<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rafah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rafah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Apr 2025 04:31:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rafah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റഫയില്‍ 15 സന്നദ്ധപ്രവര്‍ത്തകരെ ഇസ്രാഈല്‍ സൈന്യം കൊന്ന് കുഴിച്ചുമൂടി; കുഴിയില്‍ കണ്ടെത്തിയത് ആംബുലന്‍സ് ഉള്‍പ്പെടെ</title>
		<link>https://www.chandrikadaily.com/israeli-forces-kill-and-bury-15-volunteers-in-rafah-ambulance-found-in-grave.html</link>
					<comments>https://www.chandrikadaily.com/israeli-forces-kill-and-bury-15-volunteers-in-rafah-ambulance-found-in-grave.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 04:31:18 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Rafah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336640</guid>

					<description><![CDATA[ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്. ]]></description>
										<content:encoded><![CDATA[<p>റഫയില്&#x200d; 15 സന്നദ്ധ പ്രവര്&#x200d;ത്തകരെ കൊന്ന് കുഴിച്ചുമൂടി ഇസ്രാഈല്&#x200d; സൈന്യം. റെഡ് ക്രസന്റ്, ഫലസ്തീന്&#x200d; സിവില്&#x200d; ഡിഫന്&#x200d;സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്&#x200d; നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സൈന്യം കൊലപ്പെടുത്തിയത്.</p>
<p>സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്&#x200d;സുകള്&#x200d; ഉള്&#x200d;പ്പെടെയാണ് സൈന്യം കുഴികുത്തി മൂടിയത്. ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വെട്ടിയ കുഴിയില്&#x200d; നിന്നാണ് രക്ഷാപ്രവര്&#x200d;ത്തകരെ യു.എന്&#x200d; അധികൃതര്&#x200d; കണ്ടെത്തിയത്.</p>
<p>രക്ഷാപ്രവര്&#x200d;ത്തകരില്&#x200d; ഓരോരുത്തരെയും സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യു.എന്&#x200d; ഹ്യുമാനിറ്റേറിയന്&#x200d; അഫയേഴ്സ് ഓഫീസ് മേധാവി ജോനാഥന്&#x200d; വിറ്റാല്&#x200d; പറഞ്ഞു. എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുടെയും ആറ് സിവില്&#x200d; ഡിഫന്&#x200d;സ്, ഒരു യു.എന്&#x200d; ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങളാണ് റഫയില്&#x200d; നിന്ന് കണ്ടെത്തിയത്.</p>
<p>മാര്&#x200d;ച്ച് 23ന് പുലര്&#x200d;ച്ചയോടെ തെക്കന്&#x200d; ഗസയിലെ റഫയില്&#x200d; ടെല്&#x200d; അല്&#x200d; സുല്&#x200d;ത്താനില്&#x200d; നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്&#x200d; പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയാണ് ഇസ്രാഈല്&#x200d; വെടിവെപ്പ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ രണ്ടാമത്തെ സന്നദ്ധപ്രവര്&#x200d;ത്തകരുടെ സംഘമാണ് ആദ്യസംഘത്തെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയത്.</p>
<p>എന്നാല്&#x200d; ആദ്യസംഘത്തിലെ ഒരാളെ കാണാനില്ലെന്ന റിപ്പോര്&#x200d;ട്ടുകളുമുണ്ട്. റെഡ് ക്രസന്റ് ജീവനക്കാരെയാണ് കാണാതായതെന്നാണ് വിവരം.</p>
<p>സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരായ നടപടി നീതികേടാണെന്ന് യു.എന്&#x200d; റിലീഫ് ഏജന്&#x200d;സി മേധാവി ഫിലിപ്പ് ലാസറിനി പറഞ്ഞു. ഇതോടെ ഗസയിലെ ഇസ്രഈല്&#x200d; യുദ്ധത്തില്&#x200d; കൊല്ലപ്പെട്ട സന്നദ്ധപ്രവര്&#x200d;ത്തകരുടെ എണ്ണം 408 ആയതായും ഫിലിപ്പ് അറിയിച്ചു.</p>
<p>സന്നദ്ധസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ അന്താരാഷ്ട്ര റെഡ് ക്രസന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്&#x200d;, ഇസ്രാഈലിന്റെ നടപടിയില്&#x200d; അമ്പരന്നതായി പറയുന്നു. ആംബുലന്&#x200d;സുകളും കാറുകള്&#x200d; അടങ്ങുന്ന വാഹനവവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.</p>
<p>സംഭവത്തില്&#x200d; ഇസ്രാഈല്&#x200d; ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആംബുലന്&#x200d;സ് ഉള്&#x200d;പ്പെടെയുള്ള വാഹനങ്ങള്&#x200d;ക്ക് നേരെ വെടിവെപ്പ് നടന്നതായി അന്വേഷണത്തില്&#x200d; കണ്ടെത്തിയെന്ന് ഇസ്രാഈല്&#x200d; സൈന്യം പറഞ്ഞിരുന്നു.</p>
<p>ഐ.എഫ്.ആര്&#x200d;.സി പറയുന്നത് പ്രകാരം, 2017ന് ശേഷം റെഡ് ക്രോസ് അല്ലെങ്കില്&#x200d; റെഡ് ക്രസന്റ് തൊഴിലാളികള്&#x200d;ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ഹൃദയം തകര്&#x200d;ന്നതുപോലെ തോന്നുന്നുവെന്ന് ഐ.എഫ്.ആര്&#x200d;.സി ജനറല്&#x200d; ജഗന്&#x200d; ചാപ്പഗെയ്ന്&#x200d; പറഞ്ഞു.</p>
<p>നിലവിലെ കണക്കുകള്&#x200d; അനുസരിച്ച് വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ചുകൊണ്ട് മാര്&#x200d;ച്ച് 18 മുതല്&#x200d; ഇസ്രഈല്&#x200d; ആരംഭിച്ച ആക്രമണത്തില്&#x200d; 1000ത്തിലധികം ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്&#x200d; 300ലധികം കുട്ടികളും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-forces-kill-and-bury-15-volunteers-in-rafah-ambulance-found-in-grave.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷണവും വെളളവുമില്ല; റഫയില്&#x200d; നിന്ന് ഒന്നര ലക്ഷം ആളുകള്&#x200d; പലായനം ചെയ്യ്തു</title>
		<link>https://www.chandrikadaily.com/no-food-or-water-one-and-a-half-lakh-people-fled-from-rafah.html</link>
					<comments>https://www.chandrikadaily.com/no-food-or-water-one-and-a-half-lakh-people-fled-from-rafah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 May 2024 09:29:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[fled]]></category>
		<category><![CDATA[no food no water]]></category>
		<category><![CDATA[people]]></category>
		<category><![CDATA[Rafah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297407</guid>

					<description><![CDATA[ഈജിപ്റ്റുമായി അതിര്&#x200d;ത്തി പങ്കിടുന്ന റഫയില്&#x200d; ഇസ്രാഈല്&#x200d; സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്&#x200d;ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.]]></description>
										<content:encoded><![CDATA[<p>ടെല്&#x200d;അവീവ്: വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; തീരുമാനം ആകാതായതോടെ ഗസയില്&#x200d; വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്&#x200d;. ഒന്നര ലക്ഷം ആളുകള്&#x200d; റഫ അതിര്&#x200d;ത്തിയില്&#x200d; നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തതായി യു.എന്&#x200d; ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥി ഏജന്&#x200d;സിയായ യു.എന്&#x200d;.ആര്&#x200d;. ഡബ്ലൂ.എ പറഞ്ഞു.</p>
<p>ഈജിപ്റ്റുമായി അതിര്&#x200d;ത്തി പങ്കിടുന്ന റഫയില്&#x200d; ഇസ്രാഈല്&#x200d; സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്&#x200d;ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.</p>
<p>ഭക്ഷണവും വെളളവും ലഭിക്കുന്നത് കുറഞ്ഞതോടെയാണ് പലായനത്തിന് ജനങ്ങള്&#x200d; നിര്&#x200d;ബന്ധിതരായതെന്ന് റി പ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഗസ മുനമ്പില്&#x200d; ജനങ്ങള്&#x200d; സുരക്ഷിതരല്ലെന്നും ഉടനടി വെടിനിര്&#x200d;ത്തല്&#x200d; സാധ്യമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും യു.എന്&#x200d;.ആര്&#x200d;.ഡബ്ലൂ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>റഫ അതിര്&#x200d;ത്തി ഇസ്രാഈല്&#x200d; സൈന്യം പിടിചെടുത്തതോടെ ഗസയിലേക്കുളള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകള്&#x200d; പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാട്ടി ഇസ്രാഈല്&#x200d; സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കിയത്. ഒക് ടോബറില്&#x200d; യുദ്ധം തുടങ്ങിയതിന് പിന്നാലെ ഗസയിലെ വിവിധ പ്രദേശങ്ങളിലുളള ഒരു ദശലക്ഷത്തിലധികം ആളുകള്&#x200d; റഫയിലാണ് അഭയം പ്രാപിച്ചിരുന്നത്.</p>
<p>ഒടുവില്&#x200d; റഫയിലേക്ക് കൂടെ ആക്രമണം വ്യാപിപ്പിക്കാനുളള ഇസ്രാഈലിന്റെ തീരുമാനത്തിന് അമോരിക്ക ഉള്&#x200d;പ്പടെ മുന്നറിയിപ്പ് നല്&#x200d;കി.റഫയെ ആക്രമിച്ചാല്&#x200d; ഇസ്രാഈലിന് ആയുധം നല്&#x200d;കില്ലെന്ന് അമോരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-food-or-water-one-and-a-half-lakh-people-fled-from-rafah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
