<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rajyasabha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajyasabha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 28 Jul 2025 07:33:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rajyasabha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി</title>
		<link>https://www.chandrikadaily.com/arrest-of-virgin-women-notice-issued-in-rajya-sabha-under-rule-267.html</link>
					<comments>https://www.chandrikadaily.com/arrest-of-virgin-women-notice-issued-in-rajya-sabha-under-rule-267.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 28 Jul 2025 07:33:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kanyastree]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348760</guid>

					<description><![CDATA[ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.</p>
<p>മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഛത്തീസ്ഗഡിൽ രണ്ട് കേരള കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.</p>
<p> കോൺവെൻ്റിൽ ജോലിക്കായി സ്വമേധയാ യാത്ര ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയായ മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമൊപ്പമാണ് കന്യാസ്ത്രീകളെ തെളിവുകളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തത് കാര്യമായ ആശങ്കകൾ ഉയർത്തുന്നതായും എം പി ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrest-of-virgin-women-notice-issued-in-rajya-sabha-under-rule-267.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹാനുഭൂതി കാണിക്കണം, ആ രീതിയില്‍ അദ്ദേഹത്തെ കാണണം; സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്</title>
		<link>https://www.chandrikadaily.com/empathize-see-him-that-way-john-brittas-mocking-suresh-gopi.html</link>
					<comments>https://www.chandrikadaily.com/empathize-see-him-that-way-john-brittas-mocking-suresh-gopi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 04 Apr 2025 08:37:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[john brittas]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336919</guid>

					<description><![CDATA[അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു]]></description>
										<content:encoded><![CDATA[<p>ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്&#x200d; ബ്രിട്ടാസ്. അദ്ദേഹത്തോട് സഹാനുഭൂതി കാണിക്കണമെന്നും ആ രീതിയില്&#x200d; കാണണമെന്നും ജോണ്&#x200d; ബ്രിട്ടാസ് പറഞ്ഞു. ജബല്&#x200d;പൂരില്&#x200d; വി.എച്ച്.പിക്കാര്&#x200d; ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്&#x200d;ക്കുള്ള മറുപടിയായി &#8216;ബ്രിട്ടാസിന്റെ വീട്ടില്&#x200d; പോയി വെച്ചാല്&#x200d; മതി&#8217;യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്. അദ്ദേഹത്തോട് താന്&#x200d; ഏറ്റുമുട്ടാന്&#x200d; ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു.</p>
<p>&#8216;സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാന്&#x200d; കാണുന്നത്. എന്റെ വീട്ടില്&#x200d; വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്‌നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയില്&#x200d; കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തില്&#x200d; കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മള്&#x200d; അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കില്&#x200d; നമ്മള്&#x200d; ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാല്&#x200d;, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാന്&#x200d; അദ്ദേഹത്തെ മാധ്യമപ്രവര്&#x200d;ത്തകരും സഹായിക്കണം&#8217; -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയില്&#x200d; അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാന്&#x200d; അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്&#x200d;ഘകാലം സ്‌ക്രിപ്റ്റ്‌റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോള്&#x200d; അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാന്&#x200d; രാജീവ് ചന്ദ്രശേഖര്&#x200d; മുന്&#x200d;കൈയെടുക്കണം. നിങ്ങള്&#x200d; എന്റെ വീട്ടില്&#x200d; വന്നു ചോദിക്കുന്നതില്&#x200d; ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്&#x200d;ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്&#8217; -ജോണ്&#x200d; ബ്രിട്ടാസ് പറഞ്ഞു.</p>
<p>സുരേഷ് ഗോപി ഏത് പാര്&#x200d;ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ല. ബിജെപിക്കും അക്കാര്യത്തില്&#x200d; സംശയമുണ്ട്. &#8216;അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്&#x200d; സംസാരിക്കുമ്പോള്&#x200d; കുറേക്കൂടി സഭ്യത ഉണ്ടാകുന്നത് നല്ലതാണ്. ഞാന്&#x200d; മുന്നയെയും യൂദാസിനെയും കുറിച്ച് രാജ്യസഭയില്&#x200d; പറഞ്ഞപ്പോള്&#x200d; അത് താനാണ് എന്ന് അദ്ദേഹത്തിന് ഒരു ഉള്&#x200d;വിളി തോന്നിയിരിക്കാം. സ്വയം തോന്നിയത് കൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. അതുകൊണ്ടായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഒരു നടനാണല്ലോ എന്തൊക്കെ പറഞ്ഞാലും&#8217; -ബ്രിട്ടാസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empathize-see-him-that-way-john-brittas-mocking-suresh-gopi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജബല്‍പൂര്‍ വിഷയം; തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല: സുരേഷ് ഗോപി</title>
		<link>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html</link>
					<comments>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 04 Apr 2025 05:30:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[john britas]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336896</guid>

					<description><![CDATA[ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.]]></description>
										<content:encoded><![CDATA[<p>ജബല്&#x200d;പൂരില്&#x200d; ക്രിസ്ത്യന്&#x200d; പാതിരിമാരെ വി.എച്ച്.പി പ്രവര്&#x200d;ത്തകര്&#x200d; ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്&#x200d; കൊണ്ടു വെച്ചാല്&#x200d; മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.</p>
<p>ജബല്&#x200d;പൂര്&#x200d; വിഷയത്തില്&#x200d; തല്&#x200d;ക്കാലം മറുപടി പറയാന്&#x200d; സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്&#x200d;ലമെന്റില്&#x200d; ജോണ്&#x200d; ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.</p>
<p>അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ജബല്&#x200d;പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്&#x200d;പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകനോട് പറഞ്ഞു. ബീ കെയര്&#x200d;ഫുള്&#x200d;. ജബല്&#x200d;പൂരില്&#x200d; സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; സൗകര്യമില്ല &#8211; അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബില്‍; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി, രാജ്യസഭയും പാസ്സാക്കി</title>
		<link>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html</link>
					<comments>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 04 Apr 2025 05:16:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336890</guid>

					<description><![CDATA[ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്]]></description>
										<content:encoded><![CDATA[<p>12 മണിക്കൂറിലേറെ നീണ്ട ചര്&#x200d;ച്ചയ്ക്കൊടുവില്&#x200d; വഖഫ് ഭേദഗതി ബില്&#x200d; രാജ്യസഭയും പാസ്സാക്കി. ഇന്നു പുലര്&#x200d;ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്&#x200d; വോട്ടെടുപ്പ് ആരംഭിച്ചത്. സഭയില്&#x200d; 128 പേര്&#x200d; ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്&#x200d; എതിര്&#x200d;ത്തു.</p>
<p>വഖഫ് ഭേദഗതി ബില്&#x200d; ഇന്നലെ ലോക്സഭയും അംഗീകരിച്ചിരുന്നു. ഇന്നലെ രാവിലെ ബില്ലിനെ എതിര്&#x200d;ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്&#x200d;ദേശിക്കുകയായിരുന്നു. പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചിരുന്നു, തുടര്&#x200d;ന്ന്, രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.</p>
<p>ബില്ലിലെ വ്യവസ്ഥകളില്&#x200d; കേരള എംപിമാരായ ജോണ്&#x200d; ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്&#x200d;, ഹാരിസ് ബീരാന്&#x200d;, അബ്ദുല്&#x200d; വഹാബ്, പി സന്തോഷ് കുമാര്&#x200d;, പി പി സുനീര്&#x200d; തുടങ്ങിയവര്&#x200d; അവതരിപ്പിച്ച ഭേദഗതികള്&#x200d; ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോര്&#x200d;ഡില്&#x200d; മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിര്&#x200d;ദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍</title>
		<link>https://www.chandrikadaily.com/after-passing-the-lok-sabha-the-waqf-amendment-bill-is-in-the-rajya-sabha-today.html</link>
					<comments>https://www.chandrikadaily.com/after-passing-the-lok-sabha-the-waqf-amendment-bill-is-in-the-rajya-sabha-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Apr 2025 04:54:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336837</guid>

					<description><![CDATA[232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്&#x200d; ഇന്ന് രാജ്യസഭയില്&#x200d;. 232 പേര്&#x200d; ബില്ലിനെ എതിര്&#x200d;ത്തപ്പോള്&#x200d; 288 അംഗങ്ങല്&#x200d; ബില്ലിനെ ലോക്‌സഭയില്&#x200d; അനുകൂലിച്ചു. 14 മണിക്കൂര്&#x200d; നീണ്ട ചര്&#x200d;ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്&#x200d; ലോക്‌സഭയില്&#x200d; പാസാക്കിയത്.</p>
<p>ഇലക്ട്രോണിക് രീതിയില്&#x200d; നടന്ന വോട്ടെടുപ്പിലാണ് 288 പേര്&#x200d; അനുകൂലിക്കുകയും 238 പേര്&#x200d; എതിര്&#x200d;ക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാല്&#x200d;, ഗൗരവ് ഗോഗോ, എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d;, ഇ. ടി മുഹമ്മദ് ബഷീര്&#x200d;, കെ.രാധകൃഷ്ണന്&#x200d; തുടങ്ങിയവര്&#x200d; ബില്ലിനെ എതിര്&#x200d;ത്ത് രംഗത്തെത്തി.</p>
<p>കേന്ദ്രനിയമ മന്ത്രി കിരണ്&#x200d; റിജിജുവാണു ബില്&#x200d; സഭയില്&#x200d; അവതരിപ്പിച്ചത്. അതേസമയം ചര്&#x200d;ച്ചക്കിടെ വഖഫ് ബില്ലിന്റെ പേപ്പറുകള്&#x200d; അസദുദ്ദീന്&#x200d; ഉവൈസി കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>ബില്ല് മുസ്‌ലിംകളെ അരികുവല്&#x200d;ക്കരിക്കാനുള്ളതെന്നും വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്&#x200d;ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്&#x200d; ഗാന്ധി എക്സില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-passing-the-lok-sabha-the-waqf-amendment-bill-is-in-the-rajya-sabha-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കമ്യൂണിസമാണ് കേരളത്തില്&#x200d; വ്യവസായം നശിപ്പിച്ചത്&#8217;: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്&#x200d;ശിച്ച് കേന്ദ്ര ധനമന്ത്രി</title>
		<link>https://www.chandrikadaily.com/communism-destroyed-industry-in-kerala-union-finance-minister-criticizes-cpm-and-communism.html</link>
					<comments>https://www.chandrikadaily.com/communism-destroyed-industry-in-kerala-union-finance-minister-criticizes-cpm-and-communism.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Mar 2025 12:54:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Communism]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Nirmala Seetharaman]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334589</guid>

					<description><![CDATA[കേരളത്തില്&#x200d; നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്&#x200d;ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്&#x200d;മലാ സീതാരാമന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്&#x200d; ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്&#x200d;മലാ സീതാരാമന്&#x200d;. കേരളത്തില്&#x200d; നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്&#x200d;ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്&#x200d;മലാ സീതാരാമന്&#x200d; പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്&#x200d; വ്യവസായം നശിപ്പിച്ചത് എന്നും അവര്&#x200d; രാജ്യസഭയില്&#x200d; ആഞ്ഞടിച്ചു.</p>
<p>അതേസമയം മണിപ്പൂര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ച നടക്കുന്നതിനിടെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എം.പിമാര്&#x200d; പ്രതിഷേധിച്ചു. തുടര്&#x200d;ന്ന് സിപിഎം അംഗം മണിപ്പൂര്&#x200d; വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്&#x200d; നിര്&#x200d;മലാ സീതാരാമന്&#x200d; സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്&#x200d;ശിക്കുകയായിരുന്നു.</p>
<p>ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്&#x200d;ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communism-destroyed-industry-in-kerala-union-finance-minister-criticizes-cpm-and-communism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭ കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ: മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html</link>
					<comments>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 05:21:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321428</guid>

					<description><![CDATA[രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.]]></description>
										<content:encoded><![CDATA[<p>രാ​ജ്യ​സ​ഭ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ല​​ങ്കോ​ല​മാ​ക്കു​ന്ന​ത് ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ആ​ണെ​ന്നും സ്വ​ന്തം പ്ര​മോ​ഷ​നു​വേ​ണ്ടി സ​ർ​ക്കാ​ർ വ​ക്താ​വി​ന്റെ പ​ണി​യാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ടു​ക്കു​ന്ന​തെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട ചെ​യ​ർ​മാ​ൻ അ​വ​ർ​ക്കു​ള്ള സ​മ​യം പോ​ലും അ​പ​ഹ​രി​ച്ച് വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.</p>
<p>സ​ർ​ക്കാ​റി​നെ പു​ക​ഴ്ത്തി​യും സ്വ​യം ആ​ർ.​എ​സ്.​എ​സി​ന്റെ ഏ​ക​ല​വ്യ​നാ​യി വി​ശേ​ഷി​പ്പി​ച്ചും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ന്റെ പ​ദ​വി​യു​ടെ മ​ഹ​ത്വം ക​ള​യു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ എ​തി​രാ​ളി​ക​ളാ​യി​ക്ക​ണ്ട് അ​വ​രെ ഹീ​ന​മാ​യ ത​ര​ത്തി​ൽ അ​ദ്ദേ​ഹം അ​പ​മാ​നി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഞ്ച് മി​നി​റ്റ് സം​സാ​രി​ക്കു​മ്പോ​ൾ 10 മി​നി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം കേ​ൾ​ക്ക​ണം. പ്ര​തി​പ​ക്ഷം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മു​ന്ന​യി​ക്കു​മ്പോ​ൾ അ​ത് ച​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു. ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ജ്​​ഞാ​ന​മു​ള്ള പാ​ർ​ല​മെ​ന്റേ​റി​യ​ന്മാ​രെ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന പോ​ലെ പാ​ഠം പ​ഠി​പ്പി​ക്കു​ന്നു.</p>
<p>രാ​ജ്യ​ത്തി​ന്റെ ച​​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ൽ ച​ട്ടം ലം​ഘി​ച്ച് രാ​ഷ്​​​ട്രീ​യം ക​ളി​ക്കു​ന്ന പ​ക്ഷ​പാ​തി​യാ​യ രാ​ഷ്ട്ര​പ​തി​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.</p>
<p>ഖാ​ർ​ഗെ​യെ ശ​രി​വെ​ച്ച് ധ​ൻ​ഖ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​സ്.​പി, ഡി.​എം.​കെ, ആ​ർ.​ജെ.​ഡി, കേ​ര​ള കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എ​ൻ.​സി.​പി എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി ന്യൂനപക്ഷങ്ങള്&#x200d; ആക്രമിക്കപ്പെട്ടു&#8217;:  അഡ്വ. ഹാരിസ് ബീരാന്&#x200d;</title>
		<link>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html</link>
					<comments>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Jul 2024 15:31:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adv.haris beeran]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301651</guid>

					<description><![CDATA[അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെട്ടുവെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. റായ്പൂർ, മധ്യപ്രദേശ്, യു.പി, അലിഗഡ്, ലക്‌നൗ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടു. ക്രിക്കറ്റ് കളി കാണാൻ പോയ മുസ്‌ലിം യുവാവിനെ പോലും അടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. വിദ്വേഷ പ്രസംഗങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പ്രേരകമായത്. പോലീസും അന്വേഷണ സംഘങ്ങളും ഇതിനെതിരെ യാതൊന്നും ചെയ്യാതെ നിസ്സംഗരായി നോക്കി നിൽക്കുകയാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിനുണ്ടെന്നും എന്നാൽ ഒരു പ്രത്യേക സമുദായത്തെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി പോലും സംസാരിച്ചുകൊണ്ടിരുന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു. രാജ്യസഭയിലെ തന്നെ കന്നി പ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹാരിസ് ബീരാൻ രംഗത്തെത്തിയത്.</p>
<p>ജാതി സെൻസസ് നടത്താൻ ഗവൺമെന്റ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 വളരെ വ്യക്തമായി പിന്നോക്ക സമുദായങ്ങളുടെ സർക്കാർ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ജാതി സെൻസസ് നടത്താതെ ഗവൺമെന്റ് ജോലികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് എത്തിച്ചേരാനാവില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ ജാതി സെൻസസ് ആരംഭിച്ചതായും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.</p>
<p>അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ക്രിമിനൽ നിയമം രാജ്യത്തെ പൗരന്മാരെയെല്ലാം സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് കൂടുതൽ അധികാരം നൽകുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കും. രാജ്യത്ത് പോലീസ് രാജ് സംഭവിക്കാൻ പുതിയ ക്രമിനൽ നിയമം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ദൗർഭാഗ്യകരമാണ്. 25 ലക്ഷം വിദ്യാർത്ഥികൾ മൂന്ന് വർഷത്തിലേറെ കഠിനാധ്വാനം ചെയ്താണ് പരീക്ഷയെഴുതാൻ വരുന്നത്. ഒരു കുട്ടിയെങ്കിലും അനർഹമായി റാങ്ക് നേടിയിട്ടുണ്ടെങ്കിൽ പരീക്ഷ റദ്ദാക്കി ഉടൻ പുനഃപരീക്ഷ നടത്തണം. അത് മാത്രമാണ് വിദ്യാർത്ഥികളോട് ചെയ്യേണ്ട നീതി. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വർഷങ്ങളായി ക്രമക്കേടുകൾ തുടരുകയാണ്. എൻ.ടി.എ തന്നെ എടുത്ത് കളഞ്ഞ് സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം പരീക്ഷകൾ നടത്താനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീഴടങ്ങി സിപിഎം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും സിപിഐയും മത്സരിക്കും</title>
		<link>https://www.chandrikadaily.com/cpm-surrendered-kerala-congress-and-cpi-will-contest-in-the-rajya-sabha-elections.html</link>
					<comments>https://www.chandrikadaily.com/cpm-surrendered-kerala-congress-and-cpi-will-contest-in-the-rajya-sabha-elections.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 13:06:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299795</guid>

					<description><![CDATA[ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ 3 രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിന്&#x200d;റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്.  ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്.</p>
<p>അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്&#x200d;ത്ഥി മത്സരിക്കും. ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം. ജോസ് കെ. മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. ആനി രാജയോ സുരേഷ് ബാബുവോ സിപിഐ പ്രതിനിധിയാകും.</p>
<p>ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്. അതേസമയം സീറ്റ് കിട്ടാത്തതിൽ ആർജെഡി കടുത്ത പ്രതിഷേധത്തിലാണ്. സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും സീറ്റ് നൽകുവാൻ തീരുമാനിച്ചെന്നും മുന്നണിയുടെ ഐക്യത്തിന് ഉതകുന്ന തീരുമാനമാണ് എടുത്തതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-surrendered-kerala-congress-and-cpi-will-contest-in-the-rajya-sabha-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു</title>
		<link>https://www.chandrikadaily.com/sonia-gandhi-has-submitted-her-papers-to-the-rajya-sabha-from-rajasthan.html</link>
					<comments>https://www.chandrikadaily.com/sonia-gandhi-has-submitted-her-papers-to-the-rajya-sabha-from-rajasthan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 14 Feb 2024 09:59:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290355</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ റായ്ബറേലിയില്&#x200d; നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ]]></description>
										<content:encoded><![CDATA[<p>രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും.</p>
<p>ഇന്ന് രാവിലെ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാന്&#x200d; നിയമസഭയിലെത്തി പത്രിക നല്&#x200d;കി. ഉത്തര്&#x200d;പ്രദേശിലെ റായ്ബറേലിയില്&#x200d; നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ. 1999 മുതല്&#x200d; അവര്&#x200d; റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sonia-gandhi-has-submitted-her-papers-to-the-rajya-sabha-from-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
