഘനങ്ങളെയും ഖത്തര്‍ അപലപിക്കുകയാണ്. ഏതു നിയമലംഘനങ്ങള്‍ക്കെതിരെയും പ്രതികരണം തുടരും.

രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ അതിര്‍ത്തിയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം ആവശ്യമായതെല്ലാം ചെയ്യുമെന്നും ഖത്തര്‍ യുഎന്നിന് കൈമാറിയ സന്ദേശത്തില്‍ വ്യക്തമാക്കി. യുഎഇയുടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും രാജ്യാന്തര സമാധാനം നിലനിര്‍ത്തുന്നതിനും യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഖത്തര്‍ ആവര്‍ത്തിച്ചു.

നേരത്തെ യുഎഇ യുദ്ധ വിമാനങ്ങള്‍ ഒന്നിലധികം തവണ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘച്ച സംഭവത്തില്‍ ഖത്തര്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ 33,000 അടി ഉയരത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21നും ജനുവരി മൂന്നിനും യുഎഇ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. രണ്ടു നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്‌റൈന്‍ വിമാനവും ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി പരാതി നല്‍കിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ഖത്തരി മത്സ്യബന്ധന ബോട്ട് യുഎഇ തട്ടിയെടുത്തതായും യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ ഖത്തര്‍ അറിയിച്ചു.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഖത്തരി മറൈന്‍ സര്‍വയലന്‍സാണ്(ഖത്തര്‍ സമുദ്ര നിരീക്ഷണം) മത്സ്യബന്ധന ബോട്ട് കിഡ്‌നാപ്പ് ചെയ്തത് കണ്ടെത്തിയത്. ഈ ജനുവരി 19നായിരുന്നു സംഭവം. ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള സഊദി സഖ്യം ഉപരോധം തുടരുകയാണ്.

]]>
https://www.chandrikadaily.com/qatar-informs-un-of-three-air-violations-by-uae-bahrain.html/feed 0
ഖത്തറിനെതിരായ ഏകപക്ഷീയ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യാന്തര പരിപാടി https://www.chandrikadaily.com/qatar-uae-issue.html https://www.chandrikadaily.com/qatar-uae-issue.html#respond Sat, 10 Mar 2018 08:35:17 +0000 http://www.chandrikadaily.com/?p=74010 ദോഹ: ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനീവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ചര്‍ച്ചകളിലും കൂടിയാലോചനകളിലും ഡോ.അല്‍മര്‍റി പങ്കെടുത്തിരുന്നു. ജനങ്ങളുടെ ന്യായമായ സംരക്ഷണം മാനുഷികകടമയാണ്. രാജ്യാന്തര സംഘടനകള്‍, പാര്‍ലമെന്റുകള്‍, രാജ്യാന്തര അസോസിയേഷനുകള്‍ എന്നിവയൊന്നും ഈ കടമകള്‍ അവഗണിക്കരുത്. ഖത്തറിനെതിരായ ഉപരോധത്തിന്റെ ഫലമായുള്ള മാനുഷിക നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണം. ജനങ്ങള്‍ക്കെതിരായ ഏകപക്ഷീയവും തെറ്റായതുമായ നടപടികളെ വിലക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതും സംബന്ധിച്ചും യൂറോപ്യന്‍ പാര്‍ലമെന്റ് യൂറോപ്യന്‍ രാജ്യാന്തര പ്രഖ്യാപനം നടത്തണം. പ്രതിസന്ധി നീളണമെന്നാണ് ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്നും ഡോ. അല്‍മര്‍റി പറഞ്ഞു.

]]>
https://www.chandrikadaily.com/qatar-uae-issue.html/feed 0
ഖത്തര്‍ വിഷയം: സഊദി അധികൃതരുടെ പ്രസ്താവനയ്ക്ക് വിദേശകാര്യമന്ത്രിയുടെ മറുപടി https://www.chandrikadaily.com/qatar-to-saudi-arabia-there-are-big-states-with-small-minds.html https://www.chandrikadaily.com/qatar-to-saudi-arabia-there-are-big-states-with-small-minds.html#respond Sat, 10 Mar 2018 07:30:06 +0000 http://www.chandrikadaily.com/?p=74004 ദോഹ: ഖത്തര്‍ വിഷയം വളരെ വളരെ ചെറുതാണെന്ന സഊദി അധികൃതരുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. സഊദി ഒഫീഷ്യല്‍സിന്റെ ഈ വിഷയത്തിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ നിന്നുതന്നെ ഖത്തര്‍വിഷയത്തെക്കുറിച്ചുള്ള അവരുടെ ആശങ്കയും ഉത്കണഠയും വ്യക്തമാണ്. സഊദി അധികൃതര്‍ ഖത്തറിന്റെ പ്രശ്‌നത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും, വളരെ ചെറിയ ഒരു പ്രശ്‌നമായി അതിനെ വിശേഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യങ്ങളെ അവയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല അളക്കേണ്ടത്. ഖത്തര്‍ ചെറിയ രാജ്യമായിരിക്കാം. പക്ഷെ വലിയ മനസും ഉയര്‍ന്ന ചിന്താഗതിയും ഹൃദയവമുള്ളവരാണ് തങ്ങള്‍. രാജ്യത്തെ പൗരന്‍മാരെയും താമസക്കാരെയും കുറിച്ചുള്ള ശ്രദ്ധയും പരിലാളനവുമാണ് തങ്ങള്‍ക്കുള്ളത്.
എന്നാല്‍ അവരുടെ ഹൃദയവും ചിന്തയും വളരെ ചെറുതും ഇടുങ്ങിയതുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രം, ഗൂഡാലോചനയും മേഖലയിലെ അസ്ഥിരതയും.

]]>
https://www.chandrikadaily.com/qatar-to-saudi-arabia-there-are-big-states-with-small-minds.html/feed 0
ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല; സഊദി താരങ്ങളെ സ്വാഗതം ചെയ്യും: ഖത്തര്‍ വിദേശകാര്യമന്ത്രി https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-against-war.html https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-against-war.html#respond Tue, 13 Feb 2018 07:41:48 +0000 http://www.chandrikadaily.com/?p=69727 ദോഹ: രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ ഖത്തറുമായുള്ള സഊദി അറേബ്യയുടെ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല. ടെഹ്‌റാനുമായി ഖത്തര്‍ അത്ര ഊഷ്മളമല്ല.

ഇറാനുമായി അതിര്‍ത്തിയും എണ്ണപ്പാടവും പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്. സഊദി അറേബ്യയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാനുമായി നിരവധി വിഷയങ്ങളില്‍ രാജ്യത്തിന് ഭിന്നതകളുണ്ട്. എങ്കിലും ഖത്തര്‍ ആഗ്രഹിക്കുന്നത് മേഖലയുടെ സമാധാനമാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ വ്യത്യാസങ്ങളും തര്‍ക്കങ്ങളും യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ല. സംവാദത്തിലൂടെ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളു.

തീവ്രവാദത്തിനെതിരേയുള്ള ഖത്തറിന്റെ പോരാട്ടത്തെക്കുറിച്ച് അമേരിക്കയ്ക്ക് തികഞ്ഞ ബോധ്യമുണ്ട്. അമേരിക്കയുമായി നടത്തിയ നയതന്ത്ര സംവാദത്തിലൂടെ ഖത്തര്‍ യു.എസിന്റെ പ്രധാന പങ്കാളിയാണെന്നത് വ്യക്തമായതാണ്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന സഊദി സഖ്യങ്ങളുടെ ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല. മുന്നോട്ടുവെച്ച ആരോപണങ്ങളില്‍ ഒരു തരത്തിലുമുള്ള തെളിവ് നല്‍കാന്‍ സഊദി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. പ്രതിസന്ധി നീണ്ടുപോകുകയാണെങ്കിലും 2022 ഫിഫ ലോകകപ്പില്‍ സഊദി താരങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്യും.കായികം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവയെ ഒന്നും ഖത്തര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയില്ല.
അവരാണ് കായികമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഞങ്ങള്‍ അവരോടു ഒന്നും ചെയ്യുന്നില്ല. ജി.സി.സിയിലെ എല്ലാവരെയും ലോകത്തുള്ള എല്ലാവരെയും തങ്ങള്‍ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്.
ഫുട്‌ബോളോ മറ്റെന്തെങ്കിലും കായികയിനങ്ങളോ കളിക്കുന്നതിനോ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനോ അവരെ സ്വാഗതം ചെയ്യുകയാണ്.

തങ്ങള്‍ക്ക് യാതൊരു സമ്മര്‍ദ്ദവുമില്ല. പ്രതിസന്ധി കാരണം കുടുംബങ്ങളിലും ജനങ്ങളിലുമുണ്ടായ വേര്‍പിരിയലിനാണ് തങ്ങളുടെ ആശങ്കയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നെങ്കിലും അതു പിന്നീട് പരിഹരിക്കാനായി. വികസന പദ്ധതികളുമായി ഖത്തര്‍ മുന്നോട്ടുപോകുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

]]>
https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-against-war.html/feed 0
ഖത്തര്‍-അമേരിക്ക വ്യാപാരം ആറു ബില്യണ്‍ ഡോളറിലേക്കെത്തി https://www.chandrikadaily.com/qatar-us-trade-reaches-6bn.html https://www.chandrikadaily.com/qatar-us-trade-reaches-6bn.html#respond Fri, 02 Feb 2018 11:07:57 +0000 http://www.chandrikadaily.com/?p=67933 ദോഹ: ഖത്തറിന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറു ബില്യണ്‍ ഡോളറിലെത്തിയതായും സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്ര സംവാദത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ അദ്ദേഹം യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഖത്തറിന്റെ ജിഡിപി(ആഭ്യന്തര ഉത്പാദന വളര്‍ച്ച)യില്‍ 2017ല്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
220 ബില്യണ്‍ ഡോളര്‍വരെയായി. 2016ല്‍ ജിഡിപി 218 ബില്യണ്‍ ഡോളറായിരുന്നു. ജിഡിപിയുടെ യഥാര്‍ഥ വളര്‍ച്ചാനിരക്ക് 2017ല്‍ രണ്ടുശതമാനത്തിലേക്കെത്തിയിരുന്നു. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറിന്റെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് 2018ല്‍ 2.6ശതമാനത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വാണിജ്യമന്ത്രി പറഞ്ഞു.അമേരിക്കയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറിന്റെ നിക്ഷേപങ്ങളിലൂടെ അമേരിക്കയില്‍ ലക്ഷക്കണക്കിന് തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുന്നത്.

അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചുള്ള നിക്ഷേപങ്ങളും നടത്തുന്നുണ്ട്. എക്‌സോണ്‍ മൊബീല്‍, കോന്‍കോ ഫിലിപ്പ്‌സ്, റേതിയോണ്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണ് നിക്ഷേപം. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങളില്‍ രാജ്യാന്തര വ്യാപാരത്തിനും നിക്ഷേപത്തിനും വലിയ പങ്കുണ്ട്. 2017ല്‍ ഖത്തറിന്റെ ഇറക്കുമതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് അമേരിക്കയായിരുന്നു. രാജ്യത്തിന്റെ ആകെ ഇറക്കുമതിയുടെ 16 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു.
വാണിജ്യ മിച്ചം അഞ്ചു ബില്യണ്‍ ഡോളര്‍ യുഎസിന് അനുകൂലമായിരുന്നു. ഖത്തരി പങ്കാളികളുമായി ചേര്‍ന്ന് ഖത്തറില്‍ 505 അമേരിക്കന്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. നൂറുശതമാനം അമേരിക്കന്‍ ഉടമസ്ഥതയില്‍ 102 കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം ഇരുപത് കമ്പനികള്‍ എണ്ണ, വാതക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാല്‍പ്പത് കമ്പനികള്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്നും ലൈസന്‍സ് നേടിയിട്ടുണ്ട്. 5000ലധികം അമേരിക്കന്‍ സ്വദേശികള്‍ ഖത്തറിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ പത്തുലക്ഷത്തിലധികം പേരാണ് ഖത്തരി നിക്ഷേപത്തെ ആശ്രയിച്ച് ജോലി ചെയ്യുന്നതെന്നും സാമ്പത്തിക വാണിജ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗള്‍ഫ് പ്രതിസന്ധി ഖത്തറിന് പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുനല്‍കിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഖത്തര്‍ സമ്പദ്ഘടന തുറക്കാന്‍ ഇതിലൂടെ സാധിച്ചു. നിരവധി തന്ത്രപ്രധാന തുറമുഖങ്ങളിലേക്ക് നേരിട്ട് വ്യാപാര റൂട്ടുകള്‍ തുറക്കാനുമായി. രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളായി ഈ തുറമുഖങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഖത്തറിന്റെ വിദേശവ്യാപാരത്തില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ജിഡിപിയിലേക്ക് എണ്ണയിതര മേഖലയുടെ സംഭാവന വര്‍ധിച്ചിട്ടുണ്ട്.

52ശതമാനത്തിലേക്കാണ് സംഭാവന എത്തിയത്. 2016നെ അപേക്ഷിച്ച് വാണിജ്യമൂല്യത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 89 ബില്യണ്‍ റിയാലില്‍ നിന്നും 103 ബില്യണ്‍ റിയാലാണ് വര്‍ധിച്ചത്. വാണിജ്യമിച്ചം 2016ല്‍ 25 ബില്യണ്‍ ഡോളറില്‍ നിന്നും കഴിഞ്ഞവര്‍ഷം 35 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

]]>
https://www.chandrikadaily.com/qatar-us-trade-reaches-6bn.html/feed 0
ഖത്തര്‍-അമേരിക്ക നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നു; സൈബര്‍ സുരക്ഷയില്‍ ധാരണാപത്രം ഒപ്പുവച്ചു https://www.chandrikadaily.com/qatar-welcomes-head-of-zionist-organization-of-america-more-news.html https://www.chandrikadaily.com/qatar-welcomes-head-of-zionist-organization-of-america-more-news.html#respond Fri, 02 Feb 2018 10:44:19 +0000 http://www.chandrikadaily.com/?p=67907 ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന കണ്ടെത്തുന്നതിന് തീരുമാനമായിരുന്നു. രാഷ്ട്രീയ പങ്കാളിത്തത്തിനും പൊതു നയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കും. സുരക്ഷ സഹകരണത്തില്‍ സംയുക്ത പ്രഖ്യാപനം നടത്താനും തീരുമാനമായി.

സൈബര്‍ സുരക്ഷ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറും അമേരിക്കയും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഹാഷ്മിയും യു.എസ് വാണിജ്യ അസി.സെക്രട്ടറി എറിന്‍ വാള്‍ഷ്, യു.എസ് സ്റ്റേറ്റ് അസി.സെക്രട്ടറി മനീഷ സിങ്ങുമാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കാനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ധാരണാപത്രവും യു.എസ് സ്റ്റേറ്റ് വകുപ്പും ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ഒപ്പുവെച്ചു.
ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും യു.എസ് വാണിജ്യ വകുപ്പും തമ്മില്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം ഒപ്പുവെച്ചു. സ്മാര്‍ട് നഗരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ലോജിസ്റ്റിക്, കായികം, ആരോഗ്യം, പരിസ്ഥിതി, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഖത്തറിയു.എസ് കമ്പനികള്‍ക്കിടയില്‍ സഹകരണം ശക്തമാക്കും.

സമാധാനവും സ്ഥിരതയും പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തിന്റെ അപകടങ്ങള്‍ എതിര്‍ക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇക്കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. സുരക്ഷാ സഹകരണവും ചര്‍ച്ചകളും ശക്തിപ്പെടുത്താനായി നിരവധി ധാരണാപത്രങ്ങളിലും കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

നിലവില്‍ പരിഗണനയിലുള്ള 24.7 ബില്യന്‍ ഡോളര്‍ വരുന്ന ഫോറിന്‍ മിലിട്ടറി സെയില്‍സ് (എഫ് എം എസ്) പദ്ധതിയും ചര്‍ച്ചയായി. 2014 മുതല്‍ ഖത്തര്‍ സര്‍ക്കാര്‍ അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിലൂടെ 1.10 ലക്ഷം തൊഴിലുകളാണ് അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടത്. യുഎസ് സൈനിക താവളത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഖത്തറിന്റെ വാഗ്ദാനം അമേരിക്ക സ്വാഗതം ചെയ്തു. തീവ്രവാദവിരുദ്ധ പോരാട്ട സഹായ പരിശീലന പദ്ധതി ഉടന്‍ തന്നെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ, തീവ്രവാദ അന്വേഷണങ്ങള്‍, വേഗത്തില്‍ ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നവയുടെ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിക്കുന്നതായിരിക്കും ഈ പദ്ധതി.

ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മറ്റിസ് തുടങ്ങിയവര്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി നിരവധി ഉപ ചര്‍ച്ചകളും നടന്നു.

ഊര്‍ജ, വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ, സാമ്പത്തിക വാണിജ്യ മന്ത്രി അഹ്മദ് ബിന്‍ ജാസിം അല്‍താനി എന്നിവര്‍ യു എസ് ഊര്‍ജ സെക്രട്ടറി ജെയിംസ് പെര്‍റി, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ജൂനിയര്‍ എന്നിവരുമായും ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷിനുമായും ചര്‍ച്ച നടത്തി. വിവിധ ഖത്തര്‍ മന്ത്രാലയങ്ങളിലെ ഉന്നതതല പ്രതിനിധി സംഘം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന്‍, സയന്‍സ്, കമ്യൂണിറ്റി ഡവലപ്‌മെന്റ് എന്നിവിടങ്ങളിലെ പ്രതിനിധികളും വിവിധ ചര്‍ച്ചകളില്‍ പങ്കാളികളായി. യുഎസിന്റെ പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വകുപ്പുകളിലെയും ഉന്നത പ്രതിനിധികള്‍ യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തുറമുഖ മാനേജ്‌മെന്റ് കമ്പനികള്‍ക്കിടയില്‍ സഹകരണം, ഗതാഗത വാര്‍ത്താവിനിമയം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലും രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനമായി. നയതന്ത്ര ബന്ധത്തിന്റെ ശക്തിയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാനുള്ള അവസരങ്ങളും സംവാദത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു.
ബന്ധങ്ങളുടെ ശക്തി ഇരുരാജ്യങ്ങളും വിലയിരുത്തിയെന്നും ഭാവിയിലെ ബന്ധത്തെ സംബന്ധിച്ച് സംയോജിത കാഴ്ചപ്പാട് സ്ഥാപിച്ചെന്നും ഖത്തര്‍- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ച സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ച് നയതന്ത്രബന്ധം ഉയരങ്ങളിലെത്തിക്കാന്‍ പ്രധാന ചുവടുവെപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയും സംവാദത്തില്‍ ചര്‍ച്ചയായി. ഖത്തറിന്റെ പരമാധികാരം മാനിക്കുന്ന തരത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്നത്. പ്രതിസന്ധിയുടെ സുരക്ഷാ, സാമ്പത്തിക, മാനവിക പ്രത്യാഘാതങ്ങള്‍, ഗള്‍ഫിലെ സമാധാനം, സ്ഥിരത എന്നിവയിലും ഇരു കൂട്ടരും ആശങ്ക പ്രകടിപ്പിച്ചു. കുവൈത്ത് അമീറിന്റെ മധ്യസ്ഥതക്ക് പിന്തുണ നല്‍കി അമേരിക്ക നിര്‍വഹിച്ച പങ്കിനെ ഖത്തര്‍ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടി. സുശക്തമായ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ പിന്തുണക്കുന്നതായി ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു പറഞ്ഞു.

]]>
https://www.chandrikadaily.com/qatar-welcomes-head-of-zionist-organization-of-america-more-news.html/feed 0
യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; സത്യാവസ്ഥ ഇതാണ് https://www.chandrikadaily.com/uae-qatar-issue-truth-is-this-says-qatar-foreign-minister.html https://www.chandrikadaily.com/uae-qatar-issue-truth-is-this-says-qatar-foreign-minister.html#respond Tue, 16 Jan 2018 06:28:27 +0000 http://www.chandrikadaily.com/?p=65210 യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; സത്യാവസ്ഥ ഇതാണ്
ദോഹ: യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്.

ഖത്തര്‍ വിദേശകാര്യ മന്ത്രിയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ വിമാനം തടഞ്ഞിട്ടില്ലെന്നും വിദേശകാര്യമന്ത്രി ട്വിറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. മനാമ ആകാശപാതയില്‍വെച്ച് യുഎഇ വിമാനം ഖത്തര്‍ തടഞ്ഞുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്ന് ഖത്തറിന്റെ വിശദീകരണം.

]]>
https://www.chandrikadaily.com/uae-qatar-issue-truth-is-this-says-qatar-foreign-minister.html/feed 0