<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rahul in Wayanad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rahul-in-wayanad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 May 2023 04:52:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rahul in Wayanad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയനാട്ടില്&#x200d; ഭാര്യയുടെ കാല്&#x200d; കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു; ഭര്&#x200d;ത്താവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/in-wayanad-his-wifes-leg-was-beaten-with-a-wire-rod-husband-arrested.html</link>
					<comments>https://www.chandrikadaily.com/in-wayanad-his-wifes-leg-was-beaten-with-a-wire-rod-husband-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 May 2023 04:52:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252822</guid>

					<description><![CDATA[വയനാട്ടില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയുടെ കാല്&#x200d; തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെത്തുടര്&#x200d;ന്നാണ് സംഭവം. കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്&#x200d; തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന്&#x200d; ഭാര്യ മുത്തുവിനെ മര്&#x200d;ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്&#x200d; തല്ലി ഒടിക്കുകയായിരുന്നു. മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്&#x200d; ചന്ദ്രനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>വയനാട്ടില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയുടെ കാല്&#x200d; തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെത്തുടര്&#x200d;ന്നാണ് സംഭവം.</p>
<p>കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്&#x200d; തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന്&#x200d; ഭാര്യ മുത്തുവിനെ മര്&#x200d;ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്&#x200d; തല്ലി ഒടിക്കുകയായിരുന്നു.</p>
<p>മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്&#x200d; ചന്ദ്രനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-wayanad-his-wifes-leg-was-beaten-with-a-wire-rod-husband-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയബാധിതര്&#x200d;ക്ക് സാന്ത്വനമേകാന്&#x200d; രാഹുല്&#x200d; ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു</title>
		<link>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 08:57:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136864</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. <br>
തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. </p>



<p>കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്&#x200d;പ്പടെയുള്ള പ്രളയബാധിത മേഖലകള്&#x200d; രാഹുല്&#x200d; ഗാന്ധി സന്ദര്&#x200d;ശിച്ചിരുന്നു.  </p>



<p>മഴയും ഉരുള്&#x200d;പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്&#x200d;ക്കാര്&#x200d; സഹായം എത്തണമെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു.  കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്&#x200d; ഒരുമിച്ച് നില്&#x200d;ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്&#x200d;നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്&#x200d; കത്തയക്കുകയും ചെയ്തിരുന്നു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">As per the directions of Shri. <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> , his office delivered 50000 Kg food grains to the flood affected people of Wayanad. <a href="https://twitter.com/RGWayanadOffice?ref_src=twsrc%5Etfw">@RGWayanadOffice</a> <a href="https://t.co/cCBE5H69fD">pic.twitter.com/cCBE5H69fD</a></p>&mdash; Congress Kerala (@INCKerala) <a href="https://twitter.com/INCKerala/status/1162248708102033410?ref_src=twsrc%5Etfw">August 16, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കനത്ത മഴയില്&#x200d; ദുരിതത്തില്&#x200d;പ്പെട്ടവര്&#x200d;ക്കായി 50,000 കിലോ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണത്തിനായി വയനാട്ടില്&#x200d; എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകള്&#x200d; സന്ദര്&#x200d;ശിച്ച രാഹുല്&#x200d;ഗാന്ധിയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നു സാധനങ്ങള്&#x200d; ജില്ലയിലേക്കെത്തിയത്. വിവിധ ഘട്ടങ്ങളായിട്ടായിരുന്നു രാഹുല്&#x200d;ഗാന്ധിയുടെ സഹായങ്ങള്&#x200d;. ആദ്യഘട്ടത്തില്&#x200d; പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്&#x200d; എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.</p>



<p>മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്&#x200d; എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ദുരന്തത്തിനിരയായ മുഴുവന്&#x200d; കുടുംബങ്ങള്&#x200d;ക്കും ബാത്ത്‌റൂം, ഫ്ലോര്&#x200d; ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. സ്ഥിതിഗതികള്&#x200d; വീണ്ടും അവലോകനം ചെയ്യാനായി ഈ മാസം അവസാനം രാഹുല്&#x200d;ഗാന്ധി വീണ്ടും വയനാട്ടില്&#x200d; എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.</p>



<p>വയനാട്ടില്&#x200d; കൂടാതെ മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്&#x200d;ഗാന്ധി സന്ദര്&#x200d;ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്&#x200d;ശനത്തില്&#x200d; ആദ്യത്തെ ദിവസം ഉരുള്&#x200d;പൊട്ടലില്&#x200d; വന്&#x200d;നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്&#x200d; ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്&#x200d; സന്ദര്&#x200d;ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്&#x200d;ക്കു വിതരണം ചെയ്യാനാണ് രാഹുല്&#x200d;ഗാന്ധി നല്&#x200d;കിയിരിക്കുന്ന നിര്&#x200d;ദ്ദേശം. പ്രാദേശിക പാര്&#x200d;ട്ടി ഘടകങ്ങള്&#x200d; വഴി ഇതിന്റെ വിതരണം ആരംഭിച്ചു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="ml" dir="ltr">വയനാട്ടിൽ ഉണ്ടായ പ്രളയത്തെ കുറിച്ചും മണ്ണിടിച്ചിലിനെ പറ്റിയും പ്രധാനമന്ത്രിയെ കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട് <a href="https://t.co/RWuRiCVKHS">pic.twitter.com/RWuRiCVKHS</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1161293462651723780?ref_src=twsrc%5Etfw">August 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ഉരുള്&#x200d;പൊട്ടലുണ്ടായ മേഖലകളില്&#x200d; മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്&#x200d; നിരവധി ജീവന്&#x200d; രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ദീര്&#x200d;ഘകാലാടിസ്ഥാനത്തില്&#x200d; പദ്ധതികള്&#x200d; ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്&#x200d;ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീലഗിരി കര്&#x200d;ഷരുടെ ജന്മംഭൂമി പ്രശ്‌നം പാര്&#x200d;ലിമെന്റില്&#x200d; അവതരിപ്പിക്കുമെന്ന് രാഹുല്&#x200d; ഗാന്ധിയുടെ ഉറപ്പ്</title>
		<link>https://www.chandrikadaily.com/gudalur-seeks-rahul-gandhis-help-to-resolve-janman.html</link>
					<comments>https://www.chandrikadaily.com/gudalur-seeks-rahul-gandhis-help-to-resolve-janman.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jun 2019 08:44:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gudalur]]></category>
		<category><![CDATA[neelagiri]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130118</guid>

					<description><![CDATA[ഗൂഡല്ലൂര്&#x200d;: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്&#x200d;-പന്തല്ലൂര്&#x200d; താലൂക്കുകളിലെ സെക്ഷന്&#x200d; 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്&#x200d;ലിമെന്റില്&#x200d; അവതരിപ്പിക്കുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഉറപ്പ് നല്&#x200d;കിയതായി കോണ്&#x200d;ഗ്രസ് ഗൂഡല്ലൂര്&#x200d; ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്&#x200d; അറിയിച്ചു. ഗൂഡല്ലൂര്&#x200d;, പന്തല്ലൂര്&#x200d; താലൂക്കുകളില്&#x200d; താമസിച്ചുവരുന്ന കര്&#x200d;ഷകരുടെ ജന്മംഭൂമി വനസംരക്ഷണത്തിന്റെ പേരില്&#x200d; നഷ്ടപ്പെടാന്&#x200d; ഇടയാകുന്ന സാഹചര്യമാണ് നിലവിലുളളത്. പ്രസ്തുത താലൂക്കുകളില്&#x200d; നിന്ന് 50,000 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം അണിയറയില്&#x200d; നടക്കുന്നുണ്ട്. ഓവാലി പഞ്ചായത്തിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കുടിയിറക്കിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പതിറ്റാണ്ടുകളായി [&#8230;]]]></description>
										<content:encoded><![CDATA[
<p>ഗൂഡല്ലൂര്&#x200d;: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്&#x200d;-പന്തല്ലൂര്&#x200d; താലൂക്കുകളിലെ സെക്ഷന്&#x200d; 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്&#x200d;ലിമെന്റില്&#x200d; അവതരിപ്പിക്കുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഉറപ്പ് നല്&#x200d;കിയതായി കോണ്&#x200d;ഗ്രസ് ഗൂഡല്ലൂര്&#x200d; ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്&#x200d; അറിയിച്ചു.</p>



<p>ഗൂഡല്ലൂര്&#x200d;, പന്തല്ലൂര്&#x200d; താലൂക്കുകളില്&#x200d; താമസിച്ചുവരുന്ന കര്&#x200d;ഷകരുടെ  ജന്മംഭൂമി  വനസംരക്ഷണത്തിന്റെ പേരില്&#x200d; നഷ്ടപ്പെടാന്&#x200d; ഇടയാകുന്ന സാഹചര്യമാണ് നിലവിലുളളത്. പ്രസ്തുത താലൂക്കുകളില്&#x200d; നിന്ന് 50,000 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം അണിയറയില്&#x200d; നടക്കുന്നുണ്ട്. ഓവാലി പഞ്ചായത്തിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കുടിയിറക്കിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. </p>



<p>പതിറ്റാണ്ടുകളായി കൈവശമുള്ളതും തലമുറകളായി കൃഷി ചെയ്യുന്നതുമായ സ്വന്തം മണ്ണില്&#x200d; നിന്ന് അനേകം കര്&#x200d;ഷകരാണ് തെരുവിലാക്കപ്പെടുന്നത്. 1928 മുതല്&#x200d; ഈ മേഖലയില്&#x200d; താമസിച്ച് വരുന്ന കര്&#x200d;ഷകരും ചെറുകിടക്കാരുമാണ് തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന നിയമത്തില്&#x200d; ബുദ്ധിമുട്ടുന്നത്. <br>ഗൂഡല്ലൂര്&#x200d; നിയോജകമണ്ഡലത്തില്&#x200d; കഴിഞ്ഞ പത്ത് വര്&#x200d;ഷമായി പട്ടയ ഭൂമികള്&#x200d;ക്ക് ജില്ലാ ഭരണകൂടവും, റവന്യുവകുപ്പും, വനംവകുപ്പും നിയമവിരുദ്ധമായി പല നിയന്ത്രണങ്ങളും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റി രാഹുല്&#x200d; ഗാന്ധിക്ക് നിവേദനം നല്&#x200d;കിയിരുന്നു. രാഹുല്&#x200d; ഗാന്ധി കല്&#x200d;പ്പറ്റയില്&#x200d; എത്തിയപ്പോഴാണ് നിവേദനം സമര്&#x200d;പ്പിച്ചത്. <br> ഗൂഡല്ലൂര്&#x200d; ബ്ലോക്ക് പ്രസിഡന്റ് എന്&#x200d; എ അഷ്‌റഫ്, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞാപ്പി നെല്ലാക്കോട്ട, ജില്ലാ സെക്രട്ടറി ശംസുദ്ധീന്&#x200d;, യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അശ്ഫക്, റാഷിദ്, ജില്ലാ സെക്രട്ടറിമാരായ സിദ്ധീഖ്, വിവേക്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അബ്ദുള്ള കളരിക്കല്&#x200d; എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gudalur-seeks-rahul-gandhis-help-to-resolve-janman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധി വയനാട് കലക്ടറേറ്റിലെത്തി; എംപിയെ കാണാൻ നിവേദക സംഘം, പ്രാദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു</title>
		<link>https://www.chandrikadaily.com/rahul-at-wayanad-collectorate.html</link>
					<comments>https://www.chandrikadaily.com/rahul-at-wayanad-collectorate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Jun 2019 05:29:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129519</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ  രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് റോഡ് ഷോ  നടത്തുന്നത്. രാവിലെ 9.20 കൽപറ്റ റെസ്റ്റ് ഹൗസിൽ നിന്നുമിറങ്ങിയ രാഹുൽ ഗാന്ധി 9.30ഓടെ വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫീസിൽ എത്തി. ഇവിടെ പ്രദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നിവേദനങ്ങളും ഏറ്റുവാങ്ങും. 20 സംഘങ്ങളായാണ് നിവേദനം നൽകാനുള്ളവര്&#x200d; എത്തിയിട്ടുള്ളത്.  Kerala: Congress President Rahul Gandhi [&#8230;]]]></description>
										<content:encoded><![CDATA[
<p> തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ  രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന്  റോഡ് ഷോ  നടത്തുന്നത്. രാവിലെ 9.20 കൽപറ്റ റെസ്റ്റ് ഹൗസിൽ നിന്നുമിറങ്ങിയ രാഹുൽ ഗാന്ധി 9.30ഓടെ വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫീസിൽ എത്തി.    ഇവിടെ പ്രദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നിവേദനങ്ങളും ഏറ്റുവാങ്ങും.  20 സംഘങ്ങളായാണ് നിവേദനം നൽകാനുള്ളവര്&#x200d; എത്തിയിട്ടുള്ളത്.  </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Kerala: Congress President Rahul Gandhi arrives at MPs Facilitation Centre, at Wayanad Collectorate Office for a meeting with delegations. He began his three-day visit to the state, yesterday. <a href="https://t.co/a0KnkqpBAF">pic.twitter.com/a0KnkqpBAF</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1137212366762889216?ref_src=twsrc%5Etfw">June 8, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Congress President Mr <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> meets local leaders in Kalpetta &#8230; Mr Gandhi is on a three day tour of <a href="https://twitter.com/hashtag/Wayanad?src=hash&amp;ref_src=twsrc%5Etfw">#Wayanad</a> <a href="https://t.co/UP83CzljAJ">pic.twitter.com/UP83CzljAJ</a></p>&mdash; Supriya Bhardwaj (@Supriya23bh) <a href="https://twitter.com/Supriya23bh/status/1137209256833310720?ref_src=twsrc%5Etfw">June 8, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തുടർന്ന് ആറിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്&#x200d;റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ സുരക്ഷാവലയത്തിലാകും യാത്ര.  പരമാവധി വോട്ടര്&#x200d;മാരെ നേരിട്ട് കാണാനാകും വിധമാണ് എംപിയുടെ സന്ദര്&#x200d;ശനമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.  </p>



<blockquote class="twitter-tweet" data-lang="en"><p lang="und" dir="ltr">നിയുക്ത എം.പി, കോൺഗ്രസ്സ് അധ്യക്ഷൻ <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> യെ സ്വീകരിക്കുവാൻ അണിചേർന്ന അരീക്കോട് നിവാസികൾ <br><br>The first day of CP <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a>&#39;s maiden tour as Wayanad&#39;s MP ends with a jam-packed gathering at Areekode.<a href="https://twitter.com/hashtag/RahulGandhiWayanad?src=hash&amp;ref_src=twsrc%5Etfw">#RahulGandhiWayanad</a> <a href="https://t.co/sumZWl70rd">pic.twitter.com/sumZWl70rd</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1137028503487037440?ref_src=twsrc%5Etfw">June 7, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ഇന്നലെയാണ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മൂന്ന് ദിവസത്തെ സന്ദര്&#x200d;ശനത്തിനായി കേരളത്തില്&#x200d; എത്തിയത്. കരിപ്പൂരില്&#x200d; വിമാനമിറിങ്ങിയ രാഹുലിനെ യുഡിഎഫ് നേതാക്കള്&#x200d; സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയില്&#x200d; അദ്ദേഹം വാഹനത്തില്&#x200d; നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആള്&#x200d;ക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാന്&#x200d; തിരുവാലിയില്&#x200d; ഒത്തുകൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-at-wayanad-collectorate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; കേരളത്തിലെത്തി: ഇനി മൂന്ന് നാള്&#x200d; വയനാട്ടില്&#x200d;</title>
		<link>https://www.chandrikadaily.com/rahul-gandhi-reached-kerala-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-reached-kerala-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Jun 2019 10:31:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129476</guid>

					<description><![CDATA[വയനാട് പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വോട്ടര്&#x200d;മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്&#x200d; വിമാനമിറങ്ങയ രാഹുല്&#x200d; റോഡ് മാര്&#x200d;ഗ്ഗം മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ അവിടെ നിന്നും കല്&#x200d;പറ്റയ്ക്ക് പോകും. മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയ രാഹുല്&#x200d; ജൂണ്&#x200d; ഒമ്പതു വരെ മണ്ഡലത്തില്&#x200d; റോഡ് ഷോയിലും വികസന ചര്&#x200d;ച്ചകളിലും സജീവമായി വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തും. നിയുക്ത വയനാട് എം.പി, കോൺഗ്രസ്സ് അധ്യക്ഷൻ @RahulGandhi മൂന്ന് ദിവസത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>വയനാട് പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വോട്ടര്&#x200d;മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്&#x200d; വിമാനമിറങ്ങയ രാഹുല്&#x200d; റോഡ് മാര്&#x200d;ഗ്ഗം മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ അവിടെ നിന്നും കല്&#x200d;പറ്റയ്ക്ക് പോകും. മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയ രാഹുല്&#x200d; ജൂണ്&#x200d; ഒമ്പതു വരെ മണ്ഡലത്തില്&#x200d; റോഡ് ഷോയിലും വികസന ചര്&#x200d;ച്ചകളിലും സജീവമായി വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തും.</p>



<blockquote class="twitter-tweet" data-lang="en"><p lang="und" dir="ltr">നിയുക്ത വയനാട് എം.പി, കോൺഗ്രസ്സ് അധ്യക്ഷൻ  <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കരിപ്പൂർ വിമാനത്താവളത്തിലെത്തി <br>Congress President <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> arrives at Calicut airport for a three day visit after being elected as the MP from Wayanad.  <a href="https://twitter.com/hashtag/RahulGandhiWayanad?src=hash&amp;ref_src=twsrc%5Etfw">#RahulGandhiWayanad</a> <a href="https://t.co/1mffkT2X3n">pic.twitter.com/1mffkT2X3n</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1136931253557583872?ref_src=twsrc%5Etfw">June 7, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>കരിപ്പൂരില്&#x200d; വിമാനമിറങ്ങിയ രാഹുലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്&#x200d;, മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്&#x200d;, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, ഡിസിസി പ്രസിഡന്റ് പ്രകാശ് ബാബു, ടി സിദ്ധിഖ്, പിവി അബ്ദുള്&#x200d; വഹാബ്, ലാലി വിന്&#x200d;സന്റ എന്നിവര്&#x200d; സ്വീകരിച്ചു. കോണ്&#x200d;ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്&#x200d; രാഹുല്&#x200d; ഉറച്ചു നില്&#x200d;ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള വരവ്. നൂറുകണക്കിന് കോണ്&#x200d;ഗ്രസ്-യുഡിഎഫ് പ്രവര്&#x200d;ത്തകരാണ് രാഹുലിനെ കാണാന്&#x200d; കരിപ്പൂരിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-reached-kerala-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധി ഇന്നെത്തും;   ഒമ്പതു വരെ വയനാട്ടില്&#x200d;</title>
		<link>https://www.chandrikadaily.com/rahul-gandhi-in-wayanad-rally.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-in-wayanad-rally.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jun 2019 19:09:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129427</guid>

					<description><![CDATA[കോഴിക്കോട്: വയനാട് പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്&#x200d; ഗാന്ധി വോട്ടര്&#x200d;മാരോട് നന്ദി പറയാന്&#x200d; ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്&#x200d; ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന ചര്&#x200d;ച്ചകളിലും സജീവമാകും. രാഹുല്&#x200d; ഗാന്ധിയെ വരവേല്&#x200d;ക്കാനുള്ള ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായതായി കെ.പി.സി.സി പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്&#x200d; കണ്&#x200d;വീനറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. വയനാട് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: വയനാട് പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്&#x200d; ഗാന്ധി വോട്ടര്&#x200d;മാരോട് നന്ദി പറയാന്&#x200d; ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്&#x200d; ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന ചര്&#x200d;ച്ചകളിലും സജീവമാകും. രാഹുല്&#x200d; ഗാന്ധിയെ വരവേല്&#x200d;ക്കാനുള്ള ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായതായി കെ.പി.സി.സി പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്&#x200d; കണ്&#x200d;വീനറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="ml" dir="ltr">വയനാട് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി അർപ്പിക്കുവാൻ കോൺഗ്രസ്സ് അധ്യക്ഷൻ <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> ജൂൺ 7  മുതൽ 9  വരെ വയനാട് നിയോജകമണ്ഡലം സന്ദർശിക്കുന്നു. <a href="https://t.co/XL9FMc7Vuz">pic.twitter.com/XL9FMc7Vuz</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1136558863669518336?ref_src=twsrc%5Etfw">June 6, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ഇന്നു ഉച്ചയ്ക്ക് 1.30 ന് പ്രത്യേക വിമാനത്തില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; എത്തുന്ന രാഹുല്&#x200d; ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്&#x200d; സ്വീകരിക്കും. തുടര്&#x200d;ന്ന് മലപ്പുറം ജില്ലയില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് അസംബ്ലി മണ്ഡലങ്ങളില്&#x200d; റോഡ് ഷോ നടത്തും. മൂന്നു മണിക്ക് കാളികാവ്, 4.30 ന് നിലമ്പൂര്&#x200d;, 5.30 എടവണ്ണ, 6.30 ന് അരിക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോഡ് മാര്&#x200d;ഗം കല്&#x200d;പ്പറ്റയിലേക്ക് തിരിക്കും. <br> കല്&#x200d;പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്&#x200d; തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10 ന് വയനാട് കലക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്&#x200d; സെന്റര്&#x200d; സന്ദര്&#x200d;ശിക്കും. തുടര്&#x200d;ന്ന് റോഡ് ഷോയില്&#x200d; പങ്കെടുക്കും. 11 മണിക്ക് കല്&#x200d;പ്പറ്റ ടൗണ്&#x200d;, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, രണ്ടു മണിക്ക് മാനന്തവാടി, മൂന്നിന് പുല്&#x200d;പ്പള്ളി, നാലിന് സുല്&#x200d;ത്താന്&#x200d; ബത്തേരി എന്നിവിടങ്ങിലെ സ്വീകരണങ്ങള്&#x200d;ക്ക് ശേഷം കല്&#x200d;പ്പറ്റ റസ്റ്റ് ഹൗസില്&#x200d; താമസിക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും പരിപാടികളില്&#x200d; പങ്കെടുത്ത് ഉച്ചയോടെ കരിപ്പൂരില്&#x200d; നിന്നും പ്രത്യേക വിമാനത്തില്&#x200d; മടങ്ങും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-in-wayanad-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടില്&#x200d;നിന്ന്  വെളിച്ചത്തിലേക്ക് നടക്കാം</title>
		<link>https://www.chandrikadaily.com/editorial-age-article.html</link>
					<comments>https://www.chandrikadaily.com/editorial-age-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jun 2019 19:03:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129424</guid>

					<description><![CDATA[നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>നജീബ് കാന്തപുരം</strong><br> അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; ചിലത്. ആദ്യമെ പറയാം. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്&#x200d; അഞ്ചോ പത്തോ വര്&#x200d;ഷമെന്നത് വലിയ കാലയളവല്ല. അയ്യായിരത്തിലേറെ വര്&#x200d;ഷങ്ങളുടെ ലിഖിത ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഈ ഇരുട്ടിനെയും വകഞ്ഞുമാറ്റി ഒരു പൊന്&#x200d;വെളിച്ചം വരിക തന്നെ ചെയ്യും.  തെരഞ്ഞെടുപ്പാനന്തരം വന്ന വിശകലനങ്ങളില്&#x200d; ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാക്കുകളാണ്. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ജയിലിലടച്ച ലാലു പ്രസാദ് യാദവ്, ആരോഗ്യ കാരണങ്ങളാല്&#x200d; പാറ്റ്‌നയിലെ ആസ്പത്രിയില്&#x200d; കഴിയുമ്പോള്&#x200d; &#8216;ദ ടെലഗ്രോഫ്&#8217; പത്രത്തിന്റെ റിപ്പോര്&#x200d;ട്ടര്&#x200d; അദ്ദേഹത്തെ കാണാന്&#x200d; ചെന്നു. ഗാന്ധിജിയുടെ ഇന്ത്യ അവസാനിച്ചെന്നും ഇനി ഗോദ്‌സെയുടെ ഇന്ത്യയാണ് വരാനുള്ളതെന്നും അവകാശപ്പെടുന്നവര്&#x200d;ക്ക് വലിയ മുന്നറിയിപ്പായിരുന്നു ലാലുവിന്റെ വാക്കുകള്&#x200d;. ടാഗോറിന് പകരം ഹെഡ്‌ഗേവാറിന്റെ ചിന്തകള്&#x200d; മേല്&#x200d;ക്കൈ നേടുമെന്ന പ്രവചനങ്ങളെ അപ്പാടെ തള്ളി ലാലു പറഞ്ഞു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്&#x200d; ഇന്ത്യ മാറ്റമില്ലാതെ തുടരും. ഈ തെരഞ്ഞെടുപ്പ് തോല്&#x200d;വിയുടെ ഉത്തരവാദി രാഹുല്&#x200d; ഗാന്ധിയല്ല. പകരം രാഹുല്&#x200d;ഗാന്ധിയെ ഇന്ത്യയുടെ പൊതുനേതാവായി ഉയര്&#x200d;ത്തിക്കാണിക്കാന്&#x200d; വിസമ്മതിച്ച പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. അവര്&#x200d; ഈ തെരഞ്ഞെടുപ്പിനെ കേവലം നിയമസഭാതെരഞ്ഞെടുപ്പുകളായാണ് കണ്ടത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ പൊതു നേതാവായി ബി.ജെ.പി ഉയര്&#x200d;ത്തികാണിക്കുമ്പോള്&#x200d; പകരം രാഹുല്&#x200d; ഗാന്ധിയെ പ്രതിഷ്ഠിക്കാന്&#x200d; അവര്&#x200d; ഒരുക്കമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്&#x200d;ക്കപ്പുറം രാഹുല്&#x200d;ഗാന്ധിയെ ഉയര്&#x200d;ത്തിക്കാട്ടി ഇന്ത്യയെ തിരിച്ചുപിടിക്കാന്&#x200d; അവര്&#x200d; സന്നദ്ധരായില്ല. മോദിയും ബി.ജെ.പിയുമാകട്ടെ ഈ തെരഞ്ഞെടുപ്പിനെ പ്രസിഡന്&#x200d;ഷ്യല്&#x200d; രീതിയില്&#x200d; അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മോദി പ്രഭാവത്തെ വോട്ടാക്കി മാറ്റുകയെന്ന തന്ത്രം. ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; ദൈവിക പ്രഭാവത്തോടെ മോദിയെ അവതരിപ്പിക്കുമ്പോള്&#x200d;, പകരമൊരു നേതാവിനെ അവര്&#x200d;ക്ക് മുന്നോട്ട്‌വെക്കാന്&#x200d; ഉണ്ടായില്ല. ലാലു പറഞ്ഞു. ഏതൊരു കല്യാണ പന്തലിലും ഒരു മണവാട്ടി വേണം. ഈ തെരഞ്ഞെടുപ്പില്&#x200d; അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മോദിയെ കൊണ്ടുവരുമ്പോള്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d;ക്ക് മറ്റൊരു മണവാട്ടി ഉണ്ടായിരുന്നില്ല. മണവാട്ടിയില്ലാത്ത കല്യാണ പന്തല്&#x200d; പോലെ പ്രതിപക്ഷം മാറിയതാണ് തോല്&#x200d;വിക്കു കാരണം.<br> ബി.ജെ.പിക്ക് സീറ്റുകള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. 303 സീറ്റുകളിലേക്ക് അവര്&#x200d;ക്ക് ഉയരാന്&#x200d; കഴിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; കഴിഞ്ഞ തവണ നേടിയതിനേക്കാള്&#x200d; ഏഴ് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് വര്&#x200d;ധിച്ചത്. 31-ല്&#x200d; നിന്ന് 38 ശതമാനമായി ഉയര്&#x200d;ന്നു. അപ്പോഴും 62 ശതമാനമാളുകള്&#x200d; ബി.ജെ.പിയോട് വിയോജിക്കുന്നവര്&#x200d; തന്നെയാണ് ഇന്ത്യയിലുള്ളതെന്നത് പരമാര്&#x200d;ത്ഥമാണ്. ഇനി കോണ്&#x200d;ഗ്രസ് തിരിച്ചുവരില്ലെന്നത് സംഘ്പരിവാറിന്റെ സ്വപ്‌നം മാത്രമാണ്. ഈ കനത്ത ഇരുട്ടിലും ഒരു വജ്രരേഖ പോലെ വീണ്ടെടുക്കാവുന്ന പ്രതീക്ഷകള്&#x200d; ഏറെയുണ്ട്. കോണ്&#x200d;ഗ്രസിന് 52 അംഗങ്ങള്&#x200d; മാത്രമാണ് തനിച്ചുള്ളത്. എന്നാല്&#x200d; ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അസദുദ്ദീന്&#x200d; ഉവൈസിയെ പോലെയുള്ള വികല രാഷ്ട്രീയ വീക്ഷണുയര്&#x200d;ത്തുന്നവര്&#x200d; പറയുന്നത് ഇന്ത്യന്&#x200d; മനസ്സ് ഹിന്ദുത്വത്തിന് വഴങ്ങി എന്നാണ്. എന്നാല്&#x200d; എത്ര പരിതാപകരമാണ് ഈ വിശകലനങ്ങള്&#x200d;. കാരണങ്ങള്&#x200d; തേടിയുള്ള യാത്രകള്&#x200d; എത്തിക്കുന്നത് രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ വിശകലന പാപ്പരത്തത്തിലേക്കാണ്. തോല്&#x200d;വി ഒരു യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; തിരിച്ചുവരവ് അനിവാര്യതയുമാണ്. ആ അനിവാര്യമായ യാത്രക്ക് കൂടുതല്&#x200d; ഇന്ധനം പകരുകയാണ് നാം നിര്&#x200d;വഹിക്കേണ്ട രാഷ്ട്രീയ പ്രബുദ്ധത. ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു രാഷ്ട്രീയ ശാക്തീകരണത്തിന് ഇനിയും ബാല്യമുണ്ടെന്ന് തിരിച്ചറിയണം. ആ നേതൃത്വം ഏറ്റെടുക്കാന്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് മാത്രമേ സാധ്യമാകു എന്ന യാഥാര്&#x200d;ത്ഥ്യത്തെ ആയിരം വട്ടം ആവര്&#x200d;ത്തിക്കാം. അന്തിമമായ വിജയത്തിന് പൊരുതാം.<br> അരുന്ധതി റോയ് ഈ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ഒരു വിശകലനമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളും കലവറയില്ലാത്ത അവരുടെ പിന്തുണയും മോദിക്കായിരുന്നു. പണമൊഴുക്കാന്&#x200d; നിറഞ്ഞ ഖജനാവുകളുണ്ടായിരുന്നു. തീപ്പൊരിയായി പടര്&#x200d;ത്താന്&#x200d; വിഷം പുരട്ടിയ വാക്കുകളും തീവ്ര ദേശീയതയുമുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്&#x200d; മോദിക്കുവേണ്ടി 30 ഇരട്ടിയിലേറെ പണം ഇനിയും ഒഴുക്കാനുണ്ടായേക്കാം. എന്നാല്&#x200d; ആ പണത്തേയും മറികടന്ന് ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും മതേതര ചിന്താഗതിക്കാര്&#x200d; തന്നെയാണ്. ലിബറലുകള്&#x200d;, സോഷ്യലിസ്റ്റുകള്&#x200d;, ന്യൂനപക്ഷങ്ങള്&#x200d;, ബുദ്ധിജീവികള്&#x200d; തുടങ്ങി വലിയൊരു പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്&#x200d;ത്താനുള്ള ശ്രമകരമായ ജോലികള്&#x200d; ഇനിയും നമുക്ക് തുടരാനാവും. പുതിയ താരോദയങ്ങള്&#x200d; ഇനിയുമുണ്ടാകും. ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഒരു പോരാളിക്ക് അനിവാര്യമായി വേണ്ടത്. രാഹുല്&#x200d;ഗാന്ധിക്ക് ആത്മവിശ്വാസം പകരാന്&#x200d; എന്നും മതേതരത്വത്തിന്റെ കാവലാളായിനിന്ന കേരളത്തിന് കഴിയും.<br> മാര്&#x200d;ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്&#x200d; ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്. മലയാളി എന്ന നിലയില്&#x200d; നമുക്ക് അഭിമാനിക്കാം. ഈ നാട് എത്ര ശക്തമായാണ് വര്&#x200d;ഗീയതക്കെതിരെ ബുദ്ധിപരമായി രാഷ്ട്രീയ ബോധത്തെ ഉയര്&#x200d;ത്തിപ്പിടിച്ചത്. രാഹുല്&#x200d;ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചതത്രയും നിഷ്‌കളങ്കമായിട്ടായിരുന്നു. എതിരാളികള്&#x200d;ക്ക് കാപട്യം മാത്രമാണുണ്ടായിരുന്നത്. ആ കാപട്യത്തെ മലയാളി സമൂഹം ചവിട്ടിക്കൂട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. നമ്മെളൊരു ചെറിയ സമൂഹമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്&#x200d; ഒരു കൊച്ചു സംസ്ഥാനം. രാഹുല്&#x200d;ഗാന്ധി ഈ കേരളത്തിലേക്ക് വന്നത് കേരളത്തിന്റെ മനസ്സറിഞ്ഞുതന്നെയാണ്. പ്രധാനമന്ത്രി പദം ഒരിക്കലും രാഹുല്&#x200d;ഗാന്ധിയെ പ്രലോഭിച്ചിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാന്&#x200d; ഒരു ജനതക്കുണ്ടാവേണ്ട ആശയ പോരാട്ടത്തിന്റെ അര്&#x200d;ത്ഥ തലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്&#x200d;ഗ്രസ് നേതാവ് ആര്&#x200d;.എസ്.എസിനെ മുഖ്യശത്രുവായി അവതരിപ്പിച്ച് നേര്&#x200d;ക്കുനേര്&#x200d; യുദ്ധം ചെയ്തത് ഇതാദ്യമാണ്. ഈ പോരാട്ടത്തില്&#x200d; അതു കൊണ്ട് തന്നെ രാഹുല്&#x200d;ഗാന്ധി തോറ്റിട്ടില്ല.<br> കേരളത്തിന്റെ വിധിയെഴുത്ത് ഇന്ത്യക്ക് തന്നെയുള്ള പാഠമാണ്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഹൈന്ദവ സമൂഹം സംഘ്പരിവാറിനെ ആ പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. വര്&#x200d;ഗീയതയെ നേര്&#x200d;ക്കുനേര്&#x200d; തോല്&#x200d;പ്പിക്കാന്&#x200d; കോണ്&#x200d;ഗ്രസിന്റെ ആശയ പ്രചാരണം തന്നെ വേണമെന്ന് അവര്&#x200d; തെളിയിച്ചു. ഇടതുപക്ഷത്തിന് വോട്ട് നല്&#x200d;കി അവര്&#x200d; വിലയേറിയ വോട്ടുകള്&#x200d; പാഴാക്കിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; ശരിയായ ദിശയില്&#x200d; അവര്&#x200d; സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. യു.പിയിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&#x200d; രാഹുല്&#x200d;ഗാന്ധിയെ കാണാന്&#x200d; അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധിക്കെതിരായി കടുത്ത വിമര്&#x200d;ശനം ഉയരുന്ന സമയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റാണ് രാഹുല്&#x200d;ഗാന്ധി ഞങ്ങള്&#x200d;ക്ക് അനുവദിച്ചിരുന്നത്. എന്നാല്&#x200d; ആ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇനിയൊരു പ്രത്യയശാസ്ത്ര യുദ്ധം കൊണ്ടല്ലാതെ കോണ്&#x200d;ഗ്രസിന് തിരിച്ചുവരാനാവില്ല. ഞങ്ങള്&#x200d; കൗതുകത്തോടെ ചോദിച്ചു. എന്താണ് ആ യുദ്ധം? രാഹുല്&#x200d;ഗാന്ധി വിശദമാക്കി. ഹിന്ദുത്വ എന്ന തീവ്ര വര്&#x200d;ഗീയതയാണ് ബി.ജെ.പി ആയുധമാക്കുന്നത്. അവരെ പ്രതിരോധിക്കാന്&#x200d; പലപ്പോഴും കോണ്&#x200d;ഗ്രസ് ആവിഷ്‌കരിച്ചത് മൃദുഹിന്ദുത്വം എന്ന മറുവഴിയായിരുന്നു. അത് ശരിയായ യുദ്ധമായിരുന്നില്ല. ഞാന്&#x200d; വിശ്വസിക്കുന്നത് സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കറകളഞ്ഞ മതേതരത്വം എന്ന ആശയം കൊണ്ട് പ്രതിരോധിക്കാനാവണം. അതിന് ഇനിയും തോല്&#x200d;വികള്&#x200d; ആവര്&#x200d;ത്തിക്കപ്പെട്ടേക്കാം. പക്ഷേ, അന്തിമ വിജയം മതേതരത്വത്തിന് തന്നെയായിരിക്കും. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധി ഓരോ പ്രസ്താവനയിലും അത്തരമൊരു ആശയ സമരത്തിന്റെ പോര്&#x200d;മുഖം തുറന്നു. തന്റെ മുഖ്യശത്രു ആര്&#x200d;.എസ്.എസാണെന്നും മോദിയുടെ വര്&#x200d;ഗീയതയാണെന്നും അദ്ദേഹം ആവര്&#x200d;ത്തിച്ചുപറഞ്ഞു. ധീരമായിരുന്നു ആ വാക്കുകള്&#x200d;. ആരോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അത്തരമൊരു ആശയ സമരം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്&#x200d; മുഴക്കാന്&#x200d; അചഞ്ചലനായ നേതാവിന് കഴിഞ്ഞു. നിരായുധനായിരുന്നു അദ്ദേഹം. പണച്ചാക്കുകള്&#x200d;കൊണ്ട് അമിത്ഷാ ജനങ്ങളെ വിലക്കെടുക്കാന്&#x200d; പറന്നുനടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, വിശ്രമമില്ലാത്തെ രാഹുല്&#x200d; പൊരുതി. മാധ്യമങ്ങളുടെ വിലയേറിയ സമയങ്ങത്രയും മോദി സ്തുതിയില്&#x200d; മുങ്ങിപ്പോയിരുന്നു. കോര്&#x200d;പറേറ്റുകളുടെ പണ സഞ്ചികളത്രയും ബി.ജെ.പിയുടെ ഖജനാവുകള്&#x200d; നിറച്ചിരുന്നു. നാല് ജോഡി വസ്ത്രങ്ങള്&#x200d; പോലുമില്ലാത്ത രമ്യഹരിദാസുമാരുടെ ഒഴിഞ്ഞ കൈകളായിരുന്നു കോണ്&#x200d;ഗ്രസിനുണ്ടായിരുന്നത്. എന്നാല്&#x200d; ജനങ്ങള്&#x200d; അതേറ്റെടുത്തു. മലയാളികള്&#x200d; ആ ദൗത്യം വിജയിപ്പിച്ചു.<br> അഞ്ചു വര്&#x200d;ഷത്തിനുള്ളില്&#x200d; ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്&#x200d; ഇനിയും നമുക്ക് മുമ്പില്&#x200d; വരാനുണ്ട്. മോദി പ്രഭാവം പട്ടിണി മാറ്റില്ലെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ദിനം വരും വരെ ക്ഷമയുള്ളവരാകാന്&#x200d; എത്ര പേരുണ്ടെന്നതാണ് ഇനിയുള്ള ചോദ്യം. രാഹുല്&#x200d;ഗാന്ധി ഇന്ന് കേരളത്തിലെത്തുകയാണ്. തന്റെ ആശയ സമരത്തെ നെഞ്ചേറ്റുവാങ്ങിയ മണ്ണില്&#x200d; കാലുകുത്തുകയാണ്. തകര്&#x200d;ന്നുപോയ ഒരു പോരാളിയായിട്ടല്ല; താനുയര്&#x200d;ത്തിയ ആശയത്തെ കൂടുതല്&#x200d; കരുത്തുറ്റതാക്കാനുള്ള പിന്തുണതേടിയാണ് ആ വരവ്. ഒരു കൊടുങ്കാറ്റിനും അണയ്ക്കാന്&#x200d; കഴിയാത്ത വിളക്കാണ് രാഹുല്&#x200d; എന്ന് ഇന്ത്യയെ പഠിപ്പിച്ച മലയാളികളെ കാണാനാണ് ഈ വരവ്. അമേത്തി ചതിച്ചപ്പോഴും കൂടെ ചങ്കു പറിച്ചുനിന്ന മലയാളികളെ കാണാന്&#x200d;.<br> ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്. ഇന്ത്യ നമുക്കൊരു വികാരം മാത്രമല്ല. വിജയിക്കുമെന്നുറപ്പുള്ള ആശയംകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്&#x200d; രാജ്യം തോറ്റുപോയപ്പോഴും ജയിച്ചവരാണ് മലയാളികള്&#x200d;. ആ ജയത്തിന്റെ ആരവമാണ് നമുക്ക് നമ്മുടെ രാജ്യത്തോട് പങ്കുവെക്കാനുള്ളത്. രാഹുല്&#x200d;ഗാന്ധി സത്യസന്ധനാണ്. കപടനായ ഒരു രാഷ്ട്രീയനേതാവിന് മുമ്പില്&#x200d; കാലിടറാതെനിന്ന പോരാളിയാണ്. രാഹുല്&#x200d; തോറ്റുപോകരുത്. ഒരുപക്ഷേ ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; ഇനിയും അധിക്ഷേപിക്കപ്പെട്ടേക്കാം, ആക്രമിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. റെയ്‌സിനാ ഹില്ലില്&#x200d; രണ്ടാമൂഴത്തിന്റെ ആഘോഷങ്ങള്&#x200d; പൊടിപൊടിക്കുമ്പോഴും ആസാമിലെ ഒരു ഗ്രാമത്തില്&#x200d; നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു സൈനികനുണ്ട്. മുഹമ്മദ് സനാഉല്ല. കാര്&#x200d;ഗില്&#x200d; യുദ്ധം നടക്കുമ്പോള്&#x200d; സനാഉല്ല ജൂനിയര്&#x200d; കമാന്റ് ആയിരുന്നു. രാഷ്ട്രപതിയുടെ മെഡലുകള്&#x200d; നേടിയ വ്യോമസേനയിലെ അംഗം. മുപ്പത് വര്&#x200d;ഷത്തെ പട്ടാള ജീവിതത്തിനുശേഷം ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച ധീരന്&#x200d;. എന്നാല്&#x200d; അമിത്ഷായുടെ ഭാഷയില്&#x200d; ഇദ്ദേഹം വെറും ചിതലാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വിദേശി എന്ന് മുദ്രകുത്തി ആസാമിലെ ബോര്&#x200d;ഡര്&#x200d; ട്രിബ്യൂണല്&#x200d; ഇദ്ദേഹത്തെ ഡിറ്റന്&#x200d;ഷന്&#x200d; ക്യാമ്പിലേക്കയക്കാന്&#x200d; ഉത്തരവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്&#x200d; ബംഗാളില്&#x200d;വെച്ചാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചിതലുകള്&#x200d; നിങ്ങള്&#x200d;ക്കുള്ള ഭക്ഷണമാണ് തിന്നുതീര്&#x200d;ക്കുന്നത്. നിങ്ങളുടെ അവസരങ്ങളാണ് കൊള്ളയടിക്കുന്നത്. അത്തരമൊരു ആക്രോശം മുഴക്കിയ ആള്&#x200d; ആഭ്യന്തര മന്ത്രിയായി അധികാരമേല്&#x200d;ക്കുമ്പോള്&#x200d; സനാഉല്ലമാര്&#x200d;ക്ക് നെഞ്ചുപൊട്ടി കരയാനേ കഴിയൂ. ആ കണ്ണുനീര്&#x200d; തുടയ്ക്കാന്&#x200d; ഇന്ത്യയില്&#x200d; ന്യൂനപക്ഷ സമൂഹം ഒരാളെ മാത്രമേ കാണുന്നൂള്ളൂ. രാഹുല്&#x200d;ജീ. അതങ്ങയെയാണ്. വര്&#x200d;ഗീയതകൊണ്ട് മതില്&#x200d;കെട്ടാത്ത അങ്ങേക്ക് മാത്രമേ ആ കണ്ണീര് തുടക്കാന്&#x200d; കഴിയൂ. അതുകൊണ്ട് ആരൊക്കെ കൈവിട്ടാലും ആരൊക്കെ കല്ലെറിഞ്ഞാലും ഞങ്ങള്&#x200d; മലയാളികള്&#x200d;ക്ക് അങ്ങയെ വേണം രാഹുല്&#x200d;ജീ. ഇന്ത്യ ജീവിച്ചിരിക്കുന്നുവെന്ന് ഞങ്ങളെ വീണ്ടും വീണ്ടുമോര്&#x200d;മിപ്പിക്കാന്&#x200d;. അമേത്തി ഒരു ദുഃഖമായി അങ്ങയുടെ മനസ്സിലാണ്ടാകാം. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഗുജറാത്തും അങ്ങയെ കൈവിട്ടിട്ടുണ്ടാകാം. എന്നാല്&#x200d; ഈ മലയാളനാടിന്, ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച ഈ മണ്ണിന് അങ്ങയെ കൈവിടാനാകില്ല. ഞങ്ങളുടെ ജീവിതം മതേതരത്വമാണ്. അത് ഞങ്ങള്&#x200d; പുസ്തകങ്ങളിലൂടെ പഠിച്ചതല്ല. ഞങ്ങളുടെ വീടുകളില്&#x200d;നിന്ന് അനുഭവിച്ചുപഠിച്ചതാണ്. ഞങ്ങളുടെ ഉമ്മമാര്&#x200d; ഒരേ മേശക്കുചുറ്റുമിരുത്തി വിളമ്പിത്തന്ന ഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; ആ മതേതരത്വത്തെ പുണര്&#x200d;ന്നത്. ഞങ്ങള്&#x200d; ഒരുമിച്ചുകരഞ്ഞ മരണവീടുകളില്&#x200d;നിന്നാണ്, ഞങ്ങള്&#x200d; ഒരുമിച്ചാഹ്ലാദിച്ച ഉല്&#x200d;സവപ്പറമ്പുകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. അതുകൊണ്ട് രാഹുല്&#x200d;ജീ, ഇനി താങ്കള്&#x200d; ഞങ്ങള്&#x200d;ക്കൊരു ജനപ്രതിനിധി മാത്രമല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്&#x200d;ക്ക് കൂട്ടിരിക്കാനുള്ള കാവല്&#x200d;ക്കാരന്&#x200d;കൂടിയാണ്. ആ കാവല്&#x200d;ക്കാരന്റെ കൂടെ ഞങ്ങള്&#x200d; ചങ്കുപറിച്ചുനല്&#x200d;ക്കുമെന്ന് ഉറപ്പാണ്. താങ്കളീ മണ്ണില്&#x200d; കാലുകുത്തുമ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; മലയാളികള്&#x200d; നല്&#x200d;കിയ മാന്&#x200d;ഡേറ്റ്. അങ്ങ് വരൂ, ചരിത്രം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് കച്ചമുറുക്കൂ. കേരളം കൂടെയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-age-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യത്വം കൈമുതലായുള്ള രാഹുല്&#x200d; ഗാന്ധിയെ അഭിനന്ദിക്കാത്തത് സാംസ്‌കാരിക അപചയമെന്ന് ഹരീഷ് പേരടി</title>
		<link>https://www.chandrikadaily.com/hareesh-peradis-face-book-post-regarding-rahul-gandhis-blasting-win-from-wayanad.html</link>
					<comments>https://www.chandrikadaily.com/hareesh-peradis-face-book-post-regarding-rahul-gandhis-blasting-win-from-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 May 2019 15:51:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[actor hareesh peradi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[religious tolerence]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[tolerance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128569</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ വിജയത്തെ പലരും വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തതിനെ വിമര്&#x200d;ശിച്ച് നടന്&#x200d; ഹരീഷ് പേരടി. മനുഷ്യത്വം കൈമുതലായുള്ള രാഹുല്&#x200d; ഭാവി തലമുറയുടെ പ്രതീക്ഷയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്&#x200d; മറക്കുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്&#x200d; കുറിച്ചു. മോദിയെ അഭിനന്ദിക്കാന്&#x200d; സിനിമാക്കാരും ബിസിനസുകാരും മത നേതാക്കന്&#x200d;മാരും എല്ലാവരും ക്യൂ നില്&#x200d;ക്കുമ്പോള്&#x200d; രാഹുലിനെ പലരും മറന്നുപോവുകയാണെന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി. വര്&#x200d;ഗീയ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയവരെ അഭിനന്ദിക്കാന്&#x200d; ആളുകളുണ്ട്. എന്നാല്&#x200d; ഇതിലൊന്നും പങ്കില്ലാത്ത മനുഷ്യത്വമുള്ള രാഹുല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ വിജയത്തെ പലരും വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തതിനെ വിമര്&#x200d;ശിച്ച് നടന്&#x200d; ഹരീഷ് പേരടി. മനുഷ്യത്വം കൈമുതലായുള്ള രാഹുല്&#x200d; ഭാവി തലമുറയുടെ പ്രതീക്ഷയാണെന്നും  അദ്ദേഹത്തെ അഭിനന്ദിക്കാന്&#x200d; മറക്കുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്&#x200d; കുറിച്ചു. മോദിയെ അഭിനന്ദിക്കാന്&#x200d; സിനിമാക്കാരും ബിസിനസുകാരും മത നേതാക്കന്&#x200d;മാരും എല്ലാവരും ക്യൂ നില്&#x200d;ക്കുമ്പോള്&#x200d; രാഹുലിനെ പലരും മറന്നുപോവുകയാണെന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി.</p>



<p>വര്&#x200d;ഗീയ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയവരെ അഭിനന്ദിക്കാന്&#x200d; ആളുകളുണ്ട്. എന്നാല്&#x200d; ഇതിലൊന്നും പങ്കില്ലാത്ത മനുഷ്യത്വമുള്ള രാഹുല്&#x200d; ഗാന്ധിയുടെ വിജയത്തെ ആരും മറന്നുപോകരുത്. രാഹുല്&#x200d; ഗാന്ധിയെ ഹൃദയത്തിന്റെ ഭാഷയില്&#x200d; അഭിനന്ദിക്കുന്നതായും പേരടി ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>



<p><strong>ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>



<p>&#8221;മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോള്&#x200d; അഭിനന്ദിക്കാന്&#x200d; സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്&#x200d;മാരും എല്ലാവരും ക്യൂ നില്&#x200d;ക്കുകയാണ്… അതേസമയം കേരളത്തില്&#x200d; നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്&#x200d; വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാന്&#x200d; നിങ്ങള്&#x200d; മറന്നു പോവുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്… ഈ മനുഷ്യന്റെ പേരില്&#x200d; ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ… ഒരു വര്&#x200d;ഗ്ഗിയ കലാപത്തിനും ഇയാള്&#x200d;ക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാന്&#x200d; എതിര്&#x200d; പക്ഷത്താണങ്കിലും സാര്&#x200d; ഞാന്&#x200d; നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്&#x200d; അഭിനന്ദിക്കുകയാണ്… നിങ്ങള്&#x200d; ഒരിക്കലും രാഷ്ടിയത്തില്&#x200d; നിന്ന് രാജിവെക്കരുത്.. സമ്മര്&#x200d;ദ്ദങ്ങള്&#x200d; ഏറെയുണ്ടായിട്ടും കേരളത്തില്&#x200d; വന്ന് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d;ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്&#x200d; ……എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്&#x200d; രാഷ്ട്രിയത്തില്&#x200d; നിലനില്&#x200d;ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ…&#8217;</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F491987544674933&#038;width=500" width="500" height="860" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hareesh-peradis-face-book-post-regarding-rahul-gandhis-blasting-win-from-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്&#x200d;മാരെ നേരില്&#x200d; കാണാന്&#x200d; ഉടന്&#x200d; വയനാടിലെത്തുമെന്ന് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-will-soon-arrive-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-will-soon-arrive-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 May 2019 08:03:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128471</guid>

					<description><![CDATA[വയനാട് മണ്ഡലത്തില്&#x200d; റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്&#x200d;മാരോട് നന്ദി അറിയിക്കുന്നതിനും യു.ഡി.എഫ് പ്രവര്&#x200d;ത്തകരെ നേരില്&#x200d; കാണുന്നതിനും ഉടന്&#x200d; മണ്ഡലത്തിലെത്തുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ട്വി്റ്ററിലൂടെയാണ് രാഹുല്&#x200d; വിവരം അറിയിച്ചത്. എന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവര്&#x200d;ത്തിച്ച യുഡി എഫിന്റെ എല്ലാ പ്രവര്&#x200d;ത്തകരോടും നേതാക്കളോടും തീര്&#x200d;ത്താല്&#x200d; തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ടെന്നും വൈകാതെ നേരില്&#x200d; കാണാമെന്നും രാഹുല്&#x200d; ഗാന്ധി ട്വിറ്ററില്&#x200d; കുറിച്ചു. റിക്കാർഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനും യു [&#8230;]]]></description>
										<content:encoded><![CDATA[
<p>വയനാട് മണ്ഡലത്തില്&#x200d; റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്&#x200d;മാരോട് നന്ദി അറിയിക്കുന്നതിനും യു.ഡി.എഫ് പ്രവര്&#x200d;ത്തകരെ നേരില്&#x200d; കാണുന്നതിനും ഉടന്&#x200d; മണ്ഡലത്തിലെത്തുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ട്വി്റ്ററിലൂടെയാണ് രാഹുല്&#x200d; വിവരം അറിയിച്ചത്. എന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവര്&#x200d;ത്തിച്ച യുഡി എഫിന്റെ എല്ലാ പ്രവര്&#x200d;ത്തകരോടും നേതാക്കളോടും തീര്&#x200d;ത്താല്&#x200d; തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ടെന്നും വൈകാതെ നേരില്&#x200d; കാണാമെന്നും രാഹുല്&#x200d; ഗാന്ധി ട്വിറ്ററില്&#x200d; കുറിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="ml" dir="ltr">റിക്കാർഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവർത്തകരെ നേരിൽ കാണുന്നതിനും ഉടൻ മണ്ഡലത്തിലെത്തും. വൈകാതെ നേരിൽ കാണാം. സ്നേഹത്തോടെ, രാഹുൽ ഗാന്ധി. 2/2</p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1132332678940774400?ref_src=twsrc%5Etfw">May 25, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>&#8216;എന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവര്&#x200d;ത്തിച്ച യുഡി എഫിന്റെ എല്ലാ പ്രവര്&#x200d;ത്തകരോടും നേതാക്കളോടും തീര്&#x200d;ത്താല്&#x200d; തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ട്. റിക്കാര്&#x200d;ഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടര്&#x200d;മാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവര്&#x200d;ത്തകരെ നേരില്&#x200d; കാണുന്നതിനും ഉടന്&#x200d; മണ്ഡലത്തിലെത്തും. വൈകാതെ നേരില്&#x200d; കാണാം. സ്നേഹത്തോടെ, രാഹുല്&#x200d; ഗാന്ധി.&#8217; അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചു.</p>



<p>നാലേകാല്&#x200d; ലക്ഷത്തിനുമേല്&#x200d; വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; ജയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-will-soon-arrive-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; യു.ഡി.എഫിന്റെ സമഗ്രാധിപത്യം; വോട്ടന്തരം 39.53 ശതമാനം</title>
		<link>https://www.chandrikadaily.com/rahul-gandhi-highest-votes-wayanad-kerala.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-highest-votes-wayanad-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 May 2019 08:48:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2019 election result]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128351</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: വയനാട് ജില്ലയില്&#x200d; രാഹുല്&#x200d; ഗാന്ധി നേടിയത് സമ്പൂര്&#x200d;ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്&#x200d; ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്&#x200d; നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്&#x200d;ധിപ്പിക്കുകയും ചെയ്തു. വന്&#x200d;തോതില്&#x200d; വോട്ട് കുറഞ്ഞ എല്&#x200d;. ഡി. എഫിന് 25.41 ശതമാനവും എന്&#x200d;. ഡി.എക്ക് 7.22 ശതമാനവും വോട്ടുകള്&#x200d; മാത്രമാണ് നേടാന്&#x200d; കഴിഞ്ഞത്. ജില്ലയിലെ കല്&#x200d;പ്പറ്റ, മാനന്തവാടി, സുല്&#x200d;ത്താന്&#x200d; ബത്തേരി നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയപ്പോള്&#x200d;, എല്&#x200d;.ഡി.എഫിന് മൂന്നിടത്തും വോട്ട് കുറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: വയനാട് ജില്ലയില്&#x200d; രാഹുല്&#x200d; ഗാന്ധി നേടിയത് സമ്പൂര്&#x200d;ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്&#x200d; ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്&#x200d; നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്&#x200d;ധിപ്പിക്കുകയും ചെയ്തു. <br> വന്&#x200d;തോതില്&#x200d; വോട്ട് കുറഞ്ഞ എല്&#x200d;. ഡി. എഫിന് 25.41 ശതമാനവും എന്&#x200d;. ഡി.എക്ക് 7.22 ശതമാനവും വോട്ടുകള്&#x200d; മാത്രമാണ് നേടാന്&#x200d; കഴിഞ്ഞത്. ജില്ലയിലെ കല്&#x200d;പ്പറ്റ, മാനന്തവാടി, സുല്&#x200d;ത്താന്&#x200d; ബത്തേരി നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയപ്പോള്&#x200d;, എല്&#x200d;.ഡി.എഫിന് മൂന്നിടത്തും വോട്ട് കുറഞ്ഞു. കല്&#x200d;പ്പറ്റയിലും മാനന്തവാടിയിലും എന്&#x200d;.ഡി.എക്ക് വോട്ട് കൂടിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്&#x200d; കുറവ്് വോട്ടുമാത്രമാണ് പാര്&#x200d;ലമെന്റ്  മണ്ഡലത്തില്&#x200d; എന്&#x200d;.ഡി.എയുടെ തുഷാര്&#x200d; വെള്ളാപ്പള്ളിക്ക് ലഭിച്ചത്. <br> <br>കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി എം.ഐ ഷാനവാസ് നേടിയ ആകെ വോട്ടിനേക്കാള്&#x200d; 54735 കൂടുതല്&#x200d; വോട്ടുകള്&#x200d; ഭൂരിപക്ഷത്തില്&#x200d; മാത്രം രാഹുലിന് ലഭിച്ചു. 2014ല്&#x200d; എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി സത്യന്&#x200d; മൊകേരിക്ക് 356165 വോട്ടാണ് ലഭിച്ചതെങ്കില്&#x200d; ഇത്തവണ എല്&#x200d;. ഡി.എഫ് സ്ഥാനാര്&#x200d;ത്ഥ ി സി.പി.ഐയിലെ പി. പി സുനീറിന് ലഭിച്ചത് 274597 വോട്ടുകള്&#x200d; മാത്രമാണ്. 81568 വോട്ടുകളുടെ കുറവ്. അതേ സമയം 2014ല്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായിരുന്ന എം.ഐ ഷാനവാസ് നേടിയത് 3,77,035 വോട്ടുകളാണ്. എന്നാല്&#x200d; ഇത്തവണ രാഹുലിന്റെ അക്കൗണ്ടില്&#x200d; വന്നത് 706371 വോട്ടുകള്&#x200d;. 329336 അധികവോട്ടുകള്&#x200d;. നിയമസഭാ മണ്ഡലങ്ങളില്&#x200d; എല്&#x200d;.ഡി.എഫിനേക്കാള്&#x200d; ഇരട്ടിയിലധികം വോട്ടുകളും യു.ഡി.എഫ് ലഭിച്ചു. 2014ല്&#x200d; മാനന്തവാടിയില്&#x200d; 8666 വോട്ടും സുല്&#x200d;ത്താന്&#x200d; ബത്തേരിയില്&#x200d; 8983 വോട്ടും എല്&#x200d;. ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിക്ക് അധികം ലഭിച്ചിരുന്നു എന്നാല്&#x200d; ഇത്തവണ മാനന്തവാടിയില്&#x200d; 54631 വോട്ടും, ബത്തേരിയില്&#x200d; 70465 വോട്ടും യു.ഡി.എഫിന് അധികം ലഭിച്ചു. കഴിഞ്ഞ വര്&#x200d;ഷം 1878 വോട്ടുകളുടെ മാത്ര ഭൂരിപക്ഷമുണ്ടായിരുന്ന കല്&#x200d;പ്പറ്റ മണ്ഡലത്തില്&#x200d; ഇത്തവണ അത് 63754 ആയി ഉയര്&#x200d;ത്താനും യു.ഡി.എഫിന് കഴിഞ്ഞു. <br><br>2014നെ അപേക്ഷിച്ച് മുഴുവന്&#x200d; നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വോട്ട് ശതമാനം വര്&#x200d;ധിപ്പിച്ചപ്പോള്&#x200d; എല്&#x200d;.ഡി.എഫിന് ഇടതുപക്ഷ എം.എ ല്&#x200d;.എമാര്&#x200d; വിജയിച്ച നാല് മണ്ഡലങ്ങളടക്കം മുഴുവന്&#x200d; മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥി ബി.ഡി.ജെ.എസിലെ തുഷാര്&#x200d; വെള്ളാപ്പള്ളിക്ക് കല്&#x200d;പ്പറ്റ, മാനന്തവാടി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്&#x200d; വോട്ട് കൂടിയെങ്കിലും മറ്റ് മണ്ഡലങ്ങളില്&#x200d; വലിയ തോതില്&#x200d; വോട്ട് ചോര്&#x200d;ച്ചയുണ്ടായി. കെട്ടിവെച്ച കാശ് പോലും ലഭിക്കാതെയാണ് തുഷാര്&#x200d; ചുരമിറങ്ങുന്നത്. ആകെ പോള്&#x200d; ചെയ്ത 1089961 വോട്ടുകളില്&#x200d; തുഷാറിന് 78816 വോട്ടുകള്&#x200d; മാത്രമാണ് ലഭിച്ചത്. 2014ല്&#x200d; മൊത്തം പോള്&#x200d; ചെയ്ത 9,14,015 വോട്ടില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി പി.ആര്&#x200d; രശ്മില്&#x200d;നാഥ് 80752 വോട്ടുകള്&#x200d; നേടിയിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടര്&#x200d;മാര്&#x200d; നല്&#x200d;കിയത്. എം.ഐ. ഷാനവാസിന് 410703 (49.86 ശ.മാ)ഉം, സി.പി.ഐയിലെ  അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23ശ.മാ)ഉം, എന്&#x200d;.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ)ഉം, ബി.ജെ.പിയിലെ സി.വാസുദേവന് 31687 (3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്&#x200d; വീണത്. അഞ്ച് വര്&#x200d;ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു .ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി എം.ഐ ഷാനവാസ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 20870 ലെത്തിയിരുന്നു. <br> സി.പി.ഐയിലെ സത്യന്&#x200d; മൊകേരിയെയായിരുന്നു ഇടത് സ്ഥാനാര്&#x200d;ത്ഥി. മൊത്തം പോള്&#x200d; ചെയ്ത 9,14,015 വോട്ടില്&#x200d; 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്&#x200d; സത്യന്&#x200d; മൊകേരിക്ക് 356165 വോട്ടും കിട്ടി.</p>



<figure class="wp-block-image"><img loading="lazy" width="931" height="332" src="https://www.chandrikadaily.com/wp-content/uploads/2019/05/WND-copy.jpg" alt="" class="wp-image-128358"/></figure>



<p><strong>യു.ഡിഎഫും, എല്&#x200d;.ഡി.എഫും തമ്മില്&#x200d;  അന്തരം 39.53 ശതമാനം വോട്ട് </strong><br> എ ഐ സി സി അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയിലും യു ഡി എഫിലും വയനാട് പാര്&#x200d;ലമെന്റ് മണ്ഡലത്തിലെ ജനാധിപത്യ-മതേതര വിശ്വാസികള്&#x200d; അര്&#x200d;പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും  ആഴമാണ് ചരിത്രവിജയത്തിന് കാരണമായതെന്ന് ഡി സി സി. മണ്ഡലത്തില്&#x200d; ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗര്&#x200d;ബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയില്&#x200d; ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്&#x200d; കുപ്രചാരണങ്ങളെയും വോട്ടര്&#x200d;മാര്&#x200d; തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്&#x200d;ഗാന്ധി തൊട്ടടുത്ത എതിര്&#x200d;സ്ഥാനാര്&#x200d;ഥി എല്&#x200d;ഡിഎഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോള്&#x200d; ചെയ്ത 10,92,197 വോട്ടില്&#x200d; 7,06,367 രാഹുല്&#x200d;ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ഥി തുഷാര്&#x200d; വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. പോള്&#x200d; ചെയ്ത വോട്ടില്&#x200d;  64.67 ശതമാനമാണ് രാഹുല്&#x200d;ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്&#x200d; വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53  ശതമാനമാണ് യുഡിഎഫ് എല്&#x200d;ഡിഎഫ് വോട്ട് അന്തരം. പാര്&#x200d;ലമെന്റ് മണ്ഡലത്തിലെ മുഴുവന്&#x200d; നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്&#x200d; നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; ഉണ്ടായ താത്കാലിക നേട്ടത്തെ എല്&#x200d; ഡി എഫിന്റെ വളര്&#x200d;ച്ചയും യു ഡി എഫിന്റെ തളര്&#x200d;ച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കള്&#x200d;ക്കു ഇപ്പോള്&#x200d; ബോധ്യമായി. അഞ്ചു വര്&#x200d;ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളില്&#x200d; നിന്ന് പാഠം ഉള്&#x200d;ക്കൊള്ളാതെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കു വോട്ടര്&#x200d;മാര്&#x200d; പ്രാധാന്യം നല്&#x200d;കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണമെന്നും ഡി.സി.സി</p>



<p><strong>മാനന്തവാടി നിയോജകമണ്ഡലത്തില്&#x200d; യു.ഡി.എഫിന് സമ്പൂര്&#x200d;ണ്ണ ആധിപത്യം</strong></p>



<p>പഞ്ചായത് രൂപീകരണത്തിന് ശേഷം ഇന്ന് വരെ സി പി എം ഉള്&#x200d;പ്പെട്ട മുന്നണി മാത്രം ഭരണം കൈയ്യാളിയിട്ടുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തില്&#x200d; യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി രാഹുല്&#x200d; ഗാന്ധിക്ക് ലഭിച്ചത് 2076 വോട്ടുകളുടെ ഭൂരിപക്ഷം. പലപ്പോഴും പേരിന് പോലും പ്രതിപക്ഷമില്ലാതെ സിപിഎം ന്റെ ചുവപ്പന്&#x200d; കോട്ടയായി അറിയപ്പെടുന്ന തിരുനെല്ലിയുലുള്&#x200d;പ്പെടെ രാഹുല്&#x200d; നേടിയ മേധാവിത്വം എല്&#x200d; ഡി എഫ് കമ്മറ്റികള്&#x200d;ക്ക് എത്ര കണക്കുകള്&#x200d; കൂട്ടിയിട്ടും ന്യായീകരിക്കാനാവുന്നില്ല. <br>
സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനത്തിലും പ്രചരണത്തിലും കലാശക്കൊട്ടിലുമടക്കം മേധാവിത്വം നേടിയിട്ടും പ്രചരണ കാലത്ത് എല്ലാവിധ സന്നാഹങ്ങളുമുപയോഗിച്ചിട്ടും പാര്&#x200d;ട്ടി വോട്ടുകള്&#x200d; പോലും കൈ അടയാളത്തില്&#x200d; പതിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ തുകയായി കണക്കാക്കപ്പെടുന്നത്. നിലവില്&#x200d; എല്&#x200d; ഡി എഫ് ഭരണം നടത്തുന്ന മാനന്തവാടി നഗരസഭയില്&#x200d; നിന്നും 11,176 വോട്ടുകളും തൊണ്ടര്&#x200d;നാട് പഞ്ചായത്തില്&#x200d; നിന്നും 4898 വോട്ടുകളും തവിഞ്ഞാല്&#x200d; പഞ്ചായത്തില്&#x200d; നിന്നും 9064 വോട്ടുകളും രാഹുല്&#x200d; ഗാന്ധിക്ക് അധികമായി ലഭിച്ചു. <br>
പനമരം 11869, എടവക-7610,വെള്ളമുണ്ട-9367 എന്നിങ്ങനെയാണ് മറ്റ പഞ്ചായത്തുകളില്&#x200d; നിന്നും യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം. 2014 ല്&#x200d; 8666 വോട്ടിന്റെ ഭൂരിപക്ഷം എല്&#x200d; ഡി എഫിന് ലഭിച്ച മാനന്തവാടിയില്&#x200d; നിന്നും ഈ വര്&#x200d;ഷം 54613 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് നേടാന്&#x200d; കഴിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 1307 വോട്ടിന്റെ ഭൂരിപക്ഷം എല്&#x200d; ഡി എഫിന് ലഭിച്ചിരുന്നു. <br>
മുമ്പെങ്ങുമില്ലാത്ത വിധം പ്രചരണ രംഗത്ത് തര്&#x200d;ക്കങ്ങള്&#x200d; മറന്ന് സജീവമായിട്ടും പാര്&#x200d;ട്ടി വോട്ടുകളില്&#x200d; തന്നെയുണ്ടായ ചോര്&#x200d;ച്ച വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; ചര്&#x200d;ച്ചകള്&#x200d; വഴി വെക്കും.</p>



<p><strong>12 സ്ഥാനാര്&#x200d;ത്ഥികള്&#x200d; നോട്ടക്ക് പിന്നില്&#x200d;</strong></p>



<p>വയനാട് മണ്ഡലത്തില്&#x200d; മത്സരിച്ച 12 സ്ഥാനാര്&#x200d;ത്ഥികള്&#x200d; നോട്ടക്ക് പിന്നിലായി. 2155 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ബിജു കാക്കത്തോട് (2090), കെ പത്മരാജന്&#x200d; (1887), കെ ഉഷ സി.പി. ഐ.എം.എല്&#x200d; (1424), ശ്രീജിത്ത് പി.ആര്&#x200d; (1208), പ്രവീണ്&#x200d; കെ.പി (1102), രാഹുല്&#x200d;ഗാന്ധി കെ (845), സെബാസ്റ്റ്യന്&#x200d; വയനാട് (550), ജോണ്&#x200d; പി.പി (544), തൃശൂര്&#x200d; നസീര്&#x200d; (523), നറുകര ഗോപി (489), കെ.എം ശിവപ്രസാദ് ഗാന്ധി (320) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് ലഭിച്ച വോട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-highest-votes-wayanad-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
