<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>quba &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/quba/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Sep 2017 18:04:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>quba &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്യൂബയിലെ എംബസി ഉദ്യോഗസ്ഥരെ അമേരിക്ക പിന്‍വലിക്കുന്നു</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%8d%e0%b4%af%e0%b5%82%e0%b4%ac%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%8d%e0%b4%af%e0%b5%82%e0%b4%ac%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 18:04:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[quba]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45919</guid>

					<description><![CDATA[&#160; ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്‍ പകുതിയിലേറെപ്പേരെയും അമേരിക്ക പിന്‍വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ചില അജ്ഞാത കരങ്ങള്‍ നടത്തുന്ന ആക്രമണമാണ് അവരുടെ ആരോഗ്യത്തെ തകര്‍ക്കുന്നതെന്ന് യു.എസ് ആരോപിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ ക്യൂബ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രണ്ട് ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. ആഗസ്റ്റിലും യു.എസ് എംബസിയിലെ 16 ജീവനക്കാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്&#x200d; പകുതിയിലേറെപ്പേരെയും അമേരിക്ക പിന്&#x200d;വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്&#x200d; പലര്&#x200d;ക്കും കേള്&#x200d;വിക്കുറവ് ഉള്&#x200d;പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്&#x200d;ക്ക് ആരോഗ്യ പ്രശ്‌നങ്ങള്&#x200d; കണ്ടുതുടങ്ങിയത്. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ചില അജ്ഞാത കരങ്ങള്&#x200d; നടത്തുന്ന ആക്രമണമാണ് അവരുടെ ആരോഗ്യത്തെ തകര്&#x200d;ക്കുന്നതെന്ന് യു.എസ് ആരോപിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്&#x200d;ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്&#x200d; ക്യൂബ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രണ്ട് ക്യൂബന്&#x200d; നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. ആഗസ്റ്റിലും യു.എസ് എംബസിയിലെ 16 ജീവനക്കാര്&#x200d; ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്&#x200d;ന്ന് ചികിത്സ തേടി. സെപ്തംബര്&#x200d; ആദ്യത്തില്&#x200d; 19 ഉദ്യോഗസ്ഥര്&#x200d;ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തലവേദന, ബധിരത, തലചുറ്റല്&#x200d;, മനംപിരട്ടല്&#x200d; തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവരെ വേട്ടയാടുന്നത്. ഇതേ തുടര്&#x200d;ന്നാണ് എംബസി ജീവനക്കാരില്&#x200d; ഭൂരിഭാഗത്തേയും പിന്&#x200d;വലിക്കാന്&#x200d; അമേരിക്ക തീരുമാനിച്ചത്. യു.എസ് നീക്കം ധൃതിപിടിച്ചതാണെന്ന് ക്യൂബ പറഞ്ഞു. നയതന്ത്ര ബന്ധങ്ങളെ തകര്&#x200d;ക്കുന്ന അത്തരം തീരുമാനങ്ങള്&#x200d; എടുക്കരുതെന്നും സഹകരണം തുടരണമെന്നും ക്യൂബന്&#x200d; ഭരണകൂടം അറിയിച്ചു. ആക്രമണങ്ങളെക്കുറിച്ച് സംയുക്ത അന്വേഷണം തുടരുമെന്നും നയതന്ത്ര ബന്ധം സാധാരണ നിലയില്&#x200d; നിലനിര്&#x200d;ത്തുമെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%8d%e0%b4%af%e0%b5%82%e0%b4%ac%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യൂബയിലെ യു.എസ് നയതന്ത്രജ്ഞരുടെ കേള്‍വി തകര്‍ത്തത് ശബ്ദ ആയുധം?</title>
		<link>https://www.chandrikadaily.com/quba.html</link>
					<comments>https://www.chandrikadaily.com/quba.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 16:11:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[quba]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39724</guid>

					<description><![CDATA[ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ കേള്‍വി പ്രശ്‌നങ്ങളുണ്ടായതിനെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കം തുടങ്ങി. മനുഷ്യന്റെ ശ്രവണശേഷിക്ക് പുറത്തുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ് ഇവര്‍ക്ക് കേള്‍വി നഷ്ടപ്പെടാന്‍ കാരണമായതെന്ന് യു.എസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. 2016 അവസാനമാണ് ഹവാനയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിപ്രശ്‌നമുണ്ടായത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ചില യു.എസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന കാലാവധി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ക്യൂബന്&#x200d; തലസ്ഥാനമായ ഹവാനയില്&#x200d; അമേരിക്കന്&#x200d; നയതന്ത്ര ഉദ്യോഗസ്ഥര്&#x200d;ക്ക് ഗുരുതരമായ കേള്&#x200d;വി പ്രശ്‌നങ്ങളുണ്ടായതിനെ ചൊല്ലി ഇരുരാജ്യങ്ങള്&#x200d;ക്കിടയില്&#x200d; നയതന്ത്ര തര്&#x200d;ക്കം തുടങ്ങി. മനുഷ്യന്റെ ശ്രവണശേഷിക്ക് പുറത്തുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ് ഇവര്&#x200d;ക്ക് കേള്&#x200d;വി നഷ്ടപ്പെടാന്&#x200d; കാരണമായതെന്ന് യു.എസ് അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു.<br />
ഇതേ തുടര്&#x200d;ന്ന് രണ്ട് ക്യൂബന്&#x200d; നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. 2016 അവസാനമാണ് ഹവാനയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്&#x200d;ക്ക് കേള്&#x200d;വിപ്രശ്‌നമുണ്ടായത്.<br />
ശാരീരിക അസ്വാസ്ഥ്യങ്ങള്&#x200d; കാരണം ചില യു.എസ് ഉദ്യോഗസ്ഥര്&#x200d; സന്ദര്&#x200d;ശന കാലാവധി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്&#x200d;ക്ക് കേള്&#x200d;വിനഷ്ടമുണ്ടായത് എന്തുകൊണ്ടാണെന്ന് യു.എസ് അധികാരികള്&#x200d;ക്ക് പിടികിട്ടിയിരുന്നില്ല.<br />
വിശദമായ അന്വേഷണത്തിലാണ് കേള്&#x200d;ക്കാവുന്ന ശബ്ദ പരിധിക്ക് പുറത്ത് പ്രവര്&#x200d;ത്തിക്കുന്ന ഉപകരണമാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തിന് അകത്തോ പുറത്തോ അവ സ്ഥാപിച്ചിരിക്കാമെന്ന് അമേരിക്കന്&#x200d; അന്വേഷണ സംഘത്തിന്റെ നിഗമനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസകേന്ദ്രങ്ങളുടെ മേല്&#x200d;നോട്ടം ക്യൂബന്&#x200d; ഭരണകൂടത്തിനാണ്. യു.എസ് ഉദ്യോഗസ്ഥര്&#x200d;ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണോ ഉപകരണങ്ങള്&#x200d; സ്ഥാപിച്ചതെന്ന് വ്യക്തമല്ല.<br />
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങള്&#x200d; അനുവദിക്കില്ലെന്നും ക്യൂബന്&#x200d; വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്&#x200d;ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്&#x200d; പ്രത്യേക സംരക്ഷണം നല്&#x200d;കണമെന്ന വിയന്ന കണ്&#x200d;വെന്&#x200d;ഷന്&#x200d; നിര്&#x200d;ദേശം കര്&#x200d;ശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quba.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
