<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ram Temple &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ram-temple/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Feb 2025 06:30:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ram Temple &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html</link>
					<comments>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Feb 2025 06:30:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329491</guid>

					<description><![CDATA[മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം .]]></description>
										<content:encoded><![CDATA[<p>അയോധ്യയിൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി  മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം . 85 കാരനായ സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>രാമക്ഷേത്രത്തിനാ ഹിന്ദുത്വവാദികൾ മുറവിളി കൂട്ടി കാലപങ്ങൾ അഴിച്ചു വിട്ട 1992 മുതൽ  രാമക്ഷേത്രത്തിലെ  പൂജാരിയായിരുന്നു ദാസ്. ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർത്ത് സ്ഥാപിച്ച താൽക്കാലിക ക്ഷേത്രത്തിലും ഇയാൾ പൂജാരിയായി. ടെന്റ് കെട്ടിയാണ് ഇയാൾ പൂജകൾ നടത്തിയിരുന്നത്. ഒമ്പത് മാസം മുമ്പാണ്  ഇപ്പോൾ കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. 20ാം വയസില്&#x200d; നിര്&#x200d;വാണി അഘാഡയില്&#x200d; ചേര്&#x200d;ന്നു സന്യാസം സ്വീകരിച്ചിരുന്നു.നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-priest-of-the-ram-temple-built-on-the-ground-where-the-babri-masjid-was-demolished-in-ayodhya-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്&#x200d; തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്&#x200d;</title>
		<link>https://www.chandrikadaily.com/1the-chief-priest-said-that-tirupati-ladu-was-distributed-during-the-ram-temple-consecration-ceremony.html</link>
					<comments>https://www.chandrikadaily.com/1the-chief-priest-said-that-tirupati-ladu-was-distributed-during-the-ram-temple-consecration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 09:04:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Tirupati Ladu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310314</guid>

					<description><![CDATA[ലഡു ഉണ്ടാക്കാന്&#x200d; ജഗ്ഗന്&#x200d; സര്&#x200d;ക്കാര്&#x200d; മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്&#x200d;.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.]]></description>
										<content:encoded><![CDATA[<p>ജനുവരി 22ന് അയോധ്യയില്&#x200d; നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്&#x200d; തിരുപ്പതി ക്ഷേത്രത്തില്&#x200d; നിന്നുള്ള ലഡു ഭക്തര്&#x200d;ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്&#x200d; ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്&#x200d; പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്&#x200d;.</p>
<p>ലഡു ഉണ്ടാക്കാന്&#x200d; ജഗ്ഗന്&#x200d; സര്&#x200d;ക്കാര്&#x200d; മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്&#x200d;.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.</p>
<p>&#8221;എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്&#x200d; ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്&#x200d;ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ഗൂഢാലോചനയിലേക്ക് വിരല്&#x200d; ചൂണ്ടുന്നു&#8221; ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്&#x200d; അയച്ചുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്&#x200d; 8000 പ്രമുഖര്&#x200d; പങ്കെടുത്തിരുന്നു. എന്നാല്&#x200d; രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്&#x200d; ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്&#x200d;ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്&#x200d; സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.&#8217;ഞങ്ങള്&#x200d; ഭക്തര്&#x200d;ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്&#x200d; ജീവിതത്തില്&#x200d; ആദ്യമായി ഞാന്&#x200d; തിരുപ്പതിയില്&#x200d; പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,&#8217; റായ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്&#x200d; പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്&#x200d; ഗര്&#x200d;ഹി ക്ഷേത്രത്തില്&#x200d;, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്&#x200d;കുന്നതെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-chief-priest-said-that-tirupati-ladu-was-distributed-during-the-ram-temple-consecration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരി കൂട്ടബലാത്സംഗത്തിനിരയായി; എട്ട് പേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/sweeper-in-ram-temple-gang-raped-eight-people-were-arrested.html</link>
					<comments>https://www.chandrikadaily.com/sweeper-in-ram-temple-gang-raped-eight-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Sep 2024 05:56:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309362</guid>

					<description><![CDATA[വീട്ടില്&#x200d; കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്&#x200d;ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.]]></description>
										<content:encoded><![CDATA[<p>അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്&#x200d; 8 പേര്&#x200d; കസ്റ്റഡിയില്&#x200d;. കോളജ് വിദ്യാര്&#x200d;ഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്&#x200d; കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്&#x200d;ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.</p>
<p>ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാള്&#x200d; തന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കള്&#x200d; കൂടിയെത്തി ബലാത്സംഗം ചെയ്തു.</p>
<p>പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്&#x200d; പൊലീസ് മുമ്പാകെ പരാതി നല്&#x200d;കിയില്ല. എന്നാല്&#x200d;, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാന്&#x200d; ശ്രമിച്ചു. ഇയാള്&#x200d;ക്കൊപ്പം ഉദിത് കുമാര്&#x200d;, സാത്രാം ചൗധരി എന്നീ രണ്ട് പേര്&#x200d; കൂടിയുണ്ടായിരുന്നു. കാറില്&#x200d; വെച്ചായിരുന്നു ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ചത്. എന്നാല്&#x200d;, കാര്&#x200d; ഡിവൈഡറില്&#x200d; ഇടിച്ചതോടെ താന്&#x200d; അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്&#x200d;കുട്ടി മൊഴി നല്&#x200d;കി.</p>
<p>ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കിയെങ്കിലും കേസെടുക്കാന്&#x200d; അവര്&#x200d; തയാറായില്ലെന്നും പെണ്&#x200d;കുട്ടി ആരോപിച്ചു. സെപ്റ്റംബര്&#x200d; രണ്ടാം തീയതി പെണ്&#x200d;കുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷന്&#x200d; സ്റ്റേഷന്&#x200d; ഇന്&#x200d; ചാര്&#x200d;ജ് അമരേന്ദ്ര സിങ് പറഞ്ഞു. പെണ്&#x200d;കുട്ടിക്ക് കേസിലെ പ്രതിയെ നാല് വര്&#x200d;ഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sweeper-in-ram-temple-gang-raped-eight-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രപാതയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html</link>
					<comments>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 06:28:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306193</guid>

					<description><![CDATA[50 ലക്ഷം രൂപയുടെ വഴിവിളക്കുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്ര വഴിയില്&#x200d; സ്ഥാപിച്ച 3800 വഴിവിളക്കുകള്&#x200d; മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയില്&#x200d; സ്ഥാപിച്ച 50 ലക്ഷം രൂപവിലവരുന്ന വഴിവിളക്കുകള്&#x200d; മോഷണം പോയതായി കരാറുകാരന്&#x200d; പൊലീസില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>3800 ബാംബു ലൈറ്റുകളും, 36 ഗോബോ ലൈറ്റുകളുമാണ് മോഷണം പോയത്. രാമക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്.</p>
<p>സ്വകാര്യസ്ഥാപനങ്ങളായ യാഷ് എന്റര്&#x200d;പ്രൈസസും കൃഷ്ണ ഓട്ടോമൊബൈല്&#x200d;സും 6400 ബാംബു ലൈറ്റുകളും 96 ഗോബോ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. മാര്&#x200d;ച്ച് 19 വരെ എല്ലാ ലൈറ്റുകളും ഉണ്ടായിരുന്നു. മെയ് ഒന്&#x200d;പതിന് നടത്തിയ പരിശോധനയില്&#x200d; ചില ലൈറ്റുകള്&#x200d; നഷ്ടമായതായി കമ്പനികള്&#x200d; കണ്ടെത്തിയിരുന്നു.എന്നാല്&#x200d; ആഗസ്റ്റ് ഒമ്പതിന് നല്&#x200d;കിയ പരാതിയിലാണ് 50 ലക്ഷം രൂപയുടെ ലൈറ്റുകള്&#x200d; മോഷണം പോയതായി പരാതിയില്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവിയില്&#x200d; നിന്ന് മഞ്ഞയിലേക്ക്; രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d;ക്ക് പുതിയ ഡ്രസ് കോഡ്</title>
		<link>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html</link>
					<comments>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 05:27:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Priests]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301774</guid>

					<description><![CDATA[പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്&#x200d; ധരിക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d;ക്ക് പുതിയ ഡ്രസ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങള്&#x200d;ക്ക് പകരം പരമ്പരാഗത രീതിയിലുള്ള മഞ്ഞ വസ്ത്രങ്ങള്&#x200d; ധരിക്കണമെന്നാണ് ഉത്തരവ്. ക്ഷേത്രത്തിനകത്ത് പൂജാരിമാര്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; കൈവശം വെക്കരുതെന്നും ക്ഷേത്രം ട്രസ്റ്റ് ഉത്തരവില്&#x200d; പറഞ്ഞു.</p>
<p>പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്&#x200d; ധരിക്കേണ്ടത്. ഇതുവരെ കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d; ധരിച്ചിരുന്നത്. പരുത്തി കൊണ്ട് നിര്&#x200d;മിച്ച തലപ്പാവാണ് ഇനി മുതല്&#x200d; പൂജാരിമാര്&#x200d; ധരിക്കേണ്ടത്. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ക്ഷേത്രാധികാരികള്&#x200d; പൂജാരിമാര്&#x200d;ക്ക് പരിശീലനം നല്&#x200d;കി.</p>
<p>ചൗബന്ദി (കുര്&#x200d;ത്ത)യില്&#x200d; ബട്ടണുകള്&#x200d;ക്ക് പകരം നേര്&#x200d;ത്ത കയറുകളാണ് ഉണ്ടാവുക. കണങ്കാല്&#x200d; വരെയുള്ള ധോത്തികള്&#x200d; മാത്രമേ ധരിക്കാന്&#x200d; പാടുള്ളൂവെന്നും ഉത്തരവുണ്ട്. ഇതിനുപുറമെ, രാമക്ഷേത്രത്തില്&#x200d; മുഖ്യ പൂജാരിക്ക് കീഴില്&#x200d; നാല് സഹപൂജാരിമാര്&#x200d; കൂടെയുണ്ട്. ഇവരുടെ കീഴില്&#x200d; അഞ്ച് വീതം ട്രെയിനി പൂജാരിമാരെ നിയോഗിക്കാനും ട്രസ്റ്റ് തീരുമാനിച്ചു. പുലര്&#x200d;ച്ചെ 3.30 മുതല്&#x200d; രാത്രി 11 വരെ മുഖ്യ പൂജാരിയുടെ സേവനമുണ്ടാകണം. സഹപൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂര്&#x200d; സേവനം നല്&#x200d;കണമെന്നും ട്രസ്റ്റ് ഉത്തരവില്&#x200d; പറയുന്നു.</p>
<p>അതേസമയം സുരക്ഷാ നടപടികളുടെ ഭാഗമായാണ് മൊബൈല്&#x200d; കൈവശം വെക്കുന്നതിന് വിലക്ക് ഏര്&#x200d;പ്പെടുത്തിയതെന്ന് ക്ഷേത്ര അധികൃതര്&#x200d; പറഞ്ഞു. ക്ഷേത്രത്തിന്റെ സമീപകാല ചിത്രങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചതിന് പിന്നാലെയാണ് തീരുമാനം.<br />
ദിവസങ്ങള്&#x200d;ക്ക് മുമ്പ് രാമക്ഷേത്രത്തിന്റെ നിര്&#x200d;മാണത്തില്&#x200d; അനാസ്ഥയുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കനത്ത മഴയെ തുടര്&#x200d;ന്ന് മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>എന്നാല്&#x200d; ക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയില്ലെന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്&#x200d; സെക്രട്ടറി ചമ്പത് റായ്യുടെ പ്രതികരണം. സംഭവത്തില്&#x200d; പൊതുമരാമത്ത് വകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അജയ് ചൗഹാന്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്&#x200d;ന്ന് ക്ഷേത്രത്തിലെ ചോര്&#x200d;ച്ചയില്&#x200d; ആറ് ഉദ്യോഗസ്ഥരെ ട്രസ്റ്റ് സസ്‌പെന്&#x200d;ഡ് ചെയ്യുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര സുരക്ഷക്കുള്ള ജവാന്മാരുടെ ക്യാമ്പുകളിൽ വെള്ളം കയറി​; അയോധ്യയിലും പരിസരത്തും വെള്ളപ്പൊക്കം</title>
		<link>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html</link>
					<comments>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 12:03:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301152</guid>

					<description><![CDATA[ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്നും പരിഹരിച്ചില്ലെങ്കില്&#x200d; ആരാധന തടസ്സപ്പെടുമെന്നുമുള്ള മുഖ്യപൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ജവാന്&#x200d;മാരുടെ ക്യാമ്പുകളില്&#x200d; വെള്ളം കയറി. ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.</p>
<p>ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി ജവാന്മാരുടെ ക്യാമ്പുകളിലാണ് കനത്തമഴയില്&#x200d; വെള്ളം കയറിയത്. ജവാന്&#x200d;മാര്&#x200d;ക്കുള്ള കട്ടിലുകള്&#x200d;ക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്ന ദൃശ്യം സംഘ്പരിവാര്&#x200d; അനുകൂല ചാനലായ റിപബ്ലിക് അടക്കം പുറത്തുവിട്ടിട്ടുണ്ട്. മിര്&#x200d;സാപൂര്&#x200d; കാന്&#x200d;ഷിറാം കോളനിക്ക് എതിര്&#x200d;വശത്തുള്ള 39-ാം ബറ്റാലിയന്&#x200d; പി.എ.സി ക്യാമ്പിലാണ് വെള്ളക്കെട്ട്. ജവാന്&#x200d;മാരുടെ സാധനസാമഗ്രികള്&#x200d; വെള്ളത്തില്&#x200d; ഒഴുകുന്നത് ദൃശ്യങ്ങളില്&#x200d; കാണാം</p>
<p>അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതന്&#x200d; ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുമാസം മുന്&#x200d;പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്&#x200d; ഇത്ര വേഗം ചോര്&#x200d;ച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് അ?ദ്ദേഹം പറഞ്ഞു.</p>
<p>&#8216;ജനുവരി 22നാണ് ക്ഷേത്രത്തില്&#x200d; പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എന്&#x200d;ജിനീയര്&#x200d;മാര്&#x200d; ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോര്&#x200d;ന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമഴയില്&#x200d; തന്നെ രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്&#x200d;ക്കൂര ചോര്&#x200d;ന്നൊലിക്കാന്&#x200d; തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തില്&#x200d; അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താല്&#x200d; മേല്&#x200d;ക്കൂരക്ക് താഴെ പ്രാര്&#x200d;ഥന നടത്തുന്നത് ബുദ്ധിമുട്ടാകും&#8217; -ആചാര്യ സത്യേന്ദ്ര ദാസ് വാര്&#x200d;ത്ത ഏജന്&#x200d;സിയായ പി.ടി.ഐയോട് പറഞ്ഞു.</p>
<p>എന്നാല്&#x200d;, രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിര്&#x200d;മാണത്തിലോ ഒരു പ്രശ്‌നവും ഇല്ലെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്‌സിന്റെ നിര്&#x200d;മാണം പൂര്&#x200d;ത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്‌നമാവും ചോര്&#x200d;ച്ചയെന്നും ട്രസ്റ്റ് അധികൃതര്&#x200d; പറഞ്ഞു. മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ ട്രസ്റ്റ് ചെയര്&#x200d;പേഴ്‌സണ്&#x200d; നൃപേന്ദ്ര മിശ്ര ക്ഷേത്രത്തില്&#x200d; പരിശോധന നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളില്&#x200d; വെള്ളം വരുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.</p>
<p>വൈദ്യുതി കമ്പികള്&#x200d; സ്ഥാപിക്കാനായുള്ള പൈപ്പുകളില്&#x200d; നിന്നാണ് വെള്ളം ഒഴുകിയതെന്നും രണ്ടാംനിലയുടെ പണി പൂര്&#x200d;ത്തിയായാല്&#x200d; വെള്ളം വരുന്നത് നില്&#x200d;ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂര്&#x200d;ത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേല്&#x200d;ക്കൂരയുടെ നിര്&#x200d;മാണവും നടത്തും.</p>
<p>ഇതോടെ വെള്ളം വരുന്നത് നില്&#x200d;ക്കും. താല്&#x200d;ക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോള്&#x200d; ഭക്തര്&#x200d;ക്ക് ദര്&#x200d;ശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കല്&#x200d;, വാട്ടര്&#x200d; പ്രൂഫിങ്, തറയുടെ ജോലികള്&#x200d; എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്&#x200d;ത്തിയായാല്&#x200d; വൈദ്യുതികമ്പികള്&#x200d;ക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നില്&#x200d;ക്കും -ട്രസ്റ്റ് അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രം ചോര്&#x200d;ന്നൊലിക്കുന്നു; കോടികള്&#x200d; മുടക്കിയ നിര്&#x200d;മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ പുരോഹിതന്&#x200d;</title>
		<link>https://www.chandrikadaily.com/1the-ram-temple-is-leaking-the-chief-priest-pointed-out-the-failure-in-the-construction-costing-crores-of-rupees.html</link>
					<comments>https://www.chandrikadaily.com/1the-ram-temple-is-leaking-the-chief-priest-pointed-out-the-failure-in-the-construction-costing-crores-of-rupees.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 05:22:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chief priest]]></category>
		<category><![CDATA[leaking information]]></category>
		<category><![CDATA[pointed]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300954</guid>

					<description><![CDATA[രാമന്റെ വിഗ്രഹത്തിന് മുന്നില്&#x200d; പുരോഹിതന്&#x200d; ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്&#x200d; നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അടുത്തിടെ കോടികള്&#x200d; മുടക്കി നിര്&#x200d;മിച്ച അയോധ്യയിലെ രാമക്ഷേത്രത്തില്&#x200d; മഴക്ക് പിന്നാലെ ചോര്&#x200d;ച്ചയെന്ന് മുഖ്യ പുരോഹിതന്&#x200d; ആചാര്യ സത്യേന്ദ്ര ദാസ്. 1800 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര നിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ നിര്&#x200d;മാണം പുരോഗമിക്കുന്നതിനിടെ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്&#x200d; പ്രതിഷ്ഠ ചടങ്ങ് നടന്നത്.</p>
<p>രാമന്റെ വിഗ്രഹത്തിന് മുന്നില്&#x200d; പുരോഹിതന്&#x200d; ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്&#x200d; നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന്&#x200d; പറഞ്ഞു. രാജ്യത്തുടനീളമുള്ള എഞ്ചിനീയര്&#x200d;മാര്&#x200d; നിര്&#x200d;മിച്ച രാമക്ഷേത്രം ഒരു മഴ പെയ്തപ്പോഴേക്കും ചോര്&#x200d;ന്നത് അത്ഭുതപ്പെടുത്തിയെന്നും പുരോഹിതന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ജനുവരി 22നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. പക്ഷേ, മഴ പെയ്താല്&#x200d; മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ച ഉണ്ടാകുമെന്ന് ആരും അറിഞ്ഞില്ല. ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂര ചോര്&#x200d;ന്നൊലിക്കുന്നത് ആശ്ചര്യകരമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്,&#8217; ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.</p>
<p>ക്ഷേത്ര നിര്&#x200d;മാണത്തില്&#x200d; അനാസ്ഥ ഉണ്ടായെന്നും ശനിയാഴ്ച പെയ്ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം നീക്കം ചെയ്യാന്&#x200d; സംവിധാനങ്ങള്&#x200d; ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുത്തല്&#x200d; നടപടികള്&#x200d; സ്വീകരിക്കണമെന്നും ക്ഷേത്രഭാരവാഹികളോട് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>മേല്&#x200d;ക്കൂര തുറന്നിരിക്കുന്നതിനാലാണ് സീലിങ്ങില്&#x200d; ചോര്&#x200d;ച്ച ഉണ്ടാകുന്നതെന്ന് ശ്രീരാമ മന്ദിര നിര്&#x200d;മാണ സമിതി അധ്യക്ഷന്&#x200d; നൃപേന്ദ്ര മിശ്രയും പറഞ്ഞു. എന്നാല്&#x200d; ക്ഷേത്രത്തിന്റെ രൂപകല്പനയിലോ നിര്&#x200d;മാണത്തിലോ അപാകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കനത്ത മഴയെ തുടര്&#x200d;ന്ന് ക്ഷേത്ര പരിസരത്തെ റോഡുകളും തകര്&#x200d;ന്നതായി പി.ടി.ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. അതിനിടെ, ക്ഷേത്ര നിര്&#x200d;മാണത്തിന്റെ പേരില്&#x200d; ഭരണകക്ഷിയായ ബി.ജെ.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഉത്തര്&#x200d;പ്രദേശിലെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; അജയ് റായ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കാന്&#x200d; വേണ്ടി മാത്രം തിരക്കിട്ട് രണ്ടാംകിട നിര്&#x200d;മാണം നടത്തി ബി.ജെ.പി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-ram-temple-is-leaking-the-chief-priest-pointed-out-the-failure-in-the-construction-costing-crores-of-rupees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രാമക്ഷേത്ര സുരക്ഷാ സേനാം​ഗം മരിച്ചു</title>
		<link>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html</link>
					<comments>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 11:29:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ACCIDENTALLY]]></category>
		<category><![CDATA[died]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300532</guid>

					<description><![CDATA[25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാന്&#x200d; സ്വന്തം തോക്കില്&#x200d; നിന്ന് അബദ്ധത്തില്&#x200d; വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബല്&#x200d; (എസ്എസ്എഫ്) അര്&#x200d;ധസൈനിക സേനാംഗം ശത്രുഘ്‌നന്&#x200d; വിശ്വകര്&#x200d;മയാണ് മരിച്ചത്. 25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.</p>
<p>അംബേദ്കര്&#x200d; നഗര്&#x200d; സ്വദേശിയായ ശത്രുഘ്നന്&#x200d; വിശ്വകര്&#x200d;മ സര്&#x200d;വീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടര്&#x200d;ന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടന്&#x200d; തന്നെ മറ്റ് സുരക്ഷാ സേനാം?ഗങ്ങള്&#x200d; ഇദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. തുടര്&#x200d;ന്ന് ട്രോമാ സെന്ററിലേക്ക് റഫര്&#x200d; ചെയ്‌തെങ്കിലും ഡോക്ടര്&#x200d;മാര്&#x200d; മരണം സ്ഥിരീകരിച്ചു.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d; നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തില്&#x200d; നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാര്&#x200d;ച്ചില്&#x200d;, ഒരു പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി (പിഎസി) കമാന്&#x200d;ഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്&#x200d; വെടിയേറ്റ് പരിക്കേറ്റിരുന്നു.</p>
<p>മുമ്പ്, 2012ലും സമാന മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. അന്ന് കേസില്&#x200d; കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്&#x200d;പിഎഫ് ജവാന്&#x200d; എന്&#x200d;. രാജ്ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്&#x200d; നിന്നാണ് അബദ്ധത്തില്&#x200d; വെടിയേറ്റത്. ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം; മുംബൈയിലും ബുൾഡോസർ രാജ്</title>
		<link>https://www.chandrikadaily.com/clash-during-procession-on-ram-temple-dedication-day-bulldozer-raj-in-mumbai-too.html</link>
					<comments>https://www.chandrikadaily.com/clash-during-procession-on-ram-temple-dedication-day-bulldozer-raj-in-mumbai-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 05:17:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bulldozer raj]]></category>
		<category><![CDATA[clash]]></category>
		<category><![CDATA[dedication]]></category>
		<category><![CDATA[procession]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288736</guid>

					<description><![CDATA[മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർ‌മ്മാണങ്ങൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പ്രദേശത്ത് പ്രതിഷ്ഠാ ദിനത്തിന് മുമ്പും ശേഷവും സംഘർഷം ഉണ്ടായിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൊലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. 15 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. സംഘർഷത്തിൽ ആളുകൾ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മീരാ റോഡിലെ നയാ നഗർ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അറസ്റ്റിലായവരുടെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.</p>
</div>
<p>&#8216;പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p>മഹാരാഷ്ട്രയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല&#8217; ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ പറഞ്ഞു. ഉത്തർ പ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാർ ആരംഭിച്ച ബുൾഡോസർ രാജ് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്തുടരുകയാണ്.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-during-procession-on-ram-temple-dedication-day-bulldozer-raj-in-mumbai-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസില്&#x200d; വിധിപറഞ്ഞ 5 ജഡ്ജിമാര്&#x200d;ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം</title>
		<link>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html</link>
					<comments>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 09:29:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[5 judges]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[consecration]]></category>
		<category><![CDATA[invited]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288403</guid>

					<description><![CDATA[കേസില്&#x200d; വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്&#x200d;ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്&#x200d;,എസ്.എ അബ്ദുല്&#x200d; നസീര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്&#x200d;ക്കാണ് ക്ഷണം ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>അയോധ്യ ഭൂമി തര്&#x200d;ക്കക്കേസില്&#x200d; വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്&#x200d;ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്&#x200d; വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്&#x200d;ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്&#x200d;,എസ്.എ അബ്ദുല്&#x200d; നസീര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്&#x200d;ക്കാണ് ക്ഷണം ലഭിച്ചത്.</p>
<p>വ്യത്യസ്ത മേഖലകളില്&#x200d; നിന്നുള്ള ഏഴായിരത്തോളം പേര്&#x200d;ക്കാണ് അയോധ്യയിലേക്ക് ക്ഷണം നല്&#x200d;കിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ അവധി നല്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്ക് അരദിവസത്തെ അവധി നല്&#x200d;കും.</p>
<p>ജീവനക്കാര്&#x200d;ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്&#x200d; കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്&#x200d; 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്&#x200d;മങ്ങള്&#x200d; ഏഴുദിവസങ്ങള്&#x200d;ക്കു മുന്&#x200d;പുതന്നെ ആരംഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
