<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>railwaystation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/railwaystation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Jan 2026 02:23:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>railwaystation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഷെഡ് തീപിടിത്തം: വിശദീകരണവുമായി റെയിൽവേ</title>
		<link>https://www.chandrikadaily.com/thrissur-railway-station-parking-shed-fire-railways-with-explanation.html</link>
					<comments>https://www.chandrikadaily.com/thrissur-railway-station-parking-shed-fire-railways-with-explanation.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 05 Jan 2026 02:23:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[railwaystation]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372610</guid>

					<description><![CDATA[റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന ആരോപണം അധികൃതർ നിഷേധിച്ചു]]></description>
										<content:encoded><![CDATA[<p>തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡ്ഡിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന ആരോപണം അധികൃതർ നിഷേധിച്ചു. പാർക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്നും പിന്നീട് അത് പടർന്നതാണെന്നും റെയിൽവേ വ്യക്തമാക്കി.</p>
<p>ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകിയെന്ന വാദവും റെയിൽവേ തള്ളി. കോർപ്പറേഷനിൽ നിന്നൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ സ്വന്തം സ്ഥലത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം.</p>
<p>സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും തീപിടിത്തത്തിൽ അവ നശിച്ചതായി റെയിൽവേ അറിയിച്ചു. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. തീപിടിത്തത്തിൽ റെയിൽവേയുടെ ടവർ വാഗണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ഉടൻ സ്ഥലത്തുനിന്ന് നീക്കിയതായും അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-railway-station-parking-shed-fire-railways-with-explanation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു</title>
		<link>https://www.chandrikadaily.com/huge-fire-in-thrissur-railway-station-bike-parking-many-bikes-were-burnt.html</link>
					<comments>https://www.chandrikadaily.com/huge-fire-in-thrissur-railway-station-bike-parking-many-bikes-were-burnt.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 04 Jan 2026 02:03:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[railwaystation]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372491</guid>

					<description><![CDATA[തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷന്&#x200d; ബൈക്ക് പാര്&#x200d;ക്കിംഗില്&#x200d; വന്&#x200d; തീപിടുത്തം. നിരവധി ബൈക്കുകള്&#x200d; കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഏകദേശം 600 ബൈക്കുകള്&#x200d; പാര്&#x200d;ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്&#x200d;വശത്തായുള്ള പാര്&#x200d;ക്കിംഗിലാണ് തീപിടിത്തം.</p>
<p>റെയില്&#x200d;വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്&#x200d;ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്&#x200d;ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്&#x200d; കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്&#x200d; തുടരുകയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huge-fire-in-thrissur-railway-station-bike-parking-many-bikes-were-burnt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയില്‍വേ സ്‌റ്റേഷന്‍ സമീപത്തെ 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണം: റെയില്‍വേ ആവശ്യം തള്ളി ബെവ്‌കോ</title>
		<link>https://www.chandrikadaily.com/17-bevco-outlets-near-railway-station-shifted-bevco-rejects-railway-demand.html</link>
					<comments>https://www.chandrikadaily.com/17-bevco-outlets-near-railway-station-shifted-bevco-rejects-railway-demand.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 02 Jan 2026 06:28:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bevco outlet]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372209</guid>

					<description><![CDATA[വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയച്ചത്.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സംസ്ഥാനത്ത് റെയില്&#x200d;വേ സ്‌റ്റേഷനുകളുടെ സമീപത്ത് പ്രവര്&#x200d;ത്തിക്കുന്ന 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്&#x200d; മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്&#x200d;വേ രംഗത്തെത്തി. മദ്യപര്&#x200d; സ്‌റ്റേഷന്&#x200d; പരിസരത്ത് നിന്നും ട്രെയിനുകളില്&#x200d; കയറുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്&#x200d;വേയുടെ ആവശ്യം.</p>
<p>കോട്ടയം ജില്ലയില്&#x200d; ആറു ഔട്ട്‌ലറ്റുകള്&#x200d; മാറ്റണമെന്ന നിര്&#x200d;ദേശമാണ് റെയില്&#x200d;വേ നല്&#x200d;കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്‌ലറ്റുകള്&#x200d; വീതം മാറ്റണമെന്നും കത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>വര്&#x200d;ക്കലയില്&#x200d; പെണ്&#x200d;കുട്ടിയെ ട്രെയിനില്&#x200d; നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് റെയില്&#x200d;വേ ബെവ്‌കോയ്ക്ക് കത്തയച്ചത്. റെയില്&#x200d;വേ സ്‌റ്റേഷനുകളുടെ സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്&#x200d; ഉള്ളതിനാലാണ് കൂടുതല്&#x200d; മദ്യപര്&#x200d; ട്രെയിനുകളില്&#x200d; കയറുന്നതെന്നും ഇതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് റെയില്&#x200d;വേയുടെ വാദം.</p>
<p>എന്നാല്&#x200d; റെയില്&#x200d;വേയുടെ ഈ ആവശ്യം ബെവ്‌കോ പൂര്&#x200d;ണമായും തള്ളിയിട്ടുണ്ട്. മദ്യപര്&#x200d; സ്‌റ്റേഷന്&#x200d; പരിസരത്ത് പ്രവേശിക്കുന്നത് തടയേണ്ടത് റെയില്&#x200d;വേയുടെ ഉത്തരവാദിത്തമാണെന്നും, റെയില്&#x200d;വേ പൊലീസാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്നും ബെവ്‌കോ വ്യക്തമാക്കി. ഔട്ട്‌ലറ്റുകള്&#x200d; മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ബെവ്‌കോ നിലപാട് സ്വീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/17-bevco-outlets-near-railway-station-shifted-bevco-rejects-railway-demand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി</title>
		<link>https://www.chandrikadaily.com/metro-train-stuck-in-tunnel-in-chennai-passengers-walked-and-reached-the-station.html</link>
					<comments>https://www.chandrikadaily.com/metro-train-stuck-in-tunnel-in-chennai-passengers-walked-and-reached-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 02 Dec 2025 06:41:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[metrotrain]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366351</guid>

					<description><![CDATA[ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ചെന്നൈ മെട്രോയില്&#x200d; സാങ്കേതിക തകരാര്&#x200d; കാരണം ട്രെയിന്&#x200d; തുരങ്കത്തിനുള്ളില്&#x200d; നിലച്ചതിനെ തുടര്&#x200d;ന്ന് യാത്രക്കാര്&#x200d; റെയില്&#x200d; പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്&#x200d;ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്&#x200d;ച്ചെയാണ് സെന്&#x200d;ട്രല്&#x200d; മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്&#x200d; ട്രെയിന്&#x200d; അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്&#x200d; കുടുങ്ങിയ നിലയിലായിരുന്നു. തുടര്&#x200d;ന്ന് അധികൃതരുടെ നിര്&#x200d;ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്&#x200d;നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്&#x200d; അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ  വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്&#x200d; ഭാഗത്താണ് തകരാര്&#x200d; ഉണ്ടായത് എന്നു മെട്രോ റെയില്&#x200d; അധികൃതര്&#x200d; അറിയിച്ചു. തകരാറിലായ ട്രെയിന്&#x200d; ഉടന്&#x200d; ലൈനില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്തുകയും രാവിലെ 6.20 ഓടെ സര്&#x200d;വീസ് പൂര്&#x200d;ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്&#x200d;ക്ക് ഉണ്ടായ അസൗകര്യത്തില്&#x200d; ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്&#x200d; അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/metro-train-stuck-in-tunnel-in-chennai-passengers-walked-and-reached-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളികള്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/sanitation-workers-found-a-human-leg-at-alappuzha-railway-station.html</link>
					<comments>https://www.chandrikadaily.com/sanitation-workers-found-a-human-leg-at-alappuzha-railway-station.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Nov 2025 08:47:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364164</guid>

					<description><![CDATA[ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ആലപ്പുഴ റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്&#x200d; മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇന്ന് രാവിലെ എറണാകുളം ആലപ്പുഴ മെമു ട്രെയിന്&#x200d; യാര്&#x200d;ഡിലേക്ക് മാറ്റിയതിന് ശേഷം ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കെത്തിയ തൊഴിലാളികളാണ് ഈ മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. രാവിലെ ഏകദേശം ഒമ്പത് മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയില്&#x200d; എത്തിയ മെമു ട്രെയിന്&#x200d; പരിശോധിക്കുമ്പോഴാണ് സംഭവം റിപ്പോര്&#x200d;ട്ട് ചെയ്തത്. ട്രെയിനിന്റെ അടിഭാഗത്ത് എവിടെയെങ്കിലും കുടുങ്ങിയ നിലയില്&#x200d; നിന്ന് ട്രാക്കിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്&#x200d;ന്നു റെയില്&#x200d;വേ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.<br />
രണ്ടുമുതല്&#x200d; മൂന്നുദിവസം പഴക്കമുള്ളതായാണ് കണ്ടെത്തിയ അവശിഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്&#x200d;. ആലപ്പുഴ,കൊല്ലം,കോട്ടയം,ഷോര്&#x200d;ണൂര്&#x200d;,എറണാകുളം,ആലപ്പുഴ എന്നിങ്ങനെ പല ജില്ലകളിലൂടെയും സര്&#x200d;വീസ് നടത്തുന്ന മെമു ട്രെയിനാണിത്. അതിനാല്&#x200d; മനുഷ്യാവശിഷ്ടം മറ്റ് ജില്ലകളില്&#x200d; നടന്ന അപകടത്തിന്റെ ഭാഗമായിരിക്കാമെന്ന സാധ്യതയും ഒഴിവാക്കിയിട്ടില്ല. വിവിധ ജില്ലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്&#x200d; ട്രാക്കില്&#x200d; എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. തിരിച്ചറിയലിന് ഡിഎന്&#x200d;എ പരിശോധന ഉള്&#x200d;പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanitation-workers-found-a-human-leg-at-alappuzha-railway-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്</title>
		<link>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html</link>
					<comments>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 05 Nov 2025 18:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362180</guid>

					<description><![CDATA[റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.]]></description>
										<content:encoded><![CDATA[<p>ട്രെയിന്&#x200d; യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; പൊലീസുകാര്&#x200d;ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്&#x200d;ശന നിര്&#x200d;ദേശം. വര്&#x200d;ക്കലയില്&#x200d; പെണ്&#x200d;കുട്ടിയെ യാത്രക്കാരന്&#x200d; ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്&#x200d;വേ പൊലീസിനു പുറമേ ആവശ്യമെങ്കില്&#x200d; ലോക്കല്&#x200d; സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്&#x200d;ക്കാലികമായി റെയില്&#x200d;വേ സ്‌റ്റേഷനിലേക്ക് നല്&#x200d;കി സുരക്ഷ കര്&#x200d;ശനമാക്കാനാണ് നിര്&#x200d;ദേശം.</p>
<p>ട്രെയിനുകളില്&#x200d; പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്&#x200d;ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്&#x200d; പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്&#x200d;ദേശം. ഇവര്&#x200d;ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്&#x200d;ക്കുളളില്&#x200d; മദ്യപിച്ച നിലയില്&#x200d; കണ്ടെത്തിയാല്&#x200d; അടുത്ത സ്‌റ്റേഷനില്&#x200d; ഇറക്കി, പൊലീസ് സ്‌റ്റേഷനില്&#x200d; എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/porter-at-kochuveli-railway-station-arrested-for-allegedly-abusing-actress-on-the-pretext-of-helping-her.html</link>
					<comments>https://www.chandrikadaily.com/porter-at-kochuveli-railway-station-arrested-for-allegedly-abusing-actress-on-the-pretext-of-helping-her.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 02:39:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[misbehave]]></category>
		<category><![CDATA[railwaystation]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361450</guid>

					<description><![CDATA[തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തിയ ശേഷം ട്രാക്കിലേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്&#x200d; കൊച്ചുവേളി (തിരുവനന്തപുരം നോര്&#x200d;ത്ത്) റെയില്&#x200d;വേ സ്റ്റേഷനിലെ പോര്&#x200d;ട്ടര്&#x200d; അറസ്റ്റില്&#x200d;. അരുണ്&#x200d; എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.</p>
<p>ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്&#x200d; എത്താന്&#x200d; സഹായിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്&#x200d; മോശമായി പെരുമാറിയത്. റെയില്&#x200d;വേ ലൈന്&#x200d; മുറിച്ചുകടക്കാതെ നിര്&#x200d;ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. തുടര്&#x200d;ന്ന് ട്രെയിന്&#x200d; കയറി അപ്പുറത്തെത്തിയ ശേഷം ട്രാക്കിലേക്കിറങ്ങാന്&#x200d; ശ്രമിക്കുന്നതിനിടെ ഇയാള്&#x200d; ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.</p>
<p>സംഭവത്തില്&#x200d; റെയില്&#x200d;വേ അധികൃതര്&#x200d;ക്ക് പരാതി നല്&#x200d;കിയെങ്കിലും പോര്&#x200d;ട്ടറെ ന്യായീകരിച്ചാണ് ഇടപെട്ടതെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് നടി പോലീസില്&#x200d; പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ അരുണിനെ ജോലിയില്&#x200d;നിന്ന് സസ്പെന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/porter-at-kochuveli-railway-station-arrested-for-allegedly-abusing-actress-on-the-pretext-of-helping-her.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു; പ്രതിസന്ധിയിലായി യാത്രക്കാര്‍</title>
		<link>https://www.chandrikadaily.com/parpanangadi-railway-station-suffered-power-outage-for-several-hours-passengers-are-in-trouble.html</link>
					<comments>https://www.chandrikadaily.com/parpanangadi-railway-station-suffered-power-outage-for-several-hours-passengers-are-in-trouble.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Oct 2025 15:37:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359785</guid>

					<description><![CDATA[ടിക്കറ്റ് കൗണ്ടറിന് സമീപവും സ്‌റ്റേഷന്‍ മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് പരപ്പനങ്ങാടി റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; യാത്രക്കാരെ പ്രതിസന്ധിയിലാക്കി മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. സ്‌റ്റേഷനില്&#x200d; ഏറ്റവും തിരക്കേറിയ സമയത്താണ് വൈദ്യുതി തസ്സപ്പെട്ടത്.</p>
<p>രാത്രി 7.08ന് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് സ്‌റ്റേഷനിലെത്തുമ്പോള്&#x200d; വെളിച്ചമില്ലാത്ത സാഹചര്യമായിരുന്നു. വെയിറ്റിങ് ഹാളുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ഫൂട്ട് ഓവര്&#x200d;ബ്രിഡ്ജിലോ വെളിച്ചമുണ്ടായിരുന്നില്ല. ടിക്കറ്റ് കൗണ്ടറിന് സമീപവും സ്‌റ്റേഷന്&#x200d; മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്. വൈദ്യുതി തടസ്സം സംഭവിച്ച് ഒരു മണിക്കൂര്&#x200d; പിന്നിട്ടിട്ടും സ്‌റ്റേഷനില്&#x200d; വെളിച്ചം പുനഃസ്ഥാപിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parpanangadi-railway-station-suffered-power-outage-for-several-hours-passengers-are-in-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിന്‍ യാത്രക്കാരന്‍ ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി എഡിജിപി ഇന്റലിജന്‍സ്</title>
		<link>https://www.chandrikadaily.com/train-passenger-died-without-getting-an-ambulance.html</link>
					<comments>https://www.chandrikadaily.com/train-passenger-died-without-getting-an-ambulance.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 03:10:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[railwaystation]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358320</guid>

					<description><![CDATA[മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; ആംബുലന്&#x200d;സ് കിട്ടാത്തതിനെ തുടര്&#x200d;ന്ന് ട്രെയിന്&#x200d; യാത്രക്കാരന്&#x200d; പ്ലാറ്റ്‌ഫോമില്&#x200d; കിടന്ന് മരിച്ച സംഭവത്തില്&#x200d; റിപ്പോര്&#x200d;ട്ട് തേടി എഡിജിപി ഇന്റലിജന്&#x200d;സ്. എഡിജിപി പി.വിജയനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്&#x200d;ട്ട് തേടിയത്. ഷൊര്&#x200d;ണൂര്&#x200d; റെയില്&#x200d;വേ പൊലീസ് സിഐ രമേഷ് ആണ് കേസ് അന്വേഷിക്കുക. ശ്രീജിത്തിന്റെ സഹയാത്രികയും സുഹൃത്തുമായ സൂര്യയുടെയും ഡോ. അഭിനവിന്റെയും മൊഴിയെടുത്തു. ഡോ. അഭിനവാണ് ആദ്യഘട്ടത്തില്&#x200d; ശ്രീജിത്തിനെ സിപിആര്&#x200d; നല്&#x200d;കി പരിചരിച്ചത്. മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.</p>
<p>കഴിഞ്ഞ ആഴ്ചയാണ് മുളങ്കുന്നത്തുകാവ് റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; യുവാവ് മരിച്ചത്. തിങ്കളാഴ്ച പുലര്&#x200d;ച്ചെയാണ് ആംബുലന്&#x200d;സ് കിട്ടാതെ അരമണിക്കൂറോളം മുളങ്കുന്നത്തുകാവ് റെയില്&#x200d;വേ പ്ലാറ്റ്‌ഫോമില്&#x200d; ചാലക്കുടി സ്വദേശിയായ ആദിവാസി യുവാവ് ശ്രീജിത്തിന് കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയില്&#x200d; എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്&#x200d;ന്നാണ് ശ്രീജിത്ത് മരിച്ചത്. സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മുളങ്കുന്നത്തുകാവ് റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; എത്തിയിട്ടും ആംബുലന്&#x200d;സ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്‌ഫോമില്&#x200d; കിടന്നു എന്നാണ് ആക്ഷേപം.</p>
<p>എന്നാല്&#x200d;, യുവാവിന് ചികിത്സ നല്&#x200d;കുന്നതില്&#x200d; വീഴ്ചയുണ്ടായില്ലെന്ന് പറഞ്ഞ് ദക്ഷിണ റെയില്&#x200d;വെ രംഗത്തെത്തിയിരുന്നു. തൃശൂര്&#x200d; സ്‌റ്റേഷനില്&#x200d; ആംബുലന്&#x200d;സ് എത്താന്&#x200d; ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാര്&#x200d; ബഹളം ഉണ്ടാക്കിയത് തടസ്സങ്ങള്&#x200d; ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലന്&#x200d;സ് സ്‌റ്റേഷനില്&#x200d; വൈകിയെത്തിയതെന്നും റെയില്&#x200d;വെയുടെയുടെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-passenger-died-without-getting-an-ambulance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് മദ്യലഹരിയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞു; വിദ്യാര്‍ഥികള്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/kottayam-drunken-stone-thrower-at-train-the-students-are-under-arrest.html</link>
					<comments>https://www.chandrikadaily.com/kottayam-drunken-stone-thrower-at-train-the-students-are-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Sep 2025 17:02:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355442</guid>

					<description><![CDATA[Kottayam drunken stone thrower at train; The students are under arrest
]]></description>
										<content:encoded><![CDATA[<p>കോട്ടയത്ത് മദ്യലഹരിയില്&#x200d; ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പിടിയില്&#x200d;. വൈക്കം റോഡ് റെയില്&#x200d;വേ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം.</p>
<p>സെപ്റ്റംബര്&#x200d; ഒന്&#x200d;പതിന് രാജ്യറാണി എക്‌സ്പ്രസ്സിന് നേരെയായിരുന്നു രണ്ട് വിദ്യാര്&#x200d;ഥികള്&#x200d; കല്ലെറിഞ്ഞത്. ആര്&#x200d;പിഎഫ് ആണ് വിദ്യാര്&#x200d;ഥികളെ പിടികൂടിയത്. രണ്ട് പേരെയും ഏറ്റുമാനൂര്&#x200d; ജുവനെയില്&#x200d; കോടതിയില്&#x200d; ഹാജരാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottayam-drunken-stone-thrower-at-train-the-students-are-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
