<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Racism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/racism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 May 2023 00:59:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Racism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരില്&#x200d;നിന്നു മുഴങ്ങുന്ന അപകട സൂചന</title>
		<link>https://www.chandrikadaily.com/manipur-racism.html</link>
					<comments>https://www.chandrikadaily.com/manipur-racism.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 10 May 2023 00:59:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[Racism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252754</guid>

					<description><![CDATA[പ്രത്യേക ജന വിഭാഗങ്ങള്&#x200d;ക്ക്‌പോലും സ്ഥലം വാങ്ങാന്&#x200d; പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്&#x200d; ഇപ്പോഴും രാജ്യത്ത് നിലനില്&#x200d;ക്കുന്നു എന്ന് മണിപ്പൂര്&#x200d; കലാപം ലോകത്തിന് മുന്നില്&#x200d; തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്‌നം.]]></description>
										<content:encoded><![CDATA[<p><strong>സാബിര്&#x200d; കോട്ടപ്പുറം</strong></p>
<p>&#8216;ഡബിള്&#x200d; എഞ്ചിന്&#x200d;&#8217; സര്&#x200d;ക്കാറിന് മുന്&#x200d;കൂട്ടി കാണാനോ നിയന്ത്രിക്കാനോ സാധിക്കാത്ത തരത്തില്&#x200d; മണിപ്പൂരില്&#x200d; വര്&#x200d;ഗീയ ലഹള പടരുന്നു. ജമ്മുകശ്മീരില്&#x200d; സൈനികര്&#x200d; വെടിയേറ്റ് മരിക്കുന്നു. 2023ലെ ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളിലൊന്നാണ് ജമ്മു കശ്മീരില്&#x200d; നടന്നിരിക്കുന്നത്. അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു. രാജ്യത്തിന്റെ അഭിമാനമായിമാറിയ ഗുസ്തി താരങ്ങള്&#x200d; നീതിക്കായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നു. റോമ നഗരം കത്തുമ്പോള്&#x200d; വീണ വായിച്ച നീറോ ചക്രവര്&#x200d;ത്തിയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. എന്നാല്&#x200d; മണിപ്പൂര്&#x200d; കത്തുമ്പോള്&#x200d; പ്രൊപഗണ്ട സിനിമ &#8216;കേരള സ്റ്റോറി&#8217; യുടെ പ്രമോഷന്&#x200d; ഏറ്റെടുത്ത് നടത്തുന്ന, കര്&#x200d;ണാടക നിയമസഭ തിരഞ്ഞെടുപ്പില്&#x200d; റോഡ് ഷോ നടത്തി ആനന്ദം കണ്ടെത്തുന്ന പ്രധാനമന്ത്രിയെ കാണുകയാണ്. സൈനികരുടെ ജീവത്യാഗമോ, രാജ്യത്തെ ജനങ്ങള്&#x200d; കലാപത്തിലേര്&#x200d;പ്പെടുന്നതോ അല്ല അദ്ദേഹത്തെ അലട്ടുന്നതും മുന്&#x200d;ഗണനയും.</p>
<p>ഒരുപാട് ജാതികളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്&#x200d; ഏകത്വം എന്ന മുദ്രാവാക്യത്തിലൂടെയാണ് രാഷ്ട്രശില്&#x200d;പികള്&#x200d; രാജ്യം കെട്ടിപ്പെടുത്തതും ഇന്ന് കാണുന്ന നിലയിലെത്തിയതും. പളുങ്ക് പാത്രം കൈകാര്യം ചെയ്യുന്നത്‌പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് ഇന്ത്യയിലെ ജനവിഭാഗങ്ങള്&#x200d;ക്കിടയിലുള്ള വൈവിധ്യം. എന്നാല്&#x200d; ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ച് നിര്&#x200d;ത്തേണ്ട പ്രധാനമന്ത്രി യാതൊരു ഉത്തരവാദിത്വവുമില്ലാതെ വര്&#x200d;ഗീയ വിഭജനത്തിന് തിരികൊളുത്തുന്ന പ്രസ്താവനകള്&#x200d; നടത്തുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കര്&#x200d;ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്&#x200d;ഗ്രസ് വാഗ്ദാനത്തെ വളച്ചോടിച്ച് അത് ഹനുമാന്&#x200d; ഭക്തര്&#x200d;ക്കെതിരായ നീക്കമായി അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ടായിരം പെണ്&#x200d;കുട്ടികളെ മതം മാറ്റി തീവ്രവാദത്തിനയച്ചു എന്ന ആരോപണം സിനിമയുടെ അണിയറക്കാര്&#x200d;തന്നെ പരസ്യമായി സമ്മതിക്കാന്&#x200d; മടിക്കുന്ന, ഇതൊരു ഫിക്ഷന്&#x200d; മാത്രമാണെന്ന് അവകാശപ്പെടുന്ന അവസരത്തിലും പ്രധാനമന്ത്രി &#8216;കേരള സ്റ്റോറി&#8217; സിനിമയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.<br />
കര്&#x200d;ണാടക ബി.ജെ.പിയുടെ തലമുതിര്&#x200d;ന്ന നേതാക്കള്&#x200d; കോണ്&#x200d;ഗ്രസിലെത്തുകയും ബി.എസ് യെദിയൂരപ്പയെ പോലുള്ള അവശേഷിക്കുന്ന നേതാക്കള്&#x200d; ഹിജാബ്, ടിപ്പു പോലെയുള്ള വിഭാഗിയത ഉണ്ടാക്കുന്ന വിഷയങ്ങളല്ല അജണ്ടയാകേണ്ടതെന്നും തുറന്ന് പറയുമ്പോഴും പ്രധാനമന്ത്രി &#8216;കേരള സ്റ്റോറി&#8217;യുടെ പ്രചാരകനായിമാറുന്ന ദുഃഖകരമായ കാഴ്ച. കേരള സന്ദര്&#x200d;ശനത്തിനിടയില്&#x200d; കേരളത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്&#x200d; അദ്ദേഹം മറന്ന്‌പോയിരിക്കുന്നു. കശ്മീരിലും മണിപ്പൂരിലും ക്രമസമാധാന പാലനത്തില്&#x200d; തന്റെ ഉത്തരവാദിത്വം മറക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് ജയിച്ചാല്&#x200d; കര്&#x200d;ണാടകയിലെ ക്രമസമാധാനം തകരുമെന്ന ആശങ്ക പടര്&#x200d;ത്തുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. ഉത്തരേന്ത്യയില്&#x200d;നിന്നും ഇറക്കുമതി ചെയ്യുന്ന സ്മൃതി ഇറാനി, ഹിമന്ത ബിശ്വയെ പോലുള്ള നേതാക്കള്&#x200d; പ്രധാനമന്ത്രിയുടെ പാത പിന്തുടര്&#x200d;ന്ന് പ്രിയങ്കഗാന്ധി നമസ്‌കരിക്കും, ഡി.കെ ശിവകുമാര്&#x200d; ടിപ്പുസുല്&#x200d;ത്താന്റെ കുടുംബക്കാരാനാണ് പോലുള്ള പ്രസ്താവനകള്&#x200d; നടത്തി എങ്ങനെയെല്ലാം ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരില്&#x200d; വെറുപ്പിന്റെ ബീജങ്ങള്&#x200d; നിക്ഷേപിക്കാമെന്ന് ഗവേഷണം നടത്തുകയാണ്.</p>
<p>സമുദായങ്ങള്&#x200d; തമ്മിലുള്ള പരസ്പര വിശ്വാസത്തിന് കോട്ടം തട്ടിയതാണ് മണിപ്പൂരില്&#x200d; കലാപമായി വളര്&#x200d;ന്നത്. കര്&#x200d;ണാടകയില്&#x200d; മുസ്‌ലിം സംവരണം എടുത്ത്കളയുകയും സംവരണ തോതില്&#x200d; മാറ്റങ്ങള്&#x200d; വരുത്തുകയും ചെയ്തപ്പോള്&#x200d; പ്രതിഷേധവുമായി രംഗത്തിറങ്ങിയത് മുസ്‌ലിംകള്&#x200d; മാത്രമായിരുന്നില്ല, മറ്റ് ജാതി സംഘടനകളും സമരവുമായി തെരുവിലിറങ്ങി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് നേതാക്കള്&#x200d; നടത്തുന്ന പ്രസ്താവനകളും നടപടികളും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്&#x200d; വളരാമെന്ന ഭീതിയോ ഉത്തരവാദിത്വ ബോധമോ ബി.ജെ.പി നേതാക്കളില്&#x200d; നിന്ന് ഉണ്ടാകുന്നില്ല.<br />
ഹിന്ദു ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രിസ്ത്യാനികളായ കുക്കി ഗോത്രവിഭാഗവും തമ്മിലുള്ള സംഘര്&#x200d;ഷമാണ് മണിപ്പൂരില്&#x200d; നടക്കുന്നത്. ഈ സമൂഹങ്ങള്&#x200d;ക്കിടയില്&#x200d; ഉണ്ടായിരുന്ന വിശ്വാസ്യത തകര്&#x200d;ക്കുന്നതില്&#x200d; മണിപ്പൂരിലെ ബി.ജെ.പി സര്&#x200d;ക്കാറിന് വലിയ പങ്കുണ്ടായിരുന്നു. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; തങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു, കുടിയിറക്കാന്&#x200d; ശ്രമിക്കുന്നു തുടങ്ങിയ കുക്കികളുടെ പരാതിക്കിടയിലാണ് മെയ്‌തെയ് വിഭാഗത്തിന് കുക്കികള്&#x200d;ക്ക് സമാനമായ ഗോത്ര പദവി നല്&#x200d;കാനുള്ള നീക്കം ഭരണകൂടത്തില്&#x200d;നിന്നും കോടതിയില്&#x200d; നിന്നും ഉണ്ടായത്. മെയ്‌തേയ് വിഭാഗത്തിന് ഗോത്ര പദവി ലഭിക്കുന്നത് പിന്നാക്കം നില്&#x200d;ക്കുന്ന കുക്കി ഗോത്ര വിഭാഗത്തിന് തങ്ങളുടെ അവസരങ്ങള്&#x200d; വീണ്ടും നഷ്ടപ്പെടുത്തുമെന്ന ഭീതിയുണ്ടാക്കി. സാമൂഹിക മുന്നേറ്റ സൂചികയില്&#x200d; മുന്&#x200d;പന്തിയില്&#x200d; നില്&#x200d;ക്കുന്ന വിഭാഗങ്ങളെ ദുര്&#x200d;ബലരുമായി താരതമ്യം ചെയ്യുന്നതിന്റെയും അരികുവത്കരിക്കുന്നതിന്റെയും സംവരണത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നതിന്റെയും അപകട സൂചനയാണ് മണിപ്പൂരില്&#x200d;നിന്ന് മുഴങ്ങുന്നത്.</p>
<p>മണിപ്പൂര്&#x200d; ജനവിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ഭരണ ഉദ്യോഗ പ്രാതിനിധ്യത്തിലും മറ്റ് സാമൂഹിക സൂചികയിലും മുന്&#x200d;പന്തിയില്&#x200d; നില്&#x200d;ക്കുന്ന മെയ്‌തേയ് വിഭാഗം ഗോത്രപദവിക്കായി വാദിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് മണിപ്പൂരിലെ എല്ലാ മേഖലയിലും സ്ഥലം വാങ്ങാനുള്ള അവകാശം കൂടി ലഭിക്കാന്&#x200d; വേണ്ടിയെന്നാണ്. കശ്മീരിന്റെ പ്രത്വേക പദവി എടുത്ത്മാറ്റിയ സമയത്ത് ബി.ജെ.പി ഉയര്&#x200d;ത്തിയ പ്രധാന ചോദ്യം ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതയാകുമ്പോള്&#x200d; കശ്മീരിന്മാത്രം എന്തിനാണ് പ്രത്വേക പദവി എന്നതായിരുന്നു. എന്നാല്&#x200d; ഒരു സംസ്ഥാനത്ത്തന്നെ അവിടത്തെ ചില പ്രത്യേക ജന വിഭാഗങ്ങള്&#x200d;ക്ക്‌പോലും സ്ഥലം വാങ്ങാന്&#x200d; പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്&#x200d; ഇപ്പോഴും രാജ്യത്ത് നിലനില്&#x200d;ക്കുന്നു എന്ന് മണിപ്പൂര്&#x200d; കലാപം ലോകത്തിന് മുന്നില്&#x200d; തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്‌നം.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-racism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രഞ്ച് താരങ്ങള്&#x200d;ക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്&#x200d; സൈദ്ധാന്തികന്&#x200d; ടി ജി മോഹന്&#x200d;ദാസ്</title>
		<link>https://www.chandrikadaily.com/sangh-parivar-ideologue-tg-mohandas-with-racial-abuse.html</link>
					<comments>https://www.chandrikadaily.com/sangh-parivar-ideologue-tg-mohandas-with-racial-abuse.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 16:26:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[french]]></category>
		<category><![CDATA[Racism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227578</guid>

					<description><![CDATA[കിലിയന്&#x200d; എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്&#x200d; എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഫ്രഞ്ച് താരങ്ങള്&#x200d;ക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി മുന്&#x200d; ഐടി സെല്&#x200d; അദ്ധ്യക്ഷന്&#x200d; ടി ജി മോഹന്&#x200d;ദാസ്. ഫുട്‌ബോള്&#x200d; വേള്&#x200d;ഡ് കപ്പ് ഫൈനലിന് പിന്നാലെയാണ് സംഘപരിവാര്&#x200d; സൈദ്ധാന്തികനായ ടി ജി മോഹന്&#x200d;ദാസ് രംഗത്തെത്തിയിരിക്കുന്നത്. കിലിയന്&#x200d; എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്&#x200d; എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്. ട്വിറ്ററിലൂടെ നടത്തിയ അധിക്ഷേപത്തിനെതിരെ കടുത്ത വിമര്&#x200d;ശനമാണ് ഉയരുന്നത്. വിമര്&#x200d;ശനങ്ങള്&#x200d;ക്കെതിരെയും അവഗണനാ മനോഭാവമാണ് ടിജി മോഹന്&#x200d;ദാസ് കാണിക്കുന്നത്.</p>
<p>https://twitter.com/mohandastg/status/1604783739221204992</p>
<p>ട്വീറ്റിനെതിരെ വിമര്&#x200d;ശനം ശക്തമായതിന് പിന്നാലെ ഇതൊക്കെ എന്താ വര്&#x200d;ണവെറിയാണോ? എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്&#x200d;ദാസ് പങ്കുവെച്ചു. &#8216;ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്&#x200d;മാരായിരിക്കും എന്നാണ് ഞാന്&#x200d; വിചാരിച്ചത്! ഇതിപ്പോ എന്നേക്കാള്&#x200d; കറുത്ത പ്രേതങ്ങള്&#x200d;. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്&#x200d; വഴിയില്&#x200d; കണ്ടാല്&#x200d; നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ&#8217;, എന്നായിരുന്നു ടി ജി മോഹന്&#x200d;ദാസിന്റെ ആദ്യ ട്വീറ്റ്.</p>
<p>https://twitter.com/mohandastg/status/1604804826134892544</p>
<p>വിമര്&#x200d;ശനം ഉയര്&#x200d;ന്നതോടെ ട്വിറ്റര്&#x200d; ഹാന്&#x200d;ഡിലില്&#x200d; അദ്ദേഹം കുറിച്ചത് ഇങ്ങനെ; &#8216;പണ്ട് എം പി നാരായണ പിള്ള എഴുതി: ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; കാണാന്&#x200d; കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്&#x200d;ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്&#x200d; റാമിന്റെ ഫോട്ടോ പത്രത്തില്&#x200d; കണ്ടാല്&#x200d;പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്&#x200d; തോന്നുകയില്ല! ഇതൊക്കെ എന്താ വര്&#x200d;ണവെറിയാണോ?&#8217; നിരവധി പേരാണ് ടി ജി മോഹന്&#x200d;ദാസിന്റെ റേസിസ്റ്റ് പരാമര്&#x200d;ശത്തെ വിമര്&#x200d;ശിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangh-parivar-ideologue-tg-mohandas-with-racial-abuse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്നെയും കുടുംബത്തെയും പുറത്തെറിഞ്ഞ പോലെയായി&#8217;; യുഎസ് ഹോട്ടലില്&#x200d; നേരിട്ട വംശീയാധിക്ഷേപം തുറന്നു പറഞ്ഞ് അനന്യബിര്&#x200d;ള</title>
		<link>https://www.chandrikadaily.com/literally-threw-my-family-out-racist-ananya-birla-slams-us-restaurant.html</link>
					<comments>https://www.chandrikadaily.com/literally-threw-my-family-out-racist-ananya-birla-slams-us-restaurant.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 12:15:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANANYA BIRLA]]></category>
		<category><![CDATA[birla]]></category>
		<category><![CDATA[Racism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164322</guid>

					<description><![CDATA[കുമാരമംഗലം ബിര്&#x200d;ലയുടെയും ഭാര്യ നീരജ ബിര്&#x200d;ലയുടെയും മൂത്ത മകളാണ് അനന്യ.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: കാലിഫോര്&#x200d;ണിയയിലെ റെസ്റ്ററന്&#x200d;ഡില്&#x200d; നേരിട്ട വംശീയാധിക്ഷേപം വെളിപ്പെടുത്തി ആദിത്യ ബിര്&#x200d;ള ഗ്രൂപ്പ് മേധാവി കുമാരമംഗലം ബിര്&#x200d;ളയുടെ മകള്&#x200d; ആദിത്യ ബിര്&#x200d;ള. തന്നെയും കുടുംബത്തെയും സ്ഥാപനത്തില്&#x200d; നിന്ന് ഇറക്കിവിട്ട പോലുള്ള പ്രതീതിയാണ് ഉണ്ടായത് എന്ന് അവര്&#x200d; ട്വിറ്ററില്&#x200d; പ്രതികരിച്ചു.</p>
<p>ഇറ്റാലിയന്&#x200d; അമേരിക്കന്&#x200d; ഭക്ഷണശാലയായ സ്‌കോപ റെസ്റ്ററിന്&#x200d;ഡില്&#x200d; നിന്നാണ് ഗായികയായ അനന്യയ്ക്ക് വംശീയാധിക്ഷേപം ഏല്&#x200d;ക്കേണ്ടി വന്നത്. ഇത് ഏറെ ദുഃഖകരമാണ്. അങ്ങേയറ്റം വംശീയവും. നിങ്ങളുടെ ഉപഭോക്താക്കളോട് നന്നായി പെരുമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇത് ശരിയല്ല- അവര്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">We waited for 3 hours to eat at your restaurant. <a href="https://twitter.com/chefantonia?ref_src=twsrc%5Etfw">@chefantonia</a> Your waiter Joshua Silverman was extremely rude to my mother, bordering racist. This isn’t okay.</p>
<p>&mdash; Ananya Birla (@ananya_birla) <a href="https://twitter.com/ananya_birla/status/1319890820950970368?ref_src=twsrc%5Etfw">October 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;നിങ്ങളുടെ റെസ്റ്ററന്&#x200d;ഡില്&#x200d; മൂന്നു മണിക്കൂര്&#x200d; നേരമാണ് ഞങ്ങള്&#x200d; കാത്തു നിന്നത്. അമ്മയോട് വെയ്റ്റര്&#x200d; ജോഷ്വ സില്&#x200d;വര്&#x200d;മാന്&#x200d; അങ്ങേയറ്റം പരുഷമായാണ് പെരുമാറിയത്- അവര്&#x200d; വെളിപ്പെടുത്തി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">This restaurant <a href="https://twitter.com/ScopaRestaurant?ref_src=twsrc%5Etfw">@ScopaRestaurant</a> literally threw my family and I, out of their premises. So racist. So sad. You really need to treat your customers right. Very racist. This is not okay.</p>
<p>&mdash; Ananya Birla (@ananya_birla) <a href="https://twitter.com/ananya_birla/status/1319885474744332288?ref_src=twsrc%5Etfw">October 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കുമാരമംഗലം ബിര്&#x200d;ലയുടെയും ഭാര്യ നീരജ ബിര്&#x200d;ലയുടെയും മൂത്ത മകളാണ് അനന്യ. നിരവധി മ്യൂസിക് ആല്&#x200d;ബങ്ങള്&#x200d; ഇവര്&#x200d; ചിട്ടപ്പെടുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/literally-threw-my-family-out-racist-ananya-birla-slams-us-restaurant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശീയമായി അധിക്ഷേപിച്ചാല്&#x200d; ഇനി കളിമാറും</title>
		<link>https://www.chandrikadaily.com/racism-in-football-new-updation.html</link>
					<comments>https://www.chandrikadaily.com/racism-in-football-new-updation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Aug 2019 16:52:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Racism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135080</guid>

					<description><![CDATA[ലണ്ടന്&#x200d;: ഫുട്‌ബോളില്&#x200d; വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്&#x200d; നിന്ന് ആറ് മത്സരങ്ങളായി ഉയര്&#x200d;ത്തി ഇംഗ്ലീഷ് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d;. വരും സീസണോട് കൂടി നിയമം നിലവില്&#x200d; വരും. കഴിഞ്ഞ സീസണില്&#x200d; ഇംഗ്ലീഷ് ഫുട്‌ബോളില്&#x200d; വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്&#x200d; 40 ശതമാനത്തിന്റെ വര്&#x200d;ദ്ധനവുണ്ടായതായി ബ്രിട്ടീഷ് സംഘടനയായ കിക്ക് നടത്തിയ പഠന റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അടുത്തിടെ ചെല്&#x200d;സി മാഞ്ചസ്റ്റര്&#x200d; സിറ്റി മത്സരത്തില്&#x200d; സിറ്റി താരം റഹീം സ്റ്റേര്&#x200d;ലിംങിനെ അധിക്ഷേപിച്ചതുകൊണ്ട് ആരാധകനെ മത്സരം കാണാന്&#x200d; സ്റ്റേഡിയത്തില്&#x200d; പ്രവേശിക്കുന്നതില്&#x200d; നിന്ന് ഒരു വര്&#x200d;ഷം വിലക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>ലണ്ടന്&#x200d;: ഫുട്‌ബോളില്&#x200d; വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്&#x200d; നിന്ന് ആറ് മത്സരങ്ങളായി ഉയര്&#x200d;ത്തി ഇംഗ്ലീഷ് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d;. വരും സീസണോട് കൂടി നിയമം നിലവില്&#x200d; വരും. കഴിഞ്ഞ സീസണില്&#x200d; ഇംഗ്ലീഷ് ഫുട്‌ബോളില്&#x200d; വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്&#x200d; 40 ശതമാനത്തിന്റെ വര്&#x200d;ദ്ധനവുണ്ടായതായി ബ്രിട്ടീഷ് സംഘടനയായ കിക്ക് നടത്തിയ പഠന റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. </p>



<p>അടുത്തിടെ ചെല്&#x200d;സി മാഞ്ചസ്റ്റര്&#x200d; സിറ്റി മത്സരത്തില്&#x200d; സിറ്റി താരം റഹീം സ്റ്റേര്&#x200d;ലിംങിനെ അധിക്ഷേപിച്ചതുകൊണ്ട് ആരാധകനെ മത്സരം കാണാന്&#x200d; സ്റ്റേഡിയത്തില്&#x200d; പ്രവേശിക്കുന്നതില്&#x200d; നിന്ന് ഒരു വര്&#x200d;ഷം വിലക്ക് ഏര്&#x200d;പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഫിഫയും അധിക്ഷേപിക്കുന്നവരുടെ വിലക്ക് ഇരട്ടിയാക്കിയിരുന്നു. അഞ്ചില്&#x200d; നിന്ന് പത്ത് മത്സരങ്ങളായാണ് ഫിഫ ഉയര്&#x200d;ത്തിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/racism-in-football-new-updation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളികളിലെ വംശീയ അധിക്ഷേപം; തുറന്നടിച്ച്  സാമുവല്&#x200d; റോബിന്&#x200d;സണ്&#x200d;</title>
		<link>https://www.chandrikadaily.com/racism-on-sudani-from-nigeria-actor-samul-robinson.html</link>
					<comments>https://www.chandrikadaily.com/racism-on-sudani-from-nigeria-actor-samul-robinson.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 20 Oct 2018 10:06:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[Samuel Abeola Robinson]]></category>
		<category><![CDATA[Sudani From Nigeria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107553</guid>

					<description><![CDATA[തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്&#x200d; അബിയോള റോബിന്&#x200d;സണ്&#x200d;. ട്രോളിലൂടെ ആളുകള്&#x200d; തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്&#x200d; രംഗത്തെത്തിയത്. ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്&#x200d;ന്ന സാമുവല്&#x200d; സുഡാനി ഫ്രം നൈജീരിയ സൂപ്പര്&#x200d; ഹിറ്റായതോടെ തന്റെ കേരളത്തോടുള്ള സ്‌നേഹവും ഫേസ്ബുക്കിലൂടെയും ഇന്&#x200d;സ്റ്റഗ്രാമിലൂടേയും തുടര്&#x200d;ച്ചയായി പ്രകടിപ്പിച്ചതാണ്. എന്നാല്&#x200d; ഇപ്പോള്&#x200d; മലയാളികളിലെ വംശീയത തുറന്ന് കാണിക്കുകയാണ് സാമുവല്&#x200d; തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. [&#8230;]]]></description>
										<content:encoded><![CDATA[<p>തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്&#x200d; അബിയോള റോബിന്&#x200d;സണ്&#x200d;. ട്രോളിലൂടെ ആളുകള്&#x200d; തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്&#x200d; രംഗത്തെത്തിയത്.</p>
<p>ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്&#x200d;ന്ന സാമുവല്&#x200d; സുഡാനി ഫ്രം നൈജീരിയ സൂപ്പര്&#x200d; ഹിറ്റായതോടെ തന്റെ കേരളത്തോടുള്ള സ്‌നേഹവും ഫേസ്ബുക്കിലൂടെയും ഇന്&#x200d;സ്റ്റഗ്രാമിലൂടേയും തുടര്&#x200d;ച്ചയായി പ്രകടിപ്പിച്ചതാണ്. എന്നാല്&#x200d; ഇപ്പോള്&#x200d; മലയാളികളിലെ വംശീയത തുറന്ന് കാണിക്കുകയാണ് സാമുവല്&#x200d; തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ.</p>
<p>താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുമായി &#8216;ഒഫന്&#x200d;സീവ് മലയാളം മെമെ&#8217; എന്ന ട്രോള്&#x200d; പേജാണ് രംഗത്തെത്തിയത്്. സുഡാനി ഫ്രം നൈജീരിയ സിനിമയില്&#x200d; കാലിന് പരുക്കേറ്റ സാമുവലിന്റേയും നായകന്&#x200d; സൗബിന്&#x200d; ഷാഹിറിന്റേയും ചിത്രത്തിന് മുകളില്&#x200d; &#8216;ഒരു മൃഗത്തേയും ചിത്രത്തിന്റെ ഷൂട്ടിങിനിടയില്&#x200d; അപായപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കു&#8217; എന്ന് എഴുതിയാണ് വംശീയാധിക്ഷേപമുള്ള ട്രോള്&#x200d; നിര്&#x200d;മിച്ചിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്&#x200d;സ്റ്റഗ്രാമിലും ഈ പോസ്റ്റ് നിരവധി പേര്&#x200d; ഷെയര്&#x200d; ചെയ്തിട്ടുണ്ട്. പല ആളുകളും സാമുവലിനെ ടാഗ് ചെയ്താണ് ചിത്രം ഷെയര്&#x200d; ചെയ്തിട്ടുള്ളത്.</p>
<p>ഇതോടെയാണ് സാമുവല്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsamuelabiolarobinson%2Fposts%2F910511999144324%3A0&amp;width=500" width="500" height="784" frameborder="0" scrolling="no"></iframe></p>
<p>&#8221;ഞാന്&#x200d; അനുഭവിച്ചതില്&#x200d; ഏറ്റവും പൈശാചികമായുള്ള വംശീയാധിക്ഷേപമാണിത്. ഇവിടത്തെ ചില മനുഷ്യര്&#x200d; എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്ന്&#8221; ട്രോളിന് പ്രതികരണമായി സാമുവല്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഇത് തമാശയായി കാണാനാവുന്നില്ല. വംശത്തിന്റേയും നിറത്തിന്റേയും പേരില്&#x200d; കളിയാക്കുന്നത് ശരിയല്ല. നല്ലൊരു ദിവസം ഇതുപോലെയുളള വംശീയ പോസ്റ്റ് കണ്ട് ആരംഭിക്കുന്നതിനെകുറിച്ചൊന്നു ആലോചിച്ച് നോക്കുവെന്ന് പറഞ്ഞാണ് സാമുവല്&#x200d; പോസ്റ്റ് അവസാനിപ്പിക്കുന്നത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fsamuelabiolarobinson%2Fvideos%2F1403270759807857%2F&amp;show_text=0&amp;width=840" width="840" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/racism-on-sudani-from-nigeria-actor-samul-robinson.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ഐന്&#x200d;സ്റ്റീന്റെ ഡയറിക്കുറിപ്പില്&#x200d;  വംശീയത</title>
		<link>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html</link>
					<comments>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Jun 2018 11:56:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[albert einstein]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[science]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90159</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്. വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്.</p>
<p>വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്.</p>
<p>വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; ഒരിക്കല്&#x200d; കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തിലെ പോര്&#x200d;ട് സെയ്ദ് തുറമുഖത്ത് കപ്പലില്&#x200d;നിന്ന് ഇറങ്ങിയ കച്ചവടക്കാരെക്കുറിച്ചും മോശപ്പെട്ട ഭാഷയിലാണ് അദ്ദേഹം വിവരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്&#x200d; ആളുകള്&#x200d; വൃത്തികെട്ട പ്രദേശങ്ങളില്&#x200d; ദുര്&#x200d;ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ഐന്&#x200d;സ്റ്റീന്&#x200d; പറയുന്നു.</p>
<p>ചൈനീസ് കുട്ടികള്&#x200d; ഊര്&#x200d;ജസ്വലതയില്ലാത്ത മന്ദബുദ്ധികളെപ്പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്&#x200d;.<br />
മനുഷ്യത്വത്തിന്റെയും നീതിയുടെയും വക്താവായി വാഴ്ത്തപ്പെടുന്ന ഈ ശാസ്ത്രപ്രതിഭ അഡോള്&#x200d;ഫ് ഹിറ്റ്‌ലറുടെയും നാസി പാര്&#x200d;ട്ടിയുടെയും ആവിര്&#x200d;ഭാവത്തിനുശേഷം 1933ല്&#x200d; അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രിന്&#x200d;സ്ടണ്&#x200d; യൂനിവേഴ്‌സിറ്റി പ്രസാണ് ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടിയേറ്റ രാജ്യങ്ങള്&#x200d;ക്കെതിരെ അസഭ്യ പരാമര്&#x200d;ശം, വംശീയ വിഷംതുപ്പി ട്രംപ്; വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/trump-in-crude-oval-office-outburst-about-migrants.html</link>
					<comments>https://www.chandrikadaily.com/trump-in-crude-oval-office-outburst-about-migrants.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 18:48:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64740</guid>

					<description><![CDATA[&#160; വാഷിങ്ടണ്&#x200d;: മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്&#x200d;ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. ആഫ്രിക്കന്&#x200d; രാജ്യങ്ങള്&#x200d;ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്&#x200d;ശം. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്&#x200d;ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് ട്രംപ് സഭ്യേതരമായ വാക്കുപയോഗിച്ചത്. &#8216;ഷിറ്റ് ഹോള്&#x200d;&#8217; രാജ്യങ്ങള്&#x200d; എന്നായിരുന്നു പരാമര്&#x200d;ശം. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിട്ടുണ്ട്. പാര്&#x200d;ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു പരാമര്&#x200d;ശം. യോഗത്തില്&#x200d; പങ്കെടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിങ്ടണ്&#x200d;: മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്&#x200d;ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. ആഫ്രിക്കന്&#x200d; രാജ്യങ്ങള്&#x200d;ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്&#x200d;ശം. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്&#x200d;ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് ട്രംപ് സഭ്യേതരമായ വാക്കുപയോഗിച്ചത്. &#8216;ഷിറ്റ് ഹോള്&#x200d;&#8217; രാജ്യങ്ങള്&#x200d; എന്നായിരുന്നു പരാമര്&#x200d;ശം. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>പാര്&#x200d;ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു പരാമര്&#x200d;ശം. യോഗത്തില്&#x200d; പങ്കെടുത്ത ചിലരെ ഉദ്ധരിച്ച് വാഷിങ്ടണ്&#x200d; പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. ആഫ്രിക്കന്&#x200d; രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് പരാമര്&#x200d;ശം നടത്തിയതെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>&#8216;ചില പ്രത്യേക രാജ്യങ്ങളില്&#x200d; നിന്നുള്ളവരെയും പ്രത്യേക നിറമുള്ളവരെയും ട്രംപിന് ഇഷ്ടമല്ലെന്ന കാര്യം എല്ലാവര്&#x200d;ക്കും അറിയാം. ഭരണഘടനയുടെ മൂല്യങ്ങള്&#x200d; ഉള്&#x200d;കൊള്ളാത്ത, വംശീയമായി ചിന്തിക്കുന്ന ഒരാളാണ് പ്രസിഡന്റ് ട്രംപ്&#8217;- പാര്&#x200d;ലമെന്റ് അംഗം ലൂയിസ് ഗട്ടിയേറസ് വിമര്&#x200d;ശിച്ചു.</p>
<p>വിദേശ പൗരന്മാര്&#x200d; അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്&#x200d;ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ്ഹൗസില്&#x200d; ചര്&#x200d;ച്ച നടത്തിയത്. യു.എസിലുള്ള വിദേശ പൗരന്മാര്&#x200d; അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതും ഗ്രീന്&#x200d;കാര്&#x200d;ഡ് വിസയും നിയന്ത്രിക്കുന്നതിനാണ് ട്രംപിന്റെ നീക്കം. ട്രംപിന്റെ പ്രസ്താവനക്കെതിരെ യുഎന്നും ആഫ്രിക്കന്&#x200d; യൂണിയനും രംഗത്തെത്തി. പ്രസ്താവന വംശീയമെന്ന് യു.എന്&#x200d; വക്താവ് റൂബര്&#x200d;ട്ട് കോള്&#x200d;വില്ലെ പറഞ്ഞു. &#8216;ട്രംപിനെ ഓര്&#x200d;ത്ത് ദുഖിക്കുന്നു. ഇത്തരം മോശമായ പദങ്ങള്&#x200d; പ്രയോഗിക്കുന്ന ട്രംപ് ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യത്വത്തിനെതിരെയുള്ള വാതില്&#x200d; ട്രംപ് തുറന്നിടുകയാണ്&#8217;-അദ്ദേഹം ആരോപിച്ചു.</p>
<p>ട്രംപിന്റേത് വംശീയ നിലപാടെന്ന് നോര്&#x200d;വെ പ്രധാനമന്ത്രി എര്&#x200d;ണ സോള്&#x200d;ബര്&#x200d;ഗ് വ്യക്തമാക്കി. &#8216;നൈജീരിയയിലെ ജനങ്ങള്&#x200d;ക്കൊപ്പം ഒരിക്കലെങ്കിലും ട്രംപ് ജീവിക്കണം. അവരുടെ സംസ്‌കാരം മനസിലാക്കണം. ഹെയ്തിയന്&#x200d;സിനെ കുറിച്ച് ട്രംപ് ആരോപണം ഉന്നയിച്ചിരിക്കുന്നു. യുഎസില്&#x200d; നിന്നാണ് ഹെയ്തിയന്&#x200d;സിന് എയ്ഡ്‌സ് രോഗം പിടിപെട്ടത്&#8217;. നോര്&#x200d;വെ പ്രസിഡന്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ട്രംപിന്റെ വാക്കുകള്&#x200d; വരാന്&#x200d; പോകുന്ന അപകടങ്ങളുടെ സൂചനയാണെന്നു ആഫ്രിക്കന്&#x200d; യൂണിന്&#x200d; ആരോപിച്ചു. യുഎസില്&#x200d; ആഫ്രിക്കക്കാര്&#x200d; അനുഭവിച്ച അടിമത്തം ചരിത്രത്തില്&#x200d; ഇന്നും കാണാം. ആ വ്യവസ്ഥിതിയുടെ മറ്റൊരു മുഖമാണ് ട്രംപ് പ്രകടമാക്കിയത്. ആഫ്രിക്കന്&#x200d; യൂണിയന്&#x200d; വക്താവ് ഇബ്ബാ കലോഡോ വ്യക്തമാക്കി.<br />
ട്രംപിന്റെ പ്രസ്ഥാവന അങ്ങേയറ്റം നിന്ദ്യമാണെന്നു ആഫ്രിക്കന്&#x200d; ഭരണ പാര്&#x200d;ട്ടി ആരോപിച്ചു. ആഫ്രിക്കയോട് ഇപ്പോഴും വിവേചനം കാട്ടുന്നതിന്റെ പ്രതിഫലനമാണ് ട്രംപിന്റെ പ്രസ്ഥാവനയെന്ന് ആഫ്രിക്കന്&#x200d; സംഘടനകള്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-in-crude-oval-office-outburst-about-migrants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്‍ വെളുത്ത വര്‍ഗീയ വാദികളുടെ പ്രഭാഷണം പ്രതിഷേധക്കാര്‍ ഇരച്ചുകയറി അലങ്കോലമാക്കി</title>
		<link>https://www.chandrikadaily.com/robert-spencer-speech-protesters.html</link>
					<comments>https://www.chandrikadaily.com/robert-spencer-speech-protesters.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 20 Oct 2017 02:50:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[Rober Spencer]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48755</guid>

					<description><![CDATA[ഫ്‌ളോറിഡ: അമേരിക്കയില്‍ വെളുത്ത വര്‍ഗ വംശീയവാദികളുടെ പരിപാടി, പ്രതിഷേധക്കാരുടെ ഇടപെടല്‍ കാരണം അലങ്കോലമായി. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും വെളുത്ത വര്‍ഗാധിപത്യ പ്രസ്ഥാനക്കാരനുമായ റിച്ചാര്‍ഡ് സ്‌പെന്‍സറുടെ പ്രഭാഷണ വേദിയിലാണ് അനുകൂലിക്കുന്നവരേക്കാള്‍ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത്. &#8216;തിരിച്ചു പോകൂ&#8217;, &#8216;നാസികള്‍ ഇവിടെ വേണ്ട&#8217; തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സ്‌പെന്‍സറുടെ വാക്കുകള്‍ മുങ്ങിപ്പോയി. രണ്ടു മാസങ്ങള്‍ക്കു മുമ്പ് വിര്‍ജിനിയയിലെ ചാര്‍ലറ്റ്‌സ്‌വില്ലില്‍ സ്‌പെന്‍സറുടെ പ്രഭാഷണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വനിത കൊല്ലപ്പെട്ടിരുന്നു. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ സംഭവത്തിനു ശേഷമുള്ള സ്‌പെന്‍സറുടെ ആദ്യ പ്രധാന പ്രഭാഷണമായിരുന്നു ഫ്‌ളോറിഡയിലേത്. യൂണിവേഴ്‌സിറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>ഫ്‌ളോറിഡ: അമേരിക്കയില്&#x200d; വെളുത്ത വര്&#x200d;ഗ വംശീയവാദികളുടെ പരിപാടി, പ്രതിഷേധക്കാരുടെ ഇടപെടല്&#x200d; കാരണം അലങ്കോലമായി. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും വെളുത്ത വര്&#x200d;ഗാധിപത്യ പ്രസ്ഥാനക്കാരനുമായ റിച്ചാര്&#x200d;ഡ് സ്‌പെന്&#x200d;സറുടെ പ്രഭാഷണ വേദിയിലാണ് അനുകൂലിക്കുന്നവരേക്കാള്&#x200d; പ്രതിഷേധക്കാര്&#x200d; ഇടിച്ചുകയറിയത്. &#8216;തിരിച്ചു പോകൂ&#8217;, &#8216;നാസികള്&#x200d; ഇവിടെ വേണ്ട&#8217; തുടങ്ങിയ മുദ്രാവാക്യങ്ങള്&#x200d;ക്കിടയില്&#x200d; സ്‌പെന്&#x200d;സറുടെ വാക്കുകള്&#x200d; മുങ്ങിപ്പോയി.</p>
<p>രണ്ടു മാസങ്ങള്&#x200d;ക്കു മുമ്പ് വിര്&#x200d;ജിനിയയിലെ ചാര്&#x200d;ലറ്റ്‌സ്‌വില്ലില്&#x200d; സ്‌പെന്&#x200d;സറുടെ പ്രഭാഷണത്തിനിടെയുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; ഒരു വനിത കൊല്ലപ്പെട്ടിരുന്നു. ലോക ശ്രദ്ധയാകര്&#x200d;ഷിച്ച ഈ സംഭവത്തിനു ശേഷമുള്ള സ്‌പെന്&#x200d;സറുടെ ആദ്യ പ്രധാന പ്രഭാഷണമായിരുന്നു ഫ്‌ളോറിഡയിലേത്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സ്‌പെന്&#x200d;സര്&#x200d;ക്ക് വേദി അനുവദിക്കാന്&#x200d; തയാറല്ലായിരുന്നെങ്കിലും നിയമം മൂലം അതിന് സാധിക്കാത്തതിനാല്&#x200d; വിട്ടു നല്&#x200d;കുകയാണെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. കലാപ സാധ്യത മുന്നില്&#x200d;ക്കണ്ട് ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കം വന്&#x200d; സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Crowd chanting “Go Home Spencer” <img src="https://s.w.org/images/core/emoji/13.1.0/72x72/270a.png" alt="✊" class="wp-smiley" style="height: 1em; max-height: 1em;" /> So proud of the peaceful protestors. <a href="https://twitter.com/hashtag/TheResistance?src=hash&amp;ref_src=twsrc%5Etfw">#TheResistance</a> ROCKS! <a href="https://twitter.com/hashtag/Resist?src=hash&amp;ref_src=twsrc%5Etfw">#Resist</a><a href="https://twitter.com/hashtag/SpencerAtUF?src=hash&amp;ref_src=twsrc%5Etfw">#SpencerAtUF</a> <a href="https://t.co/zxsacxxnNm">pic.twitter.com/zxsacxxnNm</a></p>
<p>— Scott Dworkin (@funder) <a href="https://twitter.com/funder/status/921146223817576448?ref_src=twsrc%5Etfw">October 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്‌പെന്&#x200d;സര്&#x200d; പ്രഭാഷണം തുടങ്ങിയ ഉടന്&#x200d; തന്നെ പ്രതിഷേധക്കാര്&#x200d; ശബ്ദമുയര്&#x200d;ത്തി. സ്‌പെന്&#x200d;സര്&#x200d; അനുകൂലികളും ശബ്ദമുയര്&#x200d;ത്തിയെങ്കിലും പ്രതിഷേധക്കാരുടെ ബഹളത്തില്&#x200d; മുങ്ങിപ്പോയി. ഗോബാക്ക് വിളിക്കും നടുവിരലുയര്&#x200d;ത്തിയും പ്രക്ഷോഭകര്&#x200d; പ്രതിഷേധം തുടര്&#x200d;ന്നതോടെ സ്‌പെന്&#x200d;സര്&#x200d;ക്ക് പ്രഭാഷണം ചുരുക്കേണ്ടി വന്നു.</p>
<p>സംഭവത്തിനു ശേഷം മാധ്യമ പ്രവര്&#x200d;ത്തകരെ കണ്ട സ്‌പെന്&#x200d;സര്&#x200d;, ഓഡിറ്റോറിയം അനുവദിച്ചതിന് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് കെന്റ് ഫുക്‌സിന് നന്ദി പറഞ്ഞു. എന്നാല്&#x200d;, വര്&#x200d;ഗീയവാദിയായ സ്‌പെന്&#x200d;സര്&#x200d;ക്കൊപ്പമല്ലെന്നും അയാളുടെ വിദ്വേഷ പ്രചരണങ്ങളെ എതിര്&#x200d;ക്കുന്നവര്&#x200d;ക്കൊപ്പമാണെന്നും ഫ്ക്‌സ് ട്വീറ്റ് ചെയ്തു.</p>
<p>അമേരിക്കയില്&#x200d; രഹസ്യമായി പ്രവര്&#x200d;ത്തിച്ചിരുന്ന വലതുപക്ഷ, വിദ്വേഷ സംഘങ്ങള്&#x200d; ഡൊണാള്&#x200d;ഡ് ട്രംപ് പ്രസിഡണ്ടായതിനെ തുടര്&#x200d;ന്നാണ് സജീവമായി രംഗത്തു വന്നു തുടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/robert-spencer-speech-protesters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
