<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rally &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rally/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Sep 2025 16:12:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rally &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴ്നാട്ടില്‍ വിജയ്യുടെ റാലിക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/massive-tragedy-during-vijays-rally-in-tamil-nadu-31-people-reportedly-died-in-the-stampede.html</link>
					<comments>https://www.chandrikadaily.com/massive-tragedy-during-vijays-rally-in-tamil-nadu-31-people-reportedly-died-in-the-stampede.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Sep 2025 16:12:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rally]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355861</guid>

					<description><![CDATA[ പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടില്&#x200d; നടന്&#x200d; വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്&#x200d; തിക്കിലും തിരക്കിലുംപെട്ട് 31 പേര്&#x200d; മരിച്ചു. മരിച്ചവരില്&#x200d; 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറില്&#x200d; നടന്ന റാലിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്&#x200d; നിരവധിപേരുടെ നില ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം.</p>
<p>അപകടത്തിനു പിന്നാലെ വിജയ് പ്രസംഗം പൂര്&#x200d;ത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്&#x200d; നാളെ കരൂറിലെത്തും.</p>
<p>പരിപാടിയില്&#x200d; പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ കരൂര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-tragedy-during-vijays-rally-in-tamil-nadu-31-people-reportedly-died-in-the-stampede.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെഹ്റാനില്‍ ഇറാന്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി റാലി</title>
		<link>https://www.chandrikadaily.com/students-rally-in-tehran-in-support-of-the-iranian-regime.html</link>
					<comments>https://www.chandrikadaily.com/students-rally-in-tehran-in-support-of-the-iranian-regime.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Jun 2025 15:09:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[rally]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[Tehran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345284</guid>

					<description><![CDATA[ തെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് റാലി. ]]></description>
										<content:encoded><![CDATA[<p>തെഹ്റാനില്&#x200d; ഇറാന്&#x200d; ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂറ്റന്&#x200d; വിദ്യാര്&#x200d;ത്ഥി റാലി. തെഹ്റാന്&#x200d; സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികളുടെ നേതൃത്വത്തിലാണ് റാലി. ഇറാന്&#x200d; ഭരണകൂടത്തെയും ഗസ്സയെയും പിന്തുണച്ചാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; റാലിയില്&#x200d; മുദ്രാവാക്യം ഉയര്&#x200d;ത്തിയത്. തെഹ്റാന്&#x200d; വിടണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെയാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; റാലി സംഘടിപ്പിച്ചത്.</p>
<p>ഇസ്രാഈല്&#x200d;- ഇറാന്&#x200d; സംഘര്&#x200d;ഷം രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസം മുമ്പ് തെഹ്റാനില്&#x200d; നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന് ആണവായുധം കൈവശംവെക്കാന്&#x200d; കഴിയില്ലെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്&#x200d; കുറിച്ചിരുന്നു.</p>
<p>അതേസമയം സൗദി ഇറാന്റെ ആണവ കേന്ദ്രങ്ങള്&#x200d; ആക്രമിക്കുന്നതിനെതിരെ രംഗത്തെത്തി. സിവിലിയന്&#x200d; ആണവ കേന്ദ്രങ്ങള്&#x200d; ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന് സൗദി ന്യൂക്ലിയര്&#x200d; ആന്&#x200d;ഡ് റേഡിയോളജിക്കല്&#x200d; റഗുലേറ്ററി കമ്മീഷനാണ് മുന്നറിയിപ്പ് നല്&#x200d;കിയത്. </p>
<p>ഇറാനിലെ ഖൊന്&#x200d;സാബ് ആണവ പ്ലാന്റില്&#x200d; ഇസ്രാഈല്&#x200d; ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-rally-in-tehran-in-support-of-the-iranian-regime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ വെന്നിക്കൊടി പാറിക്കാൻ ഇന്ത്യൻ താരങ്ങളായ സനീം സാനി-മൂസ ഷരീഫ് സഖ്യം ഒരുങ്ങി</title>
		<link>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html</link>
					<comments>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 04:36:04 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[championship]]></category>
		<category><![CDATA[inidan players]]></category>
		<category><![CDATA[Middle East]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288366</guid>

					<description><![CDATA[മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും.]]></description>
										<content:encoded><![CDATA[<p>ദുബായ് : സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ പ്രശസ്ത നാവിഗേറ്റർ മൂസ ഷെരീഫും മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ പൂർണ്ണമായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു.</p>
<p>മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും. ജനുവരി 20-ന് യു.എ.ഇ സ്പ്രിന്റ് റാലിയോടെ ഇവരുടെ പടയോട്ടം ആരംഭിക്കും. ഇത് മൂസാ ഷെരീഫിന്റെ 75-ാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും.</p>
<p>അഭിമാനകരമായ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 മുതൽ 3 വരെ ഖത്തർ ഇന്റർനാഷണൽ റാലിയോടെ ആരംഭിക്കും, ജോർദാൻ (മെയ് 16 മുതൽ 18 വരെ), ലെബനൻ (സെപ്തംബർ 6 മുതൽ 8 വരെ), സൈപ്രസ് (ഒക്ടോബർ 4 മുതൽ 6 വരെ), ഒമാൻ (നവംബർ 28 മുതൽ 30 വരെ) എന്നിവിടങ്ങളിൽ നാല് റൗണ്ടുകൾ കൂടി ഉണ്ടായിരിക്കും. MERC-4 വിഭാഗത്തിൽ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ഉപയോഗിച്ചായിരിക്കും ഇവർ കളത്തിലിറങ്ങുന്നത്.</p>
<p>2008-ൽ റാലിയിൽ അരങ്ങേറ്റം കുറിച്ച സനീം, ഏഴ് തവണ നാഷണൽ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കോ-ഡ്രൈവറും 22 ചാമ്പ്യൻഷിപ്പുകളിൽ ജേതാവുമായ മൂസ ഷരീഫിനൊപ്പം ചേർന്ന് എഫ്‌ഡബ്ല്യുഡി ക്ലാസിൽ മൂന്ന് യു.എ.ഇ റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയിട്ടുണ്ട്.</p>
<p>തൃശ്ശൂർ സ്വദേശിയായ സനീം ഇപ്പോൾ ദുബായിലാണ് താമസം.<br />
ഷാർജയുടെ ടൂൾബോക്‌സ് ഓട്ടോ ടീമിന്റെ സഹകരണത്തോടെ മത്സരിക്കുന്ന ഈ ജോഡിക്ക് എംആർഎഫ് ടയേർസ്,വിബ്ജിയോർ റിയൽ എസ്റ്റേറ്റ് ദുബായ്, ക്ലിവെറ്റ് എയർ കണ്ടീഷൻ മിഡിൽ ഈസ്റ്റ്, അലങ്കാർ ഹോട്ടൽസ് ,തൃശൂർ &amp; ബ്ലൂബാൻഡ് സ്‌പോർട്‌സ് എന്നീ ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.</p>
<p>&#8220;ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട്,രാജ്യത്തിന് വേണ്ടി പുരസ്‌കാരങ്ങൾ കൊണ്ടുവരാനുമുള്ള അവസരമായിട്ടാണ് ഞങ്ങൾ യു.എ.ഇ ചാമ്പ്യൻഷിപ്പിനെ കാണുന്നത്.എന്റെ രാജ്യത്തിനായി മത്സരിക്കുന്നുവെന്നത് എല്ലായ്പ്പോഴും അഭിമാനകരമായ നിമിഷമാണ്. മികച്ച കഴിവുകൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ആദ്യ റൗണ്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.&#8221;- ഇന്ത്യയുടെ നമ്പർ വൺ നാവിഗേറ്ററായ മൂസ ഷരീഫ് പറഞ്ഞു.</p>
<p>74 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 309 റാലികൾ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫിന്റെ തുടർച്ചയായ 32-ാം റാലി സീസനാണ് ഇത്. ഫെബ്രുവരി 1 ന് ആരംഭിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖത്തർ ഇന്റർനാഷണൽ റാലിക്ക് 13 ടൈംഡ് സ്‌പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-players-saneem-sani-and-musa-sharif-are-all-set-to-fly-the-flag-in-the-middle-east-rally-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു, ആവേശമായി പ്രദർശന ഗുസ്തി മത്സരം</title>
		<link>https://www.chandrikadaily.com/youth-leaguearrest-brij-bhushan-muslim-youth-league-organizes-solidarity-rally-exciting-exhibition-wrestling-match.html</link>
					<comments>https://www.chandrikadaily.com/youth-leaguearrest-brij-bhushan-muslim-youth-league-organizes-solidarity-rally-exciting-exhibition-wrestling-match.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Jun 2023 14:55:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[organizes]]></category>
		<category><![CDATA[rally]]></category>
		<category><![CDATA[solidarity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258102</guid>

					<description><![CDATA[കോഴിക്കോട്: പോക്സോ വകുപ്പുകൾ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരവും ബോഡി ബിൽഡറുമായ അബൂ സലീം സദസ്സ് ഉത്ഘാടനം ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രമുഖ സ്പോർട്സ് ലേഖകനും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കൾച്ചറൽ ബീച്ചിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പോക്സോ വകുപ്പുകൾ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരവും ബോഡി ബിൽഡറുമായ അബൂ സലീം സദസ്സ് ഉത്ഘാടനം ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രമുഖ സ്പോർട്സ് ലേഖകനും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കൾച്ചറൽ ബീച്ചിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായിൽ സ്വാഗതം പറഞ്ഞു.</p>
<p>ഐക്യദാർഢ്യ സദസ്സിന്റെ ഭാഗമായി പ്രദർശന ഗുസ്തി മത്സരം നടത്തി. കോരി ചൊരിയുന്ന മഴയത്ത് ഗുസ്തി മത്സരം കാണികളിൽ ആവേശം വിതറി. പ്രദർശന ഗുസ്തി മത്സരത്തിൽ സംസ്ഥാന ഗുസ്തി താരങ്ങൾ പങ്കെടുത്തു. മുൻ കേരള ഗുസ്തി താരം മുൻഫർ കക്കോടി മത്സരങ്ങൾ നിയന്ത്രിച്ചു.</p>
<p>മുസ്‌ലിം യൂത്ത് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ നന്ദി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ എൻ. സി അബൂബക്കർ, യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.എം.എ റഷീദ്, സി. ജാഫർ സാദിഖ്, എ. സിജിത്ത് ഖാൻ, ജില്ല ഭാരവാഹികളായ ഷഫീഖ് അരക്കിണർ, എസ്. വി ഷൗലീക്ക് സംബന്ധിച്ചു.</p>
<p>വേട്ടയാടപ്പെട്ട കായിക താരങ്ങൾക്കായി നടത്തിയ ഐക്യദാർഢ്യ സദസ്സിലും പ്രദർശന ഗുസ്തി മത്സരം കാണാനുമായി കോരി ചൊരിയുന്ന മഴയത്തും കായിക താരങ്ങളും സമരത്തോട് ഐക്യദാർഢ്യം പുലർത്തുന്നവരും പങ്കാളികളായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-leaguearrest-brij-bhushan-muslim-youth-league-organizes-solidarity-rally-exciting-exhibition-wrestling-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർണ്ണാടക തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗ്‌ നേതാക്കൾ  പര്യടനം നടത്തും</title>
		<link>https://www.chandrikadaily.com/1karnataka-election-muslim-league-leaders-conduct-rally.html</link>
					<comments>https://www.chandrikadaily.com/1karnataka-election-muslim-league-leaders-conduct-rally.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Apr 2023 12:53:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248930</guid>

					<description><![CDATA[കോഴിക്കോട്. മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ്, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, തുടങ്ങിയ നേതാക്കൾ കർണ്ണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി വിവിധ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെയ് 18ന് ഡൽഹിയിൽ ചേരും കോഴിക്കോട്. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്. മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ്, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, തുടങ്ങിയ നേതാക്കൾ കർണ്ണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി വിവിധ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.</p>
<p>മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെയ് 18ന് ഡൽഹിയിൽ ചേരും</p>
<p>കോഴിക്കോട്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള തുടർ പദ്ധതികൾ ചർച്ച ചെയ്യുന്നതിനും കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പും ദേശീയതലത്തിൽ രൂപപ്പെട്ട് വരുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിന്റെയും പശ്ചാതലത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെയ് 18ന് ഡൽഹിയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഡൽഹിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാർട്ടി ആസ്ഥാനത്തിന് ദേശീയ കമ്മിറ്റി അന്തിമ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1karnataka-election-muslim-league-leaders-conduct-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൂമറാങ് ജാഥ</title>
		<link>https://www.chandrikadaily.com/boomerang-march.html</link>
					<comments>https://www.chandrikadaily.com/boomerang-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Feb 2023 17:33:26 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mv govindhan]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240178</guid>

					<description><![CDATA[സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്&#x200d; അഞ്ചു വര്&#x200d;ഷത്തില്&#x200d; കേന്ദ്രത്തില്&#x200d; നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്&#x200d;ക്കാര്&#x200d; ഫണ്ടുകള്&#x200d; വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി
തകര്&#x200d;ക്കുന്നുവെന്ന് തെരുവില്&#x200d; പ്രസംഗിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;, വയനാട്</strong></p>
<p>പാര്&#x200d;ലിമെന്റ് തിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്&#x200d; മാഷ് നേതൃത്വം നല്&#x200d;കുന്ന ജനകീയ പ്രതിരോധ ജാഥയില്&#x200d; ഉയര്&#x200d;ത്തിയ മുദ്രാവാക്യങ്ങള്&#x200d; പലതും ബൂമറാങ് പോലെ തിരിഞ്ഞു കുത്തുന്ന വാര്&#x200d;ത്തകളാണ് ദിവസവും പുറത്തു വരുന്നത്. ബജറ്റിലെ നികുതി കൊള്ളയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടും ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; ഒരു ലക്ഷം വ്യവസായങ്ങള്&#x200d; ആരംഭിച്ചുവെന്ന തള്ള് പൊളിഞ്ഞതും ആകാശ് തില്ലങ്കേരിയുടെ കൊലപാതക കുമ്പസാരവും ശിവശങ്കറിന്റെ അറസ്റ്റും ചര്&#x200d;ച്ചയാവാതിരിക്കാനായി പിണറായി തുറന്നു വിട്ട ജമാഅത്ത് ആര്&#x200d;.എസ്.എസ് കൂടിക്കാഴ്ച എപ്പിസോഡ് വെളുക്കാന്&#x200d; തേച്ചത് പാണ്ടായ സ്ഥിതിയിലാണ്.</p>
<p>ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്&#x200d;ഡ്, മീഡിയ അക്കാദമി, മോയിന്&#x200d; കുട്ടി വൈദ്യര്&#x200d; സ്മാരക കമ്മിറ്റി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളില്&#x200d; ജമാഅത്തുകാരെ കുടിയിരുത്തിയതും ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി ആര്&#x200d;. എസ്.എസുമായി സി പിഎം നടത്തിയ നീക്കു പോക്കുകളും രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് കുത്തിപൊക്കാന്&#x200d; അവസരം നല്&#x200d;കി എന്നാണ് പാര്&#x200d;ട്ടിയിലെ ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്&#x200d;. കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്&#x200d;കാനുള്ള നീക്കത്തില്&#x200d; പ്രധിഷേധിച്ച് സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്&#x200d; പതിനായിരത്തോളം ജീവനക്കാര്&#x200d; മുഖ്യമന്ത്രിക്ക് കത്തെഴുതിയതും ജാഥക്ക് തുടക്കം കുറിച്ച ദിവസത്തിലാണ് .അന്നേ ദിവസം ഗതാഗത മന്ത്രിക്കെതിരായി സി.പി എം നേതാവ് എ. കെ ബാലന്&#x200d; നടത്തിയ പ്രസ്താവനയില്&#x200d; ഗോവിന്ദന്&#x200d; മാഷ് ഫാസിസ്റ്റ് പ്രതിരോധം ആദ്യം ആരംഭിക്കേണ്ടത് കെ.എസ്.ആര്&#x200d;.ടി.സിയിലാണെന്നാണ് പറയാതെ പറഞ്ഞത്.സി ഐ ടി യുവിനെ തകര്&#x200d;ത്ത് സംഘ് പരിവാരങ്ങള്&#x200d;ക്ക് കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരില്&#x200d; നുഴഞ്ഞു കയറാന്&#x200d; ഭരണകൂട ചിലവില്&#x200d; അവസരം കൊടുക്കുന്നതിലാണ് ബാലന്&#x200d; രോഷം പൂണ്ടത്.</p>
<p>സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്&#x200d; അഞ്ചു വര്&#x200d;ഷത്തില്&#x200d; കേന്ദ്രത്തില്&#x200d; നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്&#x200d;ക്കാര്&#x200d; ഫണ്ടുകള്&#x200d; വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി<br />
തകര്&#x200d;ക്കുന്നുവെന്ന് തെരുവില്&#x200d; പ്രസംഗിക്കുന്നത്.ഈ സത്യം ജനങ്ങള്&#x200d; അറിയാതിരിക്കാന്&#x200d; വേണ്ടിയാണ് ഐ.ജി. എസ്.ടി റിട്ടേണ്&#x200d; പരിഷ്‌ക്കരണ രീതികളും ജി.എസ്.ടി കൗണ്&#x200d;സിലില്&#x200d; ഉന്നയിക്കേണ്ട വിഷയങ്ങളും പ്രദിപാദിക്കുന്ന റിപ്പോര്&#x200d;ട്ട് ബജറ്റിനൊപ്പം നിയമസഭയില്&#x200d; വെക്കാതിരുന്നത്. ഐ. ജി.എസ്.ടി യില്&#x200d; ഓരോ വര്&#x200d;ഷവും കിട്ടേണ്ട 5000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ പിടിപ്പ്‌കേടു മൂലം നഷ്ടപ്പെടുമ്പോഴാണ് 750 കോടി രൂപ കണ്ടെത്താന്&#x200d; പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തിയ ധനദ്രോഹത്തെ ഗോവിന്ദന്&#x200d; മാഷ് താത്വികമായി പ്രതിരോധിക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; വെള്ളക്കരം വകയില്&#x200d; വാട്ടര്&#x200d; അതോറിറ്റിക്ക് കോടികളാണ് കുടിശിക<br />
കൊടുക്കാനുള്ളത്.ഗാര്&#x200d;ഹിക ഗാര്&#x200d;ഹികേതര കണക്ഷനില്&#x200d; 235 കോടി മാത്രമാണ് കുടിശിക റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. എന്നാല്&#x200d; 1200 കോടി രൂപയാണ് വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; നല്&#x200d;കാനുള്ളത്.കുടിശിക നല്&#x200d;കുന്നതിന് പകരം കുടിവെള്ളം മുട്ടിക്കുന്ന രീതിയിലുള്ള നികുതി വര്&#x200d;ദ്ധനവിനാണ് മുതിര്&#x200d;ന്നത്.ബോളീവിയയിലെയും ജോഹന്നാസ് ബര്&#x200d;ഗിലെയും കുടിവെള്ള സ്വകാര്യ വത്കരണത്തില്&#x200d; മുഷ്ടി ചുരുട്ടി കുടി വെള്ളം ജന്മവകാശമാണെന്ന് പ്രഖ്യപിച്ചവര്&#x200d; നാട് ഭരിക്കുമ്പോള്&#x200d; പൊതു ടാപ്പുകള്&#x200d; പോലും ആവശ്യമില്ലന്ന നിലപാടിലാണ് എത്തി നില്&#x200d;ക്കുന്നത്.ആയിരങ്ങള്&#x200d; കുടിവെള്ളത്തിനായി പൊതു ടാപ്പുകളെ ആശ്രയിക്കുന്ന നാട്ടില്&#x200d; കുടിനീര്&#x200d; അവശ്യ സേവനമല്ലന്ന് ഇടതുപക്ഷം പറയുമ്പോള്&#x200d; ഭരണകൂടം കുബേര പക്ഷമായി മാറുകയാണ്. ധൂര്&#x200d;ത്തിനും ആഡംബരത്തിനും നികുതി പണം ചിലവഴിക്കുന്നതില്&#x200d; പിണറായി സര്&#x200d;ക്കാരിന് ലവലേശം മനസാക്ഷി കുത്തില്ല . സര്&#x200d;ക്കാര്&#x200d; കേസുകള്&#x200d; വാദിക്കാനായി സുപ്രീം കോടതിയില്&#x200d; കാല്&#x200d;ഡസന്&#x200d; അഭിഭാഷകരും ഹൈകോടതിയില്&#x200d; 140പബ്ലിക് പ്രോസിക്യൂട്ടര്&#x200d;മാരും നിലവില്&#x200d; ഉള്ളപ്പോള്&#x200d; കൊലപാതക കേസുകളില്&#x200d; പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്&#x200d; ഇറക്കുമതി അഭിഭാഷകര്&#x200d;ക്കായി 20കോടി രൂപയാണ് ഖജനാവില്&#x200d; നിന്ന് തുലച്ചത്.</p>
<p>സാക്ഷരതാ പ്രേരക് ബിജുമോന്&#x200d; തുച്ചമായ ഹോണറേറിയം കിട്ടാത്തതിന്റെ പേരില്&#x200d; പത്തനാപുരത്ത് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്&#x200d; വിട്ടുമാറും മുമ്പേയാണ് സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളമെന്ന് വലിയ വായില്&#x200d; ഗോവിന്ദ സംഘം വിളിച്ചു പറയുന്നത്.ശമ്പളവും പെന്&#x200d;ഷനും കിട്ടാതായപ്പോള്&#x200d; കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാര്&#x200d; ജീവനൊടുക്കിയതും പിണറായിയുടെ തുടര്&#x200d; ഭരണത്തിലാണ്.ബീറ്റ് ഫോറസ്റ്റ് തസ്തികയില്&#x200d; എഴുത്ത് പരീക്ഷയിലും കായിക ക്ഷമതയിലും വിജയിച്ചിട്ടും പല്ല് ഉന്തിയതിന്റെ പേരില്&#x200d; ആദിവാസി യുവാവിന് പി. എസ്.സി ജോലി നിഷേധിച്ചതും സാക്ഷര കേരളത്തിലാണ്. അട്ടപ്പാടിയില്&#x200d; ആള്&#x200d;കൂട്ടം വിചാരണ ചെയ്തു കൊന്ന ആദിവാസി വിഭാഗത്തില്&#x200d;പെട്ട മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പു വരുത്താന്&#x200d; അഞ്ചു വര്&#x200d;ഷമായിട്ടും കഴിയാത്തവരാണ് ആര്&#x200d;. എസ്. എസിന്റെ ആള്&#x200d;ക്കൂട്ട കൊലപാതകത്തെ കുറിച്ച് വാചാലരാവുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെയും സാക്ഷികളെ കൂറുമാറ്റിയും മധു കൊലപാതക കേസില്&#x200d; കാണിച്ച നിസംഗതയുടെ ഫലമാണ് വിശ്വനാഥന്റെ ദുരൂഹ മരണം ക്ഷണിച്ചു വരുത്തിയത്.</p>
<p>ജനദ്രോഹ നടപടികള്&#x200d; പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പോലും കലാപമെന്നാണ് ഗോവിന്ദന്&#x200d; മാഷ് വിശേഷിപ്പിച്ചത്.പ്രതിഷേധവും പ്രതിപക്ഷവും കൂടിച്ചേരുന്നതാണ് ജനാധിപത്യമെന്ന കാര്യം പോലും ന്യായീകരണത്തിന് വേണ്ടി ഗോവിന്ദന്&#x200d; മനഃപൂര്&#x200d;വം മറക്കുകയാണ്.</p>
<p>പ്രതിപക്ഷത്തിരിക്കുമ്പോള്&#x200d; കരിങ്കൊടിയും കരിദിനവും ദിനചര്യയായി കണക്കാക്കിയവരാണ് ഇപ്പോള്&#x200d; കറുപ്പിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നത്.മുഖ്യമന്ത്രി നാട്ടില്&#x200d; ഇറങ്ങുമ്പോള്&#x200d; ജനം വീട്ടില്&#x200d; ഇരിക്കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാന്&#x200d; വരുന്നവരെ പോലും റോഡില്&#x200d; തടയുമ്പോള്&#x200d; തൊഴിലാളി വര്&#x200d;ഗത്തിന്റെ പേരില്&#x200d; അധികാരത്തിലേറിയവരോട് അരുതേ എന്ന് പറയുന്നതിന് പകരം ഹല്ലേലൂയ പാടാനാണു ഗോവിന്ദന്&#x200d; മാഷും സംഘവും ദഫ് മുട്ടും കോല്&#x200d;ക്കളിയും പാട്ടും കൂത്തുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.</p>
<p>മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ നോവലിലെ ഒരു കഥാപാത്രമാണ് ഗോവിന്ദന്&#x200d; മാഷ്. പറമ്പില്&#x200d; മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി എടുത്തതിന് ശേഷം പോയ രാത്രിയിലെ ഇരുട്ടില്&#x200d; പ്രകാശം വിതറിയ മണ്ണ് ഊതി കൊണ്ട് അദ്ദേഹം മറ്റൊരു കഥാപാത്രമായ ജിതിന്റെ കയ്യില്&#x200d; കൊടുത്ത് കൊണ്ട് എപ്പോഴും ഓര്&#x200d;മ്മ വേണം ജീവിതം ഇത്രെയേയുള്ളൂ എന്നായിരുന്നു പറഞ്ഞത്. അത് പോലെ തുടര്&#x200d; ഭരണം വീണു കിട്ടിയതാണെന്നും ജനങ്ങളോട് നന്ദികേടു കാട്ടരുതെന്നും പിണറായിയോട് പറയാന്&#x200d; ഗോവിന്ദന്&#x200d; മാഷിന് ത്രാണി ഇല്ലന്ന് അരിയാഹാരം കഴിക്കുന്ന കേരളീയര്&#x200d;ക്ക് അറിയാം. അതു കൊണ്ട് തന്നെ ജനകീയ പ്രതിരോധ ജാഥ എല്ലാ അര്&#x200d;ത്ഥത്തിലും പിണറായി പാണന്മാരുടെ വാഴ്ത്തു പാട്ടിനാല്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിരോധ ജാഥയായി മാറിയിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/boomerang-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക ബില്ലുകളില്&#x200d; പ്രതിഷേധം; യൂത്ത് കോണ്&#x200d;ഗ്രസ് നേതൃത്വത്തില്&#x200d; പഞ്ചാബില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്ക് കര്&#x200d;ഷകരുടെ കൂറ്റന്&#x200d; ട്രാക്ടര്&#x200d; റാലി</title>
		<link>https://www.chandrikadaily.com/youth-congress-rally-from-punjab-to-delhi.html</link>
					<comments>https://www.chandrikadaily.com/youth-congress-rally-from-punjab-to-delhi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 20 Sep 2020 11:00:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[rally]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154986</guid>

					<description><![CDATA[പഞ്ചാബിലെ മൊഹാലിയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കാണ് ട്രാക്ടറുകളില്&#x200d; റാലി നടത്തുന്നത്]]></description>
										<content:encoded><![CDATA[<p>മൊഹാലി: കാര്&#x200d;ഷിക ബില്ലുകള്&#x200d; രാജ്യസഭയില്&#x200d; പാസാക്കിയതില്&#x200d; പ്രതിഷേധിച്ച് യൂത്ത് കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; കര്&#x200d;ഷകരുടെ ട്രാക്ടര്&#x200d; റാലി ആരംഭിച്ചു. പഞ്ചാബിലെ മൊഹാലിയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കാണ് ട്രാക്ടറുകളില്&#x200d; റാലി നടത്തുന്നത്. യൂത്ത് കോണ്&#x200d;ഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നല്&#x200d;കുന്നത്.</p>
<p>രാജ്യത്തെ കര്&#x200d;ഷകരോട് ഐക്യപ്പെടാനാണ് ഈ യാത്രയെന്നും മോദി സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നടപടികള്&#x200d; അനുവദിക്കില്ലെന്നും യൂത്ത് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Hundreds gathered today at the Tractor Rally organised by Punjab Youth Congress to stand in solidarity with the farmers of India. Modi govt&#39;s attack on farmers will not be tolerated. </p>
<p>I thank you all for your spirit to safeguard India&#39;s soul.<a href="https://twitter.com/hashtag/KisanVirodhiNarendraModi?src=hash&amp;ref_src=twsrc%5Etfw">#KisanVirodhiNarendraModi</a> <a href="https://t.co/9de3zWyEdZ">pic.twitter.com/9de3zWyEdZ</a></p>
<p>&mdash; Srinivas BV (@srinivasiyc) <a href="https://twitter.com/srinivasiyc/status/1307593285704142848?ref_src=twsrc%5Etfw">September 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ലോക്‌സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്&#x200d;ക്കിടയില്&#x200d; ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. ബില്&#x200d; പാര്&#x200d;ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്&#x200d; സര്&#x200d;ക്കാര്&#x200d; പാസാക്കിയത്.</p>
<p>വിവാദമായ കാര്&#x200d;ഷിക ബില്ലുകള്&#x200d; രാജ്യസഭയില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനിടെ രൂക്ഷ പ്രതികരണങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ുണ്ടായത്. പ്രതിപക്ഷ അംഗങ്ങള്&#x200d; രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്&#x200d; ഉപാധ്യക്ഷന്റെ മൈക്ക് തകര്&#x200d;ക്കുകയും പേപ്പറുകള്&#x200d; വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്&#x200d; പ്രതിഷേധ മുദ്രാവാക്യങ്ങള്&#x200d; മുഴക്കി. ഇതിനിടെ അംഗങ്ങള്&#x200d; ബില്ലുകളുടെ പകര്&#x200d;പ്പ് വലിച്ചുകീറുകയും ചെയ്തു.</p>
<p>കര്&#x200d;ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്&#x200d;ഗ്രസ് പറഞ്ഞു. എന്&#x200d;ഡിഎ സഖ്യ കക്ഷിയായ അകാലിദള്&#x200d;, രാജ്യസഭയില്&#x200d; സര്&#x200d;ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്&#x200d; എന്നിവരടക്കം ബില്&#x200d; സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്&#x200d;ഷക ബില്ലിനെ തുടര്&#x200d;ന്ന് അകാലിദള്&#x200d; മന്ത്രിയെ പിന്&#x200d;വലിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-congress-rally-from-punjab-to-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസ്‌ക്കും സാമൂഹിക അകലവുമെല്ലാം കടലാസില്&#x200d;; ഇന്ദോറില്&#x200d; സ്ത്രീകളെ പങ്കെടുപ്പിച്ച് ബിജെപി പ്രചരണറാലി</title>
		<link>https://www.chandrikadaily.com/kalash-rally-in-indore.html</link>
					<comments>https://www.chandrikadaily.com/kalash-rally-in-indore.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Sep 2020 12:14:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151778</guid>

					<description><![CDATA[മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ചടങ്ങില്&#x200d; പങ്കെടുത്തത്]]></description>
										<content:encoded><![CDATA[<p>ഇന്ദോര്&#x200d;: മധ്യപ്രദേശിലെ ഇന്ദോറില്&#x200d; കോവിഡ് മാനദണ്ഡങ്ങള്&#x200d; ലംഘിച്ച് നൂറുകണക്കിന് സ്ത്രീകള്&#x200d; പങ്കെടുത്ത യാത്ര വിവാദത്തില്&#x200d;. സംസ്ഥാനമന്ത്രി തുള്&#x200d;സി സിലാവതിന് പിന്തുണയര്&#x200d;പ്പിച്ച് അനുയായികളായ ബിജെപി പ്രവര്&#x200d;ത്തകരാണ് കലശ് യാത്ര എന്ന പേരില്&#x200d; വന്&#x200d; റാലി നടത്തിയത്. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ചടങ്ങില്&#x200d; പങ്കെടുത്തത്.</p>
<p>മാസ്‌ക് പോലുമില്ലാതെ വനിതകള്&#x200d; കൂട്ടമായി തലയില്&#x200d; കലശവുമായി പോകുന്ന വീഡിയോ പുറത്തുവന്നതോടെ, സംഭവത്തില്&#x200d; ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. വിഡിയോയില്&#x200d;കോവിഡ് പ്രോട്ടോക്കാള്&#x200d; ലംഘനത്തിന് സംഘാടകര്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനും, റിപ്പോര്&#x200d;ട്ട് നല്&#x200d;കാനും സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റിന് നിര്&#x200d;ദേശം നല്&#x200d;കിയതായി ഇന്ദോര്&#x200d; ജില്ലാ കലക്ടര്&#x200d; മനീഷ് സിങ് വ്യക്തമാക്കി.</p>
<p>കലശ് യാത്രയോട് അനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. പുറത്തുവന്ന വിഡിയോയില്&#x200d; വാദ്യഘോഷങ്ങള്&#x200d;ക്കൊപ്പം സ്ത്രീകള്&#x200d; നൃത്തം ചെയ്യുന്നതും കാണാം. ചെറിയ പെണ്&#x200d;കുട്ടികളെയും റാലിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്&#x200d;ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് തുള്&#x200d;സി സിലാവത്. നിലവില്&#x200d; അദ്ദേഹം ജലവിഭവ മന്ത്രിയാണ്. ജൂണില്&#x200d; മന്ത്രി സിലാവതിനും ഭാര്യക്കും കോവിഡ് ബാധിച്ചിരുന്നു. ആഗസ്റ്റിലാണ് ഇരുവരും രോഗമുക്തരായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalash-rally-in-indore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരാവകാശത്തിന്റെ വിളംബരമായി മുസ്ലിംലീഗ് റാലി</title>
		<link>https://www.chandrikadaily.com/october-2-muslim-league-rally.html</link>
					<comments>https://www.chandrikadaily.com/october-2-muslim-league-rally.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 02 Oct 2019 18:11:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140748</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് കോഴിക്കോട് പൗരാവകാശ സംരക്ഷണത്തിന്റെ വിളംബരമായി മുസ്‌ലിംലീഗ് റാലികള്&#x200d; മനുഷ്യ സാഗരം തീര്&#x200d;ത്തു. ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ടും തൃശൂരും നടത്തിയ റാലികളില്&#x200d; ജനലക്ഷങ്ങള്&#x200d; അണിനിരന്നു. അഹിംസയും സഹനവും കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തില്&#x200d; ഹിംസയുടെ നവഭരണകൂടത്തിന് താക്കീതായി സമരാവേശം ജ്വലിച്ചു. മലബാര്&#x200d; മേഖലയിലെ ജനലക്ഷങ്ങള്&#x200d; കോഴിക്കോട് കടപ്പുറത്തും മധ്യകേരളത്തിലെ പോരാളികള്&#x200d; തൃശൂര്&#x200d; അക്വാറ്റിക് കോംപ്ലക്‌സ് ഗ്രൗണ്ടിലും പൗരാവകാശ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലുഖ്മാന്&#x200d; മമ്പാട്<br> കോഴിക്കോട്<br> പൗരാവകാശ സംരക്ഷണത്തിന്റെ വിളംബരമായി മുസ്‌ലിംലീഗ് റാലികള്&#x200d; മനുഷ്യ സാഗരം തീര്&#x200d;ത്തു. ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ടും തൃശൂരും നടത്തിയ റാലികളില്&#x200d; ജനലക്ഷങ്ങള്&#x200d; അണിനിരന്നു. അഹിംസയും സഹനവും കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തില്&#x200d; ഹിംസയുടെ നവഭരണകൂടത്തിന് താക്കീതായി സമരാവേശം ജ്വലിച്ചു.</p>







<figure class="wp-block-image"><img loading="lazy" width="1024" height="768" src="https://www.chandrikadaily.com/wp-content/uploads/2019/10/eca0d988-4f9c-4756-9a27-c1ec9055f57e-1.jpg" alt="" class="wp-image-140755"/></figure>



<p>മലബാര്&#x200d; മേഖലയിലെ ജനലക്ഷങ്ങള്&#x200d; കോഴിക്കോട് കടപ്പുറത്തും മധ്യകേരളത്തിലെ പോരാളികള്&#x200d; തൃശൂര്&#x200d; അക്വാറ്റിക് കോംപ്ലക്‌സ് ഗ്രൗണ്ടിലും പൗരാവകാശ സംരക്ഷണത്തിന്റെ പടച്ചട്ടയണിഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രസംഗത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട് മുഹമ്മദലി കടപ്പുറത്തേക്ക് ഉച്ചയോടെ ഉത്തര കേരളത്തിലെ അഷ്ടദിക്കുകളില്&#x200d; നിന്നും ഒഴുകിയെത്തിയവര്&#x200d; ആവേഷത്തിന്റെ അലമാല തീര്&#x200d;ത്ത് നാലു മണിയോടെ പ്ലേകാര്&#x200d;ഡുകളും ഹരിതപതാകയുമേന്തി ബീച്ചിലേക്ക് ഒഴുകി. <br> എല്ലാര്&#x200d;ക്കും ജീവിക്കാനായ്, ഭയമില്ലാത്തോരിന്ത്യക്കായ്, മാനവ സ്‌നേഹികളൊന്നായ് ചേര്&#x200d;ന്ന്, ഒന്നിച്ചണിയായ് മുന്നോട്ട് എന്ന മുദ്രാവാക്യങ്ങളോടെ അണിയണിയായി ഒഴുകിയവര്&#x200d; അച്ചടക്കത്തിലും ചിട്ടയിലും വേറിട്ടു നിന്നു. മതം പറഞ്ഞ് ജാതി പറഞ്ഞ്, ആളെക്കൊല്ലും കാപാലികരേ, നിര്&#x200d;ത്തൂ നിര്&#x200d;ത്തൂ ആള്&#x200d;ക്കൂട്ടക്കൊല എന്നു തുടങ്ങിയ എഴുതി നല്&#x200d;കിയ ഉശിരന്&#x200d; മുദ്രാവാക്യങ്ങള്&#x200d; മാത്രമാണ് റാലിയില്&#x200d; മുഴങ്ങിയത്. നമ്മുടെ രാജ്യം ഇന്ത്യാ രാജ്യം, നാനാജാതി സംസ്‌കാരങ്ങള്&#x200d;, ചേര്&#x200d;ന്നു വസിക്കും മാതൃക രാജ്യം, തച്ചു തകര്&#x200d;ക്കാന്&#x200d; നോക്കല്ലേ എന്ന താക്കീത് ഭരണകൂടങ്ങളെ പ്രകമ്പനം കൊള്ളിച്ചു.<br> കോഴിക്കോട്ട് കടപ്പുറത്തു നടന്ന മഹാസമ്മേളനം മുസ്്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, സീനിയര്&#x200d; വൈസ്പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്&#x200d;. എ സംസാരിച്ചു.</p>



<p><br> അസമിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്&#x200d;ത്തകനും മുന്&#x200d; സൈനികനുമായ മുഹമ്മദ് അജ്മല്&#x200d; ഹഖ്, ഡി.എം.കെ നേതാവും തമിഴ്‌നാട് എം.എല്&#x200d;.എയുമായ എം.എ സുബ്രഹ്മണ്യം എന്നിവര്&#x200d; മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി അഡ്വ.എന്&#x200d; ഷംസുദ്ദീന്&#x200d; പ്രസംഗം മൊഴിമാറ്റം നടത്തി. നിയമസഭാ പാര്&#x200d;ട്ടി ലീഡര്&#x200d; ഡോ.എം.കെ മുനീര്&#x200d; സ്വാഗതവും ജില്ലാ പ്രസിഡന്റ് ഉമ്മര്&#x200d; പാണ്ടികശാല നന്ദിയും പറഞ്ഞു. <br> തൃശൂരില്&#x200d; മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ. എം ഖാദര്&#x200d; മൊയ്തീന്&#x200d; ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ബാബുരാജ് മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്&#x200d;.എ, ടി.എ അഹമ്മദ് കബീര്&#x200d; എം.എല്&#x200d;.എ, പി.എച്ച് അബ്ദുല്&#x200d;സലാം, സി.എ. എം.എ കരീം, ടി.എം സലീം, സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി,  പി.എ മുഹമ്മദ് റഷീദ്, സി.എം അമീര്&#x200d; സംസാരിച്ചു.</p>



<figure class="wp-block-image"><img loading="lazy" width="1280" height="960" src="https://www.chandrikadaily.com/wp-content/uploads/2019/10/adc647a8-4201-4ec1-8762-18d9f76b3c24.jpg" alt="" class="wp-image-140753"/><figcaption><br></figcaption></figure>



<figure class="wp-block-image"><img loading="lazy" width="1280" height="960" src="https://www.chandrikadaily.com/wp-content/uploads/2019/10/ab7bb540-6856-4044-8d9c-a4930277054b.jpg" alt="" class="wp-image-140754"/></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/october-2-muslim-league-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒത്തുതീര്&#x200d;പ്പ് ശ്രമം പരാജയം; പ്രക്ഷോഭം തുടരുമെന്ന് കര്&#x200d;ഷകര്&#x200d;</title>
		<link>https://www.chandrikadaily.com/farmers-rally-in-new-delhi.html</link>
					<comments>https://www.chandrikadaily.com/farmers-rally-in-new-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 14:27:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105458</guid>

					<description><![CDATA[&#160; മോദി സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക നയങ്ങള്&#x200d;ക്കെതിരെ ഡല്&#x200d;ഹി ഉത്തര്&#x200d; പ്രദേശ് അതിര്&#x200d;ത്തിയില്&#x200d; തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്&#x200d;ഷകര്&#x200d;. വിവിധ കര്&#x200d;ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചര്&#x200d;ച്ച നടത്തിയതിനു ശേഷം ഒത്തുതീര്&#x200d;പ്പിലെത്തിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. എന്നാല്&#x200d; ഇത്തരം ഊഹങ്ങളെ നിഷേധിക്കുന്നതാണ് കര്&#x200d;ഷകരുടെ പ്രതികരണം. സ്വാമിനാഥന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്&#x200d; യൂണിയന്റെ നേതൃത്വത്തില്&#x200d; കിസാന്&#x200d; ക്രാന്തി പദയാത്ര എന്ന പേരില്&#x200d; കൂറ്റന്&#x200d; മാര്&#x200d;ച്ച് നടത്തിയ കൂറ്റന്&#x200d; മാര്&#x200d;ച്ച് അക്രമാസക്തമാവുകയായിരുന്നു. 30,000ത്തിലധികം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മോദി സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക നയങ്ങള്&#x200d;ക്കെതിരെ ഡല്&#x200d;ഹി ഉത്തര്&#x200d; പ്രദേശ് അതിര്&#x200d;ത്തിയില്&#x200d; തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്&#x200d;ഷകര്&#x200d;. വിവിധ കര്&#x200d;ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചര്&#x200d;ച്ച നടത്തിയതിനു ശേഷം ഒത്തുതീര്&#x200d;പ്പിലെത്തിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. എന്നാല്&#x200d; ഇത്തരം ഊഹങ്ങളെ നിഷേധിക്കുന്നതാണ് കര്&#x200d;ഷകരുടെ പ്രതികരണം.</p>
<p>സ്വാമിനാഥന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്&#x200d; യൂണിയന്റെ നേതൃത്വത്തില്&#x200d; കിസാന്&#x200d; ക്രാന്തി പദയാത്ര എന്ന പേരില്&#x200d; കൂറ്റന്&#x200d; മാര്&#x200d;ച്ച് നടത്തിയ കൂറ്റന്&#x200d; മാര്&#x200d;ച്ച് അക്രമാസക്തമാവുകയായിരുന്നു. 30,000ത്തിലധികം പേരുള്ള മാര്&#x200d;ച്ചായിരുന്നു സംഘര്&#x200d;ഷത്തിലേക്ക് നയിച്ചത്. യൂപി ഡല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; വെച്ച് പോലീസ് മാര്&#x200d;ച്ച് തടഞ്ഞതോടെ ബാരിക്കേഡ് തകര്&#x200d;ത്ത് മുന്നേറാന്&#x200d; ശ്രമിച്ച സമരക്കാര്&#x200d;ക്കെതിരെ പോലീസ് കണ്ണീര്&#x200d; വാതകവും ദലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-rally-in-new-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
