<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rahulgandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rahulgandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Feb 2026 17:08:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rahulgandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പുസ്തകം ഉദ്ധരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാവില്ല&#8217;: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം</title>
		<link>https://www.chandrikadaily.com/cant-stop-opposition-leader-from-quoting-book-congress-mp-karti-chidambaram.html</link>
					<comments>https://www.chandrikadaily.com/cant-stop-opposition-leader-from-quoting-book-congress-mp-karti-chidambaram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 04 Feb 2026 17:08:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[karthichithambaram]]></category>
		<category><![CDATA[LOKASABHA]]></category>
		<category><![CDATA[NARAVANE]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376781</guid>

					<description><![CDATA[പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കരസേനാ മേധാവി ജനറല്&#x200d; എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥാ പുസ്തകം ലോക്‌സഭയില്&#x200d; ഉദ്ധരിക്കാനുള്ള പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ നീക്കത്തെ പിന്തുണച്ച് കോണ്&#x200d;ഗ്രസ് എംപി കാര്&#x200d;ത്തി ചിദംബരം. പൊതുസമൂഹത്തില്&#x200d; ലഭ്യമായ വിവരങ്ങള്&#x200d; സഭയില്&#x200d; പറയുന്നതില്&#x200d; നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്&#x200d; സര്&#x200d;ക്കാരിന് കഴിയില്ലെന്ന് കാര്&#x200d;ത്തി ചിദംബരം പറഞ്ഞു.</p>
<p>ആധുനിക കാലത്ത് പുസ്തകം ഭൗതികമായി അച്ചടിക്കുന്നത് മാത്രമല്ല പ്രസിദ്ധീകരണമെന്നും ഇ-പബ്ലിക്കേഷനുകളും പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്&#x200d; ഇന്റര്&#x200d;നെറ്റില്&#x200d; വരുന്നതും പ്രസിദ്ധീകരണത്തിന്റെ പരിധിയില്&#x200d; വരുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തില്&#x200d; സര്&#x200d;ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങള്&#x200d; ഉള്ളതിനാലാണ് ഭരണപക്ഷം ഇതിനെ എതിര്&#x200d;ക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.</p>
<p>പുസ്തകത്തിലെ വിവരങ്ങള്&#x200d; തെറ്റാണെങ്കില്&#x200d; അത് തിരുത്തേണ്ടത് നരവനെ മാത്രമാണെന്നും അദ്ദേഹമല്ലാതെ മറ്റാര്&#x200d;ക്കും അത് നിഷേധിക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ജനറല്&#x200d; നരവനെയുടെ &#8216;ഫോര്&#x200d; സ്റ്റാര്&#x200d;സ് ഓഫ് ഡെസ്റ്റിനി&#8217; (Four Stars of Destiny) എന്ന പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d; രാഹുല്&#x200d; ഗാന്ധി സഭയില്&#x200d; ഉദ്ധരിക്കാന്&#x200d; ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഇതുവരെ അനുമതി നല്&#x200d;കിയിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cant-stop-opposition-leader-from-quoting-book-congress-mp-karti-chidambaram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭയില്‍ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/rahuls-speech-in-lok-sabha-blocked-again-eight-opposition-mps-who-protested-were-suspended.html</link>
					<comments>https://www.chandrikadaily.com/rahuls-speech-in-lok-sabha-blocked-again-eight-opposition-mps-who-protested-were-suspended.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 03 Feb 2026 10:44:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[parliamnet]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376665</guid>

					<description><![CDATA[ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലോക്സഭയില്&#x200d; ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞ് സ്പീക്കര്&#x200d;. ഇതിനു പിന്നാലെ സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്&#x200d; കീറി എറിഞ്ഞ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്തു. ഹൈബി ഈഡന്&#x200d;, ഡീന്&#x200d; കുര്യാക്കോസ് എന്നിവരുള്&#x200d;പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സഭയില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>ബഹളത്തിനൊടുവില്&#x200d; സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്&#x200d;, അമരീന്ദര്&#x200d; സിങ് രാജാ വാറിങ്, ഗുര്&#x200d;ദീപ് സിങ് ഓജ്ല, പ്രശാന്ത് പഡോലെ, കിരണ്&#x200d; കുമാര്&#x200d; റെഡ്ഡി, എസ്. വെങ്കട്ടരാമന്&#x200d; എന്നിവരാണ് സസ്പെന്&#x200d;ഷന്&#x200d; ലഭിച്ച മറ്റ് എംപിമാര്&#x200d;.</p>
<p>മുന്&#x200d; സൈനിക മേധാവി ജനറല്&#x200d; എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്&#x200d; രാഹുല്&#x200d; ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്&#x200d;പ്പുമായി ശബ്ദമുയര്&#x200d;ത്തി. ഇതോടെ സ്പീക്കര്&#x200d; പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്&#x200d; തനിക്ക് അനുവാദം നല്&#x200d;കണമെന്ന് രാഹുല്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d;, പറഞ്ഞ കാര്യം രാഹുലിന് ആവര്&#x200d;ത്തിക്കാന്&#x200d; പറ്റില്ലെന്ന് കിരണ്&#x200d; റിജിജു പറഞ്ഞു. വിഷയത്തില്&#x200d; ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.</p>
<p>രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്&#x200d; മറുപടി പറയാനാണ് രാഹുലിന് അനുമതി നല്&#x200d;കിയിട്ടുള്ളത് എന്ന് സ്പീക്കര്&#x200d; പറഞ്ഞു. ഒരിക്കല്&#x200d; റൂളിങ് നല്&#x200d;കിയാല്&#x200d; ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്&#x200d; മറ്റുള്ളവര്&#x200d;ക്ക് അവസരം നല്&#x200d;കുമെന്നും സ്പീക്കര്&#x200d; പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്&#x200d; മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്&#x200d; ചോദിച്ചു. കിരണ്&#x200d; റിജിജു തെറ്റിദ്ധരിപ്പിക്കാന്&#x200d; നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahuls-speech-in-lok-sabha-blocked-again-eight-opposition-mps-who-protested-were-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍</title>
		<link>https://www.chandrikadaily.com/it-is-not-modi-or-amit-shah-who-decides-what-rahul-gandhi-will-preach-kc-venugopal.html</link>
					<comments>https://www.chandrikadaily.com/it-is-not-modi-or-amit-shah-who-decides-what-rahul-gandhi-will-preach-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Feb 2026 05:12:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kcvenugopal]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376629</guid>

					<description><![CDATA[പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; എംപി. രാഹുല്&#x200d; ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്&#x200d; വ്യക്തമാക്കി. പാര്&#x200d;ലമെന്റ് ചര്&#x200d;ച്ചകളില്&#x200d; പ്രതിപക്ഷത്തെ അടിച്ചമര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>&#8216;പാര്&#x200d;ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്&#x200d; ഗാന്ധി സംസാരിക്കുമ്പോള്&#x200d; തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്&#x200d; രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,&#8217; കെ.സി വേണുഗോപാല്&#x200d; പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്&#x200d; പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്&#x200d;വേ മന്ത്രി ഉറപ്പൊന്നും നല്&#x200d;കിയിട്ടില്ലെും വേണുഗോപാല്&#x200d; പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്&#x200d; ചോദിച്ചുവാങ്ങുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാരും അത് അനുവദിക്കുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്&#x200d; കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്&#x200d; കേരളത്തെ പൂര്&#x200d;ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ട്രംപിന്റെ താല്പര്യങ്ങള്&#x200d;ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്&#x200d; തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്&#x200d; പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്&#x200d; തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-not-modi-or-amit-shah-who-decides-what-rahul-gandhi-will-preach-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യം&#8217;; രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/we-need-deepaks-who-will-not-bow-their-heads-when-the-sangh-parivar-poisons-the-country-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/we-need-deepaks-who-will-not-bow-their-heads-when-the-sangh-parivar-poisons-the-country-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Feb 2026 05:01:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376504</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. &#8216;ഉത്തരാഖണ്ഡ് സ്വദേശിയായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തരാഖണ്ഡില്&#x200d; കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരെ തടഞ്ഞ ദീപക് കുമാര്&#x200d; എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. സംഘപരിവാര്&#x200d; രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്&#x200d; തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്&#x200d; സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്&#x200d; പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">&#8216;ഉത്തരാഖണ്ഡ് സ്വദേശിയായ ദീപക് ഇന്ത്യയുടെ ഹീറോയാണ്. ബിജെപിയും സംഘപരിവാറും ദിനംപ്രതി ചവിട്ടിമെതിക്കാന്&#x200d; ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി ദീപക് പോരാടുകയാണ്. വെറുപ്പിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് ദീപക്. ഇതാണ് അവരെ കൂടുതല്&#x200d; ചൊടിപ്പിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട നിലയില്&#x200d; തുടരാനും ഭയം നിറച്ച് ചിലര്&#x200d;ക്കുമാത്രം ഭരണത്തില്&#x200d; തുടരാനും സംഘപരിവാര്&#x200d; മനഃപൂര്&#x200d;വം രാജ്യമെമ്പാടും സാമ്പത്തികവും സാമൂഹികവുമായ വിഷം പരത്തുകയാണ്. പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സര്&#x200d;ക്കാര്&#x200d; പരസ്യമായി പിന്തുണയ്ക്കുന്നു. വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തില്&#x200d; ഒരു രാജ്യത്തിനും പുരോഗമിക്കാന്&#x200d; കഴിയില്ല. സമാധാനമില്ലെങ്കില്&#x200d; വികസനം വെറും മുദ്രാവാക്യം മാത്രമാണ്. തലകുനിക്കാത്ത, ഭയപ്പെടാത്ത, ഭരണഘടനയ്‌ക്കൊപ്പം ശക്തമായി നിലകൊളളുന്ന കൂടുതല്&#x200d; ദീപക്കുമാരെ നമുക്കാവശ്യമാണ്. ഞങ്ങള്&#x200d; നിങ്ങള്&#x200d;ക്കൊപ്പമുണ്ട് സഹോദരാ, ഭയപ്പെടേണ്ട. താങ്കള്&#x200d; ഒരു സിംഹമാണ്&#8217;: രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; കുറിച്ചു.</div>
<div>
<p>ജനുവരി 26-നാണ് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്&#x200d; എഴുപതുകാരനായ വകീല്&#x200d; അഹമ്മദ് എന്ന കച്ചവടക്കാരന്റെ ബാബ സ്‌കൂള്&#x200d; ഡ്രസ് ആന്&#x200d;ഡ് മാച്ചിംഗ് സെന്റര്&#x200d; എന്ന കടയുടെ പേരിലെ ബാബ എന്ന വാക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ബഹളമുണ്ടാക്കിയത്. ഒരുകൂട്ടം ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കടയിലെത്തി അഹമ്മദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരെ നേരിടുകയുമായിരുന്നു.</p>
<p>ഇന്ത്യയില്&#x200d; മുസ്‌ലിംങ്ങള്&#x200d; രണ്ടാംകിട പൗരന്മാരാണോ എന്നും മുപ്പത് വര്&#x200d;ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരോട് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്&#x200d; എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്&#x200d;ക്കാണ് പ്രശ്‌നം എന്നുകൂടി ദീപക് ചോദിച്ചു. ദീപക്കിനെ പിന്തുണച്ച് സമീപത്തുളള യുവാക്കള്&#x200d; കൂടി രംഗത്തെത്തിയതോടെ ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പിന്തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയും ചെയ്തു</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-need-deepaks-who-will-not-bow-their-heads-when-the-sangh-parivar-poisons-the-country-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മാര്‍ത്ഥതയുള്ള നേതാവ്, വര്‍ഗീയതക്കെതിരായ ഉറച്ച ശബ്ദം: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍</title>
		<link>https://www.chandrikadaily.com/a-sincere-leader-a-firm-voice-against-communalism-shashi-tharoor-praises-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/a-sincere-leader-a-firm-voice-against-communalism-shashi-tharoor-praises-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 Jan 2026 12:05:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[shashitaroor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376282</guid>

					<description><![CDATA[വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്&#x200d; എം.പി. രാഹുല്&#x200d; ഗാന്ധി ആത്മാര്&#x200d;ത്ഥതയുള്ള നേതാവാണെന്നും വര്&#x200d;ഗീയതക്കെതിരായ പോരാട്ടത്തില്&#x200d; രാജ്യത്തെ ഏറ്റവും ഉറച്ച ശബ്ദമാണെന്നും തരൂര്&#x200d; പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, രാഹുല്&#x200d; ഗാന്ധി എന്നിവരുമായി ന്യൂഡല്&#x200d;ഹിയില്&#x200d; കഴിഞ്ഞ ദിവസം തരൂര്&#x200d; ചര്&#x200d;ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിക്കായി തരൂര്&#x200d; സജീവമായി ഇറങ്ങാനും കേരളത്തിലുടനീളം അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്&#x200d;കാനും തീരുമാനമായി.</p>
<p>കോണ്&#x200d;ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെ തരൂര്&#x200d; പൂര്&#x200d;ണ്ണമായും തള്ളി. &#8216;ഞാന്&#x200d; ഒരു കോണ്&#x200d;ഗ്രസുകാരനാണ്, പാര്&#x200d;ട്ടി വിട്ട് എങ്ങോട്ടും പോകില്ല. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവര്&#x200d;ത്തിക്കും&#8217; എന്ന് തരൂര്&#x200d; വ്യക്തമാക്കി.</p>
<p>വര്&#x200d;ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്&#x200d; ഗാന്ധിയെ എല്ലാവര്&#x200d;ക്കും ഇഷ്ടമാണെന്നും തനിക്കും അതില്&#x200d; മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-sincere-leader-a-firm-voice-against-communalism-shashi-tharoor-praises-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; വിജയോത്സവം ഉദ്ഘാടനം ചെയ്യും</title>
		<link>https://www.chandrikadaily.com/rahul-gandhi-in-kochi-today-vijayotsavam-will-be-inaugurated.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-in-kochi-today-vijayotsavam-will-be-inaugurated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 19 Jan 2026 05:13:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[Vijayotsavam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374563</guid>

					<description><![CDATA[മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥികളായി മത്സരിച്ച മുഴുവന്&#x200d; പേരെയും ഉള്&#x200d;പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്&#x200d; നടക്കും. മഹാപഞ്ചായത്ത് എന്ന പേരില്&#x200d; മറൈന്&#x200d; ഡ്രൈവില്&#x200d; നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്&#x200d; പതിനയ്യായിരം പേര്&#x200d; പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-in-kochi-today-vijayotsavam-will-be-inaugurated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനനായകന്‍ തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണം; സിനിമയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/jananayaka-attempts-to-stop-attack-on-tamil-culture-rahul-gandhi-supports-the-film.html</link>
					<comments>https://www.chandrikadaily.com/jananayaka-attempts-to-stop-attack-on-tamil-culture-rahul-gandhi-supports-the-film.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 Jan 2026 10:34:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Jananayagan]]></category>
		<category><![CDATA[kollywoodfilm]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373776</guid>

					<description><![CDATA[ന്യൂഡല്‍ഹി: വിജയ് നയകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം. &#8216;ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്‍ കഴിയില്ല&#8217;- രാഹുല്‍ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന &#8216;ജനനായകന്‍&#8217; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിജയ് നയകനായ ജനനായകന്&#x200d; സിനിമയുടെ പ്രദര്&#x200d;ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്&#x200d; ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.</p>
<p>&#8216;ജനനായകന്&#x200d; സിനിമയുടെ പ്രദര്&#x200d;ശനം തടയാന്&#x200d; വാര്&#x200d;ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്&#x200d;ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്&#x200d; കഴിയില്ല&#8217;- രാഹുല്&#x200d; കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്&#x200d; ഗാന്ധി പിന്തുണ അറിയിച്ചത്.</p>
<p>ആരാധകര്&#x200d; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന &#8216;ജനനായകന്&#x200d;&#8217; സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്&#x200d; ബെഞ്ച് നല്&#x200d;കിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് നല്&#x200d;കിയ അപ്പീലിലായിരുന്നു കോടതിയുടെ നിര്&#x200d;ണായക ഇടപെടല്&#x200d;.</p>
<p>രാഷ്ട്രീയത്തില്&#x200d; പ്രവേശിച്ച നടന്&#x200d; വിജയ്യുടെ അവസാന ചിത്രമായ &#8216;ജനനായകന്&#8217; സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന്റെ തീരുമാനത്തിനെതിരെ നിര്&#x200d;മാതാക്കളായ കെവിഎന്&#x200d; പ്രൊഡക്ഷന്&#x200d;സ് നല്&#x200d;കിയ ഹരജിയില്&#x200d; മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്&#x200d; ബെഞ്ചില്&#x200d; നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jananayaka-attempts-to-stop-attack-on-tamil-culture-rahul-gandhi-supports-the-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്</title>
		<link>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html</link>
					<comments>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 28 Dec 2025 02:42:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[indiabloc]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[thozhilurappscheme]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371173</guid>

					<description><![CDATA[5 മുതല്‍ പ്രക്ഷോഭം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യു.പി.എ സര്&#x200d;ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സര്&#x200d;ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്&#x200d;ഗ്രസ് തെരുവിലേക്ക്. ജനുവരി 5 മുതല്&#x200d; &#8216;തൊഴിലുറപ്പ് ബച്ചാവോ അഭിയാന്&#x200d;&#8217; എന്ന പേരില്&#x200d; വന്&#x200d; പ്രചാരണ പരിപാടികള്&#x200d; ആരംഭിക്കാന്&#x200d; ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം തീരുമാനിച്ചു.<br />
പദ്ധതി നിര്&#x200d;ത്തലാക്കിയ കേന്ദ്ര നടപടിയില്&#x200d; ജനരോഷം ആളിപ്പടരുകയാണെന്നും അതിന്റെ പ്രത്യാഘാതം മോദി സര്&#x200d;ക്കാര്&#x200d; നേരിടേണ്ടി വരുമെന്നും പാര്&#x200d;ട്ടി അ ധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ മുന്നറിയിപ്പ് നല്&#x200d;കി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന &#8216;വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്&#x200d; റോസ്ഗാര്&#x200d; ആന്&#x200d;ഡ് അജീവിക മിഷന്&#x200d; ഗ്രാമീണ്&#x200d;&#8217; (വി.ബി-ജി റാം ജി) നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്&#x200d;ഗ്രസിന്റെ തീരുമാനം. ജനുവരി 5 മുതല്&#x200d; രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസഭകള്&#x200d; ചേരുകയും കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനദ്രോഹ നയങ്ങള്&#x200d; വിശദീകരിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ ഭര ണഘടനാപരമായ തൊഴില്&#x200d; അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഖര്&#x200d;ഗെ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. പദ്ധതിയില്&#x200d;നിന്ന മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.<br />
&#8216;തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ല. അത് പാവപ്പെട്ടവന്റെ നിലനില്&#x200d;പ്പിനുള്ള അവകാശമാണ്. അതില്ലാതാക്കി പാവപ്പെട്ടവരെ അടിമകളാക്കാനാണ് മോദി സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. ജനങ്ങളുടെ രോഷം അവര്&#x200d; വൈകാതെ തിരിച്ചറിയും.&#8217;-ഖര്&#x200d;ഗെ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഫണ്ട് വിഹിതത്തില്&#x200d; കേന്ദ്രം വരുത്തിയ മാറ്റം കേരളം ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങള്&#x200d;ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രാഹുല്&#x200d; ചുണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് ചേര്&#x200d;ന്ന യോഗത്തില്&#x200d; സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്&#x200d; തുടങ്ങിയ നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്&#x200d; തൊഴിലുറപ്പ് വിഷയം സജീവമായി ഉയര്&#x200d;ത്താനാണ് പാര്&#x200d;ട്ടി തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിത രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/unnav-rape-case-atijeevita-met-rahul-gandhi-hhh.html</link>
					<comments>https://www.chandrikadaily.com/unnav-rape-case-atijeevita-met-rahul-gandhi-hhh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 14:06:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[unnaocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370520</guid>

					<description><![CDATA[10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജന്&#x200d;പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്&#x200d; ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച. അതിജീവിതയെയും മാതാവിനെയും ഡല്&#x200d;ഹി പൊലീസ് വലിച്ചിഴച്ച സംഭവത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ജര്&#x200d;മന്&#x200d; സന്ദര്&#x200d;ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു രാഹുല്&#x200d; ഗാന്ധിയുടെ ഇടപെടല്&#x200d;. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും അതിജീവിത രാഹുലിനോട് ഉന്നയിച്ചു.</p>
<p>ബലാത്സംഗക്കേസില്&#x200d; ബി.ജെ.പി മുന്&#x200d; നേതാവായ കുല്&#x200d;ദീപ് സിങ് സെങ്കാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്&#x200d;ഹി ഹൈകോടതി വിധിക്കെതിരെയാണ് അതിജീവിത ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധം ആരംഭിച്ച് മിനിറ്റുകള്&#x200d;ക്കകം അതിജീവിതയെയും അവരുടെ മാതാവിനെയും ഡല്&#x200d;ഹി പൊലീസ് അവിടെ നിന്ന് വലിച്ചിഴച്ച് മാറ്റിയിരുന്നു.</p>
<p>അതിജീവിതയ്ക്കെതിരായ പൊലീസ് നടപടിയെ രാഹുല്&#x200d; ഗാന്ധി രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു. അനീതിക്കെതിരെ ശബ്ദമുയര്&#x200d;ത്തിയ കൂട്ടബലാത്സംഗത്തിനിരയായ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബലാത്സംഗം ചെയ്യുന്നവര്&#x200d;ക്ക് ജാമ്യം നല്&#x200d;കി അതിജീവിതകളെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്നത് എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു. “നാം വെറും ഒരു മൃത സമ്പദ്‌വ്യവസ്ഥയായി മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ഒരു മൃത സമൂഹമായി മാറുകയാണ്” എന്നും രാഹുല്&#x200d; എക്‌സില്&#x200d; കുറിച്ചു.</p>
<p>2017ല്&#x200d; ഉത്തര്&#x200d;പ്രദേശിലെ ഉന്നാവില്&#x200d; അന്ന് ബി.ജെ.പി എം.എല്&#x200d;.എയായിരുന്ന കുല്&#x200d;ദീപ് സിങ് സെങ്കാര്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് റായ്ബറേലിയില്&#x200d; ഉണ്ടായ വാഹനാപകടത്തില്&#x200d; പെണ്&#x200d;കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടര്&#x200d;ന്ന് സെങ്കാറിനും കൂട്ടാളികള്&#x200d;ക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് ഇയാളെ ബി.ജെ.പിയില്&#x200d; നിന്ന് പുറത്താക്കിയത്.</p>
<p>ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; മരിച്ചിരുന്നു. ഈ കേസില്&#x200d; കുല്&#x200d;ദീപ് സിങ് സെങ്കാര്&#x200d; ഉള്&#x200d;പ്പെടെ ഏഴ് പ്രതികള്&#x200d;ക്ക് 10 വര്&#x200d;ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സെങ്കാറിന്റെ സഹോദരന്&#x200d; അതുല്&#x200d; സെങ്കാറും കേസിലെ പ്രതിയാണ്. പെണ്&#x200d;കുട്ടിയുടെ പിതാവിനെ മര്&#x200d;ദിച്ച ശേഷം വ്യാജ കേസില്&#x200d; കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnav-rape-case-atijeevita-met-rahul-gandhi-hhh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നാവോ കേസ്: അതിജീവിതയുടെ മാതാവിന് നേരെയുള്ള അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം</title>
		<link>https://www.chandrikadaily.com/unnao-case-rahul-gandhi-criticizes-the-center-for-the-violence-against-atijeethas-mother-hh.html</link>
					<comments>https://www.chandrikadaily.com/unnao-case-rahul-gandhi-criticizes-the-center-for-the-violence-against-atijeethas-mother-hh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 13:34:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[Unnao case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370516</guid>

					<description><![CDATA[ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.</p>
<p>നീതിക്കായി ശബ്ദമുയർത്തിയതാണോ അവർ ചെയ്ത തെറ്റെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡകനു ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുന്നതും ഏത് തരത്തിലുള്ള നീതിയാണെന്നും രാഹുൽ ചോദിച്ചു.</p>
<p>“നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ചത്ത സമൂഹമായി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്; നിസ്സഹായതയും ഭയവും അനീതിയുമല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.</p>
<p>പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പെൺകുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnao-case-rahul-gandhi-criticizes-the-center-for-the-violence-against-atijeethas-mother-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
