<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rajinikanth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajinikanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 05 Nov 2025 15:29:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rajinikanth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രജനികാന്ത് നായകനായി, കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം;  &#8216;തലൈവര്‍ 173&#8217; പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/rajinikanth-starrer-kamal-haasan-produced-thalaiver-173-announced.html</link>
					<comments>https://www.chandrikadaily.com/rajinikanth-starrer-kamal-haasan-produced-thalaiver-173-announced.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 15:29:26 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Thalaiver 173]]></category>
		<category><![CDATA[thamilmovie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362162</guid>

					<description><![CDATA[സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി 'തലൈവര്‍ 173' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദക്ഷിണേന്ത്യന്&#x200d; ചലച്ചിത്രലോകത്തിലെ രണ്ട് സൂപ്പര്&#x200d;താരങ്ങള്&#x200d; വീണ്ടും ഒന്നിക്കുന്നു. രജനികാന്ത് നായകനായും കമല്&#x200d; ഹാസന്&#x200d; നിര്&#x200d;മ്മാതാവായും എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സുന്ദര്&#x200d; സി.യുടെ സംവിധാനത്തില്&#x200d; ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി &#8216;തലൈവര്&#x200d; 173&#8217; എന്ന പേരാണ് നല്&#x200d;കിയിരിക്കുന്നത്.</p>
<p>അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്കമല്&#x200d; ഹാസന്&#x200d; സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ ഉദാഹരണമായിരിക്കും ഈ ചിത്രം. തമിഴ് സിനിമയിലെ ഒരു നാഴികക്കല്ലായി മാറാനാണ് ആരാധകര്&#x200d; പ്രതീക്ഷിക്കുന്നത്.</p>
<p>രാജ് കമല്&#x200d; ഫിലിംസ് ഇന്റര്&#x200d;നാഷണല്&#x200d; ബാനറിലാണ് ചിത്രം നിര്&#x200d;മിക്കുന്നത്. ബാനറിന്റെ 44-ാം വാര്&#x200d;ഷികാഘോഷത്തിന്റെ ഭാഗമായി തന്നെയാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ചിത്രം റെഡ് ജയന്റ് മൂവീസ് ആണ് തിയറ്ററുകളിലേക്ക് എത്തിക്കുക.</p>
<p>ഇപ്പോള്&#x200d; നെല്&#x200d;സണ്&#x200d; ഒരുക്കുന്ന &#8216;ജയിലര്&#x200d; 2&#8217;-ല്&#x200d; അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂര്&#x200d;ത്തിയാക്കിയശേഷം &#8216;തലൈവര്&#x200d; 173&#8217;-ല്&#x200d; ജോയിന്&#x200d; ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്&#x200d;ഷം ആരംഭിച്ച് 2027-ലെ പൊങ്കല്&#x200d; റിലീസിനായി ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>&#8216;അരമനൈ&#8217; സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ജനപ്രീതി നേടിയ സുന്ദര്&#x200d; സി. ഇതിനകം നാല്പതോളം തമിഴ് ചിത്രങ്ങള്&#x200d; സംവിധാനം ചെയ്തിട്ടുള്ളവനാണ്. കമല്&#x200d; ഹാസന്&#x200d; നായകനായ &#8216;അന്&#x200d;ബേ ശിവം&#8217; എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് വലിയ ശ്രദ്ധ ലഭിച്ചത്. സുന്ദര്&#x200d; സി.യുടെ അടുത്ത ചിത്രം നയന്&#x200d;താര നായികയായ &#8216;മൂക്കുത്തി അമ്മന്&#x200d; 2&#8217; ആണെന്ന് അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajinikanth-starrer-kamal-haasan-produced-thalaiver-173-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയര്&#x200d;ലാന്&#x200d;ഡില്&#x200d; രജനികാന്തിന്റെ ജയ്ലര്&#x200d; ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസണ്&#x200d;</title>
		<link>https://www.chandrikadaily.com/11rajinikanths-jailer-show-in-ireland-sanju-samson-as-the-chief-guest.html</link>
					<comments>https://www.chandrikadaily.com/11rajinikanths-jailer-show-in-ireland-sanju-samson-as-the-chief-guest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Aug 2023 10:52:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Sanju Samson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270774</guid>

					<description><![CDATA[ഏഴാം ക്ലാസ് മുതല്&#x200d; രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്&#x200d;ശിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കളക്ഷന്&#x200d; റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച് &#8216;ജയിലര്&#x200d;&#8217; 10 ദിവസത്തിനുള്ളില്&#x200d; 500 കോടി താണ്ടി പ്രദര്&#x200d;ശനം തുടരുമ്പോള്&#x200d; അയര്&#x200d;ലന്&#x200d;ഡില്&#x200d; ചിത്രത്തിനായി സ്‌പെഷ്യല്&#x200d; ഷോ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായത് മലയാളി ക്രിക്കറ്റര്&#x200d; സഞ്ജു സാംസണ്&#x200d; ആയിരുന്നു. അയര്&#x200d;ലന്&#x200d;ഡില്&#x200d; പര്യടനം നടത്തുന്ന ഇന്ത്യന്&#x200d; ടീമില്&#x200d; അംഗമാണ് സഞ്ജു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="zxx" dir="ltr"><a href="https://t.co/yFzE2dWbBp">pic.twitter.com/yFzE2dWbBp</a></p>
<p>&mdash; Prem 2.0 (@premrpk_) <a href="https://twitter.com/premrpk_/status/1693279134469009905?ref_src=twsrc%5Etfw">August 20, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റര്&#x200d; നയാല്&#x200d; ഒബ്രിയന്&#x200d; സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. സഞ്ജുവും ഋതുരാജ് ഗെയ്ക്‌വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റര്&#x200d; പറഞ്ഞു.</p>
<p>ഏഴാം ക്ലാസ് മുതല്&#x200d; രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്&#x200d;ശിച്ചിട്ടുണ്ട്. സഞ്ജു കഴിഞ്ഞ മാസം രജനികാന്തിനെ വീട്ടിലെത്തി സന്ദര്&#x200d;ശിച്ച ചിത്രം വൈറലായിരുന്നു. 21 വര്&#x200d;ഷത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൂടിക്കാഴ്ച്ചയിലൂടെ സാധിച്ചതെന്ന് സഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11rajinikanths-jailer-show-in-ireland-sanju-samson-as-the-chief-guest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്&#x200d;മാതാവ് വി.എ ദുരൈക്ക് കൈതാങ്ങായി നടന്&#x200d; രജനികാന്ത്</title>
		<link>https://www.chandrikadaily.com/save-producer.html</link>
					<comments>https://www.chandrikadaily.com/save-producer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Mar 2023 07:11:49 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Jayasurya]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[save life]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242057</guid>

					<description><![CDATA[നിര്&#x200d;മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്&#x200d; രജനികാന്ത്]]></description>
										<content:encoded><![CDATA[<p>നിര്&#x200d;മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്&#x200d; രജനികാന്ത്. ദുരൈയുമായി ഫോണില്&#x200d; സംസാരിക്കുകയും ചികിത്സാ ചെലവുകള്&#x200d; ഏറ്റെടുക്കാമെന്ന് അറിയിച്ചാതായും റിപ്പോര്&#x200d;ട്ട്. കൂടാതെ ജയിലറിന്റെ ചിത്രീകരണം പൂര്&#x200d;ത്തിയായതിന് ശേഷം നേരില്&#x200d; കാണുമെന്ന് ഉറപ്പ് നല്&#x200d;കിട്ടുണ്ട്. രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ബാബയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു വി.എ ദുരൈ. രജനിയുമായി അടുത്ത ബന്ധമാണ് ദുരൈക്കുള്ളത്. ബാബ പൂര്&#x200d;ത്തിയായതതിന് ശേഷം 51 ലക്ഷം രൂപ പ്രതിഫലം നല്&#x200d;കിയെന്നും തങ്ങളുടെ സൗഹൃദത്തിന് നാല്&#x200d;പ്പത് വര്&#x200d;ഷത്തിലധികം ബന്ധമുണ്ടെന്നും ദുരൈ മുമ്പൊരിക്കല്&#x200d; പറഞ്ഞിറുന്നു. ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യര്&#x200d;ത്ഥിച്ചു കൊണ്ട് വീഡിയോ പുറത്തുവന്നതോടെയാണ് വി.എ ദുരൈയുടെ അവസ്ഥ പുറംലോകമറിഞ്ഞത്. താമസിക്കാന്&#x200d; വീടില്ലാത്ത ഇദ്ദേഹം സാലിഗ്രാമത്തിലെ സുഹൃത്തിന്റെ കൂടെയാണ് കഴിയുന്നത്. നടന്&#x200d; സൂര്യ ചികിത്സക്കായി സഹായം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-producer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടിയിലെത്തിക്കാനുള്ള അമിത്ഷായുടെ തന്ത്രങ്ങള്&#x200d; പാളി; രജനീകാന്തും അഴഗിരിയും മുഖം കൊടുത്തില്ല</title>
		<link>https://www.chandrikadaily.com/amith-shah-in-thamilnadu.html</link>
					<comments>https://www.chandrikadaily.com/amith-shah-in-thamilnadu.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 23 Nov 2020 07:37:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[azhagiri]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168872</guid>

					<description><![CDATA[രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്&#x200d;ട്ടി മുന്നേറ്റം സൃഷ്ടിക്കാന്&#x200d; കഴിയാതെ അമിത് ഷാ ഡല്&#x200d;ഹിയിലേക്ക് മടങ്ങി]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; പാര്&#x200d;ട്ടി വളര്&#x200d;ത്താനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തിരിച്ചടി. രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്&#x200d;ട്ടി മുന്നേറ്റം സൃഷ്ടിക്കാന്&#x200d; കഴിയാതെ അമിത് ഷാ ഡല്&#x200d;ഹിയിലേക്ക് മടങ്ങി. ആരോഗ്യപരമായ കാരണങ്ങളാല്&#x200d; വിശ്രമത്തിലാണെന്നും ഇപ്പോള്&#x200d; കാണാന്&#x200d; കഴിയില്ലെന്നും രജനീകാന്ത് അമിത്ഷായെ അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിക്കാമെന്നും രജനി പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പില്&#x200d; രജനീകാന്തിന്റെ പിന്തുണ ഉറപ്പാക്കാന്&#x200d; വേണ്ടിയാണ് അമിത്ഷാ ചെന്നെയിലെത്തിയത്. ബിജെപിയിലേക്ക് വന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്&#x200d; രജനികാന്തിന്റെ പരസ്യ പിന്തുണ നേടാനായിരുന്നു ശ്രമം. എന്നാല്&#x200d; ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളാല്&#x200d; കാണാന്&#x200d; കഴിയില്ലെന്ന തീരുമാനത്തില്&#x200d; രജനികാന്ത് ഉറച്ചു നിന്നതോടെ അമിത്ഷാ ഡല്&#x200d;ഹിയിലേക്ക് തിരിച്ചു പോയി. രജനികാന്തിന് പനിയാണെന്നാണ് സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; പ്രചരിപ്പിക്കുന്നത്. എന്നാല്&#x200d; രജനിക്ക് പനിയോ മറ്റു അസുഖങ്ങളോ ഇല്ലെന്ന് പിആര്&#x200d;ഒ റിയാസ് അറിയിച്ചു.</p>
<p>ദിവസങ്ങള്&#x200d;ക്കു മുമ്പാണ് സംഘപരിവാര്&#x200d; സൈദ്ധാന്തികനും തുഗ്ലക് വാരിക എഡിറ്ററുമായ ഗുരുമൂര്&#x200d;ത്തി രജനികാന്തിനെ സന്ദര്&#x200d;ശിച്ചത്. ചര്&#x200d;ച്ചയുടെ വിശദാംശങ്ങള്&#x200d; ഗുരുമൂര്&#x200d;ത്തി അമിത്ഷായെ കണ്ട് വിശദീകരിച്ചു. ഇതേ തുടര്&#x200d;ന്നായിരുന്നു രജനിയെ സന്ദര്&#x200d;ശിക്കാന്&#x200d; തീരുമാനിച്ചത്.</p>
<p>അമിത്ഷായെ കൂടാതെ ഡിഎംകെ അധ്യക്ഷന്&#x200d; സ്റ്റാലിന്റെ മൂത്ത സഹോദരന്&#x200d; അഴഗിരിയെ കാണാനും അമിത്ഷാക്കായില്ല. ഇദ്ദേഹത്തെ പാര്&#x200d;ട്ടിയിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്&#x200d; കുടുംബാംഗങ്ങളുടെ എതിര്&#x200d;പിനെ തുടര്&#x200d;ന്ന് അദ്ദേഹവും വിട്ടു നിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-shah-in-thamilnadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d; ഹാസന്റെ പുതിയ പാര്&#x200d;ട്ടിയില്&#x200d; രണ്ടു ദിവസത്തിനുള്ളില്&#x200d; അംഗത്വമെടുത്തവര്&#x200d; രണ്ടു ലക്ഷത്തിലധികം പേര്&#x200d;</title>
		<link>https://www.chandrikadaily.com/official-kamal-haasans-party-received-2-lakh-online-registrations-in-48-hrs-after-launch.html</link>
					<comments>https://www.chandrikadaily.com/official-kamal-haasans-party-received-2-lakh-online-registrations-in-48-hrs-after-launch.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Mar 2018 11:26:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Actor Kamal Haasan]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72447</guid>

					<description><![CDATA[ചെന്നൈ : നടന്&#x200d; കമല്&#x200d; ഹാസന്റെ പുതിയ പാര്&#x200d;ട്ടിയായ മക്കള്&#x200d; നീതി മയം(എം.എന്&#x200d;.എം)പാര്&#x200d;ട്ടിയില്&#x200d; ആദ്യ രണ്ടു ദിവസത്തില്&#x200d; അംഗത്വമെടുത്തവര്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്&#x200d;ട്ടി അധികൃതര്&#x200d;. ഓണ്&#x200d;ലൈന്&#x200d; വഴി മാത്രമാണ് ഇത്രയും പേര്&#x200d; അംഗത്വമെടുത്തത്. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക വെബ് വൈബ് സൈറ്റ് ലോഞ്ച് ചെയ്ത്തതിന് തൊട്ടു പിന്നാലെയാണ് ഇത്രയുമധികം ആളുകള്&#x200d; പാര്&#x200d;ട്ടി അംഗത്വം വെബ്  സൈറ്റ് വഴി നേടിയത്. ഫെബ്രുവരി 21നാണ് കമല്&#x200d; ഹാസന്&#x200d; തന്റെ പുതിയ പാര്&#x200d;ട്ടിയെ പ്രഖ്യാപിച്ചത്. അന്നു തന്നെ പാര്&#x200d;ട്ടിയുടെ വെബ് സൈറ്റും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ : നടന്&#x200d; കമല്&#x200d; ഹാസന്റെ പുതിയ പാര്&#x200d;ട്ടിയായ മക്കള്&#x200d; നീതി മയം(എം.എന്&#x200d;.എം)പാര്&#x200d;ട്ടിയില്&#x200d; ആദ്യ രണ്ടു ദിവസത്തില്&#x200d; അംഗത്വമെടുത്തവര്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്&#x200d;ട്ടി അധികൃതര്&#x200d;. ഓണ്&#x200d;ലൈന്&#x200d; വഴി മാത്രമാണ് ഇത്രയും പേര്&#x200d; അംഗത്വമെടുത്തത്. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക വെബ് വൈബ് സൈറ്റ് ലോഞ്ച് ചെയ്ത്തതിന് തൊട്ടു പിന്നാലെയാണ് ഇത്രയുമധികം ആളുകള്&#x200d; പാര്&#x200d;ട്ടി അംഗത്വം വെബ്  സൈറ്റ് വഴി നേടിയത്.</p>
<p>ഫെബ്രുവരി 21നാണ് കമല്&#x200d; ഹാസന്&#x200d; തന്റെ പുതിയ പാര്&#x200d;ട്ടിയെ പ്രഖ്യാപിച്ചത്. അന്നു തന്നെ പാര്&#x200d;ട്ടിയുടെ വെബ് സൈറ്റും ലോഞ്ച് ചെയ്തിരുന്നു. തുടര്&#x200d;ന്ന് പാര്&#x200d;ട്ടി അംഗ്വതത്തിനായി ആളുകള്&#x200d; വെബ് സൈറ്റിനെ സമീപിക്കുകയായിരുന്നു. അതേസമയം അംഗത്വമെടുത്തവര്&#x200d; തമിഴ് നാട്ടില്&#x200d; നിന്നും മാത്രമുള്ളവരല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളും അമേരിക്ക, ദുബായ്, സിംഗപൂര്&#x200d;, ബ്രിട്ടന്&#x200d;, മലേഷ്യ സൗദി അറേബ്യ കാനഡ തുടങ്ങി രാജ്യങ്ങളിലെ ഇന്ത്യക്കാരും അംഗത്വം നേടിയതായി പാര്&#x200d;ട്ടി വൃത്തങ്ങള്&#x200d; അറിയിച്ചു. പാര്&#x200d;ട്ടിയുടെ കണക്കു പ്രകാരം സൈറ്റ് ഓപണായ ആദ്യ 48 മണിക്കൂറില്&#x200d; 201597 പേര്&#x200d; ഓണ്&#x200d;ലൈനില്&#x200d; രജിസ്ട്രര്&#x200d; ചെയ്തു.</p>
<p>തമിഴ്‌നാട്ടില്&#x200d; നടന്&#x200d; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് തൊട്ടു പിന്നാലെയാണ് കമല്&#x200d; ഹാസനും രാഷ്ട്രീയത്തില്&#x200d; ഇറങ്ങിയത്. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്&#x200d; അറിയാനും പഠിക്കാനുമായി മൊബൈല്&#x200d; ആപ്പുമായി രംഗത്തെത്തിയിരുന്നു കമല്&#x200d;. ഇതിനു വലിയ പിന്തുണയാണ് അന്നു ലഭിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/official-kamal-haasans-party-received-2-lakh-online-registrations-in-48-hrs-after-launch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d; ഹാസന്റെ രാഷ്ട്രീയ പാര്&#x200d;ട്ടി പ്രഖ്യാപനം നാളെ; അരവിന്ദ് കേജ്രിവാള്&#x200d; പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/kamal-haasan-will-start-state-tour-on-wednedsay.html</link>
					<comments>https://www.chandrikadaily.com/kamal-haasan-will-start-state-tour-on-wednedsay.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 20 Feb 2018 08:05:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70919</guid>

					<description><![CDATA[മധുര: മുതിര്&#x200d;ന്ന തമിഴ് നടന്&#x200d; കമല്&#x200d; ഹാസന്&#x200d; തന്റെ രാഷ്ട്രീയ പാര്&#x200d;ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്&#x200d; നടക്കുന്ന റാലിയില്&#x200d; പാര്&#x200d;ട്ടിയുടെ പേരും &#8216;മാര്&#x200d;ഗ നിര്&#x200d;ദേശ തത്വ&#8217;ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്‌നാട്ടില്&#x200d; പര്യടനം നടത്തും. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തിലായിരിക്കും മധുരയിലെ റാലി. Kerala CM, unable to attend @ikamalhaasan&#39;s rally tomorrow, agrees to send video message to veteran actor. https://t.co/BxFwXEa1CE &#8212; The Indian [&#8230;]]]></description>
										<content:encoded><![CDATA[<p>മധുര: മുതിര്&#x200d;ന്ന തമിഴ് നടന്&#x200d; കമല്&#x200d; ഹാസന്&#x200d; തന്റെ രാഷ്ട്രീയ പാര്&#x200d;ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്&#x200d; നടക്കുന്ന റാലിയില്&#x200d; പാര്&#x200d;ട്ടിയുടെ പേരും &#8216;മാര്&#x200d;ഗ നിര്&#x200d;ദേശ തത്വ&#8217;ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്‌നാട്ടില്&#x200d; പര്യടനം നടത്തും. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തിലായിരിക്കും മധുരയിലെ റാലി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Kerala CM, unable to attend <a href="https://twitter.com/ikamalhaasan?ref_src=twsrc%5Etfw">@ikamalhaasan</a>&#39;s rally tomorrow, agrees to send video message to veteran actor. <a href="https://t.co/BxFwXEa1CE">https://t.co/BxFwXEa1CE</a></p>
<p>&mdash; The Indian Express (@IndianExpress) <a href="https://twitter.com/IndianExpress/status/965856045083103232?ref_src=twsrc%5Etfw">February 20, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കില്ലെങ്കിലും വീഡിയോ സന്ദേശം നല്&#x200d;കിയേക്കുമെന്നാണ് സൂചന. ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിനെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാന്&#x200d; ഇടയില്ല.</p>
<p>തമിഴ്‌നാടിനെ ഗ്രസിച്ച രാഷ്ട്രീയ ജീര്&#x200d;ണതക്കെതിരെ സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് ജനുവരിയില്&#x200d; കമല്&#x200d; ഹാസന്&#x200d; അറിയിച്ചിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും അവരെ ബാധിക്കുന്ന കാര്യങ്ങളും അവരുടെ ആഗ്രഹങ്ങളുമെല്ലാം നേരിട്ടറിയുകയാണ് പര്യടനത്തിന്റെ ലക്ഷ്യമെന്നും ഇതൊരു വിപ്ലവമോ ഗ്ലാമര്&#x200d; കൂട്ടായ്മയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നേരത്തെ, രാഷ്ട്രീയ പാര്&#x200d;ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച നടന്&#x200d; രജനികാന്തിനെ കമല്&#x200d; ഹാസന്&#x200d; അദ്ദേഹത്തിന്റെ വസതിയില്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. മധുരയിലെ റാലിയിലേക്ക് രജനിയെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും കമല്&#x200d; പറഞ്ഞു.</p>
<p>പര്യടനത്തിന്റെ ആദ്യഘട്ടത്തില്&#x200d; മധുരക്കു പുറമെ തന്റെ നഗരമായ രാമനാഥപുരത്തും ദിണ്ഡിഗല്&#x200d;, ശിവഗംഗ ജില്ലകളിലും കമല്&#x200d; ഹാസന്&#x200d; പര്യടനം നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-haasan-will-start-state-tour-on-wednedsay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്റെ രാഷ്ട്രീയം ചുവപ്പല്ല ; രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുത് : കമല്&#x200d;ഹാസന്&#x200d;</title>
		<link>https://www.chandrikadaily.com/alliance-with-rajinikanth-unlikely-if-his-colour-is-saffron-kamal-haasan-new.html</link>
					<comments>https://www.chandrikadaily.com/alliance-with-rajinikanth-unlikely-if-his-colour-is-saffron-kamal-haasan-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Feb 2018 08:26:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69412</guid>

					<description><![CDATA[ഹാര്&#x200d;വാര്&#x200d;ഡ്: തമിഴ് രാഷ്ട്രീയത്തില്&#x200d; ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന്&#x200d; കമല്&#x200d;ഹാസന്&#x200d;. അമേരിക്കയിലെ ഹാര്&#x200d;വാര്&#x200d;ഡ് സര്&#x200d;വ്വകലാശാലയിലെ പരിപാടിയില്&#x200d; പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് കാവി ആകരുതെന്ന് പറഞ്ഞത്. &#8216;എന്റെ രാഷ്ട്രീയം ചുവപ്പല്ല. രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുതെന്ന് ഞാന്&#x200d; ആഗ്രഹിക്കുന്നു. ഇനി അഥവാ കാവിയാണെങ്കില്&#x200d; അദ്ദേഹവുമായി ഒരു സഖ്യവും ഒരിക്കലും സാധ്യമല്ല&#8217;, കമല്&#x200d;ഹാസന്&#x200d; തന്റെ നയം വ്യക്തമാക്കി. &#8216;എന്റെ സമകാലികരുടെ ചിത്രങ്ങളില്&#x200d; വ്യത്യസ്തമായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ഹാര്&#x200d;വാര്&#x200d;ഡ്: തമിഴ് രാഷ്ട്രീയത്തില്&#x200d; ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന്&#x200d; കമല്&#x200d;ഹാസന്&#x200d;. അമേരിക്കയിലെ ഹാര്&#x200d;വാര്&#x200d;ഡ് സര്&#x200d;വ്വകലാശാലയിലെ പരിപാടിയില്&#x200d; പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് കാവി ആകരുതെന്ന് പറഞ്ഞത്.</p>
<p>&#8216;എന്റെ രാഷ്ട്രീയം ചുവപ്പല്ല. രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുതെന്ന് ഞാന്&#x200d; ആഗ്രഹിക്കുന്നു. ഇനി അഥവാ കാവിയാണെങ്കില്&#x200d; അദ്ദേഹവുമായി ഒരു സഖ്യവും ഒരിക്കലും സാധ്യമല്ല&#8217;, കമല്&#x200d;ഹാസന്&#x200d; തന്റെ നയം വ്യക്തമാക്കി.</p>
<p>&#8216;എന്റെ സമകാലികരുടെ ചിത്രങ്ങളില്&#x200d; വ്യത്യസ്തമായിരുന്നു എന്റെ സിനിമകള്&#x200d;. അതുപോലെ തന്നെയാവും എന്റെ രാഷ്ട്രീയ നിലപാടും. ഏതെങ്കിലും നിശ്ചിത രാഷ്ട്രീയ ആശയത്തോടൊപ്പം നില്&#x200d;ക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്&#x200d; അന്താരാഷ്ട്ര രാഷ്ട്രീയത്തെ വിശകലനം ചെയ്ത ശേഷമാകും എന്റെ തീരുമാനം. തമിഴ്‌നാടിനെ അഴിമതി വിരുദ്ധമാക്കുകയെന്നതാണ് ഞാനുയര്&#x200d;ത്തിപ്പിടിക്കുന്ന ലക്ഷ്യം&#8217;, അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>രാമേശ്വരത്ത് ഫെബ്രുവരി 21ന് കമല്&#x200d;ഹാസന്&#x200d; തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ നിലപാട് വ്യക്തമാക്കിത്. ഇവിടെ നിന്ന് ഇദ്ദേഹം സംസ്ഥാന ജാഥയും ആരംഭിക്കും. &#8216;നാളൈ നമതേ&#8217; എന്നാണ് യാത്രയുടെ പേര്. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കാനാണ് ഈ റാലിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alliance-with-rajinikanth-unlikely-if-his-colour-is-saffron-kamal-haasan-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/what-will-bring-actor-rajinikanth-in-tamil-politics.html</link>
					<comments>https://www.chandrikadaily.com/what-will-bring-actor-rajinikanth-in-tamil-politics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Jan 2018 17:20:00 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62934</guid>

					<description><![CDATA[&#160; അധര്&#x200d;മം കളിയാടുമ്പോള്&#x200d; സ്വാര്&#x200d;ഥതയുടെ പേരില്&#x200d; ഉത്തരവാദിത്തം മറന്ന് മാറിനില്&#x200d;ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്&#x200d; ഉദ്ധരിച്ചുകൊണ്ടാണ് തമിഴരുടെ സ്റ്റൈല്&#x200d;മന്നന്&#x200d; നടന്&#x200d; രജനീകാന്ത് പുതുവര്&#x200d;ഷത്തലേന്ന് രാഷ്ട്രീയത്തിന്റെ മരവുരി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. മതത്തിനും ജാതിക്കുമപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുണ്ടാകുകയെന്നും ആത്മീയതയായിരിക്കും അതിന്റെ മുഖമുദ്രയെന്നും, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കക്ഷിയുടെ പേര് പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിയമസഭാ സീറ്റുകളില്&#x200d; മുഴുവന്&#x200d; സ്വന്തം സ്ഥാനാര്&#x200d;ത്ഥികളെ മല്&#x200d;സരിപ്പിക്കുമെന്നുമാണ് ഈ അറുപത്തേഴുകാരന്&#x200d; തമിഴ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ അനിഷേധ്യ നേതാവ് ശെല്&#x200d;വി ജയലളിതയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അധര്&#x200d;മം കളിയാടുമ്പോള്&#x200d; സ്വാര്&#x200d;ഥതയുടെ പേരില്&#x200d; ഉത്തരവാദിത്തം മറന്ന് മാറിനില്&#x200d;ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്&#x200d; ഉദ്ധരിച്ചുകൊണ്ടാണ് തമിഴരുടെ സ്റ്റൈല്&#x200d;മന്നന്&#x200d; നടന്&#x200d; രജനീകാന്ത് പുതുവര്&#x200d;ഷത്തലേന്ന് രാഷ്ട്രീയത്തിന്റെ മരവുരി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. മതത്തിനും ജാതിക്കുമപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുണ്ടാകുകയെന്നും</p>
<p>ആത്മീയതയായിരിക്കും അതിന്റെ മുഖമുദ്രയെന്നും, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കക്ഷിയുടെ പേര് പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിയമസഭാ സീറ്റുകളില്&#x200d; മുഴുവന്&#x200d; സ്വന്തം സ്ഥാനാര്&#x200d;ത്ഥികളെ മല്&#x200d;സരിപ്പിക്കുമെന്നുമാണ് ഈ അറുപത്തേഴുകാരന്&#x200d; തമിഴ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ അനിഷേധ്യ നേതാവ് ശെല്&#x200d;വി ജയലളിതയുടെ മരണത്തിനുശേഷം ഒരുവിധ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും പിന്&#x200d;ബലമില്ലാതെ മറ്റൊരു താരംകൂടി സ്വയം ഇറങ്ങിപ്പുറപ്പെട്ടതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവരാണധികവും. എന്നാല്&#x200d; പൊതുവെ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയ രംഗത്തേക്ക് ഇതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമുണ്ടെന്നതാണ് യാഥാര്&#x200d;ത്ഥ്യം. എം.ജി.ആറിനെപോലെ ഏഴൈകളുടെ തോഴനായി വെള്ളിത്തിരയില്&#x200d; കസറി എന്നതുമാത്രമാണ് രജനിയുടെ കൈമുതല്&#x200d;.</p>
<p>ഡി.എം.കെ, അഖിലേന്ത്യാ അണ്ണാ ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ, കോണ്&#x200d;ഗ്രസ്, മുസ്‌ലിംലീഗ്, ഇടതുപക്ഷ കക്ഷികള്&#x200d;, ബി.ജെ.പി തുടങ്ങി ആവോളം സംഘടനകളും നേതാക്കളും നിറഞ്ഞുനില്&#x200d;ക്കുന്ന തമിഴ്‌നാട്ടില്&#x200d; രജനികാന്തിന് പുതുതായി എന്ത് കര്&#x200d;ത്തവ്യമാണ് നിര്&#x200d;വഹിക്കാനുള്ളത്? തമിഴ്‌നാട്ടില്&#x200d; മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചലച്ചിത്ര രംഗത്തെ നടീനടന്മാരാണ് കഴിഞ്ഞ കുറച്ചുകാലമായി മേല്&#x200d;ക്കോയ്മ നേടിയിട്ടുള്ളത്. അണ്ണാദുരൈയുടെ വേര്&#x200d;പിരിയലിന് ശേഷം സ്വന്തമായി അദ്ദേഹമുണ്ടാക്കിയ പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. ദ്രാവിഡ രാഷ്ട്രീയത്തെ കോണ്&#x200d;ഗ്രസ് അടിത്തറപാകിയ ദേശീയ രാഷ്ട്രീയവുമായി വേര്&#x200d;പെടുത്തിയത് വിജയകരമായി പര്യവസാനിച്ചതായാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകള്&#x200d; തമിഴ്‌നാട് കണ്ടത്.</p>
<p>മുത്തുവേല്&#x200d; കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും ശിവാജി ഗണേശനുമൊക്കെ രാഷ്ട്രീയത്തില്&#x200d; പലതലത്തില്&#x200d; മികച്ച പാടവം സൃഷ്ടിച്ച വെള്ളിത്തിരയിലെ ഭൈമീകാമുകന്മാരായിരുന്നു. മുഖ്യമന്ത്രിയായ മുത്തുവേല്&#x200d; കരുണാനിധി തികഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയുമായിരിക്കുമ്പോള്&#x200d;, എം.ജി.ആറിലൂടെ വ്യക്ത്യാധിഷ്ഠിതവും ഈശ്വര വിശ്വാസത്തിലധിഷ്ഠിതവുമായ രാഷ്ട്രീയത്തെയും തമിഴ് ജനത താലോലിച്ചു. ഇതിന്റെ ഓരത്തുനിന്നാണ് ജയലളിതയോടുള്ള താരാരാധനയിലൂടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്&#x200d; തമിഴകം കണ്ടതും അനുഭവിച്ചതും. കണ്ണടച്ചുള്ള ഈ താരാരാധനയില്&#x200d; നേതാക്കള്&#x200d;ക്കും അധികാരികള്&#x200d;ക്കും യഥേഷ്ടം പൊതുസമ്പത്ത് കൊള്ളയടിക്കാന്&#x200d; കഴിഞ്ഞു. ഇവിടേക്കാണ് കറകളഞ്ഞ ആത്മീയവാദിയും നിസ്വാര്&#x200d;ഥനുമായി രജനി പ്രവേശനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കസേരയാണ് രജനി നോട്ടമിട്ടിരിക്കുന്നതെന്ന് എല്ലാവര്&#x200d;ക്കുമറിയാം. പൂര്&#x200d;വസൂരികളുടേതില്&#x200d; നിന്ന് രജനിക്കുള്ള ഭിന്നത അദ്ദേഹത്തിന് രാഷ്ട്രീയത്തില്&#x200d; പറയാന്&#x200d; തക്ക പാരമ്പര്യമോ പരിശീലനമോ ഇല്ലെന്നതാണ്. അപ്പോള്&#x200d; ആ കസേരയില്&#x200d; എങ്ങനെ അദ്ദേഹം ശോഭിക്കുമെന്ന ചോദ്യം ബാക്കിനില്&#x200d;ക്കുന്നു.</p>
<p>ദേശീയ രാഷ്ട്രീയത്തില്&#x200d; മാറ്റംമറിച്ചിലുകളുടെ ആണ്ടുകളാണ് കഴിഞ്ഞുപോയത്. അതിനെ ബി.ജെ.പി എന്ന വര്&#x200d;ഗീയ കക്ഷിയുമായി ചേര്&#x200d;ന്ന് തമിഴ്‌നാട്ടിലും സ്ഥാപിച്ചെടുക്കാന്&#x200d; രജനി ആദ്യഘട്ടത്തില്&#x200d; ശ്രമിച്ചെങ്കിലും അത് പരാജയമാണെന്നാണ് അദ്ദേഹം സ്വയം വിളിച്ചുപറയുന്നത്, വ്യംഗ്യമായെങ്കിലും. ജയലളിതക്കെതിരെ 1996ല്&#x200d; അഴിമതിക്കും അഹങ്കാരത്തിനുമെതിരെ താനുണ്ട് എന്ന് ദ്യോതിപ്പിക്കാന്&#x200d; രജനി ശ്രമിച്ചിരുന്നുവെന്നത് നേരാണ്. എന്നാല്&#x200d; കരുണാനിധി ഉള്ളിടത്തോളം താന്&#x200d; രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം തന്ത്രപൂര്&#x200d;വമായ പ്രഖ്യാപനം നടത്തി ഒഴിഞ്ഞുമാറി. നടന്മാരായ വിജയകാന്തും മറ്റും രാഷ്ട്രീയത്തില്&#x200d; ഒരുകൈ നോക്കാന്&#x200d; തുനിഞ്ഞ് പരാജയപ്പെട്ട് പിന്മാറേണ്ടിവന്നത് രജനിയുടെയും മനസ്സിലുണ്ടാകണം.</p>
<p>പ്രാദേശിക വാദമാണ് രജനിക്കെതിരായ മറ്റൊരു ഘടകം. കര്&#x200d;ണാടകയില്&#x200d; ജനിച്ചെങ്കിലും താന്&#x200d; പച്ചൈത്തമിഴനാണെന്നാണ് രജനി പറയുന്നത്. അത് മലയാളിയായ എം.ജി.ആറിന്റെയും മൈസുരുകാരിയായ ജയലളിതയുടെയും കാര്യത്തിലും ഉണ്ടായ വിവാദമാണെങ്കിലും അതിലൊക്കെ അപ്പുറമാണ് തമിഴര്&#x200d;ക്ക് സിനിമാക്കാരോടുള്ള അടിമത്ത മനോഭാവം എന്ന് കാലം തെളിയിച്ചുകഴിഞ്ഞതാണ്. സ്വന്തമായുള്ള ആരാധക വൃന്ദമാണ ്‌രജനികാന്തിന് കേഡര്&#x200d; പടയായുള്ളത്. അവരില്&#x200d; എത്രപേര്&#x200d; മിനിമം നിലവാരം പുലര്&#x200d;ത്തുകയും രാഷ്ട്രീയ പരിചയവും ഉള്ളവരാണെന്ന സന്ദേഹവും നിലനില്&#x200d;ക്കുന്നു. ഇതിനൊക്കെ ഇടയില്&#x200d; മറ്റൊരു സൂപ്പര്&#x200d;താരം കമല്&#x200d;ഹാസനും തമിഴ ്‌രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്&#x200d; തയ്യാറായി നില്&#x200d;പുണ്ട്. അങ്ങനെ വന്നാല്&#x200d; ഉണ്ടാകാവുന്ന വെല്ലുവിളിയെ ആത്മീയതകൊണ്ട് നേരിടാമെന്നാണ് രജനി കണക്കുകൂട്ടുന്നത്. കമല്&#x200d; യുക്തിവാദ -ഇടതുപക്ഷ മനസ്സുള്ളയാളാണെന്ന് എല്ലാവര്&#x200d;ക്കും അറിയാവുന്നതാണ്. കമലും അണ്ണാ ഡി.എം.കെ വിമതന്&#x200d; ടി.ടി.വി ദിനകരന്&#x200d; എം.എല്&#x200d;.എയും ബി.ജെ.പിയും ആര്&#x200d;.എസ്.എസ്സുമൊക്കെ രജനിയുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ കയ്യിലേക്ക് പോകാന്&#x200d; രജനി വിഡ്ഢിത്തം കാട്ടില്ലെന്നുതന്നെയാണ് പ്രതീക്ഷ. കാരണം ദ്രാവിഡ രാഷ്ട്രീയത്തില്&#x200d; വര്&#x200d;ഗീയ രാഷ്ട്രീയത്തിന് ഒട്ടും പ്രസക്തിയില്ലെന്നുള്ളതിന്റെ തെളിവാണ് ഇതുവരെയും ഒരു എം.എല്&#x200d;.എയെ പോലും ജയിപ്പിക്കാനാകാത്തതും ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; നോട്ടക്ക് താഴെ മാത്രം വോട്ടുകള്&#x200d; നേടാന്&#x200d; ബി.ജെ.പിക്ക് കഴിഞ്ഞതും.</p>
<p>ഇനി അണ്ണാ ഡി.എം.കെയുടെ അണികള്&#x200d; എങ്ങോട്ടുപോകുമെന്ന ചോദ്യമാണ് ഒന്നാം തരമായി മുന്നില്&#x200d;വന്നുനില്&#x200d;ക്കുന്നത്. അവരില്&#x200d; പലരും കളംമാറിത്തുടങ്ങിതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ദിനകരനും ജയയുടെ തോഴി ശശികലക്കും രജനി ഉയര്&#x200d;ത്തിയിരിക്കുന്ന വെല്ലുവിളി മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യന്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിനുമുള്ളതാണ്. എം.ജി.ആറിന്റെ മരണശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്&#x200d; ഓര്&#x200d;മിപ്പിക്കുന്നത്. ജനുവരി എട്ടിന് ആരംഭിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലുണ്ടായേക്കാവുന്ന ബഹളങ്ങളിലേക്കാണ് ഭാവിയുടെ ചൂണ്ടുപലക കിടക്കുന്നത്. എങ്ങനെയും ഭരണത്തെ മറിച്ചിടുക എന്നതാണ് രജനിയുടെയും ബി.ജെ.പിയുടെയും ദിനകരന്റെയുമൊക്കെ ഉന്നം. അത് സംഭവിച്ചാല്&#x200d; രാഷ്ട്രപതി ഭരണവും 2019നൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുമാണ് കാണാന്&#x200d; പോകുന്നത്. സ്രാവുകളെ പിടിക്കാനുള്ള പരിശ്രമമാകും പതിവുപോലെ കേന്ദ്ര ഭരണകക്ഷി നടത്തുക. അതിന് വീണുകൊടുക്കുന്നവര്&#x200d;ക്കായിരിക്കും ജനകീയ കോടതിയിലെ തിരിച്ചടി. തല്&#x200d;കാലം കാത്തിരുന്നുകാണുക തന്നെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-will-bring-actor-rajinikanth-in-tamil-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനിക്കായി കരുക്കള്&#x200d; നീക്കി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/rajini-will-align-with-nda-for-2019-polls-says-tamil-nadu-bjp-chief-2.html</link>
					<comments>https://www.chandrikadaily.com/rajini-will-align-with-nda-for-2019-polls-says-tamil-nadu-bjp-chief-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 18:06:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[rajinikanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62592</guid>

					<description><![CDATA[ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്&#x200d;സ്റ്റാര്&#x200d; രജനീകാന്തിനെ &#8216;സ്വന്തമാക്കാന്&#x200d;&#8217; കരുക്കള്&#x200d; നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്&#x200d;ന്നു പോകുന്നതാണെന്നും 2019ല്&#x200d; സ്‌റ്റൈല്&#x200d; മന്നന്&#x200d; എന്&#x200d;.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ സൗന്ദരരാജന്&#x200d; പറഞ്ഞു. &#8216;രജനി രാഷ്ട്രീയ പ്രവേശനം അറിയിച്ചപ്പോള്&#x200d; തന്നെ ബി.ജെ. പി അഭിനന്ദനം അറിയിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന അഴിമതിരഹിത, സദ്ഭരണം തന്നെയാണു ബി.ജെ.പിയുടെയും ലക്ഷ്യം. വരുന്ന പൊതു തെരഞ്ഞെടുപ്പില്&#x200d; രജനീകാന്തിന്റെ പാര്&#x200d;ട്ടി എന്&#x200d;.ഡി.എ മുന്നണിയില്&#x200d; ഉണ്ടാകും-തമിളിസെ സൗന്ദരരാജന്&#x200d; അവകാശപ്പെട്ടു. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്&#x200d;സ്റ്റാര്&#x200d; രജനീകാന്തിനെ &#8216;സ്വന്തമാക്കാന്&#x200d;&#8217; കരുക്കള്&#x200d; നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്&#x200d;ന്നു പോകുന്നതാണെന്നും 2019ല്&#x200d; സ്‌റ്റൈല്&#x200d; മന്നന്&#x200d; എന്&#x200d;.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ സൗന്ദരരാജന്&#x200d; പറഞ്ഞു.<br />
&#8216;രജനി രാഷ്ട്രീയ പ്രവേശനം അറിയിച്ചപ്പോള്&#x200d; തന്നെ ബി.ജെ. പി അഭിനന്ദനം അറിയിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന അഴിമതിരഹിത, സദ്ഭരണം തന്നെയാണു ബി.ജെ.പിയുടെയും ലക്ഷ്യം. വരുന്ന പൊതു തെരഞ്ഞെടുപ്പില്&#x200d; രജനീകാന്തിന്റെ പാര്&#x200d;ട്ടി എന്&#x200d;.ഡി.എ മുന്നണിയില്&#x200d; ഉണ്ടാകും-തമിളിസെ സൗന്ദരരാജന്&#x200d; അവകാശപ്പെട്ടു.</p>
<p>എന്നാല്&#x200d; ബി.ജെ.പിയുടെ നീക്കത്തോട് സ്‌റ്റൈല്&#x200d; മന്നന്&#x200d; ഇതുവരെ പ്രതികരിച്ചിട്ടില്ല. &#8216;സമയമാകുമ്പോള്&#x200d; എല്ലാമറിയാം&#8217; എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്&#x200d;ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവില്&#x200d; ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ചൂണ്ടിക്കാട്ടുന്നത്. രജനിയെ തമിഴ്‌നാട് സ്വീകരിച്ചാലും ബി.ജെ.പിക്കൊപ്പം ചേര്&#x200d;ന്നാല്&#x200d; എത്രകണ്ട് ഉള്&#x200d;ക്കൊള്ളുമെന്നത് കണ്ടറിയണം.</p>
<p>തമിഴ് വികാരം സൂക്ഷിക്കുന്ന വോട്ടര്&#x200d;മാര്&#x200d; ഈ സഖ്യത്തില്&#x200d; എത്രമാത്രം വിശ്വാസമര്&#x200d;പ്പിക്കും എന്നതും ചോദ്യചിഹ്‌നമാണ്. ആത്മീയ രാഷ്ട്രീയമാണു തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വഴിയിലൂടെയല്ല പ്രവര്&#x200d;ത്തനമെന്ന് രജനി വ്യക്തമാക്കിയിരുന്നു. ഇതാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്&#x200d;ക്കു ഊര്&#x200d;ജമേകുന്നത്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസാന്നിധ്യവും സൃഷ്ടിച്ച ശൂന്യതയിലാണു രജനി രാഷ്ട്രീയഭാവി നെയ്യുന്നത്.</p>
<p>ബി.ജെ.പിയുടെ വര്&#x200d;ഗീയ ഫാസിസ്റ്റ് നയങ്ങള്&#x200d; രജനി ആരാധകരില്&#x200d; സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്&#x200d;. അതേസമയം രജനിയുടെ പാര്&#x200d;ട്ടിക്കും ബി.ജെ.പിക്കും തമിഴ് ജനതക്കിടയില്&#x200d; ഒരു സ്വാധീനവും ഉണ്ടാക്കാനാകില്ലെന്ന് ഡി.എം.കെ വര്&#x200d;ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്&#x200d; പ്രതികരിച്ചു. ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajini-will-align-with-nda-for-2019-polls-says-tamil-nadu-bjp-chief-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്&#x200d; വിജയിക്കണം രാഷ്ട്രീയപ്രവേശനം ഡിസംബര്&#x200d; 31ന് അറിയിക്കും:രജനികാന്ത്</title>
		<link>https://www.chandrikadaily.com/will-announce-my-political-decision-on-dec-31-says-rajinikanth-in-chennai.html</link>
					<comments>https://www.chandrikadaily.com/will-announce-my-political-decision-on-dec-31-says-rajinikanth-in-chennai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Dec 2017 04:56:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rajinikanth]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61292</guid>

					<description><![CDATA[&#160; ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്&#x200d; 31ന് അറിയിക്കുമെന്ന് നടന്&#x200d; രജനികാന്ത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്&#x200d; വിജയിക്കണം. അതിന് തന്ത്രങ്ങള്&#x200d; ആവശ്യമാണെന്നും താരം പറഞ്ഞു. ചെന്നൈയില്&#x200d; നടക്കുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ച് സംസാരിച്ചത്. ആരാധക സംഗമം ഡിസംബര്&#x200d; മുപ്പത്തിയൊന്നുവരെ നീണ്ടുനില്&#x200d;ക്കും. എല്ലാ ജില്ലകളില്&#x200d; നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുക. രാവിലെ എട്ട് മുതല്&#x200d; വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്&#x200d; ദിവസവും ആയിരം പേരാണ് പങ്കെടുക്കുക. തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; രജനികാന്ത് പ്രവേശിക്കുന്നതോടെ സംസ്ഥാനത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്&#x200d; 31ന് അറിയിക്കുമെന്ന് നടന്&#x200d; രജനികാന്ത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്&#x200d; വിജയിക്കണം. അതിന് തന്ത്രങ്ങള്&#x200d; ആവശ്യമാണെന്നും താരം പറഞ്ഞു.</p>
<p>ചെന്നൈയില്&#x200d; നടക്കുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ച് സംസാരിച്ചത്. ആരാധക സംഗമം ഡിസംബര്&#x200d; മുപ്പത്തിയൊന്നുവരെ നീണ്ടുനില്&#x200d;ക്കും. എല്ലാ ജില്ലകളില്&#x200d; നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുക. രാവിലെ എട്ട് മുതല്&#x200d; വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്&#x200d; ദിവസവും ആയിരം പേരാണ് പങ്കെടുക്കുക.</p>
<p>തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; രജനികാന്ത് പ്രവേശിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയം മറ്റൊരു തലത്തിലേക്ക് മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; ഏറ്റവും കൂടുതല്&#x200d; ആരാധകരുള്ള രജനി പുതിയ പാര്&#x200d;ട്ടി രൂപികരിക്കുമോ എന്നാണ് ഏവരും ഇപ്പോള്&#x200d; ഉറ്റുനോക്കുന്നത്. ആര്&#x200d;.കെ നഗര്&#x200d; ഉപതെരുഞ്ഞെടുപ്പില്&#x200d; ടി.ടി.വി ദിനകരന്റെ വിജയ ആഹ്ലാദം അടങ്ങും മുമ്പാണ് മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ ചുവടുവെപ്പിന് തമിഴ്‌നാട് ഒരുങ്ങുന്നത്. നേരത്തെ നടന്&#x200d; കമല്&#x200d;ഹാസനും രാഷ്ട്രീയത്തിലിറങ്ങുമെന്ന് അറീയിച്ചിരുന്നു. മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-announce-my-political-decision-on-dec-31-says-rajinikanth-in-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
