<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>raghuram rajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/raghuram-rajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Oct 2020 13:09:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>raghuram rajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യാജവാര്&#x200d;ത്തകള്&#x200d; കൊണ്ട് യുവാക്കളെ പ്രക്ഷോഭത്തില്&#x200d; നിന്നും അധികകാലം പിടിച്ചുനിര്&#x200d;ത്താനാവില്ലെന്ന് രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html</link>
					<comments>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Oct 2020 13:07:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[Nirmala SItharaman]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[RBI RULE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163714</guid>

					<description><![CDATA[''തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും'', രഘുറാം രാജൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആര്&#x200d;ബിഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജൻ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്&#x200d;ത്തകള്&#x200d; നൽകി അധിക നാൾ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആകില്ലെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഭവൻസ് എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും&#8221;, രഘുറാം രാജൻ പറഞ്ഞു.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ നിര്&#x200d;ഭര്&#x200d; ഭാരത് പദ്ധതിയ്ക്ക് കീഴില്&#x200d; ഉള്ള ഇറക്കുമതി നയത്തേയും രഘുറാം രാജന്&#x200d; വിമര്&#x200d;ശിച്ചു. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട ഇറക്കുമതി നയമാണിത്. ഇറക്കുമതിത്തീരുവ ഉയര്&#x200d;ത്തി ഇറക്കുമതി കുറയ്ക്കാന്&#x200d; ഉള്ള ശ്രമം കഴിഞ്ഞ കുറേ വര്&#x200d;ഷമായി നമ്മള്&#x200d; ചെയ്യുന്ന വിജയം കാണാത്ത പ്രവര്&#x200d;ത്തനമാണ്. ഇറക്കുമതിത്തീരുവ കുത്തനെ ഉയര്&#x200d;ത്തുന്നതിന് പകരം ഇന്ത്യയില്&#x200d; ഉത്പാദനം ഉയര്&#x200d;ത്തുകയാണ് വേണ്ടതെന്നും രഘുറാം രാജന്&#x200d; വ്യക്തമാക്കി.</p>
<p>വിദ്യാഭ്യാസ ചെലവ് ഉയര്&#x200d;ന്നതുമൂലം കുട്ടികളെ സ്‌കൂളില്&#x200d; അയക്കാന്&#x200d; സാധാരണക്കാര്&#x200d;ക്ക് കഴിയാത്ത സ്ഥിതിവരെയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.<br />
രാജ്യത്ത് ഉപഭോഗം ഉയര്&#x200d;ത്താന്&#x200d; ഉള്ള സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; കരുതലോടെയും ശ്രദ്ധയോടെയും നടപ്പാക്കിയാലേ ഫലം കാണൂ. സൗജന്യമായി ചെക്ക് ബുക്ക് നല്&#x200d;കാനുള്ള സമയം അല്ലിതെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. പ്രതിസന്ധി മൂലം രാജ്യത്തെ കമ്പനികള്&#x200d; തുറക്കാന്&#x200d; ആകാതെ അടച്ചുപൂട്ടിയാല്&#x200d; സാമ്പത്തിക സ്ഥിതി വീണ്ടും മോശമാകുമെന്നും സാമ്പത്തിക വിദഗ്ധര്&#x200d; മുന്നറിയിപ്പു നല്&#x200d;കി. രാജ്യത്തെ ജിഡിപിയുടെ 50 ശതമാനവും കടം എത്തുന്ന നിലവിലെ സ്ഥിതി ശോചനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാ്ട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് ആശങ്കപ്പെടുത്തുന്നത്; രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/raghuram-rajan-statment-about-indian-gdp.html</link>
					<comments>https://www.chandrikadaily.com/raghuram-rajan-statment-about-indian-gdp.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 07 Sep 2020 13:08:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gdp]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151203</guid>

					<description><![CDATA[തന്റെ ലിങ്ക്ഡ് ഇന്&#x200d; പേജില്&#x200d; എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന്&#x200d; വിലയിരുത്തുന്നത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് ആശങ്കയുണ്ടാക്കുന്നതെന്ന് റിസര്&#x200d;വ് ബാങ്ക് മുന്&#x200d; ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. ജിഡിപി വളര്&#x200d;ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.  തന്റെ ലിങ്ക്ഡ് ഇന്&#x200d; പേജില്&#x200d; എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന്&#x200d; വിലയിരുത്തുന്നത്.</p>
<p>ഈ വര്&#x200d;ഷം ജിഡിപി ആദ്യപാദത്തില്&#x200d; തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. സര്&#x200d;ക്കാര്&#x200d; സഹായം പ്രഖ്യാപിച്ചത് സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് പര്യാപ്തമല്ലെന്നും രഘുറാം രാജന്&#x200d; പറഞ്ഞു. സര്&#x200d;ക്കാര്&#x200d; ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്&#x200d; സാമ്പത്തിക പ്രഖ്യാപനങ്ങള്&#x200d; സര്&#x200d;ക്കാരില്&#x200d; നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.</p>
<p>ഭാവിയില്&#x200d; സാമ്പത്തിക രംഗത്തെ കുതിപ്പ് പ്രതീക്ഷിച്ച് നമ്മുടെ വിഭാവങ്ങള്&#x200d; കാത്തുവയ്ക്കുന്ന തന്ത്രമാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഇന്നെക്ക് കൂടുതല്&#x200d; കാര്യങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; ചെയ്യുന്നില്ല. എന്നാല്&#x200d; ഇത്തരം ഒരു തന്ത്രം ശരിക്കും സ്വയം തോല്&#x200d;ക്കുന്നതിന് സമമാണ്. സര്&#x200d;ക്കാറിന്റെ ദുരിതാശ്വസവും വിപണിയിലെ പിന്തുണയുമാണ് ഇപ്പോള്&#x200d; വേണ്ടത്. ഇത് ഇല്ലെങ്കില്&#x200d; സാമ്പത്തിക രംഗത്തിന്റെ വളര്&#x200d;ച്ച ശേഷിയെ തന്നെ ഗുരുതരമായി ബാധിക്കും രഘുറാം രാജന്&#x200d; പറയുന്നു.രാജ്യത്ത് മധ്യവര്&#x200d;ഗ വിഭാഗം ചെലവിടുന്നത് കുറഞ്ഞത് വലിയ രീതിയില്&#x200d; പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്&#x200d;ക്കായി കൂടുതല്&#x200d; സഹായങ്ങള്&#x200d; സര്&#x200d;ക്കാരില്&#x200d; നിന്നുണ്ടായിട്ടില്ലെങ്കില്&#x200d; സ്ഥിതി ഗുരുതരമാകുമെന്നും രഘുറാം രാജന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raghuram-rajan-statment-about-indian-gdp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗി ശോഷിച്ചുപോയാല്&#x200d; ഉത്തേജനത്തിന് ഒരു പ്രയോജനവുമുണ്ടാകില്ല; കേന്ദ്രത്തിന് മുന്നറിയിപ്പുമായി രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/raghuram-rajan-says-economic-crisis-in-india-likely-to-increase.html</link>
					<comments>https://www.chandrikadaily.com/raghuram-rajan-says-economic-crisis-in-india-likely-to-increase.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Sep 2020 10:10:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gdp]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[Raghuraam Raajan]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151121</guid>

					<description><![CDATA[വിവിധ മേഖലകളില്&#x200d; വളരെയധികം പണിയെടുക്കുന്ന സര്&#x200d;ക്കാറും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്&#x200d; ഭയ്ക്കണം, അവരുടെ പ്രവര്&#x200d;ത്തനം പ്രയോജനപ്രദമായ രീതിയിലേക്ക് മാറ്റണം. സമാശ്വാസ പദ്ധതികള്&#x200d; പ്രഖ്യാപിച്ചില്ലെങ്കില്&#x200d; രാജ്യത്തിന്റെ വളര്&#x200d;ച്ചാനിരക്ക് തകര്&#x200d;ന്നടിയുമെന്നും രഘുറാം രാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; രാജ്യത്തിന്റെ ജി.ഡി.പി വളര്&#x200d;ച്ച നിരക്ക് കുത്തനെ ഇടിഞ്ഞതില്&#x200d; കടുത്ത ആശങ്കയറിയിച്ച് റിസര്&#x200d;വ് ബാങ്ക് മുന്&#x200d; ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും സര്&#x200d;ക്കാരും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്&#x200d; ഭയക്കണമെന്നും ആശ്വാസപദ്ധതികള്&#x200d; അനിവാര്യമാണെന്നും സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഈ വര്&#x200d;ഷം ആദ്യപാദത്തില്&#x200d; തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും ജി.ഡി.പി കണക്കുകള്&#x200d; പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്&#x200d;ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്വ്യവസ്ഥ ശോഷിക്കാതിരിക്കാന്&#x200d; നിര്&#x200d;ണായക ഉത്തേജനം വേണമെന്നും<br />
സര്&#x200d;ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും കൂടുതല്&#x200d; ധനപരമായ നടപടികള്&#x200d; പ്രഖ്യാപിക്കാന്&#x200d; വിമുഖത കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഇന്ത്യയുടെ ജിഡിപി 40 വര്&#x200d;ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെത്തുടര്&#x200d;ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>ഇന്ത്യയില്&#x200d; കോവിഡ് കാരണമുള്ള പ്രതിസന്ധികള്&#x200d; വര്&#x200d;ധിക്കാന്&#x200d; പോവുകയാണ്.  അത് ഇന്ത്യയെ വല്ലാതെ വലയ്ക്കും. ചെലവുകള്&#x200d; കുറയ്ക്കാന്&#x200d; പലരെയും ഇത് പ്രേരിപ്പിക്കും. കോവിഡ് നിയന്ത്രണ വിധേയമാവുന്നത് വരെ ഇന്ത്യക്കാര്&#x200d; വലിയ രീതിയില്&#x200d; ചെലവ് കുറയ്ക്കുമെന്നും രാജന്&#x200d; പറഞ്ഞു. ഇന്ത്യന്&#x200d; സമ്പദ് ഘടനയെ സംരക്ഷിച്ച് നിര്&#x200d;ത്താന്&#x200d; സര്&#x200d;ക്കാരില്&#x200d; നിന്നുള്ള സാമ്പത്തിക പാക്കേജുകള്&#x200d; അത്യാവശ്യമാണ്. നിലവില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്&#x200d; വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്&#x200d;, ചെറുകിട-ഇടത്തരം വ്യാപാരങ്ങള്&#x200d;ക്ക് വായ്പ എന്നിവ പോരെന്നാണ് രാജന്റെ വിമര്&#x200d;ശനം.</p>
<p>സര്&#x200d;ക്കാര്&#x200d; ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്&#x200d; സാമ്പത്തിക പ്രഖ്യാപനങ്ങള്&#x200d; മോദി സര്&#x200d;ക്കാരില്&#x200d; നിന്ന് ഉണ്ടാവണം. ഇന്ത്യയില്&#x200d; മധ്യവര്&#x200d;ത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയില്&#x200d; കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതല്&#x200d; പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവര്&#x200d;ക്കായി കൂടുതല്&#x200d; സഹായങ്ങള്&#x200d; സര്&#x200d;ക്കാരില്&#x200d; നിന്നുണ്ടായിട്ടില്ലെങ്കില്&#x200d; സ്ഥിതി ഗുരുതരമാകും. ചെറുകിട റെസ്റ്റോറന്റുകള്&#x200d; അടക്കമുള്ളവ തൊഴിലാളികള്&#x200d;ക്ക് പണം നല്&#x200d;കാനാവാത്ത സാഹചര്യത്തിലെത്തും. കടബാധ്യത വര്&#x200d;ധിച്ച് ഇത്തരം സ്ഥാപനങ്ങള്&#x200d; പൂട്ടുന്നതിലേക്ക് എത്താതിരിക്കാന്&#x200d; സര്&#x200d;ക്കാരിന്റെ പാക്കേജ് ആവശ്യമാണെന്നും രാജന്&#x200d; പറഞ്ഞു.</p>
<p>ഇന്ത്യയില്&#x200d; മഹാമാരി ബാധിച്ചവരുടെ എണ്ണം വര്&#x200d;ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളില്&#x200d; സമ്പദ്വ്യവസ്ഥയില്&#x200d; വലിച്ചില്&#x200d; ഉണ്ടായെങ്കിലും അവരേക്കാള്&#x200d; ഇന്ത്യയുടെ അവസ്ഥ മോശമാണ്. റസ്റ്ററന്റുകള്&#x200d; പോലുള്ള സേവനങ്ങള്&#x200d;, അതുമായി ബന്ധപ്പെട്ട തൊഴിലുകള്&#x200d; തുടങ്ങിയവ വൈറസ് ബാധ ഒഴിയാതെ പൂര്&#x200d;ണമായി പ്രവര്&#x200d;ത്തിക്കാനാകാത്ത സാഹചര്യമാണ്. സര്&#x200d;ക്കാരിന്റെ നേതൃത്വത്തിലുള്ള ആശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; ആണ് ഏറ്റവും പ്രധാനം. ആശ്വാസ നടപടികള്&#x200d; ഉണ്ടായില്ലെങ്കില്&#x200d; സമ്പദ്വ്യവസ്ഥയുടെ വളര്&#x200d;ച്ചാ സാധ്യത &#8216;ഗുരുതരമായി നശിക്കുമെന്നും&#8217; സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d;ത്തന്നെ പ്രതിരോധത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>വൈറസിനെ നിയന്ത്രിച്ചുനിര്&#x200d;ത്തിയാല്&#x200d; ഇന്ത്യക്ക് അതു ഉത്തേജനമാകുമെന്നു വിശ്വസിക്കുന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d; ഇപ്പോഴുള്ള തകര്&#x200d;ച്ചയെ കുറച്ചുകാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീതിജനകമായ സമ്പദ്വ്യവസ്ഥയാണ് വരാന്&#x200d; പോകുന്നത്. വി ഷേപ്ഡ് റിക്കവറിയാണ് വരാന്&#x200d;പോകുന്നതെന്ന് അവകാശപ്പെടുന്നവര്&#x200d; യുഎസിലേക്ക് നോക്കണമെന്നും അവര്&#x200d; ഭയക്കുന്നത് എന്തുകൊണ്ടാണെന്നെങ്കിലും ചിന്തിക്കണമെന്നും പറഞ്ഞു.</p>
<p>സമ്പദ്വ്യവസ്ഥയെ ഒരു രോഗിയായി കണക്കാക്കിയാല്&#x200d; രോഗക്കിടക്കയില്&#x200d; രോഗത്തോടു പോരാടുന്നയാള്&#x200d;ക്ക് ആവശ്യം ആശ്വാസമാണ്. ആശ്വാസ നടപടികള്&#x200d; ഇല്ലെങ്കില്&#x200d; ഭക്ഷണം ലഭ്യമല്ലാതാകും, കുട്ടികള്&#x200d; സ്‌കൂളില്&#x200d;പ്പോകാതാകും, ബാലവേലയ്ക്കു വിടും, അതുമല്ലെങ്കില്&#x200d; യാചിക്കാന്&#x200d; വിടും, സ്വര്&#x200d;ണം പണയം വയ്ക്കും, ഇഎംഐ, വാടക കുടിശ്ശികകള്&#x200d; കൂടിക്കിടക്കും. ചെറിയ റസ്റ്ററന്റ് പോലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്&#x200d; തകര്&#x200d;ന്നുപോകും. രോഗത്തെ പിടിച്ചുനിര്&#x200d;ത്തുമ്പോഴേക്കും രോഗി ഒരു പുറംമോടി മാത്രമായി മാറിയിരിക്കും.</p>
<p>അതിനാല്&#x200d; ഒരു ടോണിക് പോലെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം വേണം. രോഗി ശോഷിച്ചുപോയാല്&#x200d; ഉത്തേജനത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ല. വാഹനവ്യവസായം പോലുള്ള മേഖലകള്&#x200d; ഇപ്പോള്&#x200d; ഉയര്&#x200d;ത്തെഴുന്നേറ്റു വരുന്നുണ്ട്. അതൊരിക്കലും ഒരു വിഷേപ്പ് തിരിച്ചുവരവിന്റെ തെളിവല്ല, ആ മാറ്റം നിലനില്&#x200d;ക്കുന്നതല്ലെന്നും രാജന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഇന്ത്യയ്ക്ക് ശക്തമായ വളര്&#x200d;ച്ചയാണ് ആവശ്യം. യുവാക്കളെ തൃപ്തിപ്പെടുത്തുന്നവ മാത്രമല്ല, സൗഹൃദത്തിലല്ലാത്ത അയല്&#x200d;ക്കാരെ സുരക്ഷിത അകലത്തില്&#x200d; നിര്&#x200d;ത്തുകയും വേണം. വിവിധ മേഖലകളില്&#x200d; വളരെയധികം പണിയെടുക്കുന്ന സര്&#x200d;ക്കാറും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്&#x200d; ഭയ്ക്കണം, അവരുടെ പ്രവര്&#x200d;ത്തനം പ്രയോജനപ്രദമായ രീതിയിലേക്ക് മാറ്റണം. സമാശ്വാസ പദ്ധതികള്&#x200d; പ്രഖ്യാപിച്ചില്ലെങ്കില്&#x200d; രാജ്യത്തിന്റെ വളര്&#x200d;ച്ചാനിരക്ക് തകര്&#x200d;ന്നടിയുമെന്നും രഘുറാം രാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തിലെ ഏപ്രില്&#x200d; മുതല്&#x200d; ജൂണ്&#x200d; വരെയുള്ള ആദ്യപാദത്തില്&#x200d; രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്&#x200d; 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്&#x200d;. 1996മുതല്&#x200d; ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്&#x200d; പ്രസിദ്ധീകരിക്കാന്&#x200d; തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 2019- 20 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; ഒന്നാം പാദത്തില്&#x200d; ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 21 സാമ്പത്തിക വര്&#x200d;ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്&#x200d; 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്&#x200d;ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്&#x200d; മന്ത്രാലയമാണ് കണക്കുകള്&#x200d; പുറത്തുവിട്ടത്.</p>
<p>കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്&#x200d; അടയാളപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d; നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.</p>
<p>കഴിഞ്ഞ സാമ്പത്തിക വര്&#x200d;ഷം ഇതേ പാദത്തില്&#x200d; ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്&#x200d;ച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്&#x200d;ഷത്തിന്റെ നാലാം പാദത്തില്&#x200d;, ജി.ഡി.പി വളര്&#x200d;ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raghuram-rajan-says-economic-crisis-in-india-likely-to-increase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമര്&#x200d;ശനത്തോടുള്ള അസഹിഷ്ണുത നയരൂപീകരണത്തില്&#x200d; വൈകല്യമുണ്ടാക്കുന്നു: രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/raghuram-rajan-against-modi-government.html</link>
					<comments>https://www.chandrikadaily.com/raghuram-rajan-against-modi-government.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 30 Sep 2019 05:17:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140486</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വിമര്&#x200d;ശിക്കുന്നവര്&#x200d;ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്&#x200d; തെറ്റുപറ്റാന്&#x200d; കാരണമാകുന്നുവെന്ന് മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. വിമര്&#x200d;ശിക്കുന്നവരെ സര്&#x200d;ക്കാറും ഭരിക്കുന്ന പാര്&#x200d;ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ വിമര്&#x200d;ശനങ്ങള്&#x200d; പോലും ആരും ഉന്നയിക്കുന്നില്ല. സ്വയം നിര്&#x200d;മിച്ച സന്തോഷകരമായ സാഹചര്യത്തിലാണ് സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; കഠിനമായ സത്യത്തെ എക്കാലവും നിരാകരിക്കാനാകില്ലെന്നും രഘുറാം രാജന്&#x200d; പറഞ്ഞു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്&#x200d;നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ പ്രതികരണം. സാമ്പത്തിക നയത്തെപ്പറ്റി വിമര്&#x200d;ശിച്ച [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: വിമര്&#x200d;ശിക്കുന്നവര്&#x200d;ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്&#x200d; തെറ്റുപറ്റാന്&#x200d; കാരണമാകുന്നുവെന്ന് മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. വിമര്&#x200d;ശിക്കുന്നവരെ സര്&#x200d;ക്കാറും ഭരിക്കുന്ന പാര്&#x200d;ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ വിമര്&#x200d;ശനങ്ങള്&#x200d; പോലും ആരും ഉന്നയിക്കുന്നില്ല. സ്വയം നിര്&#x200d;മിച്ച സന്തോഷകരമായ സാഹചര്യത്തിലാണ് സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; കഠിനമായ സത്യത്തെ എക്കാലവും നിരാകരിക്കാനാകില്ലെന്നും രഘുറാം രാജന്&#x200d; പറഞ്ഞു. </p>



<p>പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്&#x200d;നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ പ്രതികരണം. സാമ്പത്തിക നയത്തെപ്പറ്റി വിമര്&#x200d;ശിച്ച രണ്ട് സാമ്പത്തിക വിദഗ്ധരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.  പൊതുജനങ്ങളില്&#x200d;നിന്നുള്ള വിമര്&#x200d;ശനം രാഷ്ട്രീയ നേതാക്കളോട് ഉദ്യോഗസ്ഥര്&#x200d;ക്ക് സത്യം പറയാനുള്ള അവസരമാണ്. എന്നാല്&#x200d;, അവര്&#x200d;ക്ക് അതിന് സാധിക്കുന്നില്ല.</p>



<p>ചരിത്രത്തെ അറിയുന്നത് നല്ല കാര്യം തന്നെ. എന്നാല്&#x200d; ചരിത്രത്തെ നമ്മുടെ നെഞ്ചില്&#x200d; ഇടിക്കാന്&#x200d; ഉപയോഗിക്കുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raghuram-rajan-against-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്&#x200d; വേണമെന്ന് രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html</link>
					<comments>https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Aug 2019 09:41:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[Raghuraam Raajan]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[Subrahmanian Swamy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136603</guid>

					<description><![CDATA[ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്&#x200d; നിന്നും രക്ഷിക്കാന്&#x200d; അടിയന്തര നടപടികള്&#x200d; വേണമെന്നും മുന്&#x200d; റിസര്&#x200d;വ്വ് ബാങ്ക് ഗവര്&#x200d;ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്&#x200d;. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതല്&#x200d; അസ്വസ്ഥ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്&#x200d;കി. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്&#x200d; കഴിഞ്ഞ മോദിസര്&#x200d;ക്കാറില്&#x200d; ധനമന്ത്രിയായിരുന്ന അരുണ്&#x200d; ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്&#x200d; സ്വാമിയും രംഗത്തെത്തിയിരുന്നു. അരുണ്&#x200d; ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരിക്കെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്&#x200d; നിന്നും രക്ഷിക്കാന്&#x200d; അടിയന്തര നടപടികള്&#x200d; വേണമെന്നും മുന്&#x200d; റിസര്&#x200d;വ്വ് ബാങ്ക് ഗവര്&#x200d;ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്&#x200d;. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതല്&#x200d; അസ്വസ്ഥ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്&#x200d;കി.</p>



<p>അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്&#x200d; കഴിഞ്ഞ മോദിസര്&#x200d;ക്കാറില്&#x200d; ധനമന്ത്രിയായിരുന്ന അരുണ്&#x200d; ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്&#x200d; സ്വാമിയും രംഗത്തെത്തിയിരുന്നു. അരുണ്&#x200d; ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്&#x200d; അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമായതെന്ന് തുറന്നടിച്ചു. അരുണ്&#x200d; ജെയ്റ്റ്ലി ആരോഗ്യനില വഷളായി ഡല്&#x200d;ഹി എയിംസില്&#x200d; കഴിയവരെയാണ് സുബ്രഹ്മണ്യന്&#x200d; സ്വാമിയുടെ രൂക്ഷമായ വിമര്&#x200d;ശനമെന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്&#x200d; മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; രഘുറാം രാജനെയും സ്വാമി കുറ്റപ്പെടുത്തി. റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണറായിരുന്ന രഘുറാം രാജന്&#x200d; പലിശ നിരക്ക് ഉയര്&#x200d;ത്തിയതും മാന്ദ്യത്തിന് കാരണമായെന്നാണ് വിമര്&#x200d;ശനം.</p>



<p>മാന്ദ്യം മുറുകി കമ്പനികള്&#x200d; പൂട്ടുകയും തൊഴിലാളികള്&#x200d; വഴിയാധാരമാവുകയും ചെയ്യുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; പുലര്&#x200d;ത്തുന്ന മൗനം അപകടകരമാണെന്ന് കോണ്&#x200d;ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഘുറാം രാജന്&#x200d; പറഞ്ഞ സത്യം</title>
		<link>https://www.chandrikadaily.com/editorial-21-dec-2018.html</link>
					<comments>https://www.chandrikadaily.com/editorial-21-dec-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Dec 2018 18:50:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114284</guid>

					<description><![CDATA[രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്&#x200d;തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; രാജ്യത്തെ പതിനഞ്ച് വര്&#x200d;ഷത്തോളം പിറകോട്ടുകൊണ്ടുപോയെന്നാണ് കണക്കുകള്&#x200d;വെച്ച് വിദഗ്ധര്&#x200d; സമര്&#x200d;ത്ഥിക്കുന്നത്. അടുത്ത അഞ്ചു വര്&#x200d;ഷംകൂടി ഇതേ ഭരണാധികാരികള്&#x200d; തുടര്&#x200d;ന്നാല്&#x200d; അമ്പത് വര്&#x200d;ഷത്തേക്കാകും രാജ്യം പിന്തിരിഞ്ഞുപോകുകയെന്ന് അവര്&#x200d; പറയുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും മോദി സര്&#x200d;ക്കാര്&#x200d; വന്&#x200d; പരാജയമാണെന്നതിന് തെളിവാണ് നടപ്പുഭരണം. നോട്ടു നിരോധനം മുതല്&#x200d; ചരക്കുസേവന [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്&#x200d;തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; രാജ്യത്തെ പതിനഞ്ച് വര്&#x200d;ഷത്തോളം പിറകോട്ടുകൊണ്ടുപോയെന്നാണ് കണക്കുകള്&#x200d;വെച്ച് വിദഗ്ധര്&#x200d; സമര്&#x200d;ത്ഥിക്കുന്നത്. അടുത്ത അഞ്ചു വര്&#x200d;ഷംകൂടി ഇതേ ഭരണാധികാരികള്&#x200d; തുടര്&#x200d;ന്നാല്&#x200d; അമ്പത് വര്&#x200d;ഷത്തേക്കാകും രാജ്യം പിന്തിരിഞ്ഞുപോകുകയെന്ന് അവര്&#x200d; പറയുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും മോദി സര്&#x200d;ക്കാര്&#x200d; വന്&#x200d; പരാജയമാണെന്നതിന് തെളിവാണ് നടപ്പുഭരണം. നോട്ടു നിരോധനം മുതല്&#x200d; ചരക്കുസേവന നികുതിയും ബാങ്കിങ് രംഗത്തെ തട്ടിപ്പുകളും സമ്പന്നര്&#x200d;ക്കുവേണ്ടി കോടികള്&#x200d; എഴുതിത്തള്ളലും പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കുതിപ്പുമൊക്കെ വ്യക്തമാക്കുന്നത് രാജ്യം ഇനി പൂര്&#x200d;വസ്ഥിതിയിലേക്ക് തിരിച്ചുവരാന്&#x200d; കഠിനപ്രയത്‌നം വേണ്ടിവരുമെന്നാണ്. കര്&#x200d;ഷകര്&#x200d;, തൊഴിലാളികള്&#x200d;, ചെറുകിട കച്ചവടക്കാര്&#x200d;, ഇടത്തരക്കാര്&#x200d;, പാവപ്പെട്ടവര്&#x200d; എന്നുവേണ്ട സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും തീ തിന്നുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളായ റിസര്&#x200d;വ് ബാങ്ക് മുന്&#x200d; ഗവര്&#x200d;ണര്&#x200d; രഘുറാംഗോവിന്ദ് രാജനും മുന്&#x200d;പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d;സിങും കഴിഞ്ഞദിവസം നടത്തിയ വ്യത്യസ്ത പ്രസ്താവനകള്&#x200d; പരിശോധിക്കുന്നത് കാര്യങ്ങള്&#x200d; കൂടുതല്&#x200d; വ്യക്തമാകുന്നതിന ്‌സഹായമാകും.<br />
കേന്ദ്ര ധനമന്ത്രാലയം തന്നോട് നോട്ടുനിരോധനത്തെക്കുറിച്ച് ആരാഞ്ഞിരുന്നെന്നും എന്നാല്&#x200d; അത് സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകില്ലെന്ന മറുപടിയാണ് താന്&#x200d; നല്&#x200d;കിയതെന്നും ന്യൂഡല്&#x200d;ഹി ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്&#x200d; രഘുരാം രാജന്&#x200d; വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വന്&#x200d;തോതില്&#x200d; വര്&#x200d;ധിച്ചുവെന്നും റിസര്&#x200d;വ്ബാങ്ക് പോലുള്ള ഉന്നത ധനകാര്യസ്ഥാപനങ്ങളെയും ഭരണഘടനാപദവികളെയും ഇകഴ്ത്തുകയും പിടിച്ചടക്കുകയും ചെയ്യുന്നത് നല്ലപ്രവണത അല്ലെന്നും പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ അഭിമുഖത്തില്&#x200d; രഘുറാം രാജന്&#x200d; പറയുകയുണ്ടായി. ജി.എസ്.ടി നടപ്പാക്കിയ രീതിയിലും തനിക്ക് വിയോജിപ്പാണുള്ളതെന്നും രാജന്&#x200d; തുറന്നുപറഞ്ഞു. വായ്പയെടുത്ത് തിരിച്ചടക്കാത്ത എല്ലാവരെയും കുറ്റവാളികളായി കാണരുതെന്നും കുടിശിക വരുത്തിയവരില്&#x200d; അതിന് കഴിയാത്തവരുണ്ടാകാമെന്നും എന്നാല്&#x200d; മന: പൂര്&#x200d;വം ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികള്&#x200d; തിരിച്ചടക്കാത്തവരെ തട്ടിപ്പുകാരായി കണ്ട് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്&#x200d; എട്ടിന് പ്രധാനമന്ത്രി നേരിട്ട് ദൂരദര്&#x200d;ശനിലൂടെ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്&#x200d; അതിന് ഒരുമാസം മുമ്പുവരെ റിസര്&#x200d;വ്ബാങ്ക് ഗവര്&#x200d;ണര്&#x200d; സ്ഥാനത്തിരുന്നയാള്&#x200d; അതിന് സമ്മതിച്ചിരുന്നില്ല എന്നാണ് രഘുരാം രാജന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. പദ്ധതിയെ പിന്തുണക്കാത്തതിനാണ് രാജന് തല്&#x200d;സ്ഥാനം നഷ്ടപ്പെട്ടതെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. പകരം ഗവര്&#x200d;ണറാക്കിയ മോദിയുടെ വിശ്വസ്ഥന്&#x200d; ഉര്&#x200d;ജിത് പട്ടേലും ഒരുവര്&#x200d;ഷം ബാക്കിയിരിക്കെ കഴിഞ്ഞയാഴ്ച സര്&#x200d;ക്കാരിന്റെ നടപടികളില്&#x200d; പ്രതിഷേധിച്ച് രാജിവെച്ചുപോയിരിക്കയാണ്. മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവും ജോലി ഉപേക്ഷിച്ചുപോയി.<br />
വര്&#x200d;ഷം രണ്ടുകോടി തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്ന ്പറഞ്ഞിട്ട് പത്തു ലക്ഷത്തോളം പേരാണ് വ്യവസായ മേഖലയില്&#x200d; മാത്രം തൊഴില്&#x200d; രഹിതരായത്. കര്&#x200d;ഷക ആത്മഹത്യ നാലു വര്&#x200d;ഷത്തിനിടെ ലക്ഷത്തിനടുത്തെത്തി. തൊഴില്&#x200d; സുരക്ഷ പഴങ്കഥയായി. ഇറക്കുമതി കുത്തനെകൂട്ടി കയറ്റുമതി കൂപ്പുകുത്തി. റബര്&#x200d; പോലുള്ള കേരളത്തിന്റെ വിദേശനാണ്യവിളകള്&#x200d;ക്ക് ചരിത്രത്തിലില്ലാത്ത വിധം വിലയിടിഞ്ഞു. വന്&#x200d; വ്യവസായികളുടെ താല്&#x200d;പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്. 2016ല്&#x200d; ലോകം സാമ്പത്തികമായി മുന്നേറിയപ്പോഴാണ് നോട്ടു നിരോധനവും അതിനുപുറകെയായി ജി.എസ്.ടിയും ജനങ്ങളുടെ തലയിലേക്ക് അടിച്ചിറക്കിയത്. മൊത്ത ആഭ്യന്തര ഉത്പാദനവളര്&#x200d;ച്ച രണ്ട് ശതമാനം ഇടിയുമെന്ന് ഡോ. മന്&#x200d;മോഹന്&#x200d;സിങ് നോട്ടുനിരോധന കാലത്ത് പറഞ്ഞത് അച്ചട്ടായി. ജി.ഡി.പി നിരക്ക് 7.6 ശതമാനത്തില്&#x200d;നിന്ന് 5.7 ലേക്ക് താഴ്ന്നു. തൊട്ടടുത്ത ചൈനയുടെ വളര്&#x200d;ച്ച പത്തു ശതമാനം കടന്നിരിക്കുന്നു. മൂന്നു വര്&#x200d;ഷത്തിനുള്ളില്&#x200d; 9 ശതമാനം ജി.ഡി.പി വളര്&#x200d;ച്ച നേടിയില്ലെങ്കില്&#x200d; തൊഴില്&#x200d;രംഗം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് നീതിആയോഗ് പറയുന്നു. പൊതുമേഖലാസ്ഥാപനങ്ങള്&#x200d; ഓരോന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുകയും കൂടുതല്&#x200d; തൊഴില്&#x200d; സൃഷ്ടിക്കുകയും ചെയ്യേണ്ട സ്ഥാനത്ത് അവയോരോന്നും വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് മോദിസര്&#x200d;ക്കാര്&#x200d;.<br />
പൊതുതെരഞ്ഞെടുപ്പിന് കഷ്ടിച്ച് നാലുമാസം മാത്രം ബാക്കിയിരിക്കെ മോദി ലക്ഷ്യമിട്ട അച്ചേദിന്&#x200d; (നല്ല നാളുകള്&#x200d;) ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. കര്&#x200d;ഷകന്&#x200d; സൂക്ഷിക്കുന്ന വിത്തുപോലെയുള്ള റിസര്&#x200d;വ് ബാങ്കിന്റെ കരുതല്&#x200d; ധനത്തില്&#x200d; ഇതുവരെയും ഒരൊറ്റ സര്&#x200d;ക്കാരും കൈകടത്താന്&#x200d; ശ്രമിക്കാതിരുന്നിട്ടും മോദി സര്&#x200d;ക്കാര്&#x200d; അതിന് തുനിഞ്ഞത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ്. 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രം റിസര്&#x200d;വ് ബാങ്കില്&#x200d;നിന്ന് ഒറ്റയടിക്ക് ആവശ്യപ്പെട്ടത്. അത് സമ്മതിക്കാത്തതിന് ബാങ്കിനെതിരെ ഭരണക്കാര്&#x200d; പരസ്യമായി രംഗത്തുവന്നു. ഈ തുക എടുത്തുനല്&#x200d;കിയാല്&#x200d; 2008ലെ ലോക സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യ പിടിച്ചുനിന്നതുപോലെ ഇനിയൊരു നിര്&#x200d;ണായക സമയത്ത് രാജ്യത്തിന് കഴിഞ്ഞെന്നുവരില്ലെന്നാണ് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് റിസര്&#x200d;വ ്ബാങ്ക് പുറത്തിറക്കിയ കണക്കുപ്രകാരം 15.4 ലക്ഷം കോടിയുടെ നിരോധിത നോട്ടില്&#x200d; 99.3 ശതമാനവും തിരിച്ചെത്തി. പതിനായിരം കോടി രൂപയുടെ നോട്ടുകള്&#x200d; മാത്രമാണ് തിരിച്ചുകിട്ടാനുള്ളത്. പഴകിയതും കീറിയതും കള്ളപ്പണക്കാര്&#x200d; ഉപേക്ഷിച്ചതുമായ നോട്ടുകള്&#x200d; തന്നെ ഇത്രവരുമെന്നിരിക്കെ കൊട്ടിഘോഷിച്ച പദ്ധതി അമ്പേ പൊളിഞ്ഞു. രാജ്യത്തെ കര്&#x200d;ഷകരില്&#x200d; മഹാഭൂരിപക്ഷവും കടക്കെണിയിലും പട്ടിണിയിലുമാണ്. അവരുടെ വിളകള്&#x200d;ക്ക് നയാപൈസയുടെ പോലും വിലയില്ലാതെ വലിച്ചെറിയുന്നു. എങ്ങനെയെങ്കിലും അവരുടെ പ്രയാസങ്ങള്&#x200d; തീര്&#x200d;ക്കേണ്ടതിന് പകരം വന്&#x200d;കിട വ്യവസായികള്&#x200d;ക്ക് പരമാവധി സഹായം ചെയ്യുകയാണ് മോദി. മാര്&#x200d;ച്ച് 31ലെ കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 10.25 ലക്ഷം കോടിയാണ്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളില്&#x200d;നിന്ന ്കടമായി വാങ്ങി തട്ടിപ്പ് നടത്തിയവര്&#x200d; അന്യനാട്ടിലേക്ക് എളുപ്പം രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. വിജയ് മല്യയെപോലുള്ളവര്&#x200d;ക്ക് അതിന് ഒത്താശചെയ്ത് കൊടുത്തത് ധനമന്ത്രിയാണെന്ന് മല്യതന്നെ തുറന്നുപറഞ്ഞു. പകരം 2.11 ലക്ഷം കോടി രൂപ ബാങ്ക് കര്&#x200d;സോഷ്യത്തിന് ഖജനാവില്&#x200d;നിന്ന് എടുത്തുകൊടുത്തത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്&#x200d;നിന്നായിരുന്നു. ഇതിനെല്ലാം മറുപടിപറയേണ്ട പ്രധാനമന്ത്രി നാളിതുവരെ പൊതുസമ്മേളന വേദികളില്&#x200d; സുരക്ഷാകൂട്ടിലൂടെ വന്നുപോകുന്നുവെന്നല്ലാതെ മാധ്യമ പ്രവര്&#x200d;ത്തകരെ അഭിമുഖീകരിച്ചിട്ടില്ല. ഒരുപക്ഷേ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലംവെച്ച് ഭരണത്തുടര്&#x200d;ച്ച സാധ്യതയില്ലെന്ന് മോദി തിരിച്ചറിയുന്നുണ്ടാകാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-21-dec-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d; ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്തേക്ക്</title>
		<link>https://www.chandrikadaily.com/raghuram-rajan-may-be-the-next-governor-of-bank-of-england.html</link>
					<comments>https://www.chandrikadaily.com/raghuram-rajan-may-be-the-next-governor-of-bank-of-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Apr 2018 04:32:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81809</guid>

					<description><![CDATA[ലണ്ടന്&#x200d;: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്&#x200d; ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d; എത്താന്&#x200d; സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്&#x200d;ഷ്യല്&#x200d; ടൈംസ് ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്&#x200d;ണര്&#x200d; സ്ഥാനത്തേക്ക് ബ്രിട്ടീഷ്‌കാരനല്ലാത്ത ഒരാള്&#x200d; വരുന്നത് തള്ളിക്കളയാന്&#x200d; കഴിയില്ല എന്നാണ് പത്രത്തിലെ ലേഖനത്തില്&#x200d; പറയുന്നത്. സാധ്യത കല്&#x200d;പിക്കപ്പെടുന്നവരുടെ കൂട്ടത്തില്&#x200d; വലിയ പ്രാധാന്യമാണ് രാജന് നല്&#x200d;കിയിരിക്കുന്നത്. ആന്&#x200d;ഡ്രൂ ബെയ്‌ലി, ബെന്&#x200d; ബ്രോഡ്‌ബെന്റ്, ഇന്ത്യന്&#x200d; വംശജയായ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്&#x200d; ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d; എത്താന്&#x200d; സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്&#x200d;ഷ്യല്&#x200d; ടൈംസ് ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്&#x200d;ണര്&#x200d; സ്ഥാനത്തേക്ക് ബ്രിട്ടീഷ്‌കാരനല്ലാത്ത ഒരാള്&#x200d; വരുന്നത് തള്ളിക്കളയാന്&#x200d; കഴിയില്ല എന്നാണ് പത്രത്തിലെ ലേഖനത്തില്&#x200d; പറയുന്നത്. സാധ്യത കല്&#x200d;പിക്കപ്പെടുന്നവരുടെ കൂട്ടത്തില്&#x200d; വലിയ പ്രാധാന്യമാണ് രാജന് നല്&#x200d;കിയിരിക്കുന്നത്. ആന്&#x200d;ഡ്രൂ ബെയ്‌ലി, ബെന്&#x200d; ബ്രോഡ്‌ബെന്റ്, ഇന്ത്യന്&#x200d; വംശജയായ ബാരോണ്&#x200d;സ് ശ്രിതീ വധേര, ആന്&#x200d;ഡി ഹാള്&#x200d;ഡനെ, മിനോച്ചി ഷാഫി എന്നീ പേരുകളാണ് രഘുറാം രാജനൊപ്പം ഫിനാന്&#x200d;ഷ്യല്&#x200d; ടൈംസ് മുന്നോട്ട് വച്ചിരിക്കുന്നത്. കാനേഡിയന്&#x200d; പൗരനായ മാര്&#x200d;ക്ക് കാര്&#x200d;ണിയാണ് നിലവില്&#x200d; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്&#x200d;ണര്&#x200d;. എട്ടു വര്&#x200d;ഷമാണ് കാലാവധി. പക്ഷെ അഞ്ചു വര്&#x200d;ഷം പൂര്&#x200d;ത്തിയാകുമ്പോള്&#x200d; അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയാണ്. അടുത്ത വര്&#x200d;ഷമാണ് അദ്ദേഹം സ്ഥാനം ഒഴിയുക. ഈ സാഹചര്യത്തിലാണ് പുതിയ ഗവര്&#x200d;ണറെ തേടുന്നത്. ഐ.എം എഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്&#x200d; ഉയര്&#x200d;ന്ന പദവികള്&#x200d; വഹിച്ചിട്ടുള്ള രഘുറാം രാജനാണ് പത്രം കൂടുതല്&#x200d; സാധ്യത കല്&#x200d;പ്പിക്കുന്നത്. നിലവില്&#x200d; ഷിക്കാഗോ സര്&#x200d;വകലാശാലയില്&#x200d; പ്രഫസറായ അദ്ദേഹം റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണറായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്&#x200d; കര്&#x200d;ശന അച്ചടക്കം കൊണ്ടുവരാന്&#x200d; ശ്രമിച്ച അദ്ദേഹത്തെ മോദി സര്&#x200d;ക്കാര്&#x200d; ഗവര്&#x200d;ണര്&#x200d; സ്ഥാനത്ത് നിന്ന് കാലാവധി നീട്ടികൊടുക്കാതെ ഒഴിവാക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും സര്&#x200d;ക്കാരുമായി അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raghuram-rajan-may-be-the-next-governor-of-bank-of-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട്‌നിരോധന പൊള്ളതരങ്ങള്&#x200d; പൊളിക്കാന്&#x200d; എ.എ.പി ടിക്കറ്റില്&#x200d; മുന്&#x200d; റിസര്&#x200d;വ്ബാങ്ക് ഗവര്&#x200d;ണര്&#x200d; രഘുറാംരാജന്&#x200d; രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക് തലവേദന</title>
		<link>https://www.chandrikadaily.com/former-rbi-governor-gets-parliament-seats-for-aap-party-ticket.html</link>
					<comments>https://www.chandrikadaily.com/former-rbi-governor-gets-parliament-seats-for-aap-party-ticket.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 05:31:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[indian parliment]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Raghuraam Raajan]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62199</guid>

					<description><![CDATA[നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്&#x200d; പുറത്തുകൊണ്ടുവരാന്&#x200d; മുന്&#x200d; റിസര്&#x200d;വ്വ് ബാങ്ക് ഗവണര്&#x200d; രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്&#x200d; ആം ആദ്മി പാര്&#x200d;ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്&#x200d; പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്. തങ്ങളുടെ ആഗ്രഹം പാര്&#x200d;ട്ടി രഘുറാം രാജനെ അറിയിച്ചിട്ടുണ്ട്. അതേസമയം രഘുറാം രാജനും ഇക്കാര്യത്തില്&#x200d; താല്&#x200d;പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d;. അതേസമയം മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രാജ്യസഭയിലെത്തിയാല്&#x200d; അത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അത് വലിയ തലവേദനയാകും. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മോദിയും [&#8230;]]]></description>
										<content:encoded><![CDATA[<p>നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്&#x200d; പുറത്തുകൊണ്ടുവരാന്&#x200d; മുന്&#x200d; റിസര്&#x200d;വ്വ് ബാങ്ക് ഗവണര്&#x200d; രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്&#x200d; ആം ആദ്മി പാര്&#x200d;ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്&#x200d; പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്. തങ്ങളുടെ ആഗ്രഹം പാര്&#x200d;ട്ടി രഘുറാം രാജനെ അറിയിച്ചിട്ടുണ്ട്. അതേസമയം രഘുറാം രാജനും ഇക്കാര്യത്തില്&#x200d; താല്&#x200d;പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d;. അതേസമയം മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രാജ്യസഭയിലെത്തിയാല്&#x200d; അത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അത് വലിയ തലവേദനയാകും.</p>
<p>നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മോദിയും കേന്ദ്ര സര്&#x200d;ക്കാരും നടത്തുന്ന പൊള്ളത്തരങ്ങള്&#x200d; ഈ വിഷയത്തില്&#x200d; വിദഗ്ധനായ രഘുറാം രാജനെ ഉപയോഗിച്ച് പുറത്തുകൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് എ.എ.പി നേതൃത്വം. 2016 സെപ്തംബര്&#x200d; നാലിനാണ് റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; സഥാനത്തുനിന്ന് രഘുറാം രാജനെ മാറ്റി പകരം മുന്&#x200d; റിലയന്&#x200d;സ് ഇന്റസ്ട്രീസ് ബിസിനസ് ഡവലപ്‌മെന്റ് മേധാവിയായ ഉര്&#x200d;ജിദ് പട്ടേലിനെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിയമിക്കുന്നത്.</p>
<p>ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജനുവരി 16നാണ് തെരഞ്ഞെടുപ്പ്. എഴുപതംഗ ഡല്&#x200d;ഹി നിയമസഭയില്&#x200d; മൃഗീയ ഭൂരിപക്ഷമുള്ള എ.എ.പിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാര്&#x200d;ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-rbi-governor-gets-parliament-seats-for-aap-party-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്രദേശീയവാദം അപകടകരമെന്ന് മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/elected-autocrats-can-take-nations-down-wrong-path-raghuram-rajan.html</link>
					<comments>https://www.chandrikadaily.com/elected-autocrats-can-take-nations-down-wrong-path-raghuram-rajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 05:49:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[national anthem]]></category>
		<category><![CDATA[Raghuraam Raajan]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56619</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്&#x200d;ച്ചയെ തടസപ്പെടുത്തുമെന്നും മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്&#x200d; വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ് ഫെസ്റ്റില്&#x200d; സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയത എന്നത് ദേശസ്‌നേഹമല്ല, കാരണം അത് ഭിന്നിപ്പിക്കുന്നതും അപകടകാരിയാകാന്&#x200d; സാധ്യതയുള്ളതുമാണ്. ഇക്കാര്യം വിളിച്ചുപറയുന്നവരെ അധിക്ഷേപിക്കുകയാണ് ഇവര്&#x200d; ചെയ്യുന്നത്. തെറ്റുകള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; എല്ലാ വിഭാഗം ജനങ്ങളെയും ശ്രവിക്കാന്&#x200d; ഭരണകൂടങ്ങള്&#x200d; ശ്രമിക്കണം. സര്&#x200d;ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യങ്ങള്&#x200d; മാത്രം കണക്കിലെടുത്ത് പദ്ധതികള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്&#x200d;ച്ചയെ തടസപ്പെടുത്തുമെന്നും മുന്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d;. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്&#x200d; വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ് ഫെസ്റ്റില്&#x200d; സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.<br />
ദേശീയത എന്നത് ദേശസ്‌നേഹമല്ല, കാരണം അത് ഭിന്നിപ്പിക്കുന്നതും അപകടകാരിയാകാന്&#x200d; സാധ്യതയുള്ളതുമാണ്. ഇക്കാര്യം വിളിച്ചുപറയുന്നവരെ അധിക്ഷേപിക്കുകയാണ് ഇവര്&#x200d; ചെയ്യുന്നത്. തെറ്റുകള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; എല്ലാ വിഭാഗം ജനങ്ങളെയും ശ്രവിക്കാന്&#x200d; ഭരണകൂടങ്ങള്&#x200d; ശ്രമിക്കണം. സര്&#x200d;ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യങ്ങള്&#x200d; മാത്രം കണക്കിലെടുത്ത് പദ്ധതികള്&#x200d; ആവിഷ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.<br />
ഭൂരിപക്ഷ ദേശീയവാദം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഭിന്നിപ്പിന്റെ സ്വഭാവമുള്ളതുകൊണ്ട് തന്നെ അത് വികസനത്തെ പിന്നോട്ടടിക്കും. തങ്ങളും വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷത്തിനുള്ളിലെ വികാരത്തിന് ഈ തീവ്രദേശീയവാദം വളമാകുന്നുണ്ട്. ഇന്ത്യയുള്&#x200d;പ്പെടെ ലോകത്തെല്ലായിടത്തും ഇത് നിലനില്&#x200d;ക്കുന്നുണ്ടെന്നും ആളുകളുടെ ദുഃഖത്തെ അത് മുതലെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് പ്രധാന കാരണം ഇതാണ്. തൊഴില്&#x200d; മേഖലയിലെ പ്രശ്‌നങ്ങളെ നേരിടുകയെന്നതാണ് പ്രധാനം. ഭൂരിപക്ഷത്തിന്റെ ആശങ്കക മറികടന്ന് ആര്&#x200d;ക്കും മുന്നോട്ടുപോകാനാകില്ല. വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ തോന്നലില്&#x200d; നിന്നുണ്ടാകുന്ന ക്രോധമാണ് തീവ്ര ദേശീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
&#8216;രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ചത് ഭാര്യ&#8217;<br />
രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കേണ്ടെന്ന് ഭാര്യ പറഞ്ഞതിനാലാണ് ആം ആദ്മി പാര്&#x200d;ട്ടി മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റ് വാഗ്ദാനം താന്&#x200d; നിരസിച്ചതെന്ന് രഘുറാം രാജന്&#x200d;. &#8216;എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നോ എന്നതിനോട് ഞാന്&#x200d; പ്രതികരിക്കുന്നില്ല. ഒരു പ്രൊഫസറായിരിക്കാനാണ് ഞാന്&#x200d; ആഗ്രഹിക്കുന്നത്. ഇതാണ് ഞാന്&#x200d; ആഗ്രഹിച്ച ജോലി-അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elected-autocrats-can-take-nations-down-wrong-path-raghuram-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കെജ്‌രിവാളിന്റെ നീക്കം</title>
		<link>https://www.chandrikadaily.com/arvind-kejriwal-raghuram-offers-raghuram-rajan-rajya-sabha-seat-india-news.html</link>
					<comments>https://www.chandrikadaily.com/arvind-kejriwal-raghuram-offers-raghuram-rajan-rajya-sabha-seat-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 11:33:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[raghuram rajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52737</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് രഘുറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലൊന്നില്‍ നിന്ന് രഘുറാമിനെ രാജ്യസഭയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നുപേരെ ജയിപ്പിക്കാനാവും. വ്യത്യസ്ഥ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്കെത്തിക്കാനാണ് കെജ്‌രിവാള്‍ ലക്ഷ്യംവെക്കുന്നതെന്നും ഇതിനായി മുതിര്‍ന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; റിസര്&#x200d;വ്വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്&#x200d; ആംആദ്മി പാര്&#x200d;ട്ടിയുടെ നീക്കം. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്&#x200d; ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്&#x200d;ശിച്ചതിനെ തുടര്&#x200d;ന്നാണ് രഘുറാം ഗവര്&#x200d;ണര്&#x200d; സ്ഥാനം രാജിവെച്ചൊഴിഞ്ഞത്.</p>
<p>ജനുവരിയില്&#x200d; നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ഡല്&#x200d;ഹിയിലെ മൂന്ന് സീറ്റുകളിലൊന്നില്&#x200d; നിന്ന് രഘുറാമിനെ രാജ്യസഭയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; മൂന്നുപേരെ ജയിപ്പിക്കാനാവും. വ്യത്യസ്ഥ മേഖലകളില്&#x200d; പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്കെത്തിക്കാനാണ് കെജ്‌രിവാള്&#x200d; ലക്ഷ്യംവെക്കുന്നതെന്നും ഇതിനായി മുതിര്&#x200d;ന്ന നേതാക്കള്&#x200d; തമ്മില്&#x200d; കൂടിയാലോചന നടത്തിയെന്നും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അതേസമയം, ബി.ജെ.പിയുമായുള്ള സ്വരച്ചേര്&#x200d;ച്ചയില്ലായ്മ നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് രഘുറാം രാജന്&#x200d;. എന്നാല്&#x200d; അദ്ദേഹത്തിന് കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തുമെന്ന് കെജ്‌രിവാള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arvind-kejriwal-raghuram-offers-raghuram-rajan-rajya-sabha-seat-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
