<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rajasthan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajasthan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Nov 2025 06:14:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rajasthan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html</link>
					<comments>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 06:14:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[election commision]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363952</guid>

					<description><![CDATA[ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: വോട്ടര്&#x200d; പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്&#x200d;) ജോലിയിലെ കടുത്ത സമ്മര്&#x200d;ദ്ദം രാജസ്ഥാനിലും ഒരു ബി.എല്&#x200d;.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്&#x200d; അധ്യാപകനായ മുകേഷ് ജാന്&#x200d;ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്&#x200d; ചാടി ആത്മഹത്യ ചെയ്തത്.</p>
<p>മുകേഷിന്റെ വസ്ത്രത്തില്&#x200d; നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്&#x200d; എസ്.ഐ.ആര്&#x200d; ജോലിയിലെ അമിത സമ്മര്&#x200d;ദ്ദവും, സൂപ്പര്&#x200d;വൈസറുടെ സമ്മര്&#x200d;ദ്ദവും, സസ്പെന്&#x200d;ഷന്&#x200d; ഭീഷണിയും മൂലം താന്&#x200d; ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്&#x200d; ബി.എല്&#x200d;.ഒ അനീഷ് ജോര്&#x200d;ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ജയ്പൂര്&#x200d; കല്&#x200d;വാഡ് ധര്&#x200d;മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്&#x200d; ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്&#x200d; നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്&#x200d;വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്&#x200d;ത്തിയ നിലയില്&#x200d; കണ്ടെത്തി. ട്രെയിന്&#x200d; തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്&#x200d;ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്&#x200d;ക്ക് കൈമാറി.</p>
<p>മുകേഷ് കടുത്ത മാനസിക സമ്മര്&#x200d;ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്&#x200d; ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്&#x200d; നിന്ന് സസ്പെന്&#x200d;ഷന്&#x200d; ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.</p>
<p>കെറളം കണ്ണൂര്&#x200d; പയ്യന്നൂര്&#x200d; രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്&#x200d;ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്&#x200d; തൂങ്ങി മരിച്ചത്. വോട്ടര്&#x200d; പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്&#x200d; കടുത്ത സമ്മര്&#x200d;ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്&#x200d;ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്&#x200d; പോയിരിക്കെ ജീവന്&#x200d; അവസാനിപ്പിച്ചതായും പറയപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ ഭീകര ദുരന്തം: ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html</link>
					<comments>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 10:06:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360711</guid>

					<description><![CDATA[ശക്തമായ വൈദ്യുതാഘാതം മൂലം ബസില്‍ തീപിടിച്ചുവെന്നും അതില്‍ സഞ്ചരിച്ചിരുന്ന തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനിലെ മനോഹര്&#x200d;പൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഭീകര ദുരന്തത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടു. തോഡി ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് 11,000 വോള്&#x200d;ട്ട് ഹൈടെന്&#x200d;ഷന്&#x200d; വൈദ്യുതി ലൈനില്&#x200d; തട്ടിയതോടെയാണ് തീപിടിത്തമുണ്ടായത്.</p>
<p>ശക്തമായ വൈദ്യുതാഘാതം മൂലം ബസില്&#x200d; തീപിടിച്ചുവെന്നും അതില്&#x200d; സഞ്ചരിച്ചിരുന്ന തൊഴിലാളികള്&#x200d;ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തില്&#x200d; മൂന്നു പേരാണ് മരിച്ചത്. ഇവരില്&#x200d; രണ്ട് പേര്&#x200d; അച്ഛനും മകളും ആണെന്നാണ് പ്രാഥമിക വിവരം.</p>
<p>ബസിന്റെ മുകളില്&#x200d; ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയ ഉടന്&#x200d; തന്നെ ശക്തമായ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. ബസ് പൂര്&#x200d;ണമായും അഗ്‌നിക്കിരയായി. അപകടസമയത്ത് ബസില്&#x200d; 60 തൊഴിലാളികളുണ്ടായിരുന്നു. ഷാപുര്&#x200d; പ്രദേശത്തെ ഇഷ്ടിക ചൂളകളില്&#x200d; ജോലി ചെയ്യുന്നവരാണ് എല്ലാവരും.</p>
<p>ദീപാവലി ആഘോഷം കഴിഞ്ഞ് ഉത്തര്&#x200d;പ്രദേശിലെ പിലിഭിത്തില്&#x200d; നിന്ന് തൊഴിലിടങ്ങളിലേക്ക് മടങ്ങിയവരാണ് ഇവര്&#x200d;. യാത്രയ്ക്കായി ബസിന്റെ മേല്&#x200d;ക്കൂരയില്&#x200d; വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായും ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയതിനെ തുടര്&#x200d;ന്ന് അതിന് തീപിടിച്ചതായും പൊലീസ് വ്യക്തമാക്കി.</p>
<p>മേല്&#x200d;ക്കൂരയില്&#x200d; സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിച്ചതും തീപിടിത്തം വ്യാപിക്കാന്&#x200d; കാരണമായതും റിപ്പോര്&#x200d;ട്ടുകളുണ്ട്. സമീപവാസികള്&#x200d; വേഗത്തില്&#x200d; എത്തി രക്ഷാപ്രവര്&#x200d;ത്തനം ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 12 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html</link>
					<comments>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 17:03:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358493</guid>

					<description><![CDATA[പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. ]]></description>
										<content:encoded><![CDATA[<p>ചൊവ്വാഴ്ച ഉച്ചയ്ക്ക് തായത്ത് ഗ്രാമത്തിന് സമീപം ജയ്സാല്&#x200d;മീറില്&#x200d; നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന എയര്&#x200d;കണ്ടീഷന്&#x200d; സ്ലീപ്പര്&#x200d; ബസ്സിന് തീപിടിച്ച് പത്ത് മരണം. പതിനാറ് പേര്&#x200d;ക്ക് പൊള്ളലേറ്റ് പരിക്കേല്&#x200d;ക്കുകയും ചെയ്തു. പരിക്കേറ്റവരില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പരിക്കേറ്റവരെ ജയ്സാല്&#x200d;മീറിലെ ജവഹര്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച ശേഷം ജോധ്പൂരിലേക്ക് റഫര്&#x200d; ചെയ്തു. ഇവരില്&#x200d; ഭൂരിഭാഗം പേര്&#x200d;ക്കും 70% വരെ പൊള്ളലേറ്റതായി പറയപ്പെടുന്നു. ജയ്സാല്&#x200d;മീറില്&#x200d; നിന്ന് 20 കിലോമീറ്റര്&#x200d; അകലെയുള്ള യുദ്ധ മ്യൂസിയം കടക്കുന്നതിനിടെ ബസിന്റെ പിന്&#x200d;ഭാഗത്ത് നിന്നാണ് തീ പടര്&#x200d;ന്നതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സ്വകാര്യ ബസില്&#x200d; 57 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത ചൂട് കാരണം രക്ഷാപ്രവര്&#x200d;ത്തനം വൈകിയതിനാല്&#x200d; മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; വൈകുന്നേരം വരെ വാഹനത്തിനുള്ളില്&#x200d; തന്നെ കിടന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>ഫയര്&#x200d;ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂര്&#x200d;ണമായും കത്തിനശിച്ചതായി മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; ഫയര്&#x200d; ഓഫീസര്&#x200d; കൃഷ്ണപാല്&#x200d; സിംഗ് റാത്തോഡ് പറഞ്ഞു. &#8216;ഞങ്ങളുടെ സംഘം തീ അണച്ചെങ്കിലും, 10 മുതല്&#x200d; 12 വരെ യാത്രക്കാര്&#x200d; ജീവനോടെ കത്തിക്കരിഞ്ഞതായി ഭയപ്പെടുന്നു,&#8217; മിസ്റ്റര്&#x200d; റാത്തോഡ് പറഞ്ഞു.</p>
<p>ദൃക്സാക്ഷികളുടെ വിവരണമനുസരിച്ച്, തീപിടിത്തത്തില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തില്&#x200d; നിരവധി യാത്രക്കാര്&#x200d; ഓടുന്ന വാഹനത്തില്&#x200d; നിന്ന് പുറത്തേക്ക് ചാടി. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തയ്യാട് ഗ്രാമത്തിലെ താമസക്കാരും വഴിയാത്രക്കാരും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; സഹായിക്കാന്&#x200d; സ്ഥലത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-killeed-in-sleeper-bus-fire-inn-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html</link>
					<comments>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 01:43:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357002</guid>

					<description><![CDATA[ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്&#x200d; സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്&#x200d; (ഐസിയു) ഉണ്ടായ വന്&#x200d; തീപിടിത്തത്തില്&#x200d; ആറ് രോഗികള്&#x200d; മരിച്ചതായി തിങ്കളാഴ്ച പുലര്&#x200d;ച്ചെ അധികൃതര്&#x200d; അറിയിച്ചു.</p>
<p>ട്രോമ ഐസിയുവില്&#x200d; ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടുണ്ടായതിനാല്&#x200d; തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്&#x200d; ട്രോമ സെന്റര്&#x200d; ഇന്&#x200d; ചാര്&#x200d;ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.</p>
<p>തീ പടര്&#x200d;ന്ന് പിടിച്ച ട്രോമ ഐസിയുവില്&#x200d; 11 രോഗികളുണ്ടായിരുന്നുവെന്ന് ഡോ.ധക്കാദ് പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്&#x200d; രണ്ട് ഐസിയുകളുണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. ഞങ്ങള്&#x200d;ക്ക് അവിടെ 24 രോഗികളുണ്ടായിരുന്നു; 11 ട്രോമ ഐസിയുവിലും 13 പേര്&#x200d; സെമി ഐസിയുവിലും. ട്രോമ ഐസിയുവില്&#x200d; ഒരു ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ട് ഉണ്ടായി, തീ അതിവേഗം പടര്&#x200d;ന്ന് വിഷവാതകങ്ങള്&#x200d; പുറപ്പെടുവിച്ചു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്&#x200d; ടീമും നഴ്സിംഗ് ഓഫീസര്&#x200d;മാരും വാര്&#x200d;ഡ് ബോയ്സും ചേര്&#x200d;ന്ന് ഉടന്&#x200d; തന്നെ അവരെ ട്രോളികളില്&#x200d; കയറ്റി രക്ഷപെടുത്തി ICU വില്&#x200d; നിന്ന് കഴിയുന്നത്ര രോഗികളെ കൊണ്ടുവന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവരില്&#x200d; ആറ് രോഗികളും വളരെ ഗുരുതരമാണ്; CPR ഉപയോഗിച്ച് അവരെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; വളരെ ശ്രമിച്ചു, പക്ഷേ അവരെ രക്ഷിക്കാനായില്ല,&#8217; ആശുപത്രി അധികൃതര്&#x200d; പറഞ്ഞു.</p>
<p>അഞ്ച് രോഗികള്&#x200d; ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മരിച്ചവരില്&#x200d; രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡെക്സ്‌ട്രോമെത്തോര്‍ഫാന്‍ അടങ്ങിയ കഫ് സിറപ്പുകള്‍ നിരോധിച്ച് രാജസ്ഥാന്‍</title>
		<link>https://www.chandrikadaily.com/rajasthan-bans-cough-syrups-containing-dextromethorphan.html</link>
					<comments>https://www.chandrikadaily.com/rajasthan-bans-cough-syrups-containing-dextromethorphan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 05:50:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cough syrups]]></category>
		<category><![CDATA[dextromethorphan]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356776</guid>

					<description><![CDATA[കെയ്‌സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെയും വിതരണം നിരോധിച്ചു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;/ന്യൂഡല്&#x200d;ഹി: കഫ് സിറപ്പുകള്&#x200d; കഴിച്ച് മൂന്ന് കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d; ശക്തമായ നടപടി സ്വീകരിച്ചു. ഡെക്‌സ്ട്രോമെത്തോര്&#x200d;ഫാന്&#x200d; അടങ്ങിയ കഫ് സിറപ്പുകളുടെ വില്&#x200d;പ്പന നിരോധിച്ചിരിക്കുകയാണ്. കെയ്‌സണ്&#x200d;സ് ഫാര്&#x200d;മ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെയും വിതരണം നിരോധിച്ചു.</p>
<p>ഡ്രഗ് കണ്&#x200d;ട്രോളര്&#x200d;  രാജാറാം ശര്&#x200d;മ്മയെ സസ്പെന്&#x200d;ഡ് ചെയ്തതായി അധികൃതര്&#x200d; അറിയിച്ചു. വിഷയത്തില്&#x200d; സമഗ്രമായ അന്വേഷണം നടത്താന്&#x200d; മുഖ്യമന്ത്രി ഭജനലാല്&#x200d; ശര്&#x200d;മ്മ നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. കുട്ടികള്&#x200d;ക്കും ഗര്&#x200d;ഭിണികള്&#x200d;ക്കും ദോഷകരമായേക്കാവുന്ന മരുന്നുകളില്&#x200d; ആവശ്യമായ മുന്നറിയിപ്പുകള്&#x200d; വ്യക്തമായി രേഖപ്പെടുത്തണമെന്നും സര്&#x200d;ക്കാര്&#x200d; ഉത്തരവിട്ടു.</p>
<p>ഇതിനിടെ, രണ്ട് വയസിന് താഴെയുള്ള കുട്ടികള്&#x200d;ക്ക് ചുമ മരുന്ന് നല്&#x200d;കുന്നത് പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്&#x200d;ദ്ദേശം പുറപ്പെടുവിച്ചു. മരുന്നുകള്&#x200d; ഡോക്ടറുടെ നിര്&#x200d;ദേശപ്രകാരവും ക്ലിനിക്കല്&#x200d; പരിശോധനകള്&#x200d;ക്ക് ശേഷവുമാണ് നല്&#x200d;കേണ്ടതെന്ന് കേന്ദ്രത്തിന്റെ മാര്&#x200d;ഗനിര്&#x200d;ദേശത്തില്&#x200d; വ്യക്തമാക്കി. മരുന്ന് നല്&#x200d;കുന്നതിന് മുമ്പ് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>എന്നാല്&#x200d;, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ കേന്ദ്ര ഏജന്&#x200d;സികള്&#x200d; കഫ് സിറപ്പുകളില്&#x200d; അപകടകരമായ രാസപദാര്&#x200d;ത്ഥങ്ങള്&#x200d; കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. എന്&#x200d;സിഡിസി, നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ തുടങ്ങിയ ഏജന്&#x200d;സികളുടെ സംയുക്ത പരിശോധനയിലാണ് ഈ നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajasthan-bans-cough-syrups-containing-dextromethorphan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/rajasthan-high-court-says-students-going-to-coaching-centres-should-not-be-allowed-to-appear-for-board-exams.html</link>
					<comments>https://www.chandrikadaily.com/rajasthan-high-court-says-students-going-to-coaching-centres-should-not-be-allowed-to-appear-for-board-exams.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Sep 2025 09:15:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbsc]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[rbsc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355020</guid>

					<description><![CDATA[ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നതായും ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ)ക്കും രാജസ്ഥാനിലെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ആര്‍ബിഎസ്ഇ)ക്കും കോടതി ആവശ്യപ്പെട്ടു.
]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: ക്ലാസില്&#x200d; ഹാജരാകാതെ കോച്ചിങ് സെന്ററുകളിലേക്ക് പോകുന്ന വിദ്യാര്&#x200d;ത്ഥികളെ ബോര്&#x200d;ഡ് പരീക്ഷകളില്&#x200d; പങ്കെടുക്കാന്&#x200d; അനുവദിക്കരുതെന്ന് രാജസ്ഥാനിലെ ഹൈക്കോടതി നിര്&#x200d;ദേശിച്ചു. ഒമ്പത് മുതല്&#x200d; 12 വരെ ക്ലാസുകളിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; സ്‌കൂളില്&#x200d; ഹാജരാകുന്നതായും ഉറപ്പാക്കാന്&#x200d; സെന്&#x200d;ട്രല്&#x200d; ബോര്&#x200d;ഡ് ഓഫ് സെക്കന്&#x200d;ഡറി എജ്യുക്കേഷന്&#x200d; (സിബിഎസ്ഇ)ക്കും രാജസ്ഥാനിലെ ബോര്&#x200d;ഡ് ഓഫ് സെക്കന്&#x200d;ഡറി എജ്യുക്കേഷന്&#x200d; (ആര്&#x200d;ബിഎസ്ഇ)ക്കും കോടതി ആവശ്യപ്പെട്ടു.</p>
<p>&#8216;എല്ലാ സ്‌കൂളുകളിലും കോച്ചിങ് സെന്ററുകളിലും പെട്ടെന്നുള്ളതും ക്രമരഹിതവുമായ പരിശോധനകള്&#x200d; നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങള്&#x200d; (എസ്ഐടി) രൂപീകരിക്കാന്&#x200d; രാജസ്ഥാന്&#x200d; സംസ്ഥാനത്തോടും എല്ലാ ബോര്&#x200d;ഡുകളോടും നിര്&#x200d;ദേശിച്ചിട്ടുണ്ട്. അത്തരം സ്‌കൂളുകളില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; ഹാജരാകാതിരിക്കുകയും സ്‌കൂള്&#x200d; സമയങ്ങളില്&#x200d; കോച്ചിങ് സെന്ററുകളില്&#x200d; അവര്&#x200d; ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്&#x200d;, സ്‌കൂളുകള്&#x200d;ക്കും കോച്ചിങ് സെന്ററുകളും ഉള്&#x200d;പ്പെടെ ഉത്തരവാദികളായവര്&#x200d;ക്കെതിരെ നിയമപ്രകാരം ഉചിതമായ കര്&#x200d;ശന നടപടി സ്വീകരിക്കും&#8217; കോടതി വ്യക്തമാക്കി.</p>
<p>വിദ്യാര്&#x200d;ത്ഥികളെ കോച്ചിങ് സെന്ററുകളിലേക്ക് മാറ്റുന്നത് അക്കാദമിക പ്രവര്&#x200d;ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സെഷന്റെ പകുതിയോളം പഠനം നഷ്ടപ്പെട്ട വിദ്യാര്&#x200d;ത്ഥികള്&#x200d; ബോര്&#x200d;ഡ് പരീക്ഷ എഴുതാന്&#x200d; യോഗ്യരല്ലന്ന് കോടതി പറഞ്ഞു.</p>
<p>മുന്&#x200d;പ് മൂന്ന് സ്‌കൂളുകളില്&#x200d; ഗുരുതരമായ പോരായ്മകള്&#x200d; കണ്ടെത്തി, സിബിഎസ്ഇ താല്&#x200d;ക്കാലിക അഫിലിയേഷന്&#x200d; പിന്&#x200d;വലിക്കല്&#x200d; അടക്കം പിഴ ചുമത്തിയിരുന്നു. അന്വേഷണത്തിന് നാല് ആഴ്ച പരിഹാര സമയമുണ്ടെന്ന് കോടതി വ്യക്തമാക്കി, സ്‌കൂളുകള്&#x200d;ക്ക് നിയമപരമായ പ്രതിരോധം തേടാനാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajasthan-high-court-says-students-going-to-coaching-centres-should-not-be-allowed-to-appear-for-board-exams.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ വന്‍ മഴക്കെടുതി; സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗര്‍ത്തമായി മാറി</title>
		<link>https://www.chandrikadaily.com/heavy-rain-in-rajasthan-the-surwal-dam-overflowed-and-a-large-part-of-the-land-became-a-crater.html</link>
					<comments>https://www.chandrikadaily.com/heavy-rain-in-rajasthan-the-surwal-dam-overflowed-and-a-large-part-of-the-land-became-a-crater.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 10:22:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351630</guid>

					<description><![CDATA[രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; വന്&#x200d; മഴക്കെടുതിയില്&#x200d; സവായ് മധോപൂര്&#x200d; ജില്ലയില്&#x200d; വന്&#x200d; ഗര്&#x200d;ത്തം രൂപപ്പെട്ടു. തുടര്&#x200d;ച്ചയായ മഴയെത്തുടര്&#x200d;ന്ന് സുര്&#x200d;വാള്&#x200d; അണക്കെട്ട്  കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. നിരവധി ഗ്രാമങ്ങളില്&#x200d; വെള്ളപ്പൊക്കം രൂക്ഷമാണ്.</p>
<p>സുര്&#x200d;വാള്&#x200d;, ധനോലി, ഗോഗോര്&#x200d;, ജാദവത, ശേഷ, മച്ചിപുര എന്നിവയുള്&#x200d;പ്പെടെയുള്ള മുഴുവന്&#x200d; ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയില്&#x200d;പ്പെട്ടു. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാല്&#x200d; ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; തടസ്സപ്പെട്ടിരിക്കുകയാണ്.</p>
<p>കനത്ത മഴയും അതിനെത്തുടര്&#x200d;ന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്&#x200d;ക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങള്&#x200d; പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്. </p>
<p>മഴയെത്തുടര്&#x200d;ന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂര്&#x200d; റോഡ് സര്&#x200d;വീസ് ലെയ്ന്&#x200d; പൂര്&#x200d;ണ്ണമായും വെള്ളത്തിനടിയിലകപ്പെട്ടു. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയര്&#x200d;ന്നത് നിരവധി റെസിഡന്&#x200d;ഷ്യല്&#x200d; കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. റോഡുകള്&#x200d;ക്ക് പുറമെ, വീടുകളിലും സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലും വെള്ളം കയറിട്ടുണ്ട്. </p>
<p>വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്നും നാഷണല്&#x200d; ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്&#x200d; എച്ച് എ ഐ) നിര്&#x200d;മ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങള്&#x200d; തകരാറിലായതാണ് വെള്ളക്കെട്ട് കൂടാന്&#x200d; കാരണമെന്നും അവര്&#x200d; പറയുന്നു. ലാല്&#x200d;സോട്ട് ബൈപാസ് കല്&#x200d;വെര്&#x200d;ട്ടില്&#x200d; വലിയ വെള്ളക്കെട്ടും റോഡില്&#x200d; വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-in-rajasthan-the-surwal-dam-overflowed-and-a-large-part-of-the-land-became-a-crater.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/bjp-leader-arrested-for-murdering-his-wife-with-the-help-of-his-girlfriend.html</link>
					<comments>https://www.chandrikadaily.com/bjp-leader-arrested-for-murdering-his-wife-with-the-help-of-his-girlfriend.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 18 Aug 2025 12:16:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[death]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350749</guid>

					<description><![CDATA[ആഗസ്ത് 10 നാണ് സംഭവം നടന്നത്. 
]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ അജ്മീറില്&#x200d; കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്&#x200d; ബിജെപി നേതാവ് രോഹിത് സെയ്‌നിയെ അറസ്റ്റ് ചെയ്തു. ആഗസ്ത് 10 നാണ് സംഭവം നടന്നത്. </p>
<p>ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്&#x200d;ക്കാനാണ് പ്രതി ശ്രമിച്ചത്. കേസില്&#x200d; സെയ്‌നിയും കാമുകി റിതുവും അറസ്റ്റ് ചെയ്തിട്ടുണ്ട്. </p>
<p>റൂറല്&#x200d; അഡീഷണല്&#x200d; എസ്.പി. ദീപക് കുമാര്&#x200d; അറസ്റ്റിനെ സ്ഥിരീകരിച്ച്, 24 മണിക്കൂറിനുള്ളില്&#x200d; കേസ് തെളിഞ്ഞതായി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജുവിനെ സംശയാസ്പദമായ സാഹചര്യത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആദ്യം, അജ്ഞാതര്&#x200d; ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടുവെന്നായിരുന്നു രോഹിത് പൊലീസിനോട് പറഞ്ഞത്. എന്നാല്&#x200d; ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊഴികളില്&#x200d; വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. </p>
<p>തുടര്&#x200d;ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്&#x200d; രോഹിത് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്തു. റിതുവുമായുള്ള ദീര്&#x200d;ഘകാല പ്രണയബന്ധവും, റിതുവിന്റെ സമ്മര്&#x200d;ദവും കാരണം തന്നെയാണ് സഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-arrested-for-murdering-his-wife-with-the-help-of-his-girlfriend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളി നിറങ്ങള്&#x200d; ദേഹത്താക്കാന്&#x200d; വിസമ്മതിച്ചു; രാജസ്ഥാനില്&#x200d; യുവാവിനെ കഴുത്ത് ഞെരിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html</link>
					<comments>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Mar 2025 05:28:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[holi]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333792</guid>

					<description><![CDATA[ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ ഇരിക്കുമ്പോൾ അശോക്, ബബ്ലു, കലുറാം എന്നിവർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു]]></description>
										<content:encoded><![CDATA[<p>ദൗസ: ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കഴുത്തുഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസയിലാണ് കൊലപാതകം. മത്സര പരീക്ഷക്ക് ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന 25കാരൻ ഹൻസ് രാജ് മീണയാണ് കൊല്ലപ്പെട്ടത്.</p>
<p>ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ ഇരിക്കുമ്പോൾ അശോക്, ബബ്ലു, കലുറാം എന്നിവർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വിസമ്മതിച്ച ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു.</p>
<p>സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p>ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത സുരക്ഷയിലാണ്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലെ 100 ലധികം മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി കെട്ടിയിരിക്കുകയാണ്. അയോധ്യയിൽ ജുമുഅ നിസ്‌കാരം രണ്ട് മണിയിലേക്ക് മാറ്റിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനിലെ ഗ്രാമത്തില്&#x200d; ഭൂരിഭാഗം പേരും മതം മാറി; ക്രിസ്ത്യന്&#x200d; പള്ളി ക്ഷേത്രമാക്കി, പാസ്റ്റര്&#x200d; പൂജാരിയുമായി</title>
		<link>https://www.chandrikadaily.com/most-people-in-a-village-in-rajasthan-converted-to-christianity-christian-church-turned-into-a-temple-pastor-becomes-priest.html</link>
					<comments>https://www.chandrikadaily.com/most-people-in-a-village-in-rajasthan-converted-to-christianity-christian-church-turned-into-a-temple-pastor-becomes-priest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 06:18:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[christians]]></category>
		<category><![CDATA[hindu]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333323</guid>

					<description><![CDATA[മൂന്ന് വര്&#x200d;ഷം പഴക്കമുള്ള ക്രിസ്ത്യന്&#x200d; പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത്.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ ഗോത്ര വര്&#x200d;ഗ ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികളില്&#x200d; ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചതോടെ ചര്&#x200d;ച്ച് ക്ഷേത്രമാക്കി മാറ്റി. ഇതോടെ പാസ്റ്റര്&#x200d; പൂജാരിയുമായി. ബന്&#x200d;സ്വര ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്&#x200d; അകലെയുള്ള സോദ്‌ലദുധ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വന്&#x200d; പൊലീസ് സുരക്ഷയിലാണ് ചടങ്ങുകള്&#x200d; നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്.</p>
<p>മൂന്ന് വര്&#x200d;ഷം പഴക്കമുള്ള ക്രിസ്ത്യന്&#x200d; പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത്. പാസ്റ്റര്&#x200d; ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്&#x200d; നടന്നത്. ഗരാസിയയുടേത് ഉള്&#x200d;പ്പെടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പാണ് ഇവര്&#x200d; ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഇതില്&#x200d; 30 കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ആരെയും നിര്&#x200d;ബന്ധിച്ചില്ലെന്നും സ്വമനസാലെയാണ് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ സ്വന്തം ഭൂമിയില്&#x200d; നിര്&#x200d;മിച്ച പള്ളിയാണിത്.</p>
<p>ഇവിടെ ഇപ്പോള്&#x200d; ഭൈരവ മൂര്&#x200d;ത്തിയാണ് പ്രതിഷ്ഠ. ശ്രീരാമന്റെ ഒരു ചിത്രവും ഒരു കസേരയില്&#x200d; വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയത്. പള്ളിക്ക് കാവി നിറം നല്&#x200d;കുകയും കുരിശിനു പകരം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങള്&#x200d; മതിലില്&#x200d; വരച്ചു ചേര്&#x200d;ക്കുകയും ചെയ്തു. ഗ്രാമത്തെ സംരക്ഷിക്കുന്ന ഒരു കാവല്&#x200d; ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികള്&#x200d; വിശദീകരിച്ചു.</p>
<p>ഞായറാഴ്ച പ്രാര്&#x200d;ഥനകള്&#x200d;ക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്നു ഗരാസിയ പറഞ്ഞു. ഹാളിന്റെ മേല്&#x200d;ക്കൂരയുടെ ആകൃതിയില്&#x200d; മാറ്റം വരുത്തുമെന്നും വ്യക്തമാക്കി. &#8216;എന്റെ ജീവിതത്തില്&#x200d; വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്&#x200d; ഏകദേശം ഒന്നര വര്&#x200d;ഷം മുമ്പ് ഞാന്&#x200d; ഒരു ഘര്&#x200d; വാപസി നടത്തി.</p>
<p>ഇപ്പോള്&#x200d; എന്റെ മതത്തിലേക്ക് തിരികെ വരാന്&#x200d; കഴിഞ്ഞതില്&#x200d; എനിക്ക് സന്തോഷമുണ്ട്,&#8217; ഗൗതം ഫ്രീ പ്രസ് ജേര്&#x200d;ണലിനോട് പറഞ്ഞു. തന്നെ പിന്തുടര്&#x200d;ന്ന് 45 പേര്&#x200d; ക്രിസ്തുമതത്തിലേക്ക് പരിവര്&#x200d;ത്തനം ചെയ്തതായും ഇപ്പോള്&#x200d; അവരില്&#x200d; 30 പേര്&#x200d; വീണ്ടും ഹിന്ദുമതം സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>30 വര്&#x200d;ഷം മുന്&#x200d;പാണ് ഗരാസിയ ക്രിസ്തുമതം സ്വീകരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് സോദാലദൂധയില്&#x200d; ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ വ്യക്തി ഗൗതം ആണെന്നാണ് റിപ്പോര്&#x200d;ട്ട്. താമസിയാതെ ആ പ്രദേശത്ത് ക്രിസ്ത്യാനികളുടെ എണ്ണ വര്&#x200d;ധിച്ചു. കാലക്രമേണ ഗരാസിയ പാസ്റ്റര്&#x200d; ആവുകയായിരുന്നു.</p>
<p>അദ്ദേഹം തന്റെ കുടിലില്&#x200d; ഞായറാഴ്ച പ്രാര്&#x200d;ത്ഥനാ യോഗങ്ങള്&#x200d; സംഘടിപ്പിക്കുമായിരുന്നു. പിന്നീട് വിവിധ സംഘടനകളുടെ സാമ്പത്തിക സഹായത്താല്&#x200d; പള്ളി പണിയുകയായിരുന്നു. ഇതിനെത്തുടര്&#x200d;ന്ന് നിരവധി ഗ്രാമീണര്&#x200d; ക്രിസ്തുമതം സ്വീകരിച്ചു. എന്നാല്&#x200d; ഈയിടെ ഗൗതമും അദ്ദേഹത്തിന്റെ രണ്ട് ആണ്&#x200d;മക്കളും അവരുടെ കുടുംബങ്ങളും മറ്റ് ബന്ധുക്കളും ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. ഗൗതമിന്റെ ഭാര്യ ഇതുവരെ ഹിന്ദുമതം സ്വീകരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/most-people-in-a-village-in-rajasthan-converted-to-christianity-christian-church-turned-into-a-temple-pastor-becomes-priest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
