<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rahman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 28 Mar 2024 07:03:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rahman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാഷാസമരത്തിന്റെ ജ്വലിക്കുന്ന സ്മരണ</title>
		<link>https://www.chandrikadaily.com/a-burning-memory-of-the-language-struggle.html</link>
					<comments>https://www.chandrikadaily.com/a-burning-memory-of-the-language-struggle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 07:03:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kunjippa]]></category>
		<category><![CDATA[majeed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293860</guid>

					<description><![CDATA[44 വര്&#x200d;ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്&#x200d; കാണുന്ന ഭാഷാപഠനം.]]></description>
										<content:encoded><![CDATA[<p>മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ ഭാഷാസമരപോരാട്ട വീഥിയിലെ ജ്വലിക്കുന്ന നാമങ്ങള്&#x200d;, ധീര രക്തസാക്ഷിത്വം വരിച്ചവര്&#x200d;, 1980ലെ ഭാഷാ സമരത്തിന്റെ ഓര്&#x200d;മകളുമായി വീണ്ടുമൊരു റമസാന്&#x200d; പതിനേഴ്. 44 വര്&#x200d;ഷം തികഞ്ഞ മഹത്തായ സമരത്തിന്റെ വിജയമാണ് ഇന്ന് കേരളത്തില്&#x200d; കാണുന്ന ഭാഷാപഠനം. മൂന്ന് വിലപ്പെട്ട ജിവനുകളെയാണ് അന്ന് അരിശം പൂണ്ട നായനാര്&#x200d; പൊലീസ് കവര്&#x200d;ന്നത്. മുസ്ലിംയൂത്തീഗ് അന്ന് ശക്തമായ സമരമുഖത്ത് വന്നില്ലായിരുന്നുവെങ്കില്&#x200d; വിദ്യാലയങ്ങളില്&#x200d; ഭാഷാപഠനത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ഡിക്ലറേഷന്&#x200d;, അക്കമഡേഷന്&#x200d;, ക്വാളിഫിക്കേഷന്&#x200d; എന്നീ നിബന്ധനകള്&#x200d;വെച്ച് അറബിഭാഷയെ തകര്&#x200d; ക്കാനുള്ള ആസൂത്രിതനീക്കമായിരുന്നു ഇടത് സര്&#x200d;ക്കാര്&#x200d; നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത ദേവതിയാല്&#x200d; സ്വദേശി കല്ലിടുമ്പില്&#x200d; ചിറക്കല്&#x200d; അബ്ദുറഹ്മാന്&#x200d; എന്ന റഹ്മാന്&#x200d; (22), മൈലപ്പുറത്തെ കോ തേങ്ങല്&#x200d; അബ്ദുല്&#x200d; മജീദ് (24), കാളികാവി ലെ ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നീ യുവാക്കള്&#x200d; പൊലീസിന്റെ വെടിയേറ്റ് പിടഞ്ഞുവീണു മരിക്കുമ്പോഴും അ വരുയര്&#x200d;ത്തിയത് വരുയര്&#x200d;ത്തിയത് ഭാഷാസമരകാഹളമായിരുന്നു.</p>
<p>രാജ്യത്തെ യുവജന പോരാട്ട ചരിത്രങ്ങളില്&#x200d; ഇതിഹാസമായി രേഖപ്പെടുത്തിയ സമരമായിരുന്നു പരിശുദ്ധ റമസാനിലെ ബദര്&#x200d;ദിന ഭാഷാ സമരം, ചരിത്രത്തിന്റെ ഗതിമാറ്റിയ സമരമായിരുന്നു ഇത്. അറബി, ഉര്&#x200d;ദു, സം സ്‌കൃതം ഭാഷകള്&#x200d;ക്കെതിരെ ഇടതു സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന വന്&#x200d; ഗൂഢാലോചനയെ യാണ് മുസ്ലിം യൂത്തീഗ് പ്രക്ഷോഭത്തിലൂടെ അന്ന് തകര്&#x200d;ത്തുകളഞ്ഞത്. അറബി ഭാഷക്ക് ഇന്ന് അക്കാദമിക് മേഖലയില്&#x200d; ലഭിക്കുന്ന ഉയര്&#x200d;ന്ന പദവിക്ക് സമരം വഴിവെച്ചു. 1980 ലെ സര്&#x200d;ക്കാര്&#x200d; അറബി ഉള്&#x200d;പ്പെടെയുള്ള ഭാഷകള്&#x200d;ക്കെതിരെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവിലാണ് നിബന്ധനകള്&#x200d; കൊണ്ടുവന്നത്.</p>
<p>അറബി പഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്&#x200d; സ്ഥാപിക്കണം (അക്കമഡേഷന്&#x200d;), അറബി പഠിക്കുന്ന വിദ്യാര്&#x200d;ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്&#x200d; താല്&#x200d;പര്യമില്ലന്ന് സമ്മതപത്രം നല്&#x200d;കണം (ഡിക്ലറേഷന്&#x200d;), സര്&#x200d;വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്&#x200d; പുതിയ യോഗ്യത നിശ്ചയിക്കല്&#x200d; (ക്വാളിഫി ക്കേഷന്&#x200d;) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്&#x200d; നിന്നും പടിയിറക്കുകയും അതുവഴി മഹത്തായ ലോകഭാഷയിലേക്കുള്ള തീര്&#x200d;ഥാടനം ഇല്ലാ താക്കാമെന്നുമാണ് സര്&#x200d;ക്കാര്&#x200d; കണക്കു കൂട്ടിയത്. ഇതിനെതിരെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്&#x200d; അറബി അധ്യാപക സംഘടനകള്&#x200d; ഇടതുമുന്നണി സര്&#x200d;ക്കാറിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തിയെങ്കിലും പരിഹരിക്കാന്&#x200d; തയ്യാറായില്ല. തങ്ങളെടുത്ത തീരുമാനത്തില്&#x200d; നിന്നും പിറകോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്നു നായനാര്&#x200d; സര്&#x200d;ക്കാര്&#x200d;, സര്&#x200d;ക്കാര്&#x200d; തീരുമാനത്തില്&#x200d; ഉറച്ച് നിന്നു. ഇതിനെതിരെ അറബിഅധ്യാപക സംഘടനകള്&#x200d; സംയുക്തമായി സമരത്തിലേക്കിറങ്ങി.</p>
<p>1980 ജൂലായ് നാലിന് കേരളത്തിന്റെ അഷ്ടദിക്കുകളില്&#x200d;നിന്നും അറബി അധ്യാപകര്&#x200d; തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി. അന്ന് സമരത്തെ അഭിമുഖീകരിച്ച് സി.എച്ച് മു ഹമ്മദ് കോയസാഹിബ് പറഞ്ഞു. അറബി അധ്യാപകര്&#x200d; സ്‌കൂളിലേക്ക് പോകുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു. സി.എച്ച് മുഹമ്മദ് കോയസാഹിബിന്റെ ആ ആഹ്വാനം പി.കെ.കെ ബാവയുടെയും കെ.പി.എ മജീദിന്റെയും നേതൃത്വത്തില്&#x200d; മുസ്ലിം യൂത്തീഗ് ഏറ്റെടുത്തു. 1980 ജൂ ലൈ 30 റമസാന്&#x200d; 17 ന് ബദര്&#x200d; ദിനത്തില്&#x200d; സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യാന്&#x200d; തീരുമാനിച്ചു. കലക്ടറേറ്റുകള്&#x200d;ക്ക് മുന്നില്&#x200d; നടന്ന സമരം തീര്&#x200d;ത്തും സമാധാനപരമായിരുന്നു.</p>
<p>റമസാനിന്റെ പവിത്രതയില്&#x200d; അറബിഭാഷ യെ സംരക്ഷിക്കാനുള്ള സമരം വിജയിപ്പിച്ചേ അടങ്ങൂവെന്ന പ്രതിജ്ഞയോടെ സ്റ്റു ബ്ഹി നമസ്‌കരിച്ച ശേഷം മലപ്പുറത്തെ കല്കട്രേറ്റ് പടിക്കലിലേക്ക് ഒഴുകുകയായിരുന്നു. തീര്&#x200d;ത്തും സമാധാനപരം. എന്നാല്&#x200d; യൂത്ത് ലീഗ് സമരത്തെ വെടിവെ ച്ച് ചോരക്കളമാക്കാമെന്ന് നായനാര്&#x200d; ഭരണകൂടം തീരുമാനിച്ച രീതിയിലാണ് പൊലീസ് പെരുമാറിയത്. 11 മണി കഴിഞ്ഞ പ്പോള്&#x200d; അന്നത്തെ പെരിന്തല്&#x200d;മണ്ണ ഡിവൈ .എസ്.പി ജീപ്പില്&#x200d; ചീറിപ്പാഞ്ഞുവന്നു. പിക്കറ്റിങ് നടത്തികൊണ്ടിരിക്കുന്നവര്&#x200d;ക്കിടയിലൂടെ സിവില്&#x200d; സ്റ്റേഷനിലേക്ക് ജീപ്പില്&#x200d; ആക്രോശം സൃഷ്ടിച്ചു. തുടര്&#x200d;ന്ന് പൊലീസിന്റെ നരനായാട്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തുരുതുരെ വെടി വെപ്പും. മൂന്നു ജീവനുകള്&#x200d; നഷ്ടപ്പെട്ടു. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. ഇന്നും ഭാഷാസമരത്തിലെ വെടിയുണ്ടകളുമായി ജീവിക്കുന്നവരുണ്ട്.</p>
<p>മൂന്നു വിലപ്പെട്ട ജീവന്&#x200d;കൊടുത്ത ശക്തമായ സമരത്തിനു മുന്നില്&#x200d; ഇടത് സര്&#x200d;ക്കാറിനു അടിയറവ് പറയേണ്ടി വന്നു. മുസ് ലിം യൂത്തീഗും അറബിഅധ്യാപകരും മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്&#x200d;ക്കാറിനു അംഗീകരിക്കേണ്ടിവരികയും മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; ഉത്തരവിറക്കുകയും ചെയ്തു. ചരിത്രത്തില്&#x200d; തുല്യതയി ല്ലാത്ത അധ്യായം രചിച്ച സമരത്തിന്റെ ഓര്&#x200d;മകള്&#x200d; ഭാഷാസംരക്ഷണത്തില്&#x200d; അലയടിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; അറബിഭാഷക്കെതിരെ ഗൂഢനീക്കങ്ങളുമായി തക്കം പാര്&#x200d;ത്തുകഴിയുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്&#x200d;ക്ക് ഇന്നും ഊര്&#x200d;ജം പകരുകയും രാജ്യം തിരഞ്ഞെടുപ്പിന്റെ മുഖത്ത് നില്&#x200d;ക്കുമ്പോള്&#x200d; ഏറെ ജാഗ്രത പകരുന്നതുമായ സമരോര്&#x200d;മയാണ് മുസ്ലിം യൂത്ത് ലീഗ് ഭാഷാസമരം. മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്ന നാമങ്ങളും, സമര പോരാളികളുടെ ഖബറിടങ്ങളില്&#x200d; ഇന്ന് പ്രത്യേക പ്രാര്&#x200d;ത്ഥനയും അനുസ്മരണ സംഗമങ്ങളും നടക്കും. മലപ്പുറത്ത് നടക്കുന്ന സിയാറത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; നേതൃത്വം നല്&#x200d;കും. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. അഡ്വ.യു.എ ലത്തീഫ് എം.എല്&#x200d;. എ അനുസ്മരണ പ്രഭാഷണം നടത്തും.</p>
<p>തേഞ്ഞിപ്പലത്ത് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി സിയാറത്തിന് നേതൃത്വം നല്&#x200d;കും. യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്&#x200d; സെ ക്രട്ടറി അഡ്വ. വി.കെ ഫൈസല്&#x200d; ബാബു അനുസ്മരണ പ്രഭാഷണം നിര്&#x200d;വഹിക്കും. കാളികാവില്&#x200d; പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്&#x200d; സിയാറത്തിന് നേതൃത്വം നല്&#x200d;കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നിര്&#x200d;വഹിക്കും. സമുന്നതരായ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്&#x200d;, എം.എല്&#x200d;.എമാര്&#x200d; എ ന്നിവര്&#x200d; വിവിധ സ്ഥലങ്ങളില്&#x200d; ഖബര്&#x200d; സിയാറത്തിലും അനുസമരണ പരിപാടികളിലും പങ്കെടുക്കും. മലപ്പുറത്ത് രാവിലെ 10:30ന് മുനിസിപ്പല്&#x200d; ലീഗ് ഓഫീസില്&#x200d; അനുസ്മരണ പരിപാടി ആരംഭിക്കും. ളുഹര്&#x200d; നിസ്‌കാരത്തിനു ശേഷം സിയാറത്ത് നടക്കും. തേഞ്ഞിപ്പലത്ത് രാവിലെ 10.30 ന് സോളിഡാരിറ്റി ഓഫീസില്&#x200d; അനുസ്മരണ പരിപാടികള്&#x200d; ആരംഭിക്കും. ളുഹര്&#x200d; നിസ്‌കാരത്തിനു ശേ ഷം സിയാറത്ത് നടക്കും. കാളികാവില്&#x200d; ളുഹര്&#x200d; നിസ്‌കാരാനന്തരം സിയാറത്തിനു ശേ ഷം കുഞ്ഞിപ്പ സ്മാരകത്തില്&#x200d; അനുസ്മരണ പരിപാടിയും നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-burning-memory-of-the-language-struggle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഹ്മാനേയും ശങ്കറിനേയും തകര്‍ത്തത് മോഹന്‍ലാലും മമ്മുട്ടിയും?; തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി</title>
		<link>https://www.chandrikadaily.com/mammutty-mohan-lal-bhagyalakshmi-about-rahman-shanker-news.html</link>
					<comments>https://www.chandrikadaily.com/mammutty-mohan-lal-bhagyalakshmi-about-rahman-shanker-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 10:48:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor mammutty]]></category>
		<category><![CDATA[actor mohan lal]]></category>
		<category><![CDATA[Actor Shanker]]></category>
		<category><![CDATA[bhagyalakshmi]]></category>
		<category><![CDATA[Rahman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41718</guid>

					<description><![CDATA[ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടന്‍മാരായിരുന്നു മമ്മുട്ടിയും മോഹന്‍ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്‍ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്‍താരങ്ങളായിരിക്കുമ്പോള്‍ ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്‍ എന്നും ചിന്തിച്ചിട്ടുണ്ടാവും. ഈ നാലുപേരും സിനിമയില്‍ മികച്ച രീതിയില്‍ മുന്നേറിയപ്പോള്‍ ശങ്കറിന്റെ മുന്നേറ്റം മോഹന്‍ലാലിനും റഹ്മാന്‍ മമ്മുട്ടിക്കും ഭീഷണിയായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. പിന്നീട് റഹ്മാനേയുംശങ്കറിനേയും സിനിമയില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം സിമിയിലേക്കെത്തിയെങ്കിലും ശങ്കറിന് വിജയിക്കാനും കഴിഞ്ഞില്ല. സിനിമയില്‍ ശങ്കറിനേയും റഹ്മാനേയും ഒതുക്കിയതിന് പിന്നില്‍ മമ്മുട്ടിയും മോഹന്‍ലാലുമാണെന്ന് അന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ഒരു കാലത്ത് മലയാള സിനിമയില്&#x200d; നിറഞ്ഞുനിന്നിരുന്ന നടന്&#x200d;മാരായിരുന്നു മമ്മുട്ടിയും മോഹന്&#x200d;ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്&#x200d;ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്&#x200d;താരങ്ങളായിരിക്കുമ്പോള്&#x200d; ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്&#x200d; എന്നും ചിന്തിച്ചിട്ടുണ്ടാവും.</p>
<p>ഈ നാലുപേരും സിനിമയില്&#x200d; മികച്ച രീതിയില്&#x200d; മുന്നേറിയപ്പോള്&#x200d; ശങ്കറിന്റെ മുന്നേറ്റം മോഹന്&#x200d;ലാലിനും റഹ്മാന്&#x200d; മമ്മുട്ടിക്കും ഭീഷണിയായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. പിന്നീട് റഹ്മാനേയുംശങ്കറിനേയും സിനിമയില്&#x200d; കണ്ടില്ല. വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം സിമിയിലേക്കെത്തിയെങ്കിലും ശങ്കറിന് വിജയിക്കാനും കഴിഞ്ഞില്ല. സിനിമയില്&#x200d; ശങ്കറിനേയും റഹ്മാനേയും ഒതുക്കിയതിന് പിന്നില്&#x200d; മമ്മുട്ടിയും മോഹന്&#x200d;ലാലുമാണെന്ന് അന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നു. എന്നാല്&#x200d; ഇത്തരം പ്രചാരണങ്ങളില്&#x200d; കഴമ്പില്ലെന്നാണ് ഡബ്ബിംഗ് ആര്&#x200d;ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നത്.</p>
<p>വാര്&#x200d;ത്തകള്&#x200d; വസ്തുതാ വിരുദ്ധമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങളുടെ ആദ്യ കാലങ്ങളില്&#x200d; മിന്നി നിന്ന താരങ്ങളായിരുന്നു ശങ്കറും റഹ്മാനും. എന്നാല്&#x200d; സ്വന്തം കഥാപാത്രങ്ങള്&#x200d;ക്ക് വേണ്ടി ഇരുവരും ശബ്ദം നല്&#x200d;കിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും മലയാള സിനിമയില്&#x200d; വേണ്ടവിധം വിജയം നേടാന്&#x200d; കഴിയാതിരുന്നത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്&#x200d; റഹ്മാന്&#x200d; ആ കുറവ് പരിഹരിച്ചു. ഇപ്പോള്&#x200d; റഹ്മാന്&#x200d; തന്റെ കഥാപാത്രങ്ങള്&#x200d;ക്ക് ശബ്ദം നല്&#x200d;കുന്നുണ്ട്. തമിഴിലും റഹ്മാന്&#x200d; സ്വന്തമായി ഡബ്ബ് ചെയ്യുന്നു-ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammutty-mohan-lal-bhagyalakshmi-about-rahman-shanker-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
