<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#Rajnikanth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajnikanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 28 Aug 2025 06:37:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#Rajnikanth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂലിയുടെ &#8216;എ സര്‍ട്ടിഫിക്കറ്റ്&#8217; പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-madras-high-court-rejected-the-plea-seeking-withdrawal-of-a-certificate-of-wages.html</link>
					<comments>https://www.chandrikadaily.com/the-madras-high-court-rejected-the-plea-seeking-withdrawal-of-a-certificate-of-wages.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 28 Aug 2025 06:37:50 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[cbfc]]></category>
		<category><![CDATA[film]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[kooli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351961</guid>

					<description><![CDATA[ നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു. ]]></description>
										<content:encoded><![CDATA[<p>രജനികാന്ത് ചിത്രം കൂലിയുടെ എ സര്&#x200d;ട്ടിഫിക്കറ്റ് പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്&#x200d;ത്തകര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്&#x200d;മാതാക്കളുടെ പരാതിയില്&#x200d; യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്&#x200d;വി നിരീക്ഷിച്ചു. </p>
<p>നേരത്തെ സെന്&#x200d;ട്രല്&#x200d; ബോര്&#x200d;ഡ് ഓഫ് ഫിലിം സെര്&#x200d;ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്&#x200d;ട്ടിഫിക്കറ്റാണ് നല്&#x200d;കിയിരുന്നത്. ചിത്രത്തിലെ വയലന്&#x200d;സ് ചൂണ്ടിക്കാട്ടിയാണ് എ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു. </p>
<p>പിന്നാലെ സണ്&#x200d; പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്&#x200d;സ് കൂലിയിലില്ലെന്നും എ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് ശരിയല്ലെന്നും നിര്&#x200d;മാതാക്കള്&#x200d; അവകാശപ്പെട്ടു. എ സര്&#x200d;ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്&#x200d;മാതാക്കള്&#x200d; പരാതിയില്&#x200d; ചൂണ്ടിക്കാട്ടി. </p>
<p>അതേസമയം കമ്മിറ്റി നല്&#x200d;കിയ എ സര്&#x200d;ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്&#x200d;ഡിന്റെ വാദം. കൂലിയ്ക്ക് എ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് മറുപടി നല്&#x200d;കി. </p>
<p>സിനിമയിലെ വയലന്&#x200d;സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് വാദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-madras-high-court-rejected-the-plea-seeking-withdrawal-of-a-certificate-of-wages.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂപ്പര്&#x200d; സ്റ്റാര്&#x200d; രജനികാന്തിന്റെ &#8216;ബാഷ&#8217; റീ റിലീസിന്‌</title>
		<link>https://www.chandrikadaily.com/superstar-rajinikanths-baasha-to-be-re-released.html</link>
					<comments>https://www.chandrikadaily.com/superstar-rajinikanths-baasha-to-be-re-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Jan 2025 04:21:14 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[re relase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325598</guid>

					<description><![CDATA[4 കെ ക്വാളിറ്റിയോടെ ഡോള്&#x200d;ബി അറ്റ്&#x200d;മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.]]></description>
										<content:encoded><![CDATA[<p>സൂപ്പര്&#x200d;സ്റ്റാര്&#x200d; രജനികാന്തിന്റെ ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്&#x200d;ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്&#x200d;ത്തകര്&#x200d; റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്&#x200d;ബി അറ്റ്&#x200d;മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.</p>
<p>1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.</p>
<p>രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്&#x200d;, വിജയകുമാര്&#x200d;, ആനന്ദ്&#x200d;രാജ്, ചരണ്&#x200d; രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്&#x200d;ഫോണ്&#x200d;സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്&#x200d; എം വീരപ്പനാണ് ചിത്രം നിര്&#x200d;മിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/superstar-rajinikanths-baasha-to-be-re-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേട്ടയ്യന്&#x200d; ഒ.ടി.ടിയില്&#x200d; എത്തുന്നു</title>
		<link>https://www.chandrikadaily.com/vettaiyan-arrives-in-ott.html</link>
					<comments>https://www.chandrikadaily.com/vettaiyan-arrives-in-ott.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Oct 2024 13:26:06 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[vettayyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314662</guid>

					<description><![CDATA[ഒക്ടോബര്&#x200d; 10 നാണ് ചിത്രം തിയേറ്ററുകളില്&#x200d; എത്തിയത്.]]></description>
										<content:encoded><![CDATA[<p>ടിജെ ജ്ഞാനവേല്&#x200d; സംവിധാനം ചെയ്ത &#8216;വേട്ടയ്യന്&#x200d;&#8217; ചിത്രം ഒ.ടി.ടിയില്&#x200d; എത്തുന്നു. രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തിയ വേട്ടയ്യന് പ്രതീക്ഷിച്ച അത്ര കയ്യടി കിട്ടിയില്ല. ഒക്ടോബര്&#x200d; 10 നാണ് ചിത്രം തിയേറ്ററുകളില്&#x200d; എത്തിയത്. എന്നാല്&#x200d; ബോക്‌സോഫീസില്&#x200d; വിജയം നേടിയില്ല.</p>
<p>നവംബര്&#x200d; ഏഴ് മുതല്&#x200d; ചിത്രം ആമസോണ്&#x200d; പ്രൈം വിഡിയോയില്&#x200d; സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഔദ്യോഗക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.</p>
<p>രജനികാന്ത്, മഞ്ജുവാര്യര്&#x200d;, അമിതാഭ് ബച്ചന്&#x200d;, ഫഹദ് ഫാസില്&#x200d;, റാണ തുടങ്ങിയ വന്&#x200d; താരനിരയാണ് ചിത്രത്തിലുള്ളത്. ഏകദേശം 300 കോടി രൂപ ബജറ്റിലാണ് ചിത്രം എടുത്തിട്ടുള്ളത്. എന്നാല്&#x200d; 235.25 കോടി രുപ മാത്രമാണ് ബോക്‌സോഫീസില്&#x200d; നിന്ന് നേടാനായത്.</p>
<p>ലൈക്ക പ്രൊഡക്ഷന്&#x200d;സിന്റെ ബാനറില്&#x200d; സുഭാസ്‌കരന്&#x200d; അല്ലിരാജയാണ് ചിത്രം നിര്&#x200d;മ്മിച്ചത്. ശ്രീ ഗോകുലം മൂവീസാണ കേരളത്തില്&#x200d; എത്തിച്ചത്്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്&#x200d;വ്വഹിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vettaiyan-arrives-in-ott.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനികാന്ത്-മണിരത്‌നം വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്&#x200d;</title>
		<link>https://www.chandrikadaily.com/rajinikanth-maniratnam-reunite-official-announcement-of-the-film-soon.html</link>
					<comments>https://www.chandrikadaily.com/rajinikanth-maniratnam-reunite-official-announcement-of-the-film-soon.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Oct 2024 11:33:57 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[maniratnam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312257</guid>

					<description><![CDATA[തമിഴ് സൂപ്പര്&#x200d;സ്റ്റാര്&#x200d; രജനികാന്തും മണിരത്‌നവും മുപ്പത്തിമൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>തമിഴ് സൂപ്പര്&#x200d;സ്റ്റാര്&#x200d; രജനികാന്തും മണിരത്‌നവും മുപ്പത്തിമൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്&#x200d;ട്ട്. രജിനികാന്തിന്റെ പിറന്നാള്&#x200d; ദിനമായ ഡിസംബര്&#x200d; 12-ാം തീയതി ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നാണ് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>1991 ല്&#x200d; പുറത്തിറങ്ങിയ ദളപതിയായിരുന്നു രജനികാന്ത്-മണിരത്‌നം കൂട്ടുകെട്ടില്&#x200d; പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കര്&#x200d;ണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി നിര്&#x200d;മ്മിച്ച സിനിമയില്&#x200d; സൂര്യ എന്ന കഥാപാത്രമാണ് രജനികാന്ത്. സിനിമയില്&#x200d; മലയാള സിനിമയുടെ സൂപ്പര്&#x200d; സ്റ്റാര്&#x200d; മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.<br />
സിനിമയ്ക്ക് സംഗീതം ഒരുക്കിയത ഇളയരാജയായിരുന്നു.</p>
<p>കമല്&#x200d;ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന &#8216;തഗ് ലൈഫ്&#8217; ചിത്രത്തിലാണ് മണിരത്‌നം നിലവിലുള്ളത്. ചിമ്പു, ജോജു ജോര്&#x200d;ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്&#x200d;, അശോക് സെല്&#x200d;വന്&#x200d;, അലി ഫസല്&#x200d;, പങ്കജ് ത്രിപാഠി, ജിഷു സെന്&#x200d;ഗുപ്ത, സാന്യ മല്&#x200d;ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്&#x200d;. കമല്&#x200d; ഹാസന്റെ രാജ്കമല്&#x200d; ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്&#x200d;ന്നാണ് ചിത്രം നിര്&#x200d;മ്മിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajinikanth-maniratnam-reunite-official-announcement-of-the-film-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത് താന്&#x200d;ഡാ പാക്കിസ്താന്&#x200d; രജനികാന്ത് ..!</title>
		<link>https://www.chandrikadaily.com/pak-rajnikanth.html</link>
					<comments>https://www.chandrikadaily.com/pak-rajnikanth.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Nov 2022 08:45:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pak]]></category>
		<category><![CDATA[RAHMATH GASHKORI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220557</guid>

					<description><![CDATA[പാക്കിസ്താന്&#x200d; രജനികാന്ത് വൈറലാകുന്നു]]></description>
										<content:encoded><![CDATA[<p>പാക്കിസ്താനിലെ രജനികാന്ത് സമൂഹമാധ്യമങ്ങളില്&#x200d; തരംഗമാകുന്നു. തമിഴ് സൂപ്പര്&#x200d;താരം ആക്ഷന്&#x200d; ഹീറോ രജനികാന്തിന്റെ രൂപസാദൃശ്യമുള്ള റഹ്മത്ത് ഗഷ്‌കോരി ആണ് സ്വന്തം രൂപം പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. രജനികാന്തിന്റെ മാനറിസങ്ങളും ആക്ഷന്&#x200d; ഭാവങ്ങളും അതേപടി അനുകരിക്കുകമാത്രമല്ല അവ സമൂഹമാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യാനും റഹ്മത്ത് ഗഷ്‌കോരിക്ക് മടിയില്ല. ഇതോടെ തമിഴ്‌നാട്ടിലടക്കം രജനികാന്തിന്റെ ഫോട്ടോസ്റ്റാറ്റ് എന്ന പേരില്&#x200d; ചിത്രം വൈറലായി.</p>
<p>62 കാരനായ ഗഷ്‌കോരി ബലൂചിസ്ഥാനിലെ സൈബിയില്&#x200d; റിട്ടയേഡ് സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനാണ്. അടുത്തിടെയാണ് രജനിയുമായുള്ള തന്റെ രൂപസാദൃശ്യം ഗഷ്‌കോരി തിരിച്ചറിഞ്ഞത്. പലരും ഇതോടെ ഇയാളോടൊപ്പം നിന്ന് ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്.<br />
ഏതായാലും ദൈവം തനിക്ക് രജനിയുടെ രൂപസാദൃശ്യം തന്നതിന് നന്ദിയുണ്ടെന്നാണ് ഗഷ്‌കോരി പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-rajnikanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാടക നല്‍കിയില്ല; രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്‌കൂള്‍ അടച്ചുപൂട്ടി</title>
		<link>https://www.chandrikadaily.com/school-run-by-rajinikanths-wife-locked-up-by-landlord-over-rent.html</link>
					<comments>https://www.chandrikadaily.com/school-run-by-rajinikanths-wife-locked-up-by-landlord-over-rent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 07:14:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[latha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40574</guid>

					<description><![CDATA[ചെന്നൈ: സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്‌കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂളാണ് ഉടമസ്ഥന്‍ അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് സ്‌കൂളിന് താഴിട്ടത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 300ലധികം കുട്ടികളാണ് പഠിക്കുന്നത്. കെട്ടിടത്തിനു താഴിട്ടതോടെ മറ്റൊരു കാമ്പസിലേക്ക് താല്‍കാലികമായി സ്‌കൂള്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ പണം നല്‍കാനുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍ ഭൂവുടമക്കെതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സ്റ്റൈല്&#x200d;മന്നന്&#x200d; രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്‌കൂള്&#x200d; അടച്ചു പൂട്ടി. വാടക നല്&#x200d;കാത്തതിനെത്തുടര്&#x200d;ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്&#x200d; സ്‌കൂളാണ് ഉടമസ്ഥന്&#x200d; അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്&#x200d;കാനുണ്ടെന്ന് ആരോപിച്ചാണ് സ്‌കൂളിന് താഴിട്ടത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്&#x200d;ത്തിക്കുന്ന ഈ സ്‌കൂളില്&#x200d; 300ലധികം കുട്ടികളാണ് പഠിക്കുന്നത്. കെട്ടിടത്തിനു താഴിട്ടതോടെ മറ്റൊരു കാമ്പസിലേക്ക് താല്&#x200d;കാലികമായി സ്‌കൂള്&#x200d; മാറ്റിയിട്ടുണ്ട്. എന്നാല്&#x200d; പണം നല്&#x200d;കാനുണ്ടെന്ന ആരോപണങ്ങള്&#x200d; നിഷേധിച്ച സ്‌കൂള്&#x200d; അധികൃതര്&#x200d; ഭൂവുടമക്കെതിരെ മാനനഷ്ടത്തിനു കേസ് നല്&#x200d;കുമെന്ന് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/school-run-by-rajinikanths-wife-locked-up-by-landlord-over-rent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍</title>
		<link>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html</link>
					<comments>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 31 Jul 2017 12:17:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[Politcis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38091</guid>

					<description><![CDATA[ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്&#x200d; ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് താന്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കുമെന്നതിന്റെ സൂചനകള്&#x200d; കമല്&#x200d; നല്&#x200d;കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്&#x200d;ശിക്കുന്ന കമല്&#x200d; ഡി.എം.കെയില്&#x200d; ചേരുമെന്ന അഭ്യൂഹങ്ങള്&#x200d;ക്ക് പിന്നാലെയാണ് താന്&#x200d; ഭാവിയില്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്&#x200d;കിയത്.</p>
<p>മുക്കാല്&#x200d; മണിക്കൂറോളം നീണ്ട അഭിമുഖത്തില്&#x200d; വിവിധ കാര്യങ്ങളെക്കുറിച്ച് കമല്&#x200d; സംസാരിച്ചു. മുന്&#x200d; മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള &#8216;രാജ്കമല്&#x200d; ഫിലിംസ്&#8217; ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്&#x200d;ക്കു പിന്നില്&#x200d; ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്&#x200d; പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്&#x200d; നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്&#x200d;ക്കാറിനെതിരെ കോടതിയില്&#x200d; പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡി.എം.കെ തലവന്&#x200d; എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്&#x200d; എന്നതല്ല, കലാകാരന്&#x200d; എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്&#x200d; ഡി.എം.കെയില്&#x200d; ചേരാന്&#x200d; കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്&#x200d; നിരസിക്കുകയാണുണ്ടായത്. &#8211; കമല്&#x200d; പറഞ്ഞു. താന്&#x200d; വിമര്&#x200d;ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്&#x200d; അറിവ് നേടുന്നതോടെ തന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്കും മൂര്&#x200d;ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രാഷ്ട്രീയത്തില്&#x200d; ചേരുമോ എന്ന ചോദ്യത്തിന് &#8216;എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്&#x200d; കരുതുന്നുണ്ടോ?&#8217; എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. &#8216;പക്ഷേ, ഇന്നത്തെ അവസ്ഥയില്&#x200d; ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്&#x200d; ആര്&#x200d;ക്കും വേണമെങ്കില്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കാം&#8230;&#8217; തനിക്കു മേലുണ്ടാകുന്ന സമ്മര്&#x200d;ദങ്ങള്&#x200d;ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ പ്രവേശം: പ്രതികരണവുമായി നടന്‍ രജനികാന്ത്</title>
		<link>https://www.chandrikadaily.com/rajnikanth-politics.html</link>
					<comments>https://www.chandrikadaily.com/rajnikanth-politics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 04:39:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Rajnikanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33319</guid>

					<description><![CDATA[ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത നിഷേധിക്കുന്നില്ല. ചര്‍ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല&#8217;-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പി.അയക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി കഴിഞ്ഞ ദിവസം അദ്ദേഹം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്&#x200d;ത്തകളോട് പ്രതികരിച്ച് നടന്&#x200d; രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്&#x200d;ത്ത നിഷേധിക്കുന്നില്ല. ചര്&#x200d;ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; ആഗ്രഹമുണ്ട്. എന്നാല്&#x200d; ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല&#8217;-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്&#x200d;ച്ച നടത്തി വരികയാണെന്നും അദ്ദേഹം ചെന്നൈ വിമാനത്താവളത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു. പി.അയക്കണ്ണിന്റെ നേതൃത്വത്തില്&#x200d; കര്&#x200d;ഷക സംഘടനകളുമായി കഴിഞ്ഞ ദിവസം അദ്ദേഹം നേരത്തെ ചര്&#x200d;ച്ച നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajnikanth-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്നെ മലയാളികള്‍ മുഖ്യമന്ത്രിയാക്കുമോ&#8217;?; രജനിക്ക് കമല്‍ഹാസന്റെ ചോദ്യം</title>
		<link>https://www.chandrikadaily.com/kamalhassan-against-rajnikanth.html</link>
					<comments>https://www.chandrikadaily.com/kamalhassan-against-rajnikanth.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 06:43:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[kamal hassan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30124</guid>

					<description><![CDATA[ചെന്നൈ: സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന്‍ കമല്‍ഹാസന്‍. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. കേരളത്തെ ഉദാഹരിച്ചു കൊണ്ടാണ് കമലിന്റെ പ്രതികരണം. മലയാളിയായി കേരള ജനത കണക്കാക്കുന്നുണ്ടെങ്കിലും തന്നെ അവര്‍ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ ജനിച്ചാല്‍ മാത്രമേ ഇവിടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സ്‌റ്റൈല്&#x200d;മന്നന്&#x200d; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്&#x200d;ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന്&#x200d; കമല്&#x200d;ഹാസന്&#x200d;. മലയാളികള്&#x200d; തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്&#x200d;ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്&#x200d; ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്&#x200d; രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്&#x200d; പ്രതികൂലമായി ബാധിക്കുമെന്ന് കമല്&#x200d;ഹാസന്&#x200d; വ്യക്തമാക്കി. കേരളത്തെ ഉദാഹരിച്ചു കൊണ്ടാണ് കമലിന്റെ പ്രതികരണം. മലയാളിയായി കേരള ജനത കണക്കാക്കുന്നുണ്ടെങ്കിലും തന്നെ അവര്&#x200d; മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. എന്നാല്&#x200d; തമിഴ്‌നാട്ടില്&#x200d; ജനിച്ചാല്&#x200d; മാത്രമേ ഇവിടെ രാഷ്ട്രീയത്തില്&#x200d; ഇറങ്ങാവൂ എന്നൊന്നും താന്&#x200d; പറയുന്നില്ല. രാഷ്ട്രീയ പ്രവേശം രജനിയുടെ കരിയറിനെ ബാധിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും കമല്&#x200d;ഹാസന്&#x200d; പറഞ്ഞു. അതേസമയം, രാജ്യത്തെ ഭരണ സംവിധാനം തകര്&#x200d;ന്നുവെന്ന രജനികാന്തിന്റെ അഭിപ്രായത്തെ കമല്&#x200d; പിന്തുണച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamalhassan-against-rajnikanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്! അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് വാഗ്ദാനം</title>
		<link>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html</link>
					<comments>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 May 2017 07:42:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28996</guid>

					<description><![CDATA[ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്‍ത്തുമെന്നും രജനീകാന്ത് പറഞ്ഞു. ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ എത്തിയതായിരുന്നു രജനി.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്&#x200d;കി രജനീകാന്ത്. എട്ടു വര്&#x200d;ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്&#x200d;. എന്നാല്&#x200d; ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്&#x200d; പ്രവേശിച്ചാല്&#x200d; അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്&#x200d;ത്തുമെന്നും രജനീകാന്ത് പറഞ്ഞു.</p>
<p>ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്&#x200d; എത്തിയതായിരുന്നു രജനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
