<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ram puniyani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ram-puniyani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Jun 2019 17:27:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ram puniyani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാംപുനിയാനിക്ക് ഫോണ്&#x200d; കോള്&#x200d; ഭീഷണി, 15 ദിവസങ്ങള്&#x200d;ക്കകം ഹിന്ദു വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്താന്&#x200d; ആവശ്യം</title>
		<link>https://www.chandrikadaily.com/rampuniyani-threat-call.html</link>
					<comments>https://www.chandrikadaily.com/rampuniyani-threat-call.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 08 Jun 2019 17:27:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[Threat call]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129578</guid>

					<description><![CDATA[മുംബൈ: മുന്&#x200d; ഐ.ഐ.ടി പ്രഫസറും എഴുത്തുകാരനും വാഗ്മിയുമായ രാംപുനിയാനിയെ അജ്ഞാതന്&#x200d; ഫോണ്&#x200d; വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദു വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കാനും മുംബൈ നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടാണ് ഭീഷണി. പതിനഞ്ചു ദിവസങ്ങള്&#x200d;ക്കകം നഗരം വിട്ടു പോയില്ലെങ്കില്&#x200d; അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും വിളിച്ചയാള്&#x200d; പറഞ്ഞു. രണ്ടു വ്യത്യസ്ത നമ്പറുകളില്&#x200d; നിന്നാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദ്യത്തെയാള്&#x200d; ഹിന്ദുത്വ വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കാനും നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു നമ്പറില്&#x200d; നിന്നു വിളിച്ചപ്പോള്&#x200d; രാംപുനിയാനിയാണോ എന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മുംബൈ: മുന്&#x200d; ഐ.ഐ.ടി പ്രഫസറും എഴുത്തുകാരനും വാഗ്മിയുമായ രാംപുനിയാനിയെ അജ്ഞാതന്&#x200d; ഫോണ്&#x200d; വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദു വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കാനും മുംബൈ നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടാണ് ഭീഷണി. പതിനഞ്ചു ദിവസങ്ങള്&#x200d;ക്കകം നഗരം വിട്ടു പോയില്ലെങ്കില്&#x200d; അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും വിളിച്ചയാള്&#x200d; പറഞ്ഞു. </p>



<p>രണ്ടു വ്യത്യസ്ത നമ്പറുകളില്&#x200d; നിന്നാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദ്യത്തെയാള്&#x200d; ഹിന്ദുത്വ വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കാനും നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു നമ്പറില്&#x200d; നിന്നു വിളിച്ചപ്പോള്&#x200d; രാംപുനിയാനിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതോടെ അജ്ഞാതന്&#x200d; ഫോണ്&#x200d; വെച്ചു.</p>



<p>വിളിച്ചയാളെ കണ്ടു പിടിച്ച് നടപടിയെടുക്കാന്&#x200d; ആവശ്യപ്പെട്ട് രാംപുനിയാനി മുംബൈ പൊലീസ് കമ്മിഷണര്&#x200d;ക്കു പരാതി നല്&#x200d;കിയിട്ടുണ്ട്. സംഭവത്തില്&#x200d; പൊലീസ് കേസെടുത്തിട്ടുണ്ട്. </p>



<p>കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; പാസ്‌പോര്&#x200d;ട്ട് അപേക്ഷയെ സംബന്ധിച്ച് അന്വേഷിക്കാന്&#x200d; എന്ന വ്യാജേന മൂന്നു പേര്&#x200d; വീട്ടില്&#x200d; വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d; താന്&#x200d; പാസ്‌പോര്&#x200d;ട്ടിന് അപേക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ അവര്&#x200d; തിരിച്ചു പോവുകയായിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മില്&#x200d; ബന്ധമുണ്ടെന്നാണ് താന്&#x200d; കരുതുന്നതെന്നും രാംപുനിയാനി വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rampuniyani-threat-call.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ്പരിവാറിന്റെ വേദന സംഹാരി</title>
		<link>https://www.chandrikadaily.com/ram-puniyani-04-oct-2018-article.html</link>
					<comments>https://www.chandrikadaily.com/ram-puniyani-04-oct-2018-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Nov 2018 19:20:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109327</guid>

					<description><![CDATA[ഡോ. രാംപുനിയാനി നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്&#x200d;ഗീയ കലാപങ്ങള്&#x200d;. എന്നാല്&#x200d; വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്&#x200d; അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ കഥയുടെ അവസാനമല്ല, അതുപോലെ വിഭാഗീയ അക്രമത്തെ സംബന്ധിച്ചും. എണ്&#x200d;പതുകള്&#x200d;ക്കുശേഷം രാമക്ഷേത്ര പ്രസ്ഥാനം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്&#x200d; ആഴത്തില്&#x200d; ഉത്തേജിപ്പിക്കാന്&#x200d; ആരംഭിച്ചതുമുതല്&#x200d; കൂടുതല്&#x200d; തീവ്രമായി അത് പുനരാരംഭിച്ചു. ക്ഷേത്ര പ്രസ്ഥാനം ഒരു വശത്ത് സമാന്തരമായി ഉയര്&#x200d;ന്നുവന്നപ്പോള്&#x200d; മറുവശത്ത് വര്&#x200d;ഗീയ കലാപങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്&#x200d;ഗീയ കലാപങ്ങള്&#x200d;. എന്നാല്&#x200d; വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്&#x200d; അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ കഥയുടെ അവസാനമല്ല, അതുപോലെ വിഭാഗീയ അക്രമത്തെ സംബന്ധിച്ചും. എണ്&#x200d;പതുകള്&#x200d;ക്കുശേഷം രാമക്ഷേത്ര പ്രസ്ഥാനം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്&#x200d; ആഴത്തില്&#x200d; ഉത്തേജിപ്പിക്കാന്&#x200d; ആരംഭിച്ചതുമുതല്&#x200d; കൂടുതല്&#x200d; തീവ്രമായി അത് പുനരാരംഭിച്ചു. ക്ഷേത്ര പ്രസ്ഥാനം ഒരു വശത്ത് സമാന്തരമായി ഉയര്&#x200d;ന്നുവന്നപ്പോള്&#x200d; മറുവശത്ത് വര്&#x200d;ഗീയ കലാപങ്ങള്&#x200d; ആളിക്കത്താന്&#x200d; ആരംഭിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെതന്നെ കാര്യമായി തകര്&#x200d;ത്ത ഭീകരമായ ഈ സീരിയല്&#x200d; എപ്പിസോഡില്&#x200d; പ്രധാനപ്പെട്ടതാണ് 2002ലെ ഗുജറാത്ത് കൂട്ടക്കൊല. ഗോധ്ര ട്രെയിന്&#x200d; കത്തിച്ചെന്ന മുടക്കുന്യായം നിരത്തിയാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ട്രെയിന്&#x200d; കത്താനുണ്ടായ യഥാര്&#x200d;ത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും ഒട്ടേറെ നിഗൂഢതകള്&#x200d; നിലനില്&#x200d;ക്കുന്നുണ്ട്. കര്&#x200d;സേവകരും അവരുടെ കുടുംബവുമുള്&#x200d;പ്പെടെയുള്ള നിരപരാധികളായ 58 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. ഇതിനര്&#x200d;ത്ഥം ഇത് സര്&#x200d;ക്കാറിന്റെ, അതായത് ഭരണകക്ഷിയുടെ കടമയും സംസ്ഥാന ഭരണകൂടം നിയന്ത്രണ നടപടികള്&#x200d; കൈക്കൊള്ളേണ്ടതും നാശനഷ്ടങ്ങള്&#x200d; കുറയ്‌ക്കേണ്ടതും തുടര്&#x200d;ന്നുണ്ടാകുന്ന നഷ്ടങ്ങളും ജീവന്&#x200d; പൊലിയുന്നതും തടയാന്&#x200d; നടപടി എടുക്കേണ്ടതുമാണെന്നാണ്.<br />
ഇതിനു വിരുദ്ധമായ റിപ്പോര്&#x200d;ട്ടുകളാണ് പുറത്തുവന്നത്. അതായത് ട്രെയിന്&#x200d; അഗ്നിക്കിരയായ അന്ന് വൈകുന്നേരം മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു യോഗം വിളിച്ചു ചേര്&#x200d;ത്തു. തീവണ്ടി കത്തിച്ചതിനുള്ള പ്രതികരണങ്ങള്&#x200d;ക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്&#x200d; മോദി ആ യോഗത്തില്&#x200d; ഉദ്യോഗസ്ഥരോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നുണ്ട്. ആ യോഗത്തില്&#x200d; സംബന്ധിച്ച പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്&#x200d; ട്രിബ്യൂണലിന്റെ ഭാഗമായ ജസ്റ്റിസ് സുരേഷും അത്തരമൊരു കാര്യം യോഗത്തില്&#x200d; പറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബര്&#x200d; 13ന് മുന്&#x200d; ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരി പ്രകാശനം ചെയ്ത ലഫ്റ്റനന്റ് ജനറല്&#x200d; സമീറുദ്ദീന്&#x200d; ഷായുടെ ആത്മകഥയില്&#x200d; (സര്&#x200d;ക്കാരി മുസല്&#x200d;മാന്&#x200d;) ഇപ്പോള്&#x200d; ഇക്കാര്യം ഒരിക്കല്&#x200d;ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.<br />
അന്നത്തെ ജനറല്&#x200d; സ്റ്റാഫ് മേധാവി ജനറല്&#x200d; പത്മനാഭനില്&#x200d;നിന്നാണ് തനിക്ക് വിവരങ്ങള്&#x200d; ലഭിച്ചതെന്ന് ഷാ ഓര്&#x200d;ക്കുന്നു. അഹമ്മദാബാദില്&#x200d; എത്തിയപ്പോള്&#x200d; കത്തുന്ന നഗരത്തെയാണ് അവര്&#x200d; കണ്ടത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോള്&#x200d; യാത്ര ചെയ്യാനുള്ള വാഹനങ്ങളെക്കുറിച്ചും ആക്രമണം തടയാന്&#x200d; സൈന്യം ഇടപെടുന്നതു സംബന്ധിച്ച വ്യവസ്ഥാപിത പിന്തുണ നല്&#x200d;കുന്നതു സംബന്ധിച്ചും ബന്ധപ്പെട്ട അധികാരിയോട് അന്വേഷിച്ചിരുന്നു. എന്നാല്&#x200d; നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഷാ നേരിട്ട് പോയി. അവിടെയെത്തിയപ്പോള്&#x200d; അന്നത്തെ പ്രതിരോധ മന്ത്രി ജോര്&#x200d;ജ്ജ് ഫെര്&#x200d;ണാണ്ടസും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്&#x200d;ത്ഥന ആവര്&#x200d;ത്തിച്ചു. മാര്&#x200d;ച്ച് ഒന്നിന് രാവിലെ സൈനികര്&#x200d; അഹമ്മദാബാദിലെത്തി. ആ ഒരു ദിവസം മുഴുവന്&#x200d; നഗരം കത്തുകയായിരുന്നു. ഗതാഗത സൗകര്യങ്ങള്&#x200d; ലഭിക്കാത്തതിനെത്തുടര്&#x200d;ന്ന് സൈനികര്&#x200d;ക്ക് സ്ഥലത്തെത്തിപ്പെടാനായില്ല. സിറ്റിസണ്&#x200d; ട്രിബ്യൂണല്&#x200d; അംഗം ജസ്റ്റിസ് സുരേഷ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.<br />
അധികൃതരില്&#x200d; നിന്ന് പിന്തുണ ലഭിച്ചാല്&#x200d; രണ്ട് ദിവസംകൊണ്ടു തന്നെ കലാപം നിയന്ത്രണവിധേയമാക്കാന്&#x200d; സൈന്യത്തിന് സാധിക്കുമായിരുന്നുവെന്നും ഷാ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്&#x200d; ഇത്തരം വര്&#x200d;ഗീയത വല്ലാത്ത വേദന സൃഷ്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇടയ്ക്കിടെ വര്&#x200d;ഗീയ കലാപങ്ങള്&#x200d; നടക്കുന്നതെന്ന് എപ്പോഴും ചോദ്യമുയരാം. എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ ഇത് നിയന്ത്രണത്തില്&#x200d; കൊണ്ടുവരാന്&#x200d; കഴിയാത്തത്? വിരമിച്ച ഡി.ജി.പി ഡോ. വിഭൂതി നരേന്&#x200d; റായ് ഈ വിഷയത്തില്&#x200d; ഗഹനമായ പഠനം നടത്തിയിരുന്നു. ഈ പഠനപ്രകാരം സംസ്ഥാന ഭരണകൂടം അതിനോട് ചേര്&#x200d;ന്നുനില്&#x200d;ക്കുന്നില്ലെങ്കില്&#x200d; ഒരു കലാപവും 24 മണിക്കൂറിനുശേഷം തുടരില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. നമ്മുടെ പൊലീസ് ഘടനയുടെ പക്ഷപാതപരമായ സ്വഭാവവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊലീസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ച് ഷായുടെ പുസ്തകത്തില്&#x200d; വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. സായുധ സേനയെ വിന്യസിക്കാന്&#x200d; കാലതാമസമുണ്ടായിട്ടില്ലെന്നാണ് സ്‌പെഷ്യല്&#x200d; ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; സംഘത്തിന്റെ രേഖകള്&#x200d;. എന്നാല്&#x200d; ഇക്കാര്യത്തെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലിനായി സ്‌പെഷ്യല്&#x200d; ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; സംഘം (എസ്.ഐ.ടി) സൈന്യത്തെ സമീപിച്ചിട്ടില്ല. എസ്.ഐ.ടിയെക്കുറിച്ച് താന്&#x200d; ബോധവാനായിരുന്നില്ലെന്നും എസ്.ഐ.ടി നുണയാണ് പറയുന്നതെന്നും ഷാ വ്യക്തമാക്കുന്നു. താന്&#x200d; പറയുന്നത് പരമമായ സത്യമാണെന്ന് ഷാ ഉറപ്പിച്ചു പറയുന്നു; അത് &#8216;പ്രവൃത്തിക്കുശേഷമുള്ള നടപടി&#8217; റിപ്പോര്&#x200d;ട്ടിന്റെ ഭാഗമാണ്. ഇതദ്ദേഹം ജനറല്&#x200d; പത്മനാഭന് സമര്&#x200d;പ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ &#8216;വാര്&#x200d; ഡയറീസി&#8217;ല്&#x200d; ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമയം വരുമ്പോള്&#x200d; അത് സമര്&#x200d;പ്പിക്കും.<br />
എസ്.ഐ.ടി മോദിക്ക് ക്ലീന്&#x200d;ചിട്ട് നല്&#x200d;കുകയായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. അത് സത്യമല്ല. കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്&#x200d; പരമോന്നത കോടതിയില്&#x200d; നല്&#x200d;കിയ എസ്.ഐ.ടിയുടെ റിപ്പോര്&#x200d;ട്ട് മതി മോദിയെ പ്രോസിക്യൂട്ട് ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദിക്കെതിരെ വിചാരണ നടത്താന്&#x200d; കഴിയില്ലെന്ന് എസ്.ഐ.ടി പറയുമ്പോഴും മോദിക്ക് വര്&#x200d;ഗീയ മനോഭാവമുണ്ടെന്ന് എസ്.ഐ.ടി നിരീക്ഷിക്കുന്നു. 300 കിലോമീറ്റര്&#x200d; അകലെയുള്ള ഗോധ്ര മോദിക്ക് സന്ദര്&#x200d;ശിക്കാമായിരുന്നിട്ടും വളരെ വൈകി വാജ്‌പെയ് ജഹാപുര ക്യാമ്പ് സന്ദര്&#x200d;ശിക്കുന്നതുവരെ ഒരു അഭയാര്&#x200d;ത്ഥി ക്യാമ്പു പോലും മോദി സന്ദര്&#x200d;ശിച്ചില്ല. ഗോധ്ര ദുരന്തത്തില്&#x200d; മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; വി.എച്ച്.പിയിലെ ജയ്ദീപ് പട്ടേലിന് കൈമാറാനുള്ള തീരുമാനം ദോഷകരമായിരുന്നുവെന്നാണ് എസ്.ഐ.ടി കരുതുന്നത്. അലംഭാവം കാണിയ്ക്കാന്&#x200d; ഭരണാധികാരികള്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയ യോഗത്തില്&#x200d; സഞ്ജീവ് ഭട്ട് സംബന്ധിച്ചിരുന്നതായി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്&#x200d;.ബി ശ്രീകുമാര്&#x200d;, രാഹുല്&#x200d; ശര്&#x200d;മ്മ, ഹിമാന്&#x200d;ഷി ഭട്ട്, സൈനുല്ല അന്&#x200d;സാരി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെയും വിചാരണ ചെയ്തതിനെയും എസ്.ഐ.ടി വിമര്&#x200d;ശിക്കുന്നുണ്ട്. സൈനുല്ല അന്&#x200d;സാരിക്കെതിരെ മോദി സര്&#x200d;ക്കാന്&#x200d; നടപടിയെടുത്തിരുന്നു.<br />
എന്താണോ ചെയ്യേണ്ടത് അതൊക്കെ ചെയ്തുകൊള്ളാന്&#x200d; മോദി തങ്ങള്&#x200d;ക്ക് മൂന്നു ദിവസം അനുവദിച്ചുതന്നിരുന്നതായി തെഹല്&#x200d;ക്ക നടത്തിയ രഹസ്യ ക്യാമറയില്&#x200d; ഗുജറാത്ത് കൂട്ടക്കൊലയില്&#x200d; പങ്കുള്ള ബാബു ബജ്‌റംഗി വ്യക്തമാക്കിയിരുന്നു. വര്&#x200d;ഗീയ കലാപത്തിന്റെ ദുരന്തത്തെക്കുറിച്ച് പല തവണ ഷാ വിവരിക്കുന്നുണ്ട്. ഒരു ദിവസം സൈനിക വിന്യാസം വൈകിപ്പിച്ചത് കലാപകാരികള്&#x200d;ക്ക് അഴിഞ്ഞാടാന്&#x200d; എത്രമാത്രം അവസരമൊരുക്കിയെന്നത് പ്രാധാന്യമര്&#x200d;ഹിക്കാതെ പോകുന്നതിലും ഷാ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. അധികാരത്തിലുള്ളവരുടെ തീരുമാനങ്ങള്&#x200d; ജീവിതത്തെയും സമൂഹത്തിലെ സമ്പത്തിനെയും പ്രതികൂലമായ രീതിയില്&#x200d; എങ്ങനെ ബാധിക്കുന്നുവെന്നും ഇത് കാണിച്ചുതരുന്നു. നമ്മുടെ പൊലീസ് സംവിധാനത്തിന്റെ വര്&#x200d;ഗീയ മനോഭാവം മാറ്റേണ്ടതിന്റെ ആവശ്യകതയും, അതിന് കാലതാമസം വരുമ്പോഴും ഇത് വ്യക്തമാക്കുന്നു.<br />
ലെഫ്റ്റനെന്റ് ജനറല്&#x200d; സമീറുദ്ദീനെ പോലുള്ള ആളുകളെ സ്മരിച്ച്, ഒരു സമൂഹമെന്ന നിലയില്&#x200d; ഭൂതകാലത്തിന്റെ വേദനകളില്&#x200d;നിന്ന് നാം പഠിക്കേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ മറ്റു അനുഭവങ്ങളും വളരെ പഠനാര്&#x200d;ഹമാണ്. വര്&#x200d;ഗീയ വൈറസ് ബാധിച്ച സ്ഥാപനമായിരുന്നിട്ടും നമ്മുടെ സൈന്യം അക്രമത്തെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്&#x200d;പ്പിച്ചു. ഒരു നല്ല ഉദ്യോഗസ്ഥന്റെ സ്മരണകളില്&#x200d;നിന്ന് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ram-puniyani-04-oct-2018-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറസ്റ്റും ഭയപ്പെടുത്തലാണ്</title>
		<link>https://www.chandrikadaily.com/editorial-page-article-ram-puniyani.html</link>
					<comments>https://www.chandrikadaily.com/editorial-page-article-ram-puniyani.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 Oct 2018 07:32:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106081</guid>

					<description><![CDATA[ഡോ. രാംപുനിയാനി ഭീമ കൊരെഗാവ് അക്രമം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. മര്&#x200d;ദ്ദനമേറ്റ ശരീരവുമായണ് കഴിഞ്ഞ ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതുകള്&#x200d; ഭീമ കൊരെഗാവില്&#x200d;നിന്ന് മടങ്ങിയതെന്ന് നാം ഓര്&#x200d;ക്കുന്നു. അക്രമത്തിന്റെ പ്രേരക ശക്തികളായ മിലിന്ദ് എക്‌ബോതെ, സംഭാജി ഭിഡെ എന്നിവരുടെ പേരുകള്&#x200d; ആ സന്ദര്&#x200d;ഭത്തില്&#x200d; ഉയര്&#x200d;ന്നുവന്നതാണ്. അക്രമം സംബന്ധിച്ച അന്വേഷനം നടന്നുവരികയാണ്. ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്&#x200d;ത്തിക്കുന്ന മഹേഷ് റൗട്ട്, റോണ വില്&#x200d;സണ്&#x200d;, സുരേന്ദ്രഗാഡ്‌ലിങ്, ശോമ സെന്&#x200d;, സുധീര്&#x200d; ധവാലെ എന്നിവരെ ഈ പശ്ചാത്തലത്തില്&#x200d; നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>ഭീമ കൊരെഗാവ് അക്രമം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. മര്&#x200d;ദ്ദനമേറ്റ ശരീരവുമായണ് കഴിഞ്ഞ ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതുകള്&#x200d; ഭീമ കൊരെഗാവില്&#x200d;നിന്ന് മടങ്ങിയതെന്ന് നാം ഓര്&#x200d;ക്കുന്നു. അക്രമത്തിന്റെ പ്രേരക ശക്തികളായ മിലിന്ദ് എക്‌ബോതെ, സംഭാജി ഭിഡെ എന്നിവരുടെ പേരുകള്&#x200d; ആ സന്ദര്&#x200d;ഭത്തില്&#x200d; ഉയര്&#x200d;ന്നുവന്നതാണ്. അക്രമം സംബന്ധിച്ച അന്വേഷനം നടന്നുവരികയാണ്.</p>
<p>ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്&#x200d;ത്തിക്കുന്ന മഹേഷ് റൗട്ട്, റോണ വില്&#x200d;സണ്&#x200d;, സുരേന്ദ്രഗാഡ്‌ലിങ്, ശോമ സെന്&#x200d;, സുധീര്&#x200d; ധവാലെ എന്നിവരെ ഈ പശ്ചാത്തലത്തില്&#x200d; നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്&#x200d; സെപ്തംബര്&#x200d; മാസത്തില്&#x200d; ഗൗതം നവ്‌ലഖ, സുധ ഭരദ്വാജ്, വരവര റാവു, വേനോണ്&#x200d; ഗൊണ്&#x200d;സാലസ്, അരുണ്&#x200d; ഫെരേര എന്നിവരെ അറസ്റ്റ് ചെയ്യുകയും ആനന്ദ് തെല്&#x200d;തുംഡെ തുടങ്ങി മറ്റു നിരവധി പേരുടെ വീടുകളില്&#x200d; റെയ്ഡ് നടത്തുകയും ചെയ്തു. ഭീമ കൊരെഗാവ് അക്രമത്തിന് പിന്നില്&#x200d; ഈ മനുഷ്യാവകാശ പ്രവര്&#x200d;ത്തകരാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റപത്രം. അവിടെ പ്രകോപനപരമായ പ്രസംഗങ്ങള്&#x200d; നടത്തുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരടുരൂപം ഇവരില്&#x200d; നിന്ന് ലഭിച്ചതായും റോഡ്‌ഷോക്കിടയില്&#x200d; പ്രധാനമന്ത്രിയെ വധിക്കാനാണ് ഇവര്&#x200d; പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് കഥ മെനഞ്ഞു. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സുപ്രീംകോടതിയുടെ ഇടപെടല്&#x200d; കാരണം തടസ്സപ്പെട്ടതാണ് രസകരം. മാത്രമല്ല ഇക്കാര്യത്തില്&#x200d; പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി ശകാരിക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ അറസ്റ്റ് നമ്മുടെ ജനാധിപത്യത്തിന്റെ സുരക്ഷാവാള്&#x200d;വ് തകര്&#x200d;ക്കുന്നതുപോലെയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. വിചാരണ നടത്തുന്നതുവരെ ഇവരെ വീട്ടുതടങ്കലിലാക്കിയാല്&#x200d; മതിയെന്നും കോടതി ഉത്തരവിട്ടു.</p>
<p>നേരത്തെയും ഇപ്പോഴും അരങ്ങേറിയ അറസ്റ്റ് ദലിത് പ്രവര്&#x200d;ത്തകരെ ഭീഷണിപ്പെടുത്താനും അവരുടെ ഇടയില്&#x200d; ഭയമുണ്ടാക്കാനും വേണ്ടിയുള്ളതാണെന്നാണ് വിവിധ രാഷ്ട്രീയ വ്യക്തിത്വങ്ങളും സംഘടനകളും ഉറച്ച് വിശ്വസിക്കുന്നത്. ഇത് തികച്ചും അപകീര്&#x200d;ത്തിപരവും സ്വേച്ഛാപരവുമാണ്. ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; ആകാര്&#x200d; പട്ടേലിന്റെ വാക്കുകള്&#x200d; ശ്രദ്ധേയമാണ്: &#8216;ദലിത് ആദിവാസി അവകാശങ്ങള്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കുന്ന ഇവര്&#x200d; നിസ്സാര തെളിവുകള്&#x200d; ഉയര്&#x200d;ത്തിക്കാട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഭീതിയുടെ അന്തരീക്ഷമില്ലാതെ സമാധാനപരമായി യോഗം ചേരാനുള്ള സ്വാതന്ത്ര്യം എന്നിവക്കുള്ള ജനങ്ങളുടെ അവകാശം സര്&#x200d;ക്കാര്&#x200d; ഉറപ്പുവരുത്തണം&#8217;. പൊലീസിന്റെ ഈ സ്വേച്ഛാപരമായ അറസ്റ്റ് ഇപ്പോള്&#x200d; യൂറോപ്യന്&#x200d; യൂനിയന്റെ ശ്രദ്ധയില്&#x200d;പെടുകയും അറസ്റ്റും റെയ്ഡും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകര്&#x200d;ത്താക്കളുടെ ഇത്തരം നടപടികള്&#x200d; കാരണം മനുഷ്യാവകാശ പ്രശ്‌നങ്ങളില്&#x200d; ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്നവര്&#x200d;ക്കെതിരെ ശക്തമായ പ്രതിഷേധവും ഭീഷണിയും ഉയരുന്ന &#8216;ഭീതിജനകമായ&#8217; അപരാധ തലത്തിലേക്ക് ഇന്ത്യ ഇടം നേടിയിട്ടുണ്ട്.</p>
<p>പൊലീസ് നടപടിയില്&#x200d; സംശയം പ്രകടിപ്പിച്ച കോടതി മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്യുന്നതും വീടുകളില്&#x200d; റെയ്ഡ് നടത്തുന്നതും സ്പഷ്ടമായി വിലക്കി. മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയുള്ള പ്രതികാരത്തിന്റെ ഈ അപൂര്&#x200d;വ കാഴ്ച വളരെ അസ്വസ്ഥകരവും ഒപ്പം രാജ്യത്തെ നയിക്കുന്ന ഹിന്ദു ദേശീയത അജണ്ടയായുള്ള ഇപ്പോഴത്തെ സര്&#x200d;ക്കാറിന്റെ ദിശ സൂചിപ്പിക്കുന്നതുമാണ്. എല്&#x200d;ഗാര്&#x200d; പരിഷത്ത് പ്രസംഗത്തിലെ അധിക്ഷേപമാണ് ഭീമ കൊരെഗാവില്&#x200d; കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്&#x200d; അറസ്റ്റ് ചെയ്യപ്പെട്ടവരില്&#x200d; ഏറെയും എല്&#x200d;ഗാര്&#x200d; പരിഷത്തിന്റെ സംഘാടനവുമായി ബന്ധമില്ലാത്തവരാണ്. തങ്ങള്&#x200d; ഈ സമ്മേളനത്തിന്റെ കണ്&#x200d;വീനര്&#x200d;മാരായിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി പി.ബി സാവന്ത്, റിട്ട. ജസ്റ്റിസ് കോള്&#x200d;ട്ടെ പാട്ടീല്&#x200d; എന്നിവര്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്&#x200d; എന്തുകൊണ്ടാണ് ഈ മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റ്‌ചെയ്തതെന്ന ചോദ്യം ഉയരുകയാണ്. ഹിന്ദുത്വ അജണ്ടയില്&#x200d; നയിക്കപ്പെടുന്ന ഈ സര്&#x200d;ക്കാറിന്റെ പ്രധാന ലക്ഷ്യമായി തോന്നുന്നത് ഓരോ ഭിന്നാഭിപ്രായത്തെയും രാജ്യദ്രോഹമായി മുദ്രകുത്തുകയെന്നതാണ്. അതോടൊപ്പം, ദലിതരെയും അവരുടെ അന്തസ്സിനെ ഉയര്&#x200d;ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്&#x200d; ആവശ്യപ്പെടുന്നതിനും സഹായിക്കുന്നവരുടെ എല്ലാ ശ്രമങ്ങളെയും അടിച്ചമര്&#x200d;ത്തുകയെന്നതുമാണ്.</p>
<p>ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതോടെ ദലിത് അവകാശങ്ങളെല്ലാം ടാര്&#x200d;ഗറ്റ് ചെയ്യപ്പെടുകയാണെന്ന് ഓര്&#x200d;ക്കണം. പെരിയാര്&#x200d; അംബേദ്കര്&#x200d; സ്റ്റഡി സര്&#x200d;ക്കിളിനെ നിരോധിച്ചതിലൂടെ തുടങ്ങി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച ഹൈദരാബാദ് സെന്&#x200d;ട്രല്&#x200d; യൂനിവാഴ്‌സിറ്റിയിലെ അംബേദ്കര്&#x200d; സ്റ്റുഡന്റ്‌സ് അസോസിയേനെ ടാര്&#x200d;ഗറ്റ് ചെയ്യുന്നിടംവരെ അവരെത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പരിണിത ഫലം രാജ്യത്തുടനീളം ദലിതരുടെ വന്&#x200d;തോതിലുള്ള കുതിപ്പിലൂടെ മറ്റ് സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണയില്&#x200d; ദലിത് പ്രസ്ഥാനം ഉദിച്ചുയര്&#x200d;ന്നു എന്നതാണ്. മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചതോടെ പശുവിന്റെ പേരിലും ബീഫിന്റെ പേരിലുമുള്ള ഹിന്ദുത്വ അജണ്ടയുടെ ചുരുളഴിഞ്ഞിരുന്നു. നാല് ദലിത് യുവാക്കളെ ചാട്ടവാറടിക്കുകയും ക്രൂരമായി മര്&#x200d;ദിക്കുകയും ചെയ്തതോടെ ഇതിനൊരു അപ്രതീക്ഷിത പൊരുത്തം വന്നു. രാജ്യത്താകമാനം ദലിതരുടെ അസംതൃപ്തി പ്രക്ഷോഭങ്ങളുടെ രൂപത്തില്&#x200d; ധ്രുവീകരണം ആരംഭിച്ചത് മറ്റൊരു ദലിത് യുവ നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രചാരണത്തോടെയാണ്. പശു വിഷയത്തില്&#x200d; അദ്ദേഹം വിജയകരമായി പ്രതിഷേധങ്ങള്&#x200d; സംഘടിപ്പിച്ചു. ദലിതരുടെ ശക്തമായ ശബ്ദമായി അദ്ദേഹം ഉയര്&#x200d;ന്നുവന്നു. ദലിത് സ്വത്വം, അന്തസ് എന്നിവ രാജ്യത്തെ ദലിതരുടെ പ്രധാന പ്രശ്‌നമായ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കാന്&#x200d; അദ്ദേഹം ശ്രമം നടത്തി.</p>
<p>രാമക്ഷേത്രം, ബീഫ്, ലൗ ജിഹാദ്, ഘര്&#x200d;വാപസി തുടങ്ങിയ പ്രശ്‌നങ്ങള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നതിലൂടെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരത്വത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അജണ്ട. മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശികളാണെന്നും പ്രത്യേകിച്ച് മുസ്‌ലിംകള്&#x200d; രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയും ചെയ്യുക അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ആര്&#x200d;.എസ്.എസ് പരിവാരത്തിന് അവരെ കൂടെ കൂട്ടുന്നതിന് വിവിധ തലങ്ങളുണ്ട്. വിവിധ ജാതിക്കാര്&#x200d; തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമാജിക് സംരാസ്ത മഞ്ചാണ് ഇത്തരത്തിലുള്ള ആദ്യ പ്രധാന ശ്രമം. മതപരിവര്&#x200d;ത്തനത്തിന് ശ്രമിച്ച മുസ്‌ലിം അധിനിവേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ രൂപപ്പെട്ടതെന്നാണ് ആര്&#x200d;.എസ്.എസ് പ്രചരിപ്പിക്കുന്നത്. അസമത്വത്തെ മറച്ചുവെക്കുന്ന പ്രത്യയശാസ്ത്രത്തിലേക്ക് ദലിതരും ആദിവാസികളുമൊക്കെ സഹകരിക്കാന്&#x200d; ശ്രമം നടത്തുമ്പോഴെല്ലാം സാമൂഹ്യഘടനയില്&#x200d;നിന്ന് ഇതിന് പിന്തുണ ലഭിക്കുന്നു. ഹിന്ദു ദേശീയതക്ക് അവരുടെ പിന്തുണ ലഭിക്കുന്നതിന്‌വേണ്ടി രാംവിലാസ് പസ്വാന്&#x200d;, രാമദാസ് അത്തേവാല, ഉദിത് രാജ് തുടങ്ങി നിരവധി ദലിത് നേതാക്കളെ അധികാരമെന്ന മോഹവലയത്തില്&#x200d; വീഴ്ത്തിയിട്ടുണ്ട്. സാംസ്‌കാരിക തലത്തില്&#x200d;, മുസ്‌ലിംകള്&#x200d;ക്കെതിരെ ശക്തമായി നിലകൊണ്ട സുഹേല്&#x200d;ദേവ് പോലുള്ള ചരിത്ര ബിംബങ്ങളെ അവര്&#x200d; പരിഷ്‌കരിച്ചിട്ടുണ്ട്.</p>
<p>എങ്കിലും കലാപം പൊട്ടിപ്പുറപ്പെടുന്നു; അസ്വസ്ഥരായ ദലിതര്&#x200d; തെരുവിലാണ്. ദലിതരുടെ സമത്വവും അന്തസ്സും എന്ന ചോദ്യം അട്ടിമറിക്കപ്പെടുന്നു. ഈ വെളിച്ചത്തിലാണ് പാര്&#x200d;ശ്വവത്കൃത സംഘത്തെ സഹായിക്കാന്&#x200d; ഇറങ്ങിത്തിരിച്ച മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ പ്രതിചേര്&#x200d;ക്കാന്&#x200d; മഹാരാഷ്ട്ര പൊലീസ് കഠിന പരിശ്രമം നടത്തുന്നത്. അതുകൊണ്ടാണ് ഒരു സമ്മേളനത്തിന്റെ പേരില്&#x200d;, സമ്മേളനത്തിന്റെ പ്രധാന സംഘാടകരാകട്ടെ വിരമിച്ച രണ്ട് ജഡ്ജിമാരായിരുന്നിട്ടുകൂടി അവരെ കുടുക്കാന്&#x200d; ശ്രമം നടക്കുന്നത്. റൊമീളാ ഥാപ്പറെ പോലുള്ള ജാഗരൂകരായ പൗരന്മാരുടെ സമയോചിത ഇടപെടലിലൂടെ വീണ്ടുവിചാരമില്ലാത്ത പൊലീസ് നടപടി അവസാനിപ്പിക്കാനും സുപ്രീംകോടതിയെക്കൊണ്ട് ജനാധിപത്യ മൂല്യങ്ങള്&#x200d; സംരക്ഷിക്കാനും സാധിച്ചു. പാര്&#x200d;ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; കഴിയുമെന്ന് സുപ്രീം കോടതി വീണ്ടും തെളിയിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-ram-puniyani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപനവും കശ്മീരിലെ സമാധാനവും</title>
		<link>https://www.chandrikadaily.com/editorial-page-article-ram-puniyani-28-may.html</link>
					<comments>https://www.chandrikadaily.com/editorial-page-article-ram-puniyani-28-may.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 May 2018 18:50:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87435</guid>

					<description><![CDATA[ഡോ. രാംപുനിയാനി വിഘടനവാദികള്&#x200d;, കശ്മീരികള്&#x200d;, സായുധ സേന ഉദ്യോഗസ്ഥര്&#x200d; തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്&#x200d; താഴ്‌വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്&#x200d; ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്&#x200d;ഷമാദ്യം ഒരു സ്‌കൂള്&#x200d; ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു വയസ്സുകാരന്റെ മരണത്തില്&#x200d; കലാശിച്ചു. പ്രത്യയശാസ്ത്രപരമായി വിവിധ ധ്രുവങ്ങളിലുള്ള സഖ്യ സര്&#x200d;ക്കാറിന്റെ തലപ്പത്തിരിക്കുന്ന മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ സര്&#x200d;ക്കാര്&#x200d; വിശുദ്ധ റമസാന്&#x200d; മാസത്തിന്റെ പശ്ചാത്തലത്തില്&#x200d; ഒരു മാസത്തെ വെടിനിര്&#x200d;ത്തലിന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രാദേശിക ജനവിഭാഗങ്ങളുടെ ആവലാതികളില്&#x200d; ശ്രദ്ധാലുക്കളാകുന്നതിനു പകരം ഉരുക്കുമുഷ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>വിഘടനവാദികള്&#x200d;, കശ്മീരികള്&#x200d;, സായുധ സേന ഉദ്യോഗസ്ഥര്&#x200d; തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്&#x200d; താഴ്‌വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്&#x200d; ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്&#x200d;ഷമാദ്യം ഒരു സ്‌കൂള്&#x200d; ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു വയസ്സുകാരന്റെ മരണത്തില്&#x200d; കലാശിച്ചു. പ്രത്യയശാസ്ത്രപരമായി വിവിധ ധ്രുവങ്ങളിലുള്ള സഖ്യ സര്&#x200d;ക്കാറിന്റെ തലപ്പത്തിരിക്കുന്ന മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ സര്&#x200d;ക്കാര്&#x200d; വിശുദ്ധ റമസാന്&#x200d; മാസത്തിന്റെ പശ്ചാത്തലത്തില്&#x200d; ഒരു മാസത്തെ വെടിനിര്&#x200d;ത്തലിന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രാദേശിക ജനവിഭാഗങ്ങളുടെ ആവലാതികളില്&#x200d; ശ്രദ്ധാലുക്കളാകുന്നതിനു പകരം ഉരുക്കുമുഷ്ടി നയം സ്വീകരിച്ച് കശ്മീരില്&#x200d; വെടിയൊച്ച നിലയ്ക്കാത്ത അവസ്ഥ സൃഷ്ടിച്ച കേന്ദ്ര സര്&#x200d;ക്കാറിന്റെ നയം അതിക്രമങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചതിന് താഴ്‌വര സാക്ഷിയാണ്. ഈ കാലയളവില്&#x200d; ബുര്&#x200d;ഹാന്&#x200d; വാനിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തോടെ പ്രതിഷേധങ്ങളുടെ കുത്തൊഴുക്കുതന്നെയായിരുന്നു. അസംതൃപ്തരും അന്യവത്കരിക്കപ്പെട്ടവരുമായ യുവാക്കള്&#x200d; അവരുടെ പ്രിയപ്പെട്ട പ്രതിഷേധ രീതിയായ &#8216;കല്ലെറിയല്&#x200d;&#8217; ശക്തമാക്കി. ഇപ്പോള്&#x200d; പ്രതിഷേധക്കാരുടെ നിരാശാനില വളരെ ഉയരത്തിലായതിനാല്&#x200d; ഭരണകൂടത്തിന്റെ അടിച്ചമര്&#x200d;ത്തല്&#x200d; നടപടികളുടെ ഭവിഷ്യത്തുക്കളെ അവര്&#x200d; ഭയപ്പെടുന്നില്ല.<br />
ഈ വര്&#x200d;ഷം ഇതുവരെ നാല്&#x200d;പത് തീവ്രവാദികളും 24 സൈനികരും 37 സാധാരണക്കാരും കൊല്ലപ്പെട്ടു. പി.ഡി.പി നേരത്തെ വിഘടനവാദികളുടെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത് എന്നിരിക്കേ ആര്&#x200d;ട്ടിക്ക്ള്&#x200d; 370 റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന, ഹിന്ദു ദേശീയവാദികളായ ബി.ജെ.പിയുമായി അവര്&#x200d; അധികാരം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംഭരണ വ്യവസ്ഥയില്&#x200d; കൂട്ടുകെട്ടുണ്ടാക്കി. ബി.ജെ.പി അവരുടെ മുദ്രാവാക്യങ്ങളില്&#x200d; ന്യൂനപക്ഷ വിരുദ്ധ നിലപാട് ധരിക്കുകയും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷം അട്ടിമറിക്കുകയുമാണ്. പ്രാദേശിക വികാരങ്ങള്&#x200d; സത്വരമാക്കാന്&#x200d; കഴിയുന്ന നയങ്ങള്&#x200d; നടപ്പിലാക്കുകയോ അല്ലെങ്കില്&#x200d; അവരുടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ഉയര്&#x200d;ന്ന തോതിലുള്ള ഹിന്ദുത്വ നയങ്ങള്&#x200d; എതിര്&#x200d;ക്കാന്&#x200d; ശക്തമാകുകയോ ചെയ്യുകയെന്നതാണ് മെഹബൂബ മുഫ്തിയുടെ മുന്നിലുള്ള അവസ്ഥ. ഉയര്&#x200d;ന്ന കൈയേറ്റ മനോഭാവം കേന്ദ്രത്തില്&#x200d; നിന്നുണ്ടായാല്&#x200d; മെഹബൂബ നിശബ്ദ സാക്ഷിയായി തോന്നാം.<br />
ദിനം ചെല്ലുന്തോറും വഷളായിവരുന്ന സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാനത്തെ പ്രധാന വരുമാന ഉറവിടമായ വിനോദസഞ്ചാര മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ത്തില്&#x200d; ബി.ജെ.പി ഭരണം എന്നതുപോലെ എല്ലാ വൈരാഗ്യത്തിനും പ്രതികൂലമായ ദിശാബോധം ആവശ്യമാണെന്നതാണ് ശരാശരി കശ്മീരിയുടെ നിര്&#x200d;ഭാഗ്യകരമായ അവസ്ഥ. കടുത്ത അസംതൃപ്തിയെതുടര്&#x200d;ന്ന് ദിനം ചെല്ലുന്തോറും വഷളായി വരുന്ന കല്ലേറിന്റെ രൂപത്തിലുള്ള പ്രക്ഷോഭം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളല്ലാത്തതിനാല്&#x200d; അധികൃതരില്&#x200d; നിന്ന് ചര്&#x200d;ച്ചക്കുള്ള സാധ്യതയും ഇല്ലാതാക്കുന്നു. മുഖ്യമന്ത്രി സംഭാഷണത്തിനു ക്ഷണിച്ചാല്&#x200d;തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്&#x200d;ക്കായി ഭയാനകമായ മനോഭാവം തുടരുകയും ഹിന്ദു ദേശീയത ലക്ഷ്യംവെച്ചുള്ള ഭിന്നിപ്പിക്കല്&#x200d; തന്ത്രം നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ മറികടന്ന് അവര്&#x200d;ക്ക് ഒന്നും ചെയ്യാനാകില്ല.<br />
മിക്കപ്പോഴും അസന്തുഷ്ടരുടെ എല്ലാ അബദ്ധങ്ങള്&#x200d;ക്കും ദുഷ്‌പ്രേരണ ലഭിക്കുന്നത് പാക്കിസ്താനില്&#x200d; നിന്ന് മാത്രമാണ്. ഒന്നിലധികം ഘടകങ്ങളാല്&#x200d; കശ്മീരികള്&#x200d; അസംതൃപ്തരാണെന്നതാണ് യാഥാര്&#x200d;ത്ഥ്യം. പാക്കിസ്താന്റെ പങ്ക് ഇതില്&#x200d; ഒന്നു മാത്രമാണ്. അല്&#x200d;ഖ്വയ്ദ മറ്റൊന്നാണ്. സൈന്യത്തിന്റെ മനോഭാവം ഏതെങ്കിലും വിധത്തില്&#x200d; കാര്യങ്ങളെ സഹായിക്കുന്നില്ല. ശത്രുക്കളില്&#x200d; നിന്നും അതിര്&#x200d;ത്തി സംരക്ഷിക്കുകയെന്നതാണ് സൈന്യത്തിന്റെ അടിസ്ഥാന കടമ. ഇവിടെ ഒരു സിവിലിയന്&#x200d; പ്രദേശം ദശാബ്ദങ്ങളായി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. നെയ്ത്തുകാരനായ ഫാറൂഖ് അഹമ്മദിനെ മനുഷ്യ കവചമാക്കി ജീപ്പിനു മുന്നില്&#x200d; കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവവും അത്തരമൊരു അപമാനത്തില്&#x200d; ഒരു സാധാരണക്കാരനെ ഉള്&#x200d;ക്കൊള്ളിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്&#x200d; സൈന്യം ശ്രമിക്കുന്നതും പട്ടാളക്കാരുടെ ചെയ്തികള്&#x200d;ക്ക് മികച്ച ഉദാഹരണമാണ്. അഞ്ച് മണിക്കൂറോളമാണ് ദറിനെ വാഹനത്തിനു മുന്നില്&#x200d; കെട്ടിയിട്ടത്. ഇപ്പോള്&#x200d; അദ്ദേഹം അപമാന ഭാരത്തോടെ ജീവിക്കുകയാണ്. ജീവിത കാലം മുഴുവന്&#x200d; ഇത് തുടരും. ഇത്തരം മനോഭാവം ജനങ്ങളെ സാധാരണ ജീവിതത്തില്&#x200d; ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ? മുന്&#x200d;കൂട്ടി അംഗീകാരം ലഭിച്ച ഉടമ്പടിയില്&#x200d; വാഗ്ദാനം ചെയ്തതുപോലെ ഭരണകൂട സംയുക്ത സംവിധാനത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്&#x200d; ഉണ്ടായിരുന്നു. അത് അധികാരത്തില്&#x200d; ഉള്ളവരുടെ മനസ്സില്&#x200d; അല്ല. ജനാധിപത്യത്തിന്റെ കേന്ദ്ര പ്രതലം സംഭാഷണ പ്രക്രിയയാണ്. ഇത് സംസ്ഥാനത്ത് നിന്ന് അപ്രത്യമായിരിക്കുന്നു. മുന്&#x200d;കാലത്തെ നിരവധി നേതാക്കന്മാര്&#x200d; സമാധാനം കൊണ്ടുവരാന്&#x200d; ശ്രമിച്ചിരുന്നു. വാജ്‌പേയിയുടെ പ്രസിദ്ധമായ സിദ്ധാന്തം സമാധാനം ലക്ഷ്യമാക്കിയായിരുന്നു. താഴ്‌വരയില്&#x200d; പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാന്&#x200d; കഴിയുക ഇന്&#x200d;സാനിയത്ത് (മാനവികത), ജംഹൂറിയത്ത് (ജനാധിപത്യം), കശ്മീരിയത് (കശ്മീര്&#x200d; ജനതയുടെ സത്വം) വഴിയാണ്. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നുണ്ട്. വാജ്‌പേയി സിദ്ധാന്തത്തിന്റെ നിലവിലെ നിയമങ്ങള്&#x200d; മെഹ്ബൂബ മുഫ്തി അനുസ്മരിക്കുന്നു. എന്നാല്&#x200d; അവരുടെ വാദം ബധിര കര്&#x200d;ണങ്ങളിലാണ് പതിക്കുന്നതെന്ന് തോന്നുന്നു.<br />
രണ്ടാം യു.പി.എ സര്&#x200d;ക്കാര്&#x200d; ഇടനിലക്കാരടങ്ങിയ സംഘത്തെ നിയമിച്ചുകൊണ്ട് വലിയ ചുവടുവെപ്പ് നടത്തിയിരുന്നു. ദിലീപ് പദ്‌ഗോന്&#x200d;കര്&#x200d;, എം. എം. അന്&#x200d;സാരി, രാധാ കുമാര്&#x200d; എന്നിവരായിരുന്നു സംഘാംഗങ്ങള്&#x200d;. സംസ്ഥാനത്തിനകത്ത് പ്രവര്&#x200d;ത്തിക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുമായി അവര്&#x200d; പരസ്പരം ആശയവിനിമയം നടത്തുകയും ശിപാര്&#x200d;ശ സമര്&#x200d;പ്പിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയുടെ സ്വയംഭരണത്തിന് പ്രോത്സാഹിപ്പിക്കുക, പരസ്പരം ചര്&#x200d;ച്ച നടത്തുക, പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് അടിസ്ഥാനപരമായി അവര്&#x200d; ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോര്&#x200d;ട്ട് അവഗണിച്ചുകിടക്കുകയാണ്. ഈ റിപ്പോര്&#x200d;ട്ടാണ് കശ്മീര്&#x200d; പ്രശ്‌നത്തില്&#x200d; അനുരഞ്ജനത്തിന്റെ അവസാനത്തെ കാല്&#x200d;വെപ്പ്. സഖ്യ സര്&#x200d;ക്കാറിലെ ബി.ജെ.പിയുടെ പങ്ക് വളരെ മോശവും മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തെ പാര്&#x200d;ശ്വവത്കരിക്കുന്നതുമാണ്. കശ്മീരിലെ ജനാധിപത്യപരമായ അഭിലാഷങ്ങളെ ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; മെഹബൂബ മുഫ്തി സ്വയം ആഗ്രഹിക്കുന്നുണ്ടോയെന്നാണ് നാം ചോദിക്കേണ്ട ചോദ്യം. മുഫ്തിക്കെതിരെ ജനങ്ങളുടെ രോഷം വളരെയധികം വളര്&#x200d;ന്നുവരികയാണ്. സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച വെടിനിര്&#x200d;ത്തല്&#x200d; സ്വാഗതാര്&#x200d;ഹമായ നീക്കമാണ്. താഴ്‌വരയില്&#x200d; സമാധാനം പുനഃസ്ഥാപിക്കാന്&#x200d; മാനുഷിക നയങ്ങള്&#x200d;ക്ക് പിന്തുണ നല്&#x200d;കേണ്ടത് ആവശ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-ram-puniyani-28-may.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടിച്ചമര്‍ത്തപ്പെടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം</title>
		<link>https://www.chandrikadaily.com/editorial-page-article-rampuniyani-22-oct-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-rampuniyani-22-oct-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Oct 2017 18:53:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49058</guid>

					<description><![CDATA[ഡോ. രാംപുനിയാനി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹത്തില്‍ ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്‍ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതിനെ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിലനിര്‍ത്തുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രോഷം നേരിടേണ്ടിവന്ന പ്രധാന നേതാക്കള്‍ ഇതിനായി കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ട്. വിവിധ വകുപ്പുകളും ഉപവാക്യങ്ങളുമായി അതേ മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. വിഭാഗീയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്&#x200d; അട്ടിമറിക്കാന്&#x200d; ശ്രമിച്ചെങ്കിലും സമൂഹത്തില്&#x200d; ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്&#x200d;ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്&#x200d; ഇതിനെ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിലനിര്&#x200d;ത്തുന്നതിന് ബ്രിട്ടീഷ് കൊളോണിയല്&#x200d; ശക്തികളില്&#x200d; നിന്ന് രോഷം നേരിടേണ്ടിവന്ന പ്രധാന നേതാക്കള്&#x200d; ഇതിനായി കനത്ത വില നല്&#x200d;കേണ്ടിവന്നിട്ടുണ്ട്. വിവിധ വകുപ്പുകളും ഉപവാക്യങ്ങളുമായി അതേ മൂല്യങ്ങള്&#x200d; നമ്മുടെ ഭരണഘടനയില്&#x200d; ഉള്&#x200d;ക്കൊള്ളിക്കുകയും ചെയ്തു.<br />
വിഭാഗീയ ദേശീയതയുടെ പ്രത്യയശാസ്ത്രക്കാരായ ഭരണാധികാരികള്&#x200d; വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്&#x200d;ത്തുന്നതാണ് ഇപ്പോള്&#x200d; നമുക്ക് കാണാനാകുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്&#x200d; അടിച്ചമര്&#x200d;ത്തുന്നത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും മാത്രമല്ല, എഴുത്തുകാരെ കടന്നാക്രമിക്കുന്നതിലൂടെയുമാണ്. ഒരു വിഭാഗം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഭരണ കക്ഷി സ്വതന്ത്ര ചിന്തകരെ തടയുന്നതിന് കടുങ്കൈയാണ് പ്രയോഗിക്കുന്നത്. വിരുദ്ധ അഭിപ്രായങ്ങളെ നിശബ്ദമാക്കാന്&#x200d; ചിന്തകരെയും എഴുത്തുകാരെയും ശാരീരികമായി ഇല്ലാതാക്കുകയെന്ന ഭയാനകമായ പ്രതിഭാസംകൂടി ഈ ശ്രമങ്ങള്&#x200d;ക്കൊപ്പമുണ്ട്.<br />
ചില സന്ദര്&#x200d;ഭങ്ങളിലൊക്കെ മാധ്യമങ്ങളെ നിയന്ത്രിക്കാന്&#x200d; ഭരണകൂടത്തിനു കഴിയുമെന്ന് നമുക്കറിയാം. അടിയന്തരാവസ്ഥകാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. വാര്&#x200d;ത്തകള്&#x200d; സെന്&#x200d;സര്&#x200d; ചെയ്യപ്പെടുന്നതും പ്രസിദ്ധീകരണശാലകളില്&#x200d; റെയ്ഡ് നടത്തുന്നതുമെല്ലാം സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഭാസം അല്&#x200d;പം വ്യത്യസ്തമാണ്. ഇവിടെ ബിഗ് ബ്രദറിന്റെ ശക്തമായ നിരീക്ഷണമുണ്ട്. അവര്&#x200d;ക്ക് പ്രചോദനമാകുന്നത് വര്&#x200d;ഗീയ ദേശീയതയാണ്. ഭരണകൂടം അവര്&#x200d;ക്കൊപ്പമാണെന്ന വ്യക്തമായ അറിവോടെ അവര്&#x200d; നിയമം കൈയിലെടുക്കുകയാണ്. പ്രത്യയശാസ്ത്ര തലത്തില്&#x200d; എതിര്&#x200d;ക്കാന്&#x200d; പറ്റാത്ത ചിന്തകന്മാരെയും ആക്ടിവിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുന്ന കുറ്റകൃത്യത്തില്&#x200d; നിന്ന് അവരെ ഒഴിവാക്കാന്&#x200d; ഭരണകൂടത്തിനു കഴിയുമെന്ന ഉത്തമ ബോധ്യം അവര്&#x200d;ക്കുണ്ട്. മതത്തിന്റെ പേരില്&#x200d; ദേശീയത പ്രോത്സാഹിപ്പിക്കുന്ന മിക്ക പ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം തികച്ചും അസഹിഷ്ണുതാപരവും തെരുവ് അക്രമങ്ങളില്&#x200d; വ്യാപൃതവും വര്&#x200d;ഗീയ വിഭജനത്തെ പ്രോത്സാഹിപ്പിക്കാന്&#x200d; കൊലകള്&#x200d;വരെ നടത്തുന്നതുമായിരിക്കും. ഇതുമായി പൊരുത്തപ്പെടുന്ന പ്രതിഭാസം നാം ഇന്ത്യയില്&#x200d; കാണുന്നതുപോലെതന്നെ ബംഗ്ലാദേശിലും ദര്&#x200d;ശിക്കാനാകും.<br />
കഴിഞ്ഞ ഏതാനും വര്&#x200d;ഷമായി യുക്തിബോധമുള്ള ചിന്തയെ ഉയര്&#x200d;ത്തിപ്പിടിക്കുന്ന, ജാതിയെ പിന്തുണക്കുന്ന മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുന്നവരെ എതിര്&#x200d;ക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്&#x200d;ക്കുന്ന സാമൂഹ്യ പ്രവര്&#x200d;ത്തകരുടെയും എഴുത്തുകാരുടെയും കൊലപാതകങ്ങള്&#x200d;ക്ക് നാം സാക്ഷികളാകുന്നു. ദബോല്&#x200d;കറെ വെടിവെച്ചു കൊന്നതിലൂടെയാണ് പൈശാചികമായ ഈ പ്രതിഭാസത്തിനു തുടക്കമായത്. യുക്തിവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലും മഹാരാഷ്ട്രയില്&#x200d; അന്ധ് ശ്രദ്ധാ നിര്&#x200d;മൂല സമിതി (അന്ധവിശ്വാസത്തെ ഇല്ലാതാക്കാനുള്ള കമ്മിറ്റി) രൂപീകരിക്കുന്നതിലും ദബോല്&#x200d;കര്&#x200d; സജീവമായിരുന്നു.<br />
മനുഷ്യാവകാശങ്ങള്&#x200d; സംരക്ഷിക്കാനായി സമര്&#x200d;പ്പിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമായിരുന്ന ഗോവിന്ദ പന്&#x200d;സാരെ യുക്തിബോധത്തോടെയുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതില്&#x200d; മാത്രമല്ല വിഭാഗീയ രാഷ്ട്രീയത്തെ എതിര്&#x200d;ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണിക്കല്&#x200d; മൂല്യങ്ങളെ എതിര്&#x200d;ത്ത യുക്തിവാദ പണ്ഡിതനായിരുന്നു എം.എം കല്&#x200d;ബുര്&#x200d;ഗി. അതിനാല്&#x200d; സാമൂഹിക സമത്വത്തിനായി പ്രവര്&#x200d;ത്തിച്ച ബസവേശ്വരന്റെ അധ്യാപനങ്ങള്&#x200d; അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണതയുടെ പിടിയില്&#x200d; നിന്ന് അകന്നുനില്&#x200d;ക്കുന്ന പ്രാചീന ഹിന്ദു മതത്തിനു കീഴിലായ ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.<br />
നിര്&#x200d;ഭയ മാധ്യമ പ്രവര്&#x200d;ത്തകയായ ഗൗരി ലങ്കേഷിന്റെ നീചമായ കൊലപാതകം സംഭവിച്ചത് ഈ കാലഘട്ടത്തില്&#x200d; തന്നെയാണ്. ഹിന്ദു ദേശീയ രാഷ്ട്രീയത്തെ മൗലിക ഉറവിടത്തില്&#x200d; തന്നെ എതിര്&#x200d;ത്തിരുന്നു അവര്&#x200d;. മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് പോരാടിയവരായിരുന്നു ഗൗരി. ബാബ ഗുദാന്&#x200d; ഗിരിക്കും ഈദ് ഗാഹ് ഗ്രൗണ്ടിനു ചുറ്റും നിര്&#x200d;മ്മിച്ച രാഷ്ട്രീയത്തെ എതിര്&#x200d;ക്കാന്&#x200d; പ്രാദേശിക സാമൂഹിക സൗഹാര്&#x200d;ദ്ദ സംഘങ്ങള്&#x200d; സംഘടിപ്പിച്ച പരിപാടിയില്&#x200d; അവര്&#x200d; സംബന്ധിച്ചിരുന്നു. ലിങ്കായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യം അവരും ഉയര്&#x200d;ത്തിയിരുന്നു. ഭീഷണികള്&#x200d; നേരിട്ടുവെന്നതാണ് ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതം. പ്രാദേശിക ഭാഷയിലാണ് അവര്&#x200d; എഴുതിയിരുന്നത്. വിഭാഗീയ പ്രത്യയശാസ്ത്രക്കാരുടെ എതിര്&#x200d;പ്പുകള്&#x200d; ശക്തമായിരുന്നു. ഇവരുടെയെല്ലാം കൊലപാതകങ്ങള്&#x200d;ക്ക് സമാനതകളുണ്ട്. അക്രമികള്&#x200d; മോട്ടോര്&#x200d; ബൈക്കുകളിലെത്തി വെടിയുതിര്&#x200d;ക്കുകയായിരുന്നു. ഇന്നത്തെ പ്രധാന വിഭാഗീയ രാഷ്ട്രീയക്കാരുമായി അടുത്തുനില്&#x200d;ക്കുന്ന സനാതന്&#x200d; സന്&#x200d;സ്ഥ പ്രവര്&#x200d;ത്തകനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്&#x200d; അന്വേഷണത്തില്&#x200d; ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.<br />
ഈ കൊലയാളികള്&#x200d; മഞ്ഞുമലയുടെ അഗ്രം പോലെയാണ്. വിശുദ്ധ പശുവിന്റെ പേരില്&#x200d; മുസ്‌ലിംകളെയും ദലിതരെയും കൊല്ലുകയും മര്&#x200d;ദിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇപ്പോള്&#x200d; സമൂഹത്തില്&#x200d; വളര്&#x200d;ന്നുവരുന്ന അസഹിഷ്ണുതക്കൊപ്പമാണ് ഈ കൊലപാതകികളും സഞ്ചരിക്കുന്നത്. സമൂഹത്തില്&#x200d; വര്&#x200d;ധിച്ചുവരുന്ന അസഹിഷ്ണുതയെത്തുടര്&#x200d;ന്ന് അഴിച്ചുവിട്ട ക്രൂരമായ പ്രവൃത്തികളാണ് മുഹമ്മദ് അഖ്‌ലാഖിന്റെയും ജുനൈദ് ഖാന്റെയും കൊലപാതകങ്ങളും ഉനയില്&#x200d; ദലിത് യുവാക്കളെ കെട്ടിയിട്ട് മര്&#x200d;ദിച്ചവശരാക്കിയതുമെല്ലാം. കഴിഞ്ഞ പത്ത് വര്&#x200d;ഷമായി ഇത്തരം അസഹിഷ്ണുത ക്രമേണ വളര്&#x200d;ന്നുവരുകയായിരുന്നു, കഴിഞ്ഞ മൂന്നുവര്&#x200d;ഷത്തിനിടയില്&#x200d; പ്രത്യേകിച്ചും അസഹിഷ്ണുതയുടെ സ്വഭാവത്തില്&#x200d; മാറ്റം പ്രകടമാണ്. സമൂഹത്തില്&#x200d; വര്&#x200d;ധിച്ചുവരുന്ന വര്&#x200d;ഗീയവത്കരണത്തെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്, വഷളായ അസഹിഷ്ണുതയും ജനാധിപത്യ മാനദണ്ഡങ്ങള്&#x200d;ക്കായി നിലകൊള്ളുന്നവരെ കൊലപ്പെടുത്തുകയുമാണോ?<br />
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ ആദ്യ കൊലപാതകം, രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d;ക്കായുള്ള കൊല, അസഹിഷ്ണുത കൊണ്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത്. ഗോദ്‌സെയായിരുന്നു കൊലപാതകി. ആര്&#x200d;.എസ്.എസിനെ നിരോധിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; ആര്&#x200d;.എസ്.എസ് മേധാവി ഗോള്&#x200d;വാള്&#x200d;കര്&#x200d;ക്ക് എഴുതി: &#8216;ആര്&#x200d;.എസ്.എസും ഹിന്ദു മഹാസഭയുമാണ്് &#8230;ഞങ്ങളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; അത് സ്ഥിരീകരിക്കുന്നു. ഈ രണ്ട് സംഘടനകളുടെ പ്രവര്&#x200d;ത്തനഫലമായി, പ്രത്യേകിച്ച് ആര്&#x200d;.എസ്.എസിന്റെ, അത്തരമൊരു ദുരന്തം സംഭവിക്കാനുതകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.&#8217; ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേല്&#x200d; ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1948 ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖര്&#x200d;ജിക്ക് എഴുതിയ കത്തില്&#x200d; ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.<br />
വൈവിധ്യമാര്&#x200d;ന്ന അഭിപ്രായങ്ങള്&#x200d;, തുറന്ന മനോഭാവത്തോടെ ചര്&#x200d;ച്ചചെയ്യുന്നത് ജനാധിപത്യ സമൂഹത്തിനുള്ള ഏറ്റവും മികച്ച ജാമ്യമാണ്. ജനാധിപത്യ മൂല്യങ്ങളെ എതിര്&#x200d;ക്കുന്നതാണ് വര്&#x200d;ഗീയ പ്രത്യയശാസ്ത്രം. അതിനാല്&#x200d; അവര്&#x200d; അസഹിഷ്ണുതയെ മോശമായ നിലയിലാക്കാന്&#x200d; സാധ്യതയുണ്ട്. വര്&#x200d;ഗീയതയെ ചെറുത്തു ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-rampuniyani-22-oct-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐതിഹ്യങ്ങള്‍ക്ക് വഴിമാറുന്ന ശാസ്ത്ര സത്യങ്ങള്‍</title>
		<link>https://www.chandrikadaily.com/editorial-page-article-rampuniyani-8-oct-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-rampuniyani-8-oct-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Oct 2017 10:53:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46868</guid>

					<description><![CDATA[ഡോ. രാംപുനിയാനി &#8216;റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര്‍ കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ ഐ.ഐ.ടികളില്‍ പഠിപ്പിക്കാറുണ്ടോ, ഇല്ലെയോ? അത് വേണം.&#8217; നമ്മുടെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സത്യപാല്‍ സിങിന്റെ മൊഴിമുത്തുകളാണിത്. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ ദിശയില്‍ സ്വാധീനം ചെലുത്താനുതകുന്ന നയങ്ങളാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>&#8216;റൈറ്റ് സഹോദരങ്ങള്&#x200d;ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്&#x200d; ബാബുജി താല്&#x200d;പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്&#x200d;ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര്&#x200d; കണ്ടെത്തുന്നതിനു എട്ടു വര്&#x200d;ഷം മുമ്പാണ് ഇയാള്&#x200d; വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്&#x200d; നമ്മുടെ വിദ്യാര്&#x200d;ത്ഥികളെ ഐ.ഐ.ടികളില്&#x200d; പഠിപ്പിക്കാറുണ്ടോ, ഇല്ലെയോ? അത് വേണം.&#8217; നമ്മുടെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സത്യപാല്&#x200d; സിങിന്റെ മൊഴിമുത്തുകളാണിത്. ഒരു അവാര്&#x200d;ഡ്ദാന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ ദിശയില്&#x200d; സ്വാധീനം ചെലുത്താനുതകുന്ന നയങ്ങളാണ് ഇത്തരം വാക്കുകള്&#x200d;. പഞ്ചഗവ്യയുടെ പ്രയോജനങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്&#x200d;ഷ് വര്&#x200d;ധന്&#x200d; ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചത് ഏറെക്കാലം മുമ്പൊന്നുമല്ല. പശുവിന്റെ മൂത്രം, ചാണകം, പാല്&#x200d;, തൈര്, നെയ്യ് എന്നിവയടങ്ങിയ മിശ്രിതമാണ് പഞ്ചഗവ്യ. ഡല്&#x200d;ഹി ഐ.ഐ.ടിയാണ് ഈ &#8216;ഗവേഷണ&#8217;ത്തിന്റ നോഡല്&#x200d; സ്ഥാപനമായി പ്രവര്&#x200d;ത്തിക്കുക.<br />
മധ്യപ്രദേശ് സര്&#x200d;ക്കാര്&#x200d; ജ്യോതിഷ ഔട്‌പേഷ്യന്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് (ചികിത്സാ കേന്ദ്രം) തുടങ്ങാന്&#x200d; പദ്ധതിയിട്ടതായി വാര്&#x200d;ത്തയുണ്ടായിരുന്നു. ജ്യോതിഷികള്&#x200d; രോഗികള്&#x200d;ക്ക് അവരുടെ രോഗം സംബന്ധിച്ച് പ്രവചനങ്ങള്&#x200d; നല്&#x200d;കുന്നതാണിത്. ഭോപ്പാലിലെ സര്&#x200d;ക്കാര്&#x200d; സ്ഥാപനത്തിലാണ് ഇത് തുടങ്ങാന്&#x200d; ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡ് സര്&#x200d;ക്കാര്&#x200d; ആരോഗ്യ മന്ത്രാലയത്തിലെ ആയുഷുമായി സഹകരിച്ച് സഞ്ജീവനി ഔഷധച്ചെടി കണ്ടെത്താന്&#x200d; ശ്രമമാരംഭിച്ചിട്ടുണ്ട്. ഏത് വ്യാധിയേയും ഇല്ലാതാക്കാന്&#x200d; കഴിയുന്ന ഒരു ഔഷധസസ്യമായാണ് ഹിന്ദുപുരാണങ്ങളില്&#x200d; സഞ്ജീവനിയെകുറിച്ച് പറയുന്നത്. രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധത്തില്&#x200d; ലക്ഷ്മണനുനേരെ നാഗാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അസ്ത്രത്തിന്റെ പ്രഭാവത്താല്&#x200d; ലക്ഷ്മണന്&#x200d; മരണത്തിന്റെ വക്കിലെത്തി. ലക്ഷ്മണനെ രക്ഷിക്കുന്നതിനായി ഹനുമാന്&#x200d; സഞ്ജീവനി സസ്യം അന്വേക്ഷിച്ച് യാത്രതിരിക്കുന്നു. ഹിമാലത്തിലെത്തിയ ഹനുമാന് അവിടുത്തെ സസ്യങ്ങളില്&#x200d; സഞ്ജീവനി സസ്യം ഏതെന്ന് തിരിച്ചറിയാന്&#x200d; കഴിയാതെ വന്നു. ഇതേതുടര്&#x200d;ന്ന് ഹനുമാന്&#x200d; ദ്രോണഗിരി പര്&#x200d;വ്വതത്തെ അടര്&#x200d;ത്തി ലങ്കയിലേക്ക് കൊണ്ടുപോയി എന്നാണ് രാമായണത്തില്&#x200d; പറയുന്നത്. അത്യധികം ആദരിക്കപ്പെട്ട ഖോരക്പൂര്&#x200d; ഐ.ഐ.ടി അവരുടെ ബിരുദ പാഠ്യപദ്ധതിയില്&#x200d; വാസ്തു ശൃംഖല പരിചയപ്പെടുത്താന്&#x200d; മാത്രമല്ല, തിന്മകളെ തടുക്കാന്&#x200d;വേണ്ടി ഗണപതിയുടെയും ഹനുമാന്റെയും പ്രതിമകള്&#x200d; വീടുകളുടെ മുന്&#x200d;വശത്ത് പ്രതിഷ്ഠിക്കാന്&#x200d; ഉപദേശിക്കുന്ന വാസ്തു ശാസ്ത്ര കേന്ദ്രമാക്കാന്&#x200d;കൂടിയാണ് ശ്രമം നടത്തുന്നത്.<br />
ബി.ജെ.പി നേതാക്കള്&#x200d;ക്ക് ആര്&#x200d;.എസ്.എസ് പ്രചോദനമായത് ഈ നയങ്ങള്&#x200d; മനസ്സിലാക്കുന്നതിന്റെ പരിണിത ഫലമാണ്. രണ്ടു വര്&#x200d;ഷങ്ങള്&#x200d;ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയില്&#x200d; ഒരു ആധുനിക ആസ്പത്രി ഉദ്ഘാടനവേളയില്&#x200d; പുരാതന കാലത്ത് ഇന്ത്യ നടത്തിയ മഹത്തായൊരു നേട്ടം സദസ്യരെ ഓര്&#x200d;മ്മപ്പെടുത്തിയിരുന്നു. &#8216;മെഡിക്കല്&#x200d; സയന്&#x200d;സില്&#x200d; ഒരു കാലത്ത് നമ്മുടെ രാജ്യം നേടിയ നേട്ടത്തെയോര്&#x200d;ത്ത് നമുക്ക് അഭിമാനിക്കാന്&#x200d; കഴിയും. മഹാഭാരതത്തിലെ കര്&#x200d;ണനെക്കുറിച്ച് നമ്മളെല്ലാം വായിച്ചതാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്&#x200d; അമ്മയുടെ ഗര്&#x200d;ഭപാത്രത്തില്&#x200d; നിന്നല്ല കര്&#x200d;ണന്&#x200d; ജനിച്ചതെന്ന് മഹാഭാരതം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനര്&#x200d;ത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് കര്&#x200d;ണന്&#x200d; അമ്മയുടെ ഗര്&#x200d;ഭപാത്രത്തിന്റെ പുറത്തു ജനിച്ചത്. നാം ഗണേശനെ ആരാധിക്കുന്നു. ആ സമയത്ത് പ്ലാസ്റ്റിക് സര്&#x200d;ജന്&#x200d; ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആനയുടെ തല ഒരു മനുഷ്യ ശരീരത്തില്&#x200d; ഒട്ടിച്ചുചേര്&#x200d;ത്തതും പ്ലാസ്റ്റിക് ശസ്ത്രക്രിയ ആരംഭിച്ചതും.&#8217;<br />
ഇത്തരം മാന്ത്രിക വ്യാജ കഥകള്&#x200d; സ്‌കൂള്&#x200d; പാഠപുസ്തകങ്ങളില്&#x200d; അവതരിപ്പിക്കാനുള്ള വഴികള്&#x200d; വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്&#x200d;ക്കാറുകള്&#x200d; അവതരിപ്പിച്ചിട്ടുണ്ട്. ദിനനാഥ് ബത്രയുടെ തേജോണ്&#x200d;മേ ഭാരത് ഒരു ഉദാഹരണമാണ്. ഈ പുസ്തകം വിദ്യാര്&#x200d;ത്ഥികളെ പഠിപ്പിക്കുന്നു: &#8216;വിത്തു കോശ ഗവേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്&#x200d; അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്&#x200d; ശരീര ഭാഗങ്ങള്&#x200d; പുന:സൃഷ്ടിക്കുന്നതില്&#x200d; ഇന്ത്യക്കാരനായ ഡോ. ബാല്&#x200d;കൃഷ്ണ ഗണപത് മതാപുര്&#x200d;കാര്&#x200d; നേരത്തെതന്നെ പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്&#8230;അദ്ദേഹത്തിന്റെ ഗവേഷണം പുതിയതൊന്നുമല്ലെന്നും മഹാഭാരതമാണ് അദ്ദേഹത്തിന് പ്രചോദനമായതെന്നും അറിയുമ്പോള്&#x200d; നിങ്ങള്&#x200d; ആശ്ചര്യപ്പെട്ടേക്കാം. കുന്തിക്ക് സൂര്യനെപ്പോലെ ഒരു മകനുണ്ടായിരുന്നു. ഗര്&#x200d;ഭം ധരിച്ച് രണ്ടു വര്&#x200d;ഷമായിട്ടും പ്രസവിക്കാതിരുന്ന ഗാന്ധാരി ഇക്കാര്യം അറിഞ്ഞപ്പോള്&#x200d; ആരുമറിയാതെ ഗര്&#x200d;ഭം അലസിപ്പിക്കുകയും തുടര്&#x200d;ന്ന് ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസന്&#x200d; മാംസക്കഷണം പ്രത്യേക മരുന്നുകള്&#x200d; ചേര്&#x200d;ത്ത് രഹസ്യമായി സൂക്ഷിക്കാന്&#x200d; ഉപദേശിച്ചു. തുടര്&#x200d;ന്ന് മാംസപിണ്ഡം 100 ഭാഗങ്ങളായി വിഭജിച്ചു നെയ്യ് നിറച്ച 100 ടാങ്കുകളില്&#x200d; രണ്ടു വര്&#x200d;ഷം വെവ്വേറെ സൂക്ഷിച്ചു. രണ്ടു വര്&#x200d;ഷത്തിനു ശേഷം 100 കൗരവന്മാര്&#x200d; അതില്&#x200d; നിന്ന് ജനിച്ചു. ഈ വായനയില്&#x200d; അദ്ദേഹം (മതാപുര്&#x200d;കാര്&#x200d;) മൂല കോശം തന്റെ കണ്ടുപിടിത്തമല്ലെന്ന് തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പാണ് ഇന്ത്യയില്&#x200d; ഇത് കണ്ടെത്തിയത്.&#8217; (പേജ് 92-93)<br />
പുരാണങ്ങള്&#x200d; ശാസ്ത്രത്തിന്റെ അടിത്തറയായി മാറുകയാണ്. എന്നിരിക്കേ അവക്ക് ഒരു കെട്ടുകഥയുടെ സൗന്ദര്യമുണ്ട്. പുരാണങ്ങള്&#x200d; സത്യമാണെന്നു കരുതി ശാസ്ത്രീയ മനോഭാവത്തെ എതിര്&#x200d;ക്കുകയാണ്. സമാനരീതിയിലുള്ള അവകാശവാദമാണ് രാമന്&#x200d; പുഷ്പക വിമാനം ഉപയോഗിച്ചിരുന്നുവെന്നത്. അതിനാല്&#x200d; എയറോനോട്ടിക്കല്&#x200d; സാങ്കേതിക വിദ്യ നേരത്തെതന്നെ പ്രചാരത്തിലുള്ളതാണെന്ന് വന്നു. ഇവ എല്ലാ സാമാന്യ ബോധത്തെയും നിരസിക്കുകയാണ്. അത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിന് ശാസ്ത്ര വിഷയങ്ങളില്&#x200d; പാണ്ഡിത്യമുള്ളവരും അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കണം. പതിനെട്ടാം നൂറ്റാണ്ടു മുതല്&#x200d; മാത്രമാണ് അത്തരത്തിലുള്ള വികസനം സാധ്യമായത്.<br />
സുശ്രുതന്&#x200d;, ആര്യഭടന്&#x200d; തുടങ്ങിയവരുടെ സംഭാവനയിലൂടെ പുരാതന ഇന്ത്യ ശാസ്ത്രത്തിന് വിപുലമായ സംഭാവനയാണ് നല്&#x200d;കിയത് എന്നതില്&#x200d; യാതൊരു സംശയവുമില്ല. എന്നാല്&#x200d; നമ്മുടെ ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം &#8216;ഞങ്ങളുടെ&#8217; മഹത്വം നിര്&#x200d;മ്മിക്കാനുള്ള ആശയപരമായ കൗശലപ്പണിയായാണ് പരിഗണിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാന പ്രത്യയശാസ്ത്രം ഊന്നല്&#x200d; നല്&#x200d;കിയത് ഇന്ത്യയുടെ അടിത്തറക്കും ഭരണഘടനയില്&#x200d; പ്രതിഷ്ഠിക്കപ്പെട്ടതുമായ ശാസ്ത്രീയ സംയോജനത്തിനാണ്. ഇന്ന് ഹിന്ദു ദേശീയവാദികള്&#x200d; അധികാരം പിടിച്ചെടുക്കുന്നത് കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിലെ ശാസ്ത്രീയ നേട്ടങ്ങള്&#x200d; നശിപ്പിച്ചും ശാസ്ത്രീയ അന്വേഷണം, വിജ്ഞാന, സാങ്കേതിക മേഖലകളില്&#x200d; വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കല്&#x200d;പിത കഥകള്&#x200d; കൊണ്ടുവരികയും ചെയ്യുന്നതിലൂടെയാണ്. ഇതൊരു പരോക്ഷമായ നീക്കമാണ്.<br />
ഇത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശാസ്ത്രീയ പഠന മേഖലയില്&#x200d; കപട ശാസ്ത്രത്തെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 9ന് യുക്തിവാദികളും ശാസ്ത്രജ്ഞരും തെരുവിലിറങ്ങി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഈ ബഹുജന പ്രക്ഷോഭം ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ബജറ്റ് വര്&#x200d;ധിപ്പിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രവും കപട ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം വ്യക്തവും സ്പഷടവുമാണ്. ശാസ്ത്രം ചോദ്യത്തിനും വിമര്&#x200d;ശനങ്ങള്&#x200d;ക്കും ധൈര്യം പകരുന്നു; എന്നാല്&#x200d; കപട ശാസ്ത്രം കേട്ടുകേള്&#x200d;വി അവലംബിക്കുന്നു. ശാസ്ത്രീയമായ ഊഷ്മളത മൂലം വലിയ നേട്ടങ്ങള്&#x200d; ഉണ്ടാക്കിയ ഒരു രാജ്യത്ത് ശാസ്ത്രീയ താല്&#x200d;പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യപ്പെടുന്ന നമ്മുടെ ഭരണഘടനയില്&#x200d; നാം അവതരിപ്പിച്ച നയങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുന്നത് അപ്രസക്തമാക്കുകയാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദേശീയ നയങ്ങള്&#x200d; രൂപപ്പെടുത്തുന്നതുവരെ സതേണ്&#x200d; പാല്&#x200d; സിങ്ങിന്റെയും അയാളുടെ ഗൂഢാലോചനാ സംഘത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്&#x200d; നാം മറികടക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-rampuniyani-8-oct-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്‍ദൈവങ്ങളുടെ  വിശ്വാസ വ്യാപാരം-ഡോ. രാംപുനിയാനി</title>
		<link>https://www.chandrikadaily.com/editorial-page-article-rampuniyani-10-sep-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-rampuniyani-10-sep-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Sep 2017 18:23:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<category><![CDATA[rampuniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43306</guid>

					<description><![CDATA[ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും വ്യക്തിത്വങ്ങളും സത്യസന്ധമായ നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ നമുക്ക് നല്‍കുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും സാമൂഹ്യ കാര്യങ്ങളിലും മതത്തിന്റെ ആധിപത്യം നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലെ പ്രധാന സവിശേഷതയാണ്. അഹങ്കാരികളായ ആള്‍ദൈവങ്ങള്‍ നിയമങ്ങള്‍ നിഷേധിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആഢംബര സ്വാമി ഗുര്&#x200d;മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്&#x200d;ദൈവവും രാഷ്ട്രീയ പാര്&#x200d;ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്&#x200d; എപ്പിസോഡും കാണിക്കുന്നത്. ഗുര്&#x200d;മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും വ്യക്തിത്വങ്ങളും സത്യസന്ധമായ നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നല്&#x200d; നമുക്ക് നല്&#x200d;കുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും സാമൂഹ്യ കാര്യങ്ങളിലും മതത്തിന്റെ ആധിപത്യം നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലെ പ്രധാന സവിശേഷതയാണ്. അഹങ്കാരികളായ ആള്&#x200d;ദൈവങ്ങള്&#x200d; നിയമങ്ങള്&#x200d; നിഷേധിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്. ആത്മീയ പരിവേഷം കാരണം അവരുടെ നിയമലംഘനങ്ങള്&#x200d; അവഗണിക്കുകയും അവരെ വേണ്ട വിധത്തില്&#x200d; പരിഗണിക്കുകയും ചെയ്യുന്നു. വിധിന്യായ ദിവസത്തിനു മുമ്പു പോലും ബാബയുടെ അനുയായികള്&#x200d; പാഞ്ച്കുലയിലേക്ക് വന്നുകൊണ്ടിരുന്നു. വോട്ട് ബാങ്കില്&#x200d; കണ്ണുനട്ട സംസ്ഥാന ഭരണാധികാരി ബി.ജെ.പിയുടെ മനോഹര്&#x200d; ലാല്&#x200d; ഖട്ടര്&#x200d; അവരെ ഒത്തുകൂടാന്&#x200d; സഹായിക്കുകയായിരുന്നു. ബാബയുടെ ഹെഡ്ഓഫീസ് സിര്&#x200d;സയിലാണെങ്കിലും വന്&#x200d;തോതില്&#x200d; ഭക്തര്&#x200d; (അതില്&#x200d; അധിക പേരും ആയുധമേന്തിയവരായിരുന്നു) വിവിധ വഴികളിലൂടെ പാഞ്ച്കുലയില്&#x200d; ഒത്തുകൂടിയിരുന്നു. കോടതി ശക്തമായി ശാസിക്കുകകൂടി ചെയ്തതോടെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായും പതറി. വന്&#x200d; തോതിലുള്ള അക്രമങ്ങള്&#x200d;ക്ക് അറുതിയായെങ്കിലും വിധിക്കു ശേഷവും കലാപം തുടര്&#x200d;ന്നു. 36 പേരാണ് സംഭവത്തില്&#x200d; മരിച്ചുവീണത്.</p>
<p>ദീര്&#x200d;ഘകാലമായി ഗുര്&#x200d;മീതിന്റെ കേസ് കോടതിയില്&#x200d; കെട്ടിക്കിടക്കുകയായിരുന്നു. ബാബയുടെ ക്രൂരകൃത്യങ്ങള്&#x200d; പ്രസിദ്ധീകരിച്ച ഒരു മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; നേരത്തെ കൊല്ലപ്പെട്ടിരുന്നു. കൊടിയ പീഢനങ്ങള്&#x200d; അനുഭവിച്ച കാലത്ത് രണ്ട് സന്യാസിനികള്&#x200d; ബാബക്കെതിരെ തെളിവു നല്&#x200d;കുന്നതില്&#x200d; പാറ പോലെ ഉറച്ചുനിന്നിരുന്നു. എന്നാല്&#x200d; അവരുടെ കുടുംബാംഗങ്ങളും നല്ല ശമര്യക്കാരും സദയം അവരെ പിന്തിരിപ്പിച്ചു. ബാബയുടെ വലിപ്പവും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയക്കാരെയും കണ്ട് അയാള്&#x200d; ചെയ്ത വൃത്തികെട്ട പ്രവൃത്തികളുടെ തെളിവു നല്&#x200d;കുന്നതില്&#x200d; നിന്ന് അവര്&#x200d; പിന്തിരിയുകയായിരുന്നു. ബി.ജെ.പി മാത്രമായിരുന്നില്ല, നേരത്തെ പ്രാദേശിക പാര്&#x200d;ട്ടികളും അയാളെ നല്ലൊരു വോട്ട് ബാങ്കായാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴും ബി.ജെ.പി അയാള്&#x200d;ക്കൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗുര്&#x200d;മീതിന്റെ ദേര സന്ദര്&#x200d;ശിച്ച് അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു. മന്ത്രിമാരിലൊരാള്&#x200d; അദ്ദേഹത്തിന്റെ ജന്മദിനത്തില്&#x200d; 51 ലക്ഷം രൂപ സംഭാവന നല്&#x200d;കുകയുണ്ടായി. അറസ്റ്റിനു ശേഷം ബാബക്കൊപ്പം ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടായിരുന്നു. അയാളുടെ ദത്തുപുത്രിയാണതെന്നായിരുന്നു അനുമാനം. ബലാത്സംഗ കേസില്&#x200d; അനുകൂല വിധിയുണ്ടാക്കുന്നതിന് ബി.ജെ.പിയും ബാബയും തമ്മില്&#x200d; കരാറുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി വിശ്വാസ വഞ്ചന കാണിച്ചതായി ആ സ്ത്രീ കുറ്റപ്പെടുത്തിയതില്&#x200d; നിന്ന് വ്യക്തമാകുന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാത്തതാണ് ഇപ്പോള്&#x200d; ഭൂരിഭാഗം ആളുകളും ഇത് അറിയാന്&#x200d; കാരണം.<br />
ഗുര്&#x200d;മീതിന് 20 വര്&#x200d;ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന കോടതി വിധിയുടെ അനന്തര ഫലം വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ടീറ്റ് ചെയ്തില്ല എന്നതാണ്. യഥാര്&#x200d;ത്ഥ കുറ്റവാളിയെ പറയാതെ മുഴുവന്&#x200d; അഴിമതിക്കും കുറ്റകൃത്യങ്ങള്&#x200d;ക്കും പിന്നിലുള്ള അക്രമത്തെ പൊതുവായി അപലപിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്&#x200d; നിന്നുണ്ടായത്.<br />
ഗുര്&#x200d;മീത് ഒരു വര്&#x200d;ണാഭ പ്രതീകമാണ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുന്ന ആദ്യത്തെയാളൊന്നുമല്ല ഗുര്&#x200d;മീത്. ആശാറാം ബാപു, അദ്ദേഹത്തിന്റെ മകന്&#x200d; നാരായണ്&#x200d; സായ്, രാംപാല്&#x200d;, സ്വാമി നിത്യാനന്ദ&#8230; അങ്ങനെ പലരുമുണ്ട്. പല സ്വാമിമാരും സന്യാസിനികളോട് പ്രത്യക്ഷമായി തന്നെ അതിക്രമം കാണിക്കുന്നുണ്ട്. മതത്തിന്റെയും ഗോപികമാരുമാരുടെയുമെല്ലാം പേരില്&#x200d; പ്രലോഭിപ്പിക്കുമ്പോള്&#x200d; സേവികമാരും ഭക്തരായ സ്ത്രീകളും നിസ്സഹായരാവുകയാണ്. ഇപ്പോഴും, ഉപരിതലത്തില്&#x200d; വരുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് തോന്നുന്നു. ഗുരുക്കന്മാരുടെ ദിവ്യശക്തികളുടെ പരിധിയില്&#x200d; എന്താണ് സംഭവിക്കുന്നത്. ബാബയും സ്വാമിമാരുമെല്ലാം ഊഹിച്ചെടുക്കേണ്ട കാര്യങ്ങളാണ്. മിക്കവരും ഗുഹകളിലും കുടില്&#x200d;ത്താവളങ്ങളിലുമാണ് വസിക്കുന്നത്. അവിടെ സ്ത്രീ ഭക്തര്&#x200d;ക്കു മാത്രമായി ഭദ്രമായ കാവല്&#x200d; ഏര്&#x200d;പ്പെടുത്തിയ കേന്ദ്രങ്ങളുണ്ടാകും. തീര്&#x200d;ച്ചയായും ബാബയുടെ ലോകം പാണ്ഡോറയുടെ പെട്ടിപോലെയാണ്. പുറം ലോകത്തു നിന്ന് അവിടെയെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ജനുസില്&#x200d;പെട്ട ഈ വിശുദ്ധ പുരുഷന്&#x200d; വന്&#x200d;തോതിലുള്ള അദ്ദേഹത്തിന്റെ സമ്പത്ത് രാഷ്ട്രീയക്കാരുടെ പരിലാളനയാല്&#x200d; സംരക്ഷിച്ചിരിക്കുകയാണ്. കെണിയിലൂടെയോ വക്ര ബുദ്ധിയോടെയോ തെരഞ്ഞെടുപ്പില്&#x200d; വിജയിക്കുന്നവര്&#x200d;ക്കാണ് ഇത്തരക്കാരുടെ അനുഗ്രഹങ്ങളും ആശീര്&#x200d;വാദങ്ങളുമെന്നത് സ്ഥിരമായി അരങ്ങേറുന്ന ബിസിനസാണ്.<br />
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യന്&#x200d; സമൂഹം നിരവധി പ്രധാന പരിവര്&#x200d;ത്തനങ്ങള്&#x200d;ക്കിടയായിട്ടുണ്ട്. വിശുദ്ധന്മാരുടെ മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമുക്ക്. കബീര്&#x200d;, നിസാമുദ്ദീന്&#x200d; ഔലിയ തുടങ്ങിയവര്&#x200d; ഉദാഹരണം. ഇപ്പോഴത്തെ പട്ടിക അത്തരത്തിലല്ല, അവര്&#x200d; ആത്മീയത ബിസിനസിലേക്ക് പരിവര്&#x200d;ത്തനം ചെയ്യാന്&#x200d; ദുഷിച്ചതിന്റെ അരക്ഷിതത്വം ചൂഷണം ചെയ്യുകയാണ്. മതത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്&#x200d;ക്ക് നിരവധി വശങ്ങളുണ്ട്. അത് മനുഷ്യ സമൂഹത്തില്&#x200d; ധാര്&#x200d;മ്മികത വളര്&#x200d;ത്തുന്നുവെന്നതാണ് അതിലൊന്ന്. ജനങ്ങളുടെ ഉത്കണ്ഠകള്&#x200d;ക്ക് വികാരപരമായ പിന്തുണ നല്&#x200d;കുന്നതിന് ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള ഉത്കണ്ഠകള്&#x200d; ആളുകളെ ഇത്തരം ദര്&#x200d;ഗകളിലേക്കോ ആശ്രമങ്ങളിലേക്കോ കൊണ്ടു ചെന്നെത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഇത്തരം കേന്ദ്രങ്ങള്&#x200d; ഡസന്&#x200d; കണക്കിനാണ് മുളച്ചുപൊന്തിയത്. വളര്&#x200d;ന്നുവരുന്ന അരക്ഷിതാവസ്ഥയും ജീവിതത്തില്&#x200d; സ്ഥിരതക്കായുള്ള വാഞ്ഛയും തമ്മിലുള്ള പരസ്പര ബന്ധം ജനങ്ങളെ ഇത്തരം വക്ര ബുദ്ധിമാന്മാരുടെ അടുക്കലേക്കെത്തിക്കുന്നു. ഒരു പക്ഷേ വിദ്യാഭ്യാസപരമായി പിന്നാക്കമായിരിക്കാമെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാന്&#x200d; ശ്രമിക്കുന്നതിലൂടെ എങ്ങനെ ആത്മീയ പരിവേശം കൈവരുത്താന്&#x200d; കഴിയുമെന്നതില്&#x200d; അവര്&#x200d;ക്ക് സമര്&#x200d;ത്ഥമായ സാമൂഹ്യ ബുദ്ധിയുണ്ടാകും.<br />
യമുനാ തീരത്തെ ദുര്&#x200d;ബലമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന അപക്വമായ ഉപദേശങ്ങള്&#x200d; നല്&#x200d;കുന്ന ശ്രീശ്രീ രവിശങ്കറിനെ പോലുള്ള സങ്കീര്&#x200d;ണമായ പതിപ്പുകളുമുണ്ട്. ബുദ്ധിമാനായ സംരംഭകന്&#x200d; രാംദേവിനെ പോലുള്ളവര്&#x200d; തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്&#x200d; സര്&#x200d;ക്കാറിനെ തന്നെ പങ്കാളിയാക്കിയവരാണ്. ലൗകികമായി സമാധാനം തേടുന്ന ശരാശരി വ്യക്തിയെ ആകര്&#x200d;ഷിക്കുന്ന ആത്മീയ ഭാഷാ രീതിയില്&#x200d; സംസാരിച്ച് വ്യത്യസ്ത വസ്ത്രങ്ങളിലാണ് അവര്&#x200d; വരുന്നത്. ചില പ്രത്യേക ആശയങ്ങള്&#x200d; പ്രചരിപ്പിക്കുന്ന സ്വത്വ പ്രശ്‌നങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടും ആളുകളെ ആകര്&#x200d;ഷിക്കുന്ന ഇത്തരം ആള്&#x200d;ദൈവങ്ങളും അപകടകരമായ മിശ്രിതമാണ്. ഇത് നൂറുകണക്കിന് ബാബമാരെ നെയ്‌തെടുക്കുക മാത്രമല്ല, രാംപാല്&#x200d; അല്ലെങ്കില്&#x200d; റാം റഹീമിനെ പോലെ സമൂഹത്തില്&#x200d; അക്രമങ്ങള്&#x200d;ക്കുള്ള സാധ്യതകളുമാണ് കണക്കിലെടുക്കേണ്ടത്. ഇത്തരം ആള്&#x200d;ദൈവങ്ങളുടെ ചുറ്റുമുള്ള ഹിസ്റ്റീരിയ ബാധിച്ച ആള്&#x200d;ക്കൂട്ടങ്ങളും ബാബയുടെ വിളിയില്&#x200d; കലാപം വിതയ്ക്കുന്ന അനുയായികളും വിശ്വാസത്തിന്റെ സംസ്‌കരണമാണോ എന്നതാണ് ആഴമേറിയ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-rampuniyani-10-sep-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ സംസ്‌കാരം വികലമാക്കുന്ന സംഘ്പരിവാര രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/editorial-page-article-rampuniyani-02-july-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-rampuniyani-02-july-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 19:02:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34241</guid>

					<description><![CDATA[ഡോ. രാംപുനിയാനി നമ്മുടെ ജീവിതത്തിലെ ഭ്രമിപ്പിക്കുന്ന ഭാവമാണ് സംസ്‌കാരം. ഒരു ജനതയുടെ സംസ്‌കാരം മനസ്സിലാക്കാന്‍ അവരുടെ സാമൂഹിക ജീവിതം പരിശോധിക്കുകയും ജീവിതത്തിന്റെ വിവിധ വശങ്ങള്‍ നിരീക്ഷിക്കുകയും ഭക്ഷണ ശീലങ്ങള്‍, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ മത കാഴ്ചപ്പാട് എന്നിവ പരിശോധിക്കുകയും ചെയ്താല്‍ മതിയാകും. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യം അനേക വര്‍ണങ്ങള്‍ ചേര്‍ന്ന നമ്മുടെ സംസ്‌കാരത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് ധാരണ നല്‍കുന്നു. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്‌കാരത്തിന്റെ വശങ്ങള്‍ ചേര്‍ന്ന ശക്തമായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>നമ്മുടെ ജീവിതത്തിലെ ഭ്രമിപ്പിക്കുന്ന ഭാവമാണ് സംസ്‌കാരം. ഒരു ജനതയുടെ സംസ്‌കാരം മനസ്സിലാക്കാന്&#x200d; അവരുടെ സാമൂഹിക ജീവിതം പരിശോധിക്കുകയും ജീവിതത്തിന്റെ വിവിധ വശങ്ങള്&#x200d; നിരീക്ഷിക്കുകയും ഭക്ഷണ ശീലങ്ങള്&#x200d;, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ മത കാഴ്ചപ്പാട് എന്നിവ പരിശോധിക്കുകയും ചെയ്താല്&#x200d; മതിയാകും. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യം അനേക വര്&#x200d;ണങ്ങള്&#x200d; ചേര്&#x200d;ന്ന നമ്മുടെ സംസ്‌കാരത്തിന്റെ സങ്കീര്&#x200d;ണതയെക്കുറിച്ച് ധാരണ നല്&#x200d;കുന്നു. ഇന്ത്യയില്&#x200d; വ്യത്യസ്ത മത വിഭാഗങ്ങള്&#x200d; സംഭാവന ചെയ്ത സംസ്‌കാരത്തിന്റെ വശങ്ങള്&#x200d; ചേര്&#x200d;ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതിനാല്&#x200d; എന്താണ് ഇന്ത്യന്&#x200d; സംസ്‌കാരം?<br />
ബഹുസ്വരത പ്രകടിപ്പിക്കുന്ന ജനങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്&#x200d; സംസ്‌കാരമെന്നാണ് ഒരു കൂട്ടര്&#x200d; പറയുന്നത്. സാമൂഹിക ജീവിതത്തിലെ എല്ലാ വശങ്ങളും ഉള്&#x200d;ക്കൊള്ളുന്നതും സമവായം സൃഷ്ടിക്കുന്നതുമാണത്. ഇന്ത്യന്&#x200d; സംസ്‌കാരത്തിന് ഈ കാഴ്ചപ്പാട് വെച്ചുപുലര്&#x200d;ത്തുന്നത് ദേശീയവാദികളാണ്. സമ്മിശ്ര സംസ്‌കാരമെന്ന ഈ വിശ്വാസം ഇപ്പോള്&#x200d; മിക്കപ്പോഴും അധികാര സ്ഥാനങ്ങളിലുള്ളവരുടെ പ്രായോഗിക നടപടികളെ ആശ്രയിച്ചാണിരിക്കുന്നത്.<br />
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു വര്&#x200d;ഷത്തിനിടയില്&#x200d; ഹിന്ദുത്വ ശക്തികള്&#x200d; അധികാര കേന്ദ്രങ്ങളില്&#x200d; ശക്തരായതോടെ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചുള്ള ഈ ധാരണക്ക് വര്&#x200d;ഗീയ വാദത്തിന്റെ ചായ്‌വ് നല്&#x200d;കാന്&#x200d; ശ്രമം നടക്കുന്നു. ബ്രാഹ്മണിസവുമായി ബന്ധമില്ലാത്ത എല്ലാ കാര്യങ്ങളും പുറംതള്ളപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിനെക്കുറിച്ച് ഇയ്യിടെ നടത്തിയ പരാമര്&#x200d;ശം ഇതിന് വ്യക്തമായ ഉദാഹരണമാണ്. വിദേശ രാജ്യങ്ങളില്&#x200d; നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്&#x200d;ക്ക് താജ് മഹലിന്റെ മാതൃക സമ്മാനിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. അതിന് പകരം ഗീതയോ രാമായണമോ സമ്മാനമായി നല്&#x200d;കണമെന്നാണ് ബീഹാറില്&#x200d; നടന്ന ചടങ്ങില്&#x200d; യോഗി പ്രസംഗിച്ചത്. ആഗ്രയിലെ താജ് മഹലിനോ മറ്റേതെങ്കിലും മിനാരങ്ങള്&#x200d;ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ശേഷമാണ് ഗീതയോ രാമായണമോ സമ്മാനമായി നല്&#x200d;കുന്ന രീതി തുടങ്ങിയതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.<br />
യുനെസ്‌കോ ലോക പൈതൃക പദ്ധതിയില്&#x200d; ഉള്&#x200d;പെടുത്തി സംരക്ഷിക്കപ്പെടുന്ന അപൂര്&#x200d;വ സൃഷ്ടിയാണ് താജ്മഹല്&#x200d;. ഏഴ് ലോകാത്ഭുതങ്ങളില്&#x200d; ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ആഗോള വിനോദ സഞ്ചാര ആകര്&#x200d;ഷണ കേന്ദ്രം മാത്രമല്ല, ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ഷാജഹാന്&#x200d; ചക്രവര്&#x200d;ത്തി അദ്ദേഹത്തിന്റെ പ്രിയ പത്‌നി മുംതാസ് മഹലിന്റെ പാവന സ്മരണക്കായി നിര്&#x200d;മ്മിച്ചതാണ്. ഈ വലിയ സ്മാരകത്തെ സംബന്ധിച്ച് മറ്റൊരു വിവാദ വിഷയമുണ്ട്. ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് ശവകുടീരമായി രൂപാന്തരപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആ പ്രചാരണം. എന്നാല്&#x200d; ഈ വാദം പൂര്&#x200d;ണമായും തെറ്റാണ്. ചരിത്ര രേഖകളും പ്രമാണങ്ങളും വ്യത്യസ്തമായ ആഖ്യാനമാണ് ഇതു സംബന്ധിച്ച് നല്&#x200d;കുന്നത്. ഷാജഹാനാണ് താജ്മഹല്&#x200d; പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്&#x200d; വ്യക്തമായി പരാമര്&#x200d;ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്&#x200d;പാടില്&#x200d; ഷാജഹാന്&#x200d; അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്&#x200d;മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്&#x200d; സഞ്ചാരിയായ പീറ്റര്&#x200d; മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്&#x200d;ശിച്ച ഫ്രഞ്ച് സ്വര്&#x200d;ണ വ്യാപാരി തവര്&#x200d;ണിയര്&#x200d; ഇക്കാര്യം ഉറപ്പാക്കുന്നു. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്&#x200d; മാര്&#x200d;ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്&#x200d;ക്ക് നല്&#x200d;കിയ കൂലി തുടങ്ങിയ ചെലവുകള്&#x200d; സംബന്ധിച്ച വിശദമായ രേഖകള്&#x200d; നല്&#x200d;കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്&#x200d; നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്&#x200d;മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആദ്യം ശിവക്ഷേത്രമെന്ന് പറഞ്ഞവര്&#x200d; താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഇപ്പോള്&#x200d; തറപ്പിച്ചു പറയുന്നതാണ് ഇതിലെ തമാശ. എന്തുകൊണ്ട് ഗീതക്ക് ഇത്തരമൊരു പ്രാമുഖ്യം നല്&#x200d;കിയിരിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ പലപ്പോഴും ഗാന്ധിജിയുടെ ജീവചരിത്രമായ &#8216;എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാ&#8217;യിരുന്നു ഇന്ത്യ സന്ദര്&#x200d;ശിക്കുന്ന വിദേശ പ്രമുഖര്&#x200d;ക്ക് സമ്മാനിച്ചിരുന്നത് എന്നത് ഓര്&#x200d;ക്കേണ്ടതുണ്ട്. ഗുരു ഗ്രാന്ത് സാഹിബ്, കബീര്&#x200d; വാണി, ബാസവണ്ണയുടെ കൃതികള്&#x200d;, നാരായണ ഗുരു തുടങ്ങി നമ്മുടെ നിരവധി വിശുദ്ധരുടെ ഗ്രന്ഥങ്ങളുടെ ഗണത്തില്&#x200d;പെടുത്തി സമ്മാനിക്കാവുന്നതു മാത്രമാണ് ഗീത. ഗീതയെ ശക്തമായി വിമര്&#x200d;ശിച്ചത് ബാബ സാഹിബ് അംബേദ്കറല്ലാതെ വേറെ ആരുമില്ലെന്ന് കണ്ടെത്താം. ഗീത മനുസ്മൃതിയുടെ പുറംതോടാണെന്നും അത് ബ്രാഹ്മണിസത്തിന്റെ കാതലാണെന്നുമാണ് അംബേദ്കര്&#x200d; വ്യക്തമാക്കിയത്. മനുസ്മൃതിയുടെ മൂല്യങ്ങള്&#x200d;ക്കെതിരായി പോരാടുകയെന്നതാണ് അംബേദ്കറുടെ മുഖ്യ ദൗത്യം.<br />
പിന്നീട് പ്രോത്സാഹിപ്പിക്കപ്പെട്ട അടുത്ത അടയാളം വിശുദ്ധ പശുവാണ്. ഇവ രണ്ടും ബ്രാഹ്മണിസത്തിന്റെ ചിഹ്നങ്ങളാണ്. ഹിന്ദുത്വ, ഹിന്ദു മതം എന്നിവയുടെ മറവില്&#x200d; ബ്രാഹ്മണിസം പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോഴത്തെ ഭരണ കാലഘട്ടം. സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇന്ത്യന്&#x200d; ദേശീയതാപ്രത്യയശാസ്ത്രം, എല്ലാ മതങ്ങളുടെയും പ്രതീകങ്ങള്&#x200d;, പ്രദേശങ്ങളും ഇന്ത്യന്&#x200d; ഭാഷകളും ഭാരതത്തിന്റെ സംസ്‌കാരമെന്താണെന്ന് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇന്ത്യന്&#x200d; പാരമ്പര്യത്തിന് ബുദ്ധ മതക്കാരും ജൈനരും ക്രിസ്ത്യാനികളും മുസ്‌ലിംകളും സിഖുകാരും അവരവരുടെ സംഭാവന നല്&#x200d;കിയിട്ടുണ്ട്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തില്&#x200d; പ്രതിഫലിക്കുന്നുണ്ട്. യാതൊരു വിവേചനവുമില്ലാതെ എല്ലാ മതങ്ങളും നിലനില്&#x200d;ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആളുകള്&#x200d; ഈ മതങ്ങള്&#x200d; പിന്തുടരുന്നു. ഇവയില്&#x200d; ചിലത് ഇവിടെ പിറന്നതാണ്. മറ്റു ചിലത് വിശുദ്ധന്മാരുടെ അധ്യാപനങ്ങള്&#x200d;, സൂഫിസം, മിഷനറി പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ ഇവിടേക്ക് കടന്നുവരികയാണുണ്ടായത്. സൂഫി വര്യന്മാരുടെ അധ്യാപനങ്ങളിലൂടെയാണ് ഇസ്‌ലാം മതം പ്രധാനമായും പ്രചരിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ചാരിറ്റി പ്രവര്&#x200d;ത്തനങ്ങളിലൂടെയുള്ള മിഷനറി വഴിയാണ് ക്രിസ്തുമതം പ്രചരിക്കപ്പെട്ടത്. ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ എല്ലാ വശങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളിലെ ജനങ്ങളില്&#x200d; നിന്നും തഴച്ചുവളര്&#x200d;ന്നതാണ്.<br />
പശ്ചിമേഷ്യയില്&#x200d; നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്&#x200d; നിന്നും വന്നതാണ് നമ്മുടെ ഭക്ഷണ രീതികള്&#x200d;. നമ്മുടെ വസ്ത്രധാരണ രീതികള്&#x200d;ക്കും വാസ്തുവിദ്യക്കും വ്യത്യസ്ത മതങ്ങളുടെയും വിവിധ ദേശങ്ങളുടെയും ശക്തമായ അടയാളമുണ്ട്. ഇവയെല്ലാം പരിണമിച്ച് സംസ്‌കാരം രൂപപ്പെടുന്നതിന് കാരണമായി മാറിയിട്ടുണ്ട്. ഭക്തി, സൂഫിസം എന്നിവ ഇതിന് വളരെ വലിയ സംഭാവന നല്&#x200d;കിയപ്പോള്&#x200d; ഇന്ന് വ്യത്യസ്ത മത വിഭാഗങ്ങളുടെ സംഭാവന തിരിച്ചറിയാന്&#x200d; കഴിയുന്നത് ആളുകളുടെ വിവിധ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലുമാണ്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഭക്തി പ്രസ്ഥാനക്കാരെ മുസ്‌ലിംകള്&#x200d; വ്യാപകമായി പിന്തുടരുമ്പോള്&#x200d; നിരവധി ഹിന്ദുക്കളും ദര്&#x200d;ഗകളും സൂഫി വര്യന്മാരെയും സന്ദര്&#x200d;ശിച്ചുവരുന്നുണ്ട്.<br />
ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെയും ഇന്ത്യന്&#x200d; ചരിത്രത്തിന്റെയും മികച്ച വ്യാഖ്യാതാവാണ് മഹാത്മാഗാന്ധി. മതങ്ങളില്&#x200d; അദ്ദേഹം വിദ്വേഷം കണ്ടില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തില്&#x200d; ഗാന്ധിജി എഴുതുന്നു: &#8216;മുസ്‌ലിം പരമാധികാരത്തിന്റെ കീഴിലാണ് ഹിന്ദുക്കള്&#x200d; പുഷ്ഠിപ്പെട്ടത്. മുസ്‌ലിംകളാകട്ടെ ഹിന്ദുക്കളുടെ കാലത്തും. പരസ്പര കലഹം ആത്മഹത്യാപരമാണെന്ന് ഇരു പാര്&#x200d;ട്ടികളും തിരിച്ചറിഞ്ഞിരുന്നു. ആയുധ ശക്തികൊണ്ട് ആരും സ്വന്തം മതം ഉപേക്ഷിക്കാന്&#x200d; തയാറാകില്ല. അതിനാല്&#x200d; ഇരു പാര്&#x200d;ട്ടികളും സമാധാനത്തോടെ ജീവിക്കാന്&#x200d; തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ കലഹങ്ങള്&#x200d; ആരംഭിച്ചു&#8230; പല ഹിന്ദുക്കളും മുഹമ്മദീയരും പൂര്&#x200d;വികരാണെന്നും അവരുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെന്നും നമ്മള്&#x200d; ഓര്&#x200d;ക്കേണ്ടതല്ലേ&#8217;. അതനുസരിച്ച് വിവിധ മതങ്ങളില്&#x200d;പെട്ട ആളുകള്&#x200d; സംഭാവന ചെയ്ത സംസ്‌കാരമാണ് ഇന്ത്യയുടേതായത്. ബ്രാഹ്മണ ചിഹ്നങ്ങള്&#x200d; മാത്രം ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ഭരണകര്&#x200d;ത്താക്കളുടെ നിലപാട്. അത് സ്ഥാപിക്കാനുള്ള ശ്രമമാണ് യോഗിയെ പോലുള്ളവര്&#x200d; നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-rampuniyani-02-july-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദു മതം ഉപേക്ഷിക്കുന്ന ദലിതര്‍ നല്‍കുന്ന സൂചന</title>
		<link>https://www.chandrikadaily.com/rampuniyani-what-indicates-the-dalits-who-are-leaving-hindu-religion.html</link>
					<comments>https://www.chandrikadaily.com/rampuniyani-what-indicates-the-dalits-who-are-leaving-hindu-religion.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 19:45:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ram puniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30217</guid>

					<description><![CDATA[&#160; ഡോ. രാംപുനിയാനി ഇന്ത്യന്‍ സമൂഹത്തില്‍ ജാതി പ്രധാന ഘടകമാണ്. ചരിത്രത്തിലും വര്‍ത്തമാന കാലഘട്ടത്തിലും ഇത് രാഷ്ട്രീയം നിര്‍ണയിക്കുന്നു. ജാതി വ്യവസ്ഥയുടെ ഉത്ഭവവും വ്യാപ്തിയും സംബന്ധിച്ച് വിവിധ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലാണ് ജാതിയുടെ ഉത്ഭവത്തെ അംബേദ്കര്‍ കണ്ടെത്തുന്നതെങ്കില്‍ ഹിന്ദുത്വ പ്രത്യയ ശാസ്ത്രക്കാര്‍ പ്രചരിപ്പിക്കുന്നത് എല്ലാ ജാതിക്കാരും ഹിന്ദു സമൂഹത്തില്‍ തുല്യരാണെന്നും മുസ്‌ലിം അക്രമകാരികള്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായും അവരുടെ മതപരിവര്‍ത്തനത്തില്‍ നിന്ന് രക്ഷപെടാന്‍ ഹിന്ദുക്കള്‍ വിദൂര സ്ഥലങ്ങളിലേക്ക് പോയത് ജാതി അസമത്വത്തിലേക്ക് നയിച്ചെന്നുമാണ്. നടന്ന സംഭവങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഡോ. രാംപുനിയാനി<br />
ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; ജാതി പ്രധാന ഘടകമാണ്. ചരിത്രത്തിലും വര്&#x200d;ത്തമാന കാലഘട്ടത്തിലും ഇത് രാഷ്ട്രീയം നിര്&#x200d;ണയിക്കുന്നു. ജാതി വ്യവസ്ഥയുടെ ഉത്ഭവവും വ്യാപ്തിയും സംബന്ധിച്ച് വിവിധ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലാണ് ജാതിയുടെ ഉത്ഭവത്തെ അംബേദ്കര്&#x200d; കണ്ടെത്തുന്നതെങ്കില്&#x200d; ഹിന്ദുത്വ പ്രത്യയ ശാസ്ത്രക്കാര്&#x200d; പ്രചരിപ്പിക്കുന്നത് എല്ലാ ജാതിക്കാരും ഹിന്ദു സമൂഹത്തില്&#x200d; തുല്യരാണെന്നും മുസ്‌ലിം അക്രമകാരികള്&#x200d; മതപരിവര്&#x200d;ത്തനം നടത്താന്&#x200d; ശ്രമിച്ചതായും അവരുടെ മതപരിവര്&#x200d;ത്തനത്തില്&#x200d; നിന്ന് രക്ഷപെടാന്&#x200d; ഹിന്ദുക്കള്&#x200d; വിദൂര സ്ഥലങ്ങളിലേക്ക് പോയത് ജാതി അസമത്വത്തിലേക്ക് നയിച്ചെന്നുമാണ്. നടന്ന സംഭവങ്ങളുടെ ശരിയായ വ്യാഖ്യാനത്തേക്കാള്&#x200d; കൂടുതലാണ് ഉയര്&#x200d;ന്ന ജാതി പ്രത്യയശാസ്ത്രമെന്നാണ് ഈ വ്യാഖ്യാനം പ്രതിഫലിപ്പിക്കുന്നത്. &#8216;അക്രമികളും പരിവര്&#x200d;ത്തനവും&#8217; സിദ്ധാന്തം കളവായി പ്രചരിപ്പിക്കുന്നത് മനുസ്മൃതി പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണെന്നത് കാപട്യത്തിന്റെ മറ നീക്കുന്ന വളരെ ലളിതമായ യുക്തിയാണ്. ഇസ്‌ലാം കടന്നുവരുന്നതിനു വളരെ മുമ്പ്, മുസ്‌ലിം വ്യാപാരികള്&#x200d; മലബാര്&#x200d; തീരത്ത് എത്തുന്നതിനും വളരെ മുമ്പ്, അല്ലെങ്കില്&#x200d; മുസ്‌ലിം രാജാക്കന്മാരുടെ കടന്നുകയറ്റം നടന്നുവെന്നു പറയപ്പെടുന്നതിന് മുമ്പ് എ.ഡി രണ്ടാം നൂറ്റാണ്ട് മുതല്&#x200d; സമൂലമായ ജാതി കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്&#x200d; ഇത് നമ്മെ കാണിച്ചുതരുന്നു.<br />
വികൃതമായ ഈ വ്യാഖ്യാനത്തിനു വിപരീതമായി സ്വാമി വിവേകാനന്ദനടക്കം നമ്മോട് പറയുന്നത് ജാതി വ്യവസ്ഥയുടെ അടിച്ചമര്&#x200d;ത്തല്&#x200d; കാരണമാണ് ഇസ്‌ലാം മതത്തിലേക്ക് പ്രധാന പരിവര്&#x200d;ത്തനം നടന്നതെന്നാണ്. ഒട്ടൊക്കെ ആധുനികവത്കരണമുണ്ടായിട്ടും കൊളോണിയല്&#x200d; ഭരണ കാലത്തും ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; ജാതി വ്യവസ്ഥ മായാജാലം പോലെ തുടര്&#x200d;ന്നു. സ്വാതന്ത്ര്യത്തിനു ശേഷം എഴുപതു വര്&#x200d;ഷം പിന്നിട്ടിട്ടും ഇന്ത്യന്&#x200d; ഭരണഘടന ഔപചാരികമായി നിലവില്&#x200d; വന്നിട്ടും അത് നമുക്ക് സമത്വം വാഗ്ദാനം ചെയ്തിട്ടും അതേനില തുടരുകയാണ്. അദിത്യനാഥ് യോഗി ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായി വന്നതോടെ സമൂഹത്തിലെ വേദനാജനകമായ ഈ അവസ്ഥ വീണ്ടും മുന്നിലേക്കു വന്നിരിക്കുകയാണ്. മറ്റു കാര്യങ്ങള്&#x200d;ക്കു പുറമെ ദലിതര്&#x200d;ക്കു നേരെയുള്ള അതിക്രമങ്ങള്&#x200d; പ്രകടിപ്പിക്കുന്നത് സഹറണ്&#x200d;പൂരിലെ നിരവധി അക്രമ സംഭവങ്ങളില്&#x200d; പ്രതിഫലിക്കുന്നതുപോലെ ഇനിയും ശക്തമായി അവര്&#x200d; ദലിതരെ ലക്ഷ്യമിടുന്നുവെന്ന് തന്നെയാണ്.<br />
ആദിത്യനാഥ് യോഗി അധികാരത്തിലെത്തിയ ശേഷം തങ്ങള്&#x200d;ക്കു നേരെയുള്ള അതിക്രമങ്ങള്&#x200d; വര്&#x200d;ധിച്ചതില്&#x200d; പ്രതിഷേധിച്ച് പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ മൂന്ന് ഗ്രാമങ്ങളില്&#x200d; നിന്നുള്ള 180 ഓളം ദലിത് കുടുംബങ്ങള്&#x200d; ബുദ്ധ മതത്തില്&#x200d; ചേരുമെന്ന് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും ഗ്രാമങ്ങളില്&#x200d; താക്കൂര്&#x200d;മാര്&#x200d; ദലിതര്&#x200d;ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്&#x200d; ബീഭത്സമായ തലത്തിലെത്തിയിട്ടുണ്ട്. അംബേദ്കര്&#x200d; പ്രതിമ സ്ഥാപിക്കുന്നതിനെ താക്കൂര്&#x200d;മാര്&#x200d; തടയുകയും രജപുത്ര രാജാവ് റാണാ പ്രതാപിന് ആദരവ് നല്&#x200d;കാനുള്ള നീക്കത്തെ പിന്നീട് ദലിതര്&#x200d; എതിര്&#x200d;ക്കുകയും ചെയ്തിരുന്നു. താക്കൂര്&#x200d;മാര്&#x200d;ക്കൊപ്പം മാത്രമേ മുഖ്യമന്ത്രി ആദിത്യനാഥ് നില്&#x200d;ക്കുന്നുള്ളുവെന്നാണ് ദലിതുകള്&#x200d; ആരോപിക്കുന്നത്.<br />
കാവി ഭീകരരുടെ അക്രമങ്ങള്&#x200d;ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് അറുതിവരുത്തുന്നില്ലെങ്കില്&#x200d; തങ്ങള്&#x200d; ഹിന്ദുമതം ഉപേക്ഷിച്ചുപോകുമെന്ന് മൊറാദാബാദിനടുത്ത സഹറന്&#x200d;പൂരില്&#x200d; 50 ഓളം ദലിത് കുടുംബങ്ങള്&#x200d; വീണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്. സമാനമായി അലിഗറിലും 2000 ദലിതുകള്&#x200d; ഇസ്‌ലാം മതത്തില്&#x200d; ചേരുമെന്ന് ഭീഷണിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ മെയ് 22ന് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഭീം ആര്&#x200d;മി എന്ന പേരില്&#x200d; രൂപീകരിച്ച സംഘടന ഇപ്പോള്&#x200d; ദലിതരുടെ പ്രശ്‌നങ്ങള്&#x200d; ഏറ്റെടുക്കാന്&#x200d; രംഗത്തെത്തിയിട്ടുണ്ട്. എന്നാല്&#x200d; ഇവര്&#x200d; അക്രമത്തിന് കോപ്പുകൂട്ടുന്നുവെന്ന് ഭരണാധികാരികള്&#x200d; ആരോപിക്കുമ്പോള്&#x200d; തങ്ങളുടെ രക്ഷകരെന്ന നിലയിലാണ് ആര്&#x200d;മി രംഗത്തെത്തിയതെന്നാണ് ദലിതുകള്&#x200d; വിശദമാക്കുന്നത്. ഉയര്&#x200d;ന്ന ജാതിക്കാരോട് ചായ്‌വ് കാണിക്കുന്ന ഭരണകൂടം കുറ്റവാളികളെ പിടികൂടുന്നതിനു പകരം ഈ സംഘടനയെ ലക്ഷ്യം വെക്കുകയാണ്. ഹിന്ദു ജാഗ്രതാ ഗ്രൂപ്പുകള്&#x200d; ഇപ്പോള്&#x200d; വന്&#x200d;തോതില്&#x200d; വര്&#x200d;ധിച്ചിട്ടുണ്ട്. ഭീം ആര്&#x200d;മിയുടെ വരവ് ദലിത് വിഭാഗങ്ങള്&#x200d;ക്ക് നേരിയ പ്രത്യാശ നല്&#x200d;കുന്നതാണ്. ആര്&#x200d;.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത യോഗി സര്&#x200d;ക്കാര്&#x200d; അവരുടെ യഥാര്&#x200d;ത്ഥ നിറം കാണിക്കുകയാണ്. അതിനാല്&#x200d; ഹിന്ദുമതമെന്ന ആലയത്തില്&#x200d; നിന്ന് പുറത്തുകടക്കുകയല്ലാതെ തങ്ങള്&#x200d;ക്ക് വേറെ വഴിയില്ല. ബ്രാഹ്മണ മാനദണ്ഡങ്ങള്&#x200d;ക്കാണ് ഇപ്പോള്&#x200d; ആധിപത്യം. ആര്&#x200d;.എസ്.എസ് പരിവാരത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ അടിസ്ഥാനവും ഇതുതന്നെയാണ്. തങ്ങള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങള്&#x200d; അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്&#x200d;തോതില്&#x200d; ദലിതുകള്&#x200d; ഡല്&#x200d;ഹിയിലെ ജന്തര്&#x200d; മന്ദിറില്&#x200d; ഇയ്യിടെ പ്രതിഷേധം നടത്തിയിരുന്നു.<br />
ദലിത് ഗ്രൂപ്പുകളുമായി ഇടപെടുന്നതില്&#x200d; ആര്&#x200d;.എസ്.എസ് വലിയ ധര്&#x200d;മ്മസങ്കടം അഭിമുഖീകരിക്കുന്നുണ്ട്. ഒരു വശത്ത് തെരഞ്ഞെടുപ്പില്&#x200d; പ്രയോജനപ്പെടുത്തുന്നതിനായി കൂടെക്കൂട്ടേണ്ടതുള്ളപ്പോള്&#x200d; മറുവശത്ത് അവര്&#x200d;ക്ക് ചില പദവികള്&#x200d; നല്&#x200d;കുന്നത് ആര്&#x200d;.എസ്.എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വോട്ടു ബാങ്കായ ഉയര്&#x200d;ന്ന ജാതിക്കാരെ അസ്വസ്ഥരാക്കുന്നു. ഇതു മറികടക്കാന്&#x200d; ഒരു തലത്തില്&#x200d; സാംസ്‌കാരിക സംവിധാനത്തിലൂടെ ദലിതരെ സഹകരിപ്പിക്കാന്&#x200d; ശ്രമങ്ങള്&#x200d; നടക്കുന്നുണ്ട്. സാമാജിക് സമ്രാസ്റ്റ്‌സ് മഞ്ചിനും താഴ്ന്ന ജാതിയുമായുള്ള സഹകരണത്തോടെയുള്ള പരിപാടികള്&#x200d;ക്കും ആര്&#x200d;.എസ്.എസ് തുടക്കംകുറിച്ചിട്ടുണ്ട്. മറ്റൊരു തലത്തില്&#x200d; രാംവിലാസ് പസ്വാന്&#x200d;, രാംദാസ് അത്‌വാലെ, ഉദിത് രാജ് തുടങ്ങി മറ്റു നിരവധി ദലിത് നേതാക്കള്&#x200d;ക്ക് അധികാരത്തിലേക്കുള്ള ലോലിപോപ്പ് വാഗ്ദാനം ചെയ്യുന്നു. മുസ്‌ലിംകളുടെ കടന്നാക്രമണത്തിനെതിരെ ദലിതര്&#x200d; ഹിന്ദു സംരക്ഷകരായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ടെന്ന രീതിയില്&#x200d; സമുദായ ചരിത്രം പരിഷ്‌ക്കരിക്കുക വഴി ദലിത് വിഭാഗങ്ങളെ ജയിക്കാനുള്ള ശ്രമത്തിലും അവര്&#x200d; സജീവമായി ഏര്&#x200d;പെട്ടിട്ടുണ്ട്. ഈ സാംസ്‌കാരിക കൃത്രിമപ്പണി ഹിന്ദു ദേശീയതയുടെ നിര്&#x200d;മ്മാണത്തിലെ അടിസ്ഥാന ഘടകമാണ്.<br />
കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി പ്രത്യേകിച്ചും, ദലിതര്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങള്&#x200d; വിവിധ രൂപങ്ങളില്&#x200d; പ്രകടമായിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയില്&#x200d; അംബേദ്കര്&#x200d; പെരിയാര്&#x200d; സ്റ്റഡി സര്&#x200d;ക്കിള്&#x200d; നിരോധിച്ച കാര്യം ഓര്&#x200d;ക്കേണ്ട ഒന്നാണ്. ഹൈദരാബാദ് സെന്&#x200d;ട്രല്&#x200d; യൂനിവാഴ്‌സിറ്റിയിലെ ഭരണാധികാരികളുടെ ദലിത് വിരുദ്ധ നയങ്ങള്&#x200d; രോഹിത് വെമുലയെന്ന വിദ്യാര്&#x200d;ത്ഥിയുടെ സ്ഥാപന കൊലപാതകത്തിലേക്കു നയിക്കുകയും ഈ രാഷ്ട്രീയത്തിന്റെ വിശുദ്ധ പശു അജണ്ട ഗുജറാത്തിലെ ഉനയില്&#x200d; ദലിത് യുവാക്കള്&#x200d; ക്രൂര മര്&#x200d;ദനത്തിരയാകുന്നതിലും കലാശിച്ചു. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയം ആ പാതയുടെ മാര്&#x200d;ഗദര്&#x200d;ശനത്തിന് എതിരും അവരുടെ ലക്ഷ്യം ജാതി വ്യവസ്ഥയുടെ പേരില്&#x200d; അടിച്ചമര്&#x200d;ത്തലുമാണ്. സാമൂഹിക നീതിക്കു വേണ്ടിയാണ് ഭീം റാവു അംബേദ്കര്&#x200d; നിലകൊണ്ടത്; മനുസ്മൃതി കത്തിക്കുന്നതിന് ജനാധിപത്യം പിന്തുണ നല്&#x200d;കി, എന്നാല്&#x200d; ആര്&#x200d;.എസ്.എസ് ആചാര്യന്&#x200d; എം.എസ് ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; പോലുള്ളവര്&#x200d;ക്ക് പ്രധാന പുസ്തകമായിരുന്നു അത്. ഇന്ത്യന്&#x200d; ഭരണഘടന നിര്&#x200d;മ്മാണത്തെ എതിര്&#x200d;ത്ത ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; പോലുള്ള ആളുകള്&#x200d;ക്ക് മനുസ്മൃതിയുടെ രൂപത്തില്&#x200d; &#8216;വിസ്മയജനകമായ&#8217; ഒരു ഭരണഘടന നേരത്തെതന്നെ ഉണ്ടായിരുന്നു.<br />
രാജാധിപത്യം പരമോന്നതമായ ഹിന്ദു മതഗ്രന്ഥങ്ങളുടെ മൂല്യങ്ങള്&#x200d; ചുറ്റപ്പെട്ട പുരാതന ഹിന്ദു മഹത്വമെന്ന ചരിത്രത്തിലാണ് ഹിന്ദു ദേശീയത നിര്&#x200d;മ്മിച്ചെടുത്തത്. ജനാധിപത്യ സമൂഹത്തില്&#x200d; യാതൊരു സ്ഥാനവുമില്ലാത്ത വേദ കാലഘട്ടങ്ങളിലെ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് അതിന്റെ ശ്രമം. ഹിന്ദു മതത്തിന്റെ മറ്റൊരു ശാഖയായ ശ്രാമണ്&#x200d;സ് പുരോഹിത വാഴ്ചാ സങ്കല്&#x200d;പത്തെ നിരസിക്കുകയാണ്. എന്നാല്&#x200d; ബ്രാഹ്മണ രൂപങ്ങളെ ഗ്രസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ട് മുമ്പാണ് ഇവര്&#x200d; ഹിന്ദു ദേശീയതയുടെ ശാഖയാണെന്ന് പ്രചരിക്കാന്&#x200d; തുടങ്ങിയത്. ആര്&#x200d;.എസ്.എസ് സൃഷ്ടിച്ചെടുത്ത സമത്വത്തിന്റെ മിഥ്യാഭ്രമം വിജയത്തിലെത്തില്ലെന്നാണ് ഭീം ആര്&#x200d;മി ജന്തര്&#x200d; മന്ദിറില്&#x200d; സംഘടിപ്പിച്ച വന്&#x200d; പ്രതിഷേധ റാലി സൂചിപ്പിക്കുന്നത്. ഇത് വീണ്ടും നമ്മെ ഓര്&#x200d;മ്മിപ്പിക്കുന്നത് മതപരമായി നിശ്ചയിച്ച ജാതി സമ്പ്രദായത്തില്&#x200d; നിന്നു രക്ഷപെടാനാണ് അംബേദ്കര്&#x200d; ഹിന്ദു മതം ഉപേക്ഷിച്ചതെന്നും അതുതന്നെയാണ് ഇപ്പോള്&#x200d; വന്&#x200d;തോതില്&#x200d; ദലിതുകള്&#x200d; ലക്ഷ്യം വെക്കുന്നതെന്നുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rampuniyani-what-indicates-the-dalits-who-are-leaving-hindu-religion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ രാഷ്ട്രീയത്തിന് അശുഭ സൂചന</title>
		<link>https://www.chandrikadaily.com/editorial-page-article-ram-puniyani-02-march.html</link>
					<comments>https://www.chandrikadaily.com/editorial-page-article-ram-puniyani-02-march.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Apr 2017 19:00:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ram puniyani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24826</guid>

					<description><![CDATA[ഡോ. രാംപുനിയാനി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. രാംപുനിയാനി</strong></p>
<p>ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്&#x200d; എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്&#x200d;ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്&#x200d; നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്&#x200d; കേസുകള്&#x200d; നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടത്തിയ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; നിരവധിയാണ്. ഇതില്&#x200d; പലതും മാധ്യമങ്ങള്&#x200d; പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. ലൗ ജിഹാദ്, ഘര്&#x200d;വാപസി, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങള്&#x200d; കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും പ്രഭാഷണങ്ങളും മാധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെ തന്നെയും ശാന്തരാക്കുന്നതിന് സഹായകമായതായിരുന്നില്ല.<br />
അതിനാല്&#x200d; യോഗിക്കു പകരം സൗമ്യരും മിതവാദികളുമായ മറ്റു നേതാക്കളുടെ ശബ്ദമാണ് ബി.ജെ.പി പ്രചാരണത്തില്&#x200d; മുഴങ്ങിയത്. വസ്തുത ഇതാണെങ്കിലും പതിവ് ആര്&#x200d;.എസ്.എസ് അസ്ഥിവാരത്തില്&#x200d; നിന്നു വ്യത്യസ്തമായി യോഗി സ്വന്തം നിലയില്&#x200d; രാഷ്ട്രീയ അടിത്തറ നിര്&#x200d;മ്മിച്ചെടുത്തിട്ടുണ്ട്. ആര്&#x200d;.എസ്.എസ് രാഷ്ട്രീയത്തേക്കാളും അത്യന്തം തീവ്രവായ ഹിന്ദു മഹാസഭയുടെ പ്രത്യയശാസ്ത്രത്തിലാണ് യോഗി വേരൂന്നിയത്. പ്രധാന വിഷയങ്ങളില്&#x200d; താന്&#x200d; നിലകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നിലപാടില്&#x200d; നിന്ന് അദ്ദേഹമൊരിക്കലും പിന്നാക്കംപോകില്ല. ആര്&#x200d;.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയത്തില്&#x200d; നിരവധി നിര്&#x200d;ണായക വിഷയങ്ങള്&#x200d; കടന്നുവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ആദിത്യനാഥ് യോഗിയെ തെരഞ്ഞെടുക്കലിലൂടെ ഇത് സ്പഷ്ടമായിരിക്കുകയാണ്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പ് ഫലത്തില്&#x200d; പ്രധാന പങ്കു വഹിച്ചത് മൂര്&#x200d;ദ്ധന്യാവസ്ഥയിലെത്തിയ വര്&#x200d;ഗീയ ധ്രുവീകരണമാണ്. എല്ലാ വികസന വിഷയങ്ങളും ഹിന്ദുത്വയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്&#x200d; വികസനത്തിന്റെ പഴങ്ങള്&#x200d; നിങ്ങള്&#x200d; നഷ്ടപ്പെടുത്തണോ എന്ന തരത്തില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് സന്ദേശമയച്ചുള്ളതുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണങ്ങള്&#x200d;. മുസ്‌ലിംകള്&#x200d; അതിലാളനയില്&#x200d; വഷളാക്കപ്പെട്ടവരും സന്തുഷ്ടരുമാണെന്നും ഹിന്ദുക്കളുടെ വികസനത്തിനു ബി.ജെ.പിയില്&#x200d; മാത്രമേ പ്രതീക്ഷയുള്ളുവെന്നും അവര്&#x200d; പ്രചരിപ്പിച്ചു. കൈരാനയില്&#x200d; നിന്ന് ഹിന്ദുക്കള്&#x200d; പലായനം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്ന സംഭവം കശ്മീര്&#x200d; താഴ്‌വരയില്&#x200d; നിന്ന് പണ്ഡിറ്റുകള്&#x200d; സ്വദേശം വിട്ടുപോകുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചു. ഒരു മുസ്‌ലിമിനു പോലും തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; സീറ്റ് നല്&#x200d;കാതിരുന്നതിലൂടെ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. മുസ്‌ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കുകയും ഹിന്ദു വോട്ടുകള്&#x200d; ഏകീകരിക്കുകയുമെന്ന ബി.ജെ.പി തന്ത്രം വിജയിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.<br />
ബി.ജെ.പി-ആര്&#x200d;.എസ്.എസ് വര്&#x200d;ഗീയചീട്ട് പ്രകടമായി ഉപയോഗിക്കാന്&#x200d; തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ നല്&#x200d;കുന്നത്. മുസ്‌ലിം വോട്ടുകളെക്കുറിച്ച് അവര്&#x200d; അസ്വസ്ഥരാകുന്നില്ലയെന്നും 20 ശതമാനം മുസ്‌ലിം വോട്ടുകള്&#x200d; ഒരു പ്രശ്‌നമേയല്ലയെന്ന് ഈ തെരഞ്ഞെടുപ്പില്&#x200d; വ്യക്തമായതാണെന്നും ഇവ അഖിലേഷിനും മായാവതിക്കുമായി വീതിക്കപ്പെട്ടതായും അവര്&#x200d; മനസിലാക്കി. തന്ത്രപരമായതാണ് മറ്റൊരു സന്ദേശം. പ്രത്യക്ഷമായ നാഗരികതയുള്ള ഹിന്ദു രാഷ്ട്രത്തിനായി കടന്നാക്രമണം നടത്താന്&#x200d; ഇപ്പോള്&#x200d; ആര്&#x200d;.എസ്.എസും ബി.ജെ.പിയും തയാറെടുക്കുകയാണെന്നതാണത്. ഇന്ത്യയെ മുഴുവന്&#x200d; ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനു മുമ്പ് ഉത്തര്&#x200d;പ്രദേശിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന് യോഗി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കൂട്ടക്കുരുതിക്കു ശേഷം അല്ലെങ്കില്&#x200d; ഗുജറാത്തിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പരീക്ഷണശാലയാക്കിയെന്ന പ്രയോഗത്തിനു ശേഷം അടുത്തത് യു.പിയാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.<br />
മോദി, യോഗി പോലുള്ള രാഷ്ട്രീയം അധികാരത്തിലെത്തിയതും ഹിന്ദു രാഷ്ട്രമെന്ന ഭീഷണിയും നിലനില്&#x200d;ക്കുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തം എന്താണ്? ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പൊഴിച്ചാല്&#x200d; മിക്കവാറും അവര്&#x200d; ആത്മഹത്യാപാതയിലായിരുന്നു. നീക്കുപോക്കു നടത്തി സഖ്യങ്ങള്&#x200d; സ്ഥാപിക്കുന്നതിനു പകരം മിക്ക നേതാക്കളും അവരുടെ ഇടുങ്ങിയ ഈഗോയുമായി കഴിയുകയായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന ഭീക്ഷണി ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടന നിലകൊള്ളുന്ന സ്വാതന്ത്ര്യം, ഏകത, സാഹോദര്യം, സാമൂഹ്യ നീതി, സമൂഹത്തിലെ ദുര്&#x200d;ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്&#x200d;ക്കെല്ലാം ഭീഷണിയാണ്.<br />
ഈ ദശാസന്ധിയില്&#x200d; ജനാധിപത്യ ശക്തികള്&#x200d; ഒന്നിക്കണമെന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകന്മാര്&#x200d; മുന്നോട്ടുവെക്കുന്ന ആവശ്യം. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര അജണ്ട വളരുന്ന യാഥാര്&#x200d;ത്ഥ്യം തന്നെയാണ്. മറ്റു ചില പാര്&#x200d;ട്ടികള്&#x200d; ജനാധിപത്യ മാനദണ്ഡങ്ങള്&#x200d; സമ്മര്&#x200d;ദ വിധേയമായി അനുസരിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും ബി.ജെ.പി പ്രവര്&#x200d;ത്തിക്കുന്നത് ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ജാതിയാണ് മാനദണ്ഡമെന്നും സ്വേച്ഛാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ സംവിധാനമെന്നും കഴിഞ്ഞ കാലങ്ങളില്&#x200d; വാഴ്ത്തിപ്പോന്ന സംഘടനയായ ആര്&#x200d;.എസ്.എസ് പ്രത്യയശാസ്ത്ര അര്&#x200d;ത്ഥത്തില്&#x200d; നിയന്ത്രിക്കുന്ന ഒരേയൊരു പാര്&#x200d;ട്ടിയാണത്.<br />
ജനാധിപത്യ, മതേതര മൂല്യങ്ങള്&#x200d; പൂര്&#x200d;ണ തലത്തില്&#x200d; വാസ്തവമാക്കുന്നതില്&#x200d; മറ്റു മിക്ക പാര്&#x200d;ട്ടികള്&#x200d;ക്കും കഴിയില്ലെന്നത് യാഥാര്&#x200d;ത്ഥ്യമായിരിക്കാം. അവസരവാദ സഖ്യങ്ങളും അവര്&#x200d; ഉണ്ടാക്കിയേക്കാം. എന്നാല്&#x200d; മിക്കവരും ഇന്ത്യന്&#x200d; ദേശീയതയുടെ തന്ത്രത്തിനുള്ളിലാണ്. ബി.ജെ.പിയാകട്ടെ ഹിന്ദു ദേശീയതയിലും. അവരുടെ പ്രയാണം അവസാനിപ്പിക്കാന്&#x200d; കഴിയുമെന്ന് തോന്നുന്നുണ്ടോ? യോഗിയുടെ അധികാരാരോഹണം ഉണര്&#x200d;ത്തുവിളിയായി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്&#x200d; കാണാത്തപക്ഷം 2019 ലെ പൊതു തെരഞ്ഞെടുപ്പ് അവര്&#x200d;ക്ക് സമ്മാനിക്കലാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ആ സമയത്ത് ഉത്തര്&#x200d;പ്രദേശില്&#x200d; അവരുടെ വോട്ട് വിഹിതം 41 ശതമാനമായിരുന്നു. ഇപ്പോള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; അത് 39 ശതമാനമായി. എന്തുകൊണ്ടാണ് മറ്റു പാര്&#x200d;ട്ടികള്&#x200d; ബി.ജെ.പിയുടെ അജണ്ട മനസിലാക്കാത്തത്? സമൂഹത്തില്&#x200d; ഏറ്റവും അസ്ഥിവാരമുള്ള പാര്&#x200d;ട്ടി ഇപ്പോഴും കോണ്&#x200d;ഗ്രസ് തന്നെയാണ്. പൂര്&#x200d;ണമായും ബി.ജെ.പിക്കും ആര്&#x200d;.എസ്.എസിനും എതിരാണ് കോണ്&#x200d;ഗ്രസ്. എന്നാല്&#x200d; മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും കാലത്തെ പ്രതാപം ഇപ്പോഴില്ല.<br />
കമ്യൂണിസ്റ്റുകളായ സി.പി.ഐയും സി.പി.എമ്മും ആക്രമണാത്മക വര്&#x200d;ഗീയ പാര്&#x200d;ട്ടികളായാണ് കാണുന്നത്. സമൂഹത്തിലെ നല്ലൊരു വിഭാഗം അവരെ ഫാസിസ്റ്റ് പാര്&#x200d;ട്ടിയായാണ് വിലയിരുത്തുന്നത്. പ്രാദേശിക പാര്&#x200d;ട്ടികളുടെ നിലപാടുകള്&#x200d; വളരെ അസ്ഥിരമായതാണ്. കഴിഞ്ഞ കാലങ്ങളില്&#x200d; അവയില്&#x200d; പലതും ബി.ജെ.പിയുടെ സഖ്യകക്ഷികളുമായിരുന്നു. ഇയ്യിടെ ഉദിച്ച ആംആദ്മി പാര്&#x200d;ട്ടിക്ക് അഴിമതി അവസാനിപ്പിക്കും എന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. ബി.ജെ.പിക്കും കോണ്&#x200d;ഗ്രസിനുമെതിരെ നേരിട്ട് മത്സരിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്&#x200d;ക്കുള്ളു. ദേശീയ തലത്തില്&#x200d; ജനാധിപത്യ ശക്തികളുടെ സഖ്യത്തെ തടയാനുള്ള വിഭാഗീയ രാഷ്ട്രീയമാണ് അവരുടേതെന്ന് ഒരുപക്ഷേ കാലം തെളിയിക്കും. സമൂഹത്തിലെ ദുര്&#x200d;ബല വിഭാഗങ്ങളുടെ അവകാശങ്ങള്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്&#x200d; ജനാധിപത്യത്തെ സംരക്ഷിക്കാനായി പൊതുവേദി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. യോഗിയുടെ അധികാര പ്രവേശത്തോടെ വ്യക്തമായത് ആര്&#x200d;.എസ്.എസ് നിയന്ത്രണത്തിലല്ലാത്ത പാര്&#x200d;ട്ടികള്&#x200d; ഒന്നുകില്&#x200d; സ്വയം തൂങ്ങാനോ അല്ലെങ്കില്&#x200d; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൊലക്കു കൊടുക്കാനോ തയാറാകേണ്ടി വരുമെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് സഖ്യം പോലുള്ളവ മാത്രമേ വരും കാലങ്ങളില്&#x200d; ഫലപ്രദമാകുകയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-ram-puniyani-02-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
